പേരിന് മുഖ്യമന്ത്രിയെങ്കിലും ഭരണം നടത്തുന്നത് ഡികെ ശിവകുമാർ; വഴിയേ പോകുന്ന കോൺഗ്രസ് നേതാക്കൾ പോലും ഉത്തരവുകൾ നൽകും; പൊലീസിലെ സ്ഥലം മാറ്റം പോലും മുഖ്യമന്ത്രി അറിയുന്നില്ല; കോർപ്പറേഷൻ-ബോർഡ് സ്ഥാനങ്ങളുടെ വിഭജനം കൂടിയായപ്പോൾ റബ്ബർ സ്റ്റാമ്പാകാൻ ഇല്ലെന്ന് സഹപ്രവർത്തകോട് പറഞ്ഞ് കുമാരസ്വാമി; ബിജെപിയെ തറപറ്റിക്കാൻ കോൺഗ്രസിനൊപ്പം ചേർന്ന ജനതാദൾ സഖ്യം വിടുന്നതിനെ കുറിച്ചുള്ള ആലോചനയിൽ; ലോക്സഭയിൽ കർണ്ണാടകയും ബിജെപി കൊണ്ടു പോകുമോ?
മറുനാടൻ മലയാളി ബ്യൂറോ
ബെംഗളൂരു: കർണാടകയിൽ കോൺഗ്രസും ജെഡിഎസും വഴിപിരിയലിലേക്ക്. കർണ്ണാടകയിൽ ബിജെപി സർക്കാരുണ്ടാക്കുന്നത് ഒഴിവാക്കാനുള്ള കോൺഗ്രസ് -ജെഡിഎസ് കുട്ടുകെട്ടാണ് തകരുന്നത്. ഇരുവരും തമ്മിലുള്ള ഭിന്നത ദിവസം തോറും വർധിച്ചു വരുന്ന സാഹചര്യത്തിൽ പുതിയ ആരോപണവുമായി മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി വീണ്ടും രംഗത്ത്. കർണ്ണാടക നിയമസഭയിൽ 38 സീറ്റുകൾ മാത്രമുള്ള ജെ ഡി എസിനെ ഭരണം ഏൽപ്പിച്ചത് ബിജെപിയെ ഒഴിവാക്കാൻ മാത്രമായിരുന്നു. കോൺഗ്രസിന് 78ഉം ജെഡിഎസിന് 38ഉം സീറ്റ് മാത്രമാണുണ്ടായിരുന്നത്. എന്നാൽ ഭരണം തുടങ്ങി മാസങ്ങൾ കഴിഞ്ഞപ്പോൾ മുഖ്യമന്ത്രിയായ കരുമാസ്വാമിക്ക് എല്ലാം മതിയാവുകയാണ്. കോൺഗ്രസാണ് കർണ്ണാടക ഭരിക്കുന്നത്. കാര്യങ്ങളൊന്നും മുഖ്യമന്ത്രിക്ക് പോലും അറിയില്ല. ഇതോടെ കുമാരസ്വാമി പൊട്ടിത്തെറിക്കുകയാണ്. ഇത് കർണ്ണാടക രാഷ്ട്രയ്തതിൽ മാറ്റമുണ്ടാക്കുമെന്നാണ് പുറത്തു വരുന്ന സൂചന.
ലോക്സഭ തിരഞ്ഞെടുപ്പിൽ 12 സീറ്റുകളിൽ മൽസരിക്കാനാണ് ജെഡിഎസ്സിന്റെ ശ്രമം. എന്നാൽ ആറ് സീറ്റുകൾ മാത്രമേ നൽകുവെന്ന് കോൺഗ്രസ് അറിയിച്ചെന്നാണ് വിവരം. വരും ദിവസങ്ങളിൽ ഇതും കൂടുതൽ ഭിന്നതകൾക്ക് കാരണമാകും. ജെഡിഎസ്സിന് രണ്ട് എംപിമാരാണുള്ളത്. കോൺഗ്രസിന് 10 ഉം ബിജെപിക്ക് 16 ഉം എംപിമാരുണ്ട്. പരമാവധി സീറ്റുകൾ കർണ്ണാടകയിൽ ജയിക്കാനുള്ള ബിജെപി നീക്കത്തിനും തടസ്സമായിരുന്നു. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ പ്രശ്നങ്ങൾ ബിജെപിയെ ആശ്വാസത്തിലാകുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കാനാകുമെന്ന് തന്നെയാണ് അവരുടെ പ്രതീക്ഷ. അതിനിടെ കുമാരസ്വാമിയുടെ പിണക്കം മാറ്റാനും കോൺഗ്രസ് ശ്രമം നടത്തുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വലിയ സ്വപ്നങ്ങളാണ് കർണ്ണാടകയിൽ കാണുന്നത്. അതിന് തടസ്സമുണ്ടാക്കാതെ നോക്കും.
കോൺഗ്രസിന്റെ ഇടപെടൽ മൂലം ഭരണത്തിൽ ഒരു ഗുമസ്തനെ പോലെയാണ് താൻ ഇപ്പോൾ പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രിയെ പോലെയല്ല എന്നുമാണ് കുമാരസ്വാമി പറയുന്നത്. ജെഡിഎസ് എംഎൽഎമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. കോൺഗ്രസുമായി കൈകോർത്ത ശേഷം നിരവധി ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നും കുമാരസ്വാമി യോഗത്തിൽ പറഞ്ഞതായാണ് എംഎൽഎമാർ നൽകുന്ന സൂചന. കോൺഗ്രസിൽ ഡികെ ശിവകുമാറാണ് കരുത്തൻ. ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കിയ രാഷ്ട്രീയത്തിന് ചുക്കാൻ പിടിതച്ചതും. കോൺഗ്രസ് ഹൈക്കമാണ്ടിലും നല്ല സ്വാധീനമാണ്. അതുകൊണ്ട് കർണ്ണാടകയിൽ കോൺഗ്രസിനെ നിയന്ത്രിക്കുന്നത് ശിവകുമാറാണ്. ഇതേ ശിവകുമാറാണ് കർണ്ണാടക ഭരണത്തിലും ഇപ്പോൾ അവസാന വാക്ക്.
എല്ലാം കാര്യങ്ങളും കോൺഗ്രസ് നേതാക്കളുടെ അഭിപ്രായമനുസരിച്ചാണ് ചെയ്യുന്നത്. പലപ്പോഴും അവരുടെ നിർബന്ധത്തിനു വഴങ്ങേണ്ടി വരുന്നു. അതല്ലാതെ മറ്റു മാർഗ്ഗങ്ങളില്ല. കടുത്ത സമ്മർദ്ദത്തിലാണ് ജോലി െചയ്യുന്നത്. മുഖ്യമന്ത്രിയായ തന്നോട് സഹപ്രവർത്തകനോട് എന്നപോലെയാണ് കോൺഗ്രസ് നേതാക്കൾ പെരുമാറുന്നത്. കുമാരസ്വാമി പറഞ്ഞു. യോഗത്തിൽ ഉടനീളം അസ്വസ്ഥനായി കാണപ്പെട്ട മുഖ്യമന്ത്രി, തന്റെ അനുവാദമില്ലാതെ കോൺഗ്രസ്, കോപ്പറേഷനുകളിലേക്കും ബോർഡുകളിലേക്കും ചെയർമാനെ നിശ്ചയിച്ചതിലും മന്ത്രിസഭാ പുനഃസംഘടനയ്ക്ക് നിർബന്ധിച്ചതിലും എല്ലാം ദുഃഖിതനാണെന്നു യോഗത്തിൽ പങ്കെടുത്ത എംഎൽഎ മാധ്യമങ്ങളോടു പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയും വരെ സഖ്യത്തിൽ വിള്ളൽ ഉണ്ടാകാതെ സൂക്ഷിക്കണമെന്നു കുമാരസ്വാമിയുടെ പിതാവും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി.ദേവഗൗഡ യോഗത്തിൽ ആവശ്യപ്പെട്ടു. പാർട്ടിക്കു വളരെ നിർണായകമായ തിരഞ്ഞെടുപ്പാണ് വരുന്നത്. കുറഞ്ഞത് ആറ് സീറ്റുകൾ എങ്കിലും സംസ്ഥാനത്തു നേടാനാണു ശ്രമം. അതുകൊണ്ടു തന്നെ പാർട്ടിയുടെ സാധ്യതകളെ തകിടം മറിക്കുന്ന ഒന്നും എംഎൽഎമാരുടെ ഭാഗത്തു നിന്ന് ഉണ്ടാകരുതെന്ന് ദേവഗൗഡ നിർദ്ദേശിച്ചു. കഴിഞ്ഞ ദിവസം ചില കോൺഗ്രസ് നേതാക്കളുമായി കൊമ്പുകോർത്ത മൂത്ത മകനും പൊതുമരാമത്ത് മന്ത്രിയുമായ എച്ച്.ഡി.രേവണ്ണയുടെ സാന്നിധ്യത്തിലായിരുന്നു ദേവഗൗഡയുടെ ഉപദേശം. അങ്ങനെ കുമാരസ്വാമിയും രേവണ്ണയും കോൺഗ്രസ് വിരുദ്ധ ശത്രുക്കളാകുന്നു.
പേരിന് മുഖ്യമന്ത്രിയെങ്കിലും ഭരണം നടത്തുന്നത് ഡികെ ശിവകുമാറാണെന്ന പരാതിയാണ് കുമാരസ്വാമിക്കുള്ളത്. വഴിയേ പോകുന്ന കോൺഗ്രസ് നേതാക്കൾ പോലും ഉത്തരവുകൾ നൽകും. ഭരണത്തിൽ ഇടപെടുന്നു. പൊലീസിലെ സ്ഥലം മാറ്റം പോലും മുഖ്യമന്ത്രി അറിയുന്നില്ലെന്നും കുമാരസ്വാമി പറയുന്നു. കോർപ്പറേഷൻ-ബോർഡ് സ്ഥാനങ്ങളുടെ വിഭജനം കൂടിയായപ്പോൾ റബ്ബർ സ്റ്റാമ്പാകാൻ ഇല്ലെന്ന് സഹപ്രവർത്തകോട് പറഞ്ഞ് കുമാരസ്വാമി എത്തുന്നതാണ് കർണ്ണാടക രാഷ്ട്രീയത്തെ പ്രതിസന്ധിയിലാക്കുന്നത്. ബിജെപിയെ തറപറ്റിക്കാൻ കോൺഗ്രസിനൊപ്പം ചേർന്ന ജനതാദൾ സഖ്യം വിടുന്നതിനെ കുറിച്ചുള്ള ആലോചനയിലാണെന്നും റിപ്പോർട്ടുണ്ട്. എന്നാൽ പരമാവധി സഹകരിക്കാൻ ജെ ഡി എസ് ശ്രമിക്കും. ശിവകുമാറിനെ പോലൊരു രാഷ്ട്രീയ ചാണക്യനെ പിണക്കാനും ജെഡിഎസ് ആഗ്രഹിക്കുന്നില്ല.
മൂന്നുദിവസം മാത്രം ആയുസുണ്ടായിരുന്ന ബിഎസ് യെദ്യൂരപ്പ സർക്കാർ രാജിവച്ചപ്പോൾ വിജയം കണ്ടത് കോൺഗ്രസിന്റെ കർണാടകയിലെ ചാണക്യൻ ഡികെ ശിവകുമാറിന്റെ തന്ത്രങ്ങളായിരുന്നു. കർണാടകയിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതെ വന്നതിനെ തുടർന്ന് ജെഡിഎസിന് പിന്തുണ നൽകാൻ കോൺഗ്രസ് തീരുമാനിച്ചപ്പോൾ തന്നെ പാർട്ടി ദേശീയ നേതൃത്വം തന്ത്രങ്ങൾ ഏൽപ്പിച്ചത് ശിവകുമാറിനെയാണ്. കോൺഗ്രസ് -ജനതാദൾ എസ് സഖ്യസർക്കാരിന് നീക്കം തുടങ്ങിയപ്പോൾ തന്നെ ശിവകുമാർ എംഎൽഎമാർ മറുകണ്ടം ചാടാനുള്ള സാധ്യത കണ്ട് എല്ലാവരെയും ഒരുമിച്ച് റിസോർട്ടിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് ഗവർണർക്ക് ജെഡിഎസ് -കോൺഗ്രസ് സഖ്യനേതൃത്വം സർക്കാരിനായി അവകാശവാദമുന്നയിച്ച് കത്ത് നൽകിയപ്പോൾ എംഎൽഎമാരെല്ലാം റിസോർട്ടിൽ ശിവകുമാറിന്റെ നിയന്ത്രണത്തിലായിരുന്നു. ഇങ്ങനെ കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കിയത് ശിവകുമാറിന്റെ തന്ത്രങ്ങളാണ്. ഭരണത്തിലും ശിവകുമാർ പിടി മുറുക്കി. ഇതോടെയാണ് കുമാരസ്വാമിക്ക് കഷ്ടകാലം തുടങ്ങിയത്. പൊലീസിലെ സ്ഥലം മാറ്റം പോലും മുഖ്യമന്ത്രി അറിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് എല്ലാം മതിയായെന്ന മുഖ്യമന്ത്രി പറയുന്നത്.
ശതകോടീശ്വരനായ ശിവകുമാർ കർണാടകയിലെ കോൺഗ്രസിൽ സ്വന്തമായി അണികളുള്ള നേതാവാണ്. ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് എംഎൽഎമാരെ ബിജെപി ചാക്കിട്ടുപിടിക്കുന്നത് ഒഴിവാക്കാനായി പാർട്ടി കൊണ്ടുവന്ന് ഒളിവിൽ പാർപ്പിച്ചത് അന്നും എംഎൽമാരെ സംരക്ഷിക്കേണ്ട ചുമതല കോൺഗ്രസ് നേതൃത്വമേൽപ്പിച്ചത് ശിവകുമാറിനെയായിരുന്നു. ഗുജറാത്ത് എംഎൽഎമാരെ സംരക്ഷിച്ചതിന് ശിവകുമാറിന്റെ വസതികളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയായിരുന്നു ബിജെപി ശിവകുമാറിനോട് പ്രതികാരം ചെയ്തത്.അദ്ദേഹത്തെ കസ്റ്റഡിയിലെക്കുകയും ചെയ്തിരുന്നു. കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ശിവകുമാറിനെ പരിഗണിച്ചെങ്കിലും അദ്ദേഹത്തിനെതിരേയുള്ള ആദായനികുതി കേസുകളടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി ജി പരമേശ്വരയെയാണ് രാഹുൽ ഗാന്ധി നിയോഗിച്ചത്. ഈ സാഹചര്യത്തിൽ കൂടിയാണ് വിശ്വസ്തരെ ഉപയോഗിച്ച് ഭരണത്തിലെ കാര്യങ്ങൾ ശിവകുമാർ നിയന്ത്രിച്ചത്.
ഡി.കെ. രാഷ്ട്രീയത്തിൽ മത്സരിക്കാനിറങ്ങുന്നത് 1985ൽ ആണ്. അന്ന് സന്തനൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് ജനവിധി തേടുമ്പോൾ എതിരാളി മുൻപ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ. ശക്തമായ പോരാട്ടത്തിനൊടുവിൽ ഡി.കെ. തോറ്റു. എന്നാൽ ഗൗഡ ലോക്സഭയിലേക്ക് മത്സരിക്കാൻ രാജിവച്ചതോടെ ശിവകുമാർ ഉപതെരഞ്ഞെടുപ്പിൽ ഇവിടെ നിന്ന് ജയിച്ചുകയറി. പിന്നീട് പിടിച്ചാൽ കിട്ടാതെ പറക്കുന്ന നേതാവായി വളരുന്നതാണ് കണ്ടത്. 1989ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ വീണ്ടും ഗൗഡയ്ക്കെതിരേ മത്സരിച്ചു. ഇത്തവണയും തോൽവിയായിരുന്നു ഫലം. പക്ഷേ പാർട്ടിയിൽ ശക്തനാകാൻ അദേഹത്തിനായി. 94ലെ തെരഞ്ഞെടുപ്പിൽ എച്ച്.ഡി കുമാരസ്വാമിയോട് തോറ്റെങ്കിലും ബെംഗളൂരു മേഖലയിൽ കുടുതൽ കരുത്തനാകാൻ ശിവകുമാറിനായി.
- TODAY
- LAST WEEK
- LAST MONTH
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- ആ ബസിൽ ഉള്ളത് മൂന്ന് ക്യാമറകൾ; ലൈംഗിക അധിക്ഷേപം ഉൾപ്പെടെ എല്ലാ ആരോപണത്തിനും തെളിവ് തിരുവനന്തപുരം ഡിപ്പോയുടെ ആർ.പി.സി 101യിൽ; പക്ഷേ ആ ക്യാമറ പരിശോധനയ്ക്ക് പൊലീസിന് താൽപ്പര്യക്കുറവും; മേയറും എംഎൽഎയായ ഭർത്താവും ചെയ്തത് ജാമ്യമില്ലാ കുറ്റം; കേസെടുക്കാതെ കള്ളക്കളികൾ; യദുവിന് പണി പോകും
- അശ്ലീല വീഡിയോകളുടെ അടിമ; 62കാരിയെ ആദ്യം കൊലപ്പെടുത്തിയത് സ്വഭാവ ദൂഷ്യം തിരിച്ചറിഞ്ഞ് കരുതൽ എടുത്തതിന്റെ പക; ബഹളം കേട്ട് എത്തിയ ഭർത്താവിനേയും കുത്തിമലർത്തി; ആവഡിയിലേത് രാജസ്ഥാൻ തൊഴിലാളിയുടെ പക; നിർണ്ണായകമായത് ആ മൊബൈൽ ഫോൺ
- തൃശൂരിൽ തോറ്റുപോകുമെന്ന സൂചന സുരേഷ് ഗോപിയിൽ നിന്ന് തന്നെ കിട്ടി; അദ്ദേഹത്തിന്റെ സന്ദേഹം പറഞ്ഞപ്പോൾ, സുരേഷ് ഗോപി തോറ്റുപോകുമെന്ന് താൻ പറഞ്ഞു പോയി എന്നും വെള്ളാപ്പള്ളി
- യുകെയിലേക്കും ജർമ്മനിയിലേക്കും കാനഡയിലേക്കും അടക്കം മലയാളികൾ കൂടു മാറിയത് കേരളം സിംഗപ്പൂരാകുന്നത് കാത്തുനിൽക്കാതെ; പതിനായിരങ്ങൾ കേരളം ഉപേക്ഷിച്ചത് ആദ്യം പ്രതിഫലിക്കുന്നത് പത്തനംതിട്ട, കോട്ടയം, ഇടുക്കി, ചാലക്കുടി, എറണാകുളം, മാവേലിക്കര മണ്ഡലങ്ങളിൽ; കേരളമൊട്ടാകെ വോട്ടു ചെയ്യാൻ ആളു കുറയുന്ന കാലം
- തൃശൂരിൽ ബിജെപിയെ സഹായിക്കണമെന്ന് ജാവ്ദേക്കർ ഇ.പിയോട് ആവശ്യപ്പെട്ടു; ദുർബല സ്ഥാനാർത്ഥി വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ സിപിഐയുടെ സീറ്റെന്ന് പറഞ്ഞൊഴിഞ്ഞ് ഇ. പി; വൈദേകം റിസോർട്ടിനെ കുറിച്ചു പറഞ്ഞപ്പോൾ ഇ.പി വയലന്റായി; കൂടിക്കാഴ്ച്ചയുടെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി ദല്ലാൾ നന്ദകുമാർ
- വിശ്വാസമില്ലെങ്കിൽ രാജിയെന്ന് ഇപി; ലോക്സഭയിൽ രണ്ടക്ക വിജയം ഉണ്ടാകുമ്പോൾ കൺവീനറായി ഇപി തന്നെ വേണമെന്ന് പിണറായി; നിർണ്ണായകമായത് കണ്ണൂരിലെ സിപിഎം രാഷ്ട്രീയ അടിയൊഴുക്കുകളിലെ ഭയം; ഫലം വന്നാൽ വീണ്ടും അച്ചടക്ക നടപടി ഫയൽ കേന്ദ്ര കമ്മറ്റി തുറന്നേക്കും; ഇനി ഇപി പാർട്ടിയുടെ നിരീക്ഷണ വലയത്തിൽ
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
- കോവിഡ് വാക്സിൻ അപൂർവ്വമായ പാർശ്വഫലങ്ങൾ ഉണ്ടാക്കിയേക്കാം എന്ന് നിർമ്മാതാക്കൾ; കോവിഷീൽഡ് പോലുള്ള വാക്സിനുകൾ പാർശ്വഫലങ്ങൾക്ക് കാരണമായേക്കാം എന്ന് അസ്ട്ര സെനെക് സമ്മതിക്കുന്നത് ഇതാദ്യമായി; തുറന്നു പറച്ചിൽ നടത്തിയത് കോടതിയിൽ കേസ് വിചാരണക്കിടെ
- വെസ്റ്റ് ഇൻഡീസിലെയും യുഎസിലെയും പിച്ചുകൾ പൊതുവെ സ്പിന്നർമാർക്ക് അനുകൂലം; സഞ്ജുവിന്റെ ബാറ്റിങ് ശൈലി ഈ പിച്ചുകൾക്ക് അനുകൂലം; വിക്കറ്റിന് പിന്നിലും ശക്തൻ; പക്ഷേ തീരുമാനം എടുക്കാൻ സെലക്ടർമാർക്ക് കഴിയില്ല; ലോകകപ്പിൽ സഞ്ജു ഉണ്ടാകുമോ? അമിത് ഷായുടെ മകൻ നിർണ്ണായകം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ലോക്സഭയിലെ ബിജെപി അക്കൗണ്ട് തുറക്കൽ തിരുവനന്തപുരത്തു നിന്നോ? തലസ്ഥാനത്ത് രാജീവ് ചന്ദ്രശേഖർ വിജയിക്കുമെന്ന് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട് ഉദ്ധരിച്ചു പത്രവാർത്ത; ശശി തരൂർ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും അടിയൊഴുക്കിൽ ആശങ്ക; തൃശൂരിൽ എൽ.ഡി.എഫ് വിജയമെന്നും കേന്ദ്ര ഇന്റലിജൻസ്
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'ചീത്ത വിളികൾ കേട്ട് ഓടിയാൽ കിട്ടുന്ന ശമ്പളമാണ് 715 രൂപ; എന്റെ ആകെയുള്ള വരുമാന മാർഗ്ഗമായിരുന്നു; എന്റെ ജോലി കളയിക്കുമെന്ന് മേയർ ഭീഷണിപ്പെടുത്തി; എല്ലാവരുടെ മുന്നിലും നാണം കെടുത്തിക്കൊണ്ടിരിക്കുകയാണ് : ജോലിയിൽ നിന്ന് മാറ്റി നിർത്തിയതോടെ സങ്കടപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്