നഗരം പണിയുമെന്ന് പറയുന്നത് മണ്ണെടുക്കാൻ പോലും അനുമതി നിഷേധിച്ച വൻ മല; ഒരിടത്തും പദ്ധതികൾ സമർപ്പിച്ചിട്ടില്ല; ഒരു അനുമതികളും ലഭിച്ചിട്ടില്ല; സ്വകാര്യ ഭൂമിക്ക് സാമ്പത്തിക മേഖല അനുവദിക്കുമെന്നത് പച്ചക്കള്ളം; വിവിധ കമ്പനികളുടെ ആസ്തിയായി കാണിച്ചിരിക്കുന്ന ഭൂമിയിൽ നഗരം പണിയാൻ അനുമതിയില്ല; 30 കോടി പരസ്യം നൽകി ബോബി ചെമ്മണ്ണൂർ രംഗത്ത് വന്നത് 6000 കോടി അടിച്ചു മാറ്റാൻ എന്നുതന്നെ സൂചന
പ്രത്യേക ലേഖകൻ
കൊച്ചി: കേരളത്തിലെ എല്ലാ പത്രങ്ങളും ചാനലുകളും ഓൺലൈൻ മാദ്ധ്യമങ്ങളും എഫ് എം റേഡിയോകളും വിലയ്ക്കെടുത്ത് വിവാദ സ്വർണ്ണ വ്യാപാരി ബോബി ചെമ്മണ്ണൂർ നടത്തുന്നത് 30 കോടി മുടക്കി 6000 കോടി അടിച്ചുമാറ്റാനുള്ള ശ്രമം എന്ന് വ്യക്തമാക്കുന്ന സൂചനകൾ പുറത്ത്. ജിഷവധക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്ത വാർത്തയിൽ കേരളം ശ്വാസം മുട്ടി നിൽക്കുന്ന അതേ ദിവസം മനോരമ മുതൽ ദേശാഭിമാനം വരെയും ചന്ദ്രികയും, തേജസും, മാദ്ധ്യമവും മുതൽ ജന്മഭൂമിയും ജനവും വരെയും വിലയ്ക്കെടുത്ത് ബോബി ചെമ്മണ്ണൂർ തട്ടിപ്പിനുള്ള ആയുധം വില്പനയ്ക്ക് വച്ചത്. മണ്ണുത്തിക്കു സമീപം വാർത്തകളിൽ ബോബി ചെമ്മണ്ണൂർ പണിയുമെന്നു പ്രഖ്യാപിച്ച ഓക്സിജൻ സിറ്റിയെക്കുറിച്ച മറുനാടൻ പ്രതിനിധി നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത് ഇത് കേരളം കണ്ട ഏറ്റവും വിലയ തട്ടിപ്പിനുള്ള തുടക്കമാണെന്നാണ്.
ബോബി ചെമ്മണ്ണൂർ രജിസ്റ്റർ ചെയ്തിരിക്കുന്ന 19 കമ്പനികളുടെയും മൂലധനമായി കാണിച്ചിരിക്കുന്ന ഒരേ വസ്തുവാണ് ഒല്ലൂക്കര വില്ലേജിൽ തൃശൂർ പാലക്കാട് ദേശിയ പാത നാൽപ്പത്തിയേഴിനോടടുത്തായാണ് വട്ടക്കല്ലിൽ 62 ഏക്കർ ഭൂമി. 58 ഏക്കർ ഭൂമിയാണ് കമ്പനിയുടെ പേരിൽ ആധാരത്തിൽ ഉള്ളത്. നാല് ഏക്കർ പുറമ്പോക്ക് കൂടി കൂട്ടിയാണ് 62 വരുന്നത്. ഈ ഭൂമിയിൽ നഗരം പണിയണമെങ്കിൽ ആദ്യം വേണ്ടത് കമ്പനി ഷെയർഹോൾഡർമാർ ചേർന്ന് റസലൂഷൻ പാസാക്കി അതിന് അനുമതി നൽകുകയാണ്. ഇങ്ങനെ ഒരു റസലൂഷൻ ഇനിയും നടന്നിട്ടില്ലെന്ന് കമ്പനി രജിസ്റ്റർ ഓഫീസിൽ ഞങ്ങൾ നടത്തിയ അന്വേഷണം തെളിയിക്കുന്നു. നിരവധി ആളുകളുടെ പണം ശേഖരിച്ച ഷെയർ ഹോൾഡേഴ്സ് ആക്കിയാണ് ഇയാളുടെ കമ്പനികൾ പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ കമ്പനി ഷെയർഹോൾഡേഴ്സിന്റെ അനുമതി ഇല്ലാതെ വമ്പൻ ബാധ്യത ഉള്ള ഈ കമ്പനി സ്ഥലത്ത് മണ്ണ് നീക്കാൻ അനുമതി ലഭിക്കില്ല.
പട്ടിക്കാടിന് സമീപമുള്ള ഈ ഭൂമിയിൽ മുമ്പ് മണ്ണെടുക്കാൻ അനുമതി നിഷേധിക്കപ്പെട്ടതാണ്. 175 മീറ്റർ ഉയർന്നുള്ള വലിയ കുന്നാണിത്. നിരവധി പ്രലോഭനങ്ങൾ ഉണ്ടായിട്ടും വീഴാതെ ബോബി ചെമ്മണ്ണൂരിനെതിരെ സന്ധിയില്ലാ സമരം നടത്താൻ പൊതു പ്രവർത്തകൻ ജോയ് കൈതാരത്തിനോടൊപ്പം മറുനാടൻ ലേഖകൻ ഈ ഭൂമി സന്ദർശിച്ചിരുന്നു. ഈ മലയിടിക്കാൻ വി എസ് സുനിൽകുമാർ മന്ത്രി ആയിരിക്കുന്നിടത്തോളം കാലം ഒരു തുള്ളി മണ്ണ് മാന്താൻ അനുമതി കിട്ടില്ലെന്നു ഉറപ്പ്. മുമ്പ് ഇതിന് നടത്തിയ ശ്രമങ്ങൾ നാട്ടുകാർ തന്നെ ചെറുത്തു തോല്പിച്ചു. ഈ മലയെ എങ്ങനെ നീക്കിയാലും ബോബി പറയുന്നത് പോലെ സൂപ്പർ സ്പെഷ്യാലിറ്റി ഹോസപിറ്റലും പഞ്ചനക്ഷത്ര ഹോട്ടലും, മ്യൂസിയവും, അമ്യൂസ്മെന്റ് പാർക്കും, ഐടി പാർക്കുമായി മാറ്റുക അസാധ്യമാണ് എന്ന് ഇത് കാണുന്നവർക്ക് മനസിലാവും. എന്ന് മാത്രമല്ല ഇവിടെ ഒരു തുള്ളി വെള്ലം ലഭിക്കുന്ന സ്ഥലമില്ല. വെള്ളം ലഭിക്കാത്ത സ്ഥലത്ത് ഇത്രയും വലിയൊരു പദ്ധതി എങ്ങനെ നടപ്പിലാക്കാം എന്ന ചോദ്യത്തിന് പ്രസക്തിയില്ല.
ഓക്സിജൻ സിറ്റിയുടെ പ്രഖ്യാപനത്തിന് മുമ്പ് ഒല്ലൂക്കര വില്ലേജിൽ ചെന്ന് ഈ സ്ഥലം ബോബിയുടെയോ അല്ലെങ്കിൽ ഓക്സിജൻ സിറ്റിയുടെയോ പേരിലേയ്ക്ക് മാറ്റാൻ ബോബി ചെമ്മണ്ണൂർ അപേക്ഷ നൽകിയെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. തൃശൂർ കോർപ്പറേഷന്റെ ഒല്ലൂക്കര മേഖല പരിധിയിൽ ആണ് ഈ സ്ഥലം വരുന്നത്. ഇവിടെ നടത്തിയ അന്വേഷണത്തിലും ഇങ്ങനെ ഒരു പദ്ധതിക്ക് അനുമതി നൽകിയിട്ടില്ല. തൃശൂർ കോർപ്പറേഷനോ, മലിനീകരണ നിയന്ത്രണ ബോർഡോ, ടൗൺ പ്ലാനിങ് ഓഫീസറോ ഇങ്ങനെ ഒരു പദ്ധതിയെക്കുറിച്ച് കേൾക്കുന്നത് പത്ര പരസ്യത്തിലൂടെയാണ്. കേരളത്തിന്റെ ഈ അനുമതികളുടെ കാര്യം ഇവിടെ നിൽക്കട്ടെ. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അടക്കം വേറെയും ഉണ്ട് അനുമതികൾ ആവശ്യമായവ. ഇതിനോരോന്നിനു ശ്രമിച്ചിട്ടുപോലും ഇല്ല എന്നതാണ് സത്യം. എന്നുവച്ചാൽ ഇങ്ങനെ ഒരു പദ്ധതി മനസിൽ പോലും കാണാതെ ഫോട്ടോഷോപ്പ് നടത്തി ഒരു പ്രൊജക്ട് ചിത്രം ഉണ്ടാക്കി ആളുകളെ പറ്റിച്ച പണം പിരിക്കാൻ ബോബി ചെമ്മണ്ണൂർ നടത്തുന്ന ശ്രമം ആണിതെന്ന് സാരം. പഴയ ആടു മാഞ്ചിയം സ്റ്റൈൽ ഒരു തട്ടിപ്പ്.
ഇതിലെ ഏറ്റവും രസകരമായ ഒരു കാര്യം പ്രത്യേക സാമ്പത്തിക മേഖയിൽ ഈ 62 ഏക്കർ സ്ഥലം പ്രഖ്യാപിച്ചിരിക്കുന്നു എന്ന അവകാശവാദമാണ്. നിലവിൽ രാജ്യത്ത് സ്വകാര്യ വ്യക്തികളുടെ പദ്ധതികൾക്ക് സർക്കാർ ഇങ്ങനെ സ്പെഷ്യൽ സോൺ അനുമതി നൽകാറില്ല. ഇതിന് മുമ്പ് പ്രത്യേക അനുമതി നൽകിയത് റിലയൻസിന് മാത്രമാണ്. അവരുടെ കച്ചവടത്തിന്റെ ദേശീയ പ്രാധാന്യം കണക്കിലെടുത്തായിരുന്നു അത്. കൊച്ചി സ്മാർട്ട് സിറ്റിക്കു പോലും ലഭിക്കാത്ത സ്പെഷ്യൽ സോൺ തനിക്ക് ലഭിക്കും എന്ന് അവകാശപ്പെടുന്നതാണ് ഏറ്റവും വലിയ തമാശ. സ്പെഷ്യൽ സോൺ സർക്കാർ മേഖയിൽ അനുവധിക്കണമെങ്കിൽ പോലും കുറഞ്ഞത് 250 ഹെക്ടർ ഭൂമിയിൽ പദ്ധതി നടക്കണമെന്നാണ്. സ്പെഷ്യൽ സോണായി പ്രഖ്യാപിക്കാനുള്ള സംസ്ഥാനസർക്കാരിന്റെ ശിപാർശയ്ക്കായി ബോബി ചെമ്മണ്ണൂർ കയറിയിറങ്ങുകയാണ്. നിയമപരമായ തടസ്സങ്ങൾ ചൂണ്ടിക്കാട്ടി സർക്കാർ അനുമതി നിഷേധിച്ചതാണ് ഇതിന്.
മൂന്നുമാസം മുമ്പ് സർക്കാർ എല്ലാവിധ അനുമതിയും നിഷേധിച്ച ഒരു പദ്ധതിയാണ് ഫോട്ടോഷോപ്പിലൂടെ ഒരു ചിത്രം സഹിതം ഇപ്പോൾ പത്രങ്ങളുടെ ഒന്നാം പേജിൽ അച്ചടിച്ച് വന്നിരിക്കുന്നത്. ഓഹരി നിക്ഷേപത്തിന്റെ മറവിൽ മൂവായിരം കോടിയിലധികം രൂപ തട്ടിപ്പ് നടത്തിയെന്ന് ആരോപണമുള്ള ബോബി ചെമ്മണ്ണൂർ മാദ്ധ്യമങ്ങളിൽ കോടികളുടെ പരസ്യം ചെയ്ത് ഇപ്പോൾ രംഗത്തിറങ്ങിയിരിക്കുന്നത് പുതിയ തട്ടിപ്പാണ് എന്ന് സൂചിപ്പിക്കുകയാണ് ഈ വിവരങ്ങൾ. റോഡ് നിരപ്പിൽ നിന്നും 175 മീറ്ററിനു മേലെ കുന്നുകളുള്ള ഈ ഭൂമിയിൽ നിന്ന് മണ്ണെടുക്കാൻ പോലും അനുമതി നൽകാൻ നിലവിലെ നിയമ പ്രകാരം സർക്കാരിനും സാധിക്കില്ല എന്ന സാഹചര്യം നിലവിലിരിക്കുമ്പോൾ ആണ് വൻ കെട്ടിട സമുച്ചയത്തിന്റെ രേഖാ ചിത്രവുമായി മാദ്ധ്യമങ്ങളിൽ പരസ്യം ചെയ്തിരിക്കുന്നത്. മറുനാടന്റെ നിരന്തരമായ വാർത്തകളും ജോയ് കൈതാരത്തിന്റെ നിരന്തരമായ ഇടപെടലും മൂലം നിരവധി തട്ടിപ്പുകൾ മറ നീക്കി പുറത്തു വന്നതോടെ നിക്ഷേപകർ വൻ തോതിൽ പണം പിൻവലിക്കാൻ തുടങ്ങിയതോടെ എളുപ്പത്തിൽ പണം ശേഖരിക്കാനുള്ള ശ്രമം നടത്തിയിരിക്കുകയാണ് ബോബി ചെമ്മണ്ണൂർ ഈ പദ്ധതിയിലൂടെ നടത്തുന്നതെന്നാണ് സൂചന.
ഇതിന്റെ ഭാഗമായാണ് 30 കോടിയോളം രൂപ മുടക്കി ഇന്നലെ പത്രങ്ങളിലും ചാനലുകളിലും ഓൺലൈൻ പത്രങ്ങളിലുമായി പരസ്യം നൽകിയതെന്നാണ് സൂചന. തൃശ്ശൂരിന് സമീപം മണ്ണുത്തിയിൽ ദേശീയപാതയ്ക്കരികിലായി 62 ഏക്കർ സ്ഥലത്ത് കേരളത്തിലെ ഏറ്റവും വലിയ ടൗൺഷിപ്പ് ചെമ്മണ്ണൂർ ഇന്റർനാഷണൽ ജൂവലേഴ്സ് ഒരുക്കുന്നതായാണ് പരസ്യം നൽകിയത്. 6000 കോടിയുടെ ഓക്സിജൻ സിറ്റിയിൽ ഫ്ളാറ്റുകൾ, വില്ലകൾ, ഐ ടി പാർക്ക്, അമ്യൂസ്മെന്റ് പാർക്ക്, ഷോപ്പിങ് മാൾ, മൾട്ടിപ്ലെക്സ് , ഫൈവ്സ്റ്റാർ ഹോട്ടൽ, ബാങ്ക്, ഇന്റർനാഷണൽ സ്കൂൾ, സ്പോർട്സ് സെന്റർ, ഹോളിസ്റ്റിക് സെന്റർ, കൺവെൻഷൻ സെന്റർ, ഫുഡ് കോർട്ട്, ഹെലിപാഡ് തുടങ്ങി ആരെയും ആകർഷിക്കാവുന്ന നിരവധി വിഭവങ്ങൾ ഉൾക്കൊള്ളിച്ചാണ് ടൗൺഷിപ്പ് ഉയർത്തുമെന്ന് പറയുന്നത്.
റോപ് വേ, സ്നോ സിറ്റി, പക്ഷി സങ്കേതം, മറൈൻ അക്വേറിയം, മെഴുക് മ്യൂസിയം എന്നിങ്ങനെ ചില്ലറയൊന്നുമല്ല അമ്യൂസ്മെന്റ് പാർക്കിന്റെ മേന്മകളെന്നും പറയുന്നു. ഇതി കൂടാതെ പരസ്യത്തിൽ വ്യക്തമാക്കിയ ഏറ്റവും വലിയ ആകർഷണം ഇവിടെ വീടു വാങ്ങിയാൽ സാക്ഷാൽ മാറഡോണ അയൽക്കാരനാകുമെന്നതാണ്. ഈ അത്യാധുനിക ടൗൺഷിപ്പിലെ പത്താം നമ്പർ വീടു വാങ്ങി ഫുട്ബോൾ ഇതിഹാസം ഇങ്ങോട്ടു താമസം മാറുമെന്നാണ് പരസ്യത്തിൽ പറഞ്ഞിരുന്നത്. ഇതോടൊപ്പം ഈ ടൗൺഷിപ്പ് 29,000 പേർക്ക് തൊഴിലവസരം നൽകുമെന്ന് ഓഫറും ബോബി മുന്നോട്ടുവച്ചിരുന്നു. കോടികൾ മുടക്കി നൽകിയ പരസ്യങ്ങളിൽ എത്രത്തോളം വാസ്തവമുണ്ടെന്ന അന്വേഷണം നടത്തിയപ്പോഴാണ് പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ മറുനാടൻ മലയാളിക്ക് ലഭിച്ചത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- വീട്ടിൽ നിന്ന് പോരുമ്പോൾ ഇട്ടിരുന്ന വസ്ത്രം അനില മാറ്റി; സുഹൃത്തിന്റെ വീടിന്റെ താക്കോൽ കിട്ടിയപ്പോൾ ഷിജു പദ്ധതിയിട്ടത് സഹപാഠിയുമായി കൂടുതൽ അടുക്കാനുള്ള രഹസ്യ താവളമൊരുക്കൽ; ബന്ധം വേണ്ടെന്ന് പറഞ്ഞത് പ്രകോപനമായോ? അന്നൂരിലും ഇരുളിലും സംഭവിച്ചത് എന്ത്?
- മാസപ്പടിയിൽ വിജിലൻസ് കോടതി വിധിയുടെ ദിവസം ഗൾഫിലേക്ക് പറന്ന് മുഖ്യമന്ത്രി; എക്സാലോജിക് കേസിൽ മകളെ ചോദ്യം ചെയ്യാനുള്ള നടപടികൾ തുടരുന്നതിനിടെ ദുബായിലേക്ക് പിണറായി; മകനെ കാണാനെന്ന് സൂചന; സെക്രട്ടറിയേറ്റിൽ കുറച്ചു കാലം ഇനി മുഖ്യമന്ത്രി ഇല്ല
- വീട്ടിൽ നിന്നും നായകളുടെ അസ്വാഭാവികമായ കുര കേട്ട് സമീപവാസികൾ; ജനൽ വഴി നോക്കിയപ്പോൾ കണ്ടത് രക്തത്തിൽ കുളിച്ച സ്ത്രീശരീരം; അരുംകൊലയിൽ അന്നൂർ വാസികൾക്ക് ഇത് നടുക്കുന്ന ഞായർ; കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് ആരോപിച്ചു യുവതിയുടെ സഹോദരൻ
- ഹൃദയഭേദകമായ കാഴ്ച്ചയായി ആ കുഞ്ഞുശവപ്പെട്ടിക്ക് സമീപത്തെ കിലുങ്ങുന്ന കളിപ്പാട്ടം; പൂക്കൾ വിതറി കളിപ്പാട്ടത്തിനൊപ്പം ആ കുരുന്നിനെ കുഴിയിലേക്ക് വച്ചപ്പോൾ നെഞ്ചുപിടഞ്ഞു പൊലീസുകാരും; അമ്മ വലിച്ചെറിഞ്ഞ് കൊന്ന നവജാതശിശുവിന്റെ മൃതദേഹം സംസ്കരിച്ചു കൊച്ചി പൊലീസ്
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- ഇന്തോനേഷ്യയും സിംഗപ്പൂരും ദുബായും സന്ദർശിക്കാൻ മുഖ്യമന്ത്രിക്ക് 16 ദിവസത്തെ വിദേശ സന്ദർശനാനുമതി; കൊച്ചിയിൽ നിന്നും വിമാനം കയറിയത് ഭാര്യയ്ക്കും കൊച്ചു മകനുമൊപ്പം; റിയാസും ഭാര്യ വീണയും നാല് ദിവസം മുമ്പേ പറന്നു; പിണറായിയും കുടുംബവും അവധിക്കാല ട്രിപ്പിൽ; വിശദാംശം പുറത്ത്
- തോളിൽ കൈവച്ചതിൽ പ്രകോപിതനായി ഡി. കെ ശിവകുമാർ; പ്രാദേശിക നേതാവിനെ തല്ലി; വീഡിയോ പ്രചരണ ആയുധമാക്കി ബിജെപി
- അനിലയുടേതുകൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടും; മുഖത്ത് ആയുധം കൊണ്ടുള്ള അടി കൊലപാതകമായി; സ്കൂൾ പഠനകാലത്തെ സൗഹൃദത്തിൽ ഇപ്പോൾ നിറഞ്ഞതും ഹിതമല്ലാ ബന്ധം; പയ്യന്നൂരിൽ 'മൂന്നാമൻ' ഇല്ലെന്ന് പൊലീസ് നിഗമനം
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- തൃശ്ശൂരിൽ നിന്നും യാത്ര തുടങ്ങി പാളയം എത്തുന്നതുവരെ പല തവണയായി യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചു; പൊലീസ് അന്വേഷണം അസാധാരണ വഴികളിലൂടെ; യദുവിനെ കെ എസ് ആർ ടി സി പിരിച്ചു വിട്ടേക്കും; ഡ്രൈവിങ് ലൈസൻസും റദ്ദാക്കിയേക്കും; യദുവിനെ എല്ലാ അർത്ഥത്തിലും പൂട്ടാൻ നീക്കം
- ആ ബസിൽ ഉള്ളത് മൂന്ന് ക്യാമറകൾ; ലൈംഗിക അധിക്ഷേപം ഉൾപ്പെടെ എല്ലാ ആരോപണത്തിനും തെളിവ് തിരുവനന്തപുരം ഡിപ്പോയുടെ ആർ.പി.സി 101യിൽ; പക്ഷേ ആ ക്യാമറ പരിശോധനയ്ക്ക് പൊലീസിന് താൽപ്പര്യക്കുറവും; മേയറും എംഎൽഎയായ ഭർത്താവും ചെയ്തത് ജാമ്യമില്ലാ കുറ്റം; കേസെടുക്കാതെ കള്ളക്കളികൾ; യദുവിന് പണി പോകും
- 'ചീത്ത വിളികൾ കേട്ട് ഓടിയാൽ കിട്ടുന്ന ശമ്പളമാണ് 715 രൂപ; എന്റെ ആകെയുള്ള വരുമാന മാർഗ്ഗമായിരുന്നു; എന്റെ ജോലി കളയിക്കുമെന്ന് മേയർ ഭീഷണിപ്പെടുത്തി; എല്ലാവരുടെ മുന്നിലും നാണം കെടുത്തിക്കൊണ്ടിരിക്കുകയാണ് : ജോലിയിൽ നിന്ന് മാറ്റി നിർത്തിയതോടെ സങ്കടപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു
- 10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ്
- ഇത് അപ്പാ മക്കൾ പാർട്ടി! എംഎൽഎ-എംപിമാർ തൊട്ട് മുൻ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വരെ ഈ കുടുംബത്തിലുണ്ട്; 2,976 വീഡിയോകളിലായി കൊച്ചുമകന്റെ ലീലകളിൽ ഞെട്ടൽ; പിതാവും പുത്രനും ഒരുപോലെ പീഡനക്കേസിൽ; കർണാടകയിൽ ഗൗഡ കുടുംബവാഴ്ചക്ക് അന്ത്യമാവുമ്പോൾ
- 'ഈ ഒരു തെളിവു മാത്രം മതി; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു': യാത്രയ്ക്കിടെ തന്നെ അപമാനിച്ച ദിവസം കെ എസ് ആർ ടി സി ബസ് ഓടിച്ചത് യദു തന്നെയെന്ന് തെളിഞ്ഞതായി നടി റോഷ്ന
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്