Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

അവിഹിതത്തിന് ഭാര്യയുടെ ചൂടുവെള്ളതെറാപ്പി; ഉറങ്ങികിടന്ന ഭർത്താവിന്റെ സ്വകാര്യഭാഗത്ത് ഭാര്യ വെള്ളം തിളപ്പിച്ചോഴിച്ചു; പൊള്ളലേറ്റത് ചെന്നൈ റാണിപേട്ട് സ്വദേശിക്ക്

അവിഹിതത്തിന് ഭാര്യയുടെ ചൂടുവെള്ളതെറാപ്പി; ഉറങ്ങികിടന്ന ഭർത്താവിന്റെ സ്വകാര്യഭാഗത്ത് ഭാര്യ വെള്ളം തിളപ്പിച്ചോഴിച്ചു; പൊള്ളലേറ്റത് ചെന്നൈ റാണിപേട്ട് സ്വദേശിക്ക്

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: അവിഹിതം അവസാനിപ്പിക്കാത്ത ഭർത്താവിന് ഭാര്യയുടെ ചൂട് വെള്ളചികിത്സ. നല്ല ഉറക്കത്തിലായിരുന്ന ഭർത്താവിന്റെ ലുങ്കി മാറ്റി തിളച്ച വെള്ളം സ്വകാര്യ ഭാഗങ്ങളിൽ ഒഴിക്കുകയായിരുന്നു എന്നാണ് സമീപവാസികൾ പറയുന്നത്. റാണിപേട്ട് ബനവരത്തിന് സമീപത്തെ ഗ്രാമീണനായ 32കാരനാണ് ഗുരുതരമായി പൊള്ളലേറ്റത്.

രണ്ട് മക്കളുടെ അച്ഛനായ ഇയാൾക്ക് മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധമുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. വിവരം അറിഞ്ഞതുമുതൽ, ഈ ബന്ധം അവസാനിപ്പിക്കണമെന്ന് പലതവണ ഭാര്യ ഇയാൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു

തിങ്കളാഴ്ച രാത്രി ഭർത്താവ് മുറിയിൽ ഉറങ്ങിക്കിടക്കവെയാണ് ഭാര്യയുടെ അതിക്രമം. രാത്രിയിൽ ഉറക്കമുണർന്ന ഭാര്യ അടുകളയിൽ എത്തി വെള്ളം തിളപ്പിച്ച് കൊണ്ട് വന്ന് ഒഴിക്കുകയായിരുന്നു. നിലവിളി കേട്ട് അയൽവാസികളെത്തിയപ്പോൾ വേദനകൊണ്ടു പുളയുന്ന യുവാവിനെയാണ് കണ്ടത്. തുടർന്ന് അയൽവാസികൾ ഇയാളെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. അവിടെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വെല്ലൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് ബനവരം പൊലീസ് പറയുന്നു.

തിങ്കളാഴ്ച ഇതേ ചൊല്ലി ഇരുവരും പരസ്പരം വഴക്കിടുകയും ബന്ധം അവസാനിപ്പിക്കാൻ ഇയാൾ തയ്യാറല്ല എന്ന് പറയുകയും ചെയ്തിരുന്നതായി യുവതി പൊലീസിനോട് പറഞ്ഞതായി ബന്ധുക്കൾ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP