പഠിപ്പിൽ പിന്നോക്കക്കാരായ കുട്ടികൾക്ക് സ്പെഷ്യൽ ക്ലാസും കോച്ചിങ്ങും നടത്തിയിട്ടും മൂന്നുകുട്ടികൾ തോൽക്കുമെന്ന് ഭീതി; ആൾമാറാട്ടം നടത്തി അദ്ധ്യാപകൻ പരീക്ഷയെഴുതിയത് കുട്ടികളെ രക്ഷിക്കാനും വിജയശതമാനം കൂട്ടാനുമോ? നാടിന്റെ പ്രിയ അദ്ധ്യാപകൻ കാശിന് വേണ്ടി ഈ കടുംകൈ ചെയ്യില്ലെന്ന് നാട്ടുകാർ; മുക്കത്തെ ഇളക്കിമറിച്ച സംഭവത്തിന്റെ പിന്നാമ്പുറ കഥകൾ തേടുമ്പോൾ
കെ വി നിരഞ്ജൻ
കോഴിക്കോട്: കുട്ടികൾക്ക് പകരം അദ്ധ്യാപകൻ ആൾമാറാട്ടം നടത്തി പരീക്ഷയെഴുതിയ സംഭവം മുക്കത്തും പരിസരപ്രദേശങ്ങളിലും കത്തിപ്പടരുകയാണ്. കോൺഗ്രസും മുസ്ലിം ലീഗും ബിജെപിയുമെല്ലാം സമര പരമ്പരകളുമായി മുന്നോട്ട് പോവുകയാണ്. ഈ സാഹചര്യത്തിലാണ് കേസിൽ ഉൾപ്പെട്ട് സസ്പെൻഡ് ചെയ്യപ്പെട്ട അദ്ധ്യാപകൻ നിഷാദ് വി മുഹമ്മദിനെക്കുറിച്ച് അന്വേഷിക്കാൻ 'മറുനാടൻ മലയാളി' പ്രദേശത്ത് ചെന്നത്. അദ്ധ്യാപകൻ ഇത്തരമൊരു സംഭവത്തിൽ ഉൾപ്പെട്ടത് വിശ്വസിക്കാൻ കഴിയുന്നില്ലെന്നാണ് നാട്ടുകാരും രക്ഷിതാക്കളും പ്രതികരിച്ചത്.
സ്കൂളിന്റെ വിജയശതമാനം ഉയർത്താനാണ് ഇത്തരം ഒരു കടുംകൈ ചെയ്തതെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്. സാമ്പത്തിക താൽപ്പര്യം സംഭവത്തിന് പിന്നിലുണ്ടാവുമെന്ന വാർത്ത നാട്ടുകാർ വിശ്വസിക്കുന്നില്ല. 170 ഓളം വിദ്യാർത്ഥികൾ പരീക്ഷയെഴുതിയ സ്കൂളിൽ ഇത്തവണ വിജയ ശതമാനം ഗണ്യമായി ഉയരുമെന്ന് അദ്ധ്യാപകൻ പലരോടും പറഞ്ഞിരുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി പ്രത്യേക ക്ലാസുകളും കോച്ചിങ്ങും ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ നൽകിയിരുന്നു. എന്നിട്ടും മൂന്ന് കുട്ടികൾ തോൽക്കുമെന്ന അവസ്ഥ വന്നപ്പോഴാണ് അദ്ധ്യാപകൻ ഈ കുടുംകൈ ചെയ്തതെന്നാണ് പറയുന്നത്.
കുട്ടികളോട് വലിയ സ്നേഹമുള്ള അദ്ധ്യാപകനാണ് നിഷാദ് വി മുഹമ്മദെന്നാണ് സഹപ്രവർത്തകരും രക്ഷിതാക്കളും ഒരുപോലെ പറയുന്നത്.. സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന കുട്ടികൾക്ക് ഭക്ഷണവും പഠനോപകരണങ്ങളുമൊക്കെ ഇദ്ദേഹം വാങ്ങി നൽകാറുണ്ടായിരുന്നു.സ്കൂളിലും പുറത്തും തീർത്തും മാന്യമായ പെരുമാറ്റമായിരുന്നു ഇദ്ദേഹത്തിന്റേത്. സമാനമായ അഭിപ്രായം തന്നെയാണ് ഡെപ്യൂട്ടി ചീഫ് ആയിരുന്ന പി കെ ഫൈസലിനെക്കുറിച്ചും നാട്ടുകാർക്കുള്ളത്. ഒരിക്കലും പണം വാങ്ങിയിട്ട് ഇവർ ഇത്തരമൊരു കുറ്റകൃത്യം ചെയ്യില്ലെന്നും, പാർട്ടി, മതം, ബന്ധുത്വം എന്നിവയൊന്നും ഇവരെ സ്വാധീനിക്കുമെന്ന് വിശ്വസിക്കുന്നില്ലെന്നും നാട്ടുകാർ പറയുന്നു.
വിദ്യാർത്ഥികളോടുള്ള അദ്ധ്യാപകന്റെ പെരുമാറ്റവും അദ്ധ്യാപനവൃത്തിയിലുള്ള ആത്മാർഥതയും വിദ്യാർത്ഥികളും സ്കൂൾ അധികൃതരും നാട്ടുകാരും തുറന്നു സമ്മതിക്കുന്നു. അക്കാര്യം എടുത്തു പറഞ്ഞ് സ്കൂൾ ലീഡർ എഴുതിയ തുറന്ന കത്ത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സഹപ്രവർത്തകരിലും രക്ഷകർത്താക്കളിലും നാട്ടുകാരിലും ഈ അദ്ധ്യാപകനെ കുറിച്ച് നല്ല മതിപ്പാണുള്ളത്. മൂന്നുകുട്ടികൾ തോറ്റുപോവുമെന്ന ഭീതയുള്ളതുകൊണ്ടും സ്്കൂളിന്റെ വിജയശതമാനം കൂട്ടാൻ ആണ് അദ്ദേഹം ഇങ്ങനെ ചെയ്തതെന്നാണ് സഹ അദ്ധ്യാപകരും പറയുന്നത്. അദ്ധ്യാപകൻ പരീക്ഷ എഴുതിയ വിവരം ഈ മൂന്നുകുട്ടികളും അറിഞ്ഞിരുന്നില്ല.
ഇതേ സമയം ഇന്നലെ ഹയർ സെക്കണ്ടറി ജോയിന്റ് ഡയറക്ടർ ഡോ: എസ് എസ് വിവേകാനന്ദൻ, ഡെപ്യൂട്ടി ഡയരക്ടർ ഗോകുലകൃഷ്ണ, സൂപ്രണ്ട് അപർണ എന്നിവർ നേരിട്ടെത്തി വിദ്യാർത്ഥികളുടെ മൊഴിയെടുത്തു. രാവിലെ പത്തിന് ആരംഭിച്ച മൊഴിയെടുക്കൽ ഒന്നര മണിക്കൂറോളം നീണ്ടു നിന്നു. അദ്ധ്യാപകൻ പരീക്ഷ എഴുതിയ കുട്ടികളുടെയും സ്കൂളിൽ പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പതിനാല് അദ്ധ്യാപകരുടെയും മൊഴി രേഖപ്പെടുത്തി. അദ്ധ്യാപകൻ പരീക്ഷ എഴുതിയത് തങ്ങൾക്ക് അറിയില്ലെന്നാണ് ഫലം തടഞ്ഞുവെച്ച മൂന്നു വിദ്യാർത്ഥികളും മൊഴി നൽകിയത്. നീലേശ്വരം സ്കൂളിൽ വീണ്ടും പരീക്ഷ നടത്തേണ്ടിവരുമെന്നാണ് മൊഴിയെടുക്കാനെത്തിയ വിദ്യാഭ്യാസ വകുപ്പ് അധികൃതർ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അറിയിച്ചത്. എന്നാൽ വീണ്ടും പരീക്ഷയെഴുതാനാവില്ലെന്ന നിലപാടിലാണ് വിദ്യാർത്ഥികൾ. വീണ്ടും പരീക്ഷ നടത്തുന്നത് പ്രായോഗികമല്ലെന്ന് അദ്ധ്യാപകരും അറിയിച്ചിട്ടുണ്ട്.
പരീക്ഷ എഴുതിയതായി കണ്ടെത്തിയ നിഷാദ് വി മുഹമ്മദ്, ഡെപ്യൂട്ടി ചീഫ് ആയിരുന്ന ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിലെ അദ്ധ്യാപകൻ പി കെ ഫൈസൽ, സ്കൂൾ പ്രിൻസിപ്പൽ കെ റസിയ എന്നിവർക്കെതിരെ മുക്കം പൊലീസ് കേസെടുത്തിട്ടുണ്ട്. വ്യാജരേഖ ചമയ്ക്കൽ, ആൾമാറാട്ടം തുടങ്ങിയ പരാതികളിലായി ഐപിസി 419,420,465,468 എന്നീ വകുപ്പുകളാണ് അദ്ധ്യാപകർക്കെതിരെ ചുമത്തിയത്. കേസ് അന്വേഷിക്കുന്ന മുക്കം സി ഐ കെ വി ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘവും സ്കൂളിൽ എത്തി തെളിവെടുത്തു. എന്ത് കാര്യത്തിന് വേണ്ടിയാണ് അദ്ധ്യാപകർ ഇത്തരമൊരു കുറ്റകൃത്യം ചെയ്തതെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. സ്കൂളിന്റെ വിജയശതമാനം വർധിപ്പിക്കുന്നതിന് പുറമെ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടോ എന്നും അന്വഷിക്കുന്നുണ്ട്.
സംഭവത്തിൽ തന്റെ തെറ്റ് സസ്പെൻഡ് ചെയ്യപ്പെട്ട അദ്ധ്യാപകൻ നിഷാദ് വി മുഹമ്മദ് കഴിഞ്ഞ ദിവസം തുറന്നു സമ്മതിച്ചിരുന്നു. പഠനത്തിൽ പിന്നാക്ക അവസ്ഥയിലായിരുന്നതുകൊണ്ടാണ് വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതി നൽകിയതെന്നായിരുന്നു അദ്ധ്യാപകന്റെയും പ്രതികരണം. 170 ഓളം വിദ്യാർത്ഥികളാണ് ഇത്തവണ നീലേശ്വരം ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് ടു പരീക്ഷയെഴുതിയത്. ഇതിൽ രണ്ടു കുട്ടികളുടെ ഇംഗ്ലീഷ് പേപ്പർ അദ്ധ്യാപകൻ നിഷാദ് മുഹമ്മദ് എഴുതി നൽകിയെന്നാണ് വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയത്. കൈയക്ഷരത്തിലെ വ്യത്യാസം നോക്കിയാണ് ആൾമാറാട്ടം സ്ഥിരീകരിച്ചത്. 32 വിദ്യാർത്ഥികളുടെ കമ്പ്യൂട്ടർ സയൻസ് പേപ്പർ തിരുത്തുകയും ചെയ്തുവെന്ന ആരോപണവും ഇയാൾക്കെതിരെയുണ്ട്.
Stories you may Like
- നിഷാദ് കിളിയിടുക്കിലിനെ കണ്ടെത്താൻ എൻഐഎ
- ടിനി, താങ്കൾ പറഞ്ഞ പേരുകളും തെളിവുകളും പുറത്ത് വിടണം
- മദ്യം വാങ്ങുന്നതിന് 20 രൂപയെ ചൊല്ലി വാക്കുതർക്കം; ക്രൂരമർദ്ദനത്തിൽ ഒരാൾ കൊല്ലപ്പെട്ടു
- ചലച്ചിത്ര അക്കാദമി ഒരു മാടമ്പിയുടെയും തറവാട് സ്വത്തല്ല; വിനയന് പിന്തുണയുമായി എം.എ നിഷാദ്
- പൂക്കോട് കോളേജിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും അനധ്യാപകരും അവിശുദ്ധ കൂട്ടുകെട്ട്
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ തോറ്റുപോകുമെന്ന സൂചന സുരേഷ് ഗോപിയിൽ നിന്ന് തന്നെ കിട്ടി; അദ്ദേഹത്തിന്റെ സന്ദേഹം പറഞ്ഞപ്പോൾ, സുരേഷ് ഗോപി തോറ്റുപോകുമെന്ന് താൻ പറഞ്ഞു പോയി എന്നും വെള്ളാപ്പള്ളി
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
- ഞാൻ ഒരു മഹാപാപി ആയതുകൊണ്ടാകാം അദ്ദേഹം എന്നെ ബന്ധപ്പെട്ടത്; ലാവ്ലിൻ കേസിൽ പിണറായി എന്റെ സഹായം തേടി; കേസ് ഹൈക്കോടതി ബഞ്ചിൽ നിന്ന് മാറ്റി വയ്ക്കാൻ സമീപിച്ചു; ഗുരുതര ആരോപണവുമായി ടി ജി നന്ദകുമാർ
- സംസ്ഥാനത്ത് ബിജെപിക്ക് മൂന്നുമുതൽ അഞ്ചുവരെ സീറ്റ് കിട്ടാം; രണ്ടെണ്ണം കൂടി വേണമെങ്കിലും കിട്ടാമെന്നും പി സി ജോർജ്
- കണ്ണൂരിൽ ഗ്യാസ് സിലിണ്ടർ ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു; അപകടം ചെറുകുന്ന് പുന്നച്ചേരി പെട്രോൾ പമ്പിന് സമീപം തിങ്കളാഴ്ച രാത്രി 10.15 ഓടെ; മരിച്ചത് കാർ യാത്രികരായ മൂന്നുപുരുഷന്മാരും, സ്ത്രീയും കുട്ടിയും; അഞ്ചുപേരും കാസർകോട് സ്വദേശികൾ; പുറത്തെടുത്തത് കാർ വെട്ടിപ്പൊളിച്ച്
- 'ചീത്ത വിളികൾ കേട്ട് ഓടിയാൽ കിട്ടുന്ന ശമ്പളമാണ് 715 രൂപ; എന്റെ ആകെയുള്ള വരുമാന മാർഗ്ഗമായിരുന്നു; എന്റെ ജോലി കളയിക്കുമെന്ന് മേയർ ഭീഷണിപ്പെടുത്തി; എല്ലാവരുടെ മുന്നിലും നാണം കെടുത്തിക്കൊണ്ടിരിക്കുകയാണ് : ജോലിയിൽ നിന്ന് മാറ്റി നിർത്തിയതോടെ സങ്കടപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു
- ടി20 ലോകകപ്പ്: സഞ്ജു സാംസണെ പ്രധാന വിക്കറ്റ് കീപ്പർ ബാറ്ററായി പരിഗണിക്കുന്നു; കെ എൽ രാഹുലും റിഷബ് പന്തും പരിഗണനയിലെന്ന് റിപ്പോർട്ട്
- ഊട്ടി, കൊടൈക്കനാൽ യാത്ര പഴയത് പോലെ എളുപ്പമാകില്ല; വിനോദ സഞ്ചാരികളുടെ സന്ദർശനത്തിന് ഇ-പാസ് ഏർപ്പെടുത്തണമെന്ന് ഹൈക്കോടതി; അപേക്ഷകർക്ക് ടോൾ ചാർജും ഓൺലൈനായി അടയ്ക്കാം
- ജസ്റ്റിൻ ട്രൂഡോ വേദിയിലേക്ക് കയറുമ്പോഴും സംസാരിക്കുമ്പോഴും ഖലിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം വിളി; ടൊറന്റോയിലെ ഖലിസ്ഥാൻ അനുകൂല പരിപാടിയിൽ ട്രൂഡോ അടക്കമുള്ള നേതാക്കൾ പങ്കെടുത്തതിൽ ഇന്ത്യക്ക് കടുത്ത പ്രതിഷേധം; കനേഡിയൻ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ലോക്സഭയിലെ ബിജെപി അക്കൗണ്ട് തുറക്കൽ തിരുവനന്തപുരത്തു നിന്നോ? തലസ്ഥാനത്ത് രാജീവ് ചന്ദ്രശേഖർ വിജയിക്കുമെന്ന് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട് ഉദ്ധരിച്ചു പത്രവാർത്ത; ശശി തരൂർ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും അടിയൊഴുക്കിൽ ആശങ്ക; തൃശൂരിൽ എൽ.ഡി.എഫ് വിജയമെന്നും കേന്ദ്ര ഇന്റലിജൻസ്
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'ചീത്ത വിളികൾ കേട്ട് ഓടിയാൽ കിട്ടുന്ന ശമ്പളമാണ് 715 രൂപ; എന്റെ ആകെയുള്ള വരുമാന മാർഗ്ഗമായിരുന്നു; എന്റെ ജോലി കളയിക്കുമെന്ന് മേയർ ഭീഷണിപ്പെടുത്തി; എല്ലാവരുടെ മുന്നിലും നാണം കെടുത്തിക്കൊണ്ടിരിക്കുകയാണ് : ജോലിയിൽ നിന്ന് മാറ്റി നിർത്തിയതോടെ സങ്കടപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സിഐടിയു ബ്യൂട്ടീഷൻ സംഘടനയുടെ ജില്ലാ സെക്രട്ടറി വോട്ട് കുത്തിയത് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്ക്; വിവിപാറ്റിൽ തെളിഞ്ഞ പേര് അനിൽ ആന്റണി; കുമ്പഴ വടക്ക് പോളിങ് ബൂത്തിൽ നാലു മണിക്കൂർ നീണ്ട പ്രതിഷേധം: അവസാനം പരാതി പിൻവലിച്ച് മടങ്ങി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍