പാമ്പു പിടുത്തം ഹോബിയും ജീവിത മാർഗവും; ഇതുവരെ പിടിച്ചത് മുന്നൂറ്റിയൻപതോളം പാമ്പുകൾ; കടിയേറ്റ് മരണ മുഖത്തിൽ നിന്നും രക്ഷപ്പെട്ടത് പന്ത്രണ്ട് തവണയും; പിടിച്ച മൂർഖനെ പ്രദർശിപ്പിക്കവേ കടിയേറ്റ് മരണവും; നാവായിക്കുളത്തേക്ക് പോകുമ്പോൾ സ്നേഹപൂർവ്വം തട്ടിമാറ്റിയത് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും എതിർപ്പുകൾ; എല്ലാ തവണയും രക്ഷകരായ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചിരുന്നുവെങ്കിൽ രക്ഷപ്പെടുമായിരുന്നെന്ന് ബന്ധുക്കളും സുഹൃത്തുക്കളും; ശാസ്തവട്ടത്തിന്റെ ദുഃഖമായി സക്കീർ ഹുസൈന്റെ മരണം
എം മനോജ് കുമാർ
തിരുവനന്തപുരം: പാമ്പ് കടിയേറ്റുള്ള സക്കീർ ഹുസൈന്റെ മരണം ശാസ്തവട്ടം ഗ്രാമത്തെ നടുക്കി. ഞായറാഴ്ച രാത്രിയാണ് പാമ്പ് കടിയേറ്റ് നാവായിക്കുളത്ത് വെച്ച് സക്കീർ ഹുസൈൻ മരിക്കുന്നത്. പിടിച്ച പാമ്പിനെ പ്രദർശിപ്പിക്കുമ്പോഴാണ് മൂർഖന്റെ കടിയേറ്റ് സക്കീർ ഹുസൈൻ മരിക്കുന്നത്. പാമ്പുപിടുത്തത്തിൽ നിന്നും പിന്മാറാൻ സുഹൃത്തുക്കളും ബന്ധുക്കളും ആവർത്തിച്ച് ആവശ്യപ്പെടുന്നതിന്നിടെയാണ് ഇതെല്ലാം തള്ളിക്കളഞ്ഞു നാവായിക്കുള്ളത്തേക്ക് പാമ്പുപിടിക്കാൻ സക്കീർ ഹുസൈൻ ഇറങ്ങിപ്പുറപ്പെടുന്നത്.
പന്ത്രണ്ട് തവണ പാമ്പ് കടിയേറ്റ് രക്ഷപ്പെട്ട അനുഭവം മുന്നിലുള്ളതിനാലാണ് മുന്നറിയിപ്പുകൾ തള്ളി പാമ്പുപിടിക്കാനുള്ള വിളി വന്നപ്പോൾ ശാസ്തവട്ടത്തുള്ള വീട്ടിൽ നിന്നും സക്കീർ ഹുസൈൻ ഇറങ്ങിപ്പോയത്. സത്സ്വഭാവിയായതിനാൽ ഈ ചെറുപ്പക്കാരനെ പാമ്പുപിടുത്തത്തിൽ നിന്നും രക്ഷപ്പെടുത്താൻ സുഹൃത്തുക്കളും ബന്ധുക്കളും ആവുന്നത് പരിശ്രമിച്ചതാണ്. ഇതൊരു ഹോബിയാക്കി മാറ്റിയതിനാൽ സക്കീർ ഹുസൈൻ പാമ്പുപിടുത്തത്തിൽ നിന്നും പിന്മാറിയതുമില്ല. ഇത് മരണത്തിൽ കലാശിക്കുകയും ചെയ്തു. എട്ടു മക്കൾ ഉള്ള കുടുംബത്തിൽ എട്ടാമതായാണ് സക്കീർ ഹുസൈന്റെ ജനനം. ശാസ്തവട്ടം റബീന മൻസിലിൽ ഷാഹുൽ ഹമീദ്-ഐഷാബീവി ദമ്പതികളുടെഎട്ടുമക്കളിൽ ഏറ്റവും ഇളയ ആളാണ് സക്കീർ. ഉമ്മ മരിച്ചു. ബാപ്പ ഇപ്പോഴുമുണ്ട്. ഈ അടുത്ത കാലത്താണ് സക്കീർ ഹുസൈനും കുടുംബവും ശാസ്തവട്ടത്ത് തന്നെ വാടകവീട്ടിലേക്ക് മാറിയത്. പന്ത്രണ്ട് തവണയാണ് സക്കീർ ഹുസൈന് പാമ്പ് കടിയേറ്റത്.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആണ് രക്ഷകരായത്. ഇക്കുറിയും താൻ രക്ഷപ്പെടുമെന്നു തന്നെയാണ് സക്കീർ ഹുസൈൻ കരുതിയത്. പക്ഷെ നാവായിക്കുളത്ത് പാമ്പ് കടിയേറ്റപ്പോൾ നാട്ടുകാർ സക്കീർ ഹുസൈനെ എത്തിച്ചത് പാരിപ്പള്ളി മെഡിക്കൽ കോളെജിലാണ്. പക്ഷെ അവർക്ക് സക്കീർ ഹുസൈന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പാമ്പുപിടിച്ച ശേഷം പാമ്പിനെ പ്രദർശിപ്പിക്കുന്നത് സക്കീർ ഹുസൈന്റെ രീതിയാണ്. ഇങ്ങനെ പ്രദർശിപ്പിക്കുന്ന സമയത്താണ് കടിയേൽക്കാറ്. പക്ഷെ ഇത് യുവാവ് ഒരിക്കലും ഒഴിവാക്കിയുമില്ല. നാവായിക്കുളത്തും സുരക്ഷിത്മായാണ് സക്കീർ മൂർഖനെ പിടിച്ചത്. പതിവുപോലെ മൂർഖനെ പ്രദർശിപ്പിച്ചു. ഈ സമയത്താണ് കടിയേൽക്കുന്നത്. കടിയേറ്റിട്ടും അത് കാര്യമാക്കാതെ പ്രദർശിപ്പിക്കൽ സക്കീർ ഹുസൈൻ തുടർന്നു. അപ്പോഴേക്കും വായിൽ നിന്ന് നുരയും പതയും വന്നു. രക്ഷിക്കാനുള്ള സഹായാഭ്യർഥന പാതിവഴിയിലാക്കിയാണ് യുവാവ് കുഴഞ്ഞു വീണത്. ഇത് മരണത്തിൽ കലാശിക്കുകയും ചെയ്തു.
പാമ്പ് കടിയേറ്റ സക്കീർ ഹുസൈനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്നാണ് സക്കീർ ഹുസൈന്റെ സുഹൃത്തുക്കൾ മറുനാടനോട് പറഞ്ഞത്. പാമ്പ് കടിയേറ്റപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തന്നെ എത്തിക്കാനാണ് സക്കീർ ഹുസൈൻ ആവശ്യപ്പെട്ടതും ആഗ്രഹിച്ചതും. പക്ഷെ സക്കീർ ഹുസൈന്റെ അവസ്ഥ ഗുരുതരമാണ് എന്ന് മനസിലാക്കി അടുത്തുള്ളവർ എത്തിച്ചത് പാരിപ്പള്ളി മെഡിക്കൽ കോളെജിലാണ്. പാമ്പ് കടിയുടെ വിവരം അറിഞ്ഞു സക്കീർ ഹുസൈന്റെ സുഹൃത്തുക്കളും ബന്ധുക്കളും ഞായറാഴ്ച രാത്രി തന്നെ മെഡിക്കൽ കോളേജിൽ എത്തിയിരുന്നു. പക്ഷെ സക്കീർ ഹുസൈനെ എത്തിച്ചത് പാരിപ്പള്ളിയിലാണ്. അതുകൊണ്ട് തന്നെ എല്ലാവരും നിസ്സഹായരുമായി.
രണ്ടു പെൺകുട്ടികളാണ് സക്കീർ ഹുസൈന് ഉള്ളത്. മൂത്ത് പെൺകുട്ടിക്ക് ഏഴു വയസ് പ്രായമുണ്ട്. ഭാര്യ ഹസീനയുടെ രണ്ടാമത് പ്രസവം കഴിഞ്ഞിട്ട് 40 ദിവസമായേയുള്ളൂ.
ലൈറ്റ് ആൻഡ് സൗണ്ട്സ് ജീവനക്കാരനാണ് സക്കീർ ഹുസൈൻ. ലോക്ക് ഡൗൺ ആയതിനാൽ വരുമാനമില്ല. ഡ്രൈവർ ആയും ജോലി നോക്കിയിരുന്നു. ആ ജോലിയും കൊറോണ കാരണം ഇല്ലാത്ത അവസ്ഥയിലാണ്. പിന്നെയുള്ള വരുമാനമാർഗം പാമ്പുപിടുത്തമാണ്. 348 പാമ്പുകളെ സക്കീർ പിടിച്ചിട്ടുണ്ട് സക്കീർ. 12 തവണ കടിയേറ്റിട്ടുമുണ്ട്. പാമ്പുപിടുത്ത സമയത്ത് ലഭിക്കുന്ന പ്രതിഫലമാണ് വരുമാനം. ഈ പ്രതിഫലം തേടി തന്നെയാണ് ഞായറാഴ്ചയും പാമ്പുപിടിക്കാനുള്ള വിളി വന്നപ്പോൾ സക്കീർ ഹുസൈൻ നാവായിക്കുളത്തേക്ക് പുറപ്പെട്ടത്. കൂട്ടുകാരുടെ എതിർപ്പിനെ വകവയ്ക്കാതെയാണ് ഇക്കുറിയും പാമ്പിനെ പിടിക്കാൻ സക്കീർ ഇറങ്ങിയത്. ഞായർ രാത്രി എട്ടരയോടെ നാവായിക്കുളം കാഞ്ഞിരംവിളയിൽ വച്ചാണ് സക്കീറിന് കടിയേറ്റത്. കൈക്കു കടിയേറ്റെങ്കിലും അത് കാര്യമാക്കാതെ കാഴ്ചക്കാർക്കു പാമ്പിനെ കാട്ടിക്കൊടുക്കുന്നതിനിടെ വായിൽ നിന്നു നുരയും പതയും വരികയായിരുന്നു. സുഹൃത്ത് മുകേഷിനെ ഫോണിൽ വിളിച്ച് സക്കീർ തന്നെ പാമ്പുകടിയേറ്റ വിവരം പറഞ്ഞെങ്കിലും ഉടൻ തളർന്നു വീണു. കയ്യിൽ നിന്നു പാമ്പും രക്ഷപ്പെട്ടു. കൂടി നിന്നവർ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംഭവമറിഞ്ഞു സ്ഥലത്തെത്തിയ വാവ സുരേഷാണു പാമ്പിനെ വീണ്ടും പിടികൂടിയത്.
സക്കീർ ഹുസൈൻ മരിച്ചതോടെ നാട്ടുകാർക്കുള്ള ആശങ്കയും കൂടിയിട്ടുണ്ട്. സക്കീർ ഹുസൈന്റെ വീട്ടിൽ പാമ്പുണ്ട് എന്നാണ് നാട്ടുകാർ മറുനാടനോട് പറഞ്ഞത്. ജാറിൽ അടച്ച നിലയിലാണ് പാമ്പ് ഉള്ളത്. പിടിച്ച പാമ്പിനെ വീട്ടിൽ തന്നെ സൂക്ഷിച്ച് വളരെ പതിയെയാണ് ഫോറസ്റ്റ്കാർക്ക് കൈമാറുന്നത്. അതുകൊണ്ട് തന്നെ പാമ്പുണ്ട് എന്ന സംശയമാണ് നാട്ടുകാർ പങ്കു വയ്ക്കുന്നത്. സക്കീ റിന്റെ മൃതദേഹം ഇപ്പോഴും പാരിപ്പള്ളി മെഡിക്കൽ കോളേജിൽ തന്നെയാണ്. പോസ്റ്റ്മോർട്ടം കഴിഞ്ഞ ശേഷമേ മൃതദേഹം വിട്ടു കൊടുക്കുകയുള്ളൂ. പാമ്പുപിടുത്തകാര്യത്തിൽ തങ്ങൾ നൽകിയ മുന്നറിയിപ്പ് പാലിച്ചിരുന്നെങ്കിൽ സക്കീർ ഹുസൈന് ഈ ഗതിവരില്ലായിരുന്നുവെന്നാണ് നാട്ടുകാരും സുഹൃത്തുക്കളും പറയുന്നത്. അതുകൊണ്ട് തന്നെ സത്സ്വഭാവിയായിരുന്ന യുവാവിന്റെ മരണം നാടിന്റെ ദുഃഖമായി മാറുകയാണ്.
Stories you may Like
- ചിന്നക്കനാലിൽ നിറച്ചത് ഹുസൈൻ കൽപ്പൂരിന്റെ ഓർമ്മകൾ
- 'ഇതാണെന്റ നമ്പർ, എന്തെങ്കിലും ആവശ്യം വന്നാൽ വിളിക്കണം'
- പത്തനംതിട്ട നഗരസഭാ സെക്രട്ടറിയുടെ ദുരൂഹ മരണത്തിന്റെ ഞെട്ടലിൽ സഹപ്രവർത്തകർ
- കടം കൊടുത്ത പണം തിരികെ ചോദിച്ചു; സഹപ്രവർത്തകയെ കുത്തിക്കൊന്നു
- ആ ഫാദറിന് നേരെ വണ്ടി കയറ്റുകയായിരുന്നു; ഹുസൈൻ മടവൂരിനെതിരെ മുഖ്യമന്ത്രി
- TODAY
- LAST WEEK
- LAST MONTH
- ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം; കണ്ടെത്തിയത് ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിൽ
- നാടിളക്കിയുള്ള പ്രചാരണം നടത്തിയിട്ടും രണ്ടാം ഘട്ടത്തിലും ആവേശം പോരാ; 2019 ലെ അപേക്ഷിച്ച് പോളിങ്ങിൽ എട്ട് ശതമാനത്തോളം കുറവ്; പ്രാഥമിക കണക്കുകൾ പ്രകാരം കേരളത്തിൽ 7.32 ശതമാനത്തോളം കുറവ്; വോട്ടർമാർ ഏറ്റവും ആവേശത്തോടെ എത്തിയത് കണ്ണൂരിൽ; വോട്ടിങ് ശതമാനം കുറഞ്ഞത് ചർച്ചയാക്കി രാഷ്ട്രീയ കക്ഷികൾ
- 2021ൽ സീറ്റ് നിഷേധിച്ചത് ആഘാതമായി; നേതാക്കളുമായി മിണ്ടാതെ കഴിച്ചു കൂട്ടിയത് ആറുമാസം; എം വി ഗോവിന്ദനോടുള്ള വിയോജിപ്പും പ്രശ്നം; ബിജെപിയിൽ ചേരാനൊരുങ്ങിയത് തുടർച്ചയായ അവഗണന മൂലമോ? വെടിയേറ്റ് തലചിതറിയിട്ടും തിരിച്ചുവന്ന വിപ്ലവവീര്യമായ ഇ പിക്ക് സംഭവിച്ചത്?
- കഥകളി കലാകാരിക്ക് ദുബായിൽ പരിപാടി വാഗ്ദാനം ചെയ്ത ശേഷം ആവശ്യപ്പെട്ടത് ലഹരി കടത്തണമെന്ന്; വിസമ്മതിച്ചപ്പോൾ കാറിൽ പൂട്ടിയിട്ട് ദേഹോപദ്രവവും ലൈംഗിക ചൂഷണവും; കൊച്ചിയിലെ ഗൂണ്ടാത്തലവൻ മരട് അനീഷിന്റെ മുൻ കൂട്ടാളി പി എച്ച് ഹാരിസ് അറസ്റ്റിൽ
- തകർപ്പൻ സെഞ്ചുറിയുമായി ബെയർസ്റ്റോ നിറഞ്ഞാടിയപ്പോൾ പഞ്ചാബിന് ടി-20 ചരിത്രത്തിലെ റെക്കോഡ് റൺ ചേസ് വിജയം; കൊൽക്കത്തയുടെ റൺമല കീഴടക്കാൻ അതേ നാണയത്തിൽ മറുപടി; 8 വിക്കറ്റ് വിജയം എട്ടുപന്തുകൾ ബാക്കി നിൽക്കെ
- സിഐടിയു ബ്യൂട്ടീഷൻ സംഘടനയുടെ ജില്ലാ സെക്രട്ടറി വോട്ട് കുത്തിയത് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്ക്; വിവിപാറ്റിൽ തെളിഞ്ഞ പേര് അനിൽ ആന്റണി; കുമ്പഴ വടക്ക് പോളിങ് ബൂത്തിൽ നാലു മണിക്കൂർ നീണ്ട പ്രതിഷേധം: അവസാനം പരാതി പിൻവലിച്ച് മടങ്ങി
- കള്ളനാണയങ്ങളെ ദൈവത്തിന് തിരിച്ചറിയാം; പത്മജയുടെ പ്രാർത്ഥന ആവശ്യമില്ലെന്നും കെ. മുരളീധരൻ; പാർട്ടി ഏൽപിച്ച കാര്യങ്ങൾ ചെയ്യാൻ കഴിയുന്നുവെന്നതാണ് സംതൃപ്തിയെന്നും പ്രതികരണം
- തൃത്താലയിൽ പത്ത് വയസുകാരൻ വീട്ടിൽ മരിച്ച നിലയിൽ
- ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീയിട്ടു കൊന്ന കേസ്: പ്രതി മഹേഷിന് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ; കൊലപാതകം വിവാഹം നടന്ന് 3 മാസത്തിനകം
- ആശാൻ പടിയിറങ്ങി! കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് ഇവാൻ വുക്കോമനോവിച്ച്; പരസ്പര ധാരണയോടെ തീരുമാനമെന്ന് ക്ലബ് അധികൃതർ; പോയിന്റുകളുടെ കണക്കിലും ഗോൾ സ്കോറുകളുടെ കണക്കിലും ബ്ലാസ്റ്റേഴ്സ് ബഹുദൂരം മുന്നേറിയത് ഇവാന്റെ കാലത്ത്
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- അന്ന് മാളികപ്പുറം സിനിമയെക്കുറിച്ച് നല്ല റിവ്യൂ ഇട്ടതിന് സിപിഐക്കാരന്റെ സ്ഥാപനം അടിച്ചുതകർത്തു; ഇന്ന് ജയ് ഗണേശിനെതിരെ സൈബർ ഹേറ്റ് കാമ്പയിൻ; ഗോഡ്ഫാദർമാരില്ലാതെ വളർന്ന നടനെ ഭയക്കുന്നതാര്? മലയാള സിനിമയിലെ കോക്കസിന്റെ ഇര? ഉണ്ണി മുകുന്ദൻ വീണ്ടും വാർത്തകളിൽ
- അത്യാഡംബര കാറിൽ കറങ്ങി മോഷണം; ആ പണം ഉപയോഗിച്ച് ചെയ്യുക സാമൂഹിക സേവനം; റോഡുകൾ നിർമ്മിച്ചും പാവപ്പെട്ട പെൺകുട്ടികളുടെ മാംഗല്യം നടത്തിയും കൈയടി നേടിയ ബീഹാറിലെ 'റോബിൻഹുഡ്'; ഭാര്യ ജനപ്രതിനിധി; ഇത് റോബിൻഹുഡ് സംവിധായകന്റെ വീട്ടിൽ നിന്നും ഒരു കോടിയുടെ മുതൽ കവർന്ന കള്ളന്റെ കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍