`ഞാനും എന്റെ മക്കളും പെരുവഴിയിലാണ്`; കിടപ്പാടം പോലുമില്ലാത്ത ഞങ്ങൾക്ക് എങ്ങോട്ട് പോകണമെന്ന് പോലും അറിയില്ല; നിയമവിരുദ്ധമായി തലാഖ് ചൊല്ലി ഉപേക്ഷിച്ച ഭർത്താവിന്റെ വീടിന് മുന്നിൽ ഫാത്തിമ ജുവൈരിയയുടെ സമരം ഒരാഴ്ച പിന്നിടുന്നു; യുവാവിന്റെ ധൈര്യം സിപിഎം നേതാക്കളുടെ പിന്തുണയെന്ന് ലീഗ്; അടിസ്ഥാനരഹിതമെന്ന് സിപിഎം; പറക്കമുറ്റാത്ത രണ്ട് കുട്ടികളെയും തെരുവിലിട്ട് നീതിക്കായി ഇരുപത്തിനാലുകാരിയുടെ പോരാട്ടം
കെ വി നിരഞ്ജൻ
കോഴിക്കോട്: നിയമങ്ങൾ ശക്തമാകുമ്പോഴും സ്ത്രീകൾ ഇരകളാക്കപ്പടുന്നത് തുടർക്കഥയാകുന്നു. കോഴിക്കോട് നാദാപുരത്തിനടുത്ത് വാണിമേലിൽ ഫാത്തിമ ജുവൈരിയ എന്ന ഇരുപത്തിനാലുകാരിയുടെ സമരം ഒരാഴ്ചയായി തുടരുകയാണ്. ഭർത്താവ് നിയമവിരുദ്ധമായി മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം വേർപെടുത്തിയതോടെ മറ്റൊരു വഴിയുമില്ലാതെയാണ് തനിക്കു കൂടി അവകാശപ്പെട്ട ഭർത്താവിന്റെ വീട്ടുപരിസരത്ത് ജുവൈരിയയും മക്കളായ ഫാത്തിമ മഹറിനും മുഹമ്മദും സമരമിരിക്കുന്നത്. സമരത്തെച്ചൊല്ലി പ്രദേശത്തെ പ്രബല രാഷ്ട്രീയകക്ഷികളായ മുസ്ലിം ലീഗും സി പി എമ്മും പരസ്പരം ആരോപണ പ്രത്യാരോപണങ്ങളുമായി മുന്നോട്ട്പോകുമ്പോൾ ഫാത്തിമയുടെ പോരാട്ടം തുടരുകയാണ്.
'ഞാനും എന്റെ മക്കളും പെരുവഴിയിലാണ്.. ഈ ചെറിയ കുട്ടികളെയും കൊണ്ട് എങ്ങോട്ടുപോവും എന്ന് എനിക്കറിയില്ല.. കയറിച്ചെല്ലാൻ വീടുപോലുമില്ലാത്ത അവസ്ഥ' - വേദനയോടെയാണ് ഫാത്തിമ ജുവൈരിയ സംസാരിക്കുന്നത്. മുമ്പിൽ വഴികളൊന്നും ഇല്ലാത്തതുകൊണ്ട് തന്നെ സമരം മാത്രമെ തനിക്ക് മുമ്പിലുള്ളുവെന്ന് ഈ യുവതി പറയുന്നു. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന നിയമം പാർലമെന്റ് പാസ്സാക്കിയിട്ടും കാര്യങ്ങൾക്കൊന്നും മാറ്റമില്ലെന്നതാണ് രാജ്യത്തെ അവസ്ഥ. കോഴിക്കോട് നേരത്തെ മുത്തലാഖ് ചൊല്ലി വിവാഹ മോചനം നടത്തിയ മുക്കം ചുള്ളിക്കാപറമ്പിൽ ഇ കെ ഉസാമിനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പിന്നാലെ സമാനമായ മറ്റൊരു സംഭവവുമുണ്ടായി. അതിന് ശേഷമുണ്ടാകുന്ന മുത്തലാഖ് കേസാണ് ഫാത്തിമ ജുവൈരിയയുടേത്.
നാദാപുരം വാണിമേൽ മുളിവയലിൽ ഫാത്തിമ ജുബൈരിയയെ 2013 ഓഗസ്റ്റ് പതിനെട്ടിനാണ് വാണിമേൽ മാമ്പിലാക്കൂൽ അച്ചാർകണ്ടി സമീർ വിവാഹം കഴിച്ചത്. ഇവർക്ക് രണ്ടു കുട്ടികളുമുണ്ടായി. വിവാഹം കഴിഞ്ഞ് കുറേ നാൾ പ്രശ്നങ്ങളൊന്നുമില്ലായിരുന്നു. പിന്നീട് എങ്ങിനെയെങ്കിലും ഫാത്തിമയെ ഒഴിവാക്കണമെന്ന നിലപാടിലായി സമീർ. പിന്നെ ഫാത്തിമയെ വീട്ടിൽ നിന്ന് പുറത്താക്കാനുള്ള നീക്കങ്ങൾ. ഭർത്താവും കുടുംബാംഗങ്ങളും പരമാവധി തന്നെ ഉപദ്രവിച്ചുവെന്ന് ഫാത്തിമ പറയുന്നു. പിന്നീട് കോടതി ഉത്തരവുണ്ടെന്നും പറഞ്ഞ് ഫാത്തിമയെ വീടിന് പുറത്താക്കുകയും ചെയ്തു. പിന്നീട് കുറേക്കാലം ഫാത്തിമ സ്വന്തം വീട്ടിലായിരുന്നു താമസം.
ഇതിനിടയിൽ തന്റെ പേരിലുണ്ടായിരുന്ന വീട് സമീർ സഹോദരന്റെ ഭാര്യയുടെ പേരിലേക്ക് മാറ്റി. ഫാത്തിമയുടെ സ്വർണം ഉൾപ്പെടെ വിറ്റ കാശുകൊണ്ട് നിർമ്മിച്ച വീടാണ് വിവാഹബന്ധം വേർപെടുത്തിയാൽ ഫാത്തിമ അവകാശം ചോദിച്ചെത്തുമോ എന്ന് ഭയന്ന് ജ്യേഷ്ഠന്റെ ഭാര്യയുടെ പേരിലേക്ക് മാറ്റുന്നത്. തുടർന്ന് തങ്ങളുടെ പേരിലുള്ള വീട്ടിൽ ഫാത്തിമ കയറുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സമീറിന്റെ സഹോദരൻ നൽകിയ ഹരജിയിൽ ഫാത്തിമ വീട്ടിൽ പ്രവേശിക്കുന്നത് കോടതി വിലക്കുകയും ചെയ്തു. ഇക്കഴിഞ്ഞ സെപ്റ്റംബർ 24 ന് സമീർ മുത്തലാഖ് ചൊല്ലി വിവാഹ ബന്ധവും വേർപെടുത്തി. ഖത്തറിലായിരുന്ന സമീർ നാട്ടിലെത്തിയെന്ന വിവരം അറിഞ്ഞാണ് ഫാത്തിമ തിരികെ ഭർത്താവിന്റെ വീട്ടിലേക്ക് വന്നത്. എന്നാൽ സമീർ അപ്പോഴേക്കും മറ്റൊരു യുവതിയെ നിക്കാഹ് ചെയ്തിരുന്നു.
'പത്ത് ദിവസത്തെ അവധിക്കാണ് ഭർത്താവ് നാട്ടിൽ വന്നത്. ദൂരെയുള്ള മഹല്ലിൽ വെച്ച് നിക്കാഹ് നടത്തിയെന്നാണ് അറിഞ്ഞത്. നിക്കാഹ് കഴിഞ്ഞ് അദ്ദേഹം ഖത്തറിലേക്ക് തിരിച്ചുപോവുകയും ചെയ്തു. അദ്ദേഹം ഉണ്ടാക്കിയ വീട് ജ്യേഷ്ഠന്റെ ഭാര്യയുടെ പേരിലേക്ക് മാറ്റിയതോടെ തനിക്കും മക്കൾക്കും അവിടെ കയറിക്കിടക്കാൻ പോലും കഴിയില്ല. മക്കൾക്ക് വേണ്ടിയാണ്.. അവരുടെ ഭാവിക്ക് വേണ്ടിയാണ് ഞാനിങ്ങനെ ഈ വഴിയിൽ കിടക്കുന്നത്... ' ഫാത്തിമ വ്യക്തമാക്കുന്നു.
ഫാത്തിമയുടെ പരാതിയെതുടർന്ന് സമീറിനെതിരെ വളയം പൊലീസ് കേസെടുത്തിട്ടുണ്ട്. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തു. സംഭവത്തിന്റെ യഥാർത്ഥ വസ്തുത അന്വേഷിക്കാൻ ജില്ലാ പൊലീസ് മേധാവിയോട് വനിതാ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുമുണ്ട്.
ഒരാഴ്ചയായി ഫാത്തിമ സമരം തുടങ്ങിയിട്ട്. പ്രധാന പാർട്ടികളായ സി പി എമ്മും മുസ്ലിം ലീഗും ഈ പേരിൽ പരസ്പരം ഏറ്റുമുട്ടുകയാണ്. സമീർ സി പി എം അനുഭാവിയാണ്. പ്രദേശത്തെ പ്രാദേശിക സി പി എം നേതാക്കളെല്ലാം സമീറിനൊപ്പമാണ്. ഇത്തരം നേതാക്കളുടെ പിന്തുണയാണ് സമീറിന്റെ ധൈര്യമെന്നാണ് മുസ്ലിം ലീഗ് നേതാക്കൾ വ്യക്തമാക്കുന്നത്. ഫാത്തിമയെ നിയമവിരുദ്ധമായി മുത്തലാഖ് ചൊല്ലി സമീർ വിവാഹബന്ധം വേർപെടുത്തിയപ്പോൾ യുവതിയുടെ ബന്ധുക്കളും പരാതിയുമായി ആദ്യം സമീപിച്ചത് സി പി എം നേതൃത്വത്തെയായിരുന്നു. അതുകൊണ്ട് തന്നെ മറ്റ് രാഷ്ട്രീയപാർട്ടികളൊന്നും തുടക്കത്തിൽ പ്രശ്നത്തിൽ ഇടപെട്ടില്ല.
സമീറിന്റെ സ്വാധീനം കാരണം യുവതിയെ സഹായിക്കാൻ തീരുമാനിച്ച അവിടുത്തെ സി പി എം നേതൃത്വം പിന്നീട് പ്രശ്നത്തിൽ നിന്ന് തലയൂരിയെന്നാണ് ലീഗ് പറയുന്നത്. മഹല്ല് കമ്മിറ്റി പ്രശ്നം തീർപ്പാക്കുന്നതിനിടയിലാണ് സി പി എം പ്രശ്നത്തിൽ ഇടപെട്ടത്. പിന്നീട് സി പി എമ്മുകാരനായ യുവതിയുടെ ഭർത്താവിന് വേണ്ടി സി പി എം യുവതിയെ കൈവിടുകയായിരുന്നുവെന്നും ലീഗ് നേതൃത്വം കുറ്റപ്പെടുത്തുന്നു. സി പി എം ലോക്കൽ കമ്മിറ്റിയും ഏരിയാ കമ്മിറ്റിയും പ്രശ്നത്തിൽ വ്യത്യസ്ത നിലപാടുകളായിരുന്നു സ്വീകരിച്ചെതന്നും ലീഗ് നേതാക്കൾ ആക്ഷേപിക്കുന്നു. ഇതേ സമയം വിഷയത്തിൽ ഏറ്റവുമാദ്യം ഇടപെട്ട രാഷ്ട്രീയ പാർട്ടി സിപിഐ ആണെന്ന് സിപിഐ നേതാക്കൾ പറയുന്നു. യുവതിക്ക് നീതി ലഭിക്കാൻ വേണ്ടിയുള്ള പോരാട്ടത്തിൽ അവർക്കൊപ്പം പാർട്ടി ഉറച്ചു നിൽക്കുമെന്ന് സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ. പി ഗവാസ് പറയുന്നു.
വിഷയത്തിൽ സി പി എമ്മിനെതിരെ ലീഗ് നടത്തുന്ന പ്രചരണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് സി പി എം വിശദീകരിക്കുന്നു. പ്രശ്നത്തിൽ ഏരിയാ കമ്മിറ്റി ഇടപെട്ടിട്ടില്ല. കുടുംബപ്രശ്നം പരിഹരിക്കാൻ ഇടപെട്ടത് സി പി എം ലോക്കൽ കമ്മിറ്റിയും മഹല്ല് കമ്മിറ്റിയുമാണ്. പൊലീസ് സാന്നിധ്യത്തിൽ മധ്യസ്ഥശ്രമം നടത്തിയെങ്കിലും പ്രശ്നം പരിഹരിക്കപ്പെട്ടില്ല. ഇതിനിടയിൽ സമീർ മറ്റൊരു വിവാഹം കഴിക്കാൻ തീരുമാനിച്ചു. എന്നാൽ പാർട്ടി അതിനോട് യോജിച്ചില്ല. പക്ഷെ ആരുമറിയാതെ സമീർ അയൽവാസിയായ യുവതിയെ വിവാഹം കഴിച്ചു. ഈ നടപടിയോട് പാർട്ടിക്ക് യോജിപ്പില്ല. ഫാത്തിമയ്ക്ക് നീതി ലഭിക്കണം. പ്രശ്നം പരിഹരിക്കാൻ സമീർ തയ്യാറാകണം. ഇതാണ് പാർട്ടി നിലപാടെന്നിരിക്കെ മുസ്ലിം ലീഗ് തെറ്റായ പ്രചരണങ്ങൾ അഴിച്ചുവിടുകയാണെന്നും സി പി എം നേതാക്കൾ വിശദീകരിക്കുന്നു. വാദങ്ങളെല്ലാം ഇങ്ങനെ തുടരുമ്പോഴും രണ്ട് ചെറിയ കുട്ടികളുമായി ഫാത്തിമ സമരം തുടരുകയാണ്. നീതിക്ക് വേണ്ടിയുള്ള അവളുടെ പോരാട്ടത്തിനൊപ്പം രാഷ്ട്രീയ വ്യത്യാസമില്ലാതെ ആളുകൾ അണിചേർന്നുകൊണ്ടിരിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- സിഐടിയു ബ്യൂട്ടീഷൻ സംഘടനയുടെ ജില്ലാ സെക്രട്ടറി വോട്ട് കുത്തിയത് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്ക്; വിവിപാറ്റിൽ തെളിഞ്ഞ പേര് അനിൽ ആന്റണി; കുമ്പഴ വടക്ക് പോളിങ് ബൂത്തിൽ നാലു മണിക്കൂർ നീണ്ട പ്രതിഷേധം: അവസാനം പരാതി പിൻവലിച്ച് മടങ്ങി
- 2021ൽ സീറ്റ് നിഷേധിച്ചത് ആഘാതമായി; നേതാക്കളുമായി മിണ്ടാതെ കഴിച്ചു കൂട്ടിയത് ആറുമാസം; എം വി ഗോവിന്ദനോടുള്ള വിയോജിപ്പും പ്രശ്നം; ബിജെപിയിൽ ചേരാനൊരുങ്ങിയത് തുടർച്ചയായ അവഗണന മൂലമോ? വെടിയേറ്റ് തലചിതറിയിട്ടും തിരിച്ചുവന്ന വിപ്ലവവീര്യമായ ഇ പിക്ക് സംഭവിച്ചത്?
- കേരളത്തിലെ സിപിഎമ്മിന് തിരിച്ചടിയുണ്ടായാൽ അതിന്റെ ഉത്തരവാദിയായി ജയരാജൻ മാറും; ദല്ലാളുമൊത്ത് ജാവ്ദേക്കറിനെ ഇപി കണ്ടത് രാഷ്ട്രീയ മണ്ടത്തരമെന്ന് വിലയിരുത്തി സിപിഎം; മുഖ്യമന്ത്രിയുടെ വാക്കുകളിലുള്ളത് ഇപിയെ ഒറ്റപ്പെടുത്തുമെന്ന സൂചന; പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകുമ്പോൾ
- ആലത്തൂരിലെ പാർട്ടി അനുഭാവികളുടെ വോട്ടുകൾ ബിജെപി. തൃശൂർ മണ്ഡലത്തിലേക്ക് ഇറക്കുമതി ചെയ്തെന്ന് ആരോപണം; തൃശൂർ നിയമസഭാ മണ്ഡലത്തിൽ മാത്രം പതിനായിരം വോട്ട് കൂടിയതിന് കാരണം കണ്ടെത്തി സിപിഐ! പൂങ്കുന്നത്തുണ്ടായത് വൻ സംഘർഷം; തൃശൂരിലെ പോരാട്ട ചൂടിന് തെളിവായി വിവാദം
- കൊലപാതകമെന്ന സൂചനകൾ സിബിഐയ്ക്ക്; അഴിക്കുള്ളിലുള്ള പ്രതികൾ സാങ്കേതികത്വത്തിൽ ജാമ്യം നേടുന്നത് ഒഴിവാക്കാൻ പ്രാഥമിക കുറ്റപത്രം; കൊലക്കുറ്റം ചുമത്താത്തിനാൽ 60 ദിവസത്തിന് ശേഷം ജാമ്യം കിട്ടാനുള്ള സാധ്യതയും അടച്ച് കേന്ദ്ര ഏജൻസി; സിദ്ധാർത്ഥൻ കേസ് അടുത്ത ഘട്ടത്തിലേക്ക്
- പാപിയുടെ കൂടെ ശിവൻ കൂടിയാലും പാപിയാകും! കൂട്ടുകെട്ടുകൾ ശ്രദ്ധിക്കണം; ജാവ്ദേക്കറിനെ ഞാനും കണ്ടിട്ടുണ്ട്; എന്നാൽ സംശയ വ്യക്തിത്വം അതിന് സാക്ഷിയായത് ജയരാജന് പറ്റിയ വീഴ്ച; കൂട്ടുകെട്ടിൽ ഇപി കൂടുതൽ ജാഗ്രത കാട്ടണമെന്ന് മുഖ്യമന്ത്രി; ഇപിയോട് മുഖ്യമന്ത്രിയും സിപിഎം നീരസത്തിൽ; ഇടതു കൺവീനർ പദവി നഷ്ടമാകും
- ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം; കണ്ടെത്തിയത് ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിൽ
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ആക്കുളത്തെ മകന്റെ ഫ്ളാറ്റിൽ ജാവ്ദേക്കർ വന്നിരുന്നു; കൂടെ ദല്ലാൾ നന്ദകുമാറും ഉണ്ടായിരുന്നു; എത്തിയത് വെറുതെ ഒന്ന് പരിചയപ്പെടാൻ; രാഷ്ട്രീയം ചർച്ച ചെയ്തതുമില്ല; ശോഭയും സുധാകരനും പറയുന്നതെല്ലാം പച്ചക്കള്ളം; അവർക്കെതിരെ നിയമ നടപടി; ദല്ലാളിനെതിരെ കേസ് കൊടുക്കേണ്ടതുമില്ല; ആ കൂടിക്കാഴ്ച സ്ഥിരീകരിച്ച് ഇപിയും; ചർച്ച തുടരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- അന്ന് മാളികപ്പുറം സിനിമയെക്കുറിച്ച് നല്ല റിവ്യൂ ഇട്ടതിന് സിപിഐക്കാരന്റെ സ്ഥാപനം അടിച്ചുതകർത്തു; ഇന്ന് ജയ് ഗണേശിനെതിരെ സൈബർ ഹേറ്റ് കാമ്പയിൻ; ഗോഡ്ഫാദർമാരില്ലാതെ വളർന്ന നടനെ ഭയക്കുന്നതാര്? മലയാള സിനിമയിലെ കോക്കസിന്റെ ഇര? ഉണ്ണി മുകുന്ദൻ വീണ്ടും വാർത്തകളിൽ
- അത്യാഡംബര കാറിൽ കറങ്ങി മോഷണം; ആ പണം ഉപയോഗിച്ച് ചെയ്യുക സാമൂഹിക സേവനം; റോഡുകൾ നിർമ്മിച്ചും പാവപ്പെട്ട പെൺകുട്ടികളുടെ മാംഗല്യം നടത്തിയും കൈയടി നേടിയ ബീഹാറിലെ 'റോബിൻഹുഡ്'; ഭാര്യ ജനപ്രതിനിധി; ഇത് റോബിൻഹുഡ് സംവിധായകന്റെ വീട്ടിൽ നിന്നും ഒരു കോടിയുടെ മുതൽ കവർന്ന കള്ളന്റെ കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്