എയർപോർട്ട് പിടിച്ചെടുത്ത് ബ്രിട്ടൻ കോളനിയാക്കി വെച്ച രാജ്യങ്ങൾ ഓരോന്നായി ചൈനീസ് അധിനിവേശത്തിന് കീഴടങ്ങി തുടങ്ങി; 15 വർഷത്തിനിടയിൽ ചൈന 42 കോമൺവെൽത്ത് രാജ്യങ്ങളിൽ നിക്ഷേപിച്ചത് 1000 ബില്യൺ ഡോളർ; തിരിച്ചടയ്ക്കാനാവതെ ഓരോരോ രാജ്യങ്ങൾ ചൈനയുടേതായി മാറുന്നു; വാ പൊളിച്ച് ലോകം
മറുനാടൻ മലയാളി ബ്യൂറോ
നാഴികയ്ക്ക് നാല്പതുവട്ടം അമേരിക്കൻ സാമ്രാജ്യത്വ ശക്തികൾക്കെതിരെ മുദ്രാവാക്യം മുഴക്കുന്ന സഖാക്കൾ അറിയാതെ പോയ അല്ലെങ്കിൽ അറിഞ്ഞെന്ന് നടക്കാതെപോയ ഒരു കാര്യമുണ്ട്, ഇന്ന് ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യത്വ ശക്തിയായി കമ്മ്യുണിസ്റ്റ് ചൈന മാറിയിരിക്കുന്നു എന്നത്. അന്ന് കൈയൂക്കിന്റെയും ആധുനിക ആയുധങ്ങളുടെയും ബലത്തിലാണ് ബ്രിട്ടനും മറ്റ് പാശ്ചാത്യ ശക്തികളും ലോകമെമ്പാടും കോളനികൾ സ്ഥാപിച്ചതെങ്കിൽ, സാമ്പത്തിക സഹായം എന്ന കെണിയൊരുക്കിയാണ് ചൈന കോളനിവത്ക്കരണം നടത്തുന്നത്. ചൈനയുടേ കുരുട്ടുബുദ്ധിയിൽ പെട്ടവരിൽ 42-ഓളം കോമൺവെൽത്ത് രാജ്യങ്ങളും ഉണ്ടെന്നുള്ളത് ഞെട്ടിക്കുന്ന വസ്തുത തന്നെയാണ്.
ലോകശക്തിയായി മാറണമെന്ന ചൈനയുടെ തുടരുന്ന ആശയുടെ ഭാഗമായി 2005 മുതൽ 42 കോമൺവെൽത്ത് രാജ്യങ്ങളിലായി 914 ബില്ല്യൺ അമേരിക്കൻ ഡോളറാണ് ചൈന നിക്ഷേപിച്ചിരിക്കുന്നത്. കരീബിയൻ മേഖലയിലും ദുർബലരായ പല കോമൺവെൽത്ത് രാജ്യങ്ങളിലും ചൈന സ്വാധീനം വർദ്ധിപ്പിക്കുമ്പോൾ പതിറ്റാണ്ടുകളായി ബ്രിട്ടൻ ഉറങ്ങുകയാണെന്നാണ് വിദേശകാര്യ വിദഗ്ദർ കുറ്റപ്പെടുത്തുന്നത്.
താരതമ്യേന ദരിദ്രരായ ബാർബഡോസ്, ജമൈക്ക എന്നീ രാജ്യങ്ങൾക്ക് കോടിക്കണക്കിന് ഡോളർ വായ്പയായി നൽകിയ ചൈനയുടെ പ്രതീക്ഷ അവർക്ക് ആ തുക തിരിച്ചു നൽകാനാവില്ല എന്നുതന്നെയാണ്. അത്തരമൊരു സാഹചര്യത്തിൽ ഈട് നൽകിയിരിക്കുന്ന ആസ്തികൾ ചൈനയ്ക്ക് സ്വന്തമാകും. ചില കാര്യങ്ങളിൽ തുറമുഖങ്ങളും, സുപ്രധാനമായ നാവിക പാതകളുമൊക്കെ ഇത്തരത്തിൽ ഈടായി നൽകിയിട്ടുണ്ട്. ഇന്ന് ചൈനയോട്, ശക്തിയുടെ കാര്യത്തിൽ കിടപിടിക്കാൻ കഴിയുന്ന അമേരിക്കയ്ക്കും ഇന്ത്യയ്ക്കുമെതിരെ വെല്ലുവിളി ഉയർത്തുക എന്നതുതന്നെയാണ് ഇത്തരം നടപടികളിലൂടെ ചൈന ലക്ഷ്യം വയ്ക്കുന്നത്.
അമേരിക്കൻ എന്റപ്രൈസ് ഇൻസ്റ്റിറ്റിയുട്ടിന്റെ കണക്കുകൾ പ്രകാരം ബാർബഡോസിൽ റോഡുകൾ, വീടുകൾ, മാലിന്യ നിർമ്മാർജ്ജനം എന്നീ മേഖലകളിലായി ചൈന നിക്ഷേപിച്ചിരിക്കുന്നത് ഏകദേശം 650 മില്യൺ ഡോളറാണ്. ബ്രിട്ടീഷ് കോളനിയായിരുന്ന ഈ കരീബിയൻ ദ്വീപ് രാഷ്ട്രം റിപ്പബ്ലിക്കായി മാറിയതോടെ ബ്രിട്ടനിൽ നിന്നും അകലം പാലിക്കുകയാണ്. തൊട്ടടുത്തുള്ള ജമൈക്കയിൽ ചൈന നിക്ഷേപിച്ചിരിക്കുന്നത് 3.4 ബില്യൺ ഡോളറാണ്. കരീബിയൻ മേഖലയിൽ ഏറ്റവും അധികം ചൈനീസ് സാമ്പത്തിക സഹായം കൈപ്പറ്റിയ രാജ്യമാണ്ജമൈക്ക.
ഹോങ്കോംഗിൽ ചൈന ഏർപ്പെടുത്തിയ കരാള നിയമത്തിനെ പിന്തുണയ്ക്കാനുള്ള പ്രമേയം ചൈന ഐക്യരാഷ്ട്ര സഭയിൽ അവതരിപ്പിച്ചപ്പോൾ അവശേഷിക്കുന്ന 16 കോമൺവെൽത്ത് രാജ്യങ്ങളി രണ്ടെണ്ണമായ പാപ്പുവാ ന്യു ഗിനിയയുടെയും, ആന്റിഗുവ്വ ആൻഡ് ബാർബുഡയുടേയും പിന്തുണ ചൈനയ്ക്ക് ലഭിച്ചിരുന്നു എന്നതോർക്കണം. ഇതിൽ പാപ്പുവ ന്യു ഗിനിയയ്ക്ക് ഇക്കാര്യത്തിൽ ചൈനയെ പിന്തുണച്ച മറ്റൊരു രാജ്യമായ സിയാറ ലിയോണിയിൽ അവരുടെ മൊത്തം ആഭ്യന്തര ഉദ്പാദനത്തിന്റെ 145 ശതമാനമാണ് ചൈന മുതൽ മുടക്കിയിരിക്കുന്നത്. ഇവരെ കൂടാതെ ചൈന കൈയയച്ച് സഹായിച്ച സാംബിയ, ലെസോതോ, കാമറൂൺ, മോസാംബിക് തുടങ്ങിയ രാജ്യങ്ങളും അന്ന് ചൈനയെ പിന്തുണച്ചിരുന്നു.
അതിനിടയിലെ നിലവിലെ കോമൺവെൽത്ത് ഡെവലപ്മെന്റ് കോർപ്പറേഷനു പകരം ഒരു ബ്രിട്ടീഷ് ഇന്റർനാഷണൽ ഇൻവെസ്റ്റ്മെന്റ് ഏജൻസി രൂപീകരിക്കുമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടരി ലിസ് ട്രസ്സ് പ്രഖ്യാപിച്ചിരുന്നു. 2025 ആകുമ്പോഴേക്കും വിവിധ കോമൺവെൽത്ത് രാജ്യങ്ങളിൽ 10.6 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്തുക എന്നതാണ് ഇതിന്റെ ഉദ്ദേശം. എന്നാൽ, ബ്രിട്ടീഷ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ കാലതാമസം ചൈന മുതലെടുത്തു എന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ പറയുന്നത്.
ഇപ്പോൾ ശീതസമരം പുനരാരംഭിച്ച സാഹചര്യത്തിൽ ചൈനയുടേ നീക്കത്തെ ഗൗരവത്തോടെ കാണണമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ പറയുന്നത്. ധനസഹായത്തിലൂടെ കെണിയൊരുക്കി പല രാജ്യങ്ങളിലേയും തന്ത്രപ്രധാനങ്ങളായ തുറമുഖങ്ങളുടെയും, വിമാനത്താവളങ്ങളുടെയും, അന്താരാഷ്ട്ര കപ്പൽ ചാനലുകളുടെയും നിയന്ത്രണം ഏറ്റെടുക്കുക മാത്രമല്ല ചൈനയുടേ ഉദ്ദേശം. ഐക്യരാഷ്ട്ര സഭ പോലുള്ള അന്താരാഷ്ട്ര വേദികളിൽ വോട്ടെടുപ്പുകൾ നടക്കുമ്പോൽ തങ്ങൾക്ക് അനുകൂലമായി പരമാവധി വോട്ടുകൾ ശേഖരിക്കുക എന്നതും ചൈനയുടെ ഉദ്ദേശമാണ്.
ബ്രിട്ടന്റെ അന്താരാഷ്ട്ര സഹായം ഏറ്റവുമധികം കൈപ്പറ്റിയിരുന്ന പാക്കിസ്ഥാന് ചൈനയിൽ നിന്നും 80 ബില്യൺ ഡോളറിന്റ് സഹായമാണ് ലഭിച്ചത്. ഇത് പാക്കിസ്ഥാന്റെ മൊത്തം ആഭ്യന്തര ഉദ്പാദനത്തിന്റെ അഞ്ചിലൊന്നു വരും. മാത്രമല്ല, ഇപ്പോൾ 70 ശതമാനം ആയുധങ്ങളും പാക്കിസ്ഥാൻ വാങ്ങുന്നത് ചൈനയിൽ നിന്നാണ്. ഇതിൽ ഏറെയും ആയുധങ്ങൾ പാക്കിസ്ഥാൻ സർക്കാർ താലിബാന് നൽകി എന്നാണ് അമേരിക്ക വിശ്വസിക്കുന്നത്.
അഫ്ഗാനിസ്ഥാനിൽ അരക്ഷിതാവസ്ഥയും സാമ്പത്തിക പ്രതിസന്ധിയും സൃഷ്ടിക്കുക എന്നതാണ് ഇതിലൂടെ ചൈന ഉന്നംവയ്ക്കുന്നത്. അങ്ങനെയായാൽ, ധനസഹായത്തിന്റെ പേരിൽ ചൈനയ്ക്ക് അഫ്ഗാനിസ്ഥാനെ സ്വാധീനിക്കാൻ സാധിക്കും. അതുവഴി അഫ്ഗാനിസ്ഥാനിലെ കൽക്കരി, ചെമ്പ്, ഇരുമ്പയിര്, രത്നക്കല്ല് നിക്ഷേപങ്ങൾ ചൈനയുടെ കൈവശത്ത് വന്നു ചേരുമെന്നും ചൈന പ്രതീക്ഷിക്കുന്നു.
നേരത്തേ, വായ്പ തിരിച്ചടയ്ക്കാൻ കഴിയാതായതോട് ഈടായി നൽകിയ ഹാംബണ്ടൊട്ട തുറമുഖവും അതോട് ചേർന്നുള്ള 15000 ഏക്കർ ഭൂമിയും 99 വർഷത്തെ പാട്ടത്തിന് ചൈനയ്ക്ക് കൈമാറാൻ ശ്രീലങ്ക നിർബന്ധിതമായിരുന്നു. ഇത് ഇന്ത്യയ്ക്ക് ആധിപത്യമുള്ള കപ്പൽ ചാനലിൽ ചൈനയ്ക്കും സാന്നിദ്ധ്യം ഉണ്ടാക്കികൊടുത്തു. കഴിഞ്ഞകാലത്ത് തായ്വാനുമായുൾല ബന്ധം ഉപേക്ഷിക്കാൻ തയ്യാറായ രാജ്യങ്ങളെ ചൈന കൈയയച്ച് സഹായിച്ചിരുന്നു.
ഇത്തരത്തിൽ തായ്വാനുമായുള്ള ബന്ധം ഉപേക്ഷിച്ച, കേവലം 1.8 ബില്യൺ ഡോളർ മാത്രം വരുമാനമുള്ള ഗ്രനേഡയിൽ 55 മില്യൺ ഡോളർ ചെലവ് വരുന്ന ഒരു ക്രിക്കറ്റ് സ്റ്റേഡിയം ചൈന നിർമ്മിച്ചു നൽകിയിരുന്നു. അതുപോലെ 2018-ൽ തായ്വാനുമായുള്ള ബന്ധം ഉപേക്ഷിച്ച ഡൊമിനിക്കൻ റിപ്പബ്ലിക്കിനും 3 ബില്യൺ ഡോളറിന്റെ സഹായം ചൈനയിൽ നിന്നും ലഭിച്ചു.
എന്നാൽ, പഴയതുപോലെ പ്രമേയങ്ങൾ പാസ്സാക്കുവാൻ വോട്ടുകൾ വിലയ്ക്കെടുക്കുന്ന രീതി ചൈന മാറ്റിയിരിക്കുന്നു. ഇപ്പോൾ സാമ്പത്തിക ഇടപാടുകളിലൂടെ ലോകം കീഴടക്കുവാനാണ് ചൈനയുടേ ശ്രമം. അതുവഴി ചൈനാക്കാർക്ക് തൊഴിൽ നൽകാനുംസഹായം സ്വീകരിക്കുന്ന രാജ്യങ്ങളിലെ പ്രകൃതിവിഭവങ്ങൾ കൈക്കലാക്കുവാനും ചൈനയ്ക്ക് കഴിയും. 2018-ൽ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളും ചൈനയുമായി വ്യാപാര ഉടമ്പടി ഒപ്പുവച്ചിരുന്നു. അടുത്തകാലത്ത് ജമൈക്കയിലെ കിങ്സ്റ്റൺ ഫ്രീപോർട്ടിന്റെ ചുമതല്ഖ ഒരു ചൈനീസ് കമ്പനി ഏറ്റെടുക്കുകയും ചെയ്തിരുന്നു.
കുറഞ്ഞ ചെലവിൽ അന്താരാഷ്ട്ര കരാറുകൾ ഉറപ്പിക്കുക എന്നതും ചൈനയുടേ മറ്റൊരു തന്ത്രമാണ്. ജോലികൾ ഏറ്റെടുത്ത ശേഷം അവിടേക്ക് ചൈനാക്കാരെ തൊഴിലിനായി എത്തിക്കും. ഇത്തരത്തിൽ നിരവധി പാശ്ചാത്യ കമ്പനികളുടെ വിവിധ കരാറുകൾ തട്ടിയെടുക്കാൻ ചൈനയ്ക്ക് ആയിട്ടുണ്ട്. ഉദാഹരണത്തിന്. ബ്രിട്ടീഷ് കെട്ടിട നിർമ്മാണ കമ്പനിയായ കീർ ന് കരീബിയയിലേയും ഹോങ്കോംഗിലേയും കരാറുകൾ നഷ്ടപ്പെട്ടിരുന്നു. 96 മില്യൺ ഡോളറിന്റെ നഷ്ടമാണ് ഇതുവഴി കമ്പനിക്ക് ഉണ്ടായത്.
അതിനിടയിലാണ്, 2014-ൽ വൻ തോതിലുള്ള എണ്ണനിക്ഷേപം കണ്ടെത്തിയതോടെ ചൈന കണ്ണുവയ്ക്കാൻ തുടങ്ങിയ ഗയാന അതീന്റെ തലസ്ഥാനമായ ജോർജ്ജ് ടൗണീലെ ഡെമെരാര ഹാർബർ പാലം പുതുക്കിപണീയുവാനായി അന്താരാഷ്ട്ര ടെൻഡർ വിളിച്ചത്. 1970 കളിൽ ബ്രിട്ടീഷ് സഹായത്തോടെപണിത ഈ പാലത്തിന്റെതുൾപ്പടെ 11 കരാറുകളിൽ ഏഴെണ്ണവും ചൈനീസ് കമ്പനികൾക്കാണ് ലഭിച്ചത്.
എന്നാൽ, ചൈനീസ് പ്രൊജക്ടുകൾ നടക്കുന്ന ഇടങ്ങളിൽ തദ്ദേശവാസികൾ അധികവും ചൈനീസ് കമ്പനികൾക്ക് എതിരാണ്. തദ്ദേശവാസികൾക്ക് തൊഴിലവസരം നൽകാതെ കരാറിലെ വ്യവസ്ഥകൾ മറയാക്കി ചൈനയിൽ നിന്നും തൊഴിലാളികളെ കൊണ്ടുവരുന്നതാണ് എതിർപ്പിന് പ്രധാന കാരണം. ഇങ്ങനെ വരുന്നവരിൽ ഭൂരിഭാഗം പേരും പണി കഴിയുന്നതോടെ തിരിച്ചുപോകുമെങ്കിലും ചെറിയൊരു ശതമാനം അതാത് നാടുകളിൽ തന്നെ വ്യാപാരവുമായി സ്ഥിരതാമസമാക്കും. ഇവർ പിന്നെ വെല്ലുവിളീ ഉയർത്തുക തദ്ദേശവാസികളായ കച്ചവടക്കാർക്കായിരിക്കും.
ഇതിലെല്ലാം അദ്ഭുതകരമായ ഒരു കാര്യം 178 ബില്യൺ ഡോളറിന്റെ നിക്ഷേപം വിവിധ ബ്രിട്ടീഷ് പ്രൊജക്ടുകളിലും ചൈന നടത്തിയിട്ടുണ്ട് എന്നതാണ്. ഇത് നേരിട്ട് ചൈനീസ് കമ്പനികളോ അല്ലെങ്കിൽ ഹോങ്കോംഗ് ആസ്ഥാനമായ ചൈനീസ് കമ്പനികളോ വഴിയാണ് നടത്തിയിരിക്കുന്നത്. തെയ്ംസ് വാട്ടർ, ഹീത്രൂ വിമാനത്താവളം, യു കെ പവർ നെറ്റ്വർക്ക് എന്നിവിടങ്ങളിലെല്ലാം ഇത്തരത്തിൽ ചൈനീസ് നിക്ഷേപമുണ്ട്. അതുപോലെ 100 എഫ് ടി എസ് ഇ കമ്പനികളിലായി 76 ബില്യൺ ഡോളറിന്റെ നിക്ഷേപവും ബ്രിട്ടനിൽ ചൈനയ്ക്കുണ്ട്.
സാമ്പത്തിക കെണിയൊരുക്കി സാമ്രാജ്യം പടുത്തുയർത്താൻ ഇറങ്ങിയിരിക്കുന്ന ചൈനയ്ക്കെതിരെ കരുതലോടെ ഇരിക്കണമെന്നാണ് വിവിധ അന്താരാഷ്ട്ര നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നത്. ശീതസമരം കടുക്കുന്ന സാഹചര്യത്തിൽ ലോകത്തിന്റെ വിവിധ മേഖലകളിൽ ചൈനീസ് സൈനിക സാന്നിദ്ധ്യം ഉണ്ടാക്കുവാനും ചൈന ഈ മാർഗ്ഗം ഉപയോഗിക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകുന്നു.
Stories you may Like
- 'ചങ്കിലെ ചൈനയിൽ' സംഭവിക്കുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ
- ഫിലിപ്പീൻസിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ
- ഭൂപടം പുതുക്കുന്നത് പതിവു രീതി, അതിനെ അമിതമായി വ്യാഖ്യാനിക്കുന്നത് അവസാനിപ്പിക്കണം
- ചൈന തിരിച്ചുവരവില്ലാത്ത വിധം തകർന്നെന്ന് ഫിനാൻഷ്യൽ ടൈംസ്
- കമ്മ്യൂണൽ പാർട്ടി ഓഫ് ഇന്ത്യ (മതം): ആർ എസ് പി നേതാവ് സി കൃഷ്ണചന്ദ്രന്റെ കുറിപ്പ്
- TODAY
- LAST WEEK
- LAST MONTH
- 2021ൽ സീറ്റ് നിഷേധിച്ചത് ആഘാതമായി; നേതാക്കളുമായി മിണ്ടാതെ കഴിച്ചു കൂട്ടിയത് ആറുമാസം; എം വി ഗോവിന്ദനോടുള്ള വിയോജിപ്പും പ്രശ്നം; ബിജെപിയിൽ ചേരാനൊരുങ്ങിയത് തുടർച്ചയായ അവഗണന മൂലമോ? വെടിയേറ്റ് തലചിതറിയിട്ടും തിരിച്ചുവന്ന വിപ്ലവവീര്യമായ ഇ പിക്ക് സംഭവിച്ചത്?
- കേരളത്തിലെ സിപിഎമ്മിന് തിരിച്ചടിയുണ്ടായാൽ അതിന്റെ ഉത്തരവാദിയായി ജയരാജൻ മാറും; ദല്ലാളുമൊത്ത് ജാവ്ദേക്കറിനെ ഇപി കണ്ടത് രാഷ്ട്രീയ മണ്ടത്തരമെന്ന് വിലയിരുത്തി സിപിഎം; മുഖ്യമന്ത്രിയുടെ വാക്കുകളിലുള്ളത് ഇപിയെ ഒറ്റപ്പെടുത്തുമെന്ന സൂചന; പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകുമ്പോൾ
- സിഐടിയു ബ്യൂട്ടീഷൻ സംഘടനയുടെ ജില്ലാ സെക്രട്ടറി വോട്ട് കുത്തിയത് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്ക്; വിവിപാറ്റിൽ തെളിഞ്ഞ പേര് അനിൽ ആന്റണി; കുമ്പഴ വടക്ക് പോളിങ് ബൂത്തിൽ നാലു മണിക്കൂർ നീണ്ട പ്രതിഷേധം: അവസാനം പരാതി പിൻവലിച്ച് മടങ്ങി
- ആലത്തൂരിലെ പാർട്ടി അനുഭാവികളുടെ വോട്ടുകൾ ബിജെപി. തൃശൂർ മണ്ഡലത്തിലേക്ക് ഇറക്കുമതി ചെയ്തെന്ന് ആരോപണം; തൃശൂർ നിയമസഭാ മണ്ഡലത്തിൽ മാത്രം പതിനായിരം വോട്ട് കൂടിയതിന് കാരണം കണ്ടെത്തി സിപിഐ! പൂങ്കുന്നത്തുണ്ടായത് വൻ സംഘർഷം; തൃശൂരിലെ പോരാട്ട ചൂടിന് തെളിവായി വിവാദം
- കൊലപാതകമെന്ന സൂചനകൾ സിബിഐയ്ക്ക്; അഴിക്കുള്ളിലുള്ള പ്രതികൾ സാങ്കേതികത്വത്തിൽ ജാമ്യം നേടുന്നത് ഒഴിവാക്കാൻ പ്രാഥമിക കുറ്റപത്രം; കൊലക്കുറ്റം ചുമത്താത്തിനാൽ 60 ദിവസത്തിന് ശേഷം ജാമ്യം കിട്ടാനുള്ള സാധ്യതയും അടച്ച് കേന്ദ്ര ഏജൻസി; സിദ്ധാർത്ഥൻ കേസ് അടുത്ത ഘട്ടത്തിലേക്ക്
- പാപിയുടെ കൂടെ ശിവൻ കൂടിയാലും പാപിയാകും! കൂട്ടുകെട്ടുകൾ ശ്രദ്ധിക്കണം; ജാവ്ദേക്കറിനെ ഞാനും കണ്ടിട്ടുണ്ട്; എന്നാൽ സംശയ വ്യക്തിത്വം അതിന് സാക്ഷിയായത് ജയരാജന് പറ്റിയ വീഴ്ച; കൂട്ടുകെട്ടിൽ ഇപി കൂടുതൽ ജാഗ്രത കാട്ടണമെന്ന് മുഖ്യമന്ത്രി; ഇപിയോട് മുഖ്യമന്ത്രിയും സിപിഎം നീരസത്തിൽ; ഇടതു കൺവീനർ പദവി നഷ്ടമാകും
- ആക്കുളത്തെ മകന്റെ ഫ്ളാറ്റിൽ ജാവ്ദേക്കർ വന്നിരുന്നു; കൂടെ ദല്ലാൾ നന്ദകുമാറും ഉണ്ടായിരുന്നു; എത്തിയത് വെറുതെ ഒന്ന് പരിചയപ്പെടാൻ; രാഷ്ട്രീയം ചർച്ച ചെയ്തതുമില്ല; ശോഭയും സുധാകരനും പറയുന്നതെല്ലാം പച്ചക്കള്ളം; അവർക്കെതിരെ നിയമ നടപടി; ദല്ലാളിനെതിരെ കേസ് കൊടുക്കേണ്ടതുമില്ല; ആ കൂടിക്കാഴ്ച സ്ഥിരീകരിച്ച് ഇപിയും; ചർച്ച തുടരും
- യഥാർത്ഥ ശിവനാണെങ്കിൽ പാപി കത്തിയെരിഞ്ഞ് പോകും; ഇത് ഡ്യൂപ്ലിക്കേറ്റ് ശിവൻ; ജയരാജൻ ജാവദേദ്ക്കറെ കണ്ടത് മുഖ്യമന്ത്രിയുടെ അറിവോടെ; പിടിക്കപ്പെട്ടപ്പോൾ കൂട്ടുപ്രതിയെ മുഖ്യമന്ത്രി തള്ളിപ്പറയുന്നു; 20 സീറ്റുകളും തോൽക്കുമ്പോൾ പിണറായി ജയരാജനെ ബലിയാടാക്കും; ജയരാജനെ ആളിക്കത്തിച്ച് സതീശനും
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- 'ജാവദേക്കർക്കു ചായ കുടിക്കാൻ ഇ.പിയുടെ മകന്റെ ഫ്ളാറ്റ് ചായപ്പീടികയോ? രാമകഥയാണോ സംസാരിച്ചത്? കൂടിക്കാഴ്ചയ്ക്കു ശേഷം കച്ചവടമൊക്കെ നടന്നില്ലേ? സ്ഥാപനം ഷെയർ ചെയ്തു കൊടുത്തില്ലേ? ഇപിയുടെ കൂടിക്കാഴ്ചയിൽ പുതിയ തലം തേടി കോൺഗ്രസ്; ആഞ്ഞടിച്ച് കെ സുധാകരൻ വീണ്ടും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്