എനിക്ക് പ്രസംഗം തീരെ വശമില്ല; അതുകൊണ്ട് മറ്റുള്ളവർക്കൊപ്പം വേദി പങ്കിടുന്നതിൽ മാനസിക ബുദ്ധിമുട്ടുകളും ഏറെ; സംഘാടകരോട് ആവശ്യപ്പെട്ടത് എന്നെ ഒഴിവാക്കാൻ; നടന് കൈയടിക്കാൻ സദസിനോട് പറഞ്ഞതും വേദിയിൽ ഇരിക്കാൻ ആവശ്യപ്പെട്ടതും താൻ; നടക്കുന്നത് മനസിൽ പോലും ചിന്തിക്കാത്ത ചർച്ച; പാലക്കാട്ട് ബിനീഷ് ബാസ്റ്റിനെ അപമാനിച്ച വിവാദത്തിൽ ഫെഫ്കയ്ക്ക് മറുപടി നൽകി അനിൽ രാധാകൃഷ്ണ മേനോൻ; എല്ലാം പറഞ്ഞു തീർക്കാൻ നാളെ സംവിധായകനും നടനും കൊച്ചിയിൽ എത്തും
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: പാലക്കാട്ടെ സർക്കാർ മെഡിക്കൽ കോളേജിൽ നടൻ ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവത്തിൽ സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടന നൽകിയ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി അനിൽ രാധാകൃഷ്ണ മേനോൻ. ബിനീഷ് ബാസ്റ്റിന് കൂടുതൽ പരാതി ഇല്ലെങ്കിൽ ഈ വിഷയം നാളെ ഒത്തുതീർപ്പിലെത്തും. അനിൽ രാധാകൃഷ്ണ മേനോനേയും ബിനീഷ് ബാറ്റിനേയും ചർച്ചകൾക്കായി ഫെഫ്ക വിളിപ്പിച്ചിട്ടുണ്ട്. എല്ലാം രമ്യമായി പരിഹരിക്കാമെന്നാണ് ഫെഫ്കയുടെ പ്രതീക്ഷ. ജാതീയമായ അപമാനിക്കൽ നടന്നിട്ടില്ലെന്നും തെറ്റിധാരണകളാണ് വിഷയം വലുതാക്കിയതെന്നുമാണ് ഫെഫ്ക വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ നാളത്തെ ചർച്ചയോടെ പ്രശ്നം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ.
എനിക്ക് പ്രസംഗം തീരെ വശമില്ല. അതുകൊണ്ട് തന്നെ മറ്റുള്ളവർക്കൊപ്പം വേദി പങ്കിടുന്നതിൽ മാനസിക ബുദ്ധിമുട്ടുകളും ഏറെയുള്ള വ്യക്തിയാണ് താൻ. പാലക്കാട്ടെ ചടങ്ങിൽ നടൻ വരുന്നുണ്ടെന്ന് പറഞ്ഞപ്പോൾ സംഘാടകരോട് ആവശ്യപ്പെട്ടത് എന്നെ ഒഴിവാക്കാനായിരുന്നു. പ്രസംഗിക്കുന്നതിനിടെയിൽ താരമെത്തി. ബിനീഷ് എത്തുന്നത് കണ്ടപ്പോൾ കൈയടിക്കാൻ സദസിനോട് പറഞ്ഞതും വേദിയിൽ ഇരിക്കാൻ ആവശ്യപ്പെട്ടതും താനായിരുന്നു. പുറത്തുവന്ന വീഡിയോയിലും അത് വ്യക്തമാണ്. അപ്രതീക്ഷിതമായി ബിനീഷ് കുത്തിയിരിപ്പ് പ്രതിഷേധം തുടങ്ങിയപ്പോൾ വേദിക്ക് പിന്നിലേക്ക് മാറിയെന്നും അനിൽ രാധാകൃഷ്ണ മേനോൻ ഫെഫ്കയോട് പറഞ്ഞു. അതിന് ശേഷം നടന്നത് മനസിൽ പോലും ചിന്തിക്കാത്ത കാര്യങ്ങളെന്നാണ് അനിൽ രാധാകൃഷ്ണ മേനോന്റെ വിശദീകരണം. ഈ വിശദീകരണം മുഖ വിലയ്ക്കെടുക്കാൻ ബിനീഷ് ബാസ്റ്റിൻ തയ്യാറായാൽ പ്രശ്നമെല്ലാം നാളെ അവസാനിക്കും. ഇക്കാര്യത്തിൽ ശുഭ പ്രതീക്ഷയാണ് ഫെഫ്കയ്ക്കുമുള്ളത്.
ജാതീയ അധിക്ഷേപം നടത്തിയിട്ടില്ലെന്ന് അനിൽ ഫെഫ്കക്ക് വിശദീകരണം നൽകി. ചില ആശയക്കുഴപ്പങ്ങൾ ഉണ്ടായെന്നാണ് അനിൽ രാധാകൃഷ്ണ മേനോൻ നൽകുന്ന വിശദീകരണം. പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നടൻ ബിനീഷ് ബാസ്റ്റിനെ അപമാനിച്ചെന്ന വിവാദത്തിൽ സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോനെതിരെ ഫെഫ്ക നിലപാടെടുത്തിരുന്നു. പാലക്കാട് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥി യൂണിയന്റെ പരിപാടിക്കിടെയാണ് അനിഷ്ടസംഭവം ഉണ്ടായത്. തന്റെ സിനിമയിൽ ചാൻസ് ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാനാകില്ലെന്ന് സംവിധായകൻ കോളേജ് അധികൃതരെ അറിയിച്ചുവെന്നായിരുന്നു അനിൽ രാധാകൃഷ്ണ മേനോനെതിരായ ഉയർന്ന ആരോപണം. ഇത് അനിൽ രാധാകൃഷ്ണൻ നിഷേധിക്കുകയാണ്. ഇതേത്തുടർന്ന് കോളേജ് യൂണിയൻ ഭാരവാഹികൾ പരിപാടിക്ക് വൈകിയെത്താൻ തന്നോട് ആവശ്യപ്പെട്ടുവെന്നായിരുന്നു ബിനീഷിന്റെ വെളിപ്പെടുത്തൽ. ഇതിൽ പ്രതിഷേധിച്ച് വേദിയിലെത്തിയ നടൻ, കരഞ്ഞുകൊണ്ടാണ് അന്ന് വേദി വിട്ടത്. സംഭവത്തിൽ അനിൽ രാധാകൃഷ്ണ മേനോനെതിരെ വ്യാപകമായി വിമർശനങ്ങളുയർന്നിരുന്നു. ഇതിന് പിന്നാലെ സംഭവത്തിൽ ബിനീഷ് ബാസ്റ്റിനോട് അനിൽ രാധാകൃഷ്ണമേനോന് ക്ഷമ ചോദിക്കുകയും ഉണ്ടായി.
സാമൂഹിക മാധ്യമങ്ങളടക്കം ഏറ്റെടുത്ത വിഷയത്തിൽ ബിനീഷ് ബാസ്റ്റിനൊപ്പം ആണ് ഫെഫ്ക നിന്നതെങ്കിലും പ്രശ്നം രമ്യമായി പറഞ്ഞു തീർക്കാൻ തന്നെയാണ് ഫെഫ്കയുടെ തീരുമാനം. നാളെ കൊച്ചിയിലാകും ഇരുവരും തമ്മിലുള്ള ചർച്ച. വിജയ് നായകനായി എത്തിയ തെരിയിലൂടെയാണ് ബിനീഷ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് കട്ടപ്പനയിലെ ഹൃദ്ദിക് റോഷൻ എന്ന ചിത്രത്തിലും താരം കൈയടി നെടി. നിരവധി ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ താരം എത്തിയിരുന്നു. ഇതിൽ അനിൽ രാധാകൃഷ്ണമേനോന്റേതും ഉൾപ്പെടുന്നുണ്ട്. ബിനീഷ് അനിൽ രാധാകൃഷ്ണ മേനോൻ വിഷയം വൻ വിവാദമായതോടെ നാല് ചിത്രങ്ങളാണ് ബിനീഷിനെ തേടിയെത്തിയിരിക്കുന്നത്. ഇതിൽ പ്രധാനപ്പെട്ടത് ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രമാണ്. ഈ സിനിമയുടെ ചിത്രീകരണം ഗൾഫിലാണ്. പാലക്കാട്ടെ സംഭവം വൻ വിവാദമായെങ്കിലും നിരവധി ഉദ്ഘാടന ചടങ്ങുകളിലേക്കും താരത്തിന് ക്ഷണം എത്തുകയാണ്. അത് കേരളത്തിന് അകത്തു നിന്നും പുറത്തു നിന്നും ക്ഷണമുണ്ട്.
വിവാദത്തിൽ മാധ്യമങ്ങളിലൂടെ അനിൽ രാധാകൃഷ്ണ മേനോൻ വിശദീകരണം നൽകിയിരുന്നു. താൻ ആരേയും ജാതി പറഞ്ഞ് വേർതിരിച്ചിട്ടില്ലെന്നും ബിനീഷ് വന്നാൽ വേദി പങ്കിടില്ലെന്ന് പറഞ്ഞിട്ടില്ലെന്നും അത് ഇതിനോടകം തെളിഞ്ഞ കാര്യമാണെന്നും അനിൽ വ്യക്തമാക്കിയിരുന്നു. ഈ വിഷയത്തിൽ തന്നെ ചീത്തവിളിച്ച, തനിക്കെതിരേ സംസാരിച്ച സഹപ്രവർത്തകർ പോലും തന്റെ അടുത്ത് സത്യാവസ്ഥ ചോദിക്കാൻ തയ്യാറായില്ലെന്നും നഷ്ടവും ബുദ്ധിമുട്ടുകളും ഉണ്ടായത് തനിക്ക് മാത്രമാണെന്ന് അനിൽ പറയുന്നു. ജാതിചിന്തയുള്ള വ്യക്തിയല്ല താനെന്നും ഇന്നേവരെ അങ്ങനെ പെരുമാറിയിട്ടില്ലെന്നും അനിൽ വ്യക്തമാക്കി.
ഞാൻ ജാതിയോ മതമോ പറഞ്ഞിട്ടില്ല, ബിനീഷിനെതിരേ പറഞ്ഞിട്ടില്ല എന്നെല്ലാം തെളിഞ്ഞതാണ്. വാർത്തകളിലൊക്കെ അത് വന്നതുമാണ്. ഞാൻ അങ്ങനെ ഒന്നും പറഞ്ഞിട്ടില്ലെന്ന് പാലക്കാട് കോളേജിലെ ചെയർമാനും ജാതീയമായി ഒന്നും തന്നെ പറഞ്ഞിട്ടില്ലെന്ന് ബിനീഷും മാധ്യമങ്ങളോട് പറഞ്ഞതാണ്. എനിക്കിത്രയേ ഇപ്പോൾ പറയാനുള്ളൂ, ഞാൻ പറയാത്ത ഒരു വിഷയം, അറിയാത്തൊരു വിഷയം, അതിനെ ഊതിപ്പെരുപ്പിച്ച് ഇങ്ങനെ വിവാദമാക്കി. അതിൽ വേറെ ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടായിക്കാണില്ല. എനിക്ക് മാത്രമാണ് ബുദ്ധിമുട്ടുകൾ ഉണ്ടായത്. നിരവധി തെറിവിളികൾ കേട്ടു. അറിയുന്നവരും അറിയാത്തവരും എന്നെ ചീത്തവിളിച്ചു. എന്റെ ബന്ധുക്കളെ, സുഹൃത്തുക്കളെ ഒക്കെ തിരഞ്ഞുപിടിച്ച് തെറി പറഞ്ഞു. അവർ അറിഞ്ഞിട്ടു പോലുമില്ല എന്താ സംഭവമെന്നും വെളിപ്പെടുത്തിയിരുന്നു. ഇതിനോട് ചേർന്ന് നിൽക്കുന്ന വിശദീകരണമാണ് അനിൽ ഫെഫ്കയ്ക്കും നൽകിയത്.
ഞാൻ ആ കോളേജിൽ പോകാൻ തന്നെ തീരുമാനിച്ചത് എന്തുകൊണ്ടാണ് എന്നറിയുമോ. എൺപത് ശതമാനം പട്ടികജാതി പട്ടിക വർഗ സംവരണമുള്ള രണ്ടേ രണ്ടു കോളേജേ ഇവിടെ ഉള്ളൂ. അതിലൊന്ന് പാലക്കാടാണ് എന്നുള്ളത് അവിടെ താമസിക്കുന്ന ആൾ എന്ന നിലയ്ക്ക് എനിക്ക് അഭിമാനമുള്ള കാര്യമല്ലേ.. അവിടെ പഠിക്കുന്നത് സാധാരണക്കാരായ കുട്ടികളാണ്. അവരെ കാണാം എന്നേ കരുതിയുള്ളൂ. തലേദിവസമാണ് എന്നെ വിളിക്കുന്നത് തന്നെ. എന്നിട്ടും ഞാൻ പോകാൻ തയ്യാറായതാണ്. ഞാൻ ഒരേ ഒരു നിബന്ധനയെ വച്ചിരുന്നുളൂ. ഞാൻ വരേണ്ട ആവശ്യമില്ല ഒന്നമത്. വേറെ ആരെയെങ്കിലും വിളിച്ചോളാൻ പറഞ്ഞതുമാണ്.. മറ്റൊരാളുടെ കൂടെ വേദി പങ്കിടുന്നതിൽ ഞാൻ അത്ര കംഫർട്ടബിൾ അല്ല പൊതുവേദിയിൽ സംസാരിക്കുമ്പോൾ ടെൻഷൻ ഉള്ള കൂട്ടത്തിലാണ് ഞാൻ..
വേറെ ഒരാൾ വന്നു കഴിയുമ്പോൾ എനിക്ക് ടെൻഷൻ കൂടും. അത് ഞാൻ അവരോട് ആദ്യമേ പറഞ്ഞതാണ്. അത് ഇന്ന വ്യക്തി എന്നല്ല, ആരായാലും എന്നാണ് ഞാൻ പറഞ്ഞത്. അത് സമ്മതിച്ചിട്ട് നുണ പറഞ്ഞ് മറ്റാളേയും പരിപാടിയിൽ പങ്കെടുപ്പിക്കാൻ ശ്രമിച്ചു. അവരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവർക്ക് രണ്ടു പേരെയും വേണമായിരുന്നു. പക്ഷെ എങ്ങനെ മറ്റേ ആളോട് പറയണം എന്ന് അറിഞ്ഞുകാണില്ല. അതിപ്പോൾ ഞാൻ പറയാത്ത രീതിയിൽ അവതരിപ്പിച്ചാലും പോരെ... പിറ്റേദിവസം മാത്രമാണ് അവർ ബിനീഷ് വരുന്ന വിവരം പറയുന്നത്. ബിനീഷുണ്ടല്ലോ പിന്നെ എന്റെ ആവശ്യമുണ്ടോയെന്ന് ചോദിച്ചു. അതല്ലാതെ വേദി പങ്കിടാൻ പറ്റില്ല എന്നല്ല പറഞ്ഞതെന്നായിരുന്നു അനിൽ വിവാദത്തോട് പ്രതികരിച്ചിരുന്നത്.
- TODAY
- LAST WEEK
- LAST MONTH
- 2021ൽ സീറ്റ് നിഷേധിച്ചത് ആഘാതമായി; നേതാക്കളുമായി മിണ്ടാതെ കഴിച്ചു കൂട്ടിയത് ആറുമാസം; എം വി ഗോവിന്ദനോടുള്ള വിയോജിപ്പും പ്രശ്നം; ബിജെപിയിൽ ചേരാനൊരുങ്ങിയത് തുടർച്ചയായ അവഗണന മൂലമോ? വെടിയേറ്റ് തലചിതറിയിട്ടും തിരിച്ചുവന്ന വിപ്ലവവീര്യമായ ഇ പിക്ക് സംഭവിച്ചത്?
- കേരളത്തിലെ സിപിഎമ്മിന് തിരിച്ചടിയുണ്ടായാൽ അതിന്റെ ഉത്തരവാദിയായി ജയരാജൻ മാറും; ദല്ലാളുമൊത്ത് ജാവ്ദേക്കറിനെ ഇപി കണ്ടത് രാഷ്ട്രീയ മണ്ടത്തരമെന്ന് വിലയിരുത്തി സിപിഎം; മുഖ്യമന്ത്രിയുടെ വാക്കുകളിലുള്ളത് ഇപിയെ ഒറ്റപ്പെടുത്തുമെന്ന സൂചന; പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകുമ്പോൾ
- കൊലപാതകമെന്ന സൂചനകൾ സിബിഐയ്ക്ക്; അഴിക്കുള്ളിലുള്ള പ്രതികൾ സാങ്കേതികത്വത്തിൽ ജാമ്യം നേടുന്നത് ഒഴിവാക്കാൻ പ്രാഥമിക കുറ്റപത്രം; കൊലക്കുറ്റം ചുമത്താത്തിനാൽ 60 ദിവസത്തിന് ശേഷം ജാമ്യം കിട്ടാനുള്ള സാധ്യതയും അടച്ച് കേന്ദ്ര ഏജൻസി; സിദ്ധാർത്ഥൻ കേസ് അടുത്ത ഘട്ടത്തിലേക്ക്
- ആലത്തൂരിലെ പാർട്ടി അനുഭാവികളുടെ വോട്ടുകൾ ബിജെപി. തൃശൂർ മണ്ഡലത്തിലേക്ക് ഇറക്കുമതി ചെയ്തെന്ന് ആരോപണം; തൃശൂർ നിയമസഭാ മണ്ഡലത്തിൽ മാത്രം പതിനായിരം വോട്ട് കൂടിയതിന് കാരണം കണ്ടെത്തി സിപിഐ! പൂങ്കുന്നത്തുണ്ടായത് വൻ സംഘർഷം; തൃശൂരിലെ പോരാട്ട ചൂടിന് തെളിവായി വിവാദം
- പാപിയുടെ കൂടെ ശിവൻ കൂടിയാലും പാപിയാകും! കൂട്ടുകെട്ടുകൾ ശ്രദ്ധിക്കണം; ജാവ്ദേക്കറിനെ ഞാനും കണ്ടിട്ടുണ്ട്; എന്നാൽ സംശയ വ്യക്തിത്വം അതിന് സാക്ഷിയായത് ജയരാജന് പറ്റിയ വീഴ്ച; കൂട്ടുകെട്ടിൽ ഇപി കൂടുതൽ ജാഗ്രത കാട്ടണമെന്ന് മുഖ്യമന്ത്രി; ഇപിയോട് മുഖ്യമന്ത്രിയും സിപിഎം നീരസത്തിൽ; ഇടതു കൺവീനർ പദവി നഷ്ടമാകും
- ആക്കുളത്തെ മകന്റെ ഫ്ളാറ്റിൽ ജാവ്ദേക്കർ വന്നിരുന്നു; കൂടെ ദല്ലാൾ നന്ദകുമാറും ഉണ്ടായിരുന്നു; എത്തിയത് വെറുതെ ഒന്ന് പരിചയപ്പെടാൻ; രാഷ്ട്രീയം ചർച്ച ചെയ്തതുമില്ല; ശോഭയും സുധാകരനും പറയുന്നതെല്ലാം പച്ചക്കള്ളം; അവർക്കെതിരെ നിയമ നടപടി; ദല്ലാളിനെതിരെ കേസ് കൊടുക്കേണ്ടതുമില്ല; ആ കൂടിക്കാഴ്ച സ്ഥിരീകരിച്ച് ഇപിയും; ചർച്ച തുടരും
- 'ജാവദേക്കർക്കു ചായ കുടിക്കാൻ ഇ.പിയുടെ മകന്റെ ഫ്ളാറ്റ് ചായപ്പീടികയോ? രാമകഥയാണോ സംസാരിച്ചത്? കൂടിക്കാഴ്ചയ്ക്കു ശേഷം കച്ചവടമൊക്കെ നടന്നില്ലേ? സ്ഥാപനം ഷെയർ ചെയ്തു കൊടുത്തില്ലേ? ഇപിയുടെ കൂടിക്കാഴ്ചയിൽ പുതിയ തലം തേടി കോൺഗ്രസ്; ആഞ്ഞടിച്ച് കെ സുധാകരൻ വീണ്ടും
- യഥാർത്ഥ ശിവനാണെങ്കിൽ പാപി കത്തിയെരിഞ്ഞ് പോകും; ഇത് ഡ്യൂപ്ലിക്കേറ്റ് ശിവൻ; ജയരാജൻ ജാവദേദ്ക്കറെ കണ്ടത് മുഖ്യമന്ത്രിയുടെ അറിവോടെ; പിടിക്കപ്പെട്ടപ്പോൾ കൂട്ടുപ്രതിയെ മുഖ്യമന്ത്രി തള്ളിപ്പറയുന്നു; 20 സീറ്റുകളും തോൽക്കുമ്പോൾ പിണറായി ജയരാജനെ ബലിയാടാക്കും; ജയരാജനെ ആളിക്കത്തിച്ച് സതീശനും
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- 'ജനാധിപത്യത്തിൽ കള്ളന്മാർക്കു രക്ഷപ്പെടാൻ പഴുതുണ്ട്; ഈ ജനവിധി ജനങ്ങൾക്കു തന്നെ എതിരായ ജനിവിധി; ആരു ജയിച്ചാലും അവർ ജനത്തിന് എതിരാണ്'; ജനാധിപത്യം കണ്ടുപിടിച്ചവനെ ചവിട്ടിക്കൊന്നിട്ട് സോക്രട്ടീസ് വിഷം കഴിച്ച് മരിച്ചേനെയെന്ന് ശ്രീനിവാസൻ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്