കൊല്ലത്തെ 'കാതോലിക്കാ ബാവയെ' പിടികൂടാൻ സഹായിച്ചത് തൃശൂരിലെ സീനത്തിന്റെ വ്യാജ സർട്ടിഫിക്കറ്റ് ശേഖരം; കരുണാമയായ വീട്ടമ്മ ആളെ കൊല്ലാനുള്ള എംബിബിഎസ് ബിരുദം മാത്രം നൽകിയില്ല; ജെയിംസിന്റെ മെത്രാൻ കഥ മുക്കി പ്രമുഖ മാദ്ധ്യമങ്ങൾ
മറുനാടൻ മലയാളി ബ്യൂറോ
കൊല്ലം: സ്വയം പ്രഖ്യാപിത ബിഷപ് പരിവേഷത്തിൽ കൊട്ടാരക്കര കിഴക്കേത്തെരുവു സ്വദേശി ജെയിംസ് ജോർജ് (54) നടത്തിയിരുന്നത് വ്യാജ സർട്ടിഫിക്കറ്റ് കച്ചവടം പൊളിഞ്ഞത് സീനത്തിന്റെ അറസ്റ്റോടെ. രഹസ്യ വിവരത്തെ തുടർന്ന് തൃശൂരിൽ സീനത്തിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ പൊലീസ് കണ്ടെത്തിയത് വൻ സർട്ടിഫിക്കറ്റ് ശേഖരം. എംബിബിഎസ് ബിരുദമൊഴിച്ച് എല്ലാം ഈ വീട്ടമ്മ നൽകി. ചോദ്യം ചെയ്യലിലാണ് ജെയിംസ് ജോർജിന്റെ സ്ഥാപനത്തെ കുറിച്ച് വിവരം വരുന്നത്. തുടർന്നാണ് കൊല്ലം കടപ്പാക്കടയിലെ മോഡേൺ ഇൻസ്റ്റിന്റൂട്ടിന്റെ ഉടമ വലയിലായത്. തട്ടിപ്പിന് ബിഷപ്പെന്ന പരിവേഷവും ചർച്ചയായി. പക്ഷേ എല്ലാ പ്രമുഖ മാദ്ധ്യമങ്ങളും ജെയിംസിന്റെ മെത്രാൻ കഥ മുക്കി. മംഗളവും മാദ്ധ്യമവും മാത്രമാണ് ജെയിംസ് മെത്രാന്റെ കഥ വാർത്തയായി നൽകിയത്. മതത്തെ അത്രമേൽ ഭയക്കുന്നതുകൊണ്ട് തന്നെ മറ്റാരും വാർത്ത നൽകിയില്ല.
വ്യാജ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പരാതിയിൽ തൃശൂർ വിയ്യൂർ കൊട്ടേക്കാട്ട് എഡ്യൂക്കേഷൻ കൺസൾട്ടൻസി നടത്തുന്ന സീനത്തിനെ പൊലീസ് അറസ്റ്റ് ചെയ്തതിനെത്തുടർന്നാണ് ഇയാളെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ബിരുദം മുതൽ ഡോക്ടറേറ്റ് വരെയുള്ള വ്യാജ സർട്ടിഫിക്കറ്റുകൾ നൽകുന്ന ജെയിംസ് ജോർജിൽ നിന്ന് ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. കൊല്ലം കടപ്പാക്കടയിൽ മോഡേൺ ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനം നടത്തുന്ന ജെയിംസ് ജോർജ് ഡോ. യാക്കോബ് മാർ ഗ്രിഗോറിയോസ് എന്നാണ് അറിയപ്പെട്ടിരുന്നത്. 30 വർഷം മുമ്പാണ് ജെയിംസ് ജോർജ് കടപ്പാക്കടയിൽ എത്തിയത്. മോഡേൺ ഗ്രൂപ്പ് എന്ന സ്ഥാപനത്തിന്റെ പേരിൽ വിവിധ കോഴ്സുകൾ തുടക്കത്തിൽ നടത്തിയ ഇയാൾ 2010 ഒക്ടോബറിൽ അച്ചൻപട്ടം നേടി. 2011 ജനുവരിയിൽ ബിഷപ്പായി സ്വയം പ്രഖ്യാപിച്ചു. ഇതിനായി ഭാരതീയ ഓർത്തഡോക്സ് സഭയെന്ന പേരിൽ സ്വന്തം സഭയും സ്ഥാപിച്ചു. ബിഷപ്പിന്റെ വേഷത്തിലായിരുന്നു പിന്നീട് സ്ഥാപനം നടത്തിയത്. ഇതിനിടെ ഡോ. യാക്കോബ് മാർ ഗ്രിഗോറിയോസ് എന്ന പേരും സ്വീകരിച്ചു. ഇതോടെ തട്ടിപ്പിന് ജനകീയ അംഗീകാരവുമായി.
ഇപ്പോൾ രണ്ടാമത്തെ ഭാര്യക്കൊപ്പമാണു താമസം. കടപ്പാക്കടയിൽ ഇപ്പോൾ താമസിക്കുന്ന വീട് വാങ്ങാൻ അഡ്വാൻസ് നൽകിയെന്നും അറിയുന്നു. കൊല്ലം ഫാത്തിമമാതാ കോളജിൽനിന്ന് ബോട്ടണിയിൽ ബിരുദം നേടിയശേഷം കൊല്ലം ടി.കെ.എം.കോളജിൽ എൻജിനീയറിങ്ങിന് ചേർന്നതായും ഇയാൾ പൊലീസിനോട് പറഞ്ഞു. ഡിഗ്രി, എൻജിനിയറിങ്, ഐ.ടി.ഐ., പിഎച്ച്.ഡി. തുടങ്ങിയ സർട്ടിഫിക്കറ്റുകളാണ് ഇയാൾ വ്യാജമായി തയാറാക്കി നൽകിയിരുന്നത്. പിടിച്ചെടുത്ത സർട്ടിഫിക്കറ്റുകളിൽ ഒപ്പിട്ടിരിക്കുന്നത് ആരാണെന്നും പല സർവകലാശാലകളും ഇപ്പോൾ നിലവിലുണ്ടോയെന്ന് അന്വേഷിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സർട്ടിഫിക്കറ്റുകൾ നൽകുന്നതുകൊല്ലം മോഡേൺ ഗ്രൂപ്പാണെന്നും ജെയിംസ് ജോർജാണ് സ്ഥാപനം നടത്തുന്നതെന്നും സീനത്ത് പൊലീസിനോട് പറഞ്ഞതോടെയാണ് കള്ളക്കളി പൊളിഞ്ഞത്.
തുടർന്നാണു കൊല്ലത്തെ സ്ഥാപനത്തിൽ പൊലീസ് പരിശോധന നടത്തിയതും ജെയിംസ് ജോർജിനെ അറസ്റ്റ് ചെയ്തതും. ഇതര സംസ്ഥാനങ്ങളിലെ സർവകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകൾക്കൊപ്പം മോഡേൺ ഗ്രൂപ്പ് സ്വന്തമായി അടിച്ചു വിതരണം ചെയ്യുന്ന സർട്ടിഫിക്കറ്റുകൾക്കുപുറമേ അഞ്ചുലക്ഷം രൂപയും പിടിച്ചെടുത്തു. ബിലാസ്പുരിലെ ഡോ. സി.വി. രാമൻ സർവകലാശാല, ഛത്തീസ്ഗഡ്, മേഘാലയ സി.എം.ജെ., സിംഘാനിയ എന്നീ സർവകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളുടേയും നാഗാലാൻഡ്, സിക്കിം, ചില വിദേശരാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള സർട്ടിഫിക്കറ്റുകളുടെ വൻശേഖരവും കണ്ടെത്തി. രജിസ്ട്രാറുടെ ഒപ്പ് പല സർട്ടിഫിക്കറ്റുകളിലും വ്യത്യസ്തമാണെന്ന് പൊലീസ് കണ്ടെത്തി. ആവശ്യക്കാർക്കു മൂന്നുവർഷംമുമ്പ് പരീക്ഷയെഴുതിയെന്ന രീതിയിലാണു വ്യാജ സർട്ടിഫിക്കറ്റ് നൽകിവന്നത്. ആറുമാസംകൊണ്ട് ഡിഗ്രി, പി.ജി., പ്രഫഷണൽ സർട്ടിഫിക്കറ്റുകൾ നൽകുമെന്നു പത്രപ്പരസ്യം നൽകിയാണ് ആവശ്യക്കാരെ ആകർഷിക്കുന്നത്. വിശ്വാസ്യതയ്ക്കുവേണ്ടി സ്ഥാപനത്തിൽ ക്ലാസും പ്രാഥമിക പരീക്ഷകളും നടത്താറുണ്ടായിരുന്നു. 10,000 മുതൽ ലക്ഷങ്ങൾവരെയാണു വിവിധ സർട്ടിഫിക്കറ്റുകൾക്ക് ഈടാക്കിയിരുന്നത്. 2005ൽ പ്രവർത്തനം നിർത്തിയ ഛത്തീസ്ഗഡ് സർവകലാശാലയുടെ പേരിലുള്ള സർട്ടിഫിക്കറ്റുകളാണു വ്യാപകമായി നൽകിയിരുന്നത്.
തൃശ്ശൂർ പാട്ടുരായ്ക്കലിലെ റോയൽ കൺസൾട്ടൻസി എന്ന സ്ഥാപനത്തിന്റെ ഉടമയും കൊട്ടേക്കാട് പുളിമൂട്ടിൽ അബ്ദുൾഖാദറിന്റെ ഭാര്യയുമായ സീനത്ത് (49) ആണ് വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണക്കേസിൽ ആദ്യം അറസ്റ്റിലായത്. സീനത്തിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം എസിപി എം.എസ്. സന്തോഷിന്റെ നേതൃത്വത്തിൽ പൊലീസ് കൊല്ലം ചെമ്പാന്മുക്ക് റെയിൽവേ മേൽപ്പാലത്തിന് സമീപത്തെ സ്ഥാപനത്തിൽ നടത്തിയ റെയ്ഡിൽ നിരവധി വ്യാജ സർട്ടിഫിക്കറ്റുകളും സീലുകളും കണ്ടെടുക്കുകയും ചെയ്തു. ഇതോടെയാണ് റാക്കറ്റിന്റെ കഥ പുറത്തുവന്നത്. ഗൾഫിലേക്കും മറ്റ് വിദേശരാജ്യങ്ങളിലേക്കും വിവിധ സർട്ടിഫിക്കറ്റുകൾ എംബസി അറ്റസ്റ്റേഷൻ ചെയ്തുകൊടുക്കുന്നു എന്ന പേരിൽ പരസ്യം നൽകിയാണ് പാട്ടുരായ്ക്കലിൽ സീനത്ത് സ്ഥാപനം നടത്തിവന്നിരുന്നത്.
പ്രീഡിഗ്രി പഠനം മാത്രം കൈമുതലായുള്ള സീനത്ത് പത്ത് വർഷംമുമ്പാണ് ആലപ്പുഴയിൽനിന്ന് ഭർത്താവിനൊപ്പം തൃശ്ശൂരിൽ താമസമാക്കിയതെന്ന് പൊലീസ് പറഞ്ഞു. ആറുവർഷം മുമ്പ് ചെറിയ രീതിയിൽ തുടങ്ങിയ സ്ഥാപനമായിരുന്നു റോയൽ കൺസൾട്ടൻസി. ഇടനിലക്കാർ വഴി ബിരുദ, ബിരുദാനന്തര സർട്ടിഫിക്കറ്റുകൾ വ്യാജമായി തയ്യാറാക്കി നൽകിയതോടെ സ്ഥാപനത്തിന്റെ വളർച്ച പെട്ടെന്നായിരുന്നു. ഇതിനിടെ എം.ബി.ബി.എസ്., നഴ്സിങ് സർട്ടിഫിക്കറ്റുകൾക്കായി നിരവധിപേർ സമീപിച്ചെങ്കിലും മനുഷ്യജീവന് അപകടമുണ്ടാക്കേണ്ടെന്നു കരുതി ഇതിന് മുതിർന്നില്ലെന്ന് ചോദ്യം ചെയ്യലിനിടെ സീനത്ത് പൊലീസിനോട് പറഞ്ഞു.
സീനത്തിന്റെ വീട്ടിൽനിന്നും പിടികൂടിയ ബിരുദ സർട്ടിഫിക്കറ്റുകളിലേറെയും ഉത്തരേന്ത്യൻ സർവ്വകലാശാലകളുടെ പേരിലുള്ളതാണ്. ഇതിനൊപ്പം കേരള സർവ്വകലാശാലയുടെ ഒരു ബിരുദ സർട്ടിഫിക്കറ്റും ലഭിച്ചിട്ടുണ്ടെന്നും ഇതിന്റെ ആധികാരികത സംബന്ധിച്ച പരിശോധനകൾ നടത്തിവരുന്നതായും പൊലീസ് പറഞ്ഞു. സർട്ടിഫിക്കറ്റിനായി സമീപിക്കുന്ന ആളുടെ ആവശ്യങ്ങൾക്കനുസരിച്ചാണ് ബിരുദ സർട്ടിഫിക്കറ്റുകളും ഡിപ്ലോമ, എം.ബി.എ., ബി.ടെക് കോഴ്സുകളുടെ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റുകളും ഉണ്ടാക്കി നൽകിയിരുന്നത്. വ്യാജമായി നിർമ്മിച്ച് നൽകുന്ന സർട്ടിഫിക്കറ്റിന് 50,000 രൂപ മുതൽ രണ്ട് ലക്ഷം വരെയാണ് ഈടാക്കിയിരുന്നത്. വ്യാജമായി തയ്യാറാക്കുന്ന സർട്ടിഫിക്കറ്റുകൾ വിവിധ രാജ്യങ്ങളുടെ എംബസി അറ്റസ്റ്റേഷൻ ചെയ്ത് ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുകയാണ് പതിവ്. സർട്ടിഫിക്കറ്റുകളിൽ എംബസികളുടെ അറ്റസ്റ്റേഷൻ നടത്തുന്നതിന് സഹായകരമായ ഇവരുടെ ബന്ധം സംബന്ധിച്ചും അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
റായ്!പുരിലെ അണ്ണ ടെക്നിക്കൽ യൂണിവേഴ്സിറ്റിയുടേത് മുതൽ മുവാറ്റുപുഴയിലെ സ്ഥാപനമായ ഓക്സ്ഫോർഡ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സർട്ടിഫിക്കറ്റുകൾ സീനത്തിന്റെ വീട്ടിൽ നിന്ന് കണ്ടെത്തി. കൊല്ലത്തെ മോഡേൺ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻ, ചേർത്തലയിലെ മഹാത്മാഗാന്ധി ഫൗണ്ടേഷൻ, അലഹബാദ് സർവ്വകലാശാല, ഹരിയാണയിലെ വി എസ്. പ്രസന്നഭാരതി സർവ്വകലാശാല, രാജസ്ഥാനിലെ ജനാർദ്ദന്റായി നഗർ വിദ്യാപീഠ് സർവ്വകലാശാല, ബോധിഗയയിലെ മഗധ സർവ്വകലാശാല എന്നിവയുടെ പേരിലുള്ള സർട്ടിഫിക്കറ്റുകളും ഇക്കൂട്ടത്തിലുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന ആൻ റോയ്
- ഒരു ദിവസം പ്രായമുള്ള ചോരക്കുഞ്ഞിനെ വലിച്ചെറിഞ്ഞത് അവിവാഹിതയായ അതിജീവിത; യുവതി ഗർഭിണിയായത് പീഡനത്തിൽ; കൊല്ലപാതക കേസിനൊപ്പം ബലാത്സംഗവും അന്വേഷണത്തിൽ; ആ യുവതിയുടെ മൊഴി ഞെട്ടിക്കുന്നത്; കരുതലോടെ പീഡകനെ കുടുക്കാൻ ഇനി അന്വേഷണം
- ജയറാം, പാർവതി ദമ്പതികളുടെ മകൾ മാളവിക വിവാഹിതയായി; വരൻ നെന്മാറ സ്വദേശി നവനീത് ഗിരീഷ്; വിവാഹം പുലർച്ചെ ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ; തൃശ്ശൂർ ഹയാത്തിൽ വിരുന്നു സൽക്കാരം
- കെഎസ്ആർടിസി ബസിലെ ക്യാമറയുടെ കാണാതായ മെമ്മറി കാർഡ് ലഭിച്ച ശേഷം മതി ഡ്രൈവർക്കെതിരെ തുടർ നടപടി; യദു കുറ്റക്കാരനല്ലെന്നറിപ്പോർട്ട് മടക്കി നൽകി മന്ത്രി ഗണേശ്കുമാർ; മെമ്മറി കാർഡ് മോഷണത്തിൽ മന്ത്രി കടുത്ത അമർഷത്തിൽ; രക്ഷിക്കാൻ ശ്രമിക്കുന്നത് മേയറെയോ അതോ യദുവിനെയോ?
- ആരുമറിയാതെ പ്രസവം; മൂന്ന് മണിക്കൂർ എടുത്ത് കുട്ടിയെ ആമസോൺ കവറിൽ സുരക്ഷിതമായി പൊതിഞ്ഞ് എറിഞ്ഞത് ഫ്ളാറ്റിന് അടുത്തുള്ള മാലിന്യ കൂമ്പാരത്തിലേക്ക്; ഉന്നം നോക്കിയുള്ള എറിയലിന് ശക്തി കുറഞ്ഞപ്പോൾ വീണത് റോഡിന് നടുവിൽ; അവിവാഹിതയായ അതിജീവിത മാസ്റ്റേഴ്സ് പഠനത്തിലും; അമ്മയിലൂടെ യഥാർത്ഥ വില്ലനിലെത്താൻ പൊലീസ്; പനമ്പള്ളി നഗറിൽ സംഭവിച്ചത്
- അമേരിക്കയും, കാനഡയും, ബ്രിട്ടനും, ആസ്ട്രേലിയയുമെല്ലാം കഴിഞ്ഞകാല ഓർമ്മകളാകുന്നു; ഉന്നതപഠനത്തിനായി ഇന്ത്യൻ വിദ്യാർത്ഥികൾ ഇപ്പോൾ തിരഞ്ഞെടുക്കുന്നത് നെതർലാൻഡ്സും ഫിൻലാൻഡും; പരമ്പരാഗത ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെ ഇന്ത്യൻ വിദ്യാർത്ഥികൾ കൈയൊഴിയുന്നു
- പ്രസവത്തിൽ കുട്ടി മരിച്ചിരുന്നോ? കൊന്ന ശേഷമാണോ വലിച്ചെറിഞ്ഞത്? അതോ ജീവനോടെയാണോ വലിച്ചെറിഞ്ഞത്? ചോരക്കുഞ്ഞിന്റെ കഴുത്തില ഷാൾ കൊലപതാക സൂചനയോ? മകളുടെ ഗർഭം അച്ഛനും അമ്മയും അറിഞ്ഞില്ല; സർവ്വത്ര ദുരൂഹത; യുവതി കുറ്റസമ്മതം നടത്തി; പോസ്റ്റ്മോർട്ടം നിർണ്ണായകം
- 2000 കോടി രൂപയുമായി കോട്ടയത്തുനിന്നു പോയ കേരളാ പൊലീസ് സംഘത്തെ ആന്ധ്രയിൽ തടഞ്ഞുവെച്ചു; തിരഞ്ഞെടുപ്പു പരിശോധനയുടെ ഭാഗമായി തടഞ്ഞത് ആന്ധ്ര പൊലീസും റെവന്യൂ സംഘവും; വിട്ടയച്ചത് നാല് മണിക്കൂറിന് ശേഷം; ഭക്ഷണം കഴിക്കാൻ പോലും അനുവദിച്ചില്ലെന്നു കേരള പൊലീസ്
- ഡാൻസ് റീലുകൾ ഇട്ടിരുന്ന യുവതി; സുഹൃത്തുമായി അടുപ്പത്തിലായത് സോഷ്യൽ മീഡിയ വഴി; ഗർഭം ധരിച്ചത് തൃശൂരുകാരനിൽ നിന്നെന്നും വെളിപ്പെടുത്തൽ; യുവതി ആരോഗ്യം വീണ്ടെടുത്താൽ വിശദ മൊഴി എടുക്കും; ലൈംഗിക ബന്ധത്തിൽ ബലപ്രയോഗമുണ്ടെങ്കിൽ പീഡനക്കേസ് വരും; കുട്ടിയുടെ 'അച്ഛനും' പൊലീസ് നിരീക്ഷണത്തിൽ
- കാർ കുറകെ ഇട്ട് ബസിനുള്ളിൽ കയറിയത് ടിക്കറ്റ് എടുക്കാനാണെന്ന വാദം സൈബർ സഖാക്കൾക്ക് പോലും ദഹിക്കുന്നില്ല; റഹിമിന്റെ ക്യാപ്സ്യൂളിൽ തകർന്നത് പ്രതിരോധം തീർക്കാൻ ഇറങ്ങിയവർ; ബസ് ഡ്രൈവറും മേയറും തമ്മിലെ തർക്കത്തിൽ കരുതലോടെ പ്രതികരണം മതിയെന്ന് സിപിഎം; മനുഷ്യാവകാശ ഇടപെടൽ നിർണ്ണായകം
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
- ലോക്സഭയിലെ ബിജെപി അക്കൗണ്ട് തുറക്കൽ തിരുവനന്തപുരത്തു നിന്നോ? തലസ്ഥാനത്ത് രാജീവ് ചന്ദ്രശേഖർ വിജയിക്കുമെന്ന് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട് ഉദ്ധരിച്ചു പത്രവാർത്ത; ശശി തരൂർ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും അടിയൊഴുക്കിൽ ആശങ്ക; തൃശൂരിൽ എൽ.ഡി.എഫ് വിജയമെന്നും കേന്ദ്ര ഇന്റലിജൻസ്
- ആ ബസിൽ ഉള്ളത് മൂന്ന് ക്യാമറകൾ; ലൈംഗിക അധിക്ഷേപം ഉൾപ്പെടെ എല്ലാ ആരോപണത്തിനും തെളിവ് തിരുവനന്തപുരം ഡിപ്പോയുടെ ആർ.പി.സി 101യിൽ; പക്ഷേ ആ ക്യാമറ പരിശോധനയ്ക്ക് പൊലീസിന് താൽപ്പര്യക്കുറവും; മേയറും എംഎൽഎയായ ഭർത്താവും ചെയ്തത് ജാമ്യമില്ലാ കുറ്റം; കേസെടുക്കാതെ കള്ളക്കളികൾ; യദുവിന് പണി പോകും
- 'ചീത്ത വിളികൾ കേട്ട് ഓടിയാൽ കിട്ടുന്ന ശമ്പളമാണ് 715 രൂപ; എന്റെ ആകെയുള്ള വരുമാന മാർഗ്ഗമായിരുന്നു; എന്റെ ജോലി കളയിക്കുമെന്ന് മേയർ ഭീഷണിപ്പെടുത്തി; എല്ലാവരുടെ മുന്നിലും നാണം കെടുത്തിക്കൊണ്ടിരിക്കുകയാണ് : ജോലിയിൽ നിന്ന് മാറ്റി നിർത്തിയതോടെ സങ്കടപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു
- ഇത് അപ്പാ മക്കൾ പാർട്ടി! എംഎൽഎ-എംപിമാർ തൊട്ട് മുൻ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വരെ ഈ കുടുംബത്തിലുണ്ട്; 2,976 വീഡിയോകളിലായി കൊച്ചുമകന്റെ ലീലകളിൽ ഞെട്ടൽ; പിതാവും പുത്രനും ഒരുപോലെ പീഡനക്കേസിൽ; കർണാടകയിൽ ഗൗഡ കുടുംബവാഴ്ചക്ക് അന്ത്യമാവുമ്പോൾ
- 10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ്
- സീബ്രാലൈനിന് കുറകെ കാറിട്ട് ബസ് തടഞ്ഞതിന് തെളിവുണ്ട്; എന്നാൽ അതിൽ കേസില്ല; ലൈംഗിക ചേഷ്ടയും റോഡിലെ പരാക്രമവും തെളിവില്ലാ ആരോപണവും; ആ മെമ്മറി കാർഡ് മാറ്റിയത് കെ എസ് ആർ ടി സിയോ? ബസിലെ ദൃശ്യങ്ങൾ അപ്രത്യക്ഷമാക്കിയത് വൻ കരങ്ങൾ; ഗതാഗതമന്ത്രി പ്രതിഷേധത്തിൽ; അട്ടിമറി വ്യക്തം
- സിഐടിയു ബ്യൂട്ടീഷൻ സംഘടനയുടെ ജില്ലാ സെക്രട്ടറി വോട്ട് കുത്തിയത് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്ക്; വിവിപാറ്റിൽ തെളിഞ്ഞ പേര് അനിൽ ആന്റണി; കുമ്പഴ വടക്ക് പോളിങ് ബൂത്തിൽ നാലു മണിക്കൂർ നീണ്ട പ്രതിഷേധം: അവസാനം പരാതി പിൻവലിച്ച് മടങ്ങി
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്