അട്ടിമറിക്കപ്പെട്ടത് ആർഎസ്എസിന്റെ ഏറ്റവും ഉന്നത നേതാക്കളിൽ ഒരാളുടെ നിർദ്ദേശം; ആറു വർഷമായി പാർട്ടിക്ക് ഉപദേശങ്ങൾ നൽകി ഡൽഹിയിൽ തുടരുന്ന നേതാവിനെ ഒഴിവാക്കിയതിൽ പരിവാറിൽ അമർഷം അതിശക്തം; ദേശീയ നേതൃത്വത്തിനോട് വ്യക്തമായി പറഞ്ഞിട്ടും കാട്ടിയത് അനുസരണക്കേട്; കണ്ണിലെ കരടായി വി മുരളീധരനും; ബിജെപിയിൽ നിന്ന് ബാലശങ്കറിനെ പിൻവലിക്കാൻ ആർഎസ്എസ് ദേശീയ നേതൃത്വം? ഡൽഹിയിൽ ബിജെപി-പരിവാർ പോര് അതിരൂക്ഷം
എം മനോജ് കുമാർ
തിരുവനന്തപുരം: ബിജെപി ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ആർ ബാലശങ്കറിന്റെ പേര് വെട്ടിയ വിവാദം പുതിയ തലത്തിലേക്ക്. ദേശീയ ജനറൽ സെക്രട്ടറിയാക്കാൻ നൽകിയ നിർദ്ദേശം നിരാകരിക്കപ്പെട്ടതിനെ തുടർന്ന് ബാലശങ്കറിനെ ബിജെപിയിൽ നിന്നും ആർഎസ്എസ് പിൻവലിച്ചേക്കും. ആർഎസ്എസിന്റെ ഏറ്റവും ഉന്നത നേതാക്കളിൽ ഒരാളുടെ നിർദ്ദേശമാണ് ബിജെപി പുനഃസംഘടനയിൽ പൂർണമായും നിരാകരിക്കപ്പെട്ടത്. ഇതോടെയാണ് പ്രശ്നത്തിന്റെ ഗൗരവം മനസിലാക്കി തുടർ നടപടികൾ ഈ കാര്യത്തിൽ വേണം എന്ന് ആർഎസ്എസ് നേതൃതലത്തിൽ തീരുമാനം വന്നത്.
ബിജെപി ഗ്രൂപ്പ് കളിയിൽ രോഷാകുലരായതിനെ തുടർന്നാണ് ആർഎസ്എസ് ദേശീയ നേതൃത്വം ഈ തീരുമാനത്തിലേക്ക് നീങ്ങുന്നത്. പ്രവർത്തനങ്ങളും അടിത്തറയും വിപുലമാക്കാൻ വേണ്ടി ആർഎസ്എസ് നേതൃത്വം ബിജെപിക്ക് വിട്ടു നൽകിയതാണ് ബാലശങ്കറിനെ. ബിജെപി ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ബാലശങ്കറിന്റെ പേര് വെട്ടിമാറ്റിയതിനെ തുടർന്ന് ഉടലെടുത്ത വിവാദം ഇപ്പോൾ സംഘപരിവാർ രാഷ്ട്രീയത്തെ പിടിച്ചു കുലുക്കുകയാണ്. ബിജെപിയിലെ മേൽത്തട്ടിലെക്ക് കൈമാറിയ നിർദ്ദേശം അതേപടി തിരസ്ക്കരിക്കപ്പെട്ടതാണ് ആർഎസ്എസ് നേതൃത്വത്തിനെ ചൊടിപ്പിച്ചത്. ഈ രീതിയിൽ ഒരു അനുഭവം നേതൃത്വത്തിനു ഇതാദ്യമായാണ്.
ആർഎസ്എസ് നിർദ്ദേശം വെട്ടിമാറ്റപ്പെട്ട വഴി ഇപ്പോൾ ബിജെപിയിലെ ഉന്നതരും തിരയുകയാണ്. ഈ രീതിയിൽ ഒരു തിരിച്ചടി ആർഎസ്എസിന് നൽകേണ്ടത് ബിജെപിയുടെ അജണ്ടയിലേ ഇല്ലാത്ത കാര്യവുമാണ്. ആർഎസ്എസ് അതൃപ്തി മനസിലാക്കിയതോടെയാണ് ബാലശങ്കർ പ്രശ്നത്തിൽ സംഭവിച്ചു എന്ന് ബിജെപി ഉന്നത നേതൃത്വവും തിരക്കുന്നത്. ആർഎസ്എസ് വിട്ടു നൽകിയതിനെ തുടർന്ന് ബിജെപിക്ക് ഒപ്പമാണ് കഴിഞ്ഞ കുറെ വർഷങ്ങളായി ബാലശങ്കറിന്റെ യാത്രകൾ. ബിജെപിയുടെ ഏറ്റവും വിശ്വസ്ത ഈ സഹയാത്രികനെയാണ് സങ്കുചിത രാഷ്ട്രീയ താത്പര്യങ്ങളെ തുടർന്ന് ഭാരവാഹി ലിസ്റ്റിൽ നിന്നും വെട്ടിമാറ്റിയത്. വി.മുരളീധരൻ-ബി.എൽ.സന്തോഷ് ടീം ആണ് ബാലശങ്കറിനെ ഒഴിവാക്കിയത് എന്നാണ് പരിവാറിനുള്ളിൽ നിന്നും ഉയരുന്ന ആരോപണം. പ്രവർത്തനങ്ങൾക്കായി ബിജെപി ആസ്ഥാനത്ത് സ്വന്തമായി മുറി വരെ ദേശീയ ബിജെപി നേതൃത്വം ബാലശങ്കറിനു അനുവദിച്ച് നൽകിയിട്ടുണ്ട്. ബാലശങ്കറിന് ദേശീയ നേതൃത്വം നൽകുന്ന പരിഗണനയുടെ ഭാഗമായാണ് ആസ്ഥാനത്ത് മുറിപോലും വിട്ടു നൽകിയത്. ഇതേ ബാലശങ്കറിന്റെ പേരാണ് പുനഃസംഘടനയിൽ വെട്ടി നീക്കപ്പെട്ടത്.
ബാലശങ്കറിനെ ബിജെപി നേതൃനിരയിലേക്ക് എത്തിക്കാനുള്ള തീരുമാനം രൂപപ്പെട്ടത് ആർഎസ്എസ് മൂശയിലാണ്. പുനഃസംഘടനയുമായി ബന്ധപ്പെട്ടു വന്ന പ്രശ്നങ്ങളിൽ ആർഎസ്എസ് അത്യന്തം അസ്വസ്ഥരാണ്. ബിജെപിയിലെ സേവനങ്ങൾക്ക് തങ്ങൾ വിട്ടു നൽകിയ ബാലങ്കറിനെ ദേശീയ ജനറൽ സെക്രട്ടറി ആക്കുകയായിരുന്നു ആർഎസ്എസ് ലക്ഷ്യമിട്ടത്. ഈ നിർദ്ദേശം ബിജെപിയിലെ മേൽ തട്ടിലേക്ക് ആർഎസ്എസ് കൈമാറുകയും ചെയ്തിരുന്നു. ഈ തീരുമാനമാണ് ബി.എൽ.സന്തോഷും വി.മുരളീധരനും കൂട്ടി വെട്ടിയത്. ഇതുകൊണ്ട് തന്നെയാണ് പ്രശ്നം ഗൗരവപൂർവ്വം കൈകാര്യം ചെയ്യാൻ ആർഎസ്എസിൽ നിന്നും തീരുമാനം വന്നത്. ഈ തീരുമാനത്തിന്റെ ഭാഗം തന്നെയായാണ് ബിജെപിയിൽ നിന്ന് താത്കാലത്തേക്ക് ബാലശങ്കറിനെ പിൻവലിക്കാനുള്ള തീരുമാനത്തെക്കുറിച്ച് ആർഎസ്എസ് നേതൃത്വം ആലോചിക്കുന്നത്. ബാലശങ്കറിനെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നിയോഗിക്കുന്നതിൽ അമിത് ഷായ്ക്കോ പാർട്ടി അധ്യക്ഷൻ ജെ.പി.നഡ്ഡയ്ക്കോ എതിർപ്പുണ്ടായിരുന്നില്ല.
എന്നാൽ ബിജെപി സംഘടനാ സെക്രട്ടറി ബി.എൽ.സന്തോഷും വി.മുരളീധരനും ചേർന്ന് ബാലശങ്കറിന്റെ പേര് വെട്ടുകയായിരുന്നു. ബാലശങ്കറിന്റെ കേരള താത്പര്യങ്ങളെക്കുറിച്ച് സംശയമുണ്ടായിരുന്നതിനാലാണ് തനിക്കും ഗ്രൂപ്പിനും ഭീഷണിയായി മാറും എന്ന് കരുതി ഈ കാര്യത്തിൽ ഒരു കടുംവെട്ടൽ വി.മുരളീധരന്റെ ഭാഗത്ത് നിന്നും വന്നത്. ശോഭാ സുരേന്ദ്രനെയോ പി.കെ.കൃഷ്ണദാസിനെയോ എ.എൻ.രാധാകൃഷണന്റെയോ പേരുകൾ വെട്ടിമാറ്റുന്ന ലാഘവത്തോടെ ബാലശങ്കറിന്റെ പേര് വെട്ടിമാറ്റിയതാണ് വി.മുരളീധരന് വിനയായി മാറിയത്. ബാലശങ്കറിന്റെ പേര് വെട്ടി മാറ്റലിലും പി.ആർ കമ്പനി മാനേജർ സ്മിതാ മേനോനെ അബുദാബിയിൽ എത്തിച്ച് ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ മന്ത്രിതല സമ്മേളനത്തിൽ പങ്കെടുപ്പിച്ചതിലും വിവാദത്തിന്റെ പരിവേഷം വന്നതോടെ മുരളീധരന്റെ മന്ത്രി പദവിയിൽ തന്നെ ഇളക്കം തട്ടിയിട്ടുണ്ട്. പുനഃസംഘടനയിൽ ആർഎസ്എസിലെ റാം മാധവിനെയും മുരളീധർ റാവുവിനെയും വെട്ടിയതും ബാലശങ്കർ വിവാദത്തിനൊപ്പം പരിവാർ രാഷ്ട്രീയത്തിൽ പുകയുന്നുണ്ട്.
ബാലശങ്കർ പോലെയുള്ള ഒരു നേതാവിന് ഈ രീതിയിലുള്ള അനുഭവം വന്നതിൽ ബിജെപിയിലെ ഒരു വിഭാഗം നേതാക്കളും അസ്വസ്ഥരാണ്. എന്താണ് സംഭവിച്ചത് എന്ന് ആരും മനസിലാക്കിയിരുന്നുമില്ല. പിന്നീടാണ് ബി.എൽ.സന്തോഷ്-വി.മുരളീധരൻ കൂട്ടുകെട്ടാണ് പേര് വെട്ടലിനു പിന്നിൽ എന്ന് സംഘപരിവാറിനുള്ളിൽ തന്നെ ആരോപണം വന്നത്. ഇതോടെയാണ് വിവാദം പരിവാറിനെ പിടിച്ചു കുലുക്കി തുടങ്ങിയത്. ബിജെപി ഇന്റലക്വച്ൽ വിഭാഗം മേധാവിയുടെ പേരാണ് ദേശീയ പുനഃസംഘടനയിൽ വെട്ടിമാറ്റപ്പെട്ടത് എന്നത് വിവാദത്തിനു ചൂടും ചൂരും പകരുകയും ചെയ്തു. കേരളവുമായി ബന്ധപ്പെട്ടു ദേശീയ നേതൃത്വത്തിലേക്ക് പോകുന്ന പേരുകളിൽ പലതും വെട്ടിമാറ്റപ്പെടുന്നുണ്ട്. ഇതിനു പിന്നിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനാണെന്ന ആരോപണം ശക്തമാണ്.
കേരളത്തിലെ മുതിർന്ന നേതാക്കൾക്ക് ആർക്കും ദേശീയ ഭാരവാഹിപ്പട്ടികയിൽ ഇടംകിട്ടിയിട്ടില്ല. പക്ഷെ സിപിഎം വിട്ട് കോൺഗ്രസിൽ ചേരുകയും അവിടെനിന്ന് ബിജെപിയിലേക്കു കൂടു മാറുകയും ചെയ്ത എ.പി.അബ്ദുല്ലക്കുട്ടിയെ ഉപാധ്യക്ഷനാക്കിയും മലയാളിയായ ടോം വടക്കനെ ദേശീയ വക്താവാക്കി മാറ്റുകയും ചെയ്തിരുന്നു. ഈ ആരോപണവുമായി ചേർത്ത് ബാലശങ്കറിന്റെ പേര് വെട്ടിയതിലും കൂട്ടിവായിക്കപ്പെടുന്നത് വി.മുരളീധരന്റെ പേര് തന്നെയാണ്. ബിജെപിയുടെ സംഘടനാ ചുമതലയുള്ള ബി.എൽ.സന്തോഷും വി.മുരളീധരനും തമ്മിൽ സൗഹൃദം ശക്തമാണ്. എബിവിപി കാലത്ത് തുടങ്ങിയ സൗഹൃദമാണ് ഇവർ തമ്മിൽ ഇപ്പോഴും നിലനിൽക്കുന്നത്. ബി.എൽ.സന്തോഷ് വി.മുരളീധരന്റെ താത്പര്യങ്ങൾക്ക് അരുനിൽക്കുകയാണ് എന്ന ആരോപണം കൃഷ്ണദാസ് ഗ്രൂപ്പിൽ ശക്തമാണ്. മുരളീധരൻ-ബി.എൽ.സന്തോഷ് കൂട്ടുകെട്ടാണ് കെ.സുരേന്ദ്രനെ കേരള ബിജെപി അധ്യക്ഷ സ്ഥാനത്ത് വാഴിച്ചത് എന്ന ആരോപണമാണ് ശക്തമായി നിലനിൽക്കുന്നത്.
ഇതേ ആരോപണം തന്നെയാണ് ബാലശങ്കറിന്റെ പേര് വെട്ടിയതിനു പിന്നിലും ഉയരുന്നത്. ബാലശങ്കർ ദേശീയ ജനറൽ സെക്രട്ടറിയായാൽ അത് തനിക്കും തന്റെ ഗ്രൂപ്പിനും കേരളത്തിലെ താത്പര്യങ്ങൾക്കും പിന്നീട് വലിയ വെല്ലുവിളിയായി മാറും എന്ന തിരിച്ചറിവിലാണ് പട്ടികയിൽ നിന്നും ബാലശങ്കറിന്റെ പേര് വെട്ടാൻ മുരളീധരൻ സമ്മർദ്ദം ചെലുത്തിയത് എന്നാണ് പരിവാർ രാഷ്ട്രീയത്തിലെ സംസാരം. മറ്റ് പാർട്ടികളിൽ നിന്ന് എത്തുന്നവർക്ക് പരിഗണന കൊടുക്കണമെന്ന ന്യായം അവതരിപ്പിച്ച് കേരളത്തിലെ നേതാക്കളെ തന്ത്രത്തിൽ വെട്ടുകയായിരുന്നു. ശോഭാ സുരേന്ദ്രനും കുമ്മനം രാജശേഖരനും പോലും ഇങ്ങനെ ദേശീയ നേതൃനിരയിലെ സ്ഥാനം നഷ്ടമായി. ആർഎസ്എസ് മുഖപത്രം ഓർഗനൈസറിന്റെ പത്രാധിപരായിരുന്ന ബാലശങ്കറിന്റെ പേര് വെട്ടിയതിൽ അതൃപ്തി പ്രകടമാണ്.
കേരളത്തിലെ താത്പര്യങ്ങളുടെ പേരിലാണ് ബാലശങ്കർ വെട്ടിമാറ്റപ്പെട്ടത് എന്ന ശ്രുതികൾ വന്നതോടെയാണ് ആർഎസ്എസ് നേതാക്കൾക്കിടയിൽ അതൃപ്തി മുതലെടുത്തത്. കേരള രാഷ്ട്രീയത്തിൽ ഒരു നിർണ്ണായക രാഷ്ട്രീയ ശക്തിയായി ബിജെപി മാറണം എന്ന് ആർഎസ്എസ് ദേശീയ നേതൃത്വത്തിനു ആഗ്രഹമുണ്ട്. പക്ഷെ വി.മുരളീധരൻ അടക്കമുള്ള നേതാക്കളെ വെച്ച് കേരളത്തിൽ നടത്താവുന്ന മുന്നേറ്റങ്ങൾക്ക് പരിധിയുണ്ടെന്നു ആർഎസ്എസിന് അറിയാം. ജനസ്വാധീനമുള്ള നേതാക്കൾ ബിജെപിയിൽ കുറവാണ്. ഇത് ആർഎസ്എസ് ദേശീയ നേതൃത്വത്തിനു അറിയാം. കേരള ബിജെപിക്ക് അടിത്തറയുണ്ടാക്കിയത് കെ.ജി.മാരാർ- കെ.രാമൻ പിള്ള -പി.പി.മുകുന്ദൻ-ഒ.രാജഗോപാൽ കൂട്ടുകെട്ടായിരുന്നു. അതിനു ശേഷം പൊതുസമൂഹത്തിൽ ചലനമുണ്ടാക്കാൻ കഴിയുന്ന നേതാക്കൾ കേരളത്തിൽ വന്നിട്ടില്ല. ദേശീയ നേതൃത്വം അധികാരത്തിൽ എത്തുമ്പോൾ അതുമായി ബന്ധപ്പെട്ടു കേരളത്തിലെ പദവികളും സ്ഥാനമാനങ്ങളും വീതിച്ചെടുക്കുന്നതിലും ഗ്രൂപ്പ് വഴക്കുകൾ സജീവമാക്കുന്നതിലും മാത്രമാണ് കേരള നേതാക്കൾക്ക് താത്പര്യം.
ബിജെപി ഒറ്റയ്കക്ക് നിന്നാലോ, കേരളത്തിലെ എൻഡിഎ കൂട്ടുകെട്ട് ശക്തമായി മുന്നോട്ടു കൊണ്ടുപോയാലോ കേരളത്തിൽ തിരഞ്ഞെടുപ്പ് വിജയം അസാധ്യമാണെന്നു കേരളത്തിലെ നേതാക്കൾക്കുമറിയാം. അതുകൊണ്ടാണ് പരിവാർ രാഷ്ട്രീയത്തിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച് ഇവർ മുന്നോട്ടു പോകുന്നത്. ഈ ഗ്രൂപ്പ് കളികൾ അതിരുവിടുമ്പോൾ മാത്രമാണ് ദേശീയ നേതൃത്വവും കേരളത്തിലെ ആർഎസ്എസ് നേതൃത്വവും ബിജെപി രാഷ്ട്രീയത്തിൽ ഇടപെടാറ് . ഈ ഗ്രൂപ്പ് കളി തന്നെയാണ് ബാലശങ്കറിന്റെ പേര് വെട്ടലും പിന്നിൽ നടന്നത് എന്നാണു പരിവാർ രാഷ്ട്രീയത്തിലെ സംസാരം.
വി.മുരളീധരനെ അപേക്ഷിച്ച് ദേശീയ രാഷ്ട്രീയത്തിൽ ശക്തമായ വേരുകൾ ഉള്ള നേതാവാണ് ബാലശങ്കർ. ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ പത്രാധിപർ, ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗം, പ്രസിദ്ധീകരണ വിഭാഗം സഹ കൺവീനർ എന്നീ പദവികൾ ബാലശങ്കർ വഹിച്ചിട്ടുണ്ട്. പതിനൊന്നു വർഷമാണ് ഓർഗനൈസർ പത്രാധിപരായി ബാലശങ്കർ തുടർന്നത്. ആർഎസ്എസ് ബുദ്ധികേന്ദ്രങ്ങളിൽ ഒന്നായും ബാലശങ്കർ പരിഗണിക്കപ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് എഴുതിയ യ ക്രിയേറ്റീവ് ഡിസ്റപ്റ്റർ എന്ന പുസ്തകം ശ്രദ്ധേയവുമായിരുന്നു. എട്ടു ഭാഷകളിലേക്കാണ് ഈ പുസ്തകം പരിഭാഷ ചെയ്യപ്പെട്ടത്. ബെസ്റ്റ് സെല്ലർ ആയിരുന്ന പുസ്തകം കൂടിയാണിത്. എൻഡിടിവി, ഔട്ട്ലുക്ക്, ഡിഎൻഎ എന്നീ മാധ്യമങ്ങളിൽ ബാലശങ്കർ ചെയ്യുന്ന കോളങ്ങളും ശ്രദ്ധേയമാണ്.
ബാലശങ്കർ കേരളത്തിലെ ബിജെപി പ്രസിഡന്റ് പദവിയിലേക്ക് നിർദ്ദേശിക്കപ്പെട്ട പേരുകളിൽ ഒന്നായിരുന്നു. ബാലശങ്കറിന് കേരള താത്പര്യങ്ങളുമുണ്ട്. ഈ രീതിയിൽ ശക്തനായ ബാലശങ്കർ ദേശീയ ജനറൽ സെക്രട്ടറി പദവിയിൽ വന്നാൽ അത് വലിയ ഭീഷണിയാകും എന്ന് വി.മുരളീധരനു അറിയാം. ഇത് കേരള ബിജെപി രാഷ്ട്രീയത്തിലും അലകൾ സൃഷ്ടിക്കും. ഇതുകൊണ്ട് തന്നെയാണ് ബി.എൽ.സന്തോഷ് വഴി ബാലശങ്കറിന്റെ പേര് വെട്ടിയത് എന്നാണു ഉയരുന്ന ആരോപണം. കൃഷ്ണദാസ് പക്ഷത്തേയും ശോഭാ സുരേന്ദ്രനേയും കേന്ദ്ര പുനഃസംഘടനയിൽ പൂർണമായും തഴഞ്ഞിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട തൃശ്ശൂർ സ്വദേശി യുവാവുമായി ഉണ്ടായിരുന്നത് ഗാഢപ്രണയമല്ല; ഗർഭിണിയായ വിവരം അറിയാമായിരുന്നു; വീട്ടിൽ പറയാൻ ധൈര്യമുണ്ടായില്ല; ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞത് വൈകിയതോടെ ഗർഭം അലസിപ്പിക്കാനുള്ള സമയം കഴിഞ്ഞിരുന്നു; നവജാത ശിശുവിന്റെ കൊലപാതത്തിൽ ആൺസുഹൃത്തിന് പങ്കില്ലെന്ന് പൊലീസ്
- ബിഹാറിലെ 'റോബിൻ ഹുഡി'നെ പൊക്കാൻ വേണ്ടി വന്നത് 14 മണിക്കൂർ; നവജാതശിശുവിന്റെ കൊലയാളിയിലേക്ക് എത്തിയത് വെറും മൂന്ന് മണിക്കൂറിലും; ആകെ തകർന്ന മാതാപിതാക്കൾ ആശ്വസിപ്പിച്ചും കരുതലോടെ കാവൽ നിന്നും കൊച്ചി പൊലീസ്; പനമ്പള്ളി നഗറിൽ കണ്ടത് എ.സി.പി രാജ്കുമാറിന്റെയും കൂട്ടരുടെയും അതിവേഗനീക്കം
- കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് യുവതിയുടെ മൊഴി; കരഞ്ഞാൽ പുറത്ത് കേൾക്കാതിരിക്കാൻ വായിൽ തുണി തിരുകി; അമ്മ വാതിൽ മുട്ടിയപ്പോൾ പരിഭ്രാന്തിയിലായി കൈയിൽ കിട്ടിയ കവറിൽ പൊതിഞ്ഞ് താഴോട്ട് ഇട്ടു; ആൺസുഹൃത്തിനെതിരെ കേസെടുക്കുന്നത് യുവതിയുടെ മൊഴി എതിരെങ്കിൽ മാത്രം
- കുഞ്ഞിനെ വലിച്ചെറിഞ്ഞത് ഫ്ളാറ്റിന്റെ അഞ്ചാം നിലയിൽ നിന്ന്; കുറിയർ കവറിൽ താഴേക്ക് എറിഞ്ഞപ്പോൾ ഉണ്ടായ ആഘാതത്തിൽ തലയോട്ടി തകർന്നത് മരണകാരണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട്; ഇൻസ്റ്റാഗ്രാം താരമായ യുവതി ഗർഭിണിയായത് തൃശൂർ സ്വദേശിയായ നർത്തകനിൽ നിന്ന്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- അരളിപ്പൂവ് കഴിച്ചാൽ മരിക്കുമോ യുകെയിലേക്ക് ജോലിക്ക് പോകാൻ വിമാനത്താവളത്തിൽ എത്തിയ നഴ്സ് കുഴഞ്ഞുവീണു മരിച്ചതിൽ വില്ലനായി അരളിപൂവെന്ന് സൂചന; അരളിയുടെ പൂവിലും ഇലയിലുമെല്ലാം വിഷാംശമെന്ന് ആരോഗ്യ വിദഗ്ധരും; സ്ഥിരീകരിക്കാൻ ആന്തരികാവയങ്ങളുടെ പരിശോധനാഫലം വരണം
- ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതക കേസിൽ പ്രതികളെന്ന് സംശയിക്കുന്ന മൂന്നുപേർ കാനഡയിൽ അറസ്റ്റിൽ; മൂവരും ഇന്ത്യാക്കാരെന്ന് റിപ്പോർട്ട്; പ്രതികളെ പിടികൂടിയത് ഏതാനും മാസത്തെ സൂക്ഷ്മ നിരീക്ഷണത്തിന് ശേഷം; നിജ്ജർ, കാനഡ ഒളിത്താവളമാക്കി സ്വന്തം നാട്ടിൽ ഭീകരാക്രമണം ആസൂത്രണം ചെയ്ത കുറ്റവാളി; ജസ്റ്റിൻ ട്രൂഡോ വെളുപ്പിക്കുന്ന നിജ്ജർ കൊടുംഭീകരൻ
- അമേരിക്കയും, കാനഡയും, ബ്രിട്ടനും, ആസ്ട്രേലിയയുമെല്ലാം കഴിഞ്ഞകാല ഓർമ്മകളാകുന്നു; ഉന്നതപഠനത്തിനായി ഇന്ത്യൻ വിദ്യാർത്ഥികൾ ഇപ്പോൾ തിരഞ്ഞെടുക്കുന്നത് നെതർലാൻഡ്സും ഫിൻലാൻഡും; പരമ്പരാഗത ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെ ഇന്ത്യൻ വിദ്യാർത്ഥികൾ കൈയൊഴിയുന്നു
- നിജ്ജറിന്റെ കൊലപാതകത്തിൽ കാനഡയിൽ അറസ്റ്റിലായത് മൂന്നു പേരും ഇന്ത്യൻ പൗരന്മാർ; കൊലപാതകത്തിന്റെ ഉദ്ദേശ്യം എന്തായിരുന്നുവെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് കനേഡിയൻ പൊലീസ്; ഇന്ത്യൻ സർക്കാറുമായുള്ള ബന്ധം അന്വേഷണ പരിധിയിലെന്നും വിശദീകരണം
- മാസപ്പടിയിൽ മന്ത്രി മുഹമ്മദ് റിയാസിനെതിരെ ആരോപണം തിരിച്ച് മാത്യു കുഴൽനാടൻ; കർത്തായുടെ കമ്പനിക്കു ടൂറിസം പദ്ധതി തുടങ്ങാൻ അനുകൂല ശുപാർശ നൽകി ടൂറിസം വകുപ്പ്; നീക്കം വീണയുടെ കമ്പനിക്ക് സിഎംആർഎൽ പണം നൽകി കൊണ്ടിരിക്കവേ തന്നെ; രേഖകൾ നൽകിയത് കോടതിയിൽ
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
- ലോക്സഭയിലെ ബിജെപി അക്കൗണ്ട് തുറക്കൽ തിരുവനന്തപുരത്തു നിന്നോ? തലസ്ഥാനത്ത് രാജീവ് ചന്ദ്രശേഖർ വിജയിക്കുമെന്ന് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട് ഉദ്ധരിച്ചു പത്രവാർത്ത; ശശി തരൂർ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും അടിയൊഴുക്കിൽ ആശങ്ക; തൃശൂരിൽ എൽ.ഡി.എഫ് വിജയമെന്നും കേന്ദ്ര ഇന്റലിജൻസ്
- ആ ബസിൽ ഉള്ളത് മൂന്ന് ക്യാമറകൾ; ലൈംഗിക അധിക്ഷേപം ഉൾപ്പെടെ എല്ലാ ആരോപണത്തിനും തെളിവ് തിരുവനന്തപുരം ഡിപ്പോയുടെ ആർ.പി.സി 101യിൽ; പക്ഷേ ആ ക്യാമറ പരിശോധനയ്ക്ക് പൊലീസിന് താൽപ്പര്യക്കുറവും; മേയറും എംഎൽഎയായ ഭർത്താവും ചെയ്തത് ജാമ്യമില്ലാ കുറ്റം; കേസെടുക്കാതെ കള്ളക്കളികൾ; യദുവിന് പണി പോകും
- 'ചീത്ത വിളികൾ കേട്ട് ഓടിയാൽ കിട്ടുന്ന ശമ്പളമാണ് 715 രൂപ; എന്റെ ആകെയുള്ള വരുമാന മാർഗ്ഗമായിരുന്നു; എന്റെ ജോലി കളയിക്കുമെന്ന് മേയർ ഭീഷണിപ്പെടുത്തി; എല്ലാവരുടെ മുന്നിലും നാണം കെടുത്തിക്കൊണ്ടിരിക്കുകയാണ് : ജോലിയിൽ നിന്ന് മാറ്റി നിർത്തിയതോടെ സങ്കടപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു
- 10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ്
- ഇത് അപ്പാ മക്കൾ പാർട്ടി! എംഎൽഎ-എംപിമാർ തൊട്ട് മുൻ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വരെ ഈ കുടുംബത്തിലുണ്ട്; 2,976 വീഡിയോകളിലായി കൊച്ചുമകന്റെ ലീലകളിൽ ഞെട്ടൽ; പിതാവും പുത്രനും ഒരുപോലെ പീഡനക്കേസിൽ; കർണാടകയിൽ ഗൗഡ കുടുംബവാഴ്ചക്ക് അന്ത്യമാവുമ്പോൾ
- സീബ്രാലൈനിന് കുറകെ കാറിട്ട് ബസ് തടഞ്ഞതിന് തെളിവുണ്ട്; എന്നാൽ അതിൽ കേസില്ല; ലൈംഗിക ചേഷ്ടയും റോഡിലെ പരാക്രമവും തെളിവില്ലാ ആരോപണവും; ആ മെമ്മറി കാർഡ് മാറ്റിയത് കെ എസ് ആർ ടി സിയോ? ബസിലെ ദൃശ്യങ്ങൾ അപ്രത്യക്ഷമാക്കിയത് വൻ കരങ്ങൾ; ഗതാഗതമന്ത്രി പ്രതിഷേധത്തിൽ; അട്ടിമറി വ്യക്തം
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്