ഇതുപോലൊരു വഞ്ചന ഞങ്ങളോട് വേണ്ടായിരുന്നു...മൂന്നുമാസമായി ജോലിയുമില്ല ശമ്പളവുമില്ല; ഡോക്ടർമാരും നഴ്സുമാരും അടക്കം മുഴുവൻ ജീവനക്കാരും പട്ടിണിയിൽ; കണ്ണൂർ അഞ്ചരക്കണ്ടി സ്വകാര്യ മെഡിക്കൽ കോളേജ് കൊറോണ ആശുപത്രി ആക്കിയപ്പോൾ സർക്കാർ കാട്ടിയതുകൊടിയ വഞ്ചന; മുഴുവൻ സ്റ്റാഫിനെയും ഏറ്റെടുത്തെന്ന് ഉത്തരവ് ഇറക്കിയിട്ട് തിരിഞ്ഞുനോക്കുന്നില്ല
എം മനോജ് കുമാർ
കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളെജിനോട് സർക്കാർ ചെയ്തത് കടുത്ത വഞ്ചന. കൊറോണ ആശുപത്രിയാക്കി മാറ്റുമ്പോൾ സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയത് ആശുപത്രിയേയും മുന്നൂറിൽപ്പരം ജീവനക്കാരെയും ഒരുമിച്ച് ഏറ്റെടുക്കുമെന്നാണ്. കണ്ണൂർ കലക്ടർ ടി.വി.സുഭാഷ്ബാബു ഇറക്കിയ ഉത്തരവിൽ ഇത് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ മുഴുവൻ ജീവനക്കാരെയും ഒഴിവാക്കി അവർക്ക് ശമ്പളവും നൽകാതെയാണ് സർക്കാർ ഈ ആശുപത്രി കൊറോണ ആശുപത്രിയാക്കി മാറ്റിയത്. സർക്കാർ ഏറ്റെടുത്ത മാർച്ച് 24 മുതൽ ജീവനക്കാർക്ക് ശമ്പളവും ജോലിയുമില്ലാത്ത അവസ്ഥയാണ്. സർക്കാർ ഏറ്റെടുത്തത് കാരണം ആശുപത്രി മാനെജ്മെന്റ് ജീവനക്കാരെ തിരിഞ്ഞു നോക്കിയിട്ടില്ല.
എന്നാൽ സർക്കാർ ആണെങ്കിൽ ജീവനക്കാർക്ക് ജോലിയോ ശമ്പളമോ നൽകിയതുമില്ല. കൊറോണ കാലത്ത് സർക്കാർ കാണിച്ച കടുത്ത വഞ്ചന കാരണം ആശുപത്രിയിലെ മുന്നൂറോളം ജീവനക്കാരും അവരുടെ കുടുംബവും പട്ടിണിയിലാണ്. കഴിഞ്ഞ മൂന്നു മാസമായി ആശുപത്രിയിലെ ജീവനക്കാർക്ക് ജോലിയോ ശമ്പളമോ ഇല്ലാത്ത അവസ്ഥയാണ്. ആശുപത്രിയിലെ ഡോക്ടർമാരും നഴ്സുമാരും പാരാ മെഡിക്കൽ ജീവനക്കാരും ക്ലീനിങ് സ്റ്റാഫും തുടങ്ങി ഏതാണ്ട് മുഴുവൻ ജീവനക്കാരും ശമ്പളമില്ലാതെ പട്ടിണിയിലാണ്. മെഡിക്കൽ കൊറോണ ആശുപത്രിയാക്കി മാറ്റി സർക്കാർ ഏറ്റെടുത്തെന്ന കണ്ണൂർ കളക്ടറുടെ ഉത്തരവ് ഇറങ്ങിയ മാർച്ച് ഇരുപത്തിനാല് മുതൽ ഇതാണ് അവസ്ഥ.
കൊറോണ ആശുപത്രിയാക്കി മാറ്റിയതോടെ സർക്കാർ ഡോക്ടർമാരും മറ്റു സർക്കാർ ജീവനക്കാരുമാണ് ഇവിടെ ഡ്യൂട്ടി നോക്കുന്നത്. ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ജീവനക്കാർ ഇത് കാരണം വെറുതെയിരിക്കുകയാണ്. കൊറോണ ആശുപത്രിയായതിനാൽ പരിസര പ്രദേശത്തേക്ക് വരാൻ കൂടി ജീവനക്കാർക്ക് കഴിയുകയുമില്ല. നൂറോളം കൊറോണ രോഗികളുണ്ട് എന്നാണ് അറിയുന്നത്. അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് കൊറോണ ആശുപത്രിയാക്കി മാറ്റിയതായുള്ള കളക്ടരുടെ ഉത്തരവിൽ പറയുന്നത് ആശുപത്രി അവിടുത്തെ സ്റ്റാഫും സൗകര്യങ്ങളും അടക്കം ഏറ്റെടുത്തെന്നാണ്. അങ്ങിനെയെങ്കിൽ മാർച്ച് മാസം മുതൽ ശമ്പളം നൽകേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്.
എന്നാൽ സർക്കാർ ശമ്പളം നൽകുകയോ ജീവനക്കാരുടെ കാര്യങ്ങൾ തിരക്കുകയോ ചെയ്തിട്ടില്ല. സർക്കാർ ഏറ്റെടുത്തതോടെ പൊതുവേ ശമ്പളവും ആനുകൂല്യങ്ങളും നൽകാൻ മടിച്ചിരുന്ന പ്രവാസി വ്യവസായി അബ്ദുൾ ജബ്ബാറിന്റെ നേതൃത്വത്തിലുള്ള മാനെജ്മെന്റ് തിരിഞ്ഞും നോക്കാതെയായി. തൃശങ്കു സ്വർഗത്തിൽ എന്ന അവസ്ഥയാണ് ജീവനക്കാരുടെത്. മൂന്നു മാസമായി ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് ജീവനക്കാരുടെ കുടുംബങ്ങൾ പട്ടിണിയിലാണ്. ഉത്തരവിൽ പറയുന്നത് പോലെ ജീവനക്കാരുടെ ശമ്പളം സർക്കാർ നൽകുക. അല്ലെങ്കിൽ ആശുപത്രി കൊറോണ ആശുപത്രി എന്ന ലേബലിൽ നിന്ന് അഞ്ചരക്കണ്ടി ആശുപത്രിയെ മാറ്റുക. ഇതാണ് ഡോക്ടർമാർ അടക്കമുള്ള ജീവനക്കാർ ഉയർത്തുന്ന ആവശ്യം.
കൊറോണ ആശുപത്രിയാക്കി സ്വകാര്യ ആശുപത്രിയെ മാറ്റിയതോടെ സർക്കാർ നടത്തുന്ന വഞ്ചനയുടെ മകുടോദാഹരണമാണ് ആശുപത്രിയുടെയും ജീവനക്കാരുടെയും അവസ്ഥ. സർക്കാർ ആശുപത്രിയാക്കിയപ്പോൾ സർക്കാർ ഡോക്ടർമാരും മറ്റു സ്റ്റാഫും വന്നു. കുറച്ച് ക്ലീനിങ് സ്റ്റാഫിനെയും എഞ്ചിനീയറിങ് സ്റ്റാഫിനെയും മാത്രം നിലനിർത്തി മറ്റുള്ളവരെ ഒഴിവാക്കി. വർഷങ്ങളായി ഇവിടെ ജോലി ചെയ്യുന്ന അഡ്മിനിസ്ട്രെറ്റീവ് ഉദ്യോഗസ്ഥർ, നഴ്സുമാർ, ലാബ് ടെക്നീഷ്യന്മാർ, ക്ലീനിങ് സ്റ്റാഫ്, അറ്റൻഡർമാർ തുടങ്ങി ഡ്രൈവർമാർ വരെ മേലോട്ട് നോക്കിയിരുപ്പാണ്. ആർക്കും ജോലി നഷ്ടമില്ല, ആശുപത്രിയിലും വരേണ്ട. പക്ഷെ ശമ്പളവുമില്ല. നിലവിൽ ആശുപത്രിയുടെ അവസ്ഥ പരിതാപകരമായി തുടരുകയായിരുന്നു. മിനിമം വേതനം അനുവദിക്കാനായാണ് സമരം തുടങ്ങിയത്.
ഈ പ്രശ്നത്തിലാണ് ആശുപത്രി ജീവനക്കാർ സിഐടിയുവിനെ നേതൃത്വത്തിൽ സമരത്തിൽ ഏർപ്പെട്ടത്. കഴിഞ്ഞ ഫെബ്രുവരി മുതൽ സമരം തുടർന്ന് വരുകയാണ്. സമരത്തിൽ തീർപ്പ് വന്നിട്ടില്ല. ആ സമയത്താണ് കൊറോണ പടരുകയും ആശുപത്രി സർക്കാർ ഏറ്റെടുക്കുകയും ചെയ്യുന്നത്. ആശുപത്രിയും ജീവനക്കാരും മുഴുവൻ സൗകര്യങ്ങളും ഉൾപ്പടെ സർക്കാർ ഏറ്റെടുക്കും എന്ന ഉത്തരവ് ജീവനക്കാർക്ക് ആ ഘട്ടത്തിൽ ആശ്വാസമാണ് നൽകിയത്. ഈ രീതിയിൽ ഒരു ആശുപത്രി ജീവനക്കാർ പ്രതീക്ഷിച്ചതുമില്ല. ആശുപത്രി സർക്കാർ ഏറ്റെടുത്തപ്പോൾ ജീവനക്കാർക്ക് ജോലി നഷ്ടമായ അവസ്ഥയാണ് വന്നിരിക്കുന്നത്.
മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുത്തപ്പോൾ അബ്ദുൾ ജബ്ബാറിന്റെ മാനെജ്മെന്റ് ഇതൊരു അവസരവുമാക്കി. ജീവനക്കാരുടെ കാര്യത്തിൽ ഇവർ തിരിഞ്ഞു നോക്കുന്നില്ല. കാരണം കോളേജ് സർക്കാരിന്റെ കസ്റ്റഡിയിലാണല്ലോ. എംഡിയായ ഡോക്ടർ അദിനാൻ ഫോണും കൂടി എടുക്കാറില്ലെന്നാണ് ജീവനക്കാർ പറയുന്നത്. മറുനാടൻ ആശുപത്രി എംഡിയെ ബന്ധപ്പെട്ടപ്പോഴും ഫോൺ എടുത്തില്ല. നിലവിൽ ജീവനക്കാരുടെ അവസ്ഥ തുലോം കഷ്ടമാണ്. അഞ്ചരക്കണ്ടിയിലെ ഡോക്ടർമാരിൽ മിക്കവരും ജോലിയില്ലാതെ ഇരിക്കുകയാണ്. നഴ്സുമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും അവസ്ഥയും ഇതുതന്നെ.
അഞ്ചരക്കണ്ടി ആശുപത്രി കൊറോണ ആശുപത്രിയാക്കി മാറ്റുമ്പോൾ തങ്ങൾക്ക് ഈ ഗതി വരുമെന്ന് ഒരു ജീവനക്കാരനും കരുതിയതല്ല. ആശുപത്രിയും ജീവനക്കാരും അവിടുത്തെ മുഴുവൻ സൗകര്യങ്ങളും അടക്കം സർക്കാർ ഏറ്റെടുക്കുന്നുവെന്നാണ് കളക്ടർ ഇറക്കിയ ഉത്തരവിൽ പറയുന്നത്. മുഴുവൻ ജീവനക്കാരെയും സൗകര്യങ്ങളും ഉൾപ്പെടെ സർക്കാർ ഏറ്റെടുക്കുമ്പോൾ ശമ്പളവും സർക്കാർ തന്നെ നൽകേണ്ടതുണ്ട്. ഈ കാര്യവുമായി ബന്ധപ്പെട്ടു കണ്ണൂർ കലക്ടർ ടി.വി.സുഭാഷ് ബാബുവിനെ മറുനാടൻ ബന്ധപ്പെട്ടപ്പോൾ ഈ ചോദ്യത്തിന് ഇപ്പോൾ ഉത്തരം നൽകുന്നില്ല എന്നാണ് കണ്ണൂർ കലക്ടർ പ്രതികരിച്ചത്. ഇപ്പോൾ ഉത്തരം നൽകുന്നില്ലെങ്കിൽ എപ്പോൾ ഉത്തരം നൽകുമെന്ന് കണ്ണൂർ കളക്ടർ മറുപടിയും പറഞ്ഞില്ല. ഈ കാര്യത്തിൽ ഒളിച്ചു കളിക്കുന്ന സമീപനമാണ് കണ്ണൂർ ജില്ലാ ഭരണകൂടം പുലർത്തുന്നത്. മൂന്നൂറോളം ജീവനക്കാരുടെ ഭാവിയെ ബാധിക്കുന്ന പ്രശ്നത്തിലാണ് ഇത്രയും ലാഘവത്തോടെയുള്ള കണ്ണൂർ കളക്ടറുടെ മറുപടി.
സർക്കാർ കൊറോണ ആശുപത്രിയാക്കി അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിനെ മാറ്റിയതോടെ 250 ഓളം ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന ആശുപത്രി വളപ്പിലെ മുഴുവൻ സ്ഥാപനങ്ങളുടെയും പ്രവർത്തനം സ്തംഭിച്ച അവസ്ഥയായി. എംബിബിഎഎസ് വിദ്യാർത്ഥികൾ പഠിക്കുന്ന മെഡിക്കൽ കോളേജ് ഈ ക്യാമ്പസിലുണ്ട്. എഞ്ചിനീയറിങ് കോളെജ്, ഡെന്റൽ കോളേജ്, നഴ്സിങ് കോളേജ്,പാരാ മെഡിക്കൽ ഇൻസ്റ്റിട്ട്യുഷൻസ് എല്ലാമുണ്ട്. എല്ലാ സ്ഥാപനങ്ങളുടെയും പ്രവർത്തനം സ്തംഭിച്ചു. എംബിബിഎസ് പരീക്ഷ കഴിഞ്ഞ മെഡിക്കൽ വിദ്യാർത്ഥികൾ പരിഭ്രാന്തരായി ഓടി നടക്കുകയാണ്. അവർക്ക് ഹൗസ് സർജൻസിക്ക് അവസരമില്ല., പി.ജി. വിദ്യാർത്ഥികൾക്ക് പരീക്ഷയുമുണ്ട്. അവരും എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. കെ.സുധാകരൻ എംപി കലക്ടറോട് ഈ കാര്യത്തിൽ വിശദീകരണം പക്ഷെ ഈ കാര്യത്തിൽ ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും നീക്കങ്ങൾ ഒന്നും നടന്നിട്ടില്ല. ഈ സാഹചര്യത്തിൽ വീണ്ടും സമരം തുടങ്ങേണ്ട ആലോചനയിലാണ് ആശുപത്രിയിലെ ജീവനക്കാർ.
- TODAY
- LAST WEEK
- LAST MONTH
- വനിതാപൊലീസുകാരും, മാധ്യമ പ്രവർത്തകരും അടങ്ങുന്ന നാനൂറോളം സ്ത്രീകളെ ഒരു പരാതിയുമില്ലാതെ ഇത്രയും കാലം പീഡിപ്പിക്കാൻ കഴിഞ്ഞതെങ്ങനെ? ഇത് ഇന്ത്യ കണ്ട എറ്റവും വലിയ ലൈംഗിക പീഡനക്കേസ്; പ്രജ്വൽ രേവണ്ണയുടെ സൈക്കോ സ്ത്രീ പീഡനത്തിന്റെ മോഡസ് ഓപ്പറൻഡി ഇങ്ങനെ
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- മാറ്റം കണ്ടുതുടങ്ങിയത് കോവിഡ് കാലത്ത്; ഏറ്റവുമൊടുവിൽ സ്വന്തം പേരുപോലും ഓർക്കാൻ കഴിയുമായിരുന്നില്ല; പെട്ടെന്ന് രണ്ടര മൂന്ന് വയസ്സുകാരിയായത് പോലെ; ദുരിതങ്ങൾ താണ്ടാൻ സഹായിയായത് സഹോദരി വിജയമ്മ; ചെറിയ വേഷങ്ങൾ എങ്കിലും മലയാളിയുടെ മനസ്സിൽ ഇടം പിടിച്ച കനകലത വിടവാങ്ങുമ്പോൾ ബാക്കിയാക്കുന്നത് കലയുടെ 'പൂക്കാലം'
- മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി മകൻ അമ്മയെ കൊലപ്പെടുത്തി; മകൻ അറസ്റ്റിൽ; ഹൃദയാഘാതമെന്ന് ആദ്യം കരുതിയെങ്കിലും പിടി വീണത് ഡോക്ടർക്ക് സംശയം തോന്നിയതോടെ
- ഉറക്കക്കുറവായി തുടങ്ങിയ രോഗം ഒടുവിൽ കീഴടക്കി; നടി കനകലത അന്തരിച്ചു; അന്ത്യം തിരുവനന്തപുരത്തെ വസതിയിൽ; ആദ്യത്തെ കൺമണിയും രാജാവിന്റെ മകനും അനിയത്തിപ്രാവും അടക്കം മലയാളത്തിലും തമിഴിലുമായി 360 ൽ അധികം ചിത്രങ്ങൾ; സിനിമയിലേക്ക് എത്തിയത് നാടകത്തിൽ തിളങ്ങിയ ശേഷം
- കെ എസ് ആർ ടി സി ഡ്രൈവറുടെ പരാതി: മേയർക്കും സച്ചിൻ ദേവ് എംഎൽഎയ്ക്കും എതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ്; യദുവിന്റെ ഹർജിയിൽ കേസെടുത്തത് കോടതി നിർദ്ദേശപ്രകാരം; അഭിഭാഷകന്റെ പരാതിയിൽ കേസെടുത്തിരുന്നത് ജാമ്യം കിട്ടുന്ന വകുപ്പുകൾ പ്രകാരം
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- 12 ഫോറും ആറ് സിക്സുമായി സൂര്യകുമാർ യാദവ് സെഞ്ചുറി പ്രകടനത്തിലൂടെ മുന്നിൽ നിന്ന് പട നയിച്ചപ്പോൾ മുംബൈക്ക് അനായാസ ജയം; ഹൈദരാബാദിനെ കീഴടക്കിയത് ഏഴുവിക്കറ്റിന്; മുംബൈയുടെ പ്ലേ ഓഫ് സ്വപ്നം വീണ്ടും സജീവമായി
- നിരോധിത സംഘടനയിൽ നിന്ന് പണം കൈപ്പറ്റി; കെജ്രിവാളിനെതിരെ എൻഐഎ അന്വേഷണം നിർദ്ദേശിച്ച് ലഫ്. ഗവർണർ; ഇടക്കാല ജാമ്യം നൽകുന്നത് പരിഗണിക്കുമെന്ന് സുപ്രീംകോടതി പറഞ്ഞതിന് പിന്നാലെ രാഷ്ട്രീയ നീക്കം
- അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- തൃശ്ശൂരിൽ നിന്നും യാത്ര തുടങ്ങി പാളയം എത്തുന്നതുവരെ പല തവണയായി യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചു; പൊലീസ് അന്വേഷണം അസാധാരണ വഴികളിലൂടെ; യദുവിനെ കെ എസ് ആർ ടി സി പിരിച്ചു വിട്ടേക്കും; ഡ്രൈവിങ് ലൈസൻസും റദ്ദാക്കിയേക്കും; യദുവിനെ എല്ലാ അർത്ഥത്തിലും പൂട്ടാൻ നീക്കം
- ആ ബസിൽ ഉള്ളത് മൂന്ന് ക്യാമറകൾ; ലൈംഗിക അധിക്ഷേപം ഉൾപ്പെടെ എല്ലാ ആരോപണത്തിനും തെളിവ് തിരുവനന്തപുരം ഡിപ്പോയുടെ ആർ.പി.സി 101യിൽ; പക്ഷേ ആ ക്യാമറ പരിശോധനയ്ക്ക് പൊലീസിന് താൽപ്പര്യക്കുറവും; മേയറും എംഎൽഎയായ ഭർത്താവും ചെയ്തത് ജാമ്യമില്ലാ കുറ്റം; കേസെടുക്കാതെ കള്ളക്കളികൾ; യദുവിന് പണി പോകും
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- 10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ്
- ഇത് അപ്പാ മക്കൾ പാർട്ടി! എംഎൽഎ-എംപിമാർ തൊട്ട് മുൻ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വരെ ഈ കുടുംബത്തിലുണ്ട്; 2,976 വീഡിയോകളിലായി കൊച്ചുമകന്റെ ലീലകളിൽ ഞെട്ടൽ; പിതാവും പുത്രനും ഒരുപോലെ പീഡനക്കേസിൽ; കർണാടകയിൽ ഗൗഡ കുടുംബവാഴ്ചക്ക് അന്ത്യമാവുമ്പോൾ
- 'ഈ ഒരു തെളിവു മാത്രം മതി; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു': യാത്രയ്ക്കിടെ തന്നെ അപമാനിച്ച ദിവസം കെ എസ് ആർ ടി സി ബസ് ഓടിച്ചത് യദു തന്നെയെന്ന് തെളിഞ്ഞതായി നടി റോഷ്ന
- അമേരിക്കയും, കാനഡയും, ബ്രിട്ടനും, ആസ്ട്രേലിയയുമെല്ലാം കഴിഞ്ഞകാല ഓർമ്മകളാകുന്നു; ഉന്നതപഠനത്തിനായി ഇന്ത്യൻ വിദ്യാർത്ഥികൾ ഇപ്പോൾ തിരഞ്ഞെടുക്കുന്നത് നെതർലാൻഡ്സും ഫിൻലാൻഡും; പരമ്പരാഗത ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെ ഇന്ത്യൻ വിദ്യാർത്ഥികൾ കൈയൊഴിയുന്നു
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്