സിനിമാ മേഖല മുഴുവൻ ലോക്ക്ഡൗണിൽ നട്ടം തിരിയുമ്പോൾ കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നത് ശരിയോ? അതോ കൂടുതൽ നഷ്ടങ്ങളിലേക്ക് കൂപ്പുകുത്തുന്നതിനു മുൻപ് അവനവനാൽ കഴിയുന്ന അതിജീവന മാർഗങ്ങൾ ആരായണമോ? കമൽഹാസൻ വിശ്വരൂപം ഡി. ടി.എച്ച് പ്ലാറ്റ് ഫോമിൽ റിലീസിനൊരുക്കിയപ്പോൾ കടുത്ത എതിർപ്പ് നേരിട്ടു; ഓൺലൈൻ റിലീസ് കാലത്തിന്റെ അനിവാര്യത; സുനിൽ സുരേഷ് എഴുതുന്നു
സുനിൽ സുരേഷ്
ത്തിരിപ്പോന്ന ഒരു വൈറസ്. കൊന്നൊടുക്കിയത് ലക്ഷക്കണക്കിനാളുകളെ.താളം തെറ്റിച്ചു കൊണ്ടിരിക്കുന്നത് നിരവധി രാഷ്ട്രങ്ങളുടെ സമ്പദ് വ്യവസ്ഥകളെ. കൊവിഡ് 17 ലോക്ക്ഡൗണിനെത്തുടർന്ന് രണ്ടു മാസമായി അടച്ചിട്ടിരിക്കുന്ന തീയേറ്ററുകൾ എന്ന് തുറക്കും എന്ന് എന്ന് ഉറപ്പിച്ച് പറയാൻ കഴിയാത്ത സാഹചര്യത്തിൽ ചില സിനിമകൾ ഓൺലൈൻ റിലീസിങിന് തയ്യാറെടുക്കുകയാണ്.
മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിലെ ചില ചിത്രങ്ങൾ വൈകാതെ ആമസോൺ പ്രൈമിൽ ലഭ്യമാകും. ചലച്ചിത്ര നിർമ്മാതാക്കളുടെ ദേശീയ സംഘടനയായ പ്രൊഡ്യൂസേഴ്സ് ഗിൽഡ് ഓൺലൈൻ റിലീസിംഗിന് പച്ചക്കൊടി കാട്ടുക കൂടി ചെയ്തതോടെ തീയേറ്റർ ഉടമകളും നിർമ്മാതാക്കളും തമ്മിലുള്ള അഭിപ്രായവ്യത്യാസം അതിരൂക്ഷമായിരിക്കുകയാണ്. ഡിജിറ്റൽ റിലീസിങിന് തയ്യാറെടുക്കുന്ന ചിത്രത്തിന്റെ നിർമ്മാതാവ് വിജയ് ബാബുവിനെതിരെയും നായകൻ ജയസൂര്യക്കെതിരെയും വിലക്കുകൾ പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്.
പണമെറിഞ്ഞ് പണം കൊയ്യുന്ന ഏറ്റവും വലിയ ബിസിനസ്സുകളിൽ ഒന്നാണ് സിനിമ. (എല്ലാവർക്കും അങ്ങനെ അല്ലെങ്കിൽ കൂടി) തലപ്പത്തിരിക്കുന്ന നിർമ്മാതാവ് മുതൽ ഭക്ഷണം വിളമ്പുന്ന ജോലിക്കാർ ഉൾപ്പെടെ വിവിധ കണ്ണികളിലൂടെയുള്ള സാമ്പത്തിക ക്രയവിക്രയമാണ് ഇവിടെ നടക്കുന്നത്. ഉയർന്ന തട്ടിൽ ഉള്ളവർക്ക് ഇത് ലാഭക്കളിയാണെങ്കിൽ താഴേത്തട്ടിലുള്ളവരെ സംബന്ധിച്ച് ഇത് ഉപജീവനം ആണ്. അങ്ങനെയുള്ള ഒരു കളിയിൽ മുടക്ക് മുതൽ തിരിച്ചു പിടിക്കുക എന്നത് തന്നെ മുഖ്യലക്ഷ്യം. ഒപ്പം ലാഭവും. ഈ സംവിധാനത്തിലെ സാമ്പത്തിക അസന്തുലിതാവസ്ഥ ഏറ്റവും കൂടുതൽ ബാധിക്കുന്നത് മേൽപ്പറഞ്ഞ താഴേത്തട്ടിലുള്ളവരെയാണ്.
മുൻകാലങ്ങളെ അപേച്ച് ഇന്ന് കുടുംബമായി ഒരു സിനിമ കണ്ടു വരണമെങ്കിൽ ഒറ്റയടിക്ക് പൊട്ടുന്നത് 500 മുതൽ 2000 രൂപ വരെയാണ്. ഇത് ടിക്കറ്റ് ചെലവ് മാത്രം. (ഇക്കാര്യത്തിൽ സർക്കാർ തിയേറ്ററുകൾ അല്പം ആശ്വാസം ആണ്.) ഇടവേള സമയത്തെ പോപ് കോണിനും മറ്റും ചെലവ് വേറെ. കുട്ടികളെയും കൊണ്ടു പോകുന്ന രക്ഷിതാക്കൾക്ക് ഈ ചെലവ് ഒഴിവാക്കാൻ സാധിച്ചെന്നു വരില്ല. എം.ആർ.പി യിൽ കൂടുതൽ തുക ഈടാക്കാൻ പാടുള്ളതല്ലെങ്കിലും പലയിടങ്ങളിലും ഇത് കൃത്യമായി പാലിക്കപ്പെടുന്നില്ല. പാർക്കിങ് അസൗകര്യം ആണ് മറ്റൊരു പ്രശ്നം. ഇതിനൊക്കെ പുറമെ, കാണുന്ന സിനിമ ഇഷ്ടപ്പെട്ടില്ലെങ്കിൽ സമയനഷ്ടവും ധനഹാനിയും വേറെ. കൊട്ടിഘോഷിച്ചെത്തി ക്ഷമ പരീക്ഷിച്ചു മടങ്ങിയ ചിത്രങ്ങൾ കണ്ട അനുഭവം പലർക്കും ഉണ്ടാവാം. ചില ചിത്രങ്ങൾ കാണുമ്പോൾ ഇതൊക്കെ പണം ചെലവാക്കി തീയേറ്ററിൽ വന്നു കാണേണ്ടിയിരുന്നോ എന്നായിരിക്കും തോന്നുക.
ഇനി തിയേറ്ററിൽ കാണാൻ സാധിക്കാതെ പോയ നല്ല ചിത്രങ്ങൾ ടെലിവിഷൻ സ്ക്രീനിൽ കാണാം എന്നാണെങ്കിൽ പരസ്യങ്ങളുടെ ബാഹുല്യം ആസ്വാദനവും സമയവും നഷ്ടപ്പെടുത്തുന്ന കാഴ്ചയായിരിക്കും അവിടെ.
ഇവിടെയാണ് ഒ.ടി.ടി പ്ലാറ്റ്ഫോമുകളുടെ പ്രസക്തി. ഓവർ ദി ടോപ്പ് എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന ഈ സംവിധാനത്തിൽ ഇടനിലക്കാരനെ ഒഴിവാക്കി ഇന്റർനെറ്റ് വഴി കാഴ്ചകൾ നേരിട്ട് ഉപഭോക്താവിലേക്ക് എത്തുകയാണ്. മൊബൈൽ ഫോണും അത്യാവശ്യം നല്ല ഇന്റർനെറ്റ് കണക്ഷനും ഉണ്ടെങ്കിൽ ആർക്കും ഇതിന്റെ ഭാഗമാകാം. ഉപഭോക്താവിന്റെ സമയവും സൗകര്യവും അനുസരിച്ചുള്ള സുഗമമായ സിനിമാ കാഴ്ചയാണ് ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ ഒരുക്കുന്നത്. സിനിമകൾക്ക് പുറമെ കണ്ടുമറന്ന ടെലിവിഷൻ സീരീസുകളും ഇവിടെ ലഭ്യമാണ്. അതും സാധാരണക്കാരന് താങ്ങാവുന്ന നിരക്കിൽ. ചെലവ് കുറഞ്ഞ സിനിമകൾക്ക് അനുയോജ്യമായ മാർക്കറ്റാണ് ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ.
ഹോം തിയേറ്റർ എന്ന നിശബ്ദ വിപ്ലവം :
എൺപതുകളിലെ വി.എച്ച്.എസ് അനലോഗ് ഫോർമാറ്റിൽ നിന്നും സി.ഡി - ഡി.വി.ഡി ഡിജിറ്റൽ യുഗത്തിലേക്കുള്ള ചുവടുവയ്പ്പോടുകൂടിയാണ് ഗൃഹാന്തരീക്ഷത്തിൽ തിയേറ്റർ നിലവാരത്തിലുള്ള സിനിമ ആസ്വാദനം സാധ്യമാക്കുന്ന ഹോം തിയേറ്റർ സംവിധാനങ്ങൾ വ്യാപകമായിത്തുടങ്ങിയത്. അഞ്ച് സ്പീക്കറുകളും ഒരു സബ് വൂഫറും ഉൾപ്പെടുന്ന 5.1 ഹോം തിയേറ്റർ ആണ് ശ്രേണിയിലെ കേമൻ. ഇന്ന് ചില കമ്പനികൾ അറ്റ്മോസ് ശബ്ദവിന്യാസം വരെ ഹോം തിയേറ്റർ സംവിധാനത്തിൽ ഒരുക്കിക്കൊടുക്കുന്നു. അത്രയും താങ്ങാനുള്ള ശേഷി ഇല്ലെങ്കിൽ എൽസി.ഡി പ്രൊജക്ടറുംസ്ക്രീനും കൊണ്ട് തൃപ്തിപ്പെടാം. എങ്കിലും 4ഗ റെസൊല്യൂഷനിൽ ചിത്രീകരിച്ചിട്ടുള്ളതും ഡോൾബി അറ്റ്മോസ് ശബ്ദവിന്യാസത്തിൽ ഒരുക്കിയിട്ടുള്ളതുമായ ചിത്രങ്ങളൊക്കെയുംതന്നെ നല്ല തിയേറ്ററുകളിൽ ആസ്വദിക്കേണ്ടതാണ്
ഒ.ടി.ടി റിലീസ് സിനിമാമേഖലയെ എപ്രകാരമായിരിക്കാം ബാധിക്കുക? ഇവിടെ എത്തിക്സ് അഥവാ പൊതു മര്യാദയുടേതായ ചില പ്രശ്നങ്ങളുമുണ്ട്. സിനിമാ മേഖല മുഴുവൻ ലോക്ക്ഡൗണിൽ നട്ടം തിരിയുമ്പോൾ കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നത് ശരിയോ? അതോ കൂടുതൽ നഷ്ടങ്ങളിലേക്ക് കൂപ്പുകുത്തുന്നതിനു മുൻപ് അവനവനാൽ കഴിയുന്ന അതിജീവന മാർഗങ്ങൾ ആരായണമോ?
തീയേറ്ററിൽ ആളുകുറയുന്ന സാഹചര്യം തിയേറ്റർ ഉടമകളെ സംബന്ധിച്ച് ആശങ്കാജനകമായ ഒന്നാണ്. വിവിധ കാരണങ്ങളാൽ അടച്ചുപൂട്ടി പിന്നീട് കല്യാണമണ്ഡപങ്ങളായി രൂപാന്തരം പ്രാപിച്ച തീയേറ്ററുകൾ നാട്ടിൽ നിരവധിയാണ്. പ്രത്യേകിച്ചും സി ക്ലാസ് തിയേറ്ററുകൾ. അതിലേക്കുള്ള തിരിച്ചുപോക്കിന് ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ വഴിതെളിക്കുമോ എന്നതാണ് ആശങ്ക.
ലോക്ക്ഡൗൺ കാലത്ത് ഒ.ടി.ടി പ്ലാറ്റ്ഫോമുകളുടെ സ്വീകാര്യത ഏറെ ഉയർന്നിരുന്നു. അതുകൊണ്ടുതന്നെ ആ ഒരു ട്രെൻഡ് ഇനി തുടരാൻ തന്നെയാണ് സാധ്യത. തീയേറ്റർ ആസ്വാദനം അത് ആവശ്യപ്പെടുന്ന ചിത്രങ്ങൾക്ക് മാത്രമായി പരിമിതപ്പെടാം. അതേസമയം നിർമ്മാതാവിന് തന്റെ സിനിമ തീയേറ്ററിൽ ഓടിയില്ലെങ്കിലും ഒരു പരിധിവരെ മുടക്കുമുതൽ തിരിച്ചു പിടിക്കുന്നതിനുള്ള മറ്റ് അവസരങ്ങളുണ്ട്. പല സൂപ്പർതാര ചിത്രങ്ങളുടെയും ഓവർസീസ് - സാറ്റലൈറ്റ് റൈറ്റുകൾ വൻ തുകയ്ക്കാണ് വിറ്റുപോകുന്നത്.
ഓൺലൈൻ പ്ലാറ്റ്ഫോമുകൾ സജീവമാകുന്നതിനും ഏറെ മുൻപ് കമൽഹാസൻ വിശ്വരൂപം ഡി ടിഎച്ച് (ഡയറക്ട് ടു ഹോം) ലൂടെ റിലീസ് ചെയ്യാനുള്ള തീരുമാനം പ്രഖ്യാപിച്ചപ്പോൾ തീയേറ്റർ ഉടമകളിൽ നിന്നും കനത്ത എതിർപ്പുകൾ ആയിരുന്നു നേരിടേണ്ടി വന്നത്. തുടർന്ന് തീരുമാനം പിൻവലിക്കേണ്ടിവന്നു.
ഓൺലൈൻ പ്ലാറ്റ്ഫോമുകൾ കാലക്രമേണ തിയേറ്ററുകളെ കീഴടക്കുമോ? വാസ്തവത്തിൽ ലോക്ക്ഡൗൺ കാലഘട്ടം തുടങ്ങുന്നതിന് ഏറെ മുൻപ് തന്നെ ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെ വളർച്ചാ കാലഘട്ടം ആരംഭിച്ചിരുന്നു. സിനിമകൾ കൂട്ടത്തോടെ ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലേക്ക് ചുവടു മാറുക എന്നത് അസംഭവ്യം ആണ്. കാരണം സിനിമയുടെ ആത്യന്തികമായ ആസ്വാദനം തിയേറ്ററിൽ തന്നെയാണ്. നിലവിലെ ഓൺലൈൻ റിലീസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പ്രത്യക്ഷ സാഹചര്യത്തിന്റെ സൃഷ്ടി ആയതിനാൽ അത് സിനിമാ വ്യവസായത്തെ ബാധിക്കില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രഖ്യാപിത - അപ്രഖ്യാപിത വിലക്കുകൾക്കും മറ്റും തടയിടാൻ ഗവൺമെന്റ് തന്നെ രംഗത്തിറങ്ങുന്ന സാഹചര്യം അധികം താമസിയാതെതന്നെ സംജാതമാകുന്നതാണ്. ചലച്ചിത്രമേഖലയിലെ തർക്കപരിഹാരവുമായി ബന്ധപ്പെട്ട് നിയമം നിർദ്ദേശിക്കുന്ന തരത്തിൽ നിർദിഷ്ട അംഗങ്ങൾ ഉൾക്കൊള്ളുന്ന ഒരു തർക്ക പരിഹാര സമിതിയാണ് വിഭാവനം ചെയ്യപ്പെടുന്നത്.
സാഹചര്യം അനുകൂലമാകുന്ന മുറയ്ക്ക് ചലച്ചിത്ര വ്യവസായം പതിയെ പൂർവ്വസ്ഥിതിയിലേക്ക് മടങ്ങും. എന്നാൽ അതിന് സമയമെടുത്തേക്കും. തിയേറ്ററുകളും ഓൺലൈൻ പ്ലാറ്റ്ഫോമുകളും സമരസപ്പെട്ട് രണ്ട് വ്യത്യസ്ഥ മാർക്കറ്റുകളായി മാറ്റുരയ്ക്കുന്ന കാഴ്ചയായിരിക്കും കുറെയധികം നാളത്തേക്ക് കാണാൻ സാധിക്കുക. അതിനുശേഷവും സ്ഥിതിഗതികൾ മറ്റൊന്നാവാൻ വഴിയില്ല. കാരണം കേവല സിനിമ ആസ്വാദനത്തിനുമപ്പുറംകുടുംബവുമൊത്തുള്ള ഒരു വാരാന്ത്യ ഔട്ടിങ്, ഭക്ഷണം ഇവയൊക്കെ ഇതിന്റെ ഭാഗമാണ്.ഭാവിയിൽ സിനിമ - സിനിമതിയേറ്റർ എന്ന പരമ്പരാഗത സങ്കൽപത്തിൽ തന്നെ മാറ്റങ്ങൾ പ്രതീക്ഷിക്കാം. ഓൺലൈൻ സീരീസുകൾക്ക് പ്രാധാന്യമേറി വരുന്നതിനു സമാനമായി ഓൺലൈൻ സിനിമകളും സൃഷ്ടിക്കപ്പെടാം. മാറ്റങ്ങൾ നല്ലതിനുവേണ്ടി ആകട്ടെ. അതിനെ നമുക്ക് സ്വാഗതം ചെയ്യാം.
ലേഖകൻ:-
സുനിൽ സുരേഷ്
അസി: പ്രൊഫസർ
കേരള ലോ അക്കാഡമി ലോ കോളേജ്
തിരുവനന്തപുരം
- TODAY
- LAST WEEK
- LAST MONTH
- 2021ൽ സീറ്റ് നിഷേധിച്ചത് ആഘാതമായി; നേതാക്കളുമായി മിണ്ടാതെ കഴിച്ചു കൂട്ടിയത് ആറുമാസം; എം വി ഗോവിന്ദനോടുള്ള വിയോജിപ്പും പ്രശ്നം; ബിജെപിയിൽ ചേരാനൊരുങ്ങിയത് തുടർച്ചയായ അവഗണന മൂലമോ? വെടിയേറ്റ് തലചിതറിയിട്ടും തിരിച്ചുവന്ന വിപ്ലവവീര്യമായ ഇ പിക്ക് സംഭവിച്ചത്?
- കേരളത്തിലെ സിപിഎമ്മിന് തിരിച്ചടിയുണ്ടായാൽ അതിന്റെ ഉത്തരവാദിയായി ജയരാജൻ മാറും; ദല്ലാളുമൊത്ത് ജാവ്ദേക്കറിനെ ഇപി കണ്ടത് രാഷ്ട്രീയ മണ്ടത്തരമെന്ന് വിലയിരുത്തി സിപിഎം; മുഖ്യമന്ത്രിയുടെ വാക്കുകളിലുള്ളത് ഇപിയെ ഒറ്റപ്പെടുത്തുമെന്ന സൂചന; പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകുമ്പോൾ
- കൊലപാതകമെന്ന സൂചനകൾ സിബിഐയ്ക്ക്; അഴിക്കുള്ളിലുള്ള പ്രതികൾ സാങ്കേതികത്വത്തിൽ ജാമ്യം നേടുന്നത് ഒഴിവാക്കാൻ പ്രാഥമിക കുറ്റപത്രം; കൊലക്കുറ്റം ചുമത്താത്തിനാൽ 60 ദിവസത്തിന് ശേഷം ജാമ്യം കിട്ടാനുള്ള സാധ്യതയും അടച്ച് കേന്ദ്ര ഏജൻസി; സിദ്ധാർത്ഥൻ കേസ് അടുത്ത ഘട്ടത്തിലേക്ക്
- പാപിയുടെ കൂടെ ശിവൻ കൂടിയാലും പാപിയാകും! കൂട്ടുകെട്ടുകൾ ശ്രദ്ധിക്കണം; ജാവ്ദേക്കറിനെ ഞാനും കണ്ടിട്ടുണ്ട്; എന്നാൽ സംശയ വ്യക്തിത്വം അതിന് സാക്ഷിയായത് ജയരാജന് പറ്റിയ വീഴ്ച; കൂട്ടുകെട്ടിൽ ഇപി കൂടുതൽ ജാഗ്രത കാട്ടണമെന്ന് മുഖ്യമന്ത്രി; ഇപിയോട് മുഖ്യമന്ത്രിയും സിപിഎം നീരസത്തിൽ; ഇടതു കൺവീനർ പദവി നഷ്ടമാകും
- ആലത്തൂരിലെ പാർട്ടി അനുഭാവികളുടെ വോട്ടുകൾ ബിജെപി. തൃശൂർ മണ്ഡലത്തിലേക്ക് ഇറക്കുമതി ചെയ്തെന്ന് ആരോപണം; തൃശൂർ നിയമസഭാ മണ്ഡലത്തിൽ മാത്രം പതിനായിരം വോട്ട് കൂടിയതിന് കാരണം കണ്ടെത്തി സിപിഐ! പൂങ്കുന്നത്തുണ്ടായത് വൻ സംഘർഷം; തൃശൂരിലെ പോരാട്ട ചൂടിന് തെളിവായി വിവാദം
- ആക്കുളത്തെ മകന്റെ ഫ്ളാറ്റിൽ ജാവ്ദേക്കർ വന്നിരുന്നു; കൂടെ ദല്ലാൾ നന്ദകുമാറും ഉണ്ടായിരുന്നു; എത്തിയത് വെറുതെ ഒന്ന് പരിചയപ്പെടാൻ; രാഷ്ട്രീയം ചർച്ച ചെയ്തതുമില്ല; ശോഭയും സുധാകരനും പറയുന്നതെല്ലാം പച്ചക്കള്ളം; അവർക്കെതിരെ നിയമ നടപടി; ദല്ലാളിനെതിരെ കേസ് കൊടുക്കേണ്ടതുമില്ല; ആ കൂടിക്കാഴ്ച സ്ഥിരീകരിച്ച് ഇപിയും; ചർച്ച തുടരും
- 'ജാവദേക്കർക്കു ചായ കുടിക്കാൻ ഇ.പിയുടെ മകന്റെ ഫ്ളാറ്റ് ചായപ്പീടികയോ? രാമകഥയാണോ സംസാരിച്ചത്? കൂടിക്കാഴ്ചയ്ക്കു ശേഷം കച്ചവടമൊക്കെ നടന്നില്ലേ? സ്ഥാപനം ഷെയർ ചെയ്തു കൊടുത്തില്ലേ? ഇപിയുടെ കൂടിക്കാഴ്ചയിൽ പുതിയ തലം തേടി കോൺഗ്രസ്; ആഞ്ഞടിച്ച് കെ സുധാകരൻ വീണ്ടും
- യഥാർത്ഥ ശിവനാണെങ്കിൽ പാപി കത്തിയെരിഞ്ഞ് പോകും; ഇത് ഡ്യൂപ്ലിക്കേറ്റ് ശിവൻ; ജയരാജൻ ജാവദേദ്ക്കറെ കണ്ടത് മുഖ്യമന്ത്രിയുടെ അറിവോടെ; പിടിക്കപ്പെട്ടപ്പോൾ കൂട്ടുപ്രതിയെ മുഖ്യമന്ത്രി തള്ളിപ്പറയുന്നു; 20 സീറ്റുകളും തോൽക്കുമ്പോൾ പിണറായി ജയരാജനെ ബലിയാടാക്കും; ജയരാജനെ ആളിക്കത്തിച്ച് സതീശനും
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- 'ജനാധിപത്യത്തിൽ കള്ളന്മാർക്കു രക്ഷപ്പെടാൻ പഴുതുണ്ട്; ഈ ജനവിധി ജനങ്ങൾക്കു തന്നെ എതിരായ ജനിവിധി; ആരു ജയിച്ചാലും അവർ ജനത്തിന് എതിരാണ്'; ജനാധിപത്യം കണ്ടുപിടിച്ചവനെ ചവിട്ടിക്കൊന്നിട്ട് സോക്രട്ടീസ് വിഷം കഴിച്ച് മരിച്ചേനെയെന്ന് ശ്രീനിവാസൻ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്