വെളുപ്പിന് എഴുന്നേറ്റ് കുളിച്ച് കൊലമരത്തിന് കീഴിൽ എത്തി കുറ്റപത്രം വായിച്ച് കേട്ടു; കയർ പതുക്കെ തലയിലൂടെ ഇട്ട് കൈകൾ പിന്നിലേക്ക് കെട്ടി, കാലുകൾ കൂടെയുണ്ടായിരുന്ന ഒരാൾ ചേർത്ത് വലിച്ചു, ലിവർ വലിക്കാനായി ഒരാൾ തയ്യാറായി നിൽക്കുന്നുമുണ്ട്; എല്ലാം കഴിഞ്ഞ് തിരികെ ഹോട്ടൽ മുറിയിലെത്തിയപ്പോൾ മേശയിൽ കൈതാങ്ങി നിന്ന് മുരളി കരയുകയായിരുന്നു.. അഭിനയ ജീവിതത്തിലെ അനുഭവങ്ങൾ തുറന്ന് പറഞ്ഞ് മോഹൻലാൽ
മറുനാടൻ മലയാളി ബ്യൂറോ
സിനിമാ ജീവിതത്തിലെ അനുഭവങ്ങളും അഭിനയ ജീവിതത്തിൽ തന്നെ സ്വാധീനിച്ചിട്ടുള്ള വ്യക്തികളെക്കുറിച്ചുമെല്ലാം തുറന്ന് സംസാരിക്കുകയാണ് മോഹൻലാൽ. തന്നെ സ്വാധീനിച്ച വ്യക്തികളെക്കുറിച്ച് തുറന്ന് സംസാരിക്കുമ്പോഴും അതിൽ തന്നെ ഏറെ സ്വാധീനിച്ച മുരളിയെക്കുറിച്ച് വാചാലനാവുന്നുമുണ്ട് താരം. വേർപാടിന്റെ പത്ത് വർഷങ്ങൾ പിന്നിടുമ്പോഴും അഭിനയിച്ച കഥാപാത്രങ്ങളിലൂടെ ഇന്നും പ്രേക്ഷക മനസുകളിൽ ജീവിക്കുന്ന നടനാണ് മുരളി.
ഒരു സിനിമയുടെ ദൈർഘ്യം എത്രയാണോ അത്ര തന്നെയാവും ആ സിനിമയിലെ കഥാപാത്രങ്ങളുടെ ജീവിതദൈർഘ്യമെന്നും. ഈ സമയത്തിനുള്ളിൽ കഥാപാത്രങ്ങളെ അതിന്റെ പൂർണ്ണതയിൽ എത്തിക്കുകയാണ് ഓരോ അഭിനേതാവും ചെയ്യുന്നതെന്നും മോഹൻലാൽ പറയുന്നു. കഥാപാത്രങ്ങൾ ഒറ്റയ്ക്ക് സ്ക്രീനിൽ വരുന്ന രംഗങ്ങളും മറ്റ് കഥാപാത്രങ്ങളുമായുള്ള കോമ്പിനേഷൻ സീനുകളും ഉണ്ടാവും. എന്നാൽ ഒറ്റയ്ക്ക് രംഗത്ത് വരുന്നതിൽ നിന്നും വ്യത്യസ്തമാണ് ഒരോ കോമ്പിനേഷൻ സീനുകളും. അവിടെ രംഗത്ത് വരുന്നവരുടെയെല്ലാം രസതന്ത്രം കുറച്ച് നേരത്തേയ്ക്ക് ഒരുപോലെ ആവുകയും രംഗത്തിന് അനുസരിച്ച് എല്ലാവരും ഭാവങ്ങൾ ഇമോട്ട് ചെയ്യുമ്പോഴുമാണ് അഭിനയത്തിന് പുതിയ ഭാവങ്ങൾ വരുന്നതെന്നും താരം പറയുന്നു.
അതേസമയം പലരുടെയും അഭിനയങ്ങൾ തന്നെ സ്വാധീനിച്ചിട്ടുണ്ടെന്ന് താരം പറയുന്നു. അതിൽ ചിലർ എന്റെ പല കഥാപാത്രങ്ങളെയും പൂർണ്ണതയിൽ എത്തിക്കാൻ വളരെയേറെ സഹായിച്ചിട്ടുണ്ട്. മുരളി, തിലകൻ, നെടുമുടി വേണു, ജഗതി ശ്രീകുമാർ എന്നിവർ ഒഴിച്ചുകൂടാനാവാത്ത പങ്ക് വഹിച്ചിട്ടുണ്ടെന്ന് പറയുന്ന മോഹൻലാൽ അത്തരത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു കോമ്പിനേഷൻ അനുഭവം തനിക്ക് മുരളിയുമൊത്ത് ഉണ്ടായിട്ടുണ്ടെന്ന് പറയുന്നു. സദയം സിനിമയുടെ ഷൂട്ടിങ്ങിനിടയിലുണ്ടായ സംഭവമാണ് മുരളിയുമായ് താരത്തിന് മറക്കാനാവാത്ത അനുഭവം. തൂക്കാൻ വിധിച്ച ശേഷം ദയാഹർജി നൽകി വിധി കാത്തിരിക്കുന്ന തടവുപുള്ളിയുടെ വേഷമായിരുന്നു തനിക്ക്. ദയാഹർജി തള്ളി തടവുപുള്ളിയെ തൂക്കിലേറ്റുന്നതാണ് ക്ലൈമാക്സ് സീൻ. കണ്ണൂർ സെൻട്രൽ ജയിലിലെ യഥാർത്ഥ കൊലമരത്തിൽവച്ചുതന്നെയായിരുന്നു ഷൂട്ടിങ്ങ്. ഒരു യഥാർത്ഥ തൂക്കിക്കൊല എങ്ങനെയാണോ അതുപോലെ തന്നെയാണ് സിനിമയിലും ചിത്രീകരിച്ചത്. അതിനാൽ തൂക്കിക്കൊലയുടെ യഥാർത്ഥ ചടങ്ങുകളിലൂടെയെല്ലാം കടന്നുപോകാൻ സാധിച്ചു.
വെളുപ്പിന് എഴുന്നേറ്റ് കുളിച്ച് കൊലമരത്തിന് കീഴിൽ എത്തി കുറ്റപത്രം വായിച്ച് കേട്ടു. അതിന് ശേഷം കയർ പതുക്കെ തലയിലൂടെ ഇട്ടു. കൈകൾ പിന്നിൽ കെട്ടി. കാലുകൾ കൂടെയുണ്ടായിരുന്ന ഒരാൾ ചേർത്ത് വലിച്ചു. ലിവർ വലിക്കാനായി ഒരാൾ തയ്യാറായി നിൽക്കുന്നുമുണ്ട്. സിബി മലയിൽ ആക്ഷൻ പറഞ്ഞു. അതിന് ശേഷം എന്നെ പുറത്തേയ്ക്ക് നടത്തി. ലിവർ വലിച്ചപ്പോൾ വാതിൽ ശക്തമായ് തുറന്ന് മതിലിൽ വന്നിടിക്കുകയായിരുന്നു. കൊലമരത്തിൽ ചവിട്ടിനിൽക്കുന്ന വാതിൽ താഴോട്ട് തുറക്കുന്നതാണ് അവസാന ഷോട്ട്. വാതിൽ ശക്തമായി തുറന്ന് മതിലിൽ അടിച്ച് കഴിഞ്ഞപ്പോൾ ജയിൽ മരത്തിലെ വവ്വാലുകൾ കൂട്ടതോടെ പറന്നുയരുന്നത് ഞാൻ പുറത്ത് നിന്ന് കണ്ടിരുന്നുവെന്നും മോഹൻലാൽ പറഞ്ഞു. ഈ ഭാഗം ചിത്രീകരിച്ച് തിരികെ ഹോട്ടൽ മുറിയിലെത്തിയപ്പോഴാണ് എനിക്കും മുരളിക്കുമിടയിൽ മറക്കാനാവാത്ത അനുഭവം ഉണ്ടായത്. താൻ ഹോട്ടൽ മുറിയിൽ എത്തിയപ്പോൾ തന്നെ കാത്ത് മുരളി അവിടെയുണ്ടായിരുന്നു. എന്നാൽ തന്നെ കണ്ടപ്പോൾ തന്നെ മേശയിൽ കൈതാങ്ങി നിന്ന് മുരളി കരയുകയായിരുന്നു. വളരെ വൈകാരികമായാണ് അന്ന് മുരളി സംസാരിച്ചതെന്ന് മോഹൻലാൽ പറയുന്നു.
ലാലേ അതൊരു യന്ത്രമാണ് ലാൽ കയറി നിൽക്കുമ്പോൾ ആ വാതിൽ തുറന്ന് പോയിരുന്നെങ്കിലോ. ലിവർ വലിക്കുന്നയാൾക്ക് കൈപിഴച്ച് വലിച്ചുപോയിരുന്നെങ്കിലോ.. എന്നായിരുന്നു മുരളി പറഞ്ഞത്. ശരിയാണ് മുരളി പറഞ്ഞത് അതുപോലെ സംഭവിച്ചിരുന്നെങ്കിൽ എനിക്ക് ഒന്നും ചെയ്യാൻ സാധിക്കില്ലായിരുന്നു. ഒരുമിച്ച് അഭിനയിക്കുമ്പോൾ രണ്ട് കഥാപാത്രങ്ങൾ തമ്മിലുണ്ടാകുന്ന പൂർണ്ണതയാണ് മുരളിയെ കരയിപ്പിച്ചതെന്നാണ് മോഹൻലാൽ പറയുന്നത്.
മുരളിയെന്ന അഭിനേതാവിനെ വ്യക്തിത്വത്തെക്കുറിച്ച് പറഞ്ഞാലും തീരില്ല. കാരണം പച്ചയായ മനുഷ്യൻ എന്ന് വിശേഷിപ്പിക്കാവുന്ന വ്യക്തിത്വമുള്ളയാളാണ് മുരളി. പൊയ്മുഖങ്ങൾ ഒന്നുമില്ല പച്ചയായ മനുഷ്യനെപ്പോലെ തന്നെ പൊട്ടിത്തെറിക്കേണ്ടിടത്ത് പൊട്ടിത്തെറിച്ചും സ്നേഹിക്കേണ്ടിടത്ത് സ്നേഹിച്ചുമെല്ലാം ജീവിക്കുന്ന ഒരാൾ എന്നാണ് മുരളിയെ മോഹൻലാൽ വിശേഷിപ്പിക്കുന്നത്. ഗ്രാമത്തിൽ വളർന്ന ആളായതുകൊണ്ട് തന്നെ ഗ്രാമത്തിന്റെ ചൂടും ചൂരും അനുഭവിച്ച് വളർന്ന വ്യക്തിയാണ് മുരളി. അതുകൊണ്ട് തന്നെ ഗ്രാമത്തിന്റെ നൈർമല്യവും നിഷ്ക്കളങ്കമായ പരുക്കൻ സ്വഭാവവുമാണ് അദ്ദേഹത്തിന്റെത്. ഇതുകൊണ്ട് തന്നെ പലരും അദ്ദേഹത്തെ തെറ്റിദ്ധരിക്കാൻ കാരണമായിട്ടുണ്ട്. വളരെ ജീവിതാനുഭവം ഉള്ള ആളായതുകൊണ്ട് തന്നെ ആ ജീവിതാനുഭവത്തിന്റെ ആഴം തന്നെയാണ് മുരളി എന്ന നടന്റെ ആഴവും എന്നും ലാൽ പറയുന്നു.
അഭിനയത്തോട് മാത്രമല്ല സാഹിത്യത്തിനോടും അടുത്ത ബന്ധം പുലർത്തുന്ന ആളാണ് മുരളി. കടമ്മനിട്ടക്കവിതകൾ വളരെ ശക്തമായി അവതരിപ്പിക്കാൻ സവിശേഷമായൊരു കഴിവും മുരളിക്കുണ്ട്. സാഹിത്യവുമായുള്ള ഈ ബന്ധം തന്നെയാണ് മുരളിയിലെ നടനെ വിവിധ പകർന്നാട്ടങ്ങൾക്ക് പാകപ്പെടുത്തിയത്. തന്റെ സർഗ്ഗശേഷി മറ്റുള്ളവർക്ക് പകർന്നുകൊടുക്കാനും അദ്ദേഹത്തിന് മടിയില്ലായിരുന്നു. ഈ താൽപര്യം തന്നെയാണ് 'അഭിനയത്തിന്റെ രസതന്ത്രവും', 'അഭിനേതാവും ആശാൻകവിതയും', 'അരങ്ങേറ്റം: വഴികളും വഴികാട്ടിയും ' നമുക്ക് സമ്മാനിച്ചത്. മറ്റുള്ള നടന്മാരിൽ നിന്നെല്ലാം വളരെ ഉയരത്തിൽ ചിന്തിക്കുന്ന ആളാണ് മുരളി.
പഞ്ചാഗ്നി എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് മുരളിയെ ആദ്യമായ് പരിചയപ്പെടുന്നതെങ്കിലും ഒരുമിച്ചുള്ള സീനുകളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ പിന്നീട് ഞങ്ങൾ ഒന്നിച്ച് നിരവധി സിനിമകളിൽ അഭിനയിച്ചു. നാടുവാഴികൾ, ഏയ് ഓട്ടോ, വരവേൽപ്പ്, വിഷ്ണുലോകം, അപ്പു, ദേവദൂതൻ എന്നീ സിനിമകളിൽ വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വില്ലൻ സങ്കൽപ്പങ്ങളെയെല്ലാം തകർത്തെറിയുന്നതായിരുന്നു മുരളിയുടെ വില്ലൻ വേഷങ്ങൾ. ധനം,ഭരതം, സദയം, ലാൽസലാം,ദശരഥം, രക്തസാക്ഷികൾ സിന്ദാബാദ്, വടക്കുംനാഥൻ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ വില്ലൻ വേഷങ്ങളെ മാത്രമല്ല മികച്ച സഹനടനായി തിളങ്ങാനും തനിക്ക് സാധിക്കുമെന്ന് മുരളി തെളിയിച്ചിട്ടുണ്ട്. ഈ ചിത്രങ്ങളിലെല്ലാം അദ്ദേഹം ചെയ്ത സഹനടന്റെ വേഷങ്ങൾ എന്റെ കഥാപാത്രങ്ങളെ വളരെയധികം സ്വാധീനിച്ചുവെന്നും ലാൽ പറയുന്നു.
ലണ്ടനിൽവെച്ച് മുരളി ലങ്കാലക്ഷ്മി അവതരിപ്പിക്കുന്നത് നേരിട്ട് കണ്ട് അത്ഭുതം തോന്നി. കാരണം മറ്റാരും ഇതുവരെ ലങ്കാലക്ഷ്മി ഒറ്റയ്ക്ക് അവതരിപ്പിക്കുന്നത് ഞാൻ കണ്ടിട്ടില്ലെന്ന് മോഹൻലാൽ പറയുന്നു. കർണ്ണഭാരം താൻ ഒറ്റക്ക് അവതരിപ്പിച്ചിട്ടുള്ളതുകൊണ്ട് തന്നെ ഒറ്റയ്ക്ക് ഒരു രംഗഭാഷ നിർമ്മിക്കുന്നതിലെ ബുദ്ധിമുട്ട് തനിക്ക് അറിയാമെന്നും താരം പറയുന്നു. കുറേപേർ ചേർന്ന് അവതരിപ്പിക്കേണ്ട ഒരു പ്ലേയാണ് ലങ്കാലക്ഷ്മി. അവരെല്ലാം ചേർന്ന് സംവേദനം ചെയ്യേണ്ട കാര്യങ്ങളാണ് മുരളി ഒറ്റയ്ക്ക് മനോഹരമായ് അവതരിപ്പിച്ചതെന്നാണ് ലാൽ പറയുന്നത്. ചുരുക്കി പറഞ്ഞാൽ നാടകാനുഭവങ്ങളും കവിതാ സാഹിത്യ ബന്ധങ്ങളും മുരളിയെന്ന നടനെ പാകപ്പെടുത്താൻ ഒരുപാട് സഹായിച്ചു. കലയെയും വേദിയെയും ഒരുപാട് സ്നേഹിച്ച ഒരു വ്യക്തിയാണ് മുരളി.
മുരളിയെന്ന വ്യക്തിയെക്കുറിച്ചും നടനെക്കുറിച്ചുമെല്ലാം വാതോരാതെ സംസാരിച്ച മോഹൻലാൽ തങ്ങൾക്കിടയിൽ നിലനിന്നിരുന്ന സൗഹൃദത്തെക്കുറിച്ചും പറയുന്നുണ്ട്. പഞ്ചാഗ്നിയിൽ തുടങ്ങിയ സൗഹൃദം പിന്നീട് നിലനിർത്തി.. തിക്കുറിശ്ശി സാറിനെയും ശങ്കരാടി ചേട്ടനെയും ഒക്കെപ്പോലെ എന്നെക്കാൾ വളരെ പ്രായം കൂടുതൽ ഉള്ളവരെ പോലും സുഹൃത്തുക്കളായാണ് ഞാൻ കാണുന്നത്. ആ സൗഹൃദത്തിൽ എന്തും പറയുവാനും പ്രവർത്തിക്കുവാനും സ്വാതന്ത്ര്യമുണ്ടാവും. എന്നാൽ ആ സ്വാതന്ത്ര്യം മുരളി തനിക്ക് തന്നിട്ടില്ലെന്നും പക്ഷെ അത് താനായിട്ട് സ്വയം എടുത്തെന്നും ലാൽ പറയുന്നു. അങ്ങനെയുള്ളൊരു ബന്ധമാണ് തങ്ങൾ തമ്മിൽ ഉണ്ടായിരുന്നതെന്നും താരം പറയുന്നു.
അതേസമയം ലോകത്തിൽ മികച്ച പ്രതിഭകൾ ഉള്ളത് മലയാള സിനിമയിലാണെന്നാണ് തന്റെ വിശ്വാസമെന്നും അതുകൊണ്ട് തന്നെ ഇവിടെ മത്സരം കൂടുതലാണെന്നും പറയുന്ന ലാൽ അങ്ങനെയുള്ള സിനിമാ ലോകത്ത് മുരളിക്ക് തന്റെതായ സ്ഥാനം കണ്ടെത്താനും വർഷങ്ങളോളം നിലനിൽക്കാനും സാധിച്ചതുമെല്ലാം വലിയ കാര്യം തന്നെയാണെന്ന് പറയുന്നു. തന്റെ അഭിനയ മികവിലൂടെ നിരവധി പുരസ്ക്കാരങ്ങൾ ഏറ്റുവാങ്ങിയ മുരളി മലയാള സിനിമയ്ക്ക് ഒഴിച്ചുകൂടാനാവാത്ത ഘടകം തന്നെയാണെന്നുമാണ് താരം പറയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം; കണ്ടെത്തിയത് ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിൽ
- പോളിങ് കുറയുന്നതിന്റെ ഗുണം കിട്ടുക ഇടതുപക്ഷത്തിനോ? ശക്തമായ ത്രികോണ പോര് നടന്നിടത്ത് പോലും വോട്ടർമാരിൽ ആവേശമില്ല; ശതമാനക്കണക്കിൽ വോട്ടിങ് കുറഞ്ഞത് ഏഴ് ശതമാനത്തിൽ അധികം; ചൂടും പ്രതിസന്ധിയായി; ക്രമീകരണങ്ങളിലെ പാളിച്ച ചർച്ചയാക്കാൻ യുഡിഎഫ്; സംസ്ഥാനത്ത് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടന്നില്ലെന്ന് ആരോപണം
- മൂന്നാറിൽ ഭർത്താവിന്റെ സുഹൃത്തിന്റെ വീട്ടിൽ യുവതി മരിച്ച സംഭവം; കാരണം ഹൃദയാഘാതാം
- നാടിളക്കിയുള്ള പ്രചാരണം നടത്തിയിട്ടും രണ്ടാം ഘട്ടത്തിലും ആവേശം പോരാ; 2019 ലെ അപേക്ഷിച്ച് പോളിങ്ങിൽ എട്ട് ശതമാനത്തോളം കുറവ്; പ്രാഥമിക കണക്കുകൾ പ്രകാരം കേരളത്തിൽ 7.32 ശതമാനത്തോളം കുറവ്; വോട്ടർമാർ ഏറ്റവും ആവേശത്തോടെ എത്തിയത് കണ്ണൂരിൽ; വോട്ടിങ് ശതമാനം കുറഞ്ഞത് ചർച്ചയാക്കി രാഷ്ട്രീയ കക്ഷികൾ
- അമേരിക്കയിലെ കലിഫോർണിയയിൽ കാർ മരത്തിലിടിച്ച് അപകടം; രണ്ട് കുട്ടികളടക്കം മലയാളി കുടുംബത്തിലെ നാലു പേർ മരിച്ചു
- കഥകളി കലാകാരിക്ക് ദുബായിൽ പരിപാടി വാഗ്ദാനം ചെയ്ത ശേഷം ആവശ്യപ്പെട്ടത് ലഹരി കടത്തണമെന്ന്; വിസമ്മതിച്ചപ്പോൾ കാറിൽ പൂട്ടിയിട്ട് ദേഹോപദ്രവവും ലൈംഗിക ചൂഷണവും; കൊച്ചിയിലെ ഗൂണ്ടാത്തലവൻ മരട് അനീഷിന്റെ മുൻ കൂട്ടാളി പി എച്ച് ഹാരിസ് അറസ്റ്റിൽ
- തകർപ്പൻ സെഞ്ചുറിയുമായി ബെയർസ്റ്റോ നിറഞ്ഞാടിയപ്പോൾ പഞ്ചാബിന് ടി-20 ചരിത്രത്തിലെ റെക്കോഡ് റൺ ചേസ് വിജയം; കൊൽക്കത്തയുടെ റൺമല കീഴടക്കാൻ അതേ നാണയത്തിൽ മറുപടി; 8 വിക്കറ്റ് വിജയം എട്ടുപന്തുകൾ ബാക്കി നിൽക്കെ
- എട്ടിൽ ജയമുറപ്പിച്ച് ഇടതുപക്ഷം; പോളിങ് കുറഞ്ഞത് സിപിഎമ്മിന് ആഹ്ലാദം; ഇരുപതും നേടുമെന്ന വിലയിരുത്തലിൽ യുഡിഎഫ്; തിരുവനന്തപുരവും തൃശൂരും പ്രതീക്ഷിച്ച് ബിജെപി; കൂട്ടിക്കിഴക്കലുകളിലെ മുന്നണി പ്രതീക്ഷകൾ ഇങ്ങനെ; ഇത് തരംഗം മാറി നിന്ന കേരളാ വോട്ടെടുപ്പ്
- പാപിയുടെ കൂടെ കൂടി പാപിയായ ശിവനെ സിപിഎമ്മും മുഖ്യമന്ത്രിയും കൈവിട്ടു; പിണറായിയുടെ വാക്ക് വലിയൊരു മുന്നറിയിപ്പ് എന്ന ഗോവിന്ദന്റെ വാക്കുകളിലും നിറയുന്നത് ശാസനാ സ്വഭാവം; ഇപി ജയരാജൻ വീണ്ടും അവധിയെടുത്തേക്കും? ഇടതു കൺവീനർ സ്ഥാനവും ഒഴിയാൻ സന്നദ്ധൻ; സിപിഎം സെക്രട്ടറിയേറ്റ് നിർണ്ണായകമാകും
- ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തിയത് മലയാളി നഴ്സിനെ; മൃതദേഹം ഏറ്റുവാങ്ങി ബന്ധുക്കൾ: ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- അന്ന് മാളികപ്പുറം സിനിമയെക്കുറിച്ച് നല്ല റിവ്യൂ ഇട്ടതിന് സിപിഐക്കാരന്റെ സ്ഥാപനം അടിച്ചുതകർത്തു; ഇന്ന് ജയ് ഗണേശിനെതിരെ സൈബർ ഹേറ്റ് കാമ്പയിൻ; ഗോഡ്ഫാദർമാരില്ലാതെ വളർന്ന നടനെ ഭയക്കുന്നതാര്? മലയാള സിനിമയിലെ കോക്കസിന്റെ ഇര? ഉണ്ണി മുകുന്ദൻ വീണ്ടും വാർത്തകളിൽ
- അത്യാഡംബര കാറിൽ കറങ്ങി മോഷണം; ആ പണം ഉപയോഗിച്ച് ചെയ്യുക സാമൂഹിക സേവനം; റോഡുകൾ നിർമ്മിച്ചും പാവപ്പെട്ട പെൺകുട്ടികളുടെ മാംഗല്യം നടത്തിയും കൈയടി നേടിയ ബീഹാറിലെ 'റോബിൻഹുഡ്'; ഭാര്യ ജനപ്രതിനിധി; ഇത് റോബിൻഹുഡ് സംവിധായകന്റെ വീട്ടിൽ നിന്നും ഒരു കോടിയുടെ മുതൽ കവർന്ന കള്ളന്റെ കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്