എട്ടിലും ഒൻപതിലും പത്തിലും പാരലൽ കോളേജിൽ പഠിപ്പിച്ച അദ്ധ്യാപകൻ; ബന്ധം വീട്ടിൽ അറിഞ്ഞത് നിറമൺകര കോളേജിലെ അധികൃതർ ഫോൺ പിടിച്ചെടുത്തപ്പോൾ; കാമുകന്റെ അച്ഛൻ കുട്ടിയെ ഭീഷണിപ്പെടുത്തിയതിന് തെളിവായി ഫോൺ റിക്കോർഡും; ഞാൻ ആദർശ് ഏട്ടനോട് കൂടി പോകുന്നു എന്ന് കത്തെഴുതി വച്ച് ഒളിച്ചോട്ടം; കൊന്ന് കെട്ടിതൂക്കിയത് 71ാം നാളിലും; രാകേന്ദുവിന്റെ ജീവിതത്തിലെ വില്ലൻ ടിപ്പർ ലോറി ഡ്രൈവറായ ഭർത്താവ് തന്നെ; ബിഎക്കാരിയുടെ പ്രണയവും ഒളിച്ചോട്ടവും കൊലപാതക ക്ലൈമാക്സിലെത്തുമ്പോൾ
എം മനോജ് കുമാർ
പോത്തൻകോട്: അഞ്ചു വർഷം രാകേന്ദുവിന് പിറകെ ആദർശ് നടന്നത് പ്രണയിക്കാനോ അതോ വാശി തീർക്കാനോ എന്ന ചോദ്യവുമായി രാകേന്ദുവിന്റെ ബന്ധുക്കൾ. യഥാർത്ഥ പ്രണയമായിരുന്നെങ്കിൽ എഴുപത് ദിവസത്തിനുള്ളിൽ ആദർശ് രാകേന്ദുവിനെ കെട്ടിത്തൂക്കി കൊല്ലുമായിരുന്നോ എന്ന ചോദ്യമാണ് ബന്ധുക്കൾ ഉയർത്തുന്നത്. ഞങ്ങൾ ബന്ധുക്കൾ എല്ലാം ഈ ബന്ധത്തെ എതിർത്തു. അതോടെ ആദർശിന് വാശി കൂടി. അവൻ അവളുടെ പുറകെ നടന്നു. അവളെ വീട്ടിൽ നിന്നും ഇറക്കിക്കൊണ്ട് പോയി. ഞങ്ങളുടെ ബന്ധുക്കൾ ഈ ബന്ധത്തെ ചോദ്യം ചെയ്തതിനാൽ രാകേന്ദുവിനെ ഇറക്കിക്കൊണ്ട് പോയശേഷം ആദർശ് ഞങ്ങൾ ബന്ധുക്കളിൽ ചിലരെ വെല്ലുവിളിച്ചു. ഞാൻ രാകേന്ദുവിനെ ഇറക്കിക്കൊണ്ട് വന്നു. നിങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും എന്നാണ് ആദർശ് ചോദിച്ചത്-രാകേന്ദുവിന്റെ അമ്മ ലീന മറുനാടനോട് പറഞ്ഞു.
മകളെ ഇറക്കിക്കൊണ്ട് പോകുന്ന ഒരു സൂചനയും വിവരവും രാകേന്ദുവിന്റെ ബന്ധുക്കൾക്ക് ലഭിച്ചില്ല. ഈ ബന്ധം പലതവണ വീട്ടിൽ പറഞ്ഞു. നിങ്ങൾ ആരും കേട്ടില്ല. ഞാൻ ആദർശ് ഏട്ടനോട് കൂടി പോകുന്നു എന്ന് കത്തെഴുതി വച്ചാണ് ഒരു രാത്രി രാകേന്ദു വീട്ടിൽ നിന്നും ഇറങ്ങിപ്പോയത്. എല്ലാവരുടെയും എതിർപ്പ് അവഗണിച്ചാണ് ഇറങ്ങിപ്പോയത്. ഇത് കഴിഞ്ഞു എഴുപത്തൊന്നാം ദിവസം രാകേന്ദുവിന്റെ മരണവുമെത്തി. രാകേന്ദു മരിക്കുന്ന ദിവസം എന്തോ വീട്ടിൽ സംഭവിച്ചു എന്നാണ് ബന്ധുക്കൾ കരുതുന്നത്. ഇറങ്ങിപ്പോയശേഷം മകളുമായി രാകേന്ദുവിന്റെ മാതാപിതാക്കൾക്ക് ബന്ധമുണ്ടായിരുന്നില്ല. ഇടയ്ക്ക് വിളിച്ച് സംസാരിക്കും എന്ന് മാത്രം. 23 നു വൈകീട്ട് ആറുമണിക്ക് രാകേന്ദു വിളിച്ചു. പിന്നീട് രാവിലെ വിളിക്കാം എന്ന് പറഞ്ഞു. ഇരുപത്തിമൂന്നിന് രാത്രി പതിനൊന്നു മണിക്ക് വിളിച്ചു. അത് മിസ്ഡ് കോൾ ആയിരുന്നു. പിന്നീട് പത്തു പതിനാറു പ്രാവശ്യം വീട്ടുകാർ തിരികെ വിളിച്ചു. കോൾ എടുക്കുന്നുണ്ട്, സംസാരിക്കുന്നില്ല. എന്തോ ബഹളം നടക്കുന്നതായി ഇവർക്ക് തോന്നി. അതിനു ശേഷം രാകേന്ദു തിരികെ വിളിച്ച് വിളിച്ച് എന്റെ കൈ തട്ടി കോൾ വന്നതാണെന്നാണ് മതാപിതാക്കളോടു പറഞ്ഞത്.
ഇതിൽ തന്നെ വീട്ടുകാർ എന്തോ അസ്വഭാവികത മണത്തിരുന്നു. പിറ്റേന്ന് രാവിലെ പത്തര കഴിഞ്ഞതിനു ശേഷം രാകേന്ദുവിന്റെ അമ്മ ഫോണിൽ വിളിച്ചു. പക്ഷെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്നു വേറെ ഒരു നമ്പറിലേക്ക് വിളിച്ചു. അതിലും റെസ്പോൺസ് വന്നില്ല. പിന്നെ വിളിച്ചപ്പോൾ ഒരാൾ ഫോൺ എടുത്ത് നിങ്ങളുടെ മോൾ അബദ്ധം കാണിച്ചു. ഞങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോവുകയാണ്. ആണുങ്ങൾ ആരെങ്കിലും ഉണ്ടെങ്കിൽ മെഡിക്കൽ കോളെജിലേക്ക് എത്തണം എന്ന് പറഞ്ഞു. ഞങ്ങൾ അങ്ങോട്ട് വിളിച്ചപ്പോഴാണ് 24 നു രാവിലെ ഇങ്ങനെ ഒരു വിവരം ഞങ്ങൾ അറിയുന്നത്. അച്ഛൻ സ്ഥലത്തില്ലായിരുന്നു. പോത്തൻകോട് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോഴാണ് മരണവിവരം ഞങ്ങൾ അറിയുന്നത്-രാകേന്ദുവിന്റെ അമ്മ പറയുന്നു.
ടീനേജ് പ്രണയം ദുരന്തമായ കഥ ഇങ്ങനെ:
ഹൈസ്ക്കൂളിൽ രാകേന്ദുവിനെ വീട്ടുകാർ ട്യൂഷന് വിട്ടിരുന്നു. പാരലൽ കോളേജിലാണ് ട്യൂഷന് വിട്ടത്. അവിടെ രാകേന്ദുവിന്റെ അദ്ധ്യാപകനായിരുന്നു ആദർശ്. രാകേന്ദു പഠിക്കാൻ മിടുക്കിയായിരുന്നു. എട്ടു, ഒൻപത്, പത്ത് ക്ലാസുകളിൽ രാകേന്ദുവിനെ പഠിപ്പിച്ചത് ആദർശായിരുന്നു അദ്ധ്യാപകൻ. ഈ ബന്ധമാണ് ഇവർ തമ്മിൽ പ്രണയമായി മാറിയത്. ഹയർസെക്കൻഡറിക്ക് പോയപ്പോൾ ഇവർ തമ്മിൽ ബന്ധമില്ലായിരുന്നു എന്നാണ് വീട്ടുകാർ കരുതിയിരുന്നത്. രാകേന്ദു ഒന്നും പുറത്ത് പറഞ്ഞതുമില്ല. ഡിഗ്രിക്ക് നിറമൺകര പഠിക്കാൻ ചേർന്നപ്പോഴാണ് ഈ ബന്ധം തുടരുന്നുവെന്ന് വീണ്ടും പുറത്തറിയുന്നത്.
ഡിഗ്രിക്ക് രാകേന്ദു ചേർന്നത് നിറമൺകര എൻഎസ് എസ് കോളേജിലാണ്. ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിയായിരിക്കെ രാകേന്ദുവിന്റെ ഫോൺ കോളേജ് അധികൃതരുടെ കയ്യിൽ വന്നു. കോളേജ് അധികൃതർ ഫോൺ പരിശോധിച്ചപ്പോഴാണ് ആദർശ്-രാകേന്ദു ബന്ധം വീട്ടുകാർക്ക് മനസിലാകുന്നത്. ഫോൺ റെക്കോർഡ് ചെയ്ത് സൂക്ഷിക്കുന്ന സ്വഭാവം രാകേന്ദുവിനുണ്ടായിരുന്നു. ഇതിൽ ആദർശുമായുള്ള സംഭാഷണമുണ്ടായിരുന്നു. കൂട്ടുകാരികളോടും രാകേന്ദു ഈ ബന്ധത്തെക്കുറിച്ച് പറഞ്ഞിരുന്നു.
ആദർശിന്റെ അച്ഛൻ അനിൽ കുമാർ രാകേന്ദുവിനെ ഭീഷണിപ്പെടുത്തിയ സംഭാഷണം ഫോണിൽ റെക്കോർഡഡ് ആയിരുന്ന കാര്യവും അപ്പോഴാണ് വീട്ടുകാർ അറിയുന്നത്. ഈ ബന്ധത്തിൽ നിന്നും പിന്മാറണമെന്നുള്ള ഭീഷണിയാണ് അതിൽ വന്നത്. ഇതൊക്കെ കോളേജിൽ നിന്നും ഫോൺ പരിശോധിച്ചപ്പോഴാണ് പുറത്തറിയുന്നത്.
പിന്മാറാൻ പറഞ്ഞപ്പോൾ കൂടുതൽ ഉറച്ചു നിന്നു; പിന്നീട് ഇറങ്ങിപ്പോവുകയും ചെയ്തു; ലീന
രാകേന്ദുവിന്റെ ബന്ധം പുറത്ത് അറിഞ്ഞപ്പോൾ പിന്മാറാൻ ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു. രാകേന്ദുവിന്റെ അമ്മ മറുനാടനോട് പറഞ്ഞു. ബന്ധുക്കളും ഈ ബന്ധത്തിൽ നിന്നും പിന്മാറാൻ ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം അറിഞ്ഞതോടെ ആദർശിന് വലിയ വാശിയായി. ഇവന്റെ ബന്ധുക്കളും സഹപ്രവർത്തകരും നല്ല അഭിപ്രായം ആദർശിനെക്കുറിച്ച് ഞങ്ങളോട് പറഞ്ഞിട്ടില്ല. ഞങ്ങൾ എതിർത്തപ്പോൾ ആദർശിന് വാശി കൂടി. ഇവൻ രാകേന്ദുവിനു പിന്നാലെ കൂടി. വിവാഹം കഴിക്കണം എന്നാണ് ആവശ്യപ്പെട്ടത്. അത് കഴിഞ്ഞു അവൻ ദുബായിൽ പോകും എന്നും മകളോട് പറഞ്ഞിരുന്നു. കോളേജിൽ നിന്നും മൊബൈൽ പിടിച്ചപ്പോഴാണ് അച്ഛൻ കാര്യങ്ങൾ അറിഞ്ഞത്. അച്ഛൻ അറിഞ്ഞതിന്റെ പിറ്റേ ദിവസം തന്നെ അവൾ വീട്ടിൽ നിന്നും ഇറങ്ങിപ്പോയി. പിന്നീട് അവളെ ഞങ്ങൾ കണ്ടില്ല.
ഞങ്ങളുടെ വീട്ടിനു താഴെ രാത്രി അവൻ വന്നു നിന്നു. അവൾ കൂടെ ഇറങ്ങിപ്പോയി. അവൾ ഒരു എഴുത്ത് എഴുതിവെച്ചിരുന്നു. ഞാൻ ഒരുപാട് തവണ ഈ ബന്ധത്തിന്റെ കാര്യം പറഞ്ഞു. നിങ്ങൾ ആരും കേട്ടില്ല. ഞാൻ ആദർശ് ഏട്ടനോട് കൂടി പോകുന്നു എന്നാണ് എഴുതിയത്. ഇത് കഴിഞ്ഞു എഴുപത്തൊന്നാം ദിവസം അവളുടെ മരണവുമെത്തി. ഞങ്ങൾ ഞങ്ങളുടെ വീടിരിക്കുന്ന വട്ടപ്പാറ പൊലീസ് സ്റ്റേഷൻ പരിധിയിൽ പരാതി നൽകിയിരുന്നു. ഒരുമിച്ച് ജീവിച്ചോളാം എന്നു പറഞ്ഞു എഴുതിയാണ് ഇവർ രണ്ടുപേരും പൊലീസ് സ്റ്റേഷനിൽ നിന്നും ഇറങ്ങിപ്പോയത്. ഈ ബന്ധം ആദർശിന്റെ വീട്ടുകാർക്ക് ഇഷ്ടമായിരുന്നില്ല. അവളുടെ ദേഹത്ത് അടികൊണ്ട പാടുകൾ ഒരുപാട് ഉണ്ടായിരുന്നു. കൊലപാതകത്തിൽ ആദർശിന്റെ മാതാപിതാക്കളുടെ ബന്ധം കൂടി അന്വേഷിക്കണം-ലീന ആവശ്യപ്പെടുന്നു.
രാകേന്ദുവിന്റെ മരണം കൊലപാതകമാണ് എന്ന വിവരമാണ് അറിയുന്നത്, . പ്രേമിച്ച് വിവാഹം കഴിച്ച രാകേന്ദുവിനെ ഭർത്താവ് ആദർശ് ജീവനോടെ കെട്ടിത്തൂക്കി കൊല്ലുകയായിരുന്നു. പോത്തൻകോടിനെ നടുക്കിയ ദാരുണമായ കൊലപാതകത്തിന്റെ കഥയാണ് ഇപ്പോൾ ചുരുൾ നിവരുന്നത്. വെറും 71 ദിവസം മാത്രം നീണ്ട ദാമ്പത്യത്തിന്നൊടുവിലാണ് കഴിഞ്ഞ 23 നു ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ രാകേന്ദുവിനെ കണ്ടത്. തുടർന്നുള്ള പൊലീസ് അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് തെളിയുന്നത്. രാകേന്ദുവിനെ ജീവനോടെ കെട്ടിത്തൂക്കി കൊല്ലുകയായിരുന്നു എന്നാണ് ചോദ്യം ചെയ്യൽ വേളയിൽ ഭർത്താവ് ആദർശ് വെളിപ്പെടുത്തിയത്. രാകേന്ദുവിന്റെ കൊലപാതകത്തെ തുടർന്നു അറസ്റ്റിലായ ആദർശിനെ പോത്തൻകോട് പൊലീസ് ഇന്നു റിമാൻഡ് ചെയ്യും.
ആദർശിന്റെ പരസ്ത്രീ ബന്ധം രാകേന്ദു ചോദ്യം ചെയ്തതിൽ രോഷാകുലനായാണ് ഭാര്യയെ കെട്ടിത്തൂക്കി കൊന്നത് എന്നാണ് ആദർശ് മൊഴി നൽകിയത്. ക്രൂരമായ വിധത്തിലാണ് രാകേന്ദു കൊല ചെയ്യപ്പെട്ടത്. മറ്റൊരു പെൺകുട്ടിയുമായുള്ള ആദർശിന്റെ ബന്ധം രാകേന്ദു ചൂണ്ടിക്കാട്ടി. ഇത് തർക്കത്തിന് വഴിവെച്ചു. കുപിതനായ ആദർശ് അന്ന് രാത്രി വാതിലടച്ച് രാകേന്ദുവിനെ മർദ്ദിക്കുകയായിരുന്നു. കമ്പി വടി കൊണ്ട് മർദ്ദിച്ച് അവശയാക്കിയ ശേഷം മദ്യം വായിലൊഴിച്ച് അർദ്ധബോധാവസ്ഥയിലാക്കി. അതിനു ശേഷം പുതപ്പെടുത്ത് കുരുക്കുണ്ടാക്കി ഭാര്യയെ കെട്ടിത്തൂക്കി കൊല്ലുകയായിരുന്നു. രാവിലെ അച്ഛൻ പത്തുമണിക്ക് കതക് തട്ടിത്തുറന്നപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്. അതിനുശേഷം അയൽവീട്ടുകാരെ വിവരമറിയിച്ച ശേഷം ആംബുലൻസിൽ മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. അതിനു ശേഷമാണ് പൊലീസിൽ വിവരമറിയിക്കുന്നത്. സ്വാഭാവിക മരണത്തിനാണ് പോത്തൻകോട് പൊലീസ് കേസ് എടുത്തത്. തുടർന്നുള്ള അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് തെളിയുന്നത്.
അഞ്ചു വർഷം പ്രേമവുമായി പിറകെ നടന്ന ശേഷമാണ് ടിപ്പർ ലോറി ഡ്രൈവറായ ആദർശ് രാകേന്ദുവിനെ താലി ചാർത്തുന്നത്. 71 ദിവസം മാത്രം നീണ്ട ദാമ്പത്യത്തിന്നോടുവിലാണ് രാകേന്ദു കൊല ചെയ്യപ്പെടുന്നത്. രണ്ടു വീട്ടുകാരും ഇവരുടെ പ്രണയത്തിനു എതിരായിരുന്നു. നിറമൺകര എൻഎൻഎസ് കോളജിൽ ബി.എ ഹിസ്റ്ററി ഒന്നാം വർഷ വിദ്യാർത്ഥിനിയായിരുന്നു മരിച്ച രാകേന്ദു. ആദർശ് ടിപ്പർ ലോറി ഡ്രൈവറും ട്യൂട്ടോറിയൽ അദ്ധ്യാപകനുമായിരുന്നു. ഇങ്ങനെ ക്ലാസ് എടുക്കുന്ന വേളയിലാണ് രാകേന്ദു ആദര്ശുമായി അടുത്തത്. പ്രണയം വീട്ടിൽ അറിഞ്ഞതോടെ ഇരുവീട്ടുകാരും എതിരായി. പെൺകുട്ടി നായർ സമുദായവും ആദർശ് നാടാർ സമുദായവുമാണ്. അതുകൊണ്ട് തന്നെ കടുത്ത എതിർപ്പാണ് വീട്ടുകാർ പ്രകടിപ്പിച്ചത്. പക്ഷെ വീട്ടുകാരെ ധിക്കരിച്ച് രാകേന്ദു ആദർശിനൊപ്പം ഇറങ്ങിപ്പോവുകയായിരുന്നു. വിവാഹം കഴിഞ്ഞു മൂന്നു മാസത്തിന്നിടെ തന്നെ രാകേന്ദു കൊല ചെയ്യപ്പെടുകയും ചെയ്തു. മകളുടെ മരണത്തിൽ വിശദ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പിതാവ് വേറ്റിനാട് ഐകുന്നത്തിൽ ശിവാലയത്തിൽ രാജേന്ദ്രൻ നായർ പോത്തൻകോട് പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിലാണ് മരണം കൊലപാതകമെന്നു തെളിയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- വനിതാപൊലീസുകാരും, മാധ്യമ പ്രവർത്തകരും അടങ്ങുന്ന നാനൂറോളം സ്ത്രീകളെ ഒരു പരാതിയുമില്ലാതെ ഇത്രയും കാലം പീഡിപ്പിക്കാൻ കഴിഞ്ഞതെങ്ങനെ? ഇത് ഇന്ത്യ കണ്ട എറ്റവും വലിയ ലൈംഗിക പീഡനക്കേസ്; പ്രജ്വൽ രേവണ്ണയുടെ സൈക്കോ സ്ത്രീ പീഡനത്തിന്റെ മോഡസ് ഓപ്പറൻഡി ഇങ്ങനെ
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- മാറ്റം കണ്ടുതുടങ്ങിയത് കോവിഡ് കാലത്ത്; ഏറ്റവുമൊടുവിൽ സ്വന്തം പേരുപോലും ഓർക്കാൻ കഴിയുമായിരുന്നില്ല; പെട്ടെന്ന് രണ്ടര മൂന്ന് വയസ്സുകാരിയായത് പോലെ; ദുരിതങ്ങൾ താണ്ടാൻ സഹായിയായത് സഹോദരി വിജയമ്മ; ചെറിയ വേഷങ്ങൾ എങ്കിലും മലയാളിയുടെ മനസ്സിൽ ഇടം പിടിച്ച കനകലത വിടവാങ്ങുമ്പോൾ ബാക്കിയാക്കുന്നത് കലയുടെ 'പൂക്കാലം'
- മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി മകൻ അമ്മയെ കൊലപ്പെടുത്തി; മകൻ അറസ്റ്റിൽ; ഹൃദയാഘാതമെന്ന് ആദ്യം കരുതിയെങ്കിലും പിടി വീണത് ഡോക്ടർക്ക് സംശയം തോന്നിയതോടെ
- ഉറക്കക്കുറവായി തുടങ്ങിയ രോഗം ഒടുവിൽ കീഴടക്കി; നടി കനകലത അന്തരിച്ചു; അന്ത്യം തിരുവനന്തപുരത്തെ വസതിയിൽ; ആദ്യത്തെ കൺമണിയും രാജാവിന്റെ മകനും അനിയത്തിപ്രാവും അടക്കം മലയാളത്തിലും തമിഴിലുമായി 360 ൽ അധികം ചിത്രങ്ങൾ; സിനിമയിലേക്ക് എത്തിയത് നാടകത്തിൽ തിളങ്ങിയ ശേഷം
- കെ എസ് ആർ ടി സി ഡ്രൈവറുടെ പരാതി: മേയർക്കും സച്ചിൻ ദേവ് എംഎൽഎയ്ക്കും എതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ്; യദുവിന്റെ ഹർജിയിൽ കേസെടുത്തത് കോടതി നിർദ്ദേശപ്രകാരം; അഭിഭാഷകന്റെ പരാതിയിൽ കേസെടുത്തിരുന്നത് ജാമ്യം കിട്ടുന്ന വകുപ്പുകൾ പ്രകാരം
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- 12 ഫോറും ആറ് സിക്സുമായി സൂര്യകുമാർ യാദവ് സെഞ്ചുറി പ്രകടനത്തിലൂടെ മുന്നിൽ നിന്ന് പട നയിച്ചപ്പോൾ മുംബൈക്ക് അനായാസ ജയം; ഹൈദരാബാദിനെ കീഴടക്കിയത് ഏഴുവിക്കറ്റിന്; മുംബൈയുടെ പ്ലേ ഓഫ് സ്വപ്നം വീണ്ടും സജീവമായി
- നിരോധിത സംഘടനയിൽ നിന്ന് പണം കൈപ്പറ്റി; കെജ്രിവാളിനെതിരെ എൻഐഎ അന്വേഷണം നിർദ്ദേശിച്ച് ലഫ്. ഗവർണർ; ഇടക്കാല ജാമ്യം നൽകുന്നത് പരിഗണിക്കുമെന്ന് സുപ്രീംകോടതി പറഞ്ഞതിന് പിന്നാലെ രാഷ്ട്രീയ നീക്കം
- അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- തൃശ്ശൂരിൽ നിന്നും യാത്ര തുടങ്ങി പാളയം എത്തുന്നതുവരെ പല തവണയായി യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചു; പൊലീസ് അന്വേഷണം അസാധാരണ വഴികളിലൂടെ; യദുവിനെ കെ എസ് ആർ ടി സി പിരിച്ചു വിട്ടേക്കും; ഡ്രൈവിങ് ലൈസൻസും റദ്ദാക്കിയേക്കും; യദുവിനെ എല്ലാ അർത്ഥത്തിലും പൂട്ടാൻ നീക്കം
- ആ ബസിൽ ഉള്ളത് മൂന്ന് ക്യാമറകൾ; ലൈംഗിക അധിക്ഷേപം ഉൾപ്പെടെ എല്ലാ ആരോപണത്തിനും തെളിവ് തിരുവനന്തപുരം ഡിപ്പോയുടെ ആർ.പി.സി 101യിൽ; പക്ഷേ ആ ക്യാമറ പരിശോധനയ്ക്ക് പൊലീസിന് താൽപ്പര്യക്കുറവും; മേയറും എംഎൽഎയായ ഭർത്താവും ചെയ്തത് ജാമ്യമില്ലാ കുറ്റം; കേസെടുക്കാതെ കള്ളക്കളികൾ; യദുവിന് പണി പോകും
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- 10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ്
- ഇത് അപ്പാ മക്കൾ പാർട്ടി! എംഎൽഎ-എംപിമാർ തൊട്ട് മുൻ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വരെ ഈ കുടുംബത്തിലുണ്ട്; 2,976 വീഡിയോകളിലായി കൊച്ചുമകന്റെ ലീലകളിൽ ഞെട്ടൽ; പിതാവും പുത്രനും ഒരുപോലെ പീഡനക്കേസിൽ; കർണാടകയിൽ ഗൗഡ കുടുംബവാഴ്ചക്ക് അന്ത്യമാവുമ്പോൾ
- 'ഈ ഒരു തെളിവു മാത്രം മതി; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു': യാത്രയ്ക്കിടെ തന്നെ അപമാനിച്ച ദിവസം കെ എസ് ആർ ടി സി ബസ് ഓടിച്ചത് യദു തന്നെയെന്ന് തെളിഞ്ഞതായി നടി റോഷ്ന
- അമേരിക്കയും, കാനഡയും, ബ്രിട്ടനും, ആസ്ട്രേലിയയുമെല്ലാം കഴിഞ്ഞകാല ഓർമ്മകളാകുന്നു; ഉന്നതപഠനത്തിനായി ഇന്ത്യൻ വിദ്യാർത്ഥികൾ ഇപ്പോൾ തിരഞ്ഞെടുക്കുന്നത് നെതർലാൻഡ്സും ഫിൻലാൻഡും; പരമ്പരാഗത ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെ ഇന്ത്യൻ വിദ്യാർത്ഥികൾ കൈയൊഴിയുന്നു
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്