Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202430Tuesday

ബിയറും ഭക്ഷണവുമായി എത്തിയത് അടിച്ചു ഫിറ്റായ കൂട്ടുകാർ; റൂമിലുണ്ടായിരുന്നത് നാല് പെൺകുട്ടികൾ; പെറോട്ടയും ബീഫും ചില്ലി ചിക്കനുമൊപ്പം ബിയറും നൽകി പീഡനം; എസ് ഐ സുധീഷിന്റെ സാഹസികതയ്ക്ക് മുമ്പിൽ രഞ്ജിത്തിന് പിന്നാലെ മേഴ്‌സണും വീണു; തുമ്പായത് ബൈക്കും ചെരുപ്പും; കഠിനംകുളത്തേത് അസാധാരണ പൊലീസ് ഓപ്പറേഷൻ

ബിയറും ഭക്ഷണവുമായി എത്തിയത് അടിച്ചു ഫിറ്റായ കൂട്ടുകാർ; റൂമിലുണ്ടായിരുന്നത് നാല് പെൺകുട്ടികൾ; പെറോട്ടയും ബീഫും ചില്ലി ചിക്കനുമൊപ്പം ബിയറും നൽകി പീഡനം; എസ് ഐ സുധീഷിന്റെ സാഹസികതയ്ക്ക് മുമ്പിൽ രഞ്ജിത്തിന് പിന്നാലെ മേഴ്‌സണും വീണു; തുമ്പായത് ബൈക്കും ചെരുപ്പും; കഠിനംകുളത്തേത് അസാധാരണ പൊലീസ് ഓപ്പറേഷൻ

വിനോദ് പൂന്തോട്ടം

തിരുവനന്തപുരം. ബുധനാഴ്ച അർദ്ധരാത്രി കഴിഞ്ഞ് കഠിനം കുളം മേഖലയിലെ മഠത്തിൽ കടന്ന മേഴസ്ണും സുഹൃത്ത് രഞ്ജിത്തും പെൺകുട്ടികളുടെ റൂമിൽ കഴിഞ്ഞത് രണ്ട് മണിക്കൂർ. ചൂക്ഷണത്തിന് വിധേയരായ 16കാരി പെൺകുട്ടികൾ പൊലീസിന് നല്കിയ മൊഴിയിലാണ് ഈ വിവരമുള്ളത്. പതിവു പോലെ മേഴ്സൺ ബിയറും ഭക്ഷണ സാധനങ്ങളുമായി എത്തി ആദ്യം ബിയർ കുടിപ്പിച്ചു. അപ്പോൾ റൂമിൽ ഉണ്ടായരുന്നത് നാലു പെൺകുട്ടികൾ. ഇവരിൽ മൂന്ന് പേരെയും ബിയർ കുടിപ്പിച്ച് ഫിറ്റാക്കി, പ്രതികളും ബിയർ കുടിച്ചു. 

നേരെത്തെ മദ്യപിച്ചിരുന്നതിന് പുറമെയാണ് മേഴസണും രഞ്ജിത്തും അവിടെ വെച്ചും മദ്യപിച്ചത്്്. മദ്യപാനത്തനിടെ തന്നെ ചൂക്ഷണം തുടർന്നു. പിന്നീട് കീഴ്പ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് മുൻപ് പ്രതികൾ പെൺകുട്ടികള ഭീക്ഷണിപ്പെടുത്തിയിരുന്നു. തുടർന്ന് ചില്ലി ചിക്കനും പെറോട്ടയും ബീഫും നല്കി. തുടർന്നും പീഡിപ്പിച്ചു. ഇതിന് ശേഷമാണ് പ്രതികൾ കോൺവെന്റിൽ നിന്നിറങ്ങിയതും കോൺവെന്റിലെ മതിൽ ചാടി കടക്കവെ പൊലീസിന് മുന്നിൽ പെട്ടതും ഓടി രക്ഷപ്പെടാൻ ശ്രമിച്ചതും. ഈ സമയം വിജനമായ സ്ഥലത്ത് രണ്ടു ജോടി ചെരുപ്പും ഒരു ബൈക്കും ഇരിക്കുന്നത് കണ്ട് മോഷ്ടാക്കളുടെ വണ്ടിയും ചെരിപ്പുമാണെന്ന് ധരിച്ച് അടുത്തുള്ള വീട്ടുകാരെ വിളിച്ചുണർത്തി കാര്യം തിരക്കുകയായിരുന്നു കഠിനംകുളം സബ ഇൻസ്പെക്ടർ എസ് എൽ സുധീഷിന്റ നേതൃത്വത്തിലുള്ള പേലീസ് സംഘം.

പൊലീസിനെ കണ്ടയുടൻ മേഴസണും രഞ്ജിത്തും തൊട്ടുത്ത വീടിന്റെ മാതിൽചാടി കടന്ന് ടെറസിലേക്ക് വലിഞ്ഞു കയറി. ഇതു കണ്ട എസ് ഐ സുധീഷും ഇവർക്ക് പുറകെ കൂടി. ഇതിനിടെ ടെറസിൽ നിന്നും പ്രതികൾ താഴോട്ടു ചാടി. കൂടെ ചാടിയ എസ് ഐ സുധീഷിന്റ കാലിന് പരിക്കു പറ്റിയെങ്കിലും പ്രതികളിൽ ഒരാളെ അദ്ദേഹം പൊക്കി. ഇതു കണ്ട് പിടിയിലായ രഞ്ജിത്തിനെ രക്ഷപ്പെടുത്താൻ തിരിച്ചെത്തിയ മെഴ്സൺ എസ് ഐ യെ ആക്രമിച്ചു. മുതുകിന് പരിക്കു പറ്റിയെങ്കിലും പിടിച്ചു നിന്ന എസ് ഐ യെ മറ്റു പൊലീസുകാർ കൂടി എത്തി രക്ഷിച്ചു. ഇതിനിടെ മേഴ്സൺ ഓടി രക്ഷപ്പെട്ടു. ഉടൻ തന്നെ പൊലീസ്് നാട്ടുകാരെ വിളിച്ചുണർത്തി.

എല്ലാവരും തങ്ങളുട വീടും പരിസരവും അരിച്ചു പെറുക്കാൻ നിർദ്ദേശം നല്കി. കൂടാതെ നാട്ടുകാരും സംഘടിച്ച് പ്രതികൾക്കായി തെരച്ചിൽ തുടങ്ങി. രണ്ടാ മോഷ്ടാക്കൾ അതിൽ ഒരാളെ കിട്ടി അതുമാത്രമേ പൊലീസിനും പങ്കു വെയ്ക്കാൻ വിവരമുണ്ടായിരുന്നുള്ളു. പിന്നീട് പിടിയിലായ രഞ്ജിത്തുമായി ഊടു വഴിയിലൂടെ പൊലീസ് ജീപ്പ് പായവെ രക്ഷപ്പെട്ട മെഴ്സൺ നിന്ന പരുങ്ങുന്നത് എസ് ഐ കണ്ടു. തുടർന്ന് മേഴസണെയും നാട്ടുകാരുടെ സഹായത്താൽ ഓടിച്ചിട്ട് പൊലീസ് പിടികൂടി. പ്രതികളെ ജീപ്പിൽ വെച്ച് തന്നെ ചോദ്യം ചെയ്തപ്പോഴാണ് മേഴസണിന്റെ കാമുകിയെ കാണാനാണ് കോൺവെന്റിൽ എത്തിയതെന്ന് പ്രതികൾ പറഞ്ഞത്.

പുലർച്ചെ തന്നെ പ്രതികളുമായി കോൺവെന്റിൽ പൊലീസ് എത്തിയെങ്കിലും മഠം അധികൃതർ നേരം വെളുക്കട്ടെ എന്ന് നിലപാട് എടുത്തതോടെ രാവിലെ വനിത പൊലീസുകാർ ഉൾപ്പെടുന്ന പൊലീസ് സംഘം മഫ്ടിയിൽ കോൺവെന്റിൽ എത്തി പെൺകുട്ടികളെ കണ്ടപ്പോഴാണ് പീഡനത്തിന്റെ ചുരുളഴിഞ്ഞത്. കൂടാതെ പെൺകുട്ടികൾക്ക് 16 വയസുമാത്രം പ്രയാമേ ഉള്ളുവെന്ന കാര്യവും അപ്പോഴാണ് പൊലീസ് അറിയുന്നത്. പിന്നീട് നടന്ന വിശദമായ ചോദ്യം ചെയ്യലിലാണ് പീഡനത്തിന്റെ വ്യാപ്തി സംബന്ധിച്ച ചുരുളഴിഞ്ഞത്. രണ്ടു മാസം മുമ്പാണ് തീരവാസികളായ പതിനെഞ്ചും പതിനാറും വയസുള്ള പെൺകുട്ടികൾ പഠനത്തിനായി ഇവിടെ എത്തിയത്.

അറസ്റ്റിലായ വലിയതുറ ഫിഷർമെൻ കോളനിയിലെ മേഴ്സൺ (23) പെൺകുട്ടികളിലൊരാളെ നേരത്തെ സോഷ്യൽ മീഡിയയിലൂടെ വലയിലാക്കിയിരുന്നു. തുടർന്ന് പെൺകുട്ടി കോൺവെന്റിലായാപ്പോൾ കാണാൻ വഴിയില്ലാതായി. അങ്ങനെയാണ് രണ്ടു മാസം മുമ്പ് ആദ്യം മതിൽ ചാടി കടന്നത്. സുരക്ഷാ ജീവനക്കാരുടെ എല്ലാം കണ്ണുവെട്ടിച്ച്ത കൃത്യമായി മുറിയിലെത്തി. തുടർന്നുള്ള വരവിൽ കൂട്ടുകാരെ ഒപ്പം കൂട്ടി. കാമുകിയുടെ കൂട്ടുകാരികളെ കൂട്ടുകാരുമായി അടുപ്പത്തിലാക്കി. തുടർന്ന് വരുമ്പോൾ മദ്യവും ഭക്ഷണവും കൈയിൽ കരുതി. പെൺകുട്ടികൾക്കും അത് നൽകും. പിന്നെ പെൺകുട്ടികളെ മാറിമാറി ലൈംഗികാതിക്രമത്തിന് ഇരയാക്കും.

പുലരുന്നതിന് മുമ്പ് സ്ഥലം വിടും. ഓരോ ദിവസവും ഒരാൾ അല്ല വരുന്നത്. കൂട്ടുകാർ മാറി മാറി എത്തും. അതീവഗൗരമുള്ള ഈ പീഡന വിവരം പുറത്തറിഞ്ഞതോടെ മഠം അധികൃതർക്കും ഞെട്ടൽ മാറിയിട്ടില്ല. മുട്ടത്തറ ബംഗ്ലാദേശ് കോളനിയിലുള്ള വിവാഹിതനായ രഞ്ജിത്ത് (26), വലിയതുറ സ്വദേശികളായ അരുൺ ( 20), ഡാനിയൽ (20) എന്നിവരാണ് കഠിനംകുളം പൊലീസിന്റെ പിടിയിലായ മറ്റുള്ള പ്രതികൾ.

സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. കസ്റ്റഡിയിലുള്ളവർക്ക് മറ്റു ചിലരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP