'നിനക്ക് 20 വയസേയുള്ളൂ, ഫ്യൂച്ചർ നോക്കണം, ആണുങ്ങൾക്ക് ഒന്നും നഷ്ടപ്പെടാനില്ല'; മാനന്തവാടിയിൽ പൊലീസും പീഡകർക്ക് ഒപ്പം; കൈകൊണ്ട് മർദ്ദിച്ചതായി എഫ്ഐആർ ഇട്ടിരിക്കുന്നത് കേസ് ദുർബലപ്പെടുത്താൻ; സിപിഎം സമ്മർദമെന്നും പരാതി; കുളിക്കാൻപോയ പെൺകുട്ടിയെ അപമാനിക്കുകയും പിതാവിനെ തല്ലി പല്ലടിച്ച് തെറിപ്പിക്കുകയും ചെയ്ത കേസിൽ പൊലീസ് പ്രതികളെ സഹായിക്കുന്നതായി പരാതി
കെ വി നിരഞ്ജൻ
മാനന്തവാടി: കുളിക്കാൻപോയ പെൺകുട്ടിയെ അപമാനിച്ചത് ചോദ്യം ചെയ്ത പിതാവിനെ തല്ലി പല്ലടിച്ച് തെറിപ്പിച്ച കേസിൽ പൊലീസ് പ്രതികളെ സഹായിക്കുന്നതായി പരാതി. എഫ്ഐആറിൽ തങ്ങൾ പറഞ്ഞതുപോയെല്ല രേഖപ്പെടുത്തിയതെന്നും ഇതെല്ലാം പ്രതികളെ സഹായിക്കാനാണെന്നാണ് പെൺകുട്ടിയും കുടുംബവും ചൂണ്ടിക്കാട്ടുന്നത്. ആദ്യം പരാതിയുമായി എത്തിയപ്പോൾ 'നിനക്ക് 20 വയസേയുള്ളൂ, ഫ്യൂച്ചർ നോക്കണം, ആണുങ്ങൾക്ക് ഒന്നും നഷ്ടപ്പെടാനില്ല' എന്ന് പറഞ്ഞ് പരാതി നൽകാനെത്തിയ തങ്ങളെ പൊലീസ് നിരുസാഹപ്പെടുത്തുകയായിരുന്നെന്നും പെൺകുട്ടി പറയുന്നു. പ്രതികൾ ജില്ലയിലെ ഒരു പ്രമുഖ സിപിഎം നേതാവിനെ വീട്ടിൽ പോയി കണ്ടിരുന്നുവെന്ന് വ്യക്തമായ തെളിവുകൾ തങ്ങൾക്ക് കിട്ടിയിട്ടുണ്ടെന്നാണ് പെൺകുട്ടിയുടെ സഹോദരൻ പറയുന്നത്.
സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളിലാരെയും ഇതുവരെ കസ്റ്റഡിയിൽ എടുത്തിട്ടില്ല. ഒളിവിൽ പോയിരിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്. അതേസമയം പ്രതികൾ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നുണ്ട്. ഇതിനുവേണ്ട സഹായം പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതായാണ് പരാതി. പൊലീസ് നിർബന്ധിച്ച് പരാതിയിൽ മാറ്റം വരുത്തിയതായും കേസ് പ്രതികൾക്ക് സഹായകമായ രീതിയിൽ ദുർബലമാക്കുകയാണെന്ന ആക്ഷേപവും കുടുംബത്തിനുണ്ട്. സിപിഎം അനുഭാവികളായ പ്രതികളെ രക്ഷിക്കാൻ പാർട്ടി തലത്തിൽ ഇടപെടൽ നടന്നതായും ആരോപണമുണ്ട്.
വയനാട് മാനന്തവാടിക്ക് സമീപം മുതിരേരി സ്വദേശിയായ പെൺകുട്ടിയെയാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച അഞ്ചംഗ സംഘം അപമാനിക്കാൻ ശ്രമിച്ചത്. സംഭവം പെൺകുട്ടി പറയുന്നത് ഇങ്ങനെയാണ്. 'വെള്ളില്ലാതിരുന്നതിനെ തുടർന്നാണ് വെള്ളിയാഴ്ച്ച വൈകിട്ട് ഞാനും കൂട്ടുകാരിയും വീടിന് സമീപമുള്ള പുഴയിൽ കുളിക്കാൻ പോയത്. ഞങ്ങൾ കുളിക്കാൻ തുടങ്ങിയപ്പോൾ പുഴയ്ക്ക് അക്കരെ പ്രതികൾ വന്നു. അവർ ഞങ്ങളെ നോക്കി അശ്ലീലങ്ങൾ പറയാൻ തുടങ്ങി. പെട്ടെന്ന് കുളിച്ചിട്ടു പോകാൻ നോക്കിയപ്പോൾ കെഎസ്ആർടിസി കണ്ടക്ടർ ആയ നിനോജ് എന്നയാൾ മൊബൈലിൽ ഞങ്ങളുടെ ഫോട്ടോയെടുത്തു. അയാൾ ഫോട്ടോയെടുക്കുന്നത് ഞാൻ വ്യക്തമായി കണ്ടതാണ്. അനുവാദമില്ലാതെ ഞങ്ങളുടെ ഫോട്ടോയെടുക്കുന്നതെന്തിനാണെന്നു ചോദിച്ച് ഞാൻ അയാളെ ചോദ്യം ചെയ്തു. ഉടനെ നിനോജിന്റെ കൂടെയുണ്ടായിരുന്ന അനൂപ് എന്നയാൾ എന്നെ തെറി പറയാൻ തുടങ്ങി. ഇതോടെ എത്രയും പെട്ടെന്ന് പുഴയിൽ നിന്നും പോകാൻ ഞങ്ങൾ ശ്രമിക്കുമ്പോൾ നിനോജും അനീഷ് എന്നയാളും പുഴ കടന്ന് ഇക്കരെയെത്തി ഞങ്ങളെ തടഞ്ഞു. ഞങ്ങളവരെ കടന്നു പോകാൻ നോക്കിയപ്പോൾ നിനോജ് എന്റെ കൈയിൽ കയറിപ്പിടിച്ചിട്ട് ഞാൻ പറയുന്നത് കേട്ടിട്ട് പോയാൽ മതിയെടി എന്നു പറഞ്ഞു ദേഷ്യപ്പെട്ടു. ഫോട്ടോ എടുത്തത് ആരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. ഞങ്ങൾ രണ്ടുപേരും ഉറക്കെ നിലവിളിച്ചു. ഇതോടെ നിനോജും അനീഷ് പുഴയിലേക്ക് ചാടി അക്കരയിലേക്ക് നീന്തിപ്പോയി.
എന്റെ കരച്ചിൽ കേട്ടാണ് അച്ഛൻ ഓടി വരുന്നത്. അച്ഛൻ പറമ്പിൽ പുല്ല് പറിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്താണ് കാര്യമെന്ന് അച്ഛൻ ചോദിച്ചിട്ടും പേടി കൊണ്ട് ആദ്യമൊന്നും എനിക്ക് പറയാൻ കഴിഞ്ഞില്ല. കുറച്ച് സമയമെടുത്തിട്ടാണ് ഞാൻ നടന്ന കാര്യം പറയുന്നത്. അച്ഛൻ ഉടനെ പുഴയ്ക്കരയ്ക്ക് അവരെ നോക്കി പോയി. അവിടെ ചെന്നപ്പോഴാണ് അവർ അഞ്ചുപേരും ചേർന്ന് അച്ഛനെ ക്രൂരമായി മർദ്ദിച്ചത്. വടിയും കല്ലുമൊക്കെ കൊണ്ടാണവർ അച്ഛനെ തല്ലിയത്. വടികൊണ്ട് കുത്തി അച്ഛന്റെ ഒരു പല്ലും കളഞ്ഞു. അച്ഛന്റെ കരച്ചിൽ കേട്ടാണ് വീട്ടിൽ നിന്നും ചേട്ടൻ ഓടി വരുന്നത്. ചേട്ടനെ കണ്ടപ്പോൾ അവർ അച്ഛനെ ഇട്ടിട്ട് ഓടിക്കളഞ്ഞു'.
എന്നാൽ നടന്ന കാര്യങ്ങൾ പൊലീസിനോട് പറഞ്ഞിട്ടും തങ്ങൾക്ക് അനുകൂലമായ സമീപനമല്ല പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നാണ് പെൺകുട്ടിയും കുടുംബവും പറയുന്നത്. ഇവർ ആദ്യം പരാതിയുമായി പോയത്, തലപ്പുഴ സ്റ്റേഷനിലായിരുന്നു. ഈ സ്റ്റേഷൻ പരിധിയിലാണ് ഇവരുടെ വീട്. എന്നാൽ അച്ഛനെ അക്രമിച്ചത് പുഴയ്ക്കക്കരെ ആയതിനാൽ, ആ ഭാഗം ഉൾപ്പെടുന്ന മാനന്തവാടി സ്റ്റേഷനിൽ പരാതി നൽകാനായിരുന്നു തലപ്പുഴ സ്റ്റേഷനിൽ നിന്നും പറഞ്ഞത്. 'എന്നെ അപമാനിച്ച കാര്യം പരാതിയായി എഴുതിക്കൊണ്ടു പോയിട്ടും അതൊന്നും വാങ്ങി വായിച്ചു നോക്കാൻ പോലും തയ്യറാകാതെ ഞങ്ങളെ മാനന്തവാടി സ്റ്റേഷനിലേക്ക് പറഞ്ഞുവിടുകയായിരുന്നു ആ പൊലീസുകാർ ചെയ്തത്', പെൺകുട്ടി പറയുന്നു.
മാനന്തവാടി സ്റ്റേഷനിൽ സംഭവം നടന്നതിന്റെ പിറ്റേദിവസമാണ് (952020) പെൺകുട്ടിയും പിതാവും ചെല്ലുന്നത്. രണ്ട് സംഭവങ്ങളും ചേർത്ത് ഒറ്റക്കേസായി മുന്നോട്ടു പോകാനായിരുന്നു പരാതിക്കാരുടെ തീരുമാനം. എന്നാൽ പൊലീസ് രണ്ടും രണ്ടു കേസുകളായാണെടുത്തത്. പെൺകുട്ടിയുടെ പിതാവിനെ അക്രമിച്ച പരാതിയിലാണ് ആദ്യം എഫ് ഐ ആർ ഇട്ടത്. 'ഞങ്ങൾ പറഞ്ഞതല്ല പൊലീസ് രേഖപ്പെടുത്തിയത്. കല്ലും വടിയും കൊണ്ടാണവർ അച്ഛനെ ആക്രമിച്ചത്. വടികൊണ്ട് ഇടിച്ചാണ് അച്ഛന്റെ പല്ല് കളഞ്ഞത്. പക്ഷേ, പൊലീസ് എഫ്ഐആറിൽ എഴുതിയത് കൈകൊണ്ട് അടിച്ചാണ് പല്ലു കളഞ്ഞതെന്നാണ്. അതിനു കാരണമായി ഞങ്ങളോട് പറഞ്ഞത്, ഡോക്ടറുടെ സർട്ടിഫിക്കറ്റിൽ ആയുധങ്ങൾ ഉപയോഗിച്ചല്ല അക്രമിച്ചതെന്നാണ് പറയുന്നതെങ്കിൽ കേസ് തള്ളിപ്പോകുമെന്നാണ്. പരാതി എങ്ങനെ വേണമെന്ന് പൊലീസ് ഞങ്ങളോട് ഇങ്ങോട്ട് പറയുകയായിരുന്നു. എന്നാൽ ഡോക്ടർ തന്ന സർട്ടിഫിക്കറ്റിൽ പറഞ്ഞിരിക്കുന്നത് കൈകൊണ്ടുള്ള മർദ്ദനത്തിലല്ല പല്ല് പോയതെന്നാണ്', പെൺകുട്ടി പറയുന്നു. കൈകൊണ്ട് മർദ്ദിച്ചതായി എഫ്ഐആർ ഇട്ടിരിക്കുന്നത് കേസ് ദുർബലപ്പെടുത്താനാണെന്നാണ് ഇവരുടെ പരാതി. മാത്രമല്ല, ജാമ്യം കിട്ടുന്ന വകുപ്പുകളാണ് ഈ കേസിൽ പ്രതികൾക്കെതിരേ ചാർജ് ചെയ്തിരിക്കുന്നതെന്നും കുടുംബം ചൂണ്ടിക്കാണിക്കുന്നു.
ഒമ്പതാം തീയതി മാനന്തവാടി സ്റ്റേഷനിലെത്തിയപ്പോൾ തന്നെ അപമാനിക്കാൻ ശ്രമിച്ച കാര്യവും പെൺകുട്ടിയും പിതാവും പൊലീസിനോട് പറഞ്ഞിരുന്നുവെങ്കിലും പെൺകുട്ടിയുടെ മൊഴിയെടുക്കാനോ എഫ്ഐആർ ഇടാനോ തയ്യാറായില്ലെന്നും പരാതിയുണ്ട്. പിറ്റേദിവസം വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തുന്നത്. താൻ പറഞ്ഞതുപോലെയല്ല, പൊലീസ് മൊഴി രേഖപ്പെടുത്തിയതെന്ന ആരോപണവും പെൺകുട്ടി ഉന്നയിക്കുന്നുണ്ട്. 'അച്ഛനെ ആക്രമിക്കാനുള്ള കാരണം എന്നെ അപമാനിക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്തതുകൊണ്ടാണെന്ന് പൊലീസിനോട് പറഞ്ഞതാണ്. പക്ഷേ, പൊലീസ് ഗൗരവത്തോടെയല്ല പെരുമാറിയത്. ഫോട്ടോ എടുത്തതിനോ തെളിവുണ്ടോ? ഫോട്ടോ എടുക്കാൻ ശ്രമിച്ചതല്ലേയുള്ളൂവെന്നൊക്കെയാണ് പൊലീസുകാർ ചോദിക്കുന്നത്. പിറ്റേ ദിവസം വീട്ടിൽ വന്ന് എന്റെ മൊഴി രേഖപ്പെടുത്തിയപ്പോഴും പറഞ്ഞത്, ഫോട്ടോയെടുക്കാൻ ശ്രമിച്ചൂ എന്നു പറഞ്ഞാൽ മതി, ഫോൺ പരിശോധിക്കുമ്പോൾ ഫോട്ടോയില്ലെങ്കിൽ കേസ് തള്ളിപ്പോകുമെന്നാണ്. പൊലീസുകാർ തന്നെ അങ്ങനെ പറഞ്ഞപ്പോൾ, ഞങ്ങളത് വിശ്വസിച്ചുപോയി. ഫോട്ടോയെടുക്കുന്നത് ഞാൻ വ്യക്തമായി കണ്ടതാണ്. അക്കാര്യം പൊലീസിനോട് പറഞ്ഞതുമാണ്. പക്ഷേ, അവർ ഇങ്ങോട്ട് പറയുന്നത് പരാതിയിൽ ഫോട്ടോയെടുക്കാൻ ശ്രമിച്ചെന്നു മതിയെന്നാണ്.'
അനുവാദമില്ലാതെ തന്റെ ഫോട്ടോയെടുത്തത് കൂടാതെ കൈയിൽ കയറി പിടിക്കുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും പ്രതികൾക്കെതിരേ പെൺകുട്ടി പരാതിപ്പെടുന്നുണ്ട്. എന്നാൽ ഇക്കാര്യം പൊലീസിനോട് പറഞ്ഞപ്പോൾ സദാചാര ഉപദേശമായിരുന്നു പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് പെൺകുട്ടി പറയുന്നത്. 'പ്രതികളിലൊരാൾ എന്റെ കൈയിൽ കയറി പിടിച്ചെന്നു പറഞ്ഞപ്പോൾ പൊലീസുകാർ എന്നോട് പറഞ്ഞത് നീ 20 വയസുള്ളൊരു പെൺകുട്ടിയാണ്, നിന്റെ ഫ്യൂച്ചർ നോക്കണം, ആണുങ്ങൾക്ക് ഒന്നും നഷ്ടപ്പെടാനില്ലെന്നായിരുന്നു'.
പൊലീസീന്റെ ഭാഗത്ത് നിന്നും പ്രതികൾക്ക് അനുകൂലമായാണോ കാര്യങ്ങൾ നീങ്ങുന്നതെന്നതൽ തങ്ങൾക്ക് സംശയം തോന്നാൻ കാരണം ഇത്തരം ഇടപെടലുകൾ ഉണ്ടായതാണെന്നാണ് പെൺകുട്ടിയുടെ കുടുംബം പറയുന്നത്. പൊലീസിൽ പരാതി നൽകിയെന്നറിഞ്ഞയുടനെ പ്രതികൾ ജില്ലയിലെ ഒരു പ്രമുഖ സിപിഎം നേതാവിനെ വീട്ടിൽ പോയി കണ്ടിരുന്നുവെന്ന് വ്യക്തമായ തെളിവുകൾ തങ്ങൾക്ക് കിട്ടിയിട്ടുണ്ടെന്നാണ് പെൺകുട്ടിയുടെ സഹോദരൻ പറയുന്നത്. പാർട്ടിയിടപെടൽ ഉണ്ടായതുകൊണ്ടാണോ പൊലീസ് തങ്ങളുടെ പരാതി ഗൗരവത്തോടെ കാണാത്തതിനു കാരണമെന്നും സഹോദരൻ ചോദിക്കുന്നു.
മറ്റൊരു പരാതിയായി പെൺകുട്ടിയും കുടുംബവും പറയുന്നത്, ഈ സംഭവത്തെക്കുറിച്ച് സി.കെ ശരീശന്ദ്രൻ എംഎൽഎയെ വിളിച്ചു പറഞ്ഞപ്പോൾ, രണ്ടു വശവും അന്വേഷിക്കട്ടെ എന്നായിരുന്നു എംഎൽഎയുടെ മറുപടിയെന്നതാണ്. 'രാത്രിയിൽ ഒരു പെൺകുട്ടി വിളിച്ച്, തനിക്ക് സംഭവിച്ചൊരു പ്രശ്നം പറയുമ്പോൾ രണ്ട് വശവും അന്വേഷിക്കട്ടെയെന്നാണോ ഒരു എംഎൽഎ പറയേണ്ടത്?- പെൺകുട്ടിയുടെ സഹോദരൻ ചോദിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- 2021ൽ സീറ്റ് നിഷേധിച്ചത് ആഘാതമായി; നേതാക്കളുമായി മിണ്ടാതെ കഴിച്ചു കൂട്ടിയത് ആറുമാസം; എം വി ഗോവിന്ദനോടുള്ള വിയോജിപ്പും പ്രശ്നം; ബിജെപിയിൽ ചേരാനൊരുങ്ങിയത് തുടർച്ചയായ അവഗണന മൂലമോ? വെടിയേറ്റ് തലചിതറിയിട്ടും തിരിച്ചുവന്ന വിപ്ലവവീര്യമായ ഇ പിക്ക് സംഭവിച്ചത്?
- സിഐടിയു ബ്യൂട്ടീഷൻ സംഘടനയുടെ ജില്ലാ സെക്രട്ടറി വോട്ട് കുത്തിയത് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്ക്; വിവിപാറ്റിൽ തെളിഞ്ഞ പേര് അനിൽ ആന്റണി; കുമ്പഴ വടക്ക് പോളിങ് ബൂത്തിൽ നാലു മണിക്കൂർ നീണ്ട പ്രതിഷേധം: അവസാനം പരാതി പിൻവലിച്ച് മടങ്ങി
- കേരളത്തിലെ സിപിഎമ്മിന് തിരിച്ചടിയുണ്ടായാൽ അതിന്റെ ഉത്തരവാദിയായി ജയരാജൻ മാറും; ദല്ലാളുമൊത്ത് ജാവ്ദേക്കറിനെ ഇപി കണ്ടത് രാഷ്ട്രീയ മണ്ടത്തരമെന്ന് വിലയിരുത്തി സിപിഎം; മുഖ്യമന്ത്രിയുടെ വാക്കുകളിലുള്ളത് ഇപിയെ ഒറ്റപ്പെടുത്തുമെന്ന സൂചന; പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകുമ്പോൾ
- ആലത്തൂരിലെ പാർട്ടി അനുഭാവികളുടെ വോട്ടുകൾ ബിജെപി. തൃശൂർ മണ്ഡലത്തിലേക്ക് ഇറക്കുമതി ചെയ്തെന്ന് ആരോപണം; തൃശൂർ നിയമസഭാ മണ്ഡലത്തിൽ മാത്രം പതിനായിരം വോട്ട് കൂടിയതിന് കാരണം കണ്ടെത്തി സിപിഐ! പൂങ്കുന്നത്തുണ്ടായത് വൻ സംഘർഷം; തൃശൂരിലെ പോരാട്ട ചൂടിന് തെളിവായി വിവാദം
- കൊലപാതകമെന്ന സൂചനകൾ സിബിഐയ്ക്ക്; അഴിക്കുള്ളിലുള്ള പ്രതികൾ സാങ്കേതികത്വത്തിൽ ജാമ്യം നേടുന്നത് ഒഴിവാക്കാൻ പ്രാഥമിക കുറ്റപത്രം; കൊലക്കുറ്റം ചുമത്താത്തിനാൽ 60 ദിവസത്തിന് ശേഷം ജാമ്യം കിട്ടാനുള്ള സാധ്യതയും അടച്ച് കേന്ദ്ര ഏജൻസി; സിദ്ധാർത്ഥൻ കേസ് അടുത്ത ഘട്ടത്തിലേക്ക്
- പാപിയുടെ കൂടെ ശിവൻ കൂടിയാലും പാപിയാകും! കൂട്ടുകെട്ടുകൾ ശ്രദ്ധിക്കണം; ജാവ്ദേക്കറിനെ ഞാനും കണ്ടിട്ടുണ്ട്; എന്നാൽ സംശയ വ്യക്തിത്വം അതിന് സാക്ഷിയായത് ജയരാജന് പറ്റിയ വീഴ്ച; കൂട്ടുകെട്ടിൽ ഇപി കൂടുതൽ ജാഗ്രത കാട്ടണമെന്ന് മുഖ്യമന്ത്രി; ഇപിയോട് മുഖ്യമന്ത്രിയും സിപിഎം നീരസത്തിൽ; ഇടതു കൺവീനർ പദവി നഷ്ടമാകും
- ആക്കുളത്തെ മകന്റെ ഫ്ളാറ്റിൽ ജാവ്ദേക്കർ വന്നിരുന്നു; കൂടെ ദല്ലാൾ നന്ദകുമാറും ഉണ്ടായിരുന്നു; എത്തിയത് വെറുതെ ഒന്ന് പരിചയപ്പെടാൻ; രാഷ്ട്രീയം ചർച്ച ചെയ്തതുമില്ല; ശോഭയും സുധാകരനും പറയുന്നതെല്ലാം പച്ചക്കള്ളം; അവർക്കെതിരെ നിയമ നടപടി; ദല്ലാളിനെതിരെ കേസ് കൊടുക്കേണ്ടതുമില്ല; ആ കൂടിക്കാഴ്ച സ്ഥിരീകരിച്ച് ഇപിയും; ചർച്ച തുടരും
- യഥാർത്ഥ ശിവനാണെങ്കിൽ പാപി കത്തിയെരിഞ്ഞ് പോകും; ഇത് ഡ്യൂപ്ലിക്കേറ്റ് ശിവൻ; ജയരാജൻ ജാവദേദ്ക്കറെ കണ്ടത് മുഖ്യമന്ത്രിയുടെ അറിവോടെ; പിടിക്കപ്പെട്ടപ്പോൾ കൂട്ടുപ്രതിയെ മുഖ്യമന്ത്രി തള്ളിപ്പറയുന്നു; 20 സീറ്റുകളും തോൽക്കുമ്പോൾ പിണറായി ജയരാജനെ ബലിയാടാക്കും; ജയരാജനെ ആളിക്കത്തിച്ച് സതീശനും
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- 'ജാവദേക്കർക്കു ചായ കുടിക്കാൻ ഇ.പിയുടെ മകന്റെ ഫ്ളാറ്റ് ചായപ്പീടികയോ? രാമകഥയാണോ സംസാരിച്ചത്? കൂടിക്കാഴ്ചയ്ക്കു ശേഷം കച്ചവടമൊക്കെ നടന്നില്ലേ? സ്ഥാപനം ഷെയർ ചെയ്തു കൊടുത്തില്ലേ? ഇപിയുടെ കൂടിക്കാഴ്ചയിൽ പുതിയ തലം തേടി കോൺഗ്രസ്; ആഞ്ഞടിച്ച് കെ സുധാകരൻ വീണ്ടും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്