രേഷ്മയോട് കാമുകനെന്ന പേരിൽ ചാറ്റ് ചെയ്തത് ആത്മഹത്യ ചെയ്ത യുവതികൾ; അനന്തു എന്ന പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ബന്ധുക്കളായ ആര്യയും ഗ്രീഷ്മയും കബളിപ്പിച്ചു; വിവരം വെളിപ്പെടുത്തിയത് ഗ്രീഷ്മയുടെ സുഹൃത്ത്; കല്ലുവാതുക്കലിൽ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ വമ്പൻ ട്വിസ്റ്റ്
ആർ പീയൂഷ്
കൊല്ലം: കാമുകനു വേണ്ടി പ്രസവിച്ചയുടൻ കുഞ്ഞിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ചതിനെ തുടർന്ന് കുഞ്ഞ് മരണപ്പെട്ട സംഭവത്തിൽ യുവതി അറസ്റ്റിലായ സംഭവത്തിൽ വമ്പൻ ട്വിസ്റ്റ്. കാമുകനായി വ്യാജ അക്കൗണ്ടിൽ ചാറ്റ് ചെയ്തത് യുവതിയുടെ ബന്ധുക്കളായ ആത്മഹത്യ ചെയ്ത യുവതികൾ തന്നെയെന്ന് പൊലീസ്. കല്ലുവാതുക്കൽ ഊഴായ്ക്കോട് സ്വദേശി രേഷ്മയെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു ഭർത്താവിന്റെ ബന്ധുക്കളായ കല്ലുവാതുക്കൽ മേവനക്കോണം രഞ്ജിത്തിന്റെ ഭാര്യ ആര്യ, രഞ്ജിത്തിന്റെ സഹോദരിയുടെ മകൾ ശ്രുതി എന്ന് വിളിക്കുന്ന ഗ്രീഷ്മ എന്നിവർ ഇത്തിരക്കരയാറ്റിൽ ചാടി ആത്മഹത്യ ചെയ്തത്.
ആത്മഹത്യ ചെയ്ത ഗ്രീഷ്മയുടെ സുഹൃത്താണ് രേഷ്മയെ രണ്ടു യുവതികളും ചേർന്ന് കബളിപ്പിക്കുകയായിരുന്നു എന്ന് പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. ഗ്രീഷ്മ നേരത്തെ ഇക്കാര്യം തന്നോട് പറഞ്ഞിരുന്നു എന്നും തമാശയ്ക്കാണ് ചെയ്യുന്നതെന്നും പറഞ്ഞിരുന്നു. അനന്തു എന്ന ഫെയ്സ് ബുക്ക് അക്കൗണ്ട് വഴിയായിരുന്നു ചാറ്റിങ്. സന്ദേശങ്ങൾ അയച്ചതല്ലാതെ ഫോൺ വിളികൾ ഉണ്ടായിട്ടില്ല. ഫോൺ നമ്പർ രേഷ്മ ചോദിച്ചിട്ടും നൽകാതെ ഒഴിഞ്ഞുമാറുകയായിരുന്നു എന്നും സുഹൃത്ത് പൊലീസിനോട് പറഞ്ഞു.
കഴിഞ്ഞ 26 ന് മറുനാടൻ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നത്. അറസ്റ്റിലായ രേഷ്മയുമായി ഫെയ്സ് ബുക്കിൽ കാമുകനെന്ന മട്ടിൽ ചാറ്റ് ചെയ്തത് ആത്മഹത്യ ചെയ്ത പെൺകുട്ടികളാണോ എന്ന് സംശയമുയർത്തിയായിരുന്നു വാർത്ത. തമാശ രൂപേണ രേഷ്മയുമായി യുവതികൾ വ്യാജ പ്രൊഫൈൽ വഴി ചങ്ങാത്തം സ്ഥാപിക്കുകയും അതുവഴി രേഷ്മ പ്രണയത്തിലാവുകയുമായിരുന്നിരിക്കാം. ഒരിക്കലും കണ്ടിട്ടില്ല എന്ന് രേഷ്മ പൊലീസിനോട് പറഞ്ഞിരിക്കുന്നതിനാൽ ഇത് ശരിയാവാമെന്നുമായിരുന്നു റിപ്പോർട്ടിൽ പരാമർശിച്ചിരുന്നത്. ഇത് ശരിവയ്ക്കുന്ന തരത്തിലായിരുന്നു ഗ്രീഷ്മയുടെ സുഹൃത്ത് ഇപ്പോൾ പൊലീസിനോട് പറഞ്ഞിരിക്കുന്നത്.
മറുനാടൻ വാർത്തയെ തുടർന്ന് ഈ രീതിയിലും പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനായി രേഷ്മയുടെയും ആത്മഹത്യ ചെയ്ത ആര്യയുടെയും ഗ്രീഷ്മയുടെയും ഫോണുകൾ പൊലീസ് പരിശോധിച്ചിരുന്നു. പരിശോധനയിൽ ഗ്രീഷ്മ സ്ഥിരമായി സംസാരിച്ചിരുന്ന നമ്പർ കണ്ടെത്തി അന്വേഷിച്ചപ്പോഴാണ് സുഹൃത്തിലേക്ക് എത്തിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് വിവരങ്ങൾ പുറത്ത് വന്നത്. ഇതോടു കൂടി കേസ് അന്വേഷമം പൂർത്തിയാകുകയാണ്.
പൊലീസിന് വലിയ തലവേദന വരുത്തിയ കേസായിരുന്നു ഇത്. കുഞ്ഞിനെ ഉപേക്ഷിച്ച രേഷ്മയ്ക്ക് കോവിഡും, എല്ലാമറിയാവുന്ന ബന്ധുക്കളായ യുവതികളുടെ ആത്മഹത്യയും പൊലീസിനെ വല്ലാതെ വലച്ചിരുന്നു. ഒടുവിൽ സത്യം മറനീക്കി പുറത്തു വന്നു. ഇനി ശാസ്ത്രീയമായ രീതിയിൽ കൂടി ഇക്കാര്യം തെളിയിക്കണം. കൂടാതെ രേഷ്മയെ കോവിഡ് മുക്തയായിതിന് ശേഷം വിശദമായി ചോദ്യം ചെയ്യുകയും വേണം.
കഴിഞ്ഞ 23 നാണ് നവജാതശിശുവിനെ കൊന്ന കേസിൽ അറസ്റ്റിലായ കല്ലുവാതുക്കൽ ഊഴായ്ക്കോട് സ്വദേശി രേഷ്മയുടെ ഭർത്താവിന്റെ ബന്ധുക്കളാണ് ആത്മഹത്യ ചെയ്ത ഗ്രീഷ്മയും ആര്യയും. രേഷ്മയുടെ ഭർത്താവിന്റെ സഹോദരന്റെ ഭാര്യയാണ് ആര്യ, രേഷ്മയുടെ ഭർത്താവിന്റെ സഹോദരിയുടെ മകളാണ് ഗ്രീഷ്മ. കഴിഞ്ഞ ജനുവരി അഞ്ചിന് ഊഴായ്ക്കോട് ക്ഷേത്രത്തിന് സമീപമുള്ള സുദർനൻപിള്ളയുടെ വീടിന്റെ പറമ്പിൽ നിന്ന് ഉപേക്ഷിച്ച നിലയിൽ ഒരു ആൺകുഞ്ഞിനെ കണ്ടെത്തി.
കരിയിലക്കൂട്ടത്തിൽ കിടന്ന ആൺകുഞ്ഞ് അവശനിലയിലായിരുന്നു. വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞ് മരിച്ചു. നരഹത്യക്ക് കേസെടുത്ത പൊലീസ് പ്രദേശത്തെ സ്ത്രീകളെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. പക്ഷേ ആറുമാസത്തിനൊടുവിലാണ് കുഞ്ഞിന്റെ അമ്മ സുദർശനൻപിള്ളയുടെ മകൾ രേഷ്മയാണെന്ന് പൊലീസിന് കണ്ടെത്താനായത്. കോടതി അനുമതിയോടെ എട്ടുപേരുടെ രക്തസാംപിളുകൾ ശേഖരിച്ച് പൊലീസ് ഡിഎൻഎ പരിശോധന നടത്തിയാണ് രേഷ്മയാണ് കുഞ്ഞിന്റെ അമ്മയെന്ന് കണ്ടെത്തിയത്.
ഇതേ തുടർന്ന് കഴിഞ്ഞ 22 ന് രേഷ്മയെ പൊലീസ് പിടികൂടി കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്തു. പ്രസവിച്ചയുടൻ എന്തിന് കുഞ്ഞിനെ കൊന്നു എന്ന ചോദ്യത്തിന് സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ജീവിക്കാനാണെന്നായിരുന്നു പാരിപ്പള്ളി പൊലീസിന് രേഷ്മ നൽകിയ മൊഴി. എന്നാൽ രേഷ്മ പറഞ്ഞ കാമുകനെ പൊലീസിന് കണ്ടെത്താനായില്ല. വിവിധങ്ങളായ ഫേസ്ബുക്ക് അക്കൗണ്ടുകൾ പൊലീസ് പരിശോധിച്ചു. ഇതിനിടെയാണ് മരിച്ച ആര്യയുടെ പേരിലുള്ള മൊബൈൽനമ്പർ ഉപയോഗിച്ചുകൊണ്ടാണ് രേഷ്മ ഫേസ്ബുക്ക് അക്കൗണ്ട് നിർമ്മിച്ചതെന്ന് കണ്ടെത്തിയത്. ഇതിന്റെ വിശദാംശങ്ങൾ തേടാനാണ് ആര്യയെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്.
സാധനങ്ങൾ വാങ്ങാൻ കടയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ആര്യ ഭർത്താവിന്റെ സഹോദരിയുടെ മകളായ ഗ്രീഷ്മയെയും ഒപ്പം കൂട്ടുകയായിരുന്നു. എടിഎമ്മിലും കടയിലും ക്ഷേത്രത്തിലുമൊക്കെ പോയ യുവതികൾ വീട്ടിലേക്ക് തിരികെ വന്നില്ല. തുടർന്ന് ആര്യയുടെ ഭർത്താവ് രഞ്ജിത്ത് പാരിപ്പള്ളി പൊലീസിൽ പരാതി നൽകി. ഇവർ കടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങളും മൊബൈൽഫോൺ ടവർലൊക്കേഷനും പരിശോധിച്ചപ്പോൾ ഇത്തിക്കരയാറിന് സമീപമാണെന്ന് കണ്ടെത്തി. തുടർന്ന് പൊലീസും അഗ്നിശമനസേനയും പരിശോധന നടത്തുകയായിരുന്നു. ആത്ഹത്യ തന്നെയാണ് പൊലീസ് പറയുന്നത്. ഇതിന് തെളിവായി ആത്മഹത്യകുറിപ്പും പൊലീസിന് ലഭിച്ചു. രേഷ്മയ്ക്കെതിരെയാണ് മരിച്ച ആര്യ ആത്മഹത്യകുറിപ്പ് എഴുതിവച്ചിരുന്നത്.
കുഞ്ഞിനെ കൊന്ന കേസിൽ പൊലീസ് പിടികൂടുന്നത് സഹിക്കാൻകഴിയില്ല. രേഷ്മ വഞ്ചകിയാണെന്ന് അറിഞ്ഞിരുന്നില്ല. അറിഞ്ഞുകൊണ്ട് ആരെയും ചതിച്ചിട്ടില്ലെന്നും എല്ലാവരും ക്ഷമിക്കണമെന്നുമാണ് ആത്മഹത്യകുറിപ്പിലുള്ളത്. കേസിൽ നിർണായകമായ രണ്ടുപേരാണ് മരിച്ചത്. അടിമുടി ദുരൂഹതയുള്ള കേസാണിത്. രേഷ്മ ഗർഭിണിയായിരുന്ന വിവരം സ്വന്തം ഭർത്താവും വീട്ടിലുള്ള മാതാപിതാക്കളും അറിഞ്ഞിരുന്നില്ലെന്നാണ് രേഷ്മ പൊലീസിന് നൽകിയ മൊഴി. ഗർഭിണിയാണെന്ന് അറിയാതിരിക്കാൻ വയറിന് പുറത്ത് ബെൽറ്റ് വച്ച് മുറുക്കിയിരുന്നതായും ശുചിമുറിയിൽ പ്രസവിച്ച ശേഷം പറമ്പിന് പുറത്തേക്ക് കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് മൊഴി. പൊലീസ് കഴിഞ്ഞ ജനുവരിയിൽ കുഞ്ഞിന്റെ അമ്മ ആരാണെന്ന് നടത്തിയ അന്വേഷണത്തിലും രേഷ്മയും പൊലീസിനെ സഹായിച്ചിരുന്നുവെന്നതാണ് വിചിത്രം.
ഇപ്പോൾ ആത്മഹത്യ ചെയ്ത പെൺകുട്ടികൾ തന്നെയാണ് രേഷ്മയെ വ്യാജ അക്കൗണ്ട് വഴി ചതിയിൽപ്പെടുത്തിയതെന്ന് തെളിഞ്ഞിരിക്കുകയാണ്. കേസിൽ തങ്ങൾ അറസ്റ്റിലാകുമോ എന്ന് ഭയന്നാവണം ഇവർ ആത്മഹത്യ ചെയ്തത് എന്നാണ് പൊലീസിന്റെ നിഗമനം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ദിവസവും നറുക്കെടുപ്പ് നടത്തുകയും സമ്മാനങ്ങൾ വിതരണം ചെയ്യുന്നതുകൊണ്ടും സംസ്ഥാന സർക്കാരിന്റെ ലോട്ടറി വിൽപ്പന കുറയുന്നു; ബോചെ ടീക്കൊപ്പം ലക്കി ഡ്രോ നടത്തുന്നതിൽ എഫ് ഐ ആർ; ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തത് ലോട്ടറി വകുപ്പിന്റെ പരാതിയിൽ
- പോസ്റ്ററൊട്ടിപ്പുകാരനിൽ നിന്ന് ബിജെപി ദേശീയ പ്രസിഡന്റിലേക്ക്; സഹകരണ പ്രസ്ഥാനങ്ങളിലൂടെ ഗുജറാത്ത് പിടിക്കുന്നു; രാമലക്ഷ്മണന്മാരെപ്പോലെ മോദിയുമായി കോമ്പോ; സൃഷ്ടിയെക്കാൾ പ്രിയം സംഹാരം; പാർട്ടിയുടെ ചാണക്യൻ, എതിരാളികളുടെ കാലൻ; അമിത് ഷായുടെ രാഷ്ട്രീയ ജീവിതം
- ആളുകളെ ഭയപ്പെടുത്തുന്നത് ഇഷ്ടപ്പെടുന്ന വ്യക്തി; എക്സിക്യൂട്ടീവ്, ജുഡീഷ്യറി, മീഡിയ തുടങ്ങി സമസ്ത മേഖലകളെയും നിയന്ത്രിക്കുന്നയാൾ; ഹിന്ദുത്വ പ്രത്യയ ശാസ്ത്രത്തിന് അനുസരിച്ച് രാജ്യത്തെ പുനർനിർമ്മിക്കുന്നു; അമിത് ഷായുടെ രാഷ്ട്രീയ ജീവിതം സമഗ്ര ചർച്ചയാക്കി 'ദ ഗാർഡിയൻ'
- മോഹൻലാലിനെ എല്ലാവർക്കും ഇഷ്ടമാണ്, എനിക്കിഷ്ടമല്ല; നന്ദി ഇല്ലാത്ത മനുഷ്യൻ; എന്റെ ഭർത്താവ് ജെ വില്ല്യംസ് മരിച്ചപ്പോൾ ലാൽ വന്നില്ല; ഒരിക്കലും മര്യാദ കാണിച്ചിട്ടില്ല: നടി ശാന്തി വില്ല്യംസിന്റെ വീഡിയോ വൈറൽ
- ആദ്യ വിവാഹം രജിസ്റ്റർ ആക്കിയതിന്റെ നിയമ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞത് ഗുരുവായൂർ നടയിൽ രണ്ടാം വിവാഹം; പന്തീരാങ്കാവിലെ രാഹുലും കുടുംബവും നടത്തിയ ആദ്യ തട്ടിപ്പിൽ ഇനിയും എഫ് ഐ ആർ ഇട്ടില്ലെന്ന് റിപ്പോർട്ട്; രണ്ടു കേസുകളുണ്ടെങ്കിൽ ജർമനിയിൽ നിന്നും രാഹുലിനെ എത്തിക്കൽ എളുപ്പമാകും; ഈരാറ്റുപേട്ടയിലെ പരാതിയും ഗൗരവതരം
- കൊച്ചിയിൽ വിമാനം ഇറങ്ങുമെന്ന് ഏവരും കരുതി; എന്നാൽ മുഖ്യമന്ത്രിയും കുടുംബവും പുലർച്ചെ എത്തിയത് തിരുവനന്തപുരത്ത്; ചോദ്യങ്ങളോട് പ്രതികരിക്കാതെ വിമാനത്താവളത്തിൽ നിന്നും മടക്കം; മന്ത്രി റിയാസും കുടുംബവും നാളയേ മടങ്ങിയെത്തൂ; വിദേശ സന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി തിരിച്ചെത്തി
- രാഹുൽ പക്കാ ഫ്രോഡെങ്കിലും പന്തീരാങ്കാവ് സ്റ്റേഷനിലെ സിഐ സരിൻ കുറ്റക്കാരനോ? സിഐക്ക് മുമ്പാകെ സ്ത്രീധന പീഡനപരാതി യുവതിയും കുടുംബവും ഉന്നയിച്ചിരുന്നോ? കേസിൽ ഉന്നത ഉദ്യോഗസ്ഥർ സരിനെ ബലിയാടാക്കിയോ? സ്റ്റേഷനിലെ നിർണായക ദൃശ്യം പുറത്തുവരുമ്പോൾ
- കിരീടവും, റാംജിറാവും അവർക്ക് വർഗീയ സിനിമകൾ! കിട്ടാവുന്നിടത്ത് ഇരവാദവും സ്വത്വവാദവും കുത്തിക്കയറ്റും; വാരിയൻകുന്നനാവാതെ പൃഥിരാജ് രക്ഷപ്പെട്ടത് കഷ്ടിക്ക്; മോഹൻലാൽ ചാണകമല്ല, മമ്മൂട്ടി ജിഹാദിയുമല്ല; മലയാള സിനിമയിലെ യഥാർത്ഥ ചൊറിയൻ പുഴുക്കളെ അറിയാം
- കൊച്ചിയിൽ മോഡലിങ്ങിന് വന്ന് 'കയ്യീന്ന് പോയി'; 'ചില്ലാവാൻ' രാസലഹരി ഉപയോഗവും കച്ചവടവും; എളമരക്കര ലോഡ്ജിൽ കച്ചവടവും വരവ് ചെലവ് ബുക്കും; ഒടുവിൽ പൊലീസ് എത്തി എട്ടിന്റെ പണി കിട്ടുമ്പോഴും എല്ലാവരും അബോധാവസ്ഥയിൽ; ലേഡി മോഡലും കൂട്ടുകാരും പിടിയിൽ
- രാഹുലിന് രാജ്യം വിടാനുള്ള ബുദ്ധി ഉപദേശിച്ചത് സിവിൽ പൊലീസ് ഓഫീസർ; രാഹുലിനും സുഹൃത്തിനും വേണ്ടത്ര സഹായവും നൽകി; പ്രതിയുടെ സുഹൃത്ത് രാജേഷുമായി സാമ്പത്തിക ഇടപാടും; പന്തീരാങ്കാവിൽ പൊലീസുകാരനെതിരേയും അന്വേഷണമെന്ന് റിപ്പോർട്ട്; തെളിവ് കിട്ടിയാൽ പൊലീസുകാരന് പണി പോകും
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- താലികെട്ടി വധുവുമായി വീട്ടിലെത്തിയ വരൻ; ഓടിയെത്തിയ 35-കാരി പറഞ്ഞത് കേട്ട് വധു നടുങ്ങി; അന്വേഷണത്തിൽ തെളിഞ്ഞത് വരന്റെ അവിഹിതം; ലക്ഷ്യമിട്ടത് സ്ത്രീധന സ്വർണ്ണവുമായി വിദേശത്തേക്ക് പറക്കൽ; മിഥുനെ കുടുക്കി വധുവിന്റെ പരാതി കരമന പൊലീസിൽ; ഇത് വിവാഹ തട്ടിപ്പിന്റെ മറ്റൊരു വെർഷൻ
- എക്സ്ട്രീം ഇസ്ലാമിസ്റ്റിനെവെച്ച് തട്ടിക്കൂട്ടിയ 'പുഴു'വിനെ എതിർത്തത് ഭിന്നത കൂട്ടി; പ്രൊഡ്യൂസർ പെണ്ണുകേസിൽ പെട്ടതോടെ രാജേഷ് കൃഷ്ണ പ്രൊജക്റ്റിലെത്തി; ഗാർഹിക പീഡനകേസ് കൊടുത്ത് ഭാര്യ; എല്ലാമറിയാവുന്ന മമ്മൂട്ടിയും കൈവിട്ടു; ഷർഷാദിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്
- കിരീടവും, റാംജിറാവും അവർക്ക് വർഗീയ സിനിമകൾ! കിട്ടാവുന്നിടത്ത് ഇരവാദവും സ്വത്വവാദവും കുത്തിക്കയറ്റും; വാരിയൻകുന്നനാവാതെ പൃഥിരാജ് രക്ഷപ്പെട്ടത് കഷ്ടിക്ക്; മോഹൻലാൽ ചാണകമല്ല, മമ്മൂട്ടി ജിഹാദിയുമല്ല; മലയാള സിനിമയിലെ യഥാർത്ഥ ചൊറിയൻ പുഴുക്കളെ അറിയാം
- പോളിങ് ശതമാനം കുറഞ്ഞതുകൊണ്ട് ബിജെപി താഴെയിറങ്ങുന്ന അദ്ഭുതം സംഭവിക്കില്ല; മോദിയുടെ പാർട്ടിക്ക് 300 ലധികം സീറ്റ് കിട്ടും; ദക്ഷിണേന്ത്യയിൽ വോട്ടുശതമാനവും സീറ്റും കൂടും; ബിജെപി പയറ്റുന്നത് മന: ശാസ്ത്രപരമായ തന്ത്രം: പ്രശാന്ത് കിഷോർ
- ടെക്നോപാർക്കിലെ ജീവനക്കാരിയായ ഭാര്യയെ മർദ്ദിച്ചത് ജർമനിയിൽ എയറോനോട്ടിക്കൽ എൻജിനീയറായ ഭർത്താവ്; കഴുത്തിൽ മൊബൈൽ ചാർജ്ജ് കേബിൾ ഇട്ട് മുറുക്കി കൊല്ലാനും ശ്രമിച്ചു; മാട്രിമോണിയൽ സൈറ്റിലൂടെ ഒത്ത വിവാഹം; പൊലീസ് ഒത്തുകളിയിലും ആരോപണം; പന്തീരാങ്കാവിലേത് സംശയ രോഗം
- 'എം വി ഗോവിന്ദന്റ മകൻ വ്യവസായിയിൽ നിന്ന് വാങ്ങിയ വൻതുക തിരിച്ചുകൊടുത്തില്ല; മധ്യസ്ഥനായത് രാജേഷ് കൃഷ്ണ; യുകെയിലെ വിവാദ നായകന് തോമസ് ഐസക്ക് അടക്കമുള്ള സിപിഎം നേതാക്കളുമായി അടുത്ത ബന്ധം; സിനിമയിലും ഇടപെടൽ;' ഭാര്യയെ സംവിധായിക ആക്കാൻ പരിശ്രമിച്ച് ഒടുവിൽ കുടുംബം നഷ്ടമായ ഷർഷാദ് ജീവിതം പറയുന്നു
- ഭർതൃമാതാവും സുഹൃത്തും ഭർത്താവും ഒരുമിച്ചിരുന്ന് മദ്യപിച്ചു; എന്നെ നിർബന്ധിച്ച് ബിയർ കുടിപ്പിച്ചു; മദ്യം കഴിച്ച് ശീലമില്ലാത്തതിനാൽ ഞാൻ ഛർദിച്ചു; മർദനവും എല്ലാവരും അറിഞ്ഞു തന്നെ; നവവധുവിന്റെ മൊഴിയിൽ കുടുംബവും കുടുങ്ങും; ഇടപെട്ട് ഗവർണ്ണറും; പന്തീരാങ്കാവിലെ പ്രതി രക്ഷപ്പെട്ടു
- വിവാഹ സൽകാരത്തിന്റെ രാത്രി ഒരു മണിക്ക് തുടങ്ങിയ മർദ്ദനം; സംശയത്തിന്റെ പേരിൽ കേബിൾ കൊണ്ട് കഴുത്തിൽ മുറക്കി നവവധുവിനെ കൊല്ലാനും രാഹുൽ ശ്രമിച്ചു; താലിമാല ഊരിക്കൊടുത്ത ശേഷം ഭർത്താവിനെതിരെ പരാതി കൊടുത്തതും ഭാര്യ; പന്തീരാക്കാവിൽ ജാമ്യമില്ലാ വകുപ്പുകൾ; ഏഴാം ദിനത്തിലെ വേർപിരിയലിൽ കേസും
- താൻ രാജ്യം വിട്ടെന്ന് സമ്മതിച്ച് രാഹുൽ; ബംഗ്ലൂരുവിലൂടെ സിംഗപ്പൂരിലെത്തിയത് ജർമ്മനിയിലേക്ക് പറക്കാൻ; ജർമൻ പൗരത്വമുള്ള രാഹുലിനെ ഇനി കേരളാ പൊലീസിന് കിട്ടാൻ കടമ്പകൾ ഏറെ; ഭാര്യ ബന്ധുക്കൾക്കെതിരെ അനാവശ്യ ആരോപണങ്ങളുയർത്തി പിടിച്ചു നിൽക്കാൻ ശ്രമം; രണ്ടാം കെട്ടുകാരൻ ന്യായം പറയുമ്പോൾ
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍