എയർപോർട്ട് പിടിച്ചെടുത്ത് ബ്രിട്ടൻ കോളനിയാക്കി വെച്ച രാജ്യങ്ങൾ ഓരോന്നായി ചൈനീസ് അധിനിവേശത്തിന് കീഴടങ്ങി തുടങ്ങി; 15 വർഷത്തിനിടയിൽ ചൈന 42 കോമൺവെൽത്ത് രാജ്യങ്ങളിൽ നിക്ഷേപിച്ചത് 1000 ബില്യൺ ഡോളർ; തിരിച്ചടയ്ക്കാനാവതെ ഓരോരോ രാജ്യങ്ങൾ ചൈനയുടേതായി മാറുന്നു; വാ പൊളിച്ച് ലോകം

മറുനാടൻ മലയാളി ബ്യൂറോ
നാഴികയ്ക്ക് നാല്പതുവട്ടം അമേരിക്കൻ സാമ്രാജ്യത്വ ശക്തികൾക്കെതിരെ മുദ്രാവാക്യം മുഴക്കുന്ന സഖാക്കൾ അറിയാതെ പോയ അല്ലെങ്കിൽ അറിഞ്ഞെന്ന് നടക്കാതെപോയ ഒരു കാര്യമുണ്ട്, ഇന്ന് ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യത്വ ശക്തിയായി കമ്മ്യുണിസ്റ്റ് ചൈന മാറിയിരിക്കുന്നു എന്നത്. അന്ന് കൈയൂക്കിന്റെയും ആധുനിക ആയുധങ്ങളുടെയും ബലത്തിലാണ് ബ്രിട്ടനും മറ്റ് പാശ്ചാത്യ ശക്തികളും ലോകമെമ്പാടും കോളനികൾ സ്ഥാപിച്ചതെങ്കിൽ, സാമ്പത്തിക സഹായം എന്ന കെണിയൊരുക്കിയാണ് ചൈന കോളനിവത്ക്കരണം നടത്തുന്നത്. ചൈനയുടേ കുരുട്ടുബുദ്ധിയിൽ പെട്ടവരിൽ 42-ഓളം കോമൺവെൽത്ത് രാജ്യങ്ങളും ഉണ്ടെന്നുള്ളത് ഞെട്ടിക്കുന്ന വസ്തുത തന്നെയാണ്.
ലോകശക്തിയായി മാറണമെന്ന ചൈനയുടെ തുടരുന്ന ആശയുടെ ഭാഗമായി 2005 മുതൽ 42 കോമൺവെൽത്ത് രാജ്യങ്ങളിലായി 914 ബില്ല്യൺ അമേരിക്കൻ ഡോളറാണ് ചൈന നിക്ഷേപിച്ചിരിക്കുന്നത്. കരീബിയൻ മേഖലയിലും ദുർബലരായ പല കോമൺവെൽത്ത് രാജ്യങ്ങളിലും ചൈന സ്വാധീനം വർദ്ധിപ്പിക്കുമ്പോൾ പതിറ്റാണ്ടുകളായി ബ്രിട്ടൻ ഉറങ്ങുകയാണെന്നാണ് വിദേശകാര്യ വിദഗ്ദർ കുറ്റപ്പെടുത്തുന്നത്.
താരതമ്യേന ദരിദ്രരായ ബാർബഡോസ്, ജമൈക്ക എന്നീ രാജ്യങ്ങൾക്ക് കോടിക്കണക്കിന് ഡോളർ വായ്പയായി നൽകിയ ചൈനയുടെ പ്രതീക്ഷ അവർക്ക് ആ തുക തിരിച്ചു നൽകാനാവില്ല എന്നുതന്നെയാണ്. അത്തരമൊരു സാഹചര്യത്തിൽ ഈട് നൽകിയിരിക്കുന്ന ആസ്തികൾ ചൈനയ്ക്ക് സ്വന്തമാകും. ചില കാര്യങ്ങളിൽ തുറമുഖങ്ങളും, സുപ്രധാനമായ നാവിക പാതകളുമൊക്കെ ഇത്തരത്തിൽ ഈടായി നൽകിയിട്ടുണ്ട്. ഇന്ന് ചൈനയോട്, ശക്തിയുടെ കാര്യത്തിൽ കിടപിടിക്കാൻ കഴിയുന്ന അമേരിക്കയ്ക്കും ഇന്ത്യയ്ക്കുമെതിരെ വെല്ലുവിളി ഉയർത്തുക എന്നതുതന്നെയാണ് ഇത്തരം നടപടികളിലൂടെ ചൈന ലക്ഷ്യം വയ്ക്കുന്നത്.
അമേരിക്കൻ എന്റപ്രൈസ് ഇൻസ്റ്റിറ്റിയുട്ടിന്റെ കണക്കുകൾ പ്രകാരം ബാർബഡോസിൽ റോഡുകൾ, വീടുകൾ, മാലിന്യ നിർമ്മാർജ്ജനം എന്നീ മേഖലകളിലായി ചൈന നിക്ഷേപിച്ചിരിക്കുന്നത് ഏകദേശം 650 മില്യൺ ഡോളറാണ്. ബ്രിട്ടീഷ് കോളനിയായിരുന്ന ഈ കരീബിയൻ ദ്വീപ് രാഷ്ട്രം റിപ്പബ്ലിക്കായി മാറിയതോടെ ബ്രിട്ടനിൽ നിന്നും അകലം പാലിക്കുകയാണ്. തൊട്ടടുത്തുള്ള ജമൈക്കയിൽ ചൈന നിക്ഷേപിച്ചിരിക്കുന്നത് 3.4 ബില്യൺ ഡോളറാണ്. കരീബിയൻ മേഖലയിൽ ഏറ്റവും അധികം ചൈനീസ് സാമ്പത്തിക സഹായം കൈപ്പറ്റിയ രാജ്യമാണ്ജമൈക്ക.
ഹോങ്കോംഗിൽ ചൈന ഏർപ്പെടുത്തിയ കരാള നിയമത്തിനെ പിന്തുണയ്ക്കാനുള്ള പ്രമേയം ചൈന ഐക്യരാഷ്ട്ര സഭയിൽ അവതരിപ്പിച്ചപ്പോൾ അവശേഷിക്കുന്ന 16 കോമൺവെൽത്ത് രാജ്യങ്ങളി രണ്ടെണ്ണമായ പാപ്പുവാ ന്യു ഗിനിയയുടെയും, ആന്റിഗുവ്വ ആൻഡ് ബാർബുഡയുടേയും പിന്തുണ ചൈനയ്ക്ക് ലഭിച്ചിരുന്നു എന്നതോർക്കണം. ഇതിൽ പാപ്പുവ ന്യു ഗിനിയയ്ക്ക് ഇക്കാര്യത്തിൽ ചൈനയെ പിന്തുണച്ച മറ്റൊരു രാജ്യമായ സിയാറ ലിയോണിയിൽ അവരുടെ മൊത്തം ആഭ്യന്തര ഉദ്പാദനത്തിന്റെ 145 ശതമാനമാണ് ചൈന മുതൽ മുടക്കിയിരിക്കുന്നത്. ഇവരെ കൂടാതെ ചൈന കൈയയച്ച് സഹായിച്ച സാംബിയ, ലെസോതോ, കാമറൂൺ, മോസാംബിക് തുടങ്ങിയ രാജ്യങ്ങളും അന്ന് ചൈനയെ പിന്തുണച്ചിരുന്നു.
അതിനിടയിലെ നിലവിലെ കോമൺവെൽത്ത് ഡെവലപ്മെന്റ് കോർപ്പറേഷനു പകരം ഒരു ബ്രിട്ടീഷ് ഇന്റർനാഷണൽ ഇൻവെസ്റ്റ്മെന്റ് ഏജൻസി രൂപീകരിക്കുമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടരി ലിസ് ട്രസ്സ് പ്രഖ്യാപിച്ചിരുന്നു. 2025 ആകുമ്പോഴേക്കും വിവിധ കോമൺവെൽത്ത് രാജ്യങ്ങളിൽ 10.6 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്തുക എന്നതാണ് ഇതിന്റെ ഉദ്ദേശം. എന്നാൽ, ബ്രിട്ടീഷ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ കാലതാമസം ചൈന മുതലെടുത്തു എന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ പറയുന്നത്.
ഇപ്പോൾ ശീതസമരം പുനരാരംഭിച്ച സാഹചര്യത്തിൽ ചൈനയുടേ നീക്കത്തെ ഗൗരവത്തോടെ കാണണമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ പറയുന്നത്. ധനസഹായത്തിലൂടെ കെണിയൊരുക്കി പല രാജ്യങ്ങളിലേയും തന്ത്രപ്രധാനങ്ങളായ തുറമുഖങ്ങളുടെയും, വിമാനത്താവളങ്ങളുടെയും, അന്താരാഷ്ട്ര കപ്പൽ ചാനലുകളുടെയും നിയന്ത്രണം ഏറ്റെടുക്കുക മാത്രമല്ല ചൈനയുടേ ഉദ്ദേശം. ഐക്യരാഷ്ട്ര സഭ പോലുള്ള അന്താരാഷ്ട്ര വേദികളിൽ വോട്ടെടുപ്പുകൾ നടക്കുമ്പോൽ തങ്ങൾക്ക് അനുകൂലമായി പരമാവധി വോട്ടുകൾ ശേഖരിക്കുക എന്നതും ചൈനയുടെ ഉദ്ദേശമാണ്.
ബ്രിട്ടന്റെ അന്താരാഷ്ട്ര സഹായം ഏറ്റവുമധികം കൈപ്പറ്റിയിരുന്ന പാക്കിസ്ഥാന് ചൈനയിൽ നിന്നും 80 ബില്യൺ ഡോളറിന്റ് സഹായമാണ് ലഭിച്ചത്. ഇത് പാക്കിസ്ഥാന്റെ മൊത്തം ആഭ്യന്തര ഉദ്പാദനത്തിന്റെ അഞ്ചിലൊന്നു വരും. മാത്രമല്ല, ഇപ്പോൾ 70 ശതമാനം ആയുധങ്ങളും പാക്കിസ്ഥാൻ വാങ്ങുന്നത് ചൈനയിൽ നിന്നാണ്. ഇതിൽ ഏറെയും ആയുധങ്ങൾ പാക്കിസ്ഥാൻ സർക്കാർ താലിബാന് നൽകി എന്നാണ് അമേരിക്ക വിശ്വസിക്കുന്നത്.
അഫ്ഗാനിസ്ഥാനിൽ അരക്ഷിതാവസ്ഥയും സാമ്പത്തിക പ്രതിസന്ധിയും സൃഷ്ടിക്കുക എന്നതാണ് ഇതിലൂടെ ചൈന ഉന്നംവയ്ക്കുന്നത്. അങ്ങനെയായാൽ, ധനസഹായത്തിന്റെ പേരിൽ ചൈനയ്ക്ക് അഫ്ഗാനിസ്ഥാനെ സ്വാധീനിക്കാൻ സാധിക്കും. അതുവഴി അഫ്ഗാനിസ്ഥാനിലെ കൽക്കരി, ചെമ്പ്, ഇരുമ്പയിര്, രത്നക്കല്ല് നിക്ഷേപങ്ങൾ ചൈനയുടെ കൈവശത്ത് വന്നു ചേരുമെന്നും ചൈന പ്രതീക്ഷിക്കുന്നു.
നേരത്തേ, വായ്പ തിരിച്ചടയ്ക്കാൻ കഴിയാതായതോട് ഈടായി നൽകിയ ഹാംബണ്ടൊട്ട തുറമുഖവും അതോട് ചേർന്നുള്ള 15000 ഏക്കർ ഭൂമിയും 99 വർഷത്തെ പാട്ടത്തിന് ചൈനയ്ക്ക് കൈമാറാൻ ശ്രീലങ്ക നിർബന്ധിതമായിരുന്നു. ഇത് ഇന്ത്യയ്ക്ക് ആധിപത്യമുള്ള കപ്പൽ ചാനലിൽ ചൈനയ്ക്കും സാന്നിദ്ധ്യം ഉണ്ടാക്കികൊടുത്തു. കഴിഞ്ഞകാലത്ത് തായ്വാനുമായുൾല ബന്ധം ഉപേക്ഷിക്കാൻ തയ്യാറായ രാജ്യങ്ങളെ ചൈന കൈയയച്ച് സഹായിച്ചിരുന്നു.
ഇത്തരത്തിൽ തായ്വാനുമായുള്ള ബന്ധം ഉപേക്ഷിച്ച, കേവലം 1.8 ബില്യൺ ഡോളർ മാത്രം വരുമാനമുള്ള ഗ്രനേഡയിൽ 55 മില്യൺ ഡോളർ ചെലവ് വരുന്ന ഒരു ക്രിക്കറ്റ് സ്റ്റേഡിയം ചൈന നിർമ്മിച്ചു നൽകിയിരുന്നു. അതുപോലെ 2018-ൽ തായ്വാനുമായുള്ള ബന്ധം ഉപേക്ഷിച്ച ഡൊമിനിക്കൻ റിപ്പബ്ലിക്കിനും 3 ബില്യൺ ഡോളറിന്റെ സഹായം ചൈനയിൽ നിന്നും ലഭിച്ചു.
എന്നാൽ, പഴയതുപോലെ പ്രമേയങ്ങൾ പാസ്സാക്കുവാൻ വോട്ടുകൾ വിലയ്ക്കെടുക്കുന്ന രീതി ചൈന മാറ്റിയിരിക്കുന്നു. ഇപ്പോൾ സാമ്പത്തിക ഇടപാടുകളിലൂടെ ലോകം കീഴടക്കുവാനാണ് ചൈനയുടേ ശ്രമം. അതുവഴി ചൈനാക്കാർക്ക് തൊഴിൽ നൽകാനുംസഹായം സ്വീകരിക്കുന്ന രാജ്യങ്ങളിലെ പ്രകൃതിവിഭവങ്ങൾ കൈക്കലാക്കുവാനും ചൈനയ്ക്ക് കഴിയും. 2018-ൽ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളും ചൈനയുമായി വ്യാപാര ഉടമ്പടി ഒപ്പുവച്ചിരുന്നു. അടുത്തകാലത്ത് ജമൈക്കയിലെ കിങ്സ്റ്റൺ ഫ്രീപോർട്ടിന്റെ ചുമതല്ഖ ഒരു ചൈനീസ് കമ്പനി ഏറ്റെടുക്കുകയും ചെയ്തിരുന്നു.
കുറഞ്ഞ ചെലവിൽ അന്താരാഷ്ട്ര കരാറുകൾ ഉറപ്പിക്കുക എന്നതും ചൈനയുടേ മറ്റൊരു തന്ത്രമാണ്. ജോലികൾ ഏറ്റെടുത്ത ശേഷം അവിടേക്ക് ചൈനാക്കാരെ തൊഴിലിനായി എത്തിക്കും. ഇത്തരത്തിൽ നിരവധി പാശ്ചാത്യ കമ്പനികളുടെ വിവിധ കരാറുകൾ തട്ടിയെടുക്കാൻ ചൈനയ്ക്ക് ആയിട്ടുണ്ട്. ഉദാഹരണത്തിന്. ബ്രിട്ടീഷ് കെട്ടിട നിർമ്മാണ കമ്പനിയായ കീർ ന് കരീബിയയിലേയും ഹോങ്കോംഗിലേയും കരാറുകൾ നഷ്ടപ്പെട്ടിരുന്നു. 96 മില്യൺ ഡോളറിന്റെ നഷ്ടമാണ് ഇതുവഴി കമ്പനിക്ക് ഉണ്ടായത്.
അതിനിടയിലാണ്, 2014-ൽ വൻ തോതിലുള്ള എണ്ണനിക്ഷേപം കണ്ടെത്തിയതോടെ ചൈന കണ്ണുവയ്ക്കാൻ തുടങ്ങിയ ഗയാന അതീന്റെ തലസ്ഥാനമായ ജോർജ്ജ് ടൗണീലെ ഡെമെരാര ഹാർബർ പാലം പുതുക്കിപണീയുവാനായി അന്താരാഷ്ട്ര ടെൻഡർ വിളിച്ചത്. 1970 കളിൽ ബ്രിട്ടീഷ് സഹായത്തോടെപണിത ഈ പാലത്തിന്റെതുൾപ്പടെ 11 കരാറുകളിൽ ഏഴെണ്ണവും ചൈനീസ് കമ്പനികൾക്കാണ് ലഭിച്ചത്.
എന്നാൽ, ചൈനീസ് പ്രൊജക്ടുകൾ നടക്കുന്ന ഇടങ്ങളിൽ തദ്ദേശവാസികൾ അധികവും ചൈനീസ് കമ്പനികൾക്ക് എതിരാണ്. തദ്ദേശവാസികൾക്ക് തൊഴിലവസരം നൽകാതെ കരാറിലെ വ്യവസ്ഥകൾ മറയാക്കി ചൈനയിൽ നിന്നും തൊഴിലാളികളെ കൊണ്ടുവരുന്നതാണ് എതിർപ്പിന് പ്രധാന കാരണം. ഇങ്ങനെ വരുന്നവരിൽ ഭൂരിഭാഗം പേരും പണി കഴിയുന്നതോടെ തിരിച്ചുപോകുമെങ്കിലും ചെറിയൊരു ശതമാനം അതാത് നാടുകളിൽ തന്നെ വ്യാപാരവുമായി സ്ഥിരതാമസമാക്കും. ഇവർ പിന്നെ വെല്ലുവിളീ ഉയർത്തുക തദ്ദേശവാസികളായ കച്ചവടക്കാർക്കായിരിക്കും.
ഇതിലെല്ലാം അദ്ഭുതകരമായ ഒരു കാര്യം 178 ബില്യൺ ഡോളറിന്റെ നിക്ഷേപം വിവിധ ബ്രിട്ടീഷ് പ്രൊജക്ടുകളിലും ചൈന നടത്തിയിട്ടുണ്ട് എന്നതാണ്. ഇത് നേരിട്ട് ചൈനീസ് കമ്പനികളോ അല്ലെങ്കിൽ ഹോങ്കോംഗ് ആസ്ഥാനമായ ചൈനീസ് കമ്പനികളോ വഴിയാണ് നടത്തിയിരിക്കുന്നത്. തെയ്ംസ് വാട്ടർ, ഹീത്രൂ വിമാനത്താവളം, യു കെ പവർ നെറ്റ്വർക്ക് എന്നിവിടങ്ങളിലെല്ലാം ഇത്തരത്തിൽ ചൈനീസ് നിക്ഷേപമുണ്ട്. അതുപോലെ 100 എഫ് ടി എസ് ഇ കമ്പനികളിലായി 76 ബില്യൺ ഡോളറിന്റെ നിക്ഷേപവും ബ്രിട്ടനിൽ ചൈനയ്ക്കുണ്ട്.
സാമ്പത്തിക കെണിയൊരുക്കി സാമ്രാജ്യം പടുത്തുയർത്താൻ ഇറങ്ങിയിരിക്കുന്ന ചൈനയ്ക്കെതിരെ കരുതലോടെ ഇരിക്കണമെന്നാണ് വിവിധ അന്താരാഷ്ട്ര നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നത്. ശീതസമരം കടുക്കുന്ന സാഹചര്യത്തിൽ ലോകത്തിന്റെ വിവിധ മേഖലകളിൽ ചൈനീസ് സൈനിക സാന്നിദ്ധ്യം ഉണ്ടാക്കുവാനും ചൈന ഈ മാർഗ്ഗം ഉപയോഗിക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകുന്നു.
- TODAY
- LAST WEEK
- LAST MONTH
- കോടതിയിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് വക്കീൽ കാറിലിട്ട് പീഡിപ്പിച്ചു; അതോടെ കോടതിയിൽ പോകാതായ ഭാര്യ; ഇപ്പോൾ പിതാവിന് പരോളിനായി കോടതിയിൽ ഹാജരായത് മകൾ; അവഹേളനങ്ങളിൽ നിന്ന് പൊരുതിക്കയറി റിപ്പർ ജയാനന്ദന്റെ കുടുംബം
- മെഡിക്കൽ വിദ്യാർത്ഥിനിയുമായി പ്രണയം നടിച്ച് അടുത്തു; നടത്തിയത് നിരവധി യാത്രകൾ; പലവട്ടം പീഡിപ്പിച്ചതോടെ പെൺകുട്ടി ഗർഭിണിയായി; ഗർഭം അലസിപ്പിച്ച ശേഷം വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറി; ദന്തഡോക്ടർ അറസ്റ്റിൽ
- ബ്രിട്ടീഷ് ഹൈക്കമ്മീഷന്റെ മുന്നിലെ ബാരിക്കേഡുകൾ നീക്കിയത് ബ്രിട്ടനെ ഞെട്ടിച്ചു; ലണ്ടനിലെ ഇന്ത്യൻ ഹൈക്കമീഷന് മുൻപിൽ സുരക്ഷ വർദ്ധിപ്പിച്ചു; ഇന്ത്യ കൊടുത്ത പണിയിൽ നടുങ്ങി ബ്രിട്ടൻ
- 'ജീവിക്കാനും മരിക്കാനും വിടാത്ത സാഹചര്യമാണ്, ജീവിതം മടുത്തു'; മസ്ക്കത്തിലുള്ള പിതൃസഹോദരിക്ക് അനുമോൾ അയച്ച അവസാന സന്ദേശത്തിൽ നിറയുന്നത് വിജേഷിന്റെ പീഡനങ്ങൾ; ഭാര്യയെ കൊന്നു പുതപ്പിൽ ഒളിപ്പിച്ച വിജേഷ് ബന്ധുക്കളോട് പറഞ്ഞത് നഴ്സറിയിൽ വാർഷികമെന്ന് പറഞ്ഞ് അനുമോൾ പോയെന്ന്
- ഇത്രയും നല്ല ഒരാളെ എനിക്ക് സമ്മാനമായി കിട്ടിയല്ലോ, ഞാൻ മടുത്തു അമ്മേ; എന്നെ സമാധാനത്തോടെ ജീവിക്കാൻ അയാൾ അനുവദിക്കുന്നില്ല, ഞാനും കുഞ്ഞും മറ്റെവിടെങ്കിലും പോയി ജീവിച്ചോളാം; കാഞ്ചിയാറിൽ ഭർത്താവ് കൊലപ്പെടുത്തുന്നതിന് മുമ്പ് അനുമോൾ പിതൃസഹോദരിക്ക് അയച്ച സന്ദേശം ഇങ്ങനെ; ഭർത്താവ് ബിജേഷ് മൊബൈൽ ഉപേക്ഷിച്ച് അതിർത്തി കടന്നെന്ന് സൂചന
- ഫാരിസിനെതിരായ റെയ്ഡ് രാഷ്ട്രീയ ഉന്നതരുടെ ഉറക്കം കെടുത്തുന്നു; ഭൂമാഫിയയിലേക്ക് അന്വേഷണം നീളുമ്പോൾ വിറയ്ക്കുന്നത് എല്ലാ കക്ഷിയിലും പെട്ട ഉന്നതർ; സിനിമാ രംഗത്തള്ളവരും ആദായനികുതി വകുപ്പിന്റെ റഢാറിൽ; ഫാരിസിന്റെ പ്രധാന ഇടനിലക്കാരനായ കണ്ണൂർ സ്വദേശിയുടെ കൊച്ചിയിലെ ഫ്ളാറ്റും കണ്ടുകെട്ടി
- ഓസ്ട്രേലിയയിൽ നിന്നും വേരുകൾ തേടി സുബിനി കേരളത്തിലെത്തി; ജനിച്ച മണ്ണും ദത്തെടുക്കാൻ സഹായം നൽകിയവരെയും കാണാൻ: ജനിച്ച് ആറാം മാസം ഓസ്ട്രേലിയയിലെത്തിയ സുബിനി ഹെയ്ഡിന്റെ കഥ
- തലശ്ശേരി ബിഷപ്പിന്റെ വിരട്ട് കൊള്ളേണ്ടിടത്തു തന്നെ കൊണ്ടു! ഭീഷണിപ്പെടുത്തിയിട്ടും നിലപാട് മാറ്റാതെ ബിഷപ്പ് ഉറച്ചു നിന്നതോടെ അനുനയിപ്പിക്കാൻ സർക്കാറിന്റെ അതിവേഗ ഇടപെടൽ; നാല് മാസമായി മുടങ്ങിക്കിടന്ന റബ്ബർ ഉൽപ്പാദന സബ്സിഡി അനുവദിച്ച് സർക്കാർ; കർഷകരുടെ അക്കൗണ്ടിലേക്ക് പണം എത്തി തുടങ്ങി
- കോഴിക്കോട് ഇസ്ലാമാബാദായ കാലം! അമ്മമാരെ തൂക്കിലേറ്റിയത് കുട്ടികളെ കഴുത്തിൽ ചേർത്തുകെട്ടി; നായന്മാരെ ആനയെകൊണ്ട് കാലുകൾ കെട്ടിവലിപ്പിച്ച് വലിച്ചു കീറും; ടിപ്പു വീരനായകനോ ദക്ഷിണ്യേന്ത്യൻ ഔറംഗസീബോ? കൊന്നത് വെക്കാലിംഗ പോരാളികളെന്ന് പുതിയ വാദം; വാരിയൻകുന്നൻ മോഡലിൽ കർണ്ണാടകയിൽ ടിപ്പു വിവാദം
- 'എല്ലാ കള്ളന്മാരുടെയും കുടുംബപ്പേര് മോദി എന്നായത് എന്തുകൊണ്ടാകും'; മോദി സമുദായത്തെ അപമാനിച്ചെന്ന കേസിൽ രാഹുൽ ഗാന്ധിക്ക് രണ്ട് വർഷം തടവുശിക്ഷ വിധിച്ച് സൂറത്ത് കോടതി; ബിജെപി നേതാവ് പൂർണേഷ് മോദി നൽകിയ മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് കുറ്റക്കാരനെന്ന് കോടതി; ജാമ്യം നേടി രാഹുൽ; വിധിക്കെതിരെ അപ്പീൽ നൽകും
- വ്യാജ സർട്ടിഫിക്കറ്റുകാരനെ കൊണ്ട് പൊറുതി മുട്ടി കോഴിക്കോട്ട് കൂട്ടരാജി; 24 ന്യൂസിന്റെ കോഴിക്കോട് ബ്യൂറോയിൽ ഇനി ബാക്കി ദീപക് ധർമ്മടം മാത്രം! മനോരമയിൽ നിന്ന് അയ്യപ്പദാസ് ദി ഫോർത്തിലേക്ക്; സ്മൃതി പരുത്തിക്കാട് റിപ്പോർട്ടറിലെത്തി; മലയാള ചാനൽ ലോകത്ത് വീണ്ടും കൂടുമാറ്റം; കൂടുതൽ പ്രതിസന്ധി 24നോ?
- പീഡനം നടന്നത് വ്യാഴാഴ്ച വൈകുന്നേരം മൂന്നിനും ഏഴിനും ഇടയിൽ; സൈഡ് അപ്പർ ബെർത്തിൽ നിന്നും ചാടി യുവതിയുടെ ബെർത്തിലെത്തി ബലമായി കീഴ്പ്പെടുത്തി സൈനികൻ; വിവാഹിതയായ യുവതി പരാതി നൽകിയത് ഭർത്താവിനൊപ്പം എത്തി; രാജധാനിയിലെ യാത്രക്കാരുടെ അടക്കം മൊഴിയെടുക്കാനുറച്ച് അന്വേഷണ സംഘം
- പനച്ചമൂട്ടിലെ വിദ്യാർത്ഥിനി പ്രശ്നമുണ്ടാക്കിയതോടെ അഴകിയ മണ്ഡപത്തിലെത്തി; പുതിയ ലാവണത്തിലും 'കുമ്പസാര കൂട്ടിലേക്ക്' യുവതികളെ എത്തിച്ച് രഹസ്യങ്ങൾ മനസ്സിലാക്കി വഞ്ചന; ആ ലാപ് ടോപ്പിലുണ്ടായിരുന്നത് ഞെട്ടിക്കുന്ന വീഡിയോകൾ; പ്ലാങ്കാലയിലെ വികാരി ബെനഡിക്റ്റ് ആന്റോ ബ്ലാക് മെയിലിംഗിന്റെ ഉസ്താദ്
- അർദ്ധരാത്രിയിൽ റെയിൽവേ സ്റ്റേഷനിൽ എത്തിയ ഭർത്താവ് കണ്ടത് കാല് തറയിലുറക്കാതെ നാവ് കുഴഞ്ഞ് സംസാരിക്കുന്ന ഭാര്യയെ; സൈനികൻ ചതിച്ചത് ട്രയിനിൽ വെച്ച് സെവനപ്പിൽ മദ്യം കലർത്തി നൽകി; വൈദ്യ പരിശോധനയിൽ പീഡനം ഉറപ്പിച്ചു; രാജധാനി എക്സപ്രസിലെ പീഡനം വ്യാജം അല്ലെന്ന നിഗമനത്തിൽ റെയിൽവേ പൊലീസ്
- പലവട്ടം 'കെന്നഡി' എന്ന് പറഞ്ഞിട്ടും മനസിലാകാഞ്ഞപ്പോൾ മുഹമ്മദ് എന്ന് വിളിച്ചോളാൻ ഞാൻ പറഞ്ഞു; പിറ്റേന്ന് ആ രാജ്യത്ത് നിന്ന് ജീവനും കൊണ്ട് രക്ഷപ്പെട്ടെന്ന് കെന്നഡി; കെന്നഡിയെ കൊല്ലണമായിരുന്നു എന്ന് ഒ അബ്ദുള്ള; ജനം ടിവി ഡിബേറ്റിൽ നിന്ന് അബ്ദുള്ള ഇറങ്ങി പോയാലും എനിക്കൊരു ചുക്കുമില്ലെന്ന് അവതാരകൻ സുബീഷ്; നാടകീയ സംഭവങ്ങൾ
- മകൾക്ക് എം ബി ബി എസിന് അഡ്മിഷൻ കിട്ടിയപ്പോൾ നിക്സണും നിർമലയും മാത്രമല്ല തീരമാകെ ഉത്സവത്തിലായി; കടലിൽ വലയെറിയാൻ പോകാത്തപ്പോൾ നിക്സൺ കൂലിപ്പണിക്ക് പോകും; കൊച്ചുഡോക്ടറെ കാത്തിരുന്ന ദമ്പതികളുടെ സ്വപ്നങ്ങൾ തകർത്ത് ദേശീയപാതയിലെ ബൈക്ക് അപകടം
- അത്യാവശ്യം വിദ്യാഭ്യാസം ഉണ്ടായിട്ടും മറ്റു പണി ഒന്നും ഇല്ലാതെ VTലിരുന്നു പോയ ഒരു ചെറുപ്പക്കാരൻ! വി ടി ബൽറാമിനെ ചൊറിഞ്ഞ് രശ്മിത രാമചന്ദ്രന്റെ പോസ്റ്റ്; കിട്ടിയ പദവികൾ എന്നെന്നേക്കും നിലനിർത്താൻ വേണ്ടി 'നല്ലകുട്ടി' ചമയാനല്ല ശ്രമം; കുണ്ടന്നൂർ പാലത്തിന്റെ ചിത്രം പോസ്റ്റ് ചെയ്ത് ബൽറാമിന്റെ മറുപടിയും
- വടക്കുംനാഥനെ സാക്ഷിയാക്കി മകളുടെ ശിരസ്സിൽ കൈവച്ച് അനുഗ്രഹിച്ച് റിപ്പർ; കാൽതൊട്ട് വന്ദിച്ച് അനുഗ്രഹം വാങ്ങി പുതു ജീവിതത്തിലേക്ക്; ജയാനന്ദനെ സാക്ഷിയാക്കി കീർത്തിയുടെ കഴുത്തിൽ മിന്നു കെട്ടിയത് പൊലീസുകാരന്റെ മകൻ; ക്ഷേത്രത്തിന് ചുറ്റും തടവുകാരന് വേണ്ടി പൊലീസ് വിന്യാസവും; റിപ്പർ ജയാനന്ദന്റെ മകൾക്ക് അഭിമാന മാംഗല്യം
- മെഡിക്കൽ വിദ്യാർത്ഥിനിയുമായി പ്രണയം നടിച്ച് അടുത്തു; നടത്തിയത് നിരവധി യാത്രകൾ; പലവട്ടം പീഡിപ്പിച്ചതോടെ പെൺകുട്ടി ഗർഭിണിയായി; ഗർഭം അലസിപ്പിച്ച ശേഷം വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറി; ദന്തഡോക്ടർ അറസ്റ്റിൽ
- ന്റമ്മച്ചീ... 2022ലെ ഗ്ലോബൽ ടെററിസം ഇൻഡക്സിൽ 20 ഭീകരസംഘടനകളുടെ ഒരു പട്ടികയുണ്ട്; പന്ത്രണ്ടാമത്തെ സംഘടനയുടെ പേര് വായിച്ചപ്പോൾ കണ്ണ് നിറഞ്ഞുപോയി! ഫേസ്ബുക്ക് പോസ്റ്റുമായി ശ്രീജിത്ത് പണിക്കർ; പട്ടികയിലുള്ളത് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയും! വാസ്തവം എന്ത്?
- സ്വരാജ് റൗണ്ടിൽ ഒരു കോടി സെന്റിന് വിലയുള്ള ഒരേക്കർ വാങ്ങി കൃഷി നടത്തുന്ന മുതലാളി; 52,000 സ്ക്വയർഫീറ്റ് വിസ്തൃതി... 220 അടി നീളമുള്ള റാംപ്... 500 പേർക്ക് ഭക്ഷണം പാകം ചെയ്യാവുന്ന അടുക്കള..റാംപിലൂടെ വണ്ടികൾക്ക് മുകളിലെ ഹെലിപാഡിലെത്താം; ഇഡി കണ്ടു കെട്ടിയത് തൃശൂരിനെ വിസ്മയിപ്പിച്ച ജോയ് ആലുക്കാസ് മാൻഷൻ
- പി.സി. തോമസിന്റെ മകൻ ജിത്തു തോമസ് അന്തരിച്ചു; അന്ത്യം അർബുദ രോഗത്തിന് ചികിത്സയിൽ കഴിയവേ
- 'രവീന്ദ്രൻ വാവേ... തക്കുടൂ... കരയല്ലേ വാവേ...'; സ്വപ്നയുമായുള്ള ചാറ്റ് പുറത്തായതിന് പിന്നാലെ രവീന്ദ്രനെ ട്രോളി ശ്രീജിത്ത് പണിക്കർ; സമൂഹമാധ്യമത്തിൽ വൈറലായി കുപ്പിപ്പാലിന്റെ പടവുമായി പങ്കുവെച്ച കുറിപ്പ്
- പത്ത് പെണ്ണും അഞ്ച് ആണുമുള്ള ആലുക്കാസ് കടുംബത്തിലെ ഏറ്റവും പ്രശസ്തൻ; സ്കുൾ ഡ്രോപ്പൗട്ടിൽ നിന്ന് ശതകോടീശ്വരനിലേക്ക്; 52,000 സ്ക്വയർഫീറ്റിന്റെ വീടും ഹെലികോപ്റ്ററും; ആസ്തി 25,000 കോടി; പക്ഷേ പെരും കള്ളനെന്ന് സഹോദരൻ; ഇപ്പോൾ ഹവാല ആരോപണ കരുക്കിൽ; ഇ ഡി പിടിച്ച ജോയ് ആലുക്കാസിന്റെ ജീവിത കഥ
- വ്യാജ സർട്ടിഫിക്കറ്റുകാരനെ കൊണ്ട് പൊറുതി മുട്ടി കോഴിക്കോട്ട് കൂട്ടരാജി; 24 ന്യൂസിന്റെ കോഴിക്കോട് ബ്യൂറോയിൽ ഇനി ബാക്കി ദീപക് ധർമ്മടം മാത്രം! മനോരമയിൽ നിന്ന് അയ്യപ്പദാസ് ദി ഫോർത്തിലേക്ക്; സ്മൃതി പരുത്തിക്കാട് റിപ്പോർട്ടറിലെത്തി; മലയാള ചാനൽ ലോകത്ത് വീണ്ടും കൂടുമാറ്റം; കൂടുതൽ പ്രതിസന്ധി 24നോ?
- വിവാഹിതയെ ചതിയിൽ വീഴ്ത്തി പീഡിപ്പിച്ച് വീഡിയോ പകർത്തിയത് രാഹുൽ; മദ്യപാന സദസ്സിലെ വീമ്പു പറച്ചിലിനിടെ മറ്റു കൂട്ടുകാരെ ദൃശ്യം കാട്ടിയത് സ്റ്റാറാകാൻ; സാധ്യത തിരിച്ചറിഞ്ഞ് വീഡിയോ മോഷ്ടിച്ച് ബ്ലാക് മെയിലിംഗിൽ യുവതിയെ ചതിച്ചത് ചേർപ്പിലെ സദാചാരക്കൊലയായി; ക്ഷേത്ര പരിസരത്തെ കൊലയിൽ വൻ ഗൂഢാലോചന; രാഹുൽ ഒമാനിൽ ഒളിവിൽ
- ധരിക്കുന്നത് ഇരുപതു ലക്ഷത്തിന്റെ സ്യൂട്ടുകൾ; മകളുടെ വിവാഹത്തിന് ചെലവിട്ടത് നൂറുകോടി; നൂറുകോടിയുടെ ജെറ്റ്; വീണ വിജയനും ബിനീഷ് കോടിയേരിക്കുംവരെ ജോലി കൊടുത്തു; ഗുരുവായൂരപ്പന് സ്വർണ്ണക്കിരീടം സമ്മാനിച്ച വിശ്വാസി; ഇപ്പോൾ ഇ ഡി വിവാദത്തിൽ; തൂമ്പാപ്പണിയെടുത്ത ശതകോടീശ്വരൻ! രവി പിള്ളയുടെ ജീവിത കഥ
- പത്തുവയസുകാരൻ മകന് ഡൗൺ സിൻഡ്രോം; മലയാളി കുടുംബം ഉടൻ രാജ്യം വിടണമെന്ന് ഓസ്ട്രേലിയൻ സർക്കാർ; കുട്ടിയെ പരിപാലിക്കുക നികുതി ദായകന് അധികഭാരമെന്ന് കുടിയേറ്റ വകുപ്പ്; മാർച്ച് 15 ന് മുമ്പ് ഇന്ത്യയിലേക്ക് പോകണം; ഇനി ആകെ പ്രതീക്ഷ ഇമിഗ്രേഷൻ മന്ത്രി ആൻഡ്രൂ ജൈൽസിന്റെ കനിവിൽ; എന്തുചെയ്യണമെന്ന് അറിയാതെ തൃശൂരിൽ നിന്നുള്ള നാലംഗ കുടുംബം പെർത്തിൽ
- ആശുപത്രിയിൽ വച്ച് ബാല പറഞ്ഞത് മകളെ കാണണമെന്ന ആഗ്രഹം; ആഗ്രഹം സാധിപ്പിച്ച് കൊടുത്ത് സുഹൃത്തുക്കൾ; അമൃതയും മകളും ഉൾപ്പടെ കുടുംബം ബാലയെ കാണാൻ ആശുപത്രിയിലെത്തി; പാപ്പുവും ചേച്ചിയും ബാലചേട്ടനെ കണ്ട് സംസാരിച്ചെന്ന് സഹോദരി അഭിരാമി സുരേഷ്; അമൃത സുരേഷ് ആശുപത്രിയിൽ തുടരുന്നു
- ബ്രേക്ക് ഡാൻസറായി കലാ രംഗത്ത് അരങ്ങേറ്റം; സിനിമാലയിലൂടെ ചിരിപ്പിച്ചു; 'കുട്ടിപ്പട്ടാളം' ഷോയിലൂടെ കുട്ടികളുടെ മനസ്സറിഞ്ഞ പ്രിയങ്കരി; മൂന്ന് പേരെ പ്രണയിച്ചെന്നും രണ്ട് പെൺകുട്ടികൾക്കും എന്നോട് പ്രണയം തോന്നിയെന്നും തുറന്നു പറഞ്ഞു; വിട പറഞ്ഞത് ആരെയും കൂസാത്ത തന്റേടി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്