രാജേഷിന്റെ വീടും സ്റ്റുഡിയോയുമെല്ലാം ക്വട്ടേഷൻ സംഘത്തിന് കാട്ടിക്കൊടുത്തു; ആയുധങ്ങൾ വാങ്ങാൻ കൂട്ടുപോയി; കൃത്യത്തിന് ഉപയോഗിച്ച കാർ ബെംഗളൂരുവിൽ എത്തിച്ചു; എഞ്ചിനീയർ യാസിർ എല്ലാം തുറന്നുപറഞ്ഞതോടെ സ്ഫടികം സ്വാതി സന്തോഷും പിടിയിൽ; റേഡിയോ ജോക്കിയുടെ കൊലപാതകത്തിൽ ക്വട്ടേഷൻ നൽകിയത് ഖത്തറിലെ വ്യവസായിയാണെന്ന് തെളിയിക്കുന്ന രേഖകളും പൊലീസിന്
മറുനാടൻ മലയാളി ഡസ്ക്
തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷിന്റെ വധവുമായ് ബന്ധപ്പെട്ട് സൂത്രധാരന്മാരിൽ ഒരാളായ സ്ഫടികം സ്വാതി സന്തോഷ്(23) പൊലീസ് അറസ്റ്റു ചെയ്തു.കേസിലെ മുഖ്യപ്രതികളായ സാത്താൻ അപ്പുണ്ണിയേയും അലിയേയും കൂട്ടിക്കൊണ്ടുവരുന്നതിനും, കൃത്യം നടത്തുന്നതിന് മുൻപ് രാജേഷിന്റെ കട കണ്ടു മനസ്സിലാക്കുകയും, കൃത്യത്തിനുപയോഗിച്ച വാൾ പ്രതികളെ സ്ഥലത്തു കൊണ്ടുപോയി വാങ്ങിക്കൊടുക്കുകയും ചെയ്തു. കൂടാതെ ഇവർ കൃത്യത്തിനായി ഉപയോഗിച്ച കാർ ബാംഗ്ലൂരിൽ എത്തിക്കുകയും ചെയ്തതായ് പൊലീസ് പറഞ്ഞു
ക്വട്ടേഷൻ സംഘത്തിലുണ്ടായിരുന്ന ഷംസീറിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.സ്ഫ്ടികം എന്നു വിളിപ്പേരുള്ളയാളാണ് ആയുധങ്ങൾ ക്വട്ടേഷൻ സംഘത്തിന് നൽകിയതെന്ന സൂചനയാണ് പൊലീസ് ലഭിച്ചത്. ഗൂഢാലോചനയിൽ പങ്കെടുത്ത ബംഗളൂരിലെ എഞ്ചിനിയർ യാസിർ പിടിയിലായതോടെയാണ് സ്ഫടികമെന്നു വിളിക്കുന്ന സ്വാതി സന്തോഷിനെ കുറിച്ച് പൊലീസ് വ്യക്തമായ വിവരം ലഭിക്കുന്നത്.
വിദേശത്തു നിന്നെത്തിയ ക്വട്ടേഷൻ സംഘത്തിലെ അപ്പുണ്ണിയാണ് കുണ്ടറ സ്വദേശിയായ സന്തോഷിനെ സഹായത്തിനായി കൂട്ടുന്നത്. കൊല്ലപ്പെട്ട രാജേഷിന്റെ വീടും സ്റ്റുഡിയോയുമെല്ലാം ക്വട്ടേഷൻ സംഘത്തിന് കാണിച്ചുകൊടുത്തതും ആയുധങ്ങൾ തരപ്പെടുത്തി നൽകിയതും സ്വാതി സന്തോഷാണ്. കൊലപാതകത്തിന് ശേഷം ബംഗളൂരിലെ യാസിർ ബെക്കറിന്റെ വീട്ടിലേക്ക് സ്വാതി സന്തോഷും പോയിരുന്നു.
ഇതോടെ കേസിൽ മൂന്നുപേർ അറസ്റ്റിലായി. രാജേഷിനെ വെട്ടിയവരിലെ മൂന്നാമനായ കായംകുളം സ്വദേശി ഷംസീറിനെയും കസ്റ്റഡയിലെടുത്തിട്ടുണ്ട്. ക്വട്ടേഷൻ നൽകിയത് ഖത്തിറലെ വ്യവസായി സത്താറാണെനന് തെളിയിക്കുന്നതിന് വ്യക്തമായ രേഖകൾ ലഭിച്ചുകഴിഞ്ഞതായി പൊലീസ് പറഞ്ഞു.
റെഡ് എഫ്എമ്മിൽ ജോക്കി ആയിരുന്ന രാജേഷ് എന്ന യുവാവിനെ വെട്ടിനുറുക്കി കൊലപ്പെടുത്തിയ വിഷയത്തിൽ സംഭവത്തിന്റെ ചുരുളഴിയുമ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. മടവൂർ പടിഞ്ഞാറ്റേല ആശാനിവാസിൽ രാജേഷിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യ പ്രതി ഓച്ചിറ സ്കൈലാബ് ജംഗ്ഷനിലെ സാലിഹ് ബിൻ ജലാൽ ആണെന്ന് പൊലീസ് വ്യക്തമാക്കിയതോടെ അന്വേഷണം അടുത്ത തലത്തിൽ എത്തുകയാണ്. രാജേഷിന്റെ സുഹൃത്തായ നർത്തകിയുടെ ഭർത്താവിന്റെ ജിംനേഷ്യത്തിലെ ട്രെയിനറാണു സാലിഹ്. സുഹൃത്തുക്കൾക്കിടയിൽ ഇയാൾ അറിയപ്പെടുന്നത് അലിഭായി എന്നാണ്. കൊലപാതകം നടന്ന് ഒരു ആഴ്ചയ്ക്കു ശേഷമാണു പൊലീസ് ഇയാളുടെ പേര് പുറത്തു വിടുന്നത്.
ഗൾഫിൽ നർത്തകി ആയിരുന്നു സത്താറിന്റെ പത്നി. ഇരുവരും പ്രേമിച്ചാണ് വിവാഹം ചെയതത്. എന്നാൽ ഇടയ്ക്ക് മറ്റൊരു പ്രണയം കടന്നുവന്നത് ഈ കുടുംബത്തിന്റെ സമാധാനം നശിപ്പിച്ചു. ഓച്ചിറ നായരമ്പലത്ത് വീട്ടിൽ സത്താർ ആണ് ക്വ്ട്ടേഷൻ കൊടുത്തതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സത്താറിന്റെ പത്നിയായ നർത്തകിയുമായി ബന്ധം പുലർത്തുകയും അത് തീവ്രമായി വളരുകയും ചെയ്തതോടെയാണ് ക്വട്ടേഷനിലേക്ക് എത്തുന്നതെന്നും പൊലീസ് പറയുന്നു. സത്താറിന്റെ ബിസിനസിനെ വരെ ബാധിക്കുന്ന തരത്തിൽ ഈ വിഷയം വളർന്നതോടെയാണ് പ്രതികാരത്തിലേക്ക് കാര്യങ്ങൾ എത്തുന്നത്.
പൊലീസ് വ്യക്തമാക്കുന്നത് ഇങ്ങനെ: സാലിഹിനും സംഘത്തിനും ക്വട്ടേഷൻ കൊടുത്തതു ഖത്തറിൽ രാജേഷിന് അടുപ്പമുണ്ടായിരുന്ന നൃത്താദ്ധ്യാപികയുടെ ഭർത്താവായ വ്യവസായി ഓച്ചിറ നായമ്പരത്തു വീട്ടിൽ സത്താർ ആണെന്നു പൊലീസ് ഉറപ്പിച്ചു. തന്റെ ഭാര്യയുമായി ബന്ധമുള്ള രാജേഷിനെ കൊലപ്പെടുത്തുക തന്നെയായിരുന്നു സത്താറിന്റെ ലക്ഷ്യം. നാട്ടിലെ ജിംനേഷ്യത്തിൽ ട്രെയിനറായിരുന്നു സാലിഹ്. ഈ പരിചയം വച്ച് നാലു വർഷം മുമ്പാണു ഖത്തറിൽ സത്താറിന്റെ ജിംനേഷ്യത്തിൽ ജോലിക്ക് എത്തിയത്. നാട്ടുകാരൻ എന്നതിനേക്കാൾ ജേഷ്ഠ തുല്ല്യനായായിരുന്നു സാലിഹ് സത്താറിനെ കണ്ടിരുന്നത്.
സത്താറിന്റെ കുടുംബ ജീവിതം തകർത്തിൽ സാലിഹിനും സുഹൃത്തുക്കൾക്കും രാജേഷിനോടു ദേഷ്യമുണ്ടായിരുന്നു. സത്താർ രാജേഷിനെ കൊലപ്പെടുത്താൽ തീരുമാനിച്ചതോടെ ഇതിനായി സാലിഹിനെ കൂട്ടു പിടിക്കുകയായിരുന്നു. സാലിഹ് തന്റെ പരിചയക്കാരനായ കായംകുളം സ്വദേശി അപ്പുണ്ണിയുടെ സഹായത്തോടെ രണ്ടു പേരെ കൂടി സംഘത്തിൽ കൂട്ടി. കായംകുളം സ്വദേശികളായ ഇവർ നാട്ടിൽ തന്നെ ഒളിവിലാണ് എന്നാണു പൊലീസ് നിഗമനം. അപ്പുണ്ണി ചെന്നൈയിലെ സഹോദരിയുടെ വീട്ടിൽ എത്തിയ ശേഷം മുങ്ങുകയായിരുന്നു.
സാലിഹ് ഇതിനോടകം ഖത്തറിൽ എത്തിയതായും പൊലീസ് സ്ഥിരീകരിച്ചു. ഓച്ചിറയിലെ സാധു കുടുംബത്തിലെ അംഗങ്ങളായിരുന്ന സാലിഹും സത്താറും. ഗൾഫിൽ എത്തിയതിനു ശേഷമായിരുന്നു ഇവരുടെ ജീവിതം പച്ചപിടിച്ചത്. സത്താർ 15 വർഷം മുമ്പ് ഡ്രൈവർ വിസയിലാണു ഗൾഫിൽ ജോലിക്ക് എത്തിയത്. അവിടെ ജോലി ചെയ്യുന്നതിനിടയിൽ നൃത്താദ്ധ്യപികയായ ആലപ്പുഴ തുമ്പോളി സ്വദേശിനിയായ ക്രിസ്ത്യൻ യുവതിയുമായി അടുപ്പത്തിലായി. ശേഷം വിവാഹം കഴിച്ചു.
തുടർന്ന് ഇരുവരുടെയും വരുമാനം കൊണ്ടു നാട്ടിൽ പലയിടത്തും ആഡംബര വീടുകളും വസ്തുക്കളും വാങ്ങി. ഗൾഫിൽ ജിംനേഷ്യം ഉൾപ്പെടെ ബിസ്സിനസ് ശൃംങ്കല വ്യാപിപ്പിച്ചു. ഇതിനിടയിലാണു റേഡിയോ ജോക്കിയായ രാജേഷുമായി യുവതി അടുപ്പത്തിലായത്. ഇത് ഇവരുടെ കുടുംബത്തിൽ ഉലച്ചിലുണ്ടാക്കി. രാജേഷിനോടുള്ള ഭാര്യയുടെ അമിത അടുപ്പവും സൗഹൃദവും പലതവണ സത്താർ വിലക്കി. എങ്കിലും യുവതി പിന്മാറാൻ കൂട്ടാക്കിയില്ല. ഇതേ ചൊല്ലി വീട്ടിൽ കലഹം പതിവായപ്പോൾ യുവതി സത്താറുമായി ബന്ധം പിരിയാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ രാജേഷിനെ സത്താർ ഗൾഫിൽ വച്ച് ഭീഷണിപ്പെടുത്തി.
ഇതേ തുടർന്നു രണ്ടു വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു രാജേഷ് ഖത്തറിൽ നിന്നു നാട്ടിലേയ്ക്കു മടങ്ങുകയായിരുന്നു. രണ്ടു പെൺകുട്ടികളെയും തന്നെയും ഉപേക്ഷിച്ച് ഭാര്യ രാജേഷുമായി ബന്ധം തുടരുന്നതിലുള്ള പകയാണു സത്താറിനെ ഇത്തരത്തിൽ ഒരു ക്വട്ടേഷനു പ്രേരിപ്പിച്ചത്. സാലിഹിനും സത്താറിനുമായി പൊലീസ് പുറത്തിറക്കിയ ലുക്ക് ഔട്ട് സർക്കുലർ ഖത്തർ പൊലീസിനു കൈമാറി. ഇവരെ നാട്ടിൽ എത്തിപ്പിക്കാൻ ഡി ജി പി തലത്തിൽ ശ്രമം തുടങ്ങിട്ടുണ്ട്. ഇരുവരുടെയും ഓച്ചിറയിലെ വീടുകളിൽ എത്തി കുടുംബാഗങ്ങളെ ഫോട്ടോ കാണിച്ചു തിരിച്ചറിഞ്ഞു.
മടവൂർ ജംഗ്ഷനിൽ സ്വന്തം ഉടമസ്ഥതയിലുള്ള മെട്രാസ് റെക്കാർഡിങ് സ്റ്റുഡിയേയിൽ വച്ചാണ് രാജേഷിനെ വെട്ടിക്കൊന്നത്. കാറിൽ മുഖംമറച്ചെത്തിയ നാലംഗ ക്വട്ടേഷൻ സംഘത്തിൽ ഒരാൾ ഇറങ്ങി വാളുകൊണ്ട് രാജേഷിന്റെ കൈകളിലും കാലുകളിലും തുരുതുരാ വെട്ടുകയായിരുന്നു. കൊലയാളികൾ സഞ്ചരിച്ച കാർ വാടകയ്ക്കെടുത്തതു കായംകുളം സ്വദേശിയാണെന്ന നിർണായക മൊഴിയാണ് പൊലീസിനു ലഭിച്ചത്. കാർ വാടകയ്ക്കു നൽകിയവരാണ് ഇതു സംബന്ധിച്ച മൊഴി നൽകിയത്. കാർ കായംകുളത്തു വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ പിന്നീടു കണ്ടെത്തിയിരുന്നു. ഇതിനിടെ, കൊല്ലപ്പെട്ട റേഡിയോ ജോക്കി രാജേഷുമായി ബന്ധമുണ്ടായിരുന്നുവെന്നു വിദേശത്തുള്ള യുവതി പൊലീസിനോടു സമ്മതിച്ചു. കൊല്ലപ്പെട്ട സമയത്തു വിദേശത്തുള്ള ഈ യുവതിയുമായി രാജേഷ് ഫോണിൽ സംസാരിക്കുകയായിരുന്നെന്നു കണ്ടെത്തിയിരുന്നു. കൊലപാതകത്തിൽ മൂന്നുപേരെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. ഇവരാണു കൊലയാളി സംഘത്തിനെക്കുറിച്ചു സൂചന നൽകിയത്. സംഘം സഞ്ചരിച്ചതെന്നു കരുതുന്ന കാറിന്റെ ദൃശ്യങ്ങൾ കഴിഞ്ഞദിവസം പുറത്തായിരുന്നു.
വിവാഹിതയായ നൃത്താധ്യാപികയെ പ്രണയിച്ചത് വിനയായി
ഖത്തറിൽ റേഡിയോ ജോക്കിയായി ജോലിയിൽ തുടരവേ അവിടെ വച്ച് പരിചയപ്പെട്ട ആലപ്പുഴ സ്വദേശിനിയും നൃത്താദ്ധ്യാപികയുമായ യുവതിയാണ് രാജേഷിന് ചെന്നൈയിലെ സ്കൂളിൽ ജോലി തരപ്പെടുത്തി നൽകിയെന്നാണ് പൊലീസിന് ലഭിച്ച സൂചന. ഇതറിഞ്ഞ യുവതിയുടെ ഭർത്താവായ ഖത്തറിലെ വ്യവസായി നൽകിയ ക്വട്ടേഷനാണെന്നാണ് പൊലീസിന്റെ നിഗമനം. രാജേഷിനെ കൊല്ലുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തിയതായി യുവതിയും പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഈ യുവതിയുമായി പൊലീസ് ഫോണിൽ സംസാരിച്ചു. അന്വേഷണവുമായി സഹകരിക്കാമെന്നും അറിയിച്ചു. ക്വട്ടേഷൻ കൊടുത്തുവെന്ന് കരുതുന്ന വ്യവസായിയെ ചോദ്യം ചെയ്താൽ മാത്രമേ കേസ് മുന്നോട്ട് പോകൂവെന്നാണ് പൊലീസ് നൽകുന്ന സൂചന. ഇതിന് പൊലീസ് ഇന്റർപോളിന്റെ സഹായം തേടും.
മെട്രാസ്് എന്ന സ്റ്റുഡിയോ വീട്ടിനടുത്ത് രാജേഷ് നടത്തിയിലുന്നു. ഖത്തറിലെ യുവതിയുടെ പേരുമായി ഏറെ സാമ്യം ഈ പേരിനുണ്ട്. യുവതിയുടെ പേരിലെ രണ്ടക്ഷരവും തന്റെ പേരിലെ സൂചനകളുമാണ് മെട്രാസ്് എന്ന പേരിൽ രാജേഷ് നിറച്ചത്. ഇത് യുവതിയുടെ ഭർത്താവിനെ പ്രകോപിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെയാണ് സ്റ്റുഡിയോയ്ക്കുള്ളിലിട്ട് രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഈ സ്റ്റുഡിയോയിൽ ഇരുന്നായിരുന്നു രാത്രികാലങ്ങളിൽ ഖത്തറിലുള്ള യുവതിയുമായി രാജേഷ് ഫോണിൽ സംസാരിച്ചിരുന്നത്. ഇത് മനസ്സിലാക്കിയാണ് രാത്രിയിൽ സ്റ്റുഡിയോയിൽ രാജേഷ് ഉള്ളതായി വ്യവസായി തിരിച്ചറിഞ്ഞത്. അതുകൊണ്ട് തന്നെ പ്രാദേശിക വാസികളിൽ നിന്നും രാജേഷിന്റെ നീക്കങ്ങളിൽ ഖത്തറിലെ വ്യവസായിക്ക് സൂചനകൾ ലഭിച്ചിരുന്നതായും പൊലീസ് സംശയിക്കുന്നു.
ചുവപ്പ് കാറിലെത്തിയ നാലംഗ സംഘമാണു വെട്ടിയതെന്നു രാജേഷിനൊപ്പം ആക്രമിക്കപ്പെട്ട കുട്ടൻ മൊഴി നൽകിയിരുന്നു. ഇത്തരത്തിൽ ചുവപ്പുനിറമുള്ള കാർ രാജേഷ് കൊല്ലപ്പെടുന്നതിനു മുൻപു മടവൂരിലൂടെ പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് പൊലീസിനു ലഭിച്ചിരുന്നു കാറിന്റെ നമ്പർ വ്യക്തമല്ല. ഈ പ്രദേശത്തിനു സമീപത്തുള്ള മറ്റു സിസിടിവികളും പരിശോധിച്ചതോടെ കാർ കൊല്ലം ഭാഗത്തേക്കു കടന്നതായും തെളിവു ലഭിച്ചു. ഈ അന്വേഷണമാണ് കാർ കണ്ടെത്തുന്നതിൽ നിർണ്ണായകമായത്. രാജേഷുമായുള്ള അടുപ്പം യുവതിയുടെ കുടുംബത്തിൽ ദാമ്പത്യ പ്രശ്നങ്ങൾക്ക് കാരണമായിരുന്നുവെന്നും സൂചനയുണ്ട്. ഇതേചൊല്ലി ഭർത്താവുമായി പിണങ്ങി കഴിയുകയാണ് യുവതി. രാജേഷ് ജോലി മതിയാക്കി നാട്ടിലേക്ക് വന്നെങ്കിലും ഫോണിലൂടെയും വാട്ട്സ് ആപ് വഴിയും യുവതിയുമായി സൗഹൃദം തുടർന്നു.
സാമ്പത്തികമായി സഹായിച്ചിട്ടുള്ള യുവതി, രാജേഷിനെ നാട്ടിൽ നിന്നും വീട്ടിൽ നിന്നും മാറ്റി നിർത്തുകയെന്ന ഉദ്ദേശത്തോടെയാണ് ചെന്നൈയിൽ ജോലി തരപ്പെടുത്തി നൽകിയതെന്നും പറയപ്പെടുന്നു. യുവതിയുടെ സുഹൃത്ത് മുഖാന്തിരം സംഗീത അദ്ധ്യാപകനായി ജോലിയിൽ പ്രവേശിക്കാനിരിക്കെയാണ് കൊല നടന്നത്. ഭർത്താവിൽ നിന്ന് രാജേഷിന് വധഭീഷണിയുണ്ടെന്ന് മുൻകൂട്ടി മനസിലാക്കിയാകാം യുവതി ഇയാളെ ചെന്നൈയിലേക്ക് മാറ്റാൻ ശ്രമിച്ചതെന്നും സംശയിക്കുന്നുണ്ട്. രാജേഷിന് മറ്റാരുമായും ശത്രുതയില്ലാതിരിക്കെ ഈ വഴിക്കുള്ള അന്വേഷണമാണ് പൊലീസ് നടത്തിയത്.
അപ്പുണ്ണിയും രാജ്യം വിട്ടതായി സംശയിച്ച് പൊലീസ്
ക്വട്ടേഷൻ സംഘാംഗം കായംകുളം സ്വദേശി അപ്പുണ്ണി രാജ്യം വിട്ടതായാണ് പൊലീസ് സംശയിക്കുന്നത്. ദേശത്തിനകം സ്വദേശി അപ്പുണ്ണി(27) ക്കായി പൊലീസ് തിരച്ചിൽ നടത്തുന്നു. കേസിലെ പ്രധാനപ്രതി ഓച്ചിറ സ്വദേശി അലിഭായിക്ക് വാഹനം ഏർപ്പെടുത്തിക്കൊടുത്തത് അപ്പുണ്ണിയാണെന്നാണ് പൊലീസിന്റെ നിഗമനം. കായംകുളത്ത് രണ്ട് വധശ്രമം ഉൾപ്പെടെ മൂന്ന് ക്രിമിനൽ കേസുകളിലും കുറത്തികാട് പൊലീസിൽ ഒരുകേസിലും ഇയാൾ പ്രതിയാണ്. ജാമ്യമെടുത്ത് വിദേശത്തുപോയ ഇയാൾ മുൻ കേസുകളിൽ വിചാരണയ്ക്ക് കോടതിയിൽ ഹാജരാകുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. രഹസ്യമായി നാട്ടിലെത്തി രാജേഷിന്റെ കൊലപാതകത്തിനുശേഷം വീണ്ടും വിദേശത്തേക്ക് കടന്നു എന്നാണ് പൊലീസ് വാദം.
തിരുവനന്തപുരം എസ്പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് കേസ് അന്വേഷിക്കുന്നത്. നാലുദിവസം മുമ്പ് അന്വേഷണസംഘം അപ്പുണ്ണിയുടെ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. ഈ സമയം ഇയാളുടെ അമ്മയും അനുജനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരെ അന്വേഷണസംഘം ചോദ്യംചെയ്തു. അപ്പുണ്ണി വീട്ടിൽ വന്നിട്ടില്ലെന്നാണ് വീട്ടുകാർ പൊലീസിന് നൽകിയ മൊഴി.
ഇയാളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലെല്ലാം പൊലീസ് പരിശോധന നടത്തി. രാജേഷിനെ കൊലപ്പെടുത്തിയ ക്വട്ടേഷൻസംഘം സഞ്ചരിച്ചത് കായംകുളം സ്വദേശിയുടെ കാറിലാണെന്ന് പൊലീസിന് സൂചന ലഭിച്ചിരുന്നു. തുടർന്ന് കാറുടമ മുഹിയിദ്ദീൻ പള്ളിക്ക് സമീപമുള്ള യുവാവിനെ മൂന്നുദിവസം മുമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആയുധങ്ങളും ഇവിടെ നിന്ന് ദൗത്യത്തിനായി കൂട്ടുചേർത്തവരേയും ഉപേക്ഷിച്ചാണ് അപ്പുണ്ണിയും സാലിഹും രാജ്യം വിട്ടത്. സാലിഹ് കാഠ്മണ്ഡു വഴി രാജ്യം വിട്ടെന്നാണ് പൊലീസ് കണ്ടെ്ത്തിയത്. അപ്പുണ്ണിയെ പറ്റി അന്വേഷണം തുടരുന്നു.
മുതുകുളം സ്വദേശിയായ വിദേശമലയാളികൾ ക്വട്ടേഷനായി കാർ വാടകയ്ക്കെടുത്തു എന്നാണ് വിവരം. പിന്നീട് അവരുടെ നിർദേശപ്രകാരം കായംകുളത്തുള്ള ക്വട്ടേഷൻ സംഘത്തിന്റെ കയ്യിൽ വാഹനം എത്തി. ഇതുസംബന്ധിച്ച് നടന്ന അന്വേഷണമാണ് പൊലീസിനെ അപ്പുണ്ണിയിൽ എത്തിക്കുന്നതും തുടർ വിവരങ്ങളും ബന്ധങ്ങളും കണ്ടെത്തുന്നതും. രാജേഷിന്റെ കൊലപാതകത്തിനുശേഷം കാർ അടൂർഭാഗത്ത് ഉപേക്ഷിച്ചനിലയിൽ പൊലീസ് കണ്ടെടുത്തിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ തോറ്റുപോകുമെന്ന സൂചന സുരേഷ് ഗോപിയിൽ നിന്ന് തന്നെ കിട്ടി; അദ്ദേഹത്തിന്റെ സന്ദേഹം പറഞ്ഞപ്പോൾ, സുരേഷ് ഗോപി തോറ്റുപോകുമെന്ന് താൻ പറഞ്ഞു പോയി എന്നും വെള്ളാപ്പള്ളി
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- സംസ്ഥാനത്ത് ബിജെപിക്ക് മൂന്നുമുതൽ അഞ്ചുവരെ സീറ്റ് കിട്ടാം; രണ്ടെണ്ണം കൂടി വേണമെങ്കിലും കിട്ടാമെന്നും പി സി ജോർജ്
- ഞാൻ ഒരു മഹാപാപി ആയതുകൊണ്ടാകാം അദ്ദേഹം എന്നെ ബന്ധപ്പെട്ടത്; ലാവ്ലിൻ കേസിൽ പിണറായി എന്റെ സഹായം തേടി; കേസ് ഹൈക്കോടതി ബഞ്ചിൽ നിന്ന് മാറ്റി വയ്ക്കാൻ സമീപിച്ചു; ഗുരുതര ആരോപണവുമായി ടി ജി നന്ദകുമാർ
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
- കണ്ണൂരിൽ ഗ്യാസ് സിലിണ്ടർ ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു; അപകടം ചെറുകുന്ന് പുന്നച്ചേരി പെട്രോൾ പമ്പിന് സമീപം തിങ്കളാഴ്ച രാത്രി 10.15 ഓടെ; മരിച്ചത് കാർ യാത്രികരായ മൂന്നുപുരുഷന്മാരും, സ്ത്രീയും കുട്ടിയും; അഞ്ചുപേരും കാസർകോട് സ്വദേശികൾ; പുറത്തെടുത്തത് കാർ വെട്ടിപ്പൊളിച്ച്
- വിശ്വാസമില്ലെങ്കിൽ രാജിയെന്ന് ഇപി; ലോക്സഭയിൽ രണ്ടക്ക വിജയം ഉണ്ടാകുമ്പോൾ കൺവീനറായി ഇപി തന്നെ വേണമെന്ന് പിണറായി; നിർണ്ണായകമായത് കണ്ണൂരിലെ സിപിഎം രാഷ്ട്രീയ അടിയൊഴുക്കുകളിലെ ഭയം; ഫലം വന്നാൽ വീണ്ടും അച്ചടക്ക നടപടി ഫയൽ കേന്ദ്ര കമ്മറ്റി തുറന്നേക്കും; ഇനി ഇപി പാർട്ടിയുടെ നിരീക്ഷണ വലയത്തിൽ
- അർദ്ധരാത്രിയായാൽ പവർകെട്ട് തുടങ്ങും; സ്ഥിരം പല്ലവിയായതോടെ കലിതുള്ളി നാട്ടുകാർ; പാലാരിവട്ടം കെ.എസ്.ഇ.ബി. ഓഫീസിലേക്ക് ഇരച്ചെത്തി സ്ത്രീകളും കുഞ്ഞുങ്ങളും അടക്കമുള്ളവർ
- ടി20 ലോകകപ്പ്: സഞ്ജു സാംസണെ പ്രധാന വിക്കറ്റ് കീപ്പർ ബാറ്ററായി പരിഗണിക്കുന്നു; കെ എൽ രാഹുലും റിഷബ് പന്തും പരിഗണനയിലെന്ന് റിപ്പോർട്ട്
- ഊട്ടി, കൊടൈക്കനാൽ യാത്ര പഴയത് പോലെ എളുപ്പമാകില്ല; വിനോദ സഞ്ചാരികളുടെ സന്ദർശനത്തിന് ഇ-പാസ് ഏർപ്പെടുത്തണമെന്ന് ഹൈക്കോടതി; അപേക്ഷകർക്ക് ടോൾ ചാർജും ഓൺലൈനായി അടയ്ക്കാം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ലോക്സഭയിലെ ബിജെപി അക്കൗണ്ട് തുറക്കൽ തിരുവനന്തപുരത്തു നിന്നോ? തലസ്ഥാനത്ത് രാജീവ് ചന്ദ്രശേഖർ വിജയിക്കുമെന്ന് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട് ഉദ്ധരിച്ചു പത്രവാർത്ത; ശശി തരൂർ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും അടിയൊഴുക്കിൽ ആശങ്ക; തൃശൂരിൽ എൽ.ഡി.എഫ് വിജയമെന്നും കേന്ദ്ര ഇന്റലിജൻസ്
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'ചീത്ത വിളികൾ കേട്ട് ഓടിയാൽ കിട്ടുന്ന ശമ്പളമാണ് 715 രൂപ; എന്റെ ആകെയുള്ള വരുമാന മാർഗ്ഗമായിരുന്നു; എന്റെ ജോലി കളയിക്കുമെന്ന് മേയർ ഭീഷണിപ്പെടുത്തി; എല്ലാവരുടെ മുന്നിലും നാണം കെടുത്തിക്കൊണ്ടിരിക്കുകയാണ് : ജോലിയിൽ നിന്ന് മാറ്റി നിർത്തിയതോടെ സങ്കടപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സിഐടിയു ബ്യൂട്ടീഷൻ സംഘടനയുടെ ജില്ലാ സെക്രട്ടറി വോട്ട് കുത്തിയത് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്ക്; വിവിപാറ്റിൽ തെളിഞ്ഞ പേര് അനിൽ ആന്റണി; കുമ്പഴ വടക്ക് പോളിങ് ബൂത്തിൽ നാലു മണിക്കൂർ നീണ്ട പ്രതിഷേധം: അവസാനം പരാതി പിൻവലിച്ച് മടങ്ങി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്