ചെറിയാൻ ഫിലിപ്പിന്റെ മടങ്ങി വരവിന് പച്ചക്കൊടി കാട്ടി ഹൈക്കമാണ്ടും; പഴയ വിശ്വസ്തനെ തിരിച്ചെത്തിക്കാൻ മുന്നിട്ടിറങ്ങിയത് ആന്റണി; ചെന്നിത്തലയും മുല്ലപ്പള്ളിയും കെസിയും എതിർക്കില്ല; മനസ്സ് തുറക്കാതെ ഉമ്മൻ ചാണ്ടി; തിരിച്ചെത്താൻ സന്നദ്ധ അറിയിച്ചാൽ തടസ്സമുണ്ടാകില്ല; ചെറിയാൻ ഫിലിപ്പ് വീണ്ടും കോൺഗ്രസുകാരനാകുമോ?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കോൺഗ്രസിലേക്ക് മടങ്ങി വരാൻ ചെറിയാൻ ഫിലിപ്പ് ആഗ്രഹിച്ചാൽ അതിന് കോൺഗ്രസ് ഹൈക്കമാണ്ട് എതിർക്കില്ല; ഇടത് സഹയാത്രികനായ ചെറിയാൻ ഫിലിപ്പിന് കോൺഗ്രസിലേക്ക് മടങ്ങിയത്താൻ ആഗ്രമുണ്ടെന്നും അതിനോട് അനുകൂല നിലപാട് എടുക്കണമെന്നും ഹൈക്കമാണ്ടിനെ എകെ ആന്റണി അറിയിച്ചതായാണ് സൂചന. മുതിർന്ന നേതാവായ ആന്റണിക്ക് ചെറിയാൻ കോൺഗ്രസിൽ മടങ്ങി എത്തണമെന്ന അതിയായ ആഗ്രഹമാണ് ഉള്ളത്. ചെറിയാനെ പ്രകോപിപ്പിക്കരുതെന്ന സന്ദേശം കേരളത്തിലെ നേതാക്കൾക്കും ആന്റണി നൽകിയിട്ടുണ്ട്. കോൺഗ്രസ് ജനറൽ സെക്രട്ടറിയായ കെസി വേണുഗോപാലും ആന്റണിയുടെ തീരുമാനത്തെ പിന്തുണയ്ക്കുകയാണ്. അതുകൊണ്ട് തന്നെ കോൺഗ്രസിലേക്കുള്ള മടങ്ങി വരവിൽ ചെറിയാൻ ഫിലിപ്പ് പരസ്യ പ്രതികരണം നടത്തിയാൽ കോൺഗ്രസ് അനുകൂല തീരുമാനം തന്നെ എടുക്കും.
തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം രാഷ്ട്രീയം പറയാമെന്നാണ് ചെറിയാന്റെ നിലപാട്. ഇത് കോൺഗ്രസിനോട് ചേർന്നു പോകുന്നതാകുമെന്ന് ആന്റണി അടക്കമുള്ളവർ കരുതുന്നു. കെ എസ് യുവെന്ന പ്രസ്ഥാനത്തിന് വേണ്ടി ചോരയും നീരും നൽകിയ ചെറിയാനെ ആ പരിഗണനയിൽ പഴയതെല്ലാം മറന്ന് തിരിച്ചെടുക്കും. പാർട്ടി വിട്ടു പോയ കെ കരുണാകരനും കെ മുരളീധരനും വരെ കോൺഗ്രസിൽ തിരിച്ചെത്തിയ മാതൃക ചെറിയാന്റെ കാര്യത്തിലും സ്വീകിരക്കും. ഉപാധികളില്ലാതെ തിരിച്ചെടുത്താലും അർഹിക്കുന്ന പരിഗണനയും സ്ഥാനവും കോൺഗ്രസും ചെറിയാന് നൽകും. രാജ്യസഭാ സീറ്റ് നിഷേധം ചെറിയാനെ വേദനിപ്പിച്ചുണ്ടെന്ന് സിപിഎമ്മിനും അറിയാം. എന്നാൽ ചെറിയാനുമായി ചർച്ചകൾ വേണ്ടെന്നാണ് സിപിഎം നിലപാട്. മുഖ്യമന്ത്രി പിണറായി വിജയനൊഴികെ ആർക്കും സിപിഎമ്മിൽ ചെറിയാനോട് താൽപ്പര്യമില്ലെന്നതാണ് വസ്തുത.
തന്റെ വ്യക്തി ജീവിതത്തെയും രാഷ്ട്രീയത്തെയും കോവിഡ് ലോകത്തോട് ഉപമിച്ച് ചെറിയാൻ ഫിലിപ്പ് ചില രാഷ്ട്രീയ സൂചനകളും നൽകിയിരുന്നു. കോവിഡ് ലോകത്തെ കീഴടക്കുമെന്ന് ആരും കരുതിയില്ല. വ്യക്തി ജീവിതത്തിലും രാഷ്ട്രീയത്തിലും നാളെ എന്തു സംഭവിക്കുമെന്ന് ആർക്കും പ്രവചിക്കാനാവില്ലെന്നും ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിൽ കുറിച്ചു. കോൺഗ്രസിലേക്ക് മടങ്ങിവരണമെന്ന് കോൺഗ്രസ് മുഖപത്രം വീക്ഷണം മുഖപ്രസംഗത്തിലൂടെ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ചെറിയാൻ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയായത്. ഇതിനൊപ്പമാണ് ഹൈക്കമാണ്ട് തലത്തിൽ ചെറിയാന് അനുകൂലമാകുന്ന വിധത്തിലെ തീരുമാനം ആന്റനിയും എടുപ്പിക്കുന്നത്.
സിപിഎമ്മിനാൽ രണ്ട് തവണ വഞ്ചിക്കപ്പെട്ട ചെറിയാൻ ഫിലിപ്പ് പാർട്ടിയിലേക്ക് മടങ്ങിവരണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് മുഖപത്രം വീക്ഷണം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച മുഖപ്രസംഗം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും അനുകൂല നിലപാടുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. അപരാധങ്ങളേറ്റു പറഞ്ഞ്, തെറ്റുകൾ തിരുത്തി തിരിച്ചു വന്നാൽ അർഹിക്കുന്ന പ്രാധാന്യത്തോടെ കോൺഗ്രസ് സ്വീകരിക്കും. തുടലിലിട്ട കുരങ്ങനെ പോലെയാണ് ചെറിയാൻ ഫിലിപ്പിന്റെ സിപിഎമ്മിലെ സ്ഥാനം. വിമതരെ സ്വീകരിക്കുന്നതിൽ സിപിഎമ്മിന്റെ ഇരട്ടത്താപ്പിന്റെ തെളിവാണ് ചെറിയാൻ ഫിലിപ്പ്. രാജ്യസഭ സീറ്റ് വാഗ്ദാനം ചെയ്ത് രണ്ടുവട്ടം വഞ്ചിച്ചു. സിപിഎമ്മിന്റെ അടുക്കളപ്പുറത്ത് ഇരിക്കേണ്ടിവന്ന ചെറിയാന് വലിയ സ്ഥാനമാനങ്ങളൊന്നുമില്ലെങ്കിലും കോൺഗ്രസ് പൂമുഖത്ത് ഒരു കസേരയുണ്ടായിരുന്നുവെന്നും വീക്ഷണം മുഖപ്രസംഗം ചൂണ്ടിക്കാട്ടിയിരുന്നു.
മുഖപ്രസംഗത്തോട് പ്രതികരിച്ച ചെറിയാൻ ഫിലിപ്പ്, രാഷ്ട്രീയത്തിൽ തുടർന്നാലും ഇല്ലെങ്കിലും 20 വർഷം രാഷ്ടീയ അഭയം നൽകിയ പിണറായി വിജയനെ ഒരിക്കലും തള്ളിപ്പറയില്ലെന്ന് വ്യക്തമാക്കിയിരുന്നു. ശരീരത്തിലും മനസ്സിലും കറപുരളാത്തതിനാൽ മരണം വരെ കേരളത്തിലെ പൊതു സമൂഹത്തിൽ തലയുയർത്തി നിൽക്കും. ഒരു രാഷ്ടീയ ഭിക്ഷാംദേഹിയോ ഭാഗ്യാന്വേഷിയോ ആകില്ല. ലാഭനഷ്ടങ്ങളുടെ കണക്കു പുസ്തകം സൂക്ഷിച്ചിട്ടില്ലെന്നും ചെറിയാൻ ഫിലിപ്പ് ചൂണ്ടിക്കാട്ടിയിരുന്നു. വീക്ഷണത്തിലെ വിമർശനത്തോടും കളിയാക്കലിനോടും പ്രതികരിച്ചതുമില്ല. ഇതിന് പിന്നിലും ആന്റണിയുടെ ഇടപെടലുണ്ടെന്നാണ് സൂചന. പിന്നീട് ആന്റണിയേയും ഉമ്മൻ ചാണ്ടിയേയും തള്ളിപ്പറഞ്ഞതിന്റെ വേദനയും ചെറിയാൻ ഫിലിപ്പ് വിശദീകരിച്ചിരുന്നു.
2001ൽ കോൺഗ്രസ് വിട്ട ചെറിയാൻ ഫിലിപ്പിന് സിപിഎം രണ്ടുനിയമസഭാ തിരഞ്ഞെടുപ്പുകളിൽ സീറ്റ് നൽകി. രണ്ടുതവണയും സ്വതന്ത്രനായാണ് ചെറിയാൻ ഫിലിപ്പ് മൽസരിച്ചത്. പാർട്ടി ചിഹ്നത്തിൽ മൽസരിക്കാൻ സിപിഎം ആവശ്യപ്പെട്ടിരുന്നില്ല. അരിവാൾ ചുറ്റികയിൽ മൽസരിക്കണമെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞതുമില്ല. ഇത്തവണ രാജ്യസഭയിലേക്ക് സിപിഎം സ്ഥാനാർത്ഥികൾ തന്നെ വേണം എന്ന് തീരുമാനിച്ചതോടെ കഴിഞ്ഞ അഞ്ചുവർഷക്കാലം തനിക്കായി മാധ്യമഏകോപനം നിർവഹിക്കുകയും തന്ത്രങ്ങൾ മെനയുകയും ചെയ്ത ജോൺ ബ്രിട്ടാസിന് ഒരു സീറ്റ് നൽകാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ താൽപര്യത്തിലേക്ക് പാർട്ടിയും എത്തി. രണ്ടാമത്തെ സീറ്റിലേക്ക് വി.ശിവദാസനേയും തീരുമാനിച്ചു. ഇതോടെയാണ് ചെറിയാൻ ഇടതുപക്ഷവുമായി അകലാൻ തുടങ്ങിയത്.
കേരള രാഷ്ട്രീയത്തിലെ പോരാളിയാണ് ചെറിയാൻ ഫിലിപ്പ്. ഒരു കാലത്ത് കോൺഗ്രസിന്റെ എ ഗ്രൂപ്പിലെ പ്രധാനി. എകെ ആന്റണിയുടെ അതിവിശ്വസ്തൻ. ഗ്രൂപ്പിന്റെ നേതൃത്വം ഉമ്മൻ ചാണ്ടിക്കായപ്പോൾ പാർട്ടിയിലെ കറിവേപ്പിലയായി. തിരുവനന്തപുരം വെസ്റ്റ് സീറ്റിൽ മത്സരിക്കണമെന്ന ആഗ്രഹം പാർലമെന്ററീ മോഹങ്ങൾ ഒരിക്കലും കാട്ടത്ത ചെറിയാൻ ഫിലിപ്പ് മുമ്പോട്ടു വച്ചപ്പോൾ ആ സീറ്റ് എംവി രാഘവന് കൊടുക്കുകയായിരുന്നു ഉമ്മൻ ചാണ്ടി ചെയ്തത്. അന്ന് പാർട്ടിയിൽ ഒറ്റപ്പെട്ടപ്പോൾ ആശ്വസിപ്പിക്കാനുണ്ടായിരുന്നത് ലീഡർ കെ കരുണാകരൻ മാത്രമായിരുന്നു. ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ രക്തസാക്ഷി പരിവേഷവുമായി ചെറിയാൻ ഫിലിപ്പ് സിപിഎം സഹയാത്രികനായി. മൂന്ന് തവണ നിയമസഭയിലേക്ക് മത്സരിച്ചു. അതും ഉറപ്പില്ലാത്ത സീറ്റുകളിൽ. ഇത്തവണയെങ്കിലും ചെറിയാൻ ഫിലിപ്പിന്റെ രാഷ്ട്രീയ മികവിന് അംഗീകാരമായി സിപിഎം രാജ്യസഭാ സീറ്റ് നൽകുമെന്ന് ഏവരും കരുതി. അതുണ്ടായില്ല.
കോൺഗ്രസ് നേത്വനിരയിൽ മുന്നിൽനിന്ന് പ്രവർത്തിച്ചിരുന്ന കാലത്താണ് 2001ൽ ചെറിയാൻഫിലിപ്പ് ഇടുതുപക്ഷത്തേക്ക് തിരിഞ്ഞത്. ഒരുകാലത്ത് എ.കെ.ആന്റണിയുടെയും ഉമ്മൻ ചാണ്ടിയുടെയും മനസാക്ഷിസൂക്ഷിപ്പുകാരനായി അറിയപ്പെട്ടിരുന്ന ചെറിയാൻ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനാണെന്ന് ഏവരും കരുതുന്നു. ഇടത് സഹയാത്രികനായിട്ട് ഇരുപതുകൊല്ലമായി. ഇതിനിടെ മൂന്ന് തവണ സിപിഎം. നിയമസഭയിലേക്ക് മത്സരിക്കാൻ അവസരം നൽകിയെങ്കിലും ജയിക്കാൻ കഴിഞ്ഞില്ല. തീർത്തും ജയസാധ്യതയില്ലാത്ത പുതുപ്പള്ളിയിലും കല്ലൂപ്പാറയിലും വട്ടിയൂർക്കാവിലുമായിരുന്നു ആ മത്സരങ്ങൾ. തോൽക്കുന്ന സീറ്റിൽ പരാതി കൂടാതെ മ്ത്സരിച്ച ചെറിയാൻ ഫിലിപ്പിന് ഇത്തവണ രാജ്യസഭാ സീറ്റ് ഏവരും പ്രതീക്ഷിച്ചു. അതും കിട്ടുന്നില്ല.
1972-ലെ യൂണിവേഴ്സിറ്റി കോളെജ് യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർത്ഥിയായ ചെറിയാൻ ഫിലിപ്പ് വിജയിച്ച വാർത്ത പുറത്തുവന്ന അതേ ദിവസം യൂണിവേഴ്സിറ്റി കോളേജിന്റെ രണ്ടാം നിലയിൽ നിന്ന് താഴേക്ക് വലിച്ചെറിയുകയായിരുന്നു. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ജനറൽ സീറ്റിൽ കെഎസ് യു നേതാവ് ചെറിയാൻ ഫിലിപ്പ് തിരഞ്ഞെടുക്കപ്പെട്ട ചൊരുക്കാണ് എസ്എഫ്ഐ ഗുണ്ടകൾ ചെറിയാന്റെ ശരീരത്തിൽ തീർത്തത്. രണ്ടാം നിലയിൽ നിന്ന് താഴേക്കുള്ള വലിച്ചെറിയലിൽ ചെറിയാന്റെ കാലൊടിഞ്ഞു. നട്ടെല്ലിന് ഗുരുതര ക്ഷതമേൽക്കുകയും ചെയ്തു. നട്ടെല്ലിന് ഏറ്റ ശക്തമായ ക്ഷതത്തിൽ ചെറിയാൻ ഫിലിപ്പിന് ജീവിതം തന്നെ നഷ്ടമായി. ഇവിടെ നിന്ന് എസ് എഫ് ഐ കോളേജിൽ കാലുറപ്പിക്കാനും തുടങ്ങി. വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് ഇന്നും ചെറിയാൻ ഫിലിപ്പ്.
2001 ലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉയർത്തിയാണ് ചെറിയാൻ കോൺഗ്രസ് വിടുന്നത്. താമസിയാതെ തന്നെ ചെറിയാൻ സിപിഎമ്മിലേക്ക് ചേക്കേറുകയും പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്ക് എതിരെ മത്സരിക്കുകയും ചെയ്തു. പിന്നീട് വട്ടിയൂർക്കാവ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും ചെറിയാന് വിജയിക്കാനായില്ല. കെടിഡിസി ചെയർമാൻ പോസ്റ്റ് നൽകി സിപിഎം പക്ഷെ ചെറിയാനെ കൂടെ നിർത്തി. വി എസ് അച്യുതാനന്ദനായിരുന്നു മുഖ്യമന്ത്രി. പിന്നീട് സിപിഎം പ്രതിപക്ഷത്തായി. അപ്പോൾ കൈരളി ടിവിയിലൂടെ വിമർശനവുമായി കോൺഗ്രസ് രാഷ്ട്രീയത്തെ കടന്നാക്രമിച്ചു ഈ പഴയ ആന്റണിയുടെ വിശ്വസ്തൻ. എന്നാൽ ഇതൊന്നും ഇനി ചർച്ചയാക്കേണ്ടതില്ലെന്നതാണ് ആന്റണിയുടെ നിലപാട്.
- TODAY
- LAST WEEK
- LAST MONTH
- അപായ സന്ദേശം കൈമാറാൻ പോലും പൈലറ്റിന് സാധിച്ചില്ല; ഹെലികോപ്റ്ററിന്റെ നിയന്ത്രണ സംവിധാനം തകരാറിലായി; സാങ്കേതിക വിദ്യയിലെ അഗ്രഗണ്യരായ ഇസ്രയേലിലേക്ക് സംശയം നീളാൻ കാരണങ്ങളേറെ; ഇബ്രാഹിം റൈസിയുടെ കൊലപാതകത്തിന്റെ അന്വേഷണത്തിൽ ഇറാനെ സഹായിക്കാൻ തയ്യാറെടുത്ത് റഷ്യയും
- അഖിൽ മാരാർക്കെതിരെ കേസ് നൽകി ശോഭ വിശ്വനാഥ്; താൻ കുട്ടികളെ തല്ലുമെന്ന് പറഞ്ഞ് പോക്സോ കേസിനും പരാതി നൽകിയെന്ന് അഖിൽ; ബിഗ് ബോസ് സീസൺ 5 കപ്പ് കിട്ടാത്ത പക തീർക്കുന്നുവെന്ന് ആരോപണം; താൻ ചെയ്ത കുറ്റം എന്തെന്ന് പൊലീസിനും പറയാൻ കഴിയുന്നില്ലെന്നും ബിഗ് ബോസ് ജേതാവ്
- ശത്രുക്കളെ പൂ പറിക്കുന്ന ലാഘവത്തോടെ വകവരുത്താൻ ശേഷി; ഇറാന്റെ പ്രഖ്യാപിത ശത്രു; റവല്യൂഷനറി ഗാർഡ്സിലെ കാസിം സുലൈമാനിയെ ബാഗ്ദാദ് വിമാനത്താവളത്തിൽ ഉപഗ്രഹ നിയന്ത്രിത ബോബിട്ട് തീർത്തവർ; ഇബ്രാഹിം റെയ്സിയുടെ അപകടമരണത്തിന് പിന്നിലും മൊസാദോ?
- 'കാറിൽ ഡ്രൈവ് ചെയ്തു പോകവേ തലവേദനയും ബോധക്ഷയവും; അവൾ പലവട്ടം പറഞ്ഞു ടെൻഷൻ ഒന്നും ഇല്ല എന്ന്; പെയിൻ കില്ലറും മറ്റു മരുന്നുകളും കൊടുത്തു; അർധരാത്രി ഞാൻ ഉണർന്നു നോക്കിയപ്പോൾ മോളുടെ ബോഡി നല്ല ഐസ് പോലെ ആയിരുന്നു'; മകളെ മരണത്തിലേക്ക് നയിച്ച ചികിത്സ പിഴവ് തുറന്നുപറഞ്ഞ് പിതാവ്
- കുഞ്ഞിന്റെ നാവിൽ കെട്ട് കണ്ടെത്തിയത് ആറാം വിരൽ നീക്കാനുള്ള പരിശോധനയ്ക്കിടെ; ചോദ്യം ചെയ്യലിൽ നിലപാടിൽ ഉറച്ച് ഡോ. ബിജോൺ ജോൺസൺ
- ആഭ്യന്തര -അന്തർദേശീയ സംഘർഷ സാഹചര്യത്തിൽ ഇറാനെ നയിച്ച നേതാവ്; മതപൊലീസ് നിയമ കർക്കശമാക്കിയതോടെ നേരിട്ടത് കടുത്ത പ്രക്ഷോഭം; ഇസ്രയേൽ വിരുദ്ധ നിലപാടിലും അണുവിട കുറവില്ല; കൊല്ലപ്പെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി അലി ഖാമേനിയുടെ പിൻഗാമിയായി പരിഗണിക്കപ്പെട്ടിരുന്ന നേതാവ്
- ബംഗളൂരുവിൽ സിനിമ താരങ്ങളുടെ റേവ് പാർട്ടി; നടി ഹേമ ഉൾപ്പെടെ പിടിയിലായത് പത്തോളം പേർ; കൊക്കെയിനും എംഡിഎംഎയും അടക്കം പിടികൂടി; ലഹരി മരുന്ന് വിതരണക്കാരായ രണ്ട് പേരും 15 അത്യാഡംബര കാറുകളും പൊലീസ് പിടിച്ചെടുത്തു
- പയ്യന്നൂരിൽ പ്രതിശ്രുത വധു ജീവനൊടുക്കിയ സംഭവം; മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനക്ക്; ഡയറിക്കുറിപ്പുകൾ പരിശോധിക്കും; യുവതിയുടെ കിടപ്പുമുറി പൂട്ടി സീൽ ചെയ്തു; മരണകാരണത്തിൽ അവ്യക്തത
- അരമണിക്കൂർ ഓടുന്നതോ പതിനായിരം ചുവട് നടക്കുന്നതോ ശരീരഭാരം കുറക്കുന്നതിനും ആരോഗ്യത്തിനും മെച്ചപ്പെട്ടതെന്നുള്ള ശാസ്ത്ര പഠന ഫലം പുറത്ത്; ഗവേഷണത്തിൽ പങ്കെടുത്തത് 62 വയസ്സിന് മുകളിൽ പ്രായമുള്ള 15,000 സ്ത്രീകൾ
- 'എടാ...മോനേ'...അടിച്ചു ആയിരം കോടി അടിച്ചു; അഞ്ചുമാസം കൊണ്ട് മാന്ത്രിക സംഖ്യയിൽ എത്തി മലയാള സിനിമ; 'പ്രകൃതിവുഡ്, 'പെട്ടിക്കടവുഡ്' എന്നുമോളിവുഡിനെ കളിയാക്കിയവർക്ക് മിണ്ടാട്ടമില്ല; ഇത് സുവർണകാലത്തിന്റെ ആഘോഷം
- തകർന്ന ഹെലികോപ്ടറിന്റെ ദൃശ്യങ്ങൾ പുറത്ത്; കത്തിയമർന്ന ഹെലികോപ്ടറിൽ ആരും രക്ഷപെട്ടില്ലെന്ന് രക്ഷാപ്രവർത്തകർ സ്ഥിരീകരിച്ചു; അപകട സ്ഥലം കണ്ടെത്തിയത് തുർക്കിയ അയച്ച അകിൻസി നിരീക്ഷണ ഡ്രോൺ; അപകടത്തിന് പിന്നിൽ പലവിധം തിയറികൾ സജീവം
- എക്സ്ട്രീം ഇസ്ലാമിസ്റ്റിനെവെച്ച് തട്ടിക്കൂട്ടിയ 'പുഴു'വിനെ എതിർത്തത് ഭിന്നത കൂട്ടി; പ്രൊഡ്യൂസർ പെണ്ണുകേസിൽ പെട്ടതോടെ രാജേഷ് കൃഷ്ണ പ്രൊജക്റ്റിലെത്തി; ഗാർഹിക പീഡനകേസ് കൊടുത്ത് ഭാര്യ; എല്ലാമറിയാവുന്ന മമ്മൂട്ടിയും കൈവിട്ടു; ഷർഷാദിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്
- 'കാറിൽ ഡ്രൈവ് ചെയ്തു പോകവേ തലവേദനയും ബോധക്ഷയവും; അവൾ പലവട്ടം പറഞ്ഞു ടെൻഷൻ ഒന്നും ഇല്ല എന്ന്; പെയിൻ കില്ലറും മറ്റു മരുന്നുകളും കൊടുത്തു; അർധരാത്രി ഞാൻ ഉണർന്നു നോക്കിയപ്പോൾ മോളുടെ ബോഡി നല്ല ഐസ് പോലെ ആയിരുന്നു'; മകളെ മരണത്തിലേക്ക് നയിച്ച ചികിത്സ പിഴവ് തുറന്നുപറഞ്ഞ് പിതാവ്
- കിരീടവും, റാംജിറാവും അവർക്ക് വർഗീയ സിനിമകൾ! കിട്ടാവുന്നിടത്ത് ഇരവാദവും സ്വത്വവാദവും കുത്തിക്കയറ്റും; വാരിയൻകുന്നനാവാതെ പൃഥിരാജ് രക്ഷപ്പെട്ടത് കഷ്ടിക്ക്; മോഹൻലാൽ ചാണകമല്ല, മമ്മൂട്ടി ജിഹാദിയുമല്ല; മലയാള സിനിമയിലെ യഥാർത്ഥ ചൊറിയൻ പുഴുക്കളെ അറിയാം
- പോളിങ് ശതമാനം കുറഞ്ഞതുകൊണ്ട് ബിജെപി താഴെയിറങ്ങുന്ന അദ്ഭുതം സംഭവിക്കില്ല; മോദിയുടെ പാർട്ടിക്ക് 300 ലധികം സീറ്റ് കിട്ടും; ദക്ഷിണേന്ത്യയിൽ വോട്ടുശതമാനവും സീറ്റും കൂടും; ബിജെപി പയറ്റുന്നത് മന: ശാസ്ത്രപരമായ തന്ത്രം: പ്രശാന്ത് കിഷോർ
- 'എം വി ഗോവിന്ദന്റ മകൻ വ്യവസായിയിൽ നിന്ന് വാങ്ങിയ വൻതുക തിരിച്ചുകൊടുത്തില്ല; മധ്യസ്ഥനായത് രാജേഷ് കൃഷ്ണ; യുകെയിലെ വിവാദ നായകന് തോമസ് ഐസക്ക് അടക്കമുള്ള സിപിഎം നേതാക്കളുമായി അടുത്ത ബന്ധം; സിനിമയിലും ഇടപെടൽ;' ഭാര്യയെ സംവിധായിക ആക്കാൻ പരിശ്രമിച്ച് ഒടുവിൽ കുടുംബം നഷ്ടമായ ഷർഷാദ് ജീവിതം പറയുന്നു
- ഭർതൃമാതാവും സുഹൃത്തും ഭർത്താവും ഒരുമിച്ചിരുന്ന് മദ്യപിച്ചു; എന്നെ നിർബന്ധിച്ച് ബിയർ കുടിപ്പിച്ചു; മദ്യം കഴിച്ച് ശീലമില്ലാത്തതിനാൽ ഞാൻ ഛർദിച്ചു; മർദനവും എല്ലാവരും അറിഞ്ഞു തന്നെ; നവവധുവിന്റെ മൊഴിയിൽ കുടുംബവും കുടുങ്ങും; ഇടപെട്ട് ഗവർണ്ണറും; പന്തീരാങ്കാവിലെ പ്രതി രക്ഷപ്പെട്ടു
- താൻ രാജ്യം വിട്ടെന്ന് സമ്മതിച്ച് രാഹുൽ; ബംഗ്ലൂരുവിലൂടെ സിംഗപ്പൂരിലെത്തിയത് ജർമ്മനിയിലേക്ക് പറക്കാൻ; ജർമൻ പൗരത്വമുള്ള രാഹുലിനെ ഇനി കേരളാ പൊലീസിന് കിട്ടാൻ കടമ്പകൾ ഏറെ; ഭാര്യ ബന്ധുക്കൾക്കെതിരെ അനാവശ്യ ആരോപണങ്ങളുയർത്തി പിടിച്ചു നിൽക്കാൻ ശ്രമം; രണ്ടാം കെട്ടുകാരൻ ന്യായം പറയുമ്പോൾ
- രണ്ടുപേരെയും രാഹുൽ പെണ്ണുകാണാൻ പോയത് ഒരേ ദിവസം; ആദ്യവിവാഹം രജിസ്റ്റർ ചെയ്തത് പൂഞ്ഞാർ സ്വദേശിനി ദന്തഡോക്ടറുമായി; പെൺകുട്ടി വിവാഹത്തിൽ നിന്നും പിന്മാറുകയാണ് ഉണ്ടായത്; മ്യൂച്ചൽ ഡിവോഴ്സ് പെറ്റീഷൻ നടപടികൾ പൂർത്തിയായി വരുന്നേയുള്ളൂ; രാഹുലിന്റേത് രണ്ടാം വിവാഹമെന്ന വെളിപ്പെടുത്തലുമായി സഹോദരി
- കൊച്ചിയിൽ മോഡലിങ്ങിന് വന്ന് 'കയ്യീന്ന് പോയി'; 'ചില്ലാവാൻ' രാസലഹരി ഉപയോഗവും കച്ചവടവും; എളമരക്കര ലോഡ്ജിൽ കച്ചവടവും വരവ് ചെലവ് ബുക്കും; ഒടുവിൽ പൊലീസ് എത്തി എട്ടിന്റെ പണി കിട്ടുമ്പോഴും എല്ലാവരും അബോധാവസ്ഥയിൽ; ലേഡി മോഡലും കൂട്ടുകാരും പിടിയിൽ
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- തകർന്ന ഹെലികോപ്ടറിന്റെ ദൃശ്യങ്ങൾ പുറത്ത്; കത്തിയമർന്ന ഹെലികോപ്ടറിൽ ആരും രക്ഷപെട്ടില്ലെന്ന് രക്ഷാപ്രവർത്തകർ സ്ഥിരീകരിച്ചു; അപകട സ്ഥലം കണ്ടെത്തിയത് തുർക്കിയ അയച്ച അകിൻസി നിരീക്ഷണ ഡ്രോൺ; അപകടത്തിന് പിന്നിൽ പലവിധം തിയറികൾ സജീവം
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്