ആർഭാടങ്ങളും ആഘോഷങ്ങളും ഒന്നുമില്ല; വെള്ളംകയറിയ വീടുകൾ വൃത്തിയാക്കി നൽകിയും ക്യാമ്പുകളിൽ ബിരിയാണിവെച്ചും വസ്ത്രങ്ങളെത്തിച്ചും അവർ ആഘോഷിക്കുകയാണ്; പെരുന്നാളിന് തുറക്കുന്ന സ്പെഷ്യൽ പടക്ക വിപണികൾ എവിടെയുമില്ല; ദുരിതാശ്വാസത്തിൽ ശ്രദ്ധിക്കാൻ പെരുന്നാൾ നമസ്ക്കാരത്തിൽ ഖത്തീബുമാരുടെ ആഹ്വാനം; ബലിപ്പെരുനാൾ ദുരിതാശ്വാസ ക്യാമ്പിൽ ആഘോഷിച്ച് മലബാറുകാർ
ജംഷാദ് മലപ്പുറം
മലപ്പുറം: 'ഇപ്പോഴെല്ലാം കൊടുക്കുവാനുള്ളതാണ്. നിങ്ങളുടെ ഭക്ഷണം, വസ്ത്രം, പണം ഒന്നും നിങ്ങളുടേതല്ല. ഇപ്പോൾ നിങ്ങളുടെ വീട് നിങ്ങൾക്ക് മാത്രം പാർക്കുവാനുള്ളതല്ല. ഈ ഭൂമി നിങ്ങൾക്ക് മാത്രം ജീവിക്കാനുള്ളതല്ല '.- പ്രൊഫ.എം.എം.വിജയൻ തന്റെ മഹാദുരന്തങ്ങൾ എന്ന ലേഖന സമാഹരത്തിൽ ഇങ്ങനെ കുറിച്ചിടുന്നു. മലബാർ മേഖലസാക്ഷ്യം വഹിച്ച ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിനൊടുവിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന ആയിരങ്ങളെ ചേർത്തു പിടിച്ചാണ് സമൂഹം വിജയൻ മാഷിന്റെ വരികളെ അന്വർഥമാക്കുന്നത്.
പ്രളയത്തെ അതിജീവിക്കാൻ ആഘോഷങ്ങളോ, ദുർചെലവുകളോ ഒന്നും തന്നെയില്ലാതെ ഇത്തവണ മലബാറിലെ മുസ്ലിംമത വിശ്വാസികളുടെ ബലിപ്പെരുന്നാൾ ദിനം. ഭൂരിഭാഗം പേരും പെരുന്നാൾ ദിനത്തിലെത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിലാണ് ശ്രദ്ധകേന്ദ്രീകരിച്ചത്. ക്യാമ്പുകളിൽ കഴിയുന്നവരെ സഹായിക്കാനും, അവർക്കുവേണ്ട സഹായങ്ങൾ എത്തിക്കാനും ഇന്നുരാവിലെ നടന്ന പെരുന്നാൾ നമസ്കാരങ്ങളിൽ പള്ളികളിലെ ഖത്തീബുമാർ ആഹ്വാനംചെയ്യുകയും ചെയ്തു. സാധാരണ പെരുന്നാളുകൾക്കു നടക്കുന്ന ഈദ്ഗാഹുകൾ ഒന്നും ഇത്തവണയുണ്ടായില്ല. രാവിലെ മസ്ജിദുകളിൽവച്ചായിരുന്ന പെരുന്നാൾ നമസ്കാരം. ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യക്കാരെ സഹായിക്കുന്നതിനോടൊപ്പം മലപ്പുറം ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ സന്നദ്ദസംഘടനകളുടേയും, വ്യക്തികളുടേയും നേതൃത്വത്തിൽ ബിരിണായിവെച്ചു വിതരണം ചെയ്യുകയും ചെയ്തു. സാധാരണ പെരുന്നാൾ ദിനങ്ങളിൽ ബന്ധുവീടുകൾ സന്ദർശിക്കലും, പടക്കംപൊട്ടിച്ചും, കുട്ടികൾക്കു കളിക്കോപ്പുകൾ വാങ്ങിച്ചു നൽകിയും നടത്തിയിരുന്ന ആഘോഷങ്ങൾ ഒന്നും തന്നെ ഇത്തവണ മലബാറിൽ കാണാൻ കഴിയില്ല.
രാവിലെയുള്ള പെരുന്നാൾ നമസ്കാരം കഴിഞ്ഞ വലിയൊരു വിഭാഗം യുവാക്കളും ദുരിതാശ്വാസ ക്യാമ്പുകളിലേക്കുപോയപ്പോൾ, മറ്റൊരു വിഭാഗം വെള്ളംകയറി ചളിനിറഞ്ഞ വീടുകൾ വൃത്തിയാക്കാനുള്ള തിരിക്കിലായിരുന്നു. യുവാക്കൾ കൂട്ടമായി വീട്ടുകാരോടൊപ്പം സഹായമായി നിന്ന് വിവിധ വീടുകൾ ഈരീതിയിൽ വൃത്തിയാക്കി നൽകി. വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ ആളുകൾ കഴിയുമ്പോൾ തങ്ങൾക്ക് ഈ രീതിയിലുള്ള ആഘോഷം ഒന്നും നടത്താൻ കഴിയില്ലെന്നാണു ഇവർ പറയുന്നത്. പ്രളയംവരുന്നതിനു മുമ്പു പുതുവസ്ത്രം വാങ്ങിയവർ മാത്രമാണ് ഇത്തവണ പെരുന്നാൾ നമസ്കാരത്തിനുവരെ പുത്തൻവസ്ത്രങ്ങൾ ധരിച്ചത്. ഭൂരിഭാഗംപേരും പുത്തൻവസ്ത്രങ്ങൾപോലും ഈ പെരുന്നാൾ ദിനത്തിൽ വാങ്ങിയില്ല. പുതുവസ്ത്രം ധരിച്ച് രാവിലെ പെരുന്നാൾ നമസ്കാരത്തിനുപോകുന്നത് ഏറെ പുണ്യമുള്ള കാര്യമായി വിശ്വാസിക്കുമ്പോഴും മറ്റു സഹോദരങ്ങൾ അനുഭവിക്കുന്ന വേദനയിൽ തങ്ങൾക്ക് ആഘോഷിക്കാൻ കഴില്ലെന്നുമാണ് ഇവർ പറയുന്നത്. ഇതിനുപുറമെ പെരുന്നാളാഘോഷത്തിന് തുറക്കുന്ന സ്പെഷ്യൽ പടക്ക വിപണികൾ ഇത്തവണ എവിടേയുമില്ല.
മലപ്പുറം ജില്ല ഇന്നോളം കണ്ടിട്ടില്ലാത്ത വലിയ ദുരിതത്തിനൊടുവിൽ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന മുസ്ലിം ജന വിഭാഗത്തിന് ഇന്ന് നിറം മങ്ങിയ പെരുന്നാളാണ്. ജില്ലയിൽ ആയിരങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ പെരുന്നാൾദിനത്തിൽ കഴിയുന്നത്. പൂർണ്ണമായും, ഭാഗികമായുംവീട് തകർന്നവരും, ഉടൻ വീടുകളിലേക്ക് മടങ്ങാൻ കഴിയാത്തവരുമായ നിരവധി പേരാണ് ഇപ്പോഴും ക്യാമ്പുകളിൽ കഴിയുന്നത്. ദിവസങ്ങളായി ആരംഭിച്ച ക്യാമ്പുകളിൽ നിന്ന് വെള്ളമിറങ്ങിയതോടെ തന്നെ നിരവധി പേർ വീടുകളിലേക്ക് മടങ്ങിയിരുന്നു. ഭാഗികമായി വീടുകൾ തകർന്ന ചിലർ ബന്ധുവീടുകളിലേക്കും പോയി.എന്നാൽ പ്രളയം സർവ്വവും കവർന്നെടുത്തവർ എങ്ങോട്ടു പോകുമെന്നറിയാതെ ദുരിതാശ്വാസ ക്യാമ്പുകളിൽ തന്നെ കഴിയുകയാണ്. ജീവിതത്തിനു മേൽ കരിനിഴൽ വീഴ്ത്തിയ ദുരന്തത്തിനൊടുവിൽ ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തിൽ ഉള്ളിൽ സങ്കടങ്ങളുടെ പെരുമ്പറ മുഴങ്ങുമ്പോഴും അവർ ക്യാമ്പുകളിൽ പെരുന്നാൾ ആഘോഷിക്കുകയാണ്. പരസ്പരം പങ്കുവെച്ചും, ദുഃഖങ്ങൾ ഉള്ളിലൊതുക്കിയും സന്തോഷത്തോടെയാണ് ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവർ പെരുന്നാൾ കൊണ്ടാടുന്നത്.
ത്യാഗ സ്മരണയായ ബലിപ്പെരുന്നാൾ ദിനം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സമർപ്പിക്കാൻ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും ഈദ് സന്ദേശത്തിൽ ആഹ്വാനം ചെയ്തു.കനത്ത മഴയും പ്രളയവും ദുരിതം വിതച്ച മണ്ണിൽ ജീവൻ രക്ഷിക്കാൻ അപേക്ഷിച്ചു കൊണ്ടു നിസ്സഹായരായി നിൽക്കുന്നവർക്കു നേരെ ആശ്വാസത്തിന്റെ കൈകൾ നീട്ടുന്നത് തന്നെയാണ് ഏറ്റവും വലിയ ത്യാഗം. ബലിപ്പെരുന്നാളിന്റെ വിശ്വാസപരമായ കർമങ്ങൾ പൂർത്തിയാക്കിയാലുടൻ ദുരിതബാധിതരെ സഹായിക്കാനും രക്ഷാപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനും ഓരോരുത്തരും ഇറങ്ങിത്തിരിക്കണം. എല്ലാവരും കൈകോർത്തിറങ്ങിയാൽ ദുരന്ത ഭൂമികളിൽ നേരത്തെ മറഞ്ഞുപോയ ജീവനുകളൊഴികെ മറ്റുനഷ്ടങ്ങൾ പലതും പരിഹരിച്ചു കൊടുക്കാൻ കഴിയും. ആ മഹത്തായ ലക്ഷ്യത്തിൽ ഒരൊറ്റ വീട്ടിലെ അംഗങ്ങളെ പോലെ എല്ലാ മലയാളികളും ഒരുമിച്ചു നിൽക്കുന്നതാണ് നമുക്ക് ഏറ്റവും വലിയ പെരുന്നാളെന്നാണ് ഹൈദരലി തങ്ങൾ പറഞ്ഞത്.
പേമാരിക്കും പ്രളയത്തിനുമിടയിലെ ഈ പെരുന്നാൾ പുനരാലോചനക്കുംപുതു പ്രതിജ്ഞകൾക്കുമുള്ളതാകണമെന്ന് ബലി പെരുന്നാൾ സന്ദേശത്തിൽ കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറിയും മഅ്ദിൻ ചെയർമാനുമായ ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി പറഞ്ഞു. പ്രകൃതിയോടും ഒപ്പമുള്ള മനുഷ്യരോടുമുള്ള നമ്മുടെ നിലപാടുകൾ നീതി പൂർവ്വമായിരുന്നോയെന്ന പുനരാലോചനയും വ്യക്തിപരമായും കൂട്ടായും ചെയ്ത തെറ്റുകൾ മനസ്സിലാക്കി പുതിയൊരു ജീവിതം നയിക്കുമെന്ന പ്രതിജ്ഞയുമാവണം ഈദുൽ അക്ബറിന്റെ കാതൽ.
പ്രവാചക കുലപതി ഇബ്റാഹീം നബിയുടെ ധന്യമായ ഓർമകളിരമ്പുന്ന ബലി പെരുന്നാൾ പരീക്ഷണങ്ങൾക്കു പിറകെയുള്ള വിജയത്തിന്റെ സന്ദേശമാണ് നൽകുന്നത്. നമ്മുടെ പിറവിയോടൊപ്പമുള്ള കഷ്ടപ്പാടുകളും പ്രയാസങ്ങളും ജീവിതത്തെക്കുറിച്ച് ആശ മുറിക്കുന്നതാവരുത്. തനിക്ക് എല്ലാ കാലവും ദുരിതമാണെന്ന് സ്വയം ശപിച്ച് ജീവിതത്തെക്കുറിച്ചുള്ള ആശ മുറിയുന്നവരാകരുത്. ഇപ്പോഴത്തെ പ്രളയത്തെക്കാളും വലിയ പ്രളയവും പേമാരിയും മഹാമാരികളുമെല്ലാം മനുഷ്യ കുലത്തെ ഗ്രസിച്ചിട്ടുണ്ട്. അവയെയെല്ലാം അതി ജീവിച്ച അനുഭവമാണ് മനുഷ്യ വംശത്തിന്റേത്. തെറ്റു കുറ്റങ്ങൾ മനസ്സിലാക്കി തിരുത്തിയും പശ്ചാതപിച്ചും ജീവിതത്തെ നന്മകൾ കൊണ്ട് നിറച്ചുമാണ് ഇത്തരം അവസരങ്ങളെ നാം നേരിടേണ്ടത്.
ചെളിയും ചേറും നിറഞ്ഞ് നിറം മങ്ങിയ ജീവിതങ്ങളാണ് പ്രളയാനന്തരം നമുക്കു മുന്നിലുള്ളത്. അവരുടെ മനസ്സുകളിൽ പ്രതീക്ഷയുടെ ചായങ്ങൾ നിറക്കണം നാം. അതിനുള്ള അസുലഭാവസരമാണ് ബലി പെരുന്നാൾ. ഒപ്പമുള്ളവരുടെ സന്തോഷത്തിലാണ് നമ്മുടെ പെരുന്നാളിന്റെ പൊലിമ. ഇതു മനസ്സിലാക്കി, ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന സഹായ സംരംഭങ്ങൾ കൂടുതൽ ശക്തിയോടെ മുന്നോട്ടു കൊണ്ടു പോകാനും മാനസികമായും ശാരീരികമായും സാമ്പത്തികമായും തളർന്നവർക്ക് കരുത്തു പകരാനുമാവണം.പ്രവാചക കുലപതി ഇബ്രാഹീം നബിയുടെയും കുടുംബത്തിന്റെയും സമർപ്പണത്തിന്റെ ഓർമകളിരമ്പുന്ന പുണ്യ ദിനങ്ങൾ, കേരളത്തിന് ഉയിർത്തെഴുന്നേൽപ്പിന്റേതു കൂടിയാവണം. ദുരിത പ്രളയത്തിൽ തരിച്ചു നിൽക്കാതെ നാം ഉജ്ജ്വലമായി തിരിച്ചു വരികയാണ്. ഈദുൽ അക്ബർ നമുക്ക് പുനർ ജനിയുടെ ആഘോഷമാവുകയാണെന്നും ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി പറഞ്ഞു.
Stories you may Like
- ഉദുമയിൽ അമ്മയും അഞ്ചുവയസുള്ള കുഞ്ഞും കിണറ്റിൽ വീണ് മരിച്ച നിലയിൽ
- റുബിന കുഞ്ഞിനൊപ്പം കിണറ്റിൽ ചാടി ജീവനൊടുക്കിയത് എന്തിന്?
- യുവതിയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ അദ്ധ്യാപകൻ അറസ്റ്റിൽ
- പതിവ് തെറ്റിക്കാതെ പ്രധാനമന്ത്രി; ഇത്തവണയും ദീപാവലി ആഘോഷം സൈനികർക്കൊപ്പം
- ബീച്ചുകളിൽ എല്ലാം പാട്ടും ഡാൻസുമായി ആഘോഷം; ഹാപ്പി ന്യൂ ഇയർ 2024
- TODAY
- LAST WEEK
- LAST MONTH
- സിഐടിയു ബ്യൂട്ടീഷൻ സംഘടനയുടെ ജില്ലാ സെക്രട്ടറി വോട്ട് കുത്തിയത് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്ക്; വിവിപാറ്റിൽ തെളിഞ്ഞ പേര് അനിൽ ആന്റണി; കുമ്പഴ വടക്ക് പോളിങ് ബൂത്തിൽ നാലു മണിക്കൂർ നീണ്ട പ്രതിഷേധം: അവസാനം പരാതി പിൻവലിച്ച് മടങ്ങി
- 2021ൽ സീറ്റ് നിഷേധിച്ചത് ആഘാതമായി; നേതാക്കളുമായി മിണ്ടാതെ കഴിച്ചു കൂട്ടിയത് ആറുമാസം; എം വി ഗോവിന്ദനോടുള്ള വിയോജിപ്പും പ്രശ്നം; ബിജെപിയിൽ ചേരാനൊരുങ്ങിയത് തുടർച്ചയായ അവഗണന മൂലമോ? വെടിയേറ്റ് തലചിതറിയിട്ടും തിരിച്ചുവന്ന വിപ്ലവവീര്യമായ ഇ പിക്ക് സംഭവിച്ചത്?
- കേരളത്തിലെ സിപിഎമ്മിന് തിരിച്ചടിയുണ്ടായാൽ അതിന്റെ ഉത്തരവാദിയായി ജയരാജൻ മാറും; ദല്ലാളുമൊത്ത് ജാവ്ദേക്കറിനെ ഇപി കണ്ടത് രാഷ്ട്രീയ മണ്ടത്തരമെന്ന് വിലയിരുത്തി സിപിഎം; മുഖ്യമന്ത്രിയുടെ വാക്കുകളിലുള്ളത് ഇപിയെ ഒറ്റപ്പെടുത്തുമെന്ന സൂചന; പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകുമ്പോൾ
- ആലത്തൂരിലെ പാർട്ടി അനുഭാവികളുടെ വോട്ടുകൾ ബിജെപി. തൃശൂർ മണ്ഡലത്തിലേക്ക് ഇറക്കുമതി ചെയ്തെന്ന് ആരോപണം; തൃശൂർ നിയമസഭാ മണ്ഡലത്തിൽ മാത്രം പതിനായിരം വോട്ട് കൂടിയതിന് കാരണം കണ്ടെത്തി സിപിഐ! പൂങ്കുന്നത്തുണ്ടായത് വൻ സംഘർഷം; തൃശൂരിലെ പോരാട്ട ചൂടിന് തെളിവായി വിവാദം
- കൊലപാതകമെന്ന സൂചനകൾ സിബിഐയ്ക്ക്; അഴിക്കുള്ളിലുള്ള പ്രതികൾ സാങ്കേതികത്വത്തിൽ ജാമ്യം നേടുന്നത് ഒഴിവാക്കാൻ പ്രാഥമിക കുറ്റപത്രം; കൊലക്കുറ്റം ചുമത്താത്തിനാൽ 60 ദിവസത്തിന് ശേഷം ജാമ്യം കിട്ടാനുള്ള സാധ്യതയും അടച്ച് കേന്ദ്ര ഏജൻസി; സിദ്ധാർത്ഥൻ കേസ് അടുത്ത ഘട്ടത്തിലേക്ക്
- ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം; കണ്ടെത്തിയത് ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിൽ
- പാപിയുടെ കൂടെ ശിവൻ കൂടിയാലും പാപിയാകും! കൂട്ടുകെട്ടുകൾ ശ്രദ്ധിക്കണം; ജാവ്ദേക്കറിനെ ഞാനും കണ്ടിട്ടുണ്ട്; എന്നാൽ സംശയ വ്യക്തിത്വം അതിന് സാക്ഷിയായത് ജയരാജന് പറ്റിയ വീഴ്ച; കൂട്ടുകെട്ടിൽ ഇപി കൂടുതൽ ജാഗ്രത കാട്ടണമെന്ന് മുഖ്യമന്ത്രി; ഇപിയോട് മുഖ്യമന്ത്രിയും സിപിഎം നീരസത്തിൽ; ഇടതു കൺവീനർ പദവി നഷ്ടമാകും
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ആക്കുളത്തെ മകന്റെ ഫ്ളാറ്റിൽ ജാവ്ദേക്കർ വന്നിരുന്നു; കൂടെ ദല്ലാൾ നന്ദകുമാറും ഉണ്ടായിരുന്നു; എത്തിയത് വെറുതെ ഒന്ന് പരിചയപ്പെടാൻ; രാഷ്ട്രീയം ചർച്ച ചെയ്തതുമില്ല; ശോഭയും സുധാകരനും പറയുന്നതെല്ലാം പച്ചക്കള്ളം; അവർക്കെതിരെ നിയമ നടപടി; ദല്ലാളിനെതിരെ കേസ് കൊടുക്കേണ്ടതുമില്ല; ആ കൂടിക്കാഴ്ച സ്ഥിരീകരിച്ച് ഇപിയും; ചർച്ച തുടരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- അന്ന് മാളികപ്പുറം സിനിമയെക്കുറിച്ച് നല്ല റിവ്യൂ ഇട്ടതിന് സിപിഐക്കാരന്റെ സ്ഥാപനം അടിച്ചുതകർത്തു; ഇന്ന് ജയ് ഗണേശിനെതിരെ സൈബർ ഹേറ്റ് കാമ്പയിൻ; ഗോഡ്ഫാദർമാരില്ലാതെ വളർന്ന നടനെ ഭയക്കുന്നതാര്? മലയാള സിനിമയിലെ കോക്കസിന്റെ ഇര? ഉണ്ണി മുകുന്ദൻ വീണ്ടും വാർത്തകളിൽ
- അത്യാഡംബര കാറിൽ കറങ്ങി മോഷണം; ആ പണം ഉപയോഗിച്ച് ചെയ്യുക സാമൂഹിക സേവനം; റോഡുകൾ നിർമ്മിച്ചും പാവപ്പെട്ട പെൺകുട്ടികളുടെ മാംഗല്യം നടത്തിയും കൈയടി നേടിയ ബീഹാറിലെ 'റോബിൻഹുഡ്'; ഭാര്യ ജനപ്രതിനിധി; ഇത് റോബിൻഹുഡ് സംവിധായകന്റെ വീട്ടിൽ നിന്നും ഒരു കോടിയുടെ മുതൽ കവർന്ന കള്ളന്റെ കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്