പ്രിയരഞ്ജൻ നാട്ടിൽ വെള്ളമടിച്ചു കറങ്ങി നടക്കുന്ന ആൾ; ആദിയെ കൊലപ്പെടുത്തിയ ശേഷം സുഹൃത്തിനെ വിളിച്ച് ആത്മഹത്യ ചെയ്യുകയാണെന്നും പറഞ്ഞു മൊബൈൽ സ്വിച്ച് ഓഫ് ചെയ്തു ഓട്ടോയിൽ മുങ്ങി; പൂവച്ചലിലെ പ്രതിയെ സംരക്ഷിക്കുന്നത് ഉന്നതരെന്നു സൂചന
അമൽ രുദ്ര
തിരുവനന്തപുരം: പത്താം ക്ലാസുകാരനെ കാറിടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നും ആസൂത്രിത കൊലപാതകമാണെന്നും അപകടത്തിൽ കൊല്ലപ്പെട്ട ആദിശേഖറിന്റെ അച്ഛനും അദ്ധ്യാപകനുമായ എ അരുൺകുമാറിന്റെ വെളിപ്പെടുത്തൽ. 'അപകടം നടന്ന ശേഷം ആദ്യം പൊലീസിന് മൊഴി നൽകിയപ്പോൾ മരണത്തിൽ സംശയം ഇല്ലെന്നാണ് പറഞ്ഞത്. ആ സമയത്ത് സിസിടിവി ദൃശ്യങ്ങൾ ഞാൻ കണ്ടിരുന്നില്ലെന്നും അച്ഛൻ പറഞ്ഞു.
ദൃശ്യങ്ങൾ കാണാൻ ഇടയായ എന്റെ അടുത്ത ബന്ധു ലതാകുമാരി, ആദിശേഖറിന്റെ മരണത്തിൽ ചില സംശയങ്ങൾ പ്രകടിപ്പിച്ചതും പ്രിയരഞ്ജൻ ആദിശേഖറുമായി കയർത്തതും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിനെക്കുറിച്ചും എന്നോട് പറഞ്ഞതോടെ സംശയങ്ങളും ദുരൂഹതകളും ഇരട്ടിയായെന്ന് അച്ഛൻ പറഞ്ഞു. പ്രിയരഞ്ജനും തങ്ങളും ബന്ധുക്കളല്ലെന്നും അരുൺകുമാർ പറഞ്ഞു. ഏപ്രിൽ മാസത്തിൽ പുളിങ്കോട് ഭദ്രകാളി ദേവീക്ഷേത്ര പരിസരത്ത് വച്ച് പ്രിയരഞ്ജൻ, ആദിശേഖറിനെ തടഞ്ഞു വയ്ക്കുകയും, കയർക്കുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തത് കണ്ടതായി ലതാകുമാരി വെളിപ്പെടുത്തി. ക്ഷേത്ര പരിസരത്ത് പ്രിയരഞ്ജൻ മൂത്രമൊഴിച്ചത് ആദിശേഖർ ചോദ്യം ചെയ്തതാണ് പ്രശ്നങ്ങൾക്ക് കാരണം.
ക്ഷേത്ര പരിസരത്ത് മൂത്രം ഒഴിക്കാൻ പാടില്ലെന്ന് ആദിശേഖർ പ്രിയരഞ്ജനോട് പറഞ്ഞപ്പോൾ ഇയാൾ കുട്ടിയെ അസഭ്യം പറഞ്ഞുവെന്നും സൈക്കിൾ തടഞ്ഞു വച്ച ശേഷം കൈകൾ കൂട്ടിപ്പിടിച്ച് അടിക്കാൻ ഓങ്ങിയെന്നും ലതാകുമാരി തന്നോട് പറഞ്ഞതായും, ഇക്കാര്യങ്ങൾ കാട്ടാക്കട പൊലീസിനു നൽകിയ മൊഴിയിൽ ലതാകുമാരി പറഞ്ഞിട്ടുണ്ട് എന്നും അരുൺകുമാർ പറഞ്ഞു.
'ഈ സംഭവങ്ങളുടെ പിന്നാലെ ആദിശേഖർ ഭയന്നു പോയി. എല്ലാ ദിവസവും സ്കൂളിൽ നിന്ന് മടങ്ങി വന്ന ശേഷം ക്ഷേത്രപരിസരത്തുള്ള ഗ്രൗണ്ടിൽ കളിക്കാൻ പോകുന്ന ശീലമുള്ള ആദിശേഖർ ഈ സംഭവത്തോടെ കളിസ്ഥലത്തേക്ക് പോകാൻ മടിച്ചു. ഇതേക്കുറിച്ച് പ്രിയരഞ്ജനോട് താൻ നേരിട്ട് ചോദിച്ചപ്പോൾ പ്രിയരഞ്ജൻ ഭീഷണി മുഴക്കി. പ്രിയരഞ്ജനെ ഭയപ്പെട്ടിരുന്നതിനാൽ ഇയാളുടെ സാന്നിധ്യം ഒഴിവാക്കാൻ ആദിശേഖർ പരമാവധി ശ്രമിച്ചിരുന്നു.
അപകടത്തിനു ശേഷം ആദിശേഖറിനെ എത്തിച്ച കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രിയരഞ്ജനും എത്തിയപ്പോൾ ഇവനാണ് കുട്ടിയെ അപകടത്തിൽപ്പെടുത്തിയത് എന്ന് എന്റെ ഭാര്യ ഐ.ബി.ഷീബ ആശുപത്രിയിൽ വച്ചു പറഞ്ഞു. പറ്റിപ്പോയി ചേട്ടാ എന്നായിരുന്നു പ്രിയരഞ്ജന്റെ മറുപടി. അപകടത്തിനു ശേഷം പ്രിയരഞ്ജൻ മുങ്ങിയതോടെ സംശയങ്ങൾ ഇരട്ടിച്ചു. മകന്റെ മരണത്തിൽ വിശദ അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലും, കാട്ടാക്കട സ്റ്റേഷൻ ഹൗസ് ഓഫിസർക്കും പരാതി നൽകിയിട്ടുണ്ട്'.
ആദിശേഖറിന്റെ ഇളയച്ഛൻ മറുനാടനോട് പറഞ്ഞത് ഇങ്ങനെ: പ്രിയരഞ്ജൻ നാട്ടിൽ വെള്ളമടിച്ചു കറങ്ങി നടക്കുന്ന ആളെന്നാണ് പറഞ്ഞു കേട്ടത്. ജോലിയൊന്നുമില്ല. ആദ്യം ഈ മരണം കൊലപാതകമാണെന്നു വിചാരിച്ചില്ല. സിസിടിവി ദൃശ്യം കണ്ടപ്പോൾ ആണ് ഞെട്ടിപ്പോയത്. രണ്ടു മൂന്ന് ദിവസം ക്ഷേത്രത്തിനു മുമ്പിൽ പ്രതി കുട്ടിയെ കാത്തു നിന്നിരുന്നു. നാട്ടിൽ ഇയാൾ ആരുടെയോ കാൽ അടിച്ചൊടിച്ചെന്നു കേട്ടിട്ടുണ്ട്. പ്രിയരഞ്ജന് ഈ അടുത്ത കാലത്തായി അധികം സാമ്പത്തിക സ്ഥിതിയുണ്ട്. അത് എങ്ങനെയാണെന്ന് അറിയില്ല. ജോലിയില്ലാതെ നാട്ടിൽ വെറുതെ നടക്കുന്നതാണ് പതിവ്. ഭാര്യ ഗൾഫിലാണ്. ഇയാളും ഇടക്കിടയ്ക്ക് ഗൾഫിൽ പോകാറുണ്ട്.
ആദിയെ കൊലപ്പെടുത്തിയ ശേഷം ഇയാൾ സുഹൃത്തിനെ വിളിച്ച് താൻ ആത്മഹത്യ ചെയ്യുകയാണെന്നും പറഞ്ഞു. പിന്നീട് മൊബൈൽ സ്വിച്ച് ഓഫ് ചെയ്തു കാർ ലോക് ചെയ്ത ശേഷം ഓട്ടോയിൽ രക്ഷപ്പെട്ടതായാണ് അറിയാൻ കഴിഞ്ഞത്. ആദിശേഖർ മിടുക്കനായ ഒരു കുട്ടിയായിരുന്നു. എല്ലാവർക്കും മാതൃകയായിരുന്നു അവൻ. പഠനത്തിലും കലയിലും പെരുമാറ്റത്തിലും മിടുക്കനാണെന്നും ആദിശേഖറിന്റെ ബന്ധു പറഞ്ഞു.
അതേസമയം കൃത്യം നടത്തുമ്പോൾ ഇയാൾ മദ്യപിച്ചിരുന്നതായി സ്ഥലത്തുണ്ടായിരുന്നവർ പൊലീസിനു വിവരം നൽകിയിരുന്നു. കാർ പിന്നീട് പേയാടിനു സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. അപകടത്തിനു മുൻപ് പ്രിയരഞ്ജൻ ക്ഷേത്രത്തിനു മുന്നിൽ മൂത്രം ഒഴിച്ചിരുന്നു. ഇതു ചോദ്യം ചെയ്ത കുട്ടിയോട് പ്രിയരഞ്ജൻ കയർത്തു. ഇതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് ബന്ധുക്കളുടെ മൊഴി. സിസിടിവി ദൃശ്യങ്ങളിൽ നിന്നും മനപ്പൂർവ്വമാണ് കാറിടിച്ചത് എന്ന് വ്യക്തമാണ്.
കഴിഞ്ഞ മാസം 30നാണ് ആദിശേഖർ കാർ ഇടിച്ചു മരിക്കുന്നത്. വൈകിട്ട് അഞ്ചുമണിക്ക് സൈക്കിൾ ചവിട്ടുകയായിരുന്ന ആദിശേഖറിനെ തൊട്ടടുത്ത് നിർത്തിയിരുന്ന കാർ അമിതവേഗതയിൽ എത്തി ഇടിക്കുകയായിരുന്നു. കുട്ടിയുടെ ശരീരത്തിലൂടെ കാർ കയറിയിറങ്ങി. കുട്ടിയുടെ ബന്ധുവായ പ്രിയ രഞ്ജനാണ് കാറോടിച്ചിരുന്നത്. ഇയാൾക്കെതിരെ പൊലീസ് മനഃപൂർവമല്ലാത്ത നരഹത്യക്കാണ് ആദ്യം കേസെടുത്തത്. പിന്നീട് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കുറ്റകരമായ നരഹത്തിക്ക് ഐപിസി 304 ചുമത്തി.
കുട്ടിയെ ഇടിച്ച ശേഷം കുറച്ചകലെ കാർ നിർത്തിയ പ്രതി അമിതവേഗത്തിൽ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. അതേസമയം വിദേശത്ത് ജോലി ചെയ്യുന്ന ഭാര്യക്ക് അടുത്തേക്ക് പ്രതി രക്ഷപ്പെട്ടതാണ് നാട്ടുകാർ പറയുന്നത്. ആദിശേഖർ കാട്ടാക്കട ചിന്മയ മിഷൻ സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിയായിരുന്നു. പുളിങ്കോട് ക്ഷേത്രത്തിന് മുൻവശത്തായിരുന്നു അപകടം. അപകടത്തിന് 15 മിനിറ്റ് മുമ്പ് പ്രിയരജ്ഞൻ സംഭവസ്ഥലത്തെത്തി കാറിൽ കാത്തിരുന്നു. സൈക്കിളുമായി ആദിശേഖർ റോഡിലെത്തിയെന്ന് ഉറപ്പായ ശേഷം കാർ മുന്നോട്ടെടുത്ത് ശരീരത്തിലൂടെ കയറ്റിയിറക്കുകയായിരുന്നു.
ക്ഷേത്രപരിസരത്ത് മൂത്രം ഒഴിച്ചത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകമെന്ന് മാതാപിതാക്കൾ പരാതി നൽകിയ പരാതിയിൽ പറയുന്നുണ്ട്. സി സി ടിവി ദൃശ്യങ്ങൾ പരിശോധിക്കുമ്പോൾ മനപ്പൂർവം ഇടിച്ച് വീഴ്ത്തിയതെന്നത് വ്യക്തമാകുന്നുമുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- സീബ്രാലൈനിന് കുറകെ കാറിട്ട് ബസ് തടഞ്ഞതിന് തെളിവുണ്ട്; എന്നാൽ അതിൽ കേസില്ല; ലൈംഗിക ചേഷ്ടയും റോഡിലെ പരാക്രമവും തെളിവില്ലാ ആരോപണവും; ആ മെമ്മറി കാർഡ് മാറ്റിയത് കെ എസ് ആർ ടി സിയോ? ബസിലെ ദൃശ്യങ്ങൾ അപ്രത്യക്ഷമാക്കിയത് വൻ കരങ്ങൾ; ഗതാഗതമന്ത്രി പ്രതിഷേധത്തിൽ; അട്ടിമറി വ്യക്തം
- ബാങ്കിൽ നിന്നും പിൻവലിച്ച ഒരു കോടിയുടെ കറൻസിയുമായി തിരിച്ചടയ്ക്കാൻ എത്തിയതിന് പിന്നിൽ സിപിഎം സെക്രട്ടറിയേറ്റ് ബുദ്ധി; പാളിയപ്പോൾ ജില്ലാ കമ്മറ്റിക്ക് കൈയിൽ നിന്നും പോയത് ഒരു കോടി; ഇഡിക്ക് മുമ്പിൽ ഹാജരാകില്ലെന്ന് തൃശൂർ സെക്രട്ടറിയുടെ വെല്ലുവിളി; സഹകരിച്ചില്ലെങ്കിൽ അറസ്റ്റെന്ന് ഇഡിയും; കരുവന്നൂരിൽ കളി മുറുകുമോ?
- ഇത് അപ്പാ മക്കൾ പാർട്ടി! എംഎൽഎ-എംപിമാർ തൊട്ട് മുൻ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വരെ ഈ കുടുംബത്തിലുണ്ട്; 2,976 വീഡിയോകളിലായി കൊച്ചുമകന്റെ ലീലകളിൽ ഞെട്ടൽ; പിതാവും പുത്രനും ഒരുപോലെ പീഡനക്കേസിൽ; കർണാടകയിൽ ഗൗഡ കുടുംബവാഴ്ചക്ക് അന്ത്യമാവുമ്പോൾ
- ഭാര്യയുടെ മരണ ശേഷം ഭാര്യാമാതാവുമായി അടുപ്പം; എല്ലാം അറിഞ്ഞ ഭാര്യാ പിതാവ് നാട്ടുപഞ്ചായത്തിനെ വിവരം അറിയിച്ചു; പഞ്ചായത്തിന് മുന്നിലെ സമ്മതം കല്യാണമായി; ഭാര്യയുടെ അമ്മയെ താലികെട്ടിയ അപൂർവ്വത; മരുമകന്റെ ആഗ്രഹം സാധ്യമാക്കിയത് ഭാര്യാ പിതാവും
- യുകെ മലയാളി ജോണിക്ക് അപ്രതീക്ഷിത വിയോഗം; ഉച്ചയ്ക്ക് പതിവ് പോലെ ഉറങ്ങാൻ പോയ പിതാവിനെ അന്വേഷിച്ചെത്തിയ മകൾ കണ്ടത് ചലനമറ്റു കിടക്കുന്ന ജോണിയെ; ഒരു വർഷം മുന്നേ അമ്മ മരിച്ചതിന്റെ സങ്കടത്തിൽ നിന്നും കരകയറും മുന്നേ അമ്മുവിനെ തനിച്ചാക്കി അച്ഛനും പോയി; തകർന്ന് ഏകമകൾ
- കണ്ണൂരിൽ കളി കാര്യമാവുന്നു; എം.വി ജയരാജന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും മുങ്ങിയ യുവ നേതാക്കൾക്കെതിരെ അച്ചടക്കനടപടി വന്നേക്കും; സിറ്റു കിട്ടാത്ത പ്രതിഷേധത്തിൽ മറ്റു മണ്ഡലങ്ങളിൽ ചേക്കേറിയവർ മറുപടി പറയേണ്ടി വരും
- തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട തടവുകാരന്റേത് ദുരൂഹ മരണം; ഇതിൽ രൺജിത്ത് ശ്രീനിവാസൻ കേസിലെ പ്രതികളുടെ ബന്ധം അന്വേഷിക്കണം; പിണറായി ഭരണത്തിൽ ജയിലിലും തീവ്രവാദികൾക്ക് പ്രതേക പരിരക്ഷയെന്ന് ആരോപണം; സൽമാന്റെ മരണത്തിൽ സന്ദീപ് വാര്യർ ദുരൂഹത കാണുമ്പോൾ
- ആ കെ എസ് ആർ ടി സി ബസിലെ സിസിടിവി പ്രവർത്തിക്കുന്നത്; എന്നാൽ മെമ്മറി കാർഡ് ഇല്ല; മേയറുടെ ആരോപണം തെളിയുന്നതിനുള്ള നിർണ്ണായക ദൃശ്യങ്ങൾ മോഷണം പോയോ? ആ ക്യാമറയിൽ മെമ്മറി കാർഡുമുണ്ടായിരുന്നുവെന്ന് ഡ്രൈവർ യുദു; ആ പാവം ഡ്രൈവറെ ബലിയാടാക്കൻ കാർഡ് കവർച്ചയും: കേരളത്തിൽ എന്തും നടക്കും!
- 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ലെന്ന ചട്ടം തൊഴിലാളികളും ഡ്രൈവിങ് സ്കൂളുകളും അംഗീകരിക്കില്ല; ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം സംഘർഷമുണ്ടാക്കാൻ സാധ്യത ഏറെ; മന്ത്രി ഗണേശും ഉറച്ച്; ഇനി റോഡ് ടെസ്റ്റ് ജയിച്ചവർക്ക് മാത്രം എച്ച് പരീക്ഷ
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
- ലോക്സഭയിലെ ബിജെപി അക്കൗണ്ട് തുറക്കൽ തിരുവനന്തപുരത്തു നിന്നോ? തലസ്ഥാനത്ത് രാജീവ് ചന്ദ്രശേഖർ വിജയിക്കുമെന്ന് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട് ഉദ്ധരിച്ചു പത്രവാർത്ത; ശശി തരൂർ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും അടിയൊഴുക്കിൽ ആശങ്ക; തൃശൂരിൽ എൽ.ഡി.എഫ് വിജയമെന്നും കേന്ദ്ര ഇന്റലിജൻസ്
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആ ബസിൽ ഉള്ളത് മൂന്ന് ക്യാമറകൾ; ലൈംഗിക അധിക്ഷേപം ഉൾപ്പെടെ എല്ലാ ആരോപണത്തിനും തെളിവ് തിരുവനന്തപുരം ഡിപ്പോയുടെ ആർ.പി.സി 101യിൽ; പക്ഷേ ആ ക്യാമറ പരിശോധനയ്ക്ക് പൊലീസിന് താൽപ്പര്യക്കുറവും; മേയറും എംഎൽഎയായ ഭർത്താവും ചെയ്തത് ജാമ്യമില്ലാ കുറ്റം; കേസെടുക്കാതെ കള്ളക്കളികൾ; യദുവിന് പണി പോകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'ചീത്ത വിളികൾ കേട്ട് ഓടിയാൽ കിട്ടുന്ന ശമ്പളമാണ് 715 രൂപ; എന്റെ ആകെയുള്ള വരുമാന മാർഗ്ഗമായിരുന്നു; എന്റെ ജോലി കളയിക്കുമെന്ന് മേയർ ഭീഷണിപ്പെടുത്തി; എല്ലാവരുടെ മുന്നിലും നാണം കെടുത്തിക്കൊണ്ടിരിക്കുകയാണ് : ജോലിയിൽ നിന്ന് മാറ്റി നിർത്തിയതോടെ സങ്കടപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു
- സിഐടിയു ബ്യൂട്ടീഷൻ സംഘടനയുടെ ജില്ലാ സെക്രട്ടറി വോട്ട് കുത്തിയത് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്ക്; വിവിപാറ്റിൽ തെളിഞ്ഞ പേര് അനിൽ ആന്റണി; കുമ്പഴ വടക്ക് പോളിങ് ബൂത്തിൽ നാലു മണിക്കൂർ നീണ്ട പ്രതിഷേധം: അവസാനം പരാതി പിൻവലിച്ച് മടങ്ങി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ''വെറും നഴ്സായി ജീവിക്കാൻ യുകെയിലേക്ക് വരണമോ? അത്തരക്കാരാണ് വന്ന വഴിയേ ഓസ്ട്രേലിയ നോക്കി പോകുന്നത്''; നഴ്സിങ് ജോലിയിൽ ഉയരാൻ ആഗ്രഹമുള്ളവർക്ക് യുകെ പോലെ മറ്റൊരു സ്ഥലമില്ല; മാരിമുത്തു കുമാരസ്വാമിക്ക് പറയാനുള്ളത്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍