12 കോടിയുടെ ഓഹരികൾ വ്യാജരേഖ ചമച്ച് തട്ടിയെടുത്തെന്ന കേസിൽ റിപ്പോർട്ടർ ടിവി എംഡിക്ക് തിരിച്ചടി; നികേഷ് കുമാറിന്റെയും ഭാര്യ റാണിയുടെയും മുൻകൂർ ജാമ്യാപേക്ഷ തൊടുപുഴ ജില്ലാ സെഷൻസ് കോടതി തള്ളി; ഓഹരി അടിച്ചുമാറ്റിയെന്ന പരാതിയുമായി രംഗത്തെത്തിയത് ആസ്തികൾ ഈട് വച്ച് കോടികൾ ലോണെടുത്തു നൽകിയ ലാലിയ ജോസഫ്
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: മലയാളത്തിലെ ദൃശ്യമാദ്ധ്യമ രംഗത്തെ ഏറ്റവും പേരെടുത്ത അവതാരകരിൽ ഒരാളും റിപ്പോർട്ടർ ചാനൽ മേധാവിയുമായ എം വി നികേഷ് കുമാറിനും ഭാര്യയും വാർത്താ അവതാരികയുമായ റാണി നികേഷ് കുമാറിനും തിരിച്ചടിയായി കോടതി വിധി. റിപ്പോർട്ടർ ടിവിയുമായി ബന്ധപ്പെട്ട ഓഹരി തട്ടിപ്പു കേസിൽ നികേഷ് കുമാറിന്റെയും ഭാര്യ റാണി നികേഷ് കുമാറിന്റെയും മുൻകൂർ ജാമ്യാപേക്ഷ തൊടുപുഴ ജില്ലാ സെഷൻസ് കോടതി തള്ളി. ജഡ്ജി വി ജി അനിൽകുമാറാണ് രണ്ട് പേരുടെയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.
റിപ്പോർട്ടർ ടിവിയുടെ ഓഹരി ഉടമയയും മുൻ വൈസ് ചെയർമാനുമായിരുന്ന ലാലിയ ജോസഫ് തന്റെ ഓഹരി നികേഷ് കുമാറും ഭാര്യ റാണിയും വ്യാജരേഖ ചമച്ച് തട്ടിയെടുത്തു എന്നാരോപിച്ച് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നികേഷിനും ഭാര്യക്കുമെതിരെ പൊലീസ് കേസെടുത്തത്. ഇടുക്കി ജില്ലാ പൊലീസ് സൂപ്രണ്ടിന് നൽകിയ പരാതിയിൽ തൊടുപുഴ ഡിവൈഎസ്പി പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. കമ്പനി രേഖകളും ബാങ്ക് രേഖകളും പരിശോധിച്ച് സാക്ഷികളിൽ നിന്നും മൊഴിയെടുത്ത് പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കുമെന്ന് കണ്ടെത്തി.
ഇതേ തുടർന്ന് തൊടുപുഴ പൊലീസ് നികേഷ് കുമാറിനും ഭാര്യ റാണിക്കുമെതിരെ പണം തട്ടിയെടുക്കൽ, വഞ്ചന, ഗൂഢാലോചന, വ്യാജ രേഖ ചമയ്ക്കൽ എന്നീ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് നികേഷും ഭാര്യ റാണിയും തൊടുപുഴ ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ ഫയൽ ചെയ്തു.കേസിൽ ലാലിയ ജോസഫിന് വേണ്ടി അഡ്വ.പിഎസ് ഈശ്വരൻ ഹാജരായി. ഇരുഭാഗത്തിന്റെയും വാദം കേട്ട് മുൻകൂർ ജാമ്യഹർജിയിൽ ഉത്തരവ് പറയാനിരുന്ന 2016 മാർച്ച് 28ന് നികേഷ് കുമാർ ഹൈക്കോടതിയെ സമീപിച്ച് കേസ് റദ്ദ് ചെയ്യാനുള്ള ഹർജി നൽകി താൽക്കാലിക സ്റ്റേ വാങ്ങി. നിയമസഭാ തെരഞ്ഞെടുപ്പിൽ നികേഷ് കുമാർ മത്സരിക്കാനൊരുങ്ങുന്ന സമയത്തായിരുന്നു ഇത്. നികേഷിന്റെ ഹർജിയിൽ ഹൈക്കോടതി വിശദമായ വാദം കേട്ടു. 2016 ഡിസംബർ 21ന് നികേഷിന്റെ ഹർജി തള്ളി ഉത്തരവായി. ലാലിയ ജോസഫിന്റെ പരാതിയിൽ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
പരാതിക്കാരിയുടെ ആരോപണം കഴമ്പില്ലാത്തതാണെന്ന് പറയാനാവില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ഒട്ടേറെ തർക്കവിഷയങ്ങളുള്ള കേസ് തെളിവുകളുടെ അടിസ്ഥാനത്തിൽ തീർപ്പ് കൽപ്പിക്കേണ്ടതാണെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഒന്നര കോടിയോളം രൂപ പണമായും 10 കോടി ആസ്തിയുള്ള ഭൂമികൾ ഈടായും നൽകി ലോണെടുത്തു നൽകുകയുമാണ് ലാലിയ ചെയ്തത്. എന്നാൽ ഇതിന് ശേഷം വാഗ്ദാനം ചെയ്ത് ഓഹരി നൽകിയിരിക്കുകയും ചെയ്ത സംഭവമാണ് കോടതിയിൽ എത്തിയത്.
ചാനലിന്റെ മുഖ്യ ഓഹരി ഉടമയാക്കാമെന്നും ഡയറക്ടറാക്കാമെന്നുമാണ് പണം മുടക്കുന്നതിന്റെ പ്രതിഫലമായി ലാലിയയ്ക്ക് വാഗ്ദാനം ചെയ്തിരുന്നത്. ഇപ്രകാരം ഒന്നരക്കോടി രൂപ ലാലിയ ജോസഫ് പണമായി നൽകി. ഇൻഡോ ഏഷ്യൻ ന്യൂസ് ചാനലിന് ബാങ്ക് വായ്പയെടുക്കുന്നതിന് ലാലിയ ജോസഫ് വസ്തുവകകൾ ഈടുനൽകുകയും, ആ ഈട് ഉപയോഗിച്ച് 10 കോടി രൂപ ചാനൽ ബാങ്ക് വായ്പ എടുക്കുകയും ചെയ്തു. പരാതിക്കാരിയും നികേഷ് കുമാറും മാത്രമായിരിക്കും ഡയറക്ടർമാർ എന്നാണ് തുടക്കത്തിൽ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. എന്നാൽ പിന്നീട് നികേഷ് കുമാറും ഭാര്യയും ചേർന്ന് പരാതിക്കാരി അറിയാതെ കമ്പനിയുടെ ഓഹരി ഘടന മാറ്റുകയും അർഹതപ്പെട്ട ഓഹരി നൽകാതിരിക്കുകയും പിന്നീട്, നൽകിയ ഓഹരി തന്നെ പരാതിക്കാരി അറിയാതെ വ്യാജരേഖ ചമച്ച് തട്ടിയെടുക്കുകയും ചെയ്തു എന്നായിരുന്നു പരാതി.
നടത്തിപ്പുമായി ബന്ധപ്പെട്ട കെടുകാര്യസ്ഥതയും മറ്റുമാണ് പരാതിയിൽ പറഞ്ഞിട്ടുള്ളതെന്നും കമ്പനി നിയമപ്രകാരമുള്ള പരിഹാരനടപടികൾ നേടാൻ മാത്രമാണ് പരാതിക്കാരിക്ക് അവകാശമുള്ളൂവെന്ന കമ്പനിയുടെ വാദം ഹൈക്കോടതി തള്ളിയിരുന്നു. കമ്പനി രേഖകൾ പരിശോധിക്കാനുള്ള അവകാശം പരാതിക്കാരിക്ക് ഉണ്ടായിരുന്നു എന്നും വിവരങ്ങൾ യഥാസമയം അറിഞ്ഞിരുന്നില്ലെന്ന പരാതിക്കാരിയുടെ വാദം നിലനിൽക്കില്ലെന്നുമുള്ള കമ്പനിയുടെ വാദവും കോടതി തള്ളുകയായിരുന്നു. ഇതേ തുടർന്നാണ് തൊടുപുഴ ജില്ലാ സെഷൻസ് കോടതി ഇന്ന് നികേഷ് കുമാറിന്റെയും ഭാര്യ റാണിയുടെയും മുൻകൂർ ജാമ്യ ഹർജി തള്ളിയത്.
നികേഷ് കുമാറിനെയും ഭാര്യ റാണി വർഗീസിനെയും അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്ത്, റിപ്പോർട്ടർ ടിവിയിൽ നിന്ന് രേഖകൾ പിടിച്ചെടുത്ത് നിയമാനുസൃതം അന്വേഷണം നടത്തണമെന്നായിരുന്നു ലാലിയയുടെ കേസിനാസ്പദമായ ഹർജി. ചിക്കിങ് ഫാസ്റ്റ് ഫുഡ് ഉടമ എ.കെ.മൻസൂർ റിപ്പോർട്ടർ ടിവിയിൽ തനിക്ക് അർഹതപ്പെട്ട ഓഹരികൾ നികേഷ് കുമാർ നൽകിയില്ലെന്ന് കാണിച്ചും അധികാര ദുർവിനിയോഗം ചെയ്തു എന്ന് കാണിച്ചും ചെന്നൈ കമ്പനി ട്രിബ്യൂണലിൽ നൽകിയ ഹർജി നിലവിലുണ്ട്. 8 കോടി രൂപയാണ് എകെ മൻസൂർ റിപ്പോർട്ടർ ടിവി ആരംഭിക്കുന്നതിന് നിക്ഷേപിച്ചത്. മൻസൂറിന് 750 രൂപ നിരക്കിൽ ഓഹരി നൽകുകയും അതിന് കുറച്ചുദിവസം മുമ്പ് 100 രൂപ നിരക്കിൽ നികേഷ് ഓഹരി സ്വന്തമാക്കുകയും ചെയ്തുവെന്നാണ് മൻസൂറിന്റെ പരാതിയിലെ പ്രധാനപ്പെട്ട വിഷയം. മൻസൂറിന്റെ ഹർജിയിൽ ചെന്നൈ കമ്പനി ട്രിബ്യൂണൽ ഇടക്കാല ഉത്തരവ് പുറപ്പടുവിച്ചിരുന്നു. റിപ്പോർട്ടർ ടിവിയുടെ ഓഹരികൾ നികേഷ് കുമാർ കൈമാറുന്നതും ഓഹരിഘടനയിൽ മാറ്റം വരുത്തുന്നതും ചെന്നൈ കമ്പനി ലോ ബോർഡ് തടഞ്ഞു.
റിപ്പോർട്ടർ ചാനലിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവാദത്തിന് ഏറെ നാളത്തെ പഴക്കമുണ്ട്. ആദ്യ കാലം മുതൽ ഇവിടെ നിക്ഷേപിച്ചവർ പലരും ഇവിടെ നിന്നു പോയത് കേസ് കൊടുത്താണ്. ചിക്കിങ് മുതലാളി മൻസൂർ ചെന്നൈ ട്രിബ്യൂണലിൽ നൽകിയ ഹർജി അന്തിമവിധി ഉണ്ടാകുകയും ഭൂരിപക്ഷം ഓഹരികൾ മൻസൂറിന് ലഭിക്കുന്ന മുറയ്ക്ക് റിപ്പോർട്ടർ ചാനലിന്റെ നിയന്ത്രണം മൻസൂറിന് ലഭിക്കുമെന്ന സൂചനയുമുണ്ട്. ഇതിനിടെയാണ് നികേഷ് കുമാർ നടത്തിയ ഓഹരി തട്ടിപ്പിന്റെ മറ്റൊരു വാർത്ത കൂടി പുറത്തുവരുന്നത്. മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ നികേഷിനെ അറസ്റ്റു ചെയ്യാനും സാധ്യതയുണ്ട്. എന്നാൽ അഴീക്കോട് മണ്ഡലത്തിൽ സിപിഐ(എം) സ്ഥാനാർത്ഥിയായ നികേഷിനെ ഇടതു സർക്കാർ കൈവിടുമോ എന്നതാണ് ഇനി അറിയേണ്ടത്. നേരത്തെ നികേഷ് കുമാറിന് ചട്ടങ്ങളെല്ലാം ലംഘിച്ച് കേരളാ ഫിനാൻഷ്യൽ കോർപ്പറേഷൻ ആറ് കോടിയോളം രൂപ വായ്പ്പ നൽകിയിരുന്നു. മറ്റു ബാങ്കുകളിൽ ഈടായി നല്കിയ ആസ്തികൾ തന്നെയാണ് നികേഷ് സർക്കാർ സ്ഥാപനമായ കെഎഫ്സിക്ക് നൽകിയതെന്നും ആരോപണം ഉയർന്നിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ തോറ്റുപോകുമെന്ന സൂചന സുരേഷ് ഗോപിയിൽ നിന്ന് തന്നെ കിട്ടി; അദ്ദേഹത്തിന്റെ സന്ദേഹം പറഞ്ഞപ്പോൾ, സുരേഷ് ഗോപി തോറ്റുപോകുമെന്ന് താൻ പറഞ്ഞു പോയി എന്നും വെള്ളാപ്പള്ളി
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
- ഞാൻ ഒരു മഹാപാപി ആയതുകൊണ്ടാകാം അദ്ദേഹം എന്നെ ബന്ധപ്പെട്ടത്; ലാവ്ലിൻ കേസിൽ പിണറായി എന്റെ സഹായം തേടി; കേസ് ഹൈക്കോടതി ബഞ്ചിൽ നിന്ന് മാറ്റി വയ്ക്കാൻ സമീപിച്ചു; ഗുരുതര ആരോപണവുമായി ടി ജി നന്ദകുമാർ
- സംസ്ഥാനത്ത് ബിജെപിക്ക് മൂന്നുമുതൽ അഞ്ചുവരെ സീറ്റ് കിട്ടാം; രണ്ടെണ്ണം കൂടി വേണമെങ്കിലും കിട്ടാമെന്നും പി സി ജോർജ്
- കണ്ണൂരിൽ ഗ്യാസ് സിലിണ്ടർ ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു; അപകടം ചെറുകുന്ന് പുന്നച്ചേരി പെട്രോൾ പമ്പിന് സമീപം തിങ്കളാഴ്ച രാത്രി 10.15 ഓടെ; മരിച്ചത് കാർ യാത്രികരായ മൂന്നുപുരുഷന്മാരും, സ്ത്രീയും കുട്ടിയും; അഞ്ചുപേരും കാസർകോട് സ്വദേശികൾ; പുറത്തെടുത്തത് കാർ വെട്ടിപ്പൊളിച്ച്
- 'ചീത്ത വിളികൾ കേട്ട് ഓടിയാൽ കിട്ടുന്ന ശമ്പളമാണ് 715 രൂപ; എന്റെ ആകെയുള്ള വരുമാന മാർഗ്ഗമായിരുന്നു; എന്റെ ജോലി കളയിക്കുമെന്ന് മേയർ ഭീഷണിപ്പെടുത്തി; എല്ലാവരുടെ മുന്നിലും നാണം കെടുത്തിക്കൊണ്ടിരിക്കുകയാണ് : ജോലിയിൽ നിന്ന് മാറ്റി നിർത്തിയതോടെ സങ്കടപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു
- ഊട്ടി, കൊടൈക്കനാൽ യാത്ര പഴയത് പോലെ എളുപ്പമാകില്ല; വിനോദ സഞ്ചാരികളുടെ സന്ദർശനത്തിന് ഇ-പാസ് ഏർപ്പെടുത്തണമെന്ന് ഹൈക്കോടതി; അപേക്ഷകർക്ക് ടോൾ ചാർജും ഓൺലൈനായി അടയ്ക്കാം
- ടി20 ലോകകപ്പ്: സഞ്ജു സാംസണെ പ്രധാന വിക്കറ്റ് കീപ്പർ ബാറ്ററായി പരിഗണിക്കുന്നു; കെ എൽ രാഹുലും റിഷബ് പന്തും പരിഗണനയിലെന്ന് റിപ്പോർട്ട്
- ജസ്റ്റിൻ ട്രൂഡോ വേദിയിലേക്ക് കയറുമ്പോഴും സംസാരിക്കുമ്പോഴും ഖലിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം വിളി; ടൊറന്റോയിലെ ഖലിസ്ഥാൻ അനുകൂല പരിപാടിയിൽ ട്രൂഡോ അടക്കമുള്ള നേതാക്കൾ പങ്കെടുത്തതിൽ ഇന്ത്യക്ക് കടുത്ത പ്രതിഷേധം; കനേഡിയൻ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ലോക്സഭയിലെ ബിജെപി അക്കൗണ്ട് തുറക്കൽ തിരുവനന്തപുരത്തു നിന്നോ? തലസ്ഥാനത്ത് രാജീവ് ചന്ദ്രശേഖർ വിജയിക്കുമെന്ന് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട് ഉദ്ധരിച്ചു പത്രവാർത്ത; ശശി തരൂർ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും അടിയൊഴുക്കിൽ ആശങ്ക; തൃശൂരിൽ എൽ.ഡി.എഫ് വിജയമെന്നും കേന്ദ്ര ഇന്റലിജൻസ്
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'ചീത്ത വിളികൾ കേട്ട് ഓടിയാൽ കിട്ടുന്ന ശമ്പളമാണ് 715 രൂപ; എന്റെ ആകെയുള്ള വരുമാന മാർഗ്ഗമായിരുന്നു; എന്റെ ജോലി കളയിക്കുമെന്ന് മേയർ ഭീഷണിപ്പെടുത്തി; എല്ലാവരുടെ മുന്നിലും നാണം കെടുത്തിക്കൊണ്ടിരിക്കുകയാണ് : ജോലിയിൽ നിന്ന് മാറ്റി നിർത്തിയതോടെ സങ്കടപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സിഐടിയു ബ്യൂട്ടീഷൻ സംഘടനയുടെ ജില്ലാ സെക്രട്ടറി വോട്ട് കുത്തിയത് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്ക്; വിവിപാറ്റിൽ തെളിഞ്ഞ പേര് അനിൽ ആന്റണി; കുമ്പഴ വടക്ക് പോളിങ് ബൂത്തിൽ നാലു മണിക്കൂർ നീണ്ട പ്രതിഷേധം: അവസാനം പരാതി പിൻവലിച്ച് മടങ്ങി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍