കാരുണ്യയുടെ കാശ് കാൻസർ രോഗികൾക്കു കിട്ടുന്നുണ്ടോ? കഴിഞ്ഞ വർഷത്തെ അയ്യായിരം കോടിക്കു കണക്കില്ലാതെ ലോട്ടറി വകുപ്പ്; കാരുണ്യയുടെ 32 കോടി ചെലവഴിക്കാതെ സർക്കാർ; ലോട്ടറിയടിച്ചിട്ടും സമ്മാനം കിട്ടാതെ 16 കേസുകൾ
പാലക്കാട്: പാവപ്പെട്ട കാൻസർ രോഗികൾക്കായി എന്നു കൊട്ടിഘോഷിച്ചു വിറ്റു വരുന്ന കാരുണ്യ ലോട്ടറിയിൽനിന്നു സമാഹരിക്കുന്ന നൂറു കണക്കിനു കോടി രൂപ എവിടെ പോകുന്നുവെന്നതിനു ലോട്ടറി വകുപ്പിനു കൃത്യമായ കണക്കില്ല. കാരുണ്യ മാത്രമല്ല സംസ്ഥാനത്തെ ലോട്ടറി വില്പനയിലൂടെ നേടിയ ആയിരക്കണക്കിനു രൂപ എവിടെയാണെന്നതു സംബന്ധിച്ചു വ്യക്തതയില്ല. ലോട്ടറി വിൽപ്പനയിലൂടെ കഴിഞ്ഞ വർഷം സമാഹരിച്ചത് 5000 കോടിയോളം രൂപയാണ്. 2013 ൽ ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ ലോട്ടറി വിൽപ്പനയിൽ സമാഹരിച്ച 3528.94 കോടിയെക്കാൾ ആയിരം കോടിയിലധികം രൂപയുടെ വർദ്ധന. പക്ഷേ ലോട്ടറി വിൽപ്പനയിലൂടെ ലഭിച്ച ഈ തുക എന്തിനായി വിനിയോഗിച്ചു എന്നു വിവരാവകാശനിയമപ്രകാരം ചോദിച്ചാൽ ലോട്ടറി വകുപ്പിന് ഉത്തരമില്ല. പണം സർക്കാർ കൊണ്ടുപോയി, കൊണ്ടു പോയവരോടൂ ചോദിക്കൂ എന്നുത്തരം തരൂം.
കെ.എസ്.ആർ.ടി.സിയെ പോലുള്ള വകുപ്പുകൾ പണമില്ലാതെ വലയുമ്പോൾ സംസ്ഥാന ലോട്ടറി വകുപ്പിനു കോടികളുടെ ലാഭക്കണക്കാണുള്ളത്. നിത്യേന ഇറങ്ങുന്ന ടിക്കറ്റുകളിൽനിന്നും വൻ ലാഭമാണ് ഉണ്ടാക്കുന്നത്. ഞായറാഴ്ച്ച പുറത്തിറങ്ങുന്ന പൗർണമി ടിക്കറ്റുകൾ 56 ലക്ഷമാണ് അച്ചടിക്കുന്നത്. 18,81,600 രൂപ അച്ചടിക്കൂലി വരുന്ന ഈ ടിക്കറ്റിന് എല്ലാ ചെലവും കഴിച്ച് 2.83 കോടി രൂപയാണ് ലാഭം്. 30 ലക്ഷം ടിക്കറ്റായി ഏറ്റവും കുറവ് അടിക്കുന്ന ധനശ്രീ ടിക്കറ്റും 1.84 കോടി രൂപ ലാഭം ഉണ്ടാക്കുന്നുണ്ട്. എന്നാൽ 30 ലക്ഷം ടിക്കറ്റ് അടിക്കുന്ന ശനിയാഴ്ച്ചയിലെ കാരുണ്യ നേടുന്ന ലാഭം 3.23 കോടിയോളം രൂപയാണ്. ഓരോ നറുക്കെടുപ്പിലും കാരുണ്യ ശരാശരി ഉണ്ടാക്കുന്ന ലാഭം രണ്ടു കോടിക്കും നാലു കോടിക്കും ഇടയിലാണ്. ഓരോ ടിക്കറ്റിനും 16 മുതൽ 22 വരെ ശതമാനം ലാഭം.
തിങ്കളാഴ്ച്ചയിറക്കുന്ന വിൻവിൻ ടിക്കറ്റ് 1,88,11,600 രൂപ അച്ചടിക്കൂലി നൽകി 56 ലക്ഷമാണ് അടിക്കുന്നത്. ഇതിൽനിന്നു ലഭിക്കുന്ന ലാഭം 2.72 കോടി രൂപയാണ്. അക്ഷയ ടിക്കറ്റ് 56 ലക്ഷം ടിക്കറ്റ് അടിച്ചിറക്കി 2.76 കോടി രൂപയാണ് ലാഭം ഉണ്ടാക്കുന്നത്. വ്യാഴാഴ്ച്ചയിലെ കാരുണ്യ പ്ലസ് 30 ലക്ഷം ടിക്കറ്റ് ഇറക്കി 3.07 കോടി രൂപ ലാഭം ഉണ്ടാക്കുന്നുണ്ട്. വെള്ളിയാഴ്ച്ചയിലെ ഭാഗ്യനിധി 56 ലക്ഷം അടിച്ച് 2.65 കോടി രൂപ ലാഭം ഉണ്ടാക്കുന്നുണ്ട്. എല്ലാ ടിക്കറ്റുകളും 16 മുതൽ 22 ശതമാനം വരെ ലാഭം നേടുന്നുണ്ട്.
മാസം ശരാശി 400 കോടി രൂപയോളം ലോട്ടറി വകുപ്പിന് ലഭിക്കുന്നുണ്ട്. ഏറ്റവും കൂടുതൽ ലാഭം ഉണ്ടാക്കുന്നത് കാരുണ്യ ലോട്ടറിയാണ്. പൂജ ബമ്പർ, തിരുവോണ ബമ്പർ തുടങ്ങിയ സീസൺ ടിക്കറ്റുകളിലൂടെ കഴിഞ്ഞ വർഷം ജനുവരി മുതൽ ഓക്ടോബർ വരെയുള്ള കാലയളവിൽ മാത്രം 234.19 കോടി രൂപയാണ് ലാഭം നേടിയത്. ഇത് 2013ൽ 226.94 കോടി രൂപയാണ്.
എന്നാൽ ഇത്രയധികം വരുമാനം ലോട്ടറി വകുപ്പ് നേടിയിട്ടും ടിക്കറ്റ് വിൽപ്പന നടത്തുന്ന ഏജന്റുമാർക്കോ വാങ്ങുന്നവർക്കോ, സർക്കാർ തലത്തിൽ തന്നെ പണമില്ലാത്തതിന്റെ പേരിൽ പ്രതിസന്ധിയിലായ വകുപ്പുകൾക്കോ ഇതു ലഭിക്കുന്നില്ലെതാണ് വാസ്തവം. ലാഭത്തിന്റെ മുക്കാൽ ഭാഗവും ലോട്ടറി വകുപ്പ് തന്നെ കയ്യിൽ വയ്ക്കുന്ന അവസ്ഥ. വിൽപ്പനയിൽ ലഭിക്കുന്നതിന്റെ അല്ലെങ്കിൽ ലാഭത്തിന്റെ അമ്പതു ശതമാനമെങ്കിലും സമ്മാനമായി തിരികെ നൽകണമെന്നത് സംസ്ഥാനത്തെ ലോട്ടറി ഏജന്റുമാരുടെ ദീർഘകാലത്തെ ആവശ്യമാണ്. അവസാന നാലക്കനമ്പറിന് സമ്മാനം നൽകുന്ന രീതിയാണ് നിലവിലുള്ളത്. ഇതു സമ്മാനത്തിന്റെ എണ്ണം കുറയ്ക്കുകയാണ് ചെയ്തത്.
പത്ത് ടിക്കറ്റ് ഒരുമിച്ച് വാങ്ങുന്ന ഒരാൾക്ക് അതിൽ ഒരു ടിക്കറ്റിൽ പോലും സമ്മാനം ലഭിക്കുമെന്ന് ഉറപ്പില്ല. ഇതു ചൂതാട്ടത്തിനു തുല്യമായ ഒരവസ്ഥയാണ്. 1998 ലെ ഭാഗ്യക്കുറി (നിയന്ത്രണ) നിയമത്തിന്റേയും 2010 ലെ ഭാഗ്യക്കുറി (നിയന്ത്രണ) ചട്ടത്തിന്റേയും വ്യവസ്ഥകൾ ലംഘിക്കുന്ന അനധിക്യത നിയമവിരുദ്ധ ലോട്ടറികളെ ചൂതാട്ടത്തിന്റെ പരിധിയിൽ പെടുത്തി സംസ്ഥാനത്ത് നിരോധിച്ചിട്ടുണ്ട്.
എന്നാൽ കേരള സംസ്ഥാന ഭാഗ്യക്കുറികൾ ചട്ടങ്ങളും നിയമങ്ങളും കർശനമായി പാലിക്കുന്നതിനാലും ഭാഗ്യക്കുറിയിൽ നിന്നുള്ള വരുമാനം ജനോപകാരപ്രദമായും കാരുണ്യ സമാശ്വാസ പദ്ധതി പോലുള്ളവയിൽ വിനിയോഗിക്കുന്നതിനാലും ചൂതാട്ടത്തിന്റെ പരിധിയിൽ വരുന്നില്ലെന്നതാണ് വിശദീകരണം.
എന്നാൽ കാരുണ്യ സമാശ്വാസ പദ്ധതിയിൽ നൽകേണ്ട 32 കോടിയോളം രൂപ ചെലവഴിക്കാതെ ലോട്ടറി വകുപ്പിന്റെ കൈവശമുണ്ട്. ഈ തുക ഒരാൾക്ക് ഒരു ലക്ഷം വച്ചു നൽകിയാലും 3200 പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. കാരുണ്യ ചികിൽസാ ഫണ്ട് കാത്തിരിക്കുന്ന നിരവധി രോഗികൾ സംസ്ഥാനത്തുണ്ട്. അതേസമയം, കാരുണ്യ ചികിത്സാ സഹായമായി നാളിതുവരെ 416 കോടി രൂപ ചെലവാക്കിയതായി ലോട്ടറി വകുപ്പ് പറയുന്നുണ്ടെങ്കിലും അതിനും ക്യത്യമായ കണക്കുകൾ ഇല്ല. തമിഴ്നാട്ടിലും മറ്റും സാധാരണക്കാരും തൊഴിലാളികളും പണം മുഴുവൻ ലോട്ടറി ടിക്കറ്റിൽ മുടക്കി കുടുംബങ്ങൾ പട്ടിണിയാവുന്ന അവസ്ഥ വന്നപ്പോഴാണ് അവിടത്തെ സർക്കാർ വർഷങ്ങൾക്ക് മുമ്പ് തന്നെ അവിടെ ലോട്ടറി നിരോധിച്ചത്. ലോട്ടറി വിൽപ്പന കൂടുതൽ സജീവമായതോടെ കേരളത്തിലും ഇതിനു സമാനമായ അവസ്ഥയാണുള്ളത്.
രണ്ടു വർഷത്തിനുള്ളിൽ, സമ്മാനം അടിച്ചിട്ടും ടിക്കറ്റ് ഹാജരാക്കി സമ്മാനം വാങ്ങാത്ത നിരവധി പേരുണ്ട്. ലോട്ടറി അടിച്ച വിവരം അറിയാഞ്ഞിട്ടാവും. ഇവരുടെ ക്യത്യമായ കണക്കും ലോട്ടറി വകുപ്പിന്റെ കയ്യിൽ ഇല്ല. സമ്മാനം അടിച്ചിട്ടും തുക ലഭിക്കാത്ത 16 പേർ ലോട്ടറി വകുപ്പിനെതിരെ കേസുകൾ നൽകിയിട്ടുണ്ട്. ലോട്ടറി ടിക്കറ്റിൽ നിരവധി സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടെന്നാണ് അവകാശവാദമെങ്കിലും കാര്യത്തോട് അടുക്കുമ്പോ്ൾ മാത്രമേ സംഗതി മനസ്സിലാകു. വ്യാജ ലോട്ടറി ടിക്കറ്റ് ഹാജരാക്കി നിരവധി പേർ സമ്മാനം അടിച്ചു മാറ്റുന്ന സംഭവങ്ങൾ അടുത്ത കാലത്ത് ഉണ്ടാകുന്നുണ്ട്. നമ്പർ തിരുത്തി പോലും സമ്മാനം അടിച്ചു മാറ്റുന്ന സംഭവങ്ങളുണ്ട്. ഏജന്റുമാരോ വിൽപ്പനക്കാരോ ആണ് ഇങ്ങിനെ വ്യാജടിക്കറ്റുകൾക്ക് സമ്മാനം അറിയാതെ കൊടുക്കുന്നതെന്നും തങ്ങൾക്ക് ഉത്തരവാദിത്തം ഇല്ലെന്നും വകുപ്പിന് വിശദീകരണം ഉണ്ടെങ്കിലും ഒരെ നമ്പറുള്ള രണ്ടു ടിക്കറ്റ് വന്നപ്പോൾ ഏതിനു സമ്മാനം കൊടുക്കുമെന്നറിയാതെ കേസിലേക്ക് പോയ സംഭവങ്ങളുണ്ട്. നിലവിൽ സംസ്ഥാന ഭാഗ്യക്കുറികൾ അടിക്കുന്നത് എറണാകുളം കെ.ബി.പി.എസ്, തിരുവനന്തപുരം കേപ്റ്റ്് പ്രസ്സുകളിലാണ്. സർക്കാർ നിഷ്ക്കർഷിച്ചിരിക്കുന്ന വ്യവസ്ഥകൾ പാലിച്ചാണ് ഇവിടെ ടിക്കറ്റുകൾ അടിക്കുന്നത്.
ജനങ്ങളിൽനിന്നും മാസം തോറും ശരാശരി 400 കോടി രൂപയാണ് ലോട്ടറിയുടെ പേരിൽ സർക്കാറിലേക്ക് എത്തുന്നത്. വികസന പ്രവർത്തനങ്ങൾക്കോ കാരുണ്യപ്രവർത്തനങ്ങൾക്കോ വിനിയോഗിക്കേണ്ട തുക ശമ്പളം കൊടുക്കാനും മറ്റു കടങ്ങൾ വീട്ടാനുമാണ് ചെലവഴിക്കുന്നത്. ഒരു ലഹരി പോലെ ലോട്ടറിയിൽ കുടുങ്ങി ജീവിതം തകരുന്ന നാടായി കേരളം മാറിക്കൊണ്ടിരിക്കുന്നുണ്ട്. ജനക്ഷേമകരമായ പ്രവർത്തനങ്ങളും, കാരുണ്യ പ്രവർത്തനങ്ങളും ഈ വരുമാനമുപയോഗിച്ചു നടത്തും എന്ന നിബന്ധനയിലാണ് സംസ്ഥാന ലോട്ടറി ചൂതാട്ടത്തിന്റെ പരിധിയിൽ വരാത്തത്. എന്നാൽ കണക്കുകൾ പരിശോധിച്ചാൽ ഇതു ലംഘിക്കപ്പെട്ടതായി മനസ്സിലാക്കാം. ആകെ 502 സ്ഥിരം ജീവനക്കാരുള്ള ലോട്ടറി വകുപ്പ് കഴിഞ്ഞ സാമ്പത്തിക വർഷം ശമ്പളം കൊടുത്ത വകയിൽ 13,54,80,315 രൂപ ചെലവാക്കിയിട്ടുണ്ട്.
Stories you may Like
- ഇലക്ട്രൽ ബോണ്ടിലൂടെ വീണ്ടും വാർത്തകളിൽ; സാന്റിയാഗോ മാർട്ടിന്റെ കഥ
- വിഷു ബമ്പറിലെ ഭാഗ്യവാനും പേര് പുറത്തു പറയാൻ ആഗ്രഹിക്കുന്നില്ലെന്ന് സൂചനകൾ
- മൺസൂൺ ബംപറിന്റെ ഒന്നാം സമ്മാനമായ പത്തുകോടി ഹരിതകർമ്മ സേനാംഗങ്ങൾക്ക്
- ഭാഗ്യദേവത കടാക്ഷിച്ചത് പത്മനാഭസ്വാമിക്ഷേത്രം സന്ദർശിച്ചപ്പോൾ എടുത്ത ലോട്ടറി ടിക്കറ്റിന്
- തിരുവോണം ബമ്പറിൽ ഭാഗ്യശാലികൾ എത്തുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- വനിതാപൊലീസുകാരും, മാധ്യമ പ്രവർത്തകരും അടങ്ങുന്ന നാനൂറോളം സ്ത്രീകളെ ഒരു പരാതിയുമില്ലാതെ ഇത്രയും കാലം പീഡിപ്പിക്കാൻ കഴിഞ്ഞതെങ്ങനെ? ഇത് ഇന്ത്യ കണ്ട എറ്റവും വലിയ ലൈംഗിക പീഡനക്കേസ്; പ്രജ്വൽ രേവണ്ണയുടെ സൈക്കോ സ്ത്രീ പീഡനത്തിന്റെ മോഡസ് ഓപ്പറൻഡി ഇങ്ങനെ
- മാറ്റം കണ്ടുതുടങ്ങിയത് കോവിഡ് കാലത്ത്; ഏറ്റവുമൊടുവിൽ സ്വന്തം പേരുപോലും ഓർക്കാൻ കഴിയുമായിരുന്നില്ല; പെട്ടെന്ന് രണ്ടര മൂന്ന് വയസ്സുകാരിയായത് പോലെ; ദുരിതങ്ങൾ താണ്ടാൻ സഹായിയായത് സഹോദരി വിജയമ്മ; ചെറിയ വേഷങ്ങൾ എങ്കിലും മലയാളിയുടെ മനസ്സിൽ ഇടം പിടിച്ച കനകലത വിടവാങ്ങുമ്പോൾ ബാക്കിയാക്കുന്നത് കലയുടെ 'പൂക്കാലം'
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- ഉറക്കക്കുറവായി തുടങ്ങിയ രോഗം ഒടുവിൽ കീഴടക്കി; നടി കനകലത അന്തരിച്ചു; അന്ത്യം തിരുവനന്തപുരത്തെ വസതിയിൽ; ആദ്യത്തെ കൺമണിയും രാജാവിന്റെ മകനും അനിയത്തിപ്രാവും അടക്കം മലയാളത്തിലും തമിഴിലുമായി 360 ൽ അധികം ചിത്രങ്ങൾ; സിനിമയിലേക്ക് എത്തിയത് നാടകത്തിൽ തിളങ്ങിയ ശേഷം
- മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി മകൻ അമ്മയെ കൊലപ്പെടുത്തി; മകൻ അറസ്റ്റിൽ; ഹൃദയാഘാതമെന്ന് ആദ്യം കരുതിയെങ്കിലും പിടി വീണത് ഡോക്ടർക്ക് സംശയം തോന്നിയതോടെ
- സിസിടിവി ക്യാമറയുടെ മെമ്മറി കാർഡ് പ്രതികൾ സ്വാധീനമുപയോഗിച്ച് നശിപ്പിച്ചു; സച്ചിൻ ദേവ് എംഎൽഎ ബസിൽ അതിക്രമിച്ച് കയറിയെന്നും എഫ്ഐആർ; ഔദ്യോഗിക കൃത്യ നിർവ്വഹണ തടസ്സത്തോടൊപ്പം മറ്റ് പ്രധാന കുറ്റാരോപണവും; കേസെടുത്തെങ്കിലും അറസ്റ്റിലേക്ക് പോകില്ല; മേയറും ഭർത്താവും മുൻകൂർ ജാമ്യം തേടിയേക്കും
- കെ എസ് ആർ ടി സി ഡ്രൈവറുടെ പരാതി: മേയർക്കും സച്ചിൻ ദേവ് എംഎൽഎയ്ക്കും എതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ്; യദുവിന്റെ ഹർജിയിൽ കേസെടുത്തത് കോടതി നിർദ്ദേശപ്രകാരം; അഭിഭാഷകന്റെ പരാതിയിൽ കേസെടുത്തിരുന്നത് ജാമ്യം കിട്ടുന്ന വകുപ്പുകൾ പ്രകാരം
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- ലോകത്തിലെ മികച്ച മനോഹരങ്ങളായ ഇരുപത് രാജ്യങ്ങളുടെ ലിസ്റ്റിൽ പതിനാറാമത് ഇന്ത്യയും ആറാമതായി യു കെയും; ലിസ്റ്റ് പുറത്ത് വിട്ടത് പ്രസിദ്ധമായ റഫ് ഗൈഡ്സ് എന്ന യാത്രാബുക്കിന്റെ വായനക്കാർക്കിടയിൽ നടത്തിയ സർവ്വേയിൽ
- മേയർ-ഡ്രൈവർ തർക്കത്തിൽ കോടതിയിൽ പൊതുതാൽപര്യ ഹർജി കൊടുത്ത ബൈജു നോയൽ മുൻപ് രംഗത്ത് വന്നത് മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിനെതിരേ: കേസ് എഴുതിത്ത്ത്തള്ളിയപ്പോൾ നിയമനടപടി തുടരുമെന്ന് മാധ്യമങ്ങളോട് പറഞ്ഞു: പിന്നീട് കാണുന്നത് ഇപ്പോൾ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- തൃശ്ശൂരിൽ നിന്നും യാത്ര തുടങ്ങി പാളയം എത്തുന്നതുവരെ പല തവണയായി യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചു; പൊലീസ് അന്വേഷണം അസാധാരണ വഴികളിലൂടെ; യദുവിനെ കെ എസ് ആർ ടി സി പിരിച്ചു വിട്ടേക്കും; ഡ്രൈവിങ് ലൈസൻസും റദ്ദാക്കിയേക്കും; യദുവിനെ എല്ലാ അർത്ഥത്തിലും പൂട്ടാൻ നീക്കം
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- ആ ബസിൽ ഉള്ളത് മൂന്ന് ക്യാമറകൾ; ലൈംഗിക അധിക്ഷേപം ഉൾപ്പെടെ എല്ലാ ആരോപണത്തിനും തെളിവ് തിരുവനന്തപുരം ഡിപ്പോയുടെ ആർ.പി.സി 101യിൽ; പക്ഷേ ആ ക്യാമറ പരിശോധനയ്ക്ക് പൊലീസിന് താൽപ്പര്യക്കുറവും; മേയറും എംഎൽഎയായ ഭർത്താവും ചെയ്തത് ജാമ്യമില്ലാ കുറ്റം; കേസെടുക്കാതെ കള്ളക്കളികൾ; യദുവിന് പണി പോകും
- വനിതാപൊലീസുകാരും, മാധ്യമ പ്രവർത്തകരും അടങ്ങുന്ന നാനൂറോളം സ്ത്രീകളെ ഒരു പരാതിയുമില്ലാതെ ഇത്രയും കാലം പീഡിപ്പിക്കാൻ കഴിഞ്ഞതെങ്ങനെ? ഇത് ഇന്ത്യ കണ്ട എറ്റവും വലിയ ലൈംഗിക പീഡനക്കേസ്; പ്രജ്വൽ രേവണ്ണയുടെ സൈക്കോ സ്ത്രീ പീഡനത്തിന്റെ മോഡസ് ഓപ്പറൻഡി ഇങ്ങനെ
- 10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ്
- ഇത് അപ്പാ മക്കൾ പാർട്ടി! എംഎൽഎ-എംപിമാർ തൊട്ട് മുൻ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വരെ ഈ കുടുംബത്തിലുണ്ട്; 2,976 വീഡിയോകളിലായി കൊച്ചുമകന്റെ ലീലകളിൽ ഞെട്ടൽ; പിതാവും പുത്രനും ഒരുപോലെ പീഡനക്കേസിൽ; കർണാടകയിൽ ഗൗഡ കുടുംബവാഴ്ചക്ക് അന്ത്യമാവുമ്പോൾ
- 'ഈ ഒരു തെളിവു മാത്രം മതി; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു': യാത്രയ്ക്കിടെ തന്നെ അപമാനിച്ച ദിവസം കെ എസ് ആർ ടി സി ബസ് ഓടിച്ചത് യദു തന്നെയെന്ന് തെളിഞ്ഞതായി നടി റോഷ്ന
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്