മരണത്തിനു തൊട്ടുമുമ്പു ബഷീർ പറഞ്ഞു; എനിക്ക് ആമിനയെ കല്യാണം കഴിക്കണം; രണ്ടു കുട്ടികളുടെ അമ്മയെ തേടി സുഹൃത്തുക്കൾ നടന്നു; ആദ്യം മടിച്ചു നിന്ന ആമിന മക്കൾ നിർബന്ധിച്ചപ്പോൾ മിന്നുകെട്ടിനു സമ്മതിച്ചു; ഒരു ജീവിതം മുഴുവൻ നെഞ്ചിൽ കൊണ്ടു നടന്ന കാമുകിയുടെ മടിയിൽ തലവച്ചു ബഷീറിന് മരണം: നെടുമങ്ങാടു നിന്നും കാഞ്ചനയെയും മൊയ്തീനേയും തോൽപ്പിക്കുന്ന ഒരു പ്രണയകഥ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മൊയ്തീന്റേയും കാഞ്ചനമാലയുടേയും പ്രണയത്തെ വെല്ലുന്ന മറ്റൊരു കഥയുണ്ടോ? മുക്കത്തെ പ്രണയം അഭ്രപാളികളിലെ താരമായപ്പോൾ മലയാളിയുടെ മനസ്സിലെ നൊമ്പരപ്പെടുത്തുന്ന ഓർമ്മയായി. ഈയിടെ മറ്റൊരു വിവാഹ കഥയും മലയാളി കേട്ടു. ഓച്ചിറ പായിക്കുഴി തോണ്ടലിൽ വീട്ടിൽ 52കാരിയായ അനിതയുടേയും ഓച്ചിറ പഞ്ചായത്തംഗവുമായ ജി വിക്രമന്റേയും കല്ല്യാണം നടന്നത് അനിതയുടെ മക്കളുടെ ആശിർവാദത്തോടെയായിരുന്നു. പൊതുപ്രവർത്തനവുമായി ജീവിതം മുന്നോട്ടു പോകുമ്പോഴും ഉള്ളിൽ സൂക്ഷിച്ചിരുന്ന പ്രണയമായിരുന്നു വർഷങ്ങൾക്ക് ശേഷം സാഫല്യത്തിലെത്തിയത്. ഇതും പൊതു സമൂഹം ഏറെ ചർച്ചയാക്കി. ഇതിന് അപ്പുറത്തേക്കാണ് ബഷീറിന്റേയും ആമിനയുടേയും സ്വപ്ന തുല്യമായ പ്രണയം.
സുഹൃത്തുക്കളായിരുന്നു ബഷീറിന്റെ അവസാന ആഗ്രഹമെന്നോണം പ്രണയിനിയുമായുള്ള വിവാഹത്തിന് സൗകര്യങ്ങൾ ഒരുക്കിയത്. വെല്ലുവിളികളെ മറികടന്ന് ബഷീറിന്റെ ആഗ്രഹം സഫലമാക്കിയത് ആമിനയുടെ മക്കളുടെ നല്ല മനസ്സായിരുന്നു. കവിയും ആർസിസിയിലെ റേഡിയോളജിസ്റ്റുമായ ശാന്തനിലൂടെയാണ് ഈ അത്യപൂർവ്വ വിവാഹകഥ പുറം ലോകം അറിയുന്നത്. ക്യാൻസർ രോഗിയുടെ അവസാന നാളുകളിലെ ആഗ്രഹപൂർത്തീകരണത്തിന് മുന്നിൽ നിന്ന സുഹൃത്തിന് ഇപ്പോഴും വധഭീഷണിയുമുണ്ട്. മറുനാടനോട് ഈ അത്യുപൂർവ്വ പ്രണയത്തിന് സാക്ഷിയായ ശാന്തൻ ബഷീറിന്റേയും ആമിനയുടേയും അപൂർവ്വ പ്രണയം തുറന്നു പറഞ്ഞു.
ശാന്തന്റേയും അടുത്ത സുഹൃത്തായിരുന്നു ബഷീർ. കവിതയും പാട്ടും ഫോട്ടോഗ്രഫിയുമായി ജീവിതം ആനന്ദമാക്കിയ ബഷീർ. അപ്പോഴും മനസ്സിൽ എവിടേയോ ബഷീറന്റെ ഉള്ളിലെ വിങ്ങൽ സുഹൃത്തുക്കൾ തിരിച്ചറിഞ്ഞിരുന്നു. ആ കനൽ പുറത്ത് പറയാതെ ഉള്ളിലൊതുക്കി ബഷീർ. തലസ്ഥാനത്ത് കവി അയ്യപ്പൻ അടക്കമുള്ളവരുടെ അടുത്ത സുഹൃത്തായിരുന്നു ബഷീർ. നല്ലൊരു വേട്ടക്കാരൻ. ഇതിനിടെയാണ് വില്ലനായി ശ്വാസകോശാർബുദം ബഷീറിനെ പിടികൂടുന്നത്. ചികിൽസയ്ക്കായി ആർസിസിയിലെത്തി. ഇതിനിടെയാണ് ബഷീറിന്റെ അടുത്ത സുഹൃത്തായ അയൂബ് സുഹൃത്തിന്റെ യഥാർത്ഥ വേദന ശാന്തനോട് പങ്കുവച്ചത്. എന്തുകൊണ്ട് ബഷീർ അവിവാഹതിനായി തുടരുന്നുവെന്നതായിരുന്നു ഈ കഥ. ഇത് കേട്ട് ശാന്തൻ അക്ഷരാർത്ഥത്തിൽ ആശയക്കുഴപ്പത്തിലായി. പക്ഷേ എല്ലാം ഭംഗിയായി പരിഹരിക്കാൻ അയൂബിനും ശാന്തനും കഴിഞ്ഞതോടെ ബഷീറിന്റെ ആഗ്രഹം സഫലമാവുകയായിരുന്നു. ആമിനയുടെ മടിയിൽ കിടന്നായിരുന്നു ബഷീറിന്റെ മരണം.
ബഷീർ അവിവാഹിതനായി കഴിയുന്നത് ആർക്ക് വേണ്ടിയാണോ അവളുമായി ഒരു ദിവസമെങ്കിലും ഒരുമിച്ച് ജീവിക്കണം-ഇതായിരുന്നു ശാന്തനോട് അയൂബ് പറഞ്ഞ വാചകം. അതിന് ശേഷം ഈ ലക്ഷ്യത്തിലെത്താനായി അയൂബിന്റെ യാത്ര. ആദ്യമായി ആമിനയെ കണ്ടെത്തി. രണ്ട് കുട്ടികളുള്ള ആമിന വിധവയായിരുന്നു. ബഷീറിന്റെ രോഗവിവരവും ആഗ്രഹവും ആമിനയോട് പങ്കുവച്ചു. ഞാൻ വിധവയും രണ്ട് കുട്ടികളുടെ അമ്മയുമാണ്. ഞാൻ എങ്ങനെ അയാളെ വിവാഹം ചെയ്യുമെന്നായിരുന്നു അയൂബിനോട് ആമിനയുടെ ആദ്യ ചോദ്യം. പിന്നെ കുട്ടികളോട് ചോദിക്കട്ടേ എന്ന മറുപടിയുമെത്തി. ബഷീറിനോട് തനിക്കുണ്ടായിരുന്ന പ്രണയം അവർ മക്കളോട് തുറന്നു പറഞ്ഞു. പ്രണയത്തെ തകർക്കാനായി വീട്ടുകാർ കല്ല്യാണം കഴിപ്പിച്ച് നാട് കടത്തിയതും വിശദീകരിച്ചു.
എഞ്ചിനിയറിംഗിന് പഠിക്കുന്ന മകൾക്ക് അമ്മയുടെ വികാരം ഉൾക്കൊള്ളാനായി. ബഷീറിനെ വിവാഹം കഴിച്ചേ മതിയാകുവെന്ന് മകൾ അമ്മയോട് തറപ്പിച്ചു പറഞ്ഞു. അൽപ്പമെങ്കിലും പ്രണയം ഉമ്മയുടെ മനസ്സിലുണ്ടെങ്കിൽ വിവാഹം കഴിക്കണമെന്ന മക്കളുടെ വാക്ക് അയൂബിനെ പ്രതീക്ഷയായി. അപ്പോഴും തടസ്സങ്ങൾ ഏറെയുണ്ടായിരുന്നു. അതിനേയും അയൂബ് മറികടന്നുവെന്ന് ശാന്തൻ ഓർക്കുന്നു. തന്റെ സഹോദരിമാരുടേയും സഹോദരന്മാരുടേയും എതിർപ്പ് ആമിന ഓർമിപ്പിച്ചു. ആരെതിർത്താലും ആമിന സമ്മതിച്ചാൽ വിവാഹം നടക്കുമെന്ന് ആയൂബ് തറപ്പിച്ച് പറഞ്ഞതോടെ കാര്യങ്ങൾ കല്ല്യാണത്തിലേക്ക എത്തി. അങ്ങനെ ആരുമറിയാതെ ബഷീറും ആമിനയും രജിസ്റ്റർ മാരീജ് ചെയ്തെന്ന് ശാന്തൻ മറുനാടൻ മലയാളിയോട് വിശദീകരിച്ചു. വീട്ടുകാരൊന്നും അറിയാതെ ബഷീറിന്റേയും ആമിനയുടേയും വിവാഹ സൽക്കാരവും നടന്നു.
രജിസ്റ്റർ വിവാഹത്തിന് ഏറെ നൂലാമാലകളുണ്ട്. അത് പൂർത്തിയായാൽ മാത്രമേ ഒന്നിച്ച്
ജീവിക്കാൻ ബഷീറിനും ആമിനയ്ക്കും കഴിയുമായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ വിവാഹ സൽക്കാര ശേഷം ആമിന വീട്ടിലേക്ക് പോയി. സഹോദരങ്ങൾ അറിഞ്ഞാലുണ്ടാകുന്ന പ്രശ്നങ്ങൾ കൂടി കണക്കിലെടുത്തായിരുന്നു ഇതെന്ന് ശാന്തൻ പറയുന്നു. രജിസ്ട്രേഷൻ പൂർത്തിയായാൽ കല്ല്യാണത്തിന് നിയമസാധുത കിട്ടും. പക്ഷേ ബഷീറിന്റെ ആരോഗ്യം ഈ ഒത്തുചേരലിന് തടസ്സമാകുമോ എന്ന സംശയം സജീവമായിരുന്നു. ദിവസങ്ങൾ മാത്രമേ ബഷീർ ജീവിക്കൂവെന്ന ആശങ്ക സജീവമാക്കിയ ദിവസങ്ങളായിരുന്നു അത്. എന്നാൽ സഹോദരിയുടെ സംരക്ഷണയിൽ കഴിഞ്ഞ ബഷീർ പ്രതീക്ഷയുടെ കരുത്തിൽ അതിജീവനം തുടർന്നു. കത്തിലൂടെ ആശയ വിനിമയവും നടന്നു. സിനിമകളിലേതിന് സമാനമായി വിവാഹകഥ ബഷീറിന്റെ വീട്ടുകാരറിഞ്ഞു.
ആമിന എഴുതിയ കത്ത് ബഷീറിന്റെ അനന്തരവനാണ് കിട്ടിയത്. പ്രണയത്തിന്റെ തീവ്രത ഇതോടെ ബഷീറിന്റെ വീട്ടുകാർക്ക് മനസ്സിലായി. അവർ നിക്കാഹ് നടത്താൻ സമ്മതിച്ചു. ആമിനയുടെ വീട് നിക്കാഹിന് ഒരുങ്ങി. ബഷീറിന്റെ സഹോദരിമാരുടെ ആശിർവാദത്തോടെ പിന്നെ നിക്കാഹ്. ആമിനയുടെ സഹോദരൻ ഇതൊന്നും അറിഞ്ഞിരുന്നില്ല. പിന്നീട് ബഷീറുമൊത്തായി ആമിനയുടെ താമസം. ആഹാരവും പരിചരണവുമായി ബഷീറിനെ ആമിന പൊന്നു പോലെ നോക്കി. അങ്ങനെ ദിവസങ്ങൾ കൊണ്ട് മരിക്കേണ്ട ബഷീർ മാസങ്ങൾ ജീവിച്ചു. ഒടുവിൽ ആമിനയുടെ മടിയിൽ തലവച്ച് സുഖമരണവും. അതിന് ശേഷമാണ് ആമിനയുടെ സഹോദരൻ കാര്യങ്ങൾ അറിഞ്ഞത്. ഇതോടെ കല്ല്യാണത്തിന് മുന്നിൽ നിന്ന് അയൂബിന് ഭീഷണികളെത്തി. അതിപ്പോഴും തുടരുന്നുവെന്ന് ശാന്തൻ പറയുന്നു. പക്ഷേ ബഷീറിനേയും
ആമിനയേയും ഒന്നിപ്പിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിൽ ഈ ഭീഷണികളെ അയൂബും അവഗണിക്കുകയാണ്. ഇന്നും ബഷീറിന്റെ ഓർമ്മയിൽ മക്കൾക്കൊപ്പം ആമിന കഴിയുകയാണ്.
തിരുവനന്തപുരത്ത് നെടുമങ്ങാടിന് അടുത്താണ് ആമിനയുടെ താമസം. ആമിനയുടെ അച്ഛന്റെ സുഹൃത്തായിരുന്നു ബഷീർ. വീട്ടിലെത്തുമായിരുന്ന ബഷീറുമായി ആമിന അറിയാതെ അടുത്തു. അത് പ്രണയമായി. എന്നാൽ ബഷീറിന്റെ പ്രായക്കുടുതൽ വില്ലനായപ്പോൾ അച്ഛൻ വിവാഹത്തെ എതിർത്തു. ഇതോടെ ആമിനയ്ക്ക് മറ്റൊരു നിക്കാഹ് നടന്നു. അപ്പോഴും പ്രണയത്തെ മനസ്സിൽ സൂക്ഷിച്ച് കവിതയും പാട്ടുമായി ബഷീർ യാത്ര തുടർന്നു. ജീവിതാവസാനമെത്തിയപ്പോൾ തന്റെ പ്രണയിനി വിധവയായത് ബഷീർ തിരിച്ചറിഞ്ഞു. വർഷങ്ങൾക്ക് മുമ്പത്തെ പ്രണയത്തിന്റെ കനൽ ഇപ്പോഴും ആമിനയുടെ മനസ്സിൽ അവേശിക്കുന്നുണ്ടെന്ന ബഷീറിന്റെ പ്രതീക്ഷ തെറ്റിയില്ല. സുഹൃത്തുക്കളുടെ ഇടപെടൽ കൂടിയായപ്പോൾ അന്ത്യനാളുകളിൽ ബഷീറിന് ആമിന താങ്ങും തണലുമായി.
തന്റെ ആർസിസിയിലെ അനുഭവങ്ങൾ കലാകൗമുദിയിൽ ശാന്തൻ കുറിക്കുന്നുണ്ട്. അത്തരമൊരു കുറിപ്പിലാണ് ആമിനയുടേയും ബഷീറിന്റേയും ജീവിതം ശാന്തൻ വിശദീകരിച്ചത്. ഇതിനെ തുടർന്നായിരുന്നു ശാന്തനുമായി മറുനാടൻ ബന്ധപ്പെട്ടത്. അപ്പോഴാണ് ബഷീറിന്റെ പ്രണയത്തിന്റെ തുടക്കമുതലുള്ള കാര്യങ്ങൾ ശാന്തൻ വിശദീകരിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- ഭാര്യ തടഞ്ഞിട്ട ബസിൽ കയറി ടിക്കറ്റെടുത്ത് തമ്പാനൂരിലേക്ക് യാത്ര ചെയ്യാൻ കൊതിച്ച ഭർത്താവ്; ആ സിസിടിവി ദൃശ്യം ഉണ്ടായിരുന്നുവെങ്കിൽ സച്ചിൻദേവിന്റെ ബസിനുള്ളിലെ 'ആവേശം' തെളിയുമായിരുന്നു; കണ്ടക്ടർക്കും സിപിഎം രാജ്യസഭാ അംഗത്തിനും തമ്മിലുള്ള ബന്ധം സ്ഥിരീകരിക്കപ്പെടുന്നതും ട്വിസ്റ്റ്; ബസിലെ മോഷണം ബോധപൂർവ്വം തന്നെ
- ഭർത്താവായ എംഎൽഎ ബസിനുള്ളിൽ കയറിയില്ലെന്ന വിശദീകരണവും പച്ചക്കള്ളം; സച്ചിൻദേവ് എംഎൽഎ ബസിൽ കയറിയെന്ന് സ്ഥിരീകരിച്ച് ഡിവൈഎഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ്; യാത്രക്കാരെ ഇറക്കി വിട്ടില്ലെന്നും തടഞ്ഞു വച്ച ബസിൽ കയറി ആവശ്യപ്പെട്ടത് ടിക്കറ്റ് എന്നും വിശദീകരണം; കണ്ടക്ടർ നാട്ടുകാരനെന്നും റഹിം; ദുരൂഹത കൂട്ടി പുതിയ വെളിപ്പെടുത്തൽ
- തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് പിആർ ജോലി; അപർണ സെൻ പാർട്ടിയെയും സഖാക്കളെയും വഞ്ചിച്ചതാണ്; ശമ്പളം നൽകിയില്ലെന്ന പരാതിയുമായി യുവമാധ്യമപ്രവർത്തക; വിവാദ ഫേസ്ബുക്ക് പോസ്റ്റ് സൈബർവാർ നടന്ന വടകര അടക്കം ചർച്ചയിൽ നിൽക്കവേ
- 10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ്
- മേയറും സുഹൃത്തുമായുള്ള ചിത്രം ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ നടന്നത് സമാനതകളില്ലാത്ത സൈബർ ആക്രമണം; പരാതിയിൽ കേസെടുത്ത് പൊലീസ്; മെമ്മറി കാർഡ് മോഷണത്തിലും കേസും; യുദുവിന്റെ പരാതിയിൽ അന്വേഷണം മാത്രം; മേയർ-ഡ്രൈവർ വിവാദത്തിൽ ഇനി എന്തും സംഭവിക്കാം
- സ്ത്രീ ശാക്തീകരണത്തിനായി പ്രവർത്തിച്ച കലാകാരി 'ഭീകരവാദി'; വിധിച്ചത് 11 വർഷത്തെ കഠിന തടവ്; ലോകത്തിന്റെ നൊമ്പരമായി മനഹെൽ അൽ-ഒതൈബി; സ്ത്രീകൾക്ക് ഡ്രൈവിങ്ങ് ലൈസൻസ് നൽകിയത് അടക്കമുള്ള സൗദി അറേബ്യയിലെ പരിഷ്ക്കാരങ്ങൾ വെറും പുകമറയോ?
- ബസിലുണ്ടായിരുന്ന കണ്ടക്ടർ എ.എ റഹീം എംപിയുമായി ബന്ധമുള്ള ആളായിരുന്നു; ഈ വിവരം തനിക്ക് കിട്ടിയത് ചില ജീവനക്കാരിൽ നിന്നും; കോൺഗ്രസ് എംഎൽഎ വിൻസന്റിന്റേത് ഗുരുതര ആരോപണം; മേയർ-കെഎസ് ആർടിസി ഡ്രൈവർ തർക്കത്തിൽ അട്ടിമറിയോ?
- സമ്മർദ്ദം ഏറെയുണ്ടായിട്ടും പിന്മാറിയില്ലെന്ന് എസ് യു സി ഐ; നോമിനേഷൻ പിൻവലിക്കാൻ മറ്റെല്ലാവരുമെത്തി; കോൺഗ്രസ് നാണക്കേടായ ഇൻഡോറിൽ എതിരില്ലാതെ ജയിക്കാനുള്ള ബിജെപി മോഹം തടഞ്ഞ് പോരാട്ടം ഉറപ്പാക്കിയത് എസ് യു സി ഐ (കമ്യൂണിസ്റ്റ്) എന്ന് വെളിപ്പെടുത്തൽ; ഇൻഡോറിൽ സംഭവിച്ചത് എന്ത്?
- ഇന്ദിരയുടെ കാലത്ത് ധീരേന്ദ്ര ബ്രഹ്മചാരി; സഞ്ജയ് ഗാന്ധിയുടെ രുക്സാന; റാവുവിന്റെ ചന്ദ്രസ്വാമി; 2ജിക്കാലത്തെ നീരാ റാഡിയ; കരുണാകരന്റെ പിച്ച ബഷീറും പാവം പയ്യനും; ഇപ്പോൾ ശിവനെപ്പോലും പാപിയാക്കുന്ന ദല്ലാൾ നന്ദകുമാറും; ഇന്ത്യൻ രാഷ്ട്രീയത്തെ പിടിച്ചു കുലുക്കുന്ന ദല്ലാളുമാരുടെ കഥ
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
- ലോക്സഭയിലെ ബിജെപി അക്കൗണ്ട് തുറക്കൽ തിരുവനന്തപുരത്തു നിന്നോ? തലസ്ഥാനത്ത് രാജീവ് ചന്ദ്രശേഖർ വിജയിക്കുമെന്ന് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട് ഉദ്ധരിച്ചു പത്രവാർത്ത; ശശി തരൂർ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും അടിയൊഴുക്കിൽ ആശങ്ക; തൃശൂരിൽ എൽ.ഡി.എഫ് വിജയമെന്നും കേന്ദ്ര ഇന്റലിജൻസ്
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ആ ബസിൽ ഉള്ളത് മൂന്ന് ക്യാമറകൾ; ലൈംഗിക അധിക്ഷേപം ഉൾപ്പെടെ എല്ലാ ആരോപണത്തിനും തെളിവ് തിരുവനന്തപുരം ഡിപ്പോയുടെ ആർ.പി.സി 101യിൽ; പക്ഷേ ആ ക്യാമറ പരിശോധനയ്ക്ക് പൊലീസിന് താൽപ്പര്യക്കുറവും; മേയറും എംഎൽഎയായ ഭർത്താവും ചെയ്തത് ജാമ്യമില്ലാ കുറ്റം; കേസെടുക്കാതെ കള്ളക്കളികൾ; യദുവിന് പണി പോകും
- 'ചീത്ത വിളികൾ കേട്ട് ഓടിയാൽ കിട്ടുന്ന ശമ്പളമാണ് 715 രൂപ; എന്റെ ആകെയുള്ള വരുമാന മാർഗ്ഗമായിരുന്നു; എന്റെ ജോലി കളയിക്കുമെന്ന് മേയർ ഭീഷണിപ്പെടുത്തി; എല്ലാവരുടെ മുന്നിലും നാണം കെടുത്തിക്കൊണ്ടിരിക്കുകയാണ് : ജോലിയിൽ നിന്ന് മാറ്റി നിർത്തിയതോടെ സങ്കടപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു
- ഇത് അപ്പാ മക്കൾ പാർട്ടി! എംഎൽഎ-എംപിമാർ തൊട്ട് മുൻ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വരെ ഈ കുടുംബത്തിലുണ്ട്; 2,976 വീഡിയോകളിലായി കൊച്ചുമകന്റെ ലീലകളിൽ ഞെട്ടൽ; പിതാവും പുത്രനും ഒരുപോലെ പീഡനക്കേസിൽ; കർണാടകയിൽ ഗൗഡ കുടുംബവാഴ്ചക്ക് അന്ത്യമാവുമ്പോൾ
- സീബ്രാലൈനിന് കുറകെ കാറിട്ട് ബസ് തടഞ്ഞതിന് തെളിവുണ്ട്; എന്നാൽ അതിൽ കേസില്ല; ലൈംഗിക ചേഷ്ടയും റോഡിലെ പരാക്രമവും തെളിവില്ലാ ആരോപണവും; ആ മെമ്മറി കാർഡ് മാറ്റിയത് കെ എസ് ആർ ടി സിയോ? ബസിലെ ദൃശ്യങ്ങൾ അപ്രത്യക്ഷമാക്കിയത് വൻ കരങ്ങൾ; ഗതാഗതമന്ത്രി പ്രതിഷേധത്തിൽ; അട്ടിമറി വ്യക്തം
- സിഐടിയു ബ്യൂട്ടീഷൻ സംഘടനയുടെ ജില്ലാ സെക്രട്ടറി വോട്ട് കുത്തിയത് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്ക്; വിവിപാറ്റിൽ തെളിഞ്ഞ പേര് അനിൽ ആന്റണി; കുമ്പഴ വടക്ക് പോളിങ് ബൂത്തിൽ നാലു മണിക്കൂർ നീണ്ട പ്രതിഷേധം: അവസാനം പരാതി പിൻവലിച്ച് മടങ്ങി
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്