ഇന്ത്യാക്കാരെ ആദരിക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി കണ്ടെത്തിയത് മാഞ്ചസ്റ്ററിലെ മലയാളി മാദ്ധ്യമപ്രവർത്തകനെ; ഡേവിഡ് കാമറോൺ അന്വേഷിച്ചെത്തിയ അനുസുദ്ധീൻ അസീസിന്റെ കഥ
ലണ്ടൻ
ലണ്ടൻ: ലോകമെമ്പാടുമുള്ള ഇന്ത്യാക്കാർക്ക് അഭിമാന മുഹൂർത്തം നൽകി കൊണ്ട് ബ്രിട്ടീഷ് പ്രധാനമന്ത്രിയെ ആദരിച്ചത് ഒരു യുകെ മലയാളിയെ. മാഞ്ചസ്റ്ററിൽ താമസിക്കുന്ന മലയാളിയായ അനുസുദ്ധീൻ അസീസിന്റെ ഉമസ്ഥതയിലുള്ള ഏഷ്യൻ ലൈറ്റ് എന്ന പത്രത്തിന്റെ ഓഫീസിൽ എത്തി പ്രധാനമന്ത്രി നടത്തിയ സന്ദർശനം ഇന്ത്യക്ക് നൽകുന്ന പ്രാധാന്യത്തിന്റെ അംഗീകാരം മാത്രമല്ല യുകയിലെ ഇന്ത്യാക്കാർക്കുള്ള ആദരവിന്റെ അടയാളമായി മാറുകയായിരുന്നു.
ഇക്കഴിഞ്ഞ വെള്ളിയച്ച പകൽ മൂന്നുമണിയോടു അടുത്താണ് മാഞ്ചസ്റ്ററിലെ ഏഷ്യൻ ലൈറ്റ് മാഗസിൻ ഓഫീസിലേക്ക് അപ്രതീക്ഷിതമായി കാമറോൺ എത്തിയത്. ഏഷ്യൻ ലൈറ്റിൽ എത്തിയ ഉടനെ അദേഹം ആദ്യം അന്വേഷിച്ചത് മലയാളിയും മാഗസിന്റെ പത്രാധിപ ചുമതലയുമുള്ള അനുസനുദ്ധീനെ തന്നെയാണ്. ഒട്ടും അപരിചിതത്വം കാട്ടാതെ ഏഷ്യൻ ലൈറ്റിലെ ഒരു ജീവനക്കാരനെ പോലെ ആയിരുന്നു പിന്നീടുള്ള കാമറോന്റെ പെരുമാറ്റം. മാഗസിന്റെ ഉള്ളടക്കം, പ്രവർത്തന രീതികളും ഒക്കെ വിശദമായി കാമറോൺ ചോദിച്ചറിഞ്ഞു. ഏഷ്യൻ ലൈറ്റിനു ഇന്ത്യൻ വിഭാഗക്കാർക്കിടയിൽ ശക്തമായ സാന്നിധ്യം ഉണ്ടെന്നു തിരിച്ചറിഞ്ഞാണ് കാമറോൺ സന്ദർശനം നടത്തിയതെന്ന് വ്യക്തം.
സാധാരണ ബ്രിട്ടീഷ് പ്രധാനമന്ത്രിമാർ പെരുമാറുന്നതിൽ നിന്നും വ്യത്യസ്തമായിരുന്നു കാമറൂണിന്റെ ഏഷ്യൻ ലൈറ്റ് ഓഫീസ് സന്ദർശനം. തിരഞ്ഞെടുപ്പ് മൂക്കിൽ മുട്ടി നിൽക്കുമ്പോൾ ന്യൂസ്റൂം സന്ദർശനം ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ പതിവല്ല. എന്നാൽ ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ വർദ്ധിച്ചു വരുന്ന ഇന്ത്യൻ സമൂഹത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ് തന്നെയാണ് കാമറോൺ അനുസുദ്ധീനെ തേടി എത്തിയതെന്ന് സുവ്യക്തമാണ്. ഇക്കഴിഞ്ഞ ദീപാവലി ആശംസയിലും കാമറോൺ ഇന്ത്യാക്കാർ ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ സജീവം ആകേണ്ടതിന്റെ പ്രാധാന്യം സൂചിപ്പിച്ചിരുന്നു.
അദ്ദേഹം എത്തുന്നതിന് മുൻപ് 36 മണിക്കൂർ മുൻപ് ഓഫീസിൽ പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്നും അറിയിപ്പ് ലഭിച്ചിരുന്നു. ഒരു മന്ത്രി വരുന്നു എന്ന് മാത്രമാണ് വ്യക്തമാക്കിയത്. എന്നാൽ പിന്നീട് ഓഫീസ് പരിസരവും ചുറ്റുമുള്ള കെട്ടിടത്തിലും ഒക്കെ 10 സുരക്ഷ ചുമതലയുള്ള സെക്യൂരിറ്റി വിഭാഗം കയ്യടക്കിയതോടെ വരുന്നത് കാമറോൺ തന്നെയെന്ന് ഉറപ്പിച്ചത്. ഏകദേശം അര മണിക്കൂർ ഓഫീസിൽ ചെലവിട്ട അദ്ദേഹം രാഷ്ട്രീയം തന്നെയാണ് പ്രധാനമായും സംസാരിച്ചതും. ഇന്ത്യയെക്കുറിച്ചുള്ള ബന്ധവും സ്വാഭാവികമായും സംസാര വിഷയമായി. ഗാന്ധിജിയെക്കുറിച്ച് ഏറെ മതിപ്പോടെ സംസാരിച്ച കാമറോൺ ഇന്ത്യൻ റിപ്പബ്ലിക്കിന്റെ വളർച്ച ആദരവോടെയാണ് നോക്കി കണ്ടത് എന്നും സൂചിപ്പിച്ചു. അടുത്ത തിരഞ്ഞെടുപ്പിൽ ഇന്ത്യൻ സമൂഹത്തിന്റെ വ്യാപക പിന്തുണ കൺസർവേറ്റീവ് പാർട്ടിക്ക് ലഭിക്കും എന്ന് പ്രതീക്ഷ പ്രകടിപ്പിച്ച അദ്ദേഹം ഭരണത്തിൽ തിരിച്ചു വരുന്നതിൽ ഒട്ടും സംശയമില്ലാത്ത മട്ടിലാണ് പെരുമാറിയത്.
ഏഷ്യൻ ലൈറ്റ് പത്രാധിപ സമിതിഅംഗങ്ങളുമായി 20 മിനിറ്റിലേറെ സംസാരിച്ച കാമറോൺ പിന്നീട് അടച്ചിട്ട മുറിയിൽ എക്സിക്യുട്ടീവ് എഡിറ്റർ കൂടിയായ അനുസുദ്ധീനോട് 10 മിനിറ്റിലെറെ മുഖാമുഖം നടത്താനും തയ്യാറായി. ഇരുവരെയും കൂടാതെ കാമറോണിന്റെ പ്രസ് സെക്രട്ടറി മാത്രമാണ് ഈ കൂടി കാഴ്ചയിൽ പങ്കെടുത്തത്. മടങ്ങും മുൻപ് സന്ദർശക ഡയറിയിൽ ഏഷ്യൻ ലൈറ്റിനെ പ്രശംസിച്ച് കുറിപ്പ് എഴുതാനും അദ്ദേഹം മറന്നില്ല. ധർമ്മിക പത്ര പ്രവർത്തനത്തിന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതിന് ഏഷ്യൻ ലൈറ്റിന് എക്കാലവും കഴിയട്ടെ എന്നാണ് അദ്ദേഹം കുറിച്ചിട്ടത്.
കാമറോണിന്റെ സന്ദർശനം തനിക്ക് വ്യക്തിപരമായും ഔദ്യോഗികമായും ഏറെ സന്തോഷകരവും പ്രധാനപ്പെട്ടതും ആണെന്ന് പാലക്കാട്ടുകാരനായ അനുസുദ്ധീൻ വ്യക്തമാക്കുന്നു. പുതു തലമുറ മലയാളിയുടെ പ്രതിനിധിയായി യുകെയിൽ എത്തിയ സാധാരണ പത്രപ്രവർത്തകരിൽ നിന്നും പടിപടിയായി ഉയർന്ന് ബ്രിട്ടീഷ് ജീവിതത്തിന്റെ മുഖ്യ ധാരയിലേക്ക് കുതിച്ചുയരുന്നതാണ് അനുസുദ്ധീന്റെയും ഏഷ്യൻ ലൈറ്റിന്റെയും ഗ്രാഫ്. അനുസിദ്ധീന്റെ മലയാളി സമൂഹത്തിലെ പ്രാധാന്യം തിരിച്ചറിഞ്ഞ് മറുനാടൻ മലയാളിയുടെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളി മൂന്ന് വർഷം മുൻപ് മാഞ്ചസ്റ്ററിൽ നടന്ന അവാർഡ് നൈറ്റിൽ പ്രത്യേക പുരസ്കാരം നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു. വെറും 8 വർഷം കൊണ്ട് പത്ര പ്രവർത്തന രംഗത്ത് ബ്രിട്ടീഷ് പ്രധാന മന്ത്രിയുടെ പോലും ആദരവ് പിടിച്ചു പറ്റുന്ന ബ്രാൻഡ് ഇമേജായി ഏഷ്യൻ ലൈറ്റിനെ വളർത്തിയതിൽ അനുസുദ്ധീന്റെ പങ്ക് നിസ്തുലമാണ്. മുൻപ് പലവട്ടം പ്രധാന മന്ത്രി ഒരുക്കിയ സൽക്കാരങ്ങളിലും ഉന്നത തല കൂടിക്കാഴ്ചകളിലും പ്രത്യേക ക്ഷണിതാവായി ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ഇത്തരത്തിൽ കാമറോണുമായി കൂടിക്കാഴ്ച നടത്താൻ സമീപ കാല ചരിത്രത്തിൽ മലയാളി സമൂഹത്തിൽ അനുസുദ്ധീന് മാത്രമേ കഴിഞ്ഞിട്ടുള്ളൂ എന്നതും ശ്രദ്ധേയമാണ്.
പ്രധാന മന്ത്രിയുമായുള്ള കൂടി കാഴ്ചയിൽ അദ്ദേഹത്തിന് കുടിയേറ്റ സമൂഹത്തിന്റെ പ്രശ്നങ്ങളിൽ നല്ല ഗ്രാഹ്യമുണ്ടെന്ന് വ്യക്തമായതായും അനുസുദ്ധീൻ പറയുന്നു. മലയാളികൾ ഉൾപ്പെടെയുള്ള കുടിയേറ്റക്കാർ പ്രൊഫഷണൽ രംഗത്ത് ബ്രിട്ടന് നൽകുന്ന സംഭാവനകളും കാമറോണിന്റെ വാക്കുകളിൽ നിറഞ്ഞിരുന്നു. അടുത്ത തിരഞ്ഞെടുപ്പ് ആർക്കും ഭൂരിപക്ഷമില്ലാത്ത തൂക്കു പാർലമെന്റിനെ സൃഷ്ടിക്കും എന്ന സൂചനകൾ പുറത്ത് വന്ന പിന്നാലെ കുടിയേറ്റ സമൂഹത്തിന്റെ സ്വാധീനം ഉള്ള ഒരു മാദ്ധ്യമത്തെ തേടി ബ്രിട്ടീഷ് പ്രധാനമന്ത്രി തന്നെ നേരിട്ട് എത്തിയത് മാദ്ധ്യമ ലോകത്തും ചർച്ചയായിട്ടുണ്ട്. പരമ്പരാഗത മാദ്ധ്യമങ്ങളെ ഗൗനിക്കാതെ സുപ്രധാന വോട്ടു ബാങ്കായി മാറിയിരിക്കുന്ന ഇന്ത്യൻ സമൂഹത്തെ കയ്യിലെടുക്കാനുള്ള കാമറോണിന്റെ കൗശല തന്ത്രം എത്രമാത്രം ഫലപ്രദം ആകും എന്നറിയാൻ മെയ് വരെ കാത്തിരിക്കുകയേ നിർവാഹമുള്ളൂ.
അതിനിടയിൽ അടുത്ത കാലത്ത് പുറത്ത് വന്ന നിരവധി അഭിപ്രായം സർവേകളിൽ കുടിയേറ്റ സമൂഹം കൺസർവേറ്റീവുകളെ പിന്തുണയ്ക്കുന്ന കാര്യത്തിൽ ഏറെ മുന്നോട്ട് പോയിരിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. ഇത്തരം സൂചനകളും അനുസുദ്ധീനെ തേടി കാമറോൺ എത്തിയതിന്റെ പുറകിൽ ഒളിഞ്ഞിരിപ്പുണ്ടാകും. കാരണം തിരഞ്ഞെടുപ്പുകൾ രാഷ്ട്രീയത്തിലെ യുദ്ധം തന്നെയാണ്. അവിടെ വിജയിച്ചേ കഴിയൂ. മുഖ്യ എതിരാളിയായ എസ് മിലിബാൻഡിന് ഇത്തരം നീക്കങ്ങൾ വശമില്ലാത്തത് തന്നെയാണ് ഇത്തവണ തിരഞ്ഞെടുപ്പിൽ കാമറോണിന്റെ തുറുപ്പ് ചീട്ടായി മാറുന്നതും.
- TODAY
- LAST WEEK
- LAST MONTH
- വനിതാപൊലീസുകാരും, മാധ്യമ പ്രവർത്തകരും അടങ്ങുന്ന നാനൂറോളം സ്ത്രീകളെ ഒരു പരാതിയുമില്ലാതെ ഇത്രയും കാലം പീഡിപ്പിക്കാൻ കഴിഞ്ഞതെങ്ങനെ? ഇത് ഇന്ത്യ കണ്ട എറ്റവും വലിയ ലൈംഗിക പീഡനക്കേസ്; പ്രജ്വൽ രേവണ്ണയുടെ സൈക്കോ സ്ത്രീ പീഡനത്തിന്റെ മോഡസ് ഓപ്പറൻഡി ഇങ്ങനെ
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- മാറ്റം കണ്ടുതുടങ്ങിയത് കോവിഡ് കാലത്ത്; ഏറ്റവുമൊടുവിൽ സ്വന്തം പേരുപോലും ഓർക്കാൻ കഴിയുമായിരുന്നില്ല; പെട്ടെന്ന് രണ്ടര മൂന്ന് വയസ്സുകാരിയായത് പോലെ; ദുരിതങ്ങൾ താണ്ടാൻ സഹായിയായത് സഹോദരി വിജയമ്മ; ചെറിയ വേഷങ്ങൾ എങ്കിലും മലയാളിയുടെ മനസ്സിൽ ഇടം പിടിച്ച കനകലത വിടവാങ്ങുമ്പോൾ ബാക്കിയാക്കുന്നത് കലയുടെ 'പൂക്കാലം'
- മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി മകൻ അമ്മയെ കൊലപ്പെടുത്തി; മകൻ അറസ്റ്റിൽ; ഹൃദയാഘാതമെന്ന് ആദ്യം കരുതിയെങ്കിലും പിടി വീണത് ഡോക്ടർക്ക് സംശയം തോന്നിയതോടെ
- ഉറക്കക്കുറവായി തുടങ്ങിയ രോഗം ഒടുവിൽ കീഴടക്കി; നടി കനകലത അന്തരിച്ചു; അന്ത്യം തിരുവനന്തപുരത്തെ വസതിയിൽ; ആദ്യത്തെ കൺമണിയും രാജാവിന്റെ മകനും അനിയത്തിപ്രാവും അടക്കം മലയാളത്തിലും തമിഴിലുമായി 360 ൽ അധികം ചിത്രങ്ങൾ; സിനിമയിലേക്ക് എത്തിയത് നാടകത്തിൽ തിളങ്ങിയ ശേഷം
- കെ എസ് ആർ ടി സി ഡ്രൈവറുടെ പരാതി: മേയർക്കും സച്ചിൻ ദേവ് എംഎൽഎയ്ക്കും എതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ്; യദുവിന്റെ ഹർജിയിൽ കേസെടുത്തത് കോടതി നിർദ്ദേശപ്രകാരം; അഭിഭാഷകന്റെ പരാതിയിൽ കേസെടുത്തിരുന്നത് ജാമ്യം കിട്ടുന്ന വകുപ്പുകൾ പ്രകാരം
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- 12 ഫോറും ആറ് സിക്സുമായി സൂര്യകുമാർ യാദവ് സെഞ്ചുറി പ്രകടനത്തിലൂടെ മുന്നിൽ നിന്ന് പട നയിച്ചപ്പോൾ മുംബൈക്ക് അനായാസ ജയം; ഹൈദരാബാദിനെ കീഴടക്കിയത് ഏഴുവിക്കറ്റിന്; മുംബൈയുടെ പ്ലേ ഓഫ് സ്വപ്നം വീണ്ടും സജീവമായി
- അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം
- നിരോധിത സംഘടനയിൽ നിന്ന് പണം കൈപ്പറ്റി; കെജ്രിവാളിനെതിരെ എൻഐഎ അന്വേഷണം നിർദ്ദേശിച്ച് ലഫ്. ഗവർണർ; ഇടക്കാല ജാമ്യം നൽകുന്നത് പരിഗണിക്കുമെന്ന് സുപ്രീംകോടതി പറഞ്ഞതിന് പിന്നാലെ രാഷ്ട്രീയ നീക്കം
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- തൃശ്ശൂരിൽ നിന്നും യാത്ര തുടങ്ങി പാളയം എത്തുന്നതുവരെ പല തവണയായി യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചു; പൊലീസ് അന്വേഷണം അസാധാരണ വഴികളിലൂടെ; യദുവിനെ കെ എസ് ആർ ടി സി പിരിച്ചു വിട്ടേക്കും; ഡ്രൈവിങ് ലൈസൻസും റദ്ദാക്കിയേക്കും; യദുവിനെ എല്ലാ അർത്ഥത്തിലും പൂട്ടാൻ നീക്കം
- ആ ബസിൽ ഉള്ളത് മൂന്ന് ക്യാമറകൾ; ലൈംഗിക അധിക്ഷേപം ഉൾപ്പെടെ എല്ലാ ആരോപണത്തിനും തെളിവ് തിരുവനന്തപുരം ഡിപ്പോയുടെ ആർ.പി.സി 101യിൽ; പക്ഷേ ആ ക്യാമറ പരിശോധനയ്ക്ക് പൊലീസിന് താൽപ്പര്യക്കുറവും; മേയറും എംഎൽഎയായ ഭർത്താവും ചെയ്തത് ജാമ്യമില്ലാ കുറ്റം; കേസെടുക്കാതെ കള്ളക്കളികൾ; യദുവിന് പണി പോകും
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- 10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ്
- ഇത് അപ്പാ മക്കൾ പാർട്ടി! എംഎൽഎ-എംപിമാർ തൊട്ട് മുൻ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വരെ ഈ കുടുംബത്തിലുണ്ട്; 2,976 വീഡിയോകളിലായി കൊച്ചുമകന്റെ ലീലകളിൽ ഞെട്ടൽ; പിതാവും പുത്രനും ഒരുപോലെ പീഡനക്കേസിൽ; കർണാടകയിൽ ഗൗഡ കുടുംബവാഴ്ചക്ക് അന്ത്യമാവുമ്പോൾ
- 'ഈ ഒരു തെളിവു മാത്രം മതി; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു': യാത്രയ്ക്കിടെ തന്നെ അപമാനിച്ച ദിവസം കെ എസ് ആർ ടി സി ബസ് ഓടിച്ചത് യദു തന്നെയെന്ന് തെളിഞ്ഞതായി നടി റോഷ്ന
- അമേരിക്കയും, കാനഡയും, ബ്രിട്ടനും, ആസ്ട്രേലിയയുമെല്ലാം കഴിഞ്ഞകാല ഓർമ്മകളാകുന്നു; ഉന്നതപഠനത്തിനായി ഇന്ത്യൻ വിദ്യാർത്ഥികൾ ഇപ്പോൾ തിരഞ്ഞെടുക്കുന്നത് നെതർലാൻഡ്സും ഫിൻലാൻഡും; പരമ്പരാഗത ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെ ഇന്ത്യൻ വിദ്യാർത്ഥികൾ കൈയൊഴിയുന്നു
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍