കാതിൽ കടുക്കനും രണ്ട് മൊബൈലുമായി ചെത്തി നടന്നപ്പോൾ ആത്മാർത്ഥയില്ലെന്ന് പറഞ്ഞ് കേരളം കിച്ചനെ പുറന്തള്ളി; ജോലിതേടി ദുബായിൽ എത്തിയപ്പോൾ വരതെളിഞ്ഞു; ലോകകപ്പിൽ ശ്രീശാന്തിന് ശേഷം കളിച്ച മലയാളിയായി കൃഷ്ണചന്ദ്രൻ
മറുനാടൻ മലയാളി ബ്യൂറോ
കാതിൽ കടുക്കനും രണ്ട് മൊബൈൽ ഫോണുമായി നടന്ന കൃഷ്ണചന്ദ്രൻ കേരളാ ക്രിക്കറ്റിന് സമ്മാനിച്ചത് അറ്റിറ്റിയൂഡ് പ്രശ്നങ്ങളാണ്. അതുകൊണ്ട് തന്നെ ഗോഡ് ഫാദർമാരില്ലാതെ വളർന്ന കൃഷ്ണ ചന്ദ്രനായി ആരും വാദിക്കാനും ഉണ്ടായില്ല. അങ്ങനെ പാലക്കാടിന്റെ താരം യുഎഇയുടെ ലോകകപ്പ് താരമായി. ഇന്നിപ്പോൾ ശ്രീശാന്തിന് ശേഷം കൃഷ്ണ ചന്ദ്രനെന്ന് പറഞ്ഞ് കേരളാ ക്രിക്കറ്റ് തന്നെ ഈ കൊല്ലങ്കോട് സ്വദേശിയെ വാഴ്ത്തുന്നു. കേരളത്തിന് വേണ്ടി രഞ്ജി കളിക്കുകയെന്ന മോഹം തകർന്നപ്പോഴാണ് കൃഷ്ണചന്ദ്രൻ ദുബായിലേക്ക് വിമാനം കയറിയത്. അതുകൊണ്ട് മാത്രം ലോകകപ്പ് കളിക്കാനുമായി.
ലോകകപ്പിലെ അരങ്ങേറ്റം ഈ പാലക്കാട്ടുകാരൻ ഒട്ടും മോശമാക്കിയില്ല കൃഷ്ണചന്ദ്രൻ. 63 പന്തിൽനിന്ന് 34 റൺസ്. മൂന്ന് ബൗണ്ടറി അടങ്ങുന്നതായിരുന്നു ഇന്നിങ്സ്. മുൻ നായകൻ ഖുറാം ഖാനൊപ്പം 86 മിനിറ്റ് ക്രീസിൽ നിന്ന കൃഷ്ണചന്ദ്രന്റെ ചെറുത്തുനിൽപ്പിലാണ് വലിയ തകർച്ചയിൽ നിന്ന് യു. എ.ഇ. കരകയറിയത്. ഖുറാമിനൊപ്പം 82 റൺസിന്റെ കൂട്ടുകെട്ടാണ് കൃഷ്ണചന്ദ്രൻ പടുത്തുയർത്തിയത്. യു.എ.ഇയുടെ ലോകകപ്പിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ കൂട്ടുകെട്ടാണിത്. ഒരു വിക്കറ്റും നേടി. ലോകകപ്പ് സന്നാഹമത്സരങ്ങളിൽ കരുത്തരായ ഓസ്ട്രേലിയക്കെതിരെ മൂന്നുവിക്കറ്റ് സ്വന്തമാക്കിയ കൃഷ്ണചന്ദ്രൻ അഫ്ഗാനിസ്ഥാനെതിരെ 49 റൺസും രണ്ട് വിക്കറ്റും നേടിയതിനൊപ്പം രണ്ട് റണ്ണൗട്ടുകൾക്കും കാരണമായി. ഇതു തന്നെയാണ് ആദ്യ മത്സരത്തിനുള്ള അന്തിമ ഇലവനിൽ സ്ഥാനം കിട്ടിയതിന് കാരണവും.
സുനിൽ വാൽസനും ശ്രീശാന്തിനും ശേഷം ലോകകപ്പ് കളിക്കുന്ന മലയാളിയും ഈ ലോകകപ്പിലെ ഏക മലയാളിതാരവുമാണ് കിച്ചു എന്ന കൃഷ്ണചന്ദ്രൻ. മുബൈയ്ക്ക് വേണ്ടി കളിച്ചാണ് സുനിൽ വാൽസൻ ലോകകപ്പ് ടീമിലെത്തിയത്. ശ്രീശാന്താകട്ടെ കേരളത്തിനായി കളിച്ചു. കിച്ചുവെന്ന കൃഷ്ണകുമാർ കേരളത്തിനായി രഞ്ജി ട്രോഫികളിച്ചില്ലെങ്കിലും ഏകദിന ഫോർമാറ്റത്തിൽ സ്വന്തം നാടിന്റെ കുപ്പായമണിഞ്ഞിട്ടുണ്ട്. പിന്നീട് കളിമോഹങ്ങൾ വിട്ട് ജോലിക്കായി ദുബായിലേക്ക് വിമാനം കയറി. ഈ യാത്രയിലും ക്രിക്കറ്റ് തന്നെയായിരുന്നു മനസ്സ് നിറയെ. ആ കഠിനാധ്വാനത്തിന്റെ റിസൾട്ടാണ് ലോകകപ്പിൽ യുഎഇ ടീമിലെ സ്ഥാനം.
എസ്ബിറ്റിയുടെ കരാർ ജീവനക്കാരനായി ക്രിക്കറ്റ് കളിച്ചു നടക്കുമ്പോഴാണ് കൃഷ്ണചന്ദ്രനിലെ അറ്റിറ്റിയൂഡ് പ്രോബ്ലം കേരളാ ക്രിക്കറ്റ് തിരിച്ചറിഞ്ഞത്. അതോടെ രഞ്ജി ട്രോഫിയിൽ പാഡണിയുകയെന്ന സ്വപ്നം തീർന്നു. കേരളത്തിനുവേണ്ടി അണ്ടർ 19 ക്രിക്കറ്റ് കളിക്കുമ്പോൾ ശ്രീശാന്തിനൊപ്പം ഒരു മുറി പങ്കിട്ടിട്ടുണ്ട് കൃഷ്ണചന്ദ്രൻ. ശ്രീശാന്തിന്റെ സ്വഭാവ സവിശേഷതകൾ ആരോപിച്ച് തന്നെയാണ് കൃഷ്ണ ചന്ദ്രനെന്ന സാങ്കേതിക തികവുള്ള കളിക്കാരനേയും കേരളാ ക്രിക്കറ്റ് മാറ്റി നിർത്തിയത്. എന്നാൽ തളരാത്ത മനസ്സുമായി പാഡണിഞ്ഞ ബാറ്റ്സമാൻ ശ്രീശാന്തിന് ശേഷം ലോകകപ്പ് കളിക്കുന്ന താരവുമായി.
അടിച്ചു കളിക്കാനും പ്രതിരോധത്തിലേക്ക് ഉൾവലിയാനും കഴിയുന്ന താരമായിരുന്നു കൃഷ്ണ ചന്ദ്രൻ. ജൂനിയർ തലത്തിൽ കൃഷ്ണ ചന്ദ്രന്റെ മീഡിയം പേസ് പന്തുകളും കേരളത്തിന് എതിരാളികളുടെ വിക്കറ്റുകൾ നൽകി. പക്ഷേ സീനിയർ തലത്തിൽ കേരളത്തിൽ ക്രിക്കറ്റ് കളിക്കാൻ ഇതൊന്നും മതിയായിരുന്നില്ല. ആരെങ്കിലും പുറകെ നിന്ന് തള്ളണം. കൊച്ചി ലോബിയുടേയും തിരുവനന്തപുരം കൂട്ടായ്മയുടേയോ പിന്തുണ വേണം. ഇതൊക്കെ അന്യമായപ്പോൾ എസ്ബിറ്റി ടീമിന് വേണ്ടി പോലും സ്ഥിരമായി കളിക്കുകയെന്ന മോഹം പൊലിഞ്ഞു. പൂജാ ക്രിക്കറ്റിൽ എസ്ബിറ്റിയെ ചാമ്പ്യന്മാരാക്കി മാൻ ഓഫ് ദ സീരീസ് പട്ടം നേടിയപ്പോഴും കൃഷ്ണചന്ദ്രന്റെ കളിമികവ് സ്വന്തം നാട് തിരിച്ചറിഞ്ഞില്ല.
ലോകകപ്പ് കളിച്ച് യുഎഇയ്ക്ക് കിരീടം സമ്മാനിച്ച് കേരളത്തിൽ മടങ്ങിയെത്തിയാൽ പോലും ഈ പ്രതിഭയ്ക്ക് സംസ്ഥാന ടീമിൽ ഇടം ലഭിക്കാൻ സാധ്യതയില്ലെന്നാണ് ജൂനിയർ തലത്തിൽ കൃഷ്ണചന്ദ്രനോടൊപ്പം കളിച്ച സഹതാരത്തിന്റെ പരിഹാസം. നിരവധി കൃഷ്ണ ചന്ദ്രന്മാർ കേരളത്തിൽ ഇപ്പോഴുമുണ്ട്. ഇവരെയെല്ലാം തഴഞ്ഞാണ് അന്യസംസ്ഥാന താരങ്ങളെകൊണ്ട് കേരളത്തിനായി രഞ്ജി ട്രോഫി കളിപ്പിക്കുന്നതെന്നും വിമർശനമുണ്ട്. എന്നിട്ടും ഈ സീസണിലെ കേരളത്തിന്റെ പ്രകടനം ശരാശരിക്ക് താഴെ പോയി. കൃഷ്ണചന്ദ്രന്റെ പ്രകടനമികവ് തിരിച്ചറിഞ്ഞ് മാറ്റങ്ങൾക്ക് കേരളാ ക്രിക്കറ്റ് തയ്യാറെടുക്കണമെന്നാണ് ഇവരുടെ അഭിപ്രായം.
സ്കൂൾ പഠന കാലത്തിന് ശേഷമാണ് കൃഷ്ണ ചന്ദ്രൻ ക്രിക്കറ്റിലേക്ക് ശ്രദ്ധതിരിക്കുന്നത്. തുടർന്ന് കേരളത്തിന് വേണ്ടി അണ്ടർ 19, 21,25 ഏജ്ഗ്രൂപ്പുകളിൽ കളിച്ചു. 200405ൽ രഞ്ജിട്രോഫിയിലും കേരളത്തിന് വേണ്ടി പാഡണിഞ്ഞു ഈ ആൾറൗണ്ടർ. ഡിഗ്രിക്ക് പഠിക്കുമ്പോൾ ബാംഗഌർ സർവകലാശാലക്ക് വേണ്ടിയും തുടർന്ന് ഇന്ത്യൻ സർവകലാശാല ടീമിനു വേണ്ടിയും കളിച്ചു. ഇതിനിടെ ജീവിത സാഹചര്യങ്ങൾ ദുബൈയിലത്തെിച്ചു. ഇവിടെ കെ.പി.എൽ, കെ.സി.എൽ ടൂർണമെന്റുകളിലെല്ലാം സജീവമായിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് ആദ്യമായി യു.എ.ഇ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. അന്ന് മലേഷ്യയിൽ നടന്ന എ.സി.സി പ്രീമിയർ ലീഗ് മത്സരത്തിലായിരുന്നു ദേശീയ ടീമിലുള്ള അരങ്ങേറ്റം.
തുടർന്ന് ലോകകപ്പിനുള്ള സാധ്യത ടീമിലിടം പിടിച്ച കൃഷ്ണ ചന്ദ്രൻ വിവിധ ടീമുകളുമായുള്ള സൗഹൃദ മത്സരത്തിൽ തിളങ്ങിയതോടെ അവസാന 15 അംഗ ലിസ്റ്റിലും സ്ഥാനം ഉറപ്പാക്കുകയായിരുന്നു. പാക്കിസ്ഥാൻ, ന്യുസിലാന്റ്, അഫ്ഗാനിസ്താൻ ടീമുകളുമായുള്ള മത്സരത്തിൽ ബാറ്റിങിലും ബൗളിങ്ങിലും മികവ് കാട്ടിയതോടെ മലയാളിയുടെ പ്രതിഭ തിരിച്ചറിഞ്ഞു. 1996ൽ ആദ്യമായി ലോകകപ്പ് ക്രിക്കറ്റ് കളിച്ച യു.എ.ഇ 19 വർഷത്തിന് ശേഷമാണ് വീണ്ടും ലോക മാമാങ്കത്തിന് യോഗ്യത നേടുന്നത്.
പാക്കിസ്ഥാൻ താരങ്ങൾ നിറഞ്ഞ യു.എ.ഇ. ടീമിൽ ഇന്ത്യയിൽനിന്നും ശ്രീലങ്കയിൽനിന്നും രണ്ട് കളിക്കാർ വീതമുണ്ട്. മുംബൈ സ്വദേശി സ്വപ്നാൽ പാട്ടീലാണ് ഇന്ത്യയിൽനിന്നുള്ള രണ്ടാമത്തെ കളിക്കാരൻ. ദുബായിൽ നടക്കുന്ന കെ.പി.എല്ലിൽ 2012ൽ പാലക്കാടും 2014ൽ കെ.സി.എല്ലിൽ തൃശ്ശൂരും ചാമ്പ്യന്മാരായപ്പോൾ കൃഷ്ണചന്ദ്രനായിരുന്നു നായകൻ. തുടർന്ന് എമിറേറ്റ്സ് ടീമിനുവേണ്ടിയായി കളികൾ. 2013ൽ ടീമിന്റെ വൈസ് ക്യാപ്റ്റനുമായി. ദേശീയടീമിനായി ആറ് ഏകദിനങ്ങളും 15 എ ക്ലാസ് മത്സരങ്ങളും കളിച്ചിട്ടുണ്ട്.
പാലക്കാട് കൊല്ലങ്കോട് താസിൽദാർപാടം 'കൃഷ്ണകൃപ'യിൽ കരാട്ടെ രവീന്ദ്രനാഥന്റെയും ശോഭയുടെയും മകനാണ് കൃഷ്ണ ചന്ദ്രൻ. ചെന്നൈയിലെ സ്കൂൾ പഠനകാലത്താണ് ക്രിക്കറ്റിനെ ഗൗരവമായി കാണുന്നത്. ബാംഗ്ലൂർ സർവകലാശാലയ്ക്കുവേണ്ടിയും വിസ്സിട്രോഫിയിലും കളിച്ചു. 2005ൽ ഇന്ത്യൻ സർവകലാശാലാടീമിൽ എത്തി. ഓസ്ട്രേലിയയിൽ സൗത്ത് വെയിൽസ് യൂണിവേഴ്സിറ്റിക്കെതിരെയും കളിച്ചു. പാലക്കാട് ഗ്യാലക്സി ക്രിക്കറ്റ് ക്ലബ്ബ് അംഗമായിരുന്ന കൃഷ്ണചന്ദ്രൻ കേരളത്തിനുവേണ്ടി അണ്ടർ 19, അണ്ടർ 22, അണ്ടർ 25, ട്വന്റി20, ലിസ്റ്റ് 'എ' 50 ഓവർ മാച്ച് എന്നിവയൊക്കെ കളിച്ചിട്ടുണ്ട്.
2010ൽ ജോലിതേടി ദുബായിലെത്തിയതോടെയാണ് കൃഷ്ണചന്ദ്രന്റെ സമയം തെളിഞ്ഞത്. ഫ്ലൈ എമിറേറ്റ്സിൽ സീനിയർ കാർഗോ കസ്റ്റമർ സർവീസ് ഏജന്റാണ്. കൃഷ്ണചന്ദ്രന്റെ അനുജൻ സേതുരാജും യു.എ.ഇ.യിലാണ്. അവിടെ ആർ.എ.കെ. ബാങ്ക് ടീമിനുവേണ്ടി കളിക്കുന്നു.
Stories you may Like
- രോഹൻ കുന്നുമ്മൽ ഐപിഎൽ അരങ്ങേറ്റത്തിന്, ഡൽഹിയുടെ സിലക്ഷൻ ക്യാംപിൽ
- ദാവൂദ് ഇബ്രാഹീമിന്റെ സ്വത്തുക്കളുടെ അനന്തരവകാശി മിയാൻ ദാദിന്റെ മകനോ?
- അഹ്ലാൻ മോദിയിൽ ഇന്ത്യൻ പ്രവാസി സമൂഹത്തെ ആവേശം കൊള്ളിച്ച് പ്രധാനമന്ത്രി
- കിരീടം തിരികെപ്പിടിക്കാൻ ഇന്ത്യ, ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിലൂടെ
- ബി.സി.സിഐയുടെ ആസ്തി കണ്ട് അന്തംവിട്ട് ക്രിക്കറ്റ് ലോകം
- TODAY
- LAST WEEK
- LAST MONTH
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- വനിതാപൊലീസുകാരും, മാധ്യമ പ്രവർത്തകരും അടങ്ങുന്ന നാനൂറോളം സ്ത്രീകളെ ഒരു പരാതിയുമില്ലാതെ ഇത്രയും കാലം പീഡിപ്പിക്കാൻ കഴിഞ്ഞതെങ്ങനെ? ഇത് ഇന്ത്യ കണ്ട എറ്റവും വലിയ ലൈംഗിക പീഡനക്കേസ്; പ്രജ്വൽ രേവണ്ണയുടെ സൈക്കോ സ്ത്രീ പീഡനത്തിന്റെ മോഡസ് ഓപ്പറൻഡി ഇങ്ങനെ
- വീട്ടിൽ നിന്ന് പോരുമ്പോൾ ഇട്ടിരുന്ന വസ്ത്രം അനില മാറ്റി; സുഹൃത്തിന്റെ വീടിന്റെ താക്കോൽ കിട്ടിയപ്പോൾ ഷിജു പദ്ധതിയിട്ടത് സഹപാഠിയുമായി കൂടുതൽ അടുക്കാനുള്ള രഹസ്യ താവളമൊരുക്കൽ; ബന്ധം വേണ്ടെന്ന് പറഞ്ഞത് പ്രകോപനമായോ? അന്നൂരിലും ഇരുളിലും സംഭവിച്ചത് എന്ത്?
- മാസപ്പടിയിൽ വിജിലൻസ് കോടതി വിധിയുടെ ദിവസം ഗൾഫിലേക്ക് പറന്ന് മുഖ്യമന്ത്രി; എക്സാലോജിക് കേസിൽ മകളെ ചോദ്യം ചെയ്യാനുള്ള നടപടികൾ തുടരുന്നതിനിടെ ദുബായിലേക്ക് പിണറായി; മകനെ കാണാനെന്ന് സൂചന; സെക്രട്ടറിയേറ്റിൽ കുറച്ചു കാലം ഇനി മുഖ്യമന്ത്രി ഇല്ല
- ഹൃദയഭേദകമായ കാഴ്ച്ചയായി ആ കുഞ്ഞുശവപ്പെട്ടിക്ക് സമീപത്തെ കിലുങ്ങുന്ന കളിപ്പാട്ടം; പൂക്കൾ വിതറി കളിപ്പാട്ടത്തിനൊപ്പം ആ കുരുന്നിനെ കുഴിയിലേക്ക് വച്ചപ്പോൾ നെഞ്ചുപിടഞ്ഞു പൊലീസുകാരും; അമ്മ വലിച്ചെറിഞ്ഞ് കൊന്ന നവജാതശിശുവിന്റെ മൃതദേഹം സംസ്കരിച്ചു കൊച്ചി പൊലീസ്
- വീട്ടിൽ നിന്നും നായകളുടെ അസ്വാഭാവികമായ കുര കേട്ട് സമീപവാസികൾ; ജനൽ വഴി നോക്കിയപ്പോൾ കണ്ടത് രക്തത്തിൽ കുളിച്ച സ്ത്രീശരീരം; അരുംകൊലയിൽ അന്നൂർ വാസികൾക്ക് ഇത് നടുക്കുന്ന ഞായർ; കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് ആരോപിച്ചു യുവതിയുടെ സഹോദരൻ
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- ഉറക്കക്കുറവായി തുടങ്ങിയ രോഗം ഒടുവിൽ കീഴടക്കി; നടി കനകലത അന്തരിച്ചു; അന്ത്യം തിരുവനന്തപുരത്തെ വസതിയിൽ; ആദ്യത്തെ കൺമണിയും രാജാവിന്റെ മകനും അനിയത്തിപ്രാവും അടക്കം മലയാളത്തിലും തമിഴിലുമായി 360 ൽ അധികം ചിത്രങ്ങൾ; സിനിമയിലേക്ക് എത്തിയത് നാടകത്തിൽ തിളങ്ങിയ ശേഷം
- ഇന്തോനേഷ്യയും സിംഗപ്പൂരും ദുബായും സന്ദർശിക്കാൻ മുഖ്യമന്ത്രിക്ക് 16 ദിവസത്തെ വിദേശ സന്ദർശനാനുമതി; കൊച്ചിയിൽ നിന്നും വിമാനം കയറിയത് ഭാര്യയ്ക്കും കൊച്ചു മകനുമൊപ്പം; റിയാസും ഭാര്യ വീണയും നാല് ദിവസം മുമ്പേ പറന്നു; പിണറായിയും കുടുംബവും അവധിക്കാല ട്രിപ്പിൽ; വിശദാംശം പുറത്ത്
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- തൃശ്ശൂരിൽ നിന്നും യാത്ര തുടങ്ങി പാളയം എത്തുന്നതുവരെ പല തവണയായി യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചു; പൊലീസ് അന്വേഷണം അസാധാരണ വഴികളിലൂടെ; യദുവിനെ കെ എസ് ആർ ടി സി പിരിച്ചു വിട്ടേക്കും; ഡ്രൈവിങ് ലൈസൻസും റദ്ദാക്കിയേക്കും; യദുവിനെ എല്ലാ അർത്ഥത്തിലും പൂട്ടാൻ നീക്കം
- ആ ബസിൽ ഉള്ളത് മൂന്ന് ക്യാമറകൾ; ലൈംഗിക അധിക്ഷേപം ഉൾപ്പെടെ എല്ലാ ആരോപണത്തിനും തെളിവ് തിരുവനന്തപുരം ഡിപ്പോയുടെ ആർ.പി.സി 101യിൽ; പക്ഷേ ആ ക്യാമറ പരിശോധനയ്ക്ക് പൊലീസിന് താൽപ്പര്യക്കുറവും; മേയറും എംഎൽഎയായ ഭർത്താവും ചെയ്തത് ജാമ്യമില്ലാ കുറ്റം; കേസെടുക്കാതെ കള്ളക്കളികൾ; യദുവിന് പണി പോകും
- 'ചീത്ത വിളികൾ കേട്ട് ഓടിയാൽ കിട്ടുന്ന ശമ്പളമാണ് 715 രൂപ; എന്റെ ആകെയുള്ള വരുമാന മാർഗ്ഗമായിരുന്നു; എന്റെ ജോലി കളയിക്കുമെന്ന് മേയർ ഭീഷണിപ്പെടുത്തി; എല്ലാവരുടെ മുന്നിലും നാണം കെടുത്തിക്കൊണ്ടിരിക്കുകയാണ് : ജോലിയിൽ നിന്ന് മാറ്റി നിർത്തിയതോടെ സങ്കടപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു
- 10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ്
- ഇത് അപ്പാ മക്കൾ പാർട്ടി! എംഎൽഎ-എംപിമാർ തൊട്ട് മുൻ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വരെ ഈ കുടുംബത്തിലുണ്ട്; 2,976 വീഡിയോകളിലായി കൊച്ചുമകന്റെ ലീലകളിൽ ഞെട്ടൽ; പിതാവും പുത്രനും ഒരുപോലെ പീഡനക്കേസിൽ; കർണാടകയിൽ ഗൗഡ കുടുംബവാഴ്ചക്ക് അന്ത്യമാവുമ്പോൾ
- 'ഈ ഒരു തെളിവു മാത്രം മതി; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു': യാത്രയ്ക്കിടെ തന്നെ അപമാനിച്ച ദിവസം കെ എസ് ആർ ടി സി ബസ് ഓടിച്ചത് യദു തന്നെയെന്ന് തെളിഞ്ഞതായി നടി റോഷ്ന
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്