Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202402Thursday

മൂരിമോളെ നിന്റെ കുടുബം മുഴുവൻ ഇല്ലാതാക്കാൻ ഞങ്ങൾക്ക് കഴിയും; വിആർ സുധീഷിന്റെ പേരിൽ നൽകിയ പരാതി പിൻവലിച്ച് അയളോട് മാപ്പു പറഞ്ഞോ; ഇല്ലെങ്കിൽ നഗ്‌നചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിറയും; പരാതിക്കാരിയായ എംഎ ഷഹനാസിനെ തെറിവിളിച്ച് ഊമക്കത്തും

മൂരിമോളെ നിന്റെ കുടുബം മുഴുവൻ ഇല്ലാതാക്കാൻ ഞങ്ങൾക്ക് കഴിയും; വിആർ സുധീഷിന്റെ പേരിൽ നൽകിയ പരാതി പിൻവലിച്ച് അയളോട് മാപ്പു പറഞ്ഞോ; ഇല്ലെങ്കിൽ നഗ്‌നചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിറയും; പരാതിക്കാരിയായ എംഎ ഷഹനാസിനെ തെറിവിളിച്ച് ഊമക്കത്തും

ജംഷാദ് മലപ്പുറം

കോഴിക്കോട്: മൂരിമോളെ നിന്റെ കുടുബം മുഴുവൻ ഇല്ലാതാക്കാൻ ഞങ്ങൾക്ക് കഴിയും. വി.ആർ. സുധീഷിന്റെ പേരിൽ നൽകിയ പരാതി പിൻവലിച്ച് അയളോട് മാപ്പു പറഞ്ഞോ.ഇല്ലെങ്കിൽ നഗ്‌നചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിറയും. വി.ആർ. സുധീഷിനെതിരെ പരാതിപ്പെട്ട എം.എ.ഷഹനാസിനെ കേട്ടാലറക്കുന്ന തെറിവിളിച്ച് ഊമക്കത്ത്. കേട്ടാലറക്കുന്ന മറ്റു തെറികളും കത്തിലുണ്ട്. എം.എ ഷഹനാസിന്റെ പരാതിയിൽ സ്ത്രീത്വത്തെ അപമാനിച്ചതിന് എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ കോഴിക്കോട്ടെ വി ആർ സുധീഷിനെതിരെ പൊലീസ് കേസെടുത്തിരുന്നു.

ഇതിൽ പകപൂണ്ടാണ് ഊമക്കത്തുവന്നത്. എന്നാൽ ഊമക്കത്തിന്റെ കൈഅക്ഷരത്തിന് വി.ആർ. സുധീഷിന്റെ കൈപ്പടയുമായി സാമ്യം തോന്നുന്നതായും ആരോപണം ഉയർന്നിട്ടുണ്ട്. എഴുത്തുകാരിയും പ്രസാധകയുമായ എം.എ.ഷഹനാസിന്റെ പരാതിയിൽ വി.ആർ. സുധീഷിനെതിരെ വനിതാ പൊലീസ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ച വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. ഫോൺ വിളിച്ച് അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ പരാതിയാലായിരുന്നു കേസെടുത്തത്.

അഭിമുഖത്തിനായി എഴുത്തുകാരനെ കണ്ടപ്പോൾ എടുത്ത ഫോട്ടോ തന്നെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ്‌ചെയ്തുവെന്നും ഫോണിലൂടെയും മറ്റും ഭീഷണിപ്പെടുത്തിയതായും അന്നു നൽകി പരാതിയിലുണ്ടായിരുന്നു. കോഴിക്കോട് ഡി.സി.പിക്കാണ് പരാതി നൽകിയത്. സംഭവത്തെ തുടർന്ന് നടക്കാവ് പൊലീസ് പരാതിക്കാരിയുടെ വിശദമായ മൊഴിയെടുത്തിരുന്നു.

തന്റെ സ്ഥാപനം പ്രസിദ്ദീകരിക്കുന്ന പുസ്തകത്തിന്റെ അവതാരിക എഴുതാൻ എഴൂത്തുകാരനെ സമീപിച്ചിരുന്നുവെന്നും തുടർന്നു എഴുത്തുകാരിയെ ഒറ്റയ്ക്കു വീട്ടുകാരൻ വീട്ടിലേക്കുക്ഷണിച്ചുവെന്നും അതോടൊപ്പം ചൂണ്ടിക്കാട്ടി ഷഹനാസ് കഴിഞ്ഞിദിവസം ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരുന്നു.

എഴുത്തുകാരന്റെ മെയിൻ ഹോബി വീട്ടിലേക്ക് വീട്ടിലേക്ക് ചോറുണ്ണാൻ വിളിക്കൽ. പ്രൂഫ് റീഡിങിൽ വലിയ തോതിലുള്ള തെറ്റുണ്ടെന്ന് പറഞ്ഞ് ഒരാളെ വീട്ടിലേക്ക് വിളിച്ചുവരുത്തി.സുഹൃത്തിന്റെ ഭാര്യയുമായി ബന്ധമുണ്ടാക്കി അവന്റെ ജീവിതം തകർത്തും ഈ എഴുത്തുകാരൻ. മറ്റൊരു സൃഹൃത്തിന്റെ ഭാര്യവീട്ടിൽപോയപ്പോൾ കാലിന്റെ തുടയ്ക്ക് നുള്ളി.

കോഴിക്കോട്ടെ ഈ സാംസ്‌കാരിക നായകന്റെ മുഖം ഉടൻ വലിച്ചുകീറുമെന്നും കഴിഞ്ഞ ദിവസം എം.എ.ഷഹനാസ് വ്യക്തമാക്കിയിരുന്നു. തുടർന്നാണു പൊലീസിൽ പരാതി നൽകിയത്. അതേ സമയം നരവധിപേർ ഷഹനാസിന് പിന്തുണയുമായി സോഷ്യൽ മീഡിയയിലും അല്ലാതെയും രംഗത്തുവന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP