Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202428Tuesday

കോൺഗ്രസ് രാജ്യത്ത് ഹിന്ദു-മുസ്ലിം വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിക്കുന്നു; മുസ്ലിം വിഭാഗത്തെ വോട്ട് ബാങ്ക് മാത്രമായാണ് കണക്കാക്കുന്നത്; ഇത് തീകൊണ്ട് കളിക്കൽ; സർക്കാർ രൂപീകരിക്കുന്നതിന് വേണ്ടി മാത്രമാകരുത് രാഷ്ട്രീയം; കോൺഗ്രസിനെതിരെ വിമർശനവുമായി രാജ്നാഥ് സിങ്ങ്

കോൺഗ്രസ് രാജ്യത്ത് ഹിന്ദു-മുസ്ലിം വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിക്കുന്നു; മുസ്ലിം വിഭാഗത്തെ വോട്ട് ബാങ്ക് മാത്രമായാണ് കണക്കാക്കുന്നത്; ഇത് തീകൊണ്ട് കളിക്കൽ; സർക്കാർ രൂപീകരിക്കുന്നതിന് വേണ്ടി മാത്രമാകരുത് രാഷ്ട്രീയം; കോൺഗ്രസിനെതിരെ വിമർശനവുമായി രാജ്നാഥ് സിങ്ങ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോൺഗ്രസിനെതിരെ വിമർശനവുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. തിരഞ്ഞെടുപ്പ് നേട്ടത്തിനായി ഹിന്ദു-മുസ്ലിം വേർതിരിവ് ഉണ്ടാക്കാൻ കോൺഗ്രസ് ശ്രമിക്കുന്നതായി രാജ്‌നാഥ് സിങ് പറഞ്ഞു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് പക്ഷെ ഫയറില്ലെന്നും രാജ്നാഥ് സിങ്ങ് വിമർശിച്ചു. മതാടിസ്ഥാനത്തിൽ കോൺഗ്രസ് പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും രാജ്നാഥ് സിങ്ങ് പറഞ്ഞു. പിടിഐയ്ക്ക് നൽകിയ ഇന്റർവ്യൂവിൽ സംസാരിക്കുകയായിരുന്നു രാജ്നാഥ് സിങ്ങ്.

കോൺഗ്രസ് സമൂഹത്തിന്റെ ഐക്യം തകർക്കാൻ ശ്രമിക്കുകയാണ്. അവർ മുസ്ലിം വിഭാഗത്തെ വോട്ട് ബാങ്ക് മാത്രമായാണ് കണക്കാക്കുന്നത്. സർക്കാർ രൂപീകരിക്കുന്നതിന് വേണ്ടി മാത്രമാകരുത് രാഷ്ട്രീയം. രാജ്യ നിർമ്മിതിക്ക് വേണ്ടിയാകണം രാഷ്ട്രീയമെന്ന് തനിക്ക് കോൺഗ്രസിനോട് നിർദ്ദേശിക്കാനുണ്ടെന്നും രാജ്നാഥ് സിങ്ങ് വ്യക്തമാക്കി. ഭയത്തിന്റെ സാഹചര്യം സൃഷ്ടിക്കുന്നതിനായി കോൺഗ്രസ് ഹിന്ദു-മുസ്ലിം കാർഡ് ഇറക്കുകയാണെന്നും രാജ്നാഥ് സിങ്ങ് കുറ്റപ്പെടുത്തി. അവർക്ക് മുന്നിൽ മറ്റ് വിഷയങ്ങളൊന്നുമില്ല. സമൂഹത്തെ ജാതിയുടെ പേരിൽ വിഭജിച്ച് സർക്കാർ രൂപീകരിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.

അനന്തരാവകാശ നികുതി ഏർപ്പെടുത്തുമെന്ന കോൺഗ്രസ് വാഗ്ദാനത്തെയും രാജ്നാഥ് സിങ്ങ് വിമർശിച്ചു. അനന്തരാവകാശ നിയമം രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിക്ക് വഴിതെളിക്കുമെന്നും രാജ്നാഥ് സിങ്ങ് ചൂണ്ടിക്കാണിച്ചു. നേരത്തെ അർജ്ജന്റീനയും വെനസ്വേലയും ഇത് നടപ്പിലാക്കിയതും അതിന്റെ ഭീതിദമായ പ്രത്യാഘാതം അനുഭവിച്ചതും രാജ്നാഥ് സിങ്ങ് എടുത്തുപറഞ്ഞു. അനന്തരവകാശ നികുതി നടപ്പിലാക്കിയാൽ നിക്ഷേപകർക്ക് ഇന്ത്യയിലുള്ള ആത്മവിശ്വാസം നഷ്ടപ്പെടുമെന്നും രാജ്നാഥ് സിങ്ങ് വ്യക്തമാക്കി.

നടന്നു കൊണ്ടിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപി 370 സീറ്റുകളും എൻഡിഎ മുന്നണി 400 സീറ്റുകളും നേടുമെന്നും രാജ്നാഥ് സിങ്ങ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഉത്തർപ്രദേ ശിലും ബംഗാളിലും ബിജെപി സീറ്റ് വർദ്ധിപ്പിക്കുമെന്ന് അവകാശപ്പെട്ട രാജ്നാഥ് സിങ്ങ് തമിഴ്‌നാട്ടിൽ നിന്ന് ഏതാനും സീറ്റുകൾ നേടുമെന്നും കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്നും വ്യക്തമാക്കി. ആന്ധ്രാപ്രദേശിൽ നിന്നും തെലങ്കാനയിൽ നിന്നും ഗണ്യമായ സീറ്റുകൾ നേടുമെന്ന് വ്യക്തമാക്കിയ രാജ്നാഥ് സിങ്ങ് ഒഡീസയിലും ഝാർഖണ്ഡിലും അസമിലും സീറ്റ് വർദ്ധിപ്പിക്കുമെന്നും പറഞ്ഞു. ഛത്തീസ്‌ഗഡിൽ സീറ്റുകൾ തൂത്തുവാരുമെന്നും രാജ്നാഥ് സിങ്ങ് അവകാശപ്പെട്ടു.

ഏകീകൃത സിവിൽ കോഡിനെക്കുറിച്ചും ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനെക്കുറിച്ചുമുള്ള ചോദ്യത്തിന് ഞങ്ങൾ എപ്പോഴും ഞങ്ങളുടെ വാഗ്ദാനങ്ങൾ നടപ്പിലാക്കുമെന്നായിരുന്നു രാജ്നാഥ് സിങ്ങിന്റെ മറുപടി. തങ്ങളുടെ വിശ്വാസ്യതയ്ക്ക് നേരെ ഒരു ചോദ്യചിഹ്നവും ഉയരാൻ അനുവദിക്കില്ലെന്നും രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വിഘാതമാകുന്ന ഒന്നിനും വേണ്ടി സന്ധിചെയ്യില്ലെന്നും രാജ്നാഥ് സിങ്ങ് വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പറഞ്ഞത് നടപ്പിലാക്കുമെന്നും പറഞ്ഞതെന്തോ അത് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP