ഞാൻ എഫ് കെ എച്ച് എ ഇടുക്കി ജില്ല പ്രസിഡന്റ് അനിമോൻ ജയകൃഷ്ണൻ അയ്യപ്പൻ നായർ; വോയ്സ് മേസേജ് ഇടുന്നത് എറണാകുളം റിനൈസൻസ് ഹോട്ടലിൽ നിന്നും; ശബ്ദരേഖയിലുള്ളത് സർക്കാരിനെ വെട്ടിലാക്കും വെളിപ്പെടുത്തൽ; അനിമോനെതിരെ കേസെടുക്കാൻ സർക്കാർ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ എന്ന സംഘടനയുടെ ഇടുക്കി ജില്ല പ്രസിഡന്റ് കൂടിയായ അനിമോൻ ജില്ലയിലെ ബാറുടമകൾ ഉൾപ്പെടുന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത സന്ദേശം ഏറെ ചർച്ചയാണ്. ബാർ കോഴയുടെ രണ്ടാം പതിപ്പിലേക്ക് കാര്യങ്ങളെത്തുകായണ്. അന്വേഷണത്തിന് കേന്ദ്ര ഏജൻസികളെ എത്തിക്കാൻ ബിജെപിയും ശ്രമിക്കും. അതിനിടെ വിഷയത്തിൽ സംസ്ഥാന സർക്കാർ തന്നെ അന്വേഷണത്തിന് ഉത്തരവിടും.
ഡ്രൈ ഡേ ഒഴിവാക്കാനും ബാർ സമയം കൂട്ടാനുമടക്കം ഒരു ബാർ ഹോട്ടലുടമ നൽകേണ്ടത് രണ്ടര ലക്ഷം രൂപയാണെന്നാണ് ഇടുക്കി ജില്ലാ പ്രസിഡണ്ട് അനിമോൻ ആവശ്യപ്പെടുന്നത്. സംഘടനയുടെ സംസ്ഥാന പ്രസിഡണ്ടിന്റെ നിർദ്ദേശപ്രകാരമാണ് പിരിവെന്നും ഇടുക്കി ജില്ലാ പ്രസിഡണ്ട് വാട്സ് ആപ്പ് സന്ദേശത്തിൽ പറയുന്നുണ്ട്. ഡ്രൈ ഡെ ഒഴിവാക്കൽ, ബാറുകളുടെ സമയം കൂട്ടൽ അടക്കം ബാറുടമകളുടെ ആവശ്യങ്ങൾ പരിഗണിച്ചുള്ള പുതിയ മദ്യനയത്തിന് തിരക്കിട്ട ചർച്ചകൾ നടക്കുന്നതിനിടെയാണ് പണം ആവശ്യപ്പെടുന്ന ശബ്ദ സന്ദേശം പുറത്ത് വരുന്നത്. ഇത് സർക്കാരിന് എതിരാകാതിരിക്കാൻ കരുതൽ എടുക്കും. അതിന് വേണ്ടി കൂടിയാകും പൊലീസ് കേസെടുക്കുക.
സംസ്ഥാന സർക്കാരിന്റെ പേരിൽ പണപ്പിരിവിന് ശ്രമിച്ചതിന്റെ പേരിൽ അനിമോനെ പ്രതിയാക്കി പൊലീസ് കേസെടുത്തേക്കും. മദ്യ നയത്തിന്റെ പേരിൽ നിയമവിരുദ്ധ പണപിരിവായി ഇതിനെ സർക്കാർ ആരോപിക്കും. ഈ അന്വേഷണത്തിലൂടെ വിമർശനങ്ങളുടെ മുനയൊടിക്കാനാണ് ശ്രമം. സിബിഐ അന്വേഷണം അടക്കമുള്ള ആവശ്യം പ്രതിപക്ഷം ഉന്നയിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. അതിനിടെ അനിമോന്റെ ശബ്ദ സന്ദേശത്തിന്റെ പൂർണ്ണ രൂപം പുറത്തു വന്നു. ഇത് ഞെട്ടിക്കുന്നതാണ്. സംസ്ഥാനത്ത് മദ്യനയത്തിൽ ഇളവ് വരുത്തുന്നതിന് പകരമായി ബാർ ഉടമകളിൽ നിന്നും പണപ്പിരിവ് ആവശ്യപ്പെട്ട ഫെഡറേഷൻ ഓഫ് കേരള ബാർ ഹോട്ടൽസ് ഇടുക്കി ജില്ലാ പ്രസിഡന്റിനെ തള്ളി അസോസിയേഷൻ പ്രസിഡന്റ് സുനിൽ കുമാർ രംഗത്തു വന്നിരുന്നു.
പിരിക്കാൻ പറഞ്ഞത് അസോസിയേഷൻ കെട്ടിട നിർമ്മാണത്തിനുള്ള ലോൺ തുകയാണെന്നാണ് പ്രസിഡന്റിന്റെ വാദം. അനുകൂലമായ മദ്യനയത്തിന് വേണ്ടിയാണ് പണപ്പിരിവെന്ന് പുറത്തു വന്ന ഓഡിയോയിൽ കൃത്യമായി പറയുന്നുണ്ടെങ്കിലും, ഇത് തള്ളിയ സുനിൽ കുമാർ, പുതിയ സംഘടന രൂപീകരിക്കാൻ ശ്രമിച്ച അനിമോനെ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നുവെന്നും പ്രതികരിച്ചു. എന്നാൽ സംഘടനയുടെ യോഗ അജണ്ട പുറത്തു വന്നു. അതിൽ മദ്യനയം അടക്കം ചർച്ചയിലുണ്ട്.
അനിമോന്റെ ശബ്ദ സന്ദേശത്തിന്റെ പൂർണരൂപം:
'പ്രിയപ്പെട്ട എഫ്.കെ.എച്ച്.എ (ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ) ഇടുക്കി ജില്ല മെമ്പേഴ്സിന്റെ ശ്രദ്ധക്ക്... ഞാൻ എഫ്.കെ.എച്ച്.എ ഇടുക്കി ജില്ല പ്രസിഡന്റ് അനിമോൻ ജയകൃഷ്ണൻ അയ്യപ്പൻ നായർ. വോയ്സ് മേസേജ് ഇടുന്നത് എറണാകുളം റിനൈസൻസ് ഹോട്ടലിൽ നിന്നാണ്.
എഫ്.കെ.എച്ച്.എ സ്റ്റേറ്റ് എക്സിക്യൂട്ടീവ് മീറ്റിങ് നടക്കുകയാണ്. അതിൽ പ്രസിഡന്റ് വളരെ കൃത്യമായി പല കാര്യങ്ങൾ പറഞ്ഞു. പുതിയ പോളിസി ഇലക്ഷൻ കഴിഞ്ഞാൽ വരുന്നതാണ്. ഒന്നാം തീയതിയിലെ ഡ്രൈഡേ എടുത്തുകളയും. സമയത്തിന്റെ കാര്യങ്ങളൊക്കേ കഴിഞ്ഞ ജനറൽ ബോഡി മീറ്റിങ്ങിൽ പറഞ്ഞിരുന്നതാണ്. അപ്പോൾ ഇതൊക്കെ ചെയ്ത് തരുന്നുണ്ടെങ്കിൽ നമ്മൾ കൊടുക്കേണ്ട കാര്യങ്ങൾ കൊടുക്കണം. അതിനാരും ഇതുവരെ ഇടുക്കി ജില്ലയിലെ ഇത്രയും ഹോട്ടലുകളിൽ നിന്ന് ഒരു ഹോട്ടൽ സ്പൈസ് ഗ്രൂപ്പ് ഹോട്ടൽസ്, അണക്കര ഒഴിച്ച് ബാക്കിയാരും 2.5 ലക്ഷം രൂപ തന്നിട്ടില്ലെന്ന വിവരം എല്ലാവരെയും അറിയിക്കുകയാണ്. എല്ലാവരും കൊടുക്കാം, ഗ്രൂപ്പ് ആയിട്ടുള്ളവർ കൊടുക്കും, അവിടെ കൊടുത്തു ഇവിടെ കൊടുത്തു എന്നൊക്കെ പറയുന്നത് ഫേക്ക് വാർത്തയാണ്.
ആരും എവിടെയും കൊടുത്തിട്ടില്ല. വലിയൊരു ഗ്രൂപ്പ് കൊടുത്തുവെന്ന് പറയുന്നത് ആകെ 4 ലക്ഷം രൂപയാണ്. ഇതിന്റെ കണക്ക് പ്രസിഡന്റ് പറഞ്ഞിട്ടുണ്ട്. സംസ്ഥാനത്ത് നിന്ന് മൊത്തം മൂന്നിലൊന്ന് കളക്ഷനാണ് കിട്ടിയത്. നമ്മൾ കൊടുക്കാതെ ആരും നമ്മളെ സഹായിക്കില്ല. ആരുമായിട്ടും ആർക്കും മറ്റ് ബന്ധങ്ങളൊന്നും തന്നെയില്ല. അതു കൊണ്ട് 2.5 ലക്ഷം രൂപ വീതം കൊടുക്കാൻ പറ്റുന്നവർ രണ്ട് ദിവസത്തിനകം ഗ്രൂപ്പിൽ ഇടുക. നിങ്ങളുടെ 10 പൈസക്ക് പോലും കണക്ക് കൃത്യമായി ബോധിപ്പിക്കും. വിശ്വാസമില്ലാത്തവർ അവരുടെ ഇഷ്ടം പോലെ ചെയ്യുക.
ഇതൊന്നും കൊടുക്കാതെ എല്ലാ കാര്യങ്ങളും ചെയ്യാമെന്ന് പറഞ്ഞ് പലരും വന്നതായിട്ട് പ്രസിഡന്റ് പറഞ്ഞു. അങ്ങനെയുള്ളവരുടെ കൂടെ കൂടി ആ രീതിയിൽ പോവുക. നമ്മൾ സഹകരിച്ചില്ലെങ്കിൽ വലിയ നാശത്തിലേക്കാണ് ഇത് പോകുന്നത്. ഇതെല്ലാവരോടും നേരത്തെ അറിയിച്ചെന്നേയുള്ളൂ. ഇത് പണ്ടത്തെ അവസ്ഥയിൽ വന്ന് കഴിഞ്ഞാൽ... നമ്മളെല്ലാം അതിനെ കുറിച്ച് ഒന്ന് ചിന്തിക്കുന്നത് നല്ലതാണ്. ഇത്രയും പറഞ്ഞുകൊണ്ട് നിർത്തുന്നു. എല്ലാവരും അഭിപ്രായങ്ങൾ അറിയിക്കണം.'
അസോസിയേഷൻ പ്രസിഡന്റ് സുനിൽ കുമാറിന്റെ വാക്കുകൾ
സംഘടനയുടെ പ്രസിഡന്റായി 7 വർഷമായി ഞാൻ തുടരുകയാണ്. ആദ്യമായാണ് ഇങ്ങനെ ഒരു ആരോപണം ഉയരുന്നത്. ഒന്നാം പിണറായി സർക്കാർ വന്നപ്പോഴാണ് പൂട്ടിയ ബാറുകൾ തുറന്നത്. ആ സമയത്ത് നിവധി പ്രശ്നങ്ങളുണ്ടായി. അപ്പോഴൊന്നും ഒരു ചർച്ചയും ഉണ്ടായിട്ടില്ല. അപ്പോഴല്ലേ ചർച്ചയുണ്ടാകേണ്ടിയിരുന്നത്. തിരുവനന്തപുരത്ത് സംഘടനക്ക് ഓഫീസ് കെട്ടിടം വാങ്ങാൻ നേരത്തെ തീരുമാനിച്ചിരുന്നു. അതിനെ എതിർക്കുന്ന ആളുകളുണ്ട്. അനിമോൻ ഇതിലൊരാളാണ്. കെട്ടിടം വാങ്ങാനുള്ള കാലാവധി 30 ന് കഴിയും 4 കോടിയാണ് പിരിച്ചത്. ബാക്കി പണം എക്സി ക്യൂട്ടീവ് അംഗങ്ങൾ ലോൺ ആയി തരാൻ പറഞ്ഞു. ഇടുക്കി ജില്ലയിൽ നിന്നാണ് പിരിവ് കുറവ്. ഇടുക്കി ജില്ലാ പ്രസിഡന്റ് അനിമോൻ ഇക്കാര്യത്തെ കുറിച്ചാണ് പറഞ്ഞത്.
അനിമോനും കൊല്ലത്തുള്ള ആൾക്കാരും ചേർന്ന് മറ്റൊരു സംഘടന രൂപീകരിക്കാൻ ശ്രമിച്ചു. ഇതിനായി സമാന്തര പ്രവർത്തനം നടക്കുന്നുണ്ട്. ഇന്നലെ അനി മോനെ സസ്പെന്റ് ചെയ്തിരുന്നു. അതിന് ശേഷം യോഗത്തിൽ നിന്നും പുറത്ത് പോയതിന് ശേഷമാണ് ഓഡിയോയിട്ടത്. ഡ്രൈ ഡേ മാറ്റണമെന്നത് വർഷങ്ങളായുള്ള ആവശ്യമാണ്. പുറത്ത് വന്നത് അനിമോന്റെ ശബ്ദം ആണോയെന്ന് ഉറപ്പില്ല. 650 അംഗങ്ങളുള്ള സംഘടനയായിരുന്നിട്ടും കെട്ടിടം വാങ്ങുന്നതിനായി നാലര കോടിയേ പിരിച്ചുള്ളൂ.
സസ്പെൻസ് ചെയ്യപ്പെടുന്നവർക്ക് എന്തും പറയാം. ഒരു സംഘടനയും പണം ആവശ്യപ്പെട്ടിട്ടില്ല. വ്യക്തിപരമായി ചിലർ ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ആർക്ക് പണം കൊടുക്കണം? സർക്കാരിന് തനിക്കെതിരെ പരാതി ലഭിച്ചിട്ടുണ്ട്. അതിൽ വിജിലൻസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.മുൻ കൂട്ടി നിശ്ചിച്ച പ്രകാരമുള ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും തെരെഞ്ഞെടുപ്പ് സമയത്ത് ഫണ്ട് പിരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
- TODAY
- LAST WEEK
- LAST MONTH
- മഞ്ഞുമ്മൽ ബോയ്സിന്റെ കളക്ഷൻ റിക്കോർഡ് കണക്കിന് പിന്നിൽ 'കള്ളപ്പണം'; തമിഴ്നാട്ടിൽ നിന്നു വന്ന തുകയുടെ ഒരു ഭാഗം ദൂരൂഹം; തിയേറ്ററുകൾ ഹൗസ് ഫുൾ എന്ന് വരുത്തി എത്തിച്ചത് വ്യാജ ടിക്കറ്റ് വരുമാനമോ? സൗബിൻ സാഹിറിനെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ്; നടന്റെ അക്കൗണ്ടുകളിൽ പരിശോധന തുടരുന്നു
- മോദിക്ക് ചായവിൽപ്പനയെങ്കിൽ മെലോണിക്ക് കൂലിപ്പണിയുടെ ഭൂതകാലം; തീവ്ര ദേശീയത ഇരുവരുടെയും തുറപ്പുചീട്ട്; അവിടെ കത്തോലിക്കാ മൗലികവാദമെങ്കിൽ ഇവിടെ ഹൈന്ദവം; രണ്ടുനേതാക്കളുടെയും വിദ്യാഭ്യാസ യോഗ്യതയും വിവാദത്തിൽ; ലോകചരിത്രത്തിൽ അപൂർവമായി ഒരു പ്രധാനമന്ത്രി കോമ്പോ! 'മെലോഡി' ട്രെൻഡിങ്ങാവുമ്പോൾ
- തൃത്താലയിൽ വാഹനപരിശോധനയ്ക്കിടെ എസ് ഐയുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കിയ 19-കാരൻ പിടിയിൽ; അലനെ പൊക്കിയത് പട്ടാമ്പിയിൽ നിന്നും; പ്രതിക്കെതിരെ കൊലപാതക ശ്രമക്കുറ്റം ചുമത്തി; തൃത്താലയിലേത് സമാനതകളില്ലാ ആക്രമണം
- ഇറ്റലിയിൽ നേഴ്സായ ഭാര്യയുടെ ശമ്പളം തനിക്ക് വേണം; ഇല്ലെങ്കിൽ ഭാര്യയെ നാട്ടിലെത്തിക്കണം; സമ്മതമല്ലെന്ന് പറഞ്ഞപ്പോൾ അമ്മായി അമ്മയെ തീ കൊളുത്തിയ മരുമകൻ; ഇന്നലെ കഞ്ഞിക്കുഴിക്കാരൻ അന്നക്കുട്ടിയുടേയും മകന്റേയും വീടുകൾക്കും തീവച്ചു; പൈനാവിലേത് നിരപ്പിൽ സന്തോഷിന്റെ പ്രതികാരം
- ഇടതു-വലതു മുന്നണികൾക്ക് അതിരുവിട്ട മുസ്ലിം പ്രീണനം; സുരേഷ് ഗോപിയെ ജയിപ്പിച്ചത് ക്രിസ്ത്യൻ വോട്ട്; പിന്നാക്ക- പട്ടികവിഭാഗങ്ങളും ക്രൈസ്തവരുടെ പാത പിന്തുടരും; സാമൂഹിക യാഥാർഥ്യങ്ങൾ പറഞ്ഞതിന് രക്തസാക്ഷിയാകാൻ തയ്യാർ; നവോത്ഥാനം ഉപേക്ഷിച്ച് വെള്ളാപ്പള്ളി; കേരളവും മാറുന്നുവോ?
- ലണ്ടനിൽ കാണാതായ പെൺകുട്ടിയെ കവൻട്രിയിൽ കണ്ടെത്തി; തുണയായത് സോഷ്യൽ മീഡിയയുടേയും മലയാളി സമൂഹത്തിന്റെയും കൈകോർത്തുള്ള പ്രവർത്തനം; മലയാളി കുടുംബം വിവരമറിഞ്ഞയുടൻ ആശ്വസിപ്പിക്കാൻ എത്തിയത് സ്വന്തം മകളെ പോലെയുള്ള വാത്സല്യത്തോടെ
- സീറ്റുകൾ കൂടിയതോടെ എൻഡിഎയുമായി ബലാബലം നോക്കാൻ തന്നെ ഉറച്ച് ഇന്ത്യ സഖ്യം; ലോക്സഭയിൽ ഡപ്യൂട്ടി സ്പീക്കർ പദവി നൽകിയില്ലെങ്കിൽ സ്പീക്കർ പദവിക്കായി മത്സരിക്കും; പ്രതിപക്ഷ കക്ഷികളുടെ നീക്കം, എൻഡിഎ കക്ഷികൾ തന്നെ സ്പീക്കർ കസേരയ്ക്കായി കണ്ണുവച്ചിരിക്കെ
- നിർത്തിയിട്ട വാഹനം കണ്ട് പരിശോധനയ്ക്ക് പോയ എസ് ഐ; പൊലീസിനെ കണ്ടതും അതിവേഗതയിൽ കാറെടുത്ത 19കാരൻ; ഗ്രേഡ് എസ് ഐയുടെ ശരിരത്തിലൂടെ വാഹനം കയറ്റി രക്ഷപ്പെടൽ; വെള്ളിയാങ്കല്ലിലേതുകൊലപാതക ശ്രമം; കാറുടമയായ അച്ഛൻ കസ്റ്റഡിയിൽ; മകന് വേണ്ടി തൃത്താല പൊലീസ് അന്വേഷണം
- തെരഞ്ഞെടുപ്പിൽ പാർട്ടി അനുഭാവികളുടെ വോട്ട് പോലും ലഭിച്ചില്ല; ജനങ്ങളുടെ വിമർശനം തുറന്ന മനസ്സോടെ കേൾക്കണം; സൈബർ സഖാക്കളും അതിരുവിട്ടു; നേതാക്കളുടെ പെരുമാറ്റ വൈകല്യവും അഴിമതി ആരോപണങ്ങളും ചർച്ചയാക്കി തോമസ് ഐസക്; പരിശോധനയും തിരുത്തലും അനിവാര്യത; സിപിഎമ്മിൽ പൊട്ടിത്തെറി തുടങ്ങി
- കോയമ്പത്തൂരിൽ മലയാളി യാത്രക്കാർക്ക് നേരേ ആക്രമണം; കാർ അടിച്ചുതകർത്ത് മുഖംമൂടി സംഘം; ആയുധങ്ങളുമായെത്തി കവർച്ചയ്ക്ക് ശ്രമം; അക്രമിസംഘം സഞ്ചരിച്ചത് കേരള രജിസ്ട്രേഷൻ വാഹനത്തിൽ; സൈനികനടക്കം നാല് പേർ അറസ്റ്റിൽ
- മഞ്ഞുമ്മൽ ബോയ്സിന്റെ കളക്ഷൻ റിക്കോർഡ് കണക്കിന് പിന്നിൽ 'കള്ളപ്പണം'; തമിഴ്നാട്ടിൽ നിന്നു വന്ന തുകയുടെ ഒരു ഭാഗം ദൂരൂഹം; തിയേറ്ററുകൾ ഹൗസ് ഫുൾ എന്ന് വരുത്തി എത്തിച്ചത് വ്യാജ ടിക്കറ്റ് വരുമാനമോ? സൗബിൻ സാഹിറിനെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ്; നടന്റെ അക്കൗണ്ടുകളിൽ പരിശോധന തുടരുന്നു
- നാലുവയസുകാരിയെ പീഡിപ്പിച്ചെന്ന് കേസ്; നടൻ കൂട്ടിക്കൽ ജയചന്ദ്രന് എതിരെ പോക്സോ കേസ്; കുടുംബ തർക്കങ്ങൾ മുതലെടുത്ത് ജയചന്ദ്രൻ മകളെ പീഡിപ്പിച്ചെന്ന് കുട്ടിയുടെ അമ്മ
- ബ്രിട്ടനിൽ നഴ്സുമാരുടെ ഒഴിവുകളിൽ കനത്ത ഇടിവ്; യുകെ സ്വപ്നം കണ്ടു നഴ്സിങ് പഠിക്കാൻ പോയവർ മറ്റു രാജ്യങ്ങൾ കൂടി പരിഗണിക്കേണ്ടി വരും; കോവിഡിന് ശേഷം പതിനായിരക്കണക്കിന് യുവ നഴ്സുമാർ വന്നതോടെ നഴ്സിങ് സപ്ലൈ ഏജൻസികൾക്കും പഞ്ഞകാലം
- പച്ചയായ ജാഡ, പുച്ഛമാണ് പോടാ...; ആവേശം പാട്ടുമായി സ്റ്റേജിൽ എത്തിയപ്പോൾ പച്ചതെറി വിളിയുമായി ശ്രീനാഥ് ഭാസി; വീഡിയോ വൈറൽ
- അമ്മ നടത്തിയ സാമ്പത്തിക തട്ടിപ്പിൽ ഇളയ മകൾക്ക് യുകെ പഠനം ഉപേക്ഷിക്കേണ്ടി വന്നു; അമ്മയും യുകെയിലെ ഡോക്ടറായ മൂത്ത മകളും ജയിലിൽ കിടന്നതു രണ്ടാഴ്ച്ച; ഇപ്പോൾ പുറത്തുവരുന്നത് സിപിഎമ്മിന്റെ സൂപ്പർപൊലീസ് കളിയും!
- 1,800 കോടി ആസ്തിയുള്ള റഷ്യാക്കാരിയായ മൂന്നാം ഭാര്യ തിരിച്ചുവന്നു; പിണക്കം മാറ്റി ചിരഞ്ജീവിയും അനിയനൊപ്പം; കേന്ദ്രത്തിലും കിങ്മേക്കർ; ഒപ്പം ഉപമുഖ്യമന്ത്രി പദവിയും; പവൻ കല്യാൺ അടുത്ത എൻടിആറാണെന്ന് മാധ്യമങ്ങൾ; തെറ്റിപ്പിരിഞ്ഞ് അല്ലു അർജുൻ; ബാലയ്യക്കും എതിർപ്പ്; ആന്ധ്രയിൽ ചിരഞ്ജീവി കുടുംബവും അല്ലു കുടുംബവും നേർക്കുനേർ!
- ശ്രീജിത്ത് പണിക്കരെ കള്ളപ്പണിക്കരെന്ന് പരിഹസിച്ചും അധിക്ഷേപിച്ചും കെ സുരേന്ദ്രൻ; 'ഉള്ളി'യുടെ ചിത്രത്തിനൊപ്പം പണിക്കരുടെ ചുട്ട മറുപടി; പാർട്ടിയിൽ വരൂ പദവി തരാം, ഒപ്പം നിൽക്കൂ സീറ്റ് തരാം എന്നൊക്കെ പറഞ്ഞപ്പോൾ പണിക്കർ കള്ളപ്പണിക്കർ ആണെന്ന് തോന്നിയില്ലെ എന്ന് ചോദ്യം
- സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും കുടശ്ശിക നൽകാൻ വേണ്ടത് 25,000 കോടി! കാലിയായ ഖജനാവുമായിരിക്കുന്ന സർക്കാറിന് പണം നൽകാൻ വഴിയുമില്ല; ക്ഷാമബത്ത പ്രോവിഡന്റ് ഫണ്ടിൽ ലയിപ്പിക്കാനുള്ള നീക്കവും കേന്ദ്രഇടപെടലിൽ പാളി; മുഖ്യമന്ത്രിയുടെ വാക്ക് വെള്ളത്തിൽ വരച്ച വരപോലെയാകും
- അമ്പതുകാരിയെ ജീവനോടെ വിഴുങ്ങി പെരുമ്പാമ്പ്; കാലിൽ കയറിപ്പിടിച്ച പാമ്പ് ശരീരത്തിൽ ചുറ്റി വരിഞ്ഞ് തലഭാഗം വായിലാക്കി വിഴുങ്ങി; മാർക്കറ്റിൽ കച്ചവടത്തിന് പോയി തിരിച്ചെത്താത്ത വീട്ടമ്മയെ തിരക്കിപ്പോയവർ കണ്ടത് ഇരുപതടി നീളമുള്ള വയർ വീർത്തു തടിച്ച പാമ്പിനെ
- അണ്ണാമലൈയെ തൊട്ടുകളിക്കരുത്! വേദിയിൽ വച്ച് തമിഴിസൈ സൗന്ദർരാജനെ പരസ്യമായി താക്കീത് ചെയ്ത് അമിത് ഷാ; കേന്ദ്ര ആഭ്യന്തര മന്ത്രിയെ ചൊടിപ്പിച്ചത് എന്ത്?
- വിവാഹിതരല്ലാത്ത സ്ത്രീപുരുഷന്മാരും അവിവാഹിതകളായ സ്ത്രീകളും ഹോട്ടലിൽ മുറിയെടുക്കുന്നതിനെ വിലക്കുന്ന നിയമം മൊറോക്കൊ പിൻവലിക്കുന്നു; മാര്യേജ് ലൈസൻസും ഇനി ഹാജരാക്കേണ്ട; വിനോദ സഞ്ചാരികൾക്കായി വഴി മാറുന്നത് പതിറ്റാണ്ടുകൾ നിലനിന്ന നിയമം
- മഞ്ഞുമ്മൽ ബോയ്സിന്റെ കളക്ഷൻ റിക്കോർഡ് കണക്കിന് പിന്നിൽ 'കള്ളപ്പണം'; തമിഴ്നാട്ടിൽ നിന്നു വന്ന തുകയുടെ ഒരു ഭാഗം ദൂരൂഹം; തിയേറ്ററുകൾ ഹൗസ് ഫുൾ എന്ന് വരുത്തി എത്തിച്ചത് വ്യാജ ടിക്കറ്റ് വരുമാനമോ? സൗബിൻ സാഹിറിനെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ്; നടന്റെ അക്കൗണ്ടുകളിൽ പരിശോധന തുടരുന്നു
- പത്ത് ലക്ഷം രൂപയ്ക്ക് ഒരു വൈരക്കല്ലെങ്കിലും പതിപ്പിച്ചു മാതാവിന് കിരീടവുമായി ഞാൻ വരു; എന്റെ ഹൃദയത്തിന്റെ കുടുംബ വേദനയിൽ നിന്ന് വരുന്ന മറ്റൊരു നേർച്ച; സുരേഷ് ഗോപിയുടെ പഴയ വീഡിയോ സോഷ്യലിടത്തിൽ വൈറൽ
- നാലുവയസുകാരിയെ പീഡിപ്പിച്ചെന്ന് കേസ്; നടൻ കൂട്ടിക്കൽ ജയചന്ദ്രന് എതിരെ പോക്സോ കേസ്; കുടുംബ തർക്കങ്ങൾ മുതലെടുത്ത് ജയചന്ദ്രൻ മകളെ പീഡിപ്പിച്ചെന്ന് കുട്ടിയുടെ അമ്മ
- ബ്രിട്ടനിൽ നഴ്സുമാരുടെ ഒഴിവുകളിൽ കനത്ത ഇടിവ്; യുകെ സ്വപ്നം കണ്ടു നഴ്സിങ് പഠിക്കാൻ പോയവർ മറ്റു രാജ്യങ്ങൾ കൂടി പരിഗണിക്കേണ്ടി വരും; കോവിഡിന് ശേഷം പതിനായിരക്കണക്കിന് യുവ നഴ്സുമാർ വന്നതോടെ നഴ്സിങ് സപ്ലൈ ഏജൻസികൾക്കും പഞ്ഞകാലം
- ഗർഭനിരോധന ഉറയ്ക്കുള്ളിൽ പൊതിഞ്ഞ് സ്വർണം മലദ്വാരത്തിൽ കടത്തും; ശരീരം ഈ അന്യവസ്തുവിനെ പുറംതള്ളാതിരിക്കാൻ പിടിച്ചു നിൽക്കേണ്ടത് മണിക്കൂറുകൾ; അതിന് പ്രത്യേക പരിശീലനവും; സുരഭി ഖത്തൂണിനെ അഴിക്കുള്ളിലാക്കിയത് രഹസ്യ വിവരം; ഇനി എയർഹോസ്റ്റസുമാരും നിരീക്ഷണ റഡാറിൽ
- കാമകേളികൾക്കായി വിദ്യാർത്ഥിനികളുടെ പ്ലഷർ സ്ക്വാഡ്; മുതലാളിത്തത്തിന്റെ പ്രതീകമാണെന്ന് ചൂണ്ടിക്കാട്ടി ചുവന്ന ലിപ്സ്റ്റിക്കിന് നിരോധനം; കൊന്നൊടുക്കിയത് പതിനായിരങ്ങളെ; ഇത്രയൊക്കെ ദ്രോഹിച്ചിട്ടും ഹീറോ; പ്രചാരണഗാനമായ 'ഫ്രണ്ട്ലി ഫാദർ' തരംഗം; കിം ജോങ് ഉൻ വീണ്ടും ഞെട്ടിക്കുമ്പോൾ
- പാഴ്സൽ വാങ്ങിയ ശേഷം പണം നൽകാത്തത് പതിവാക്കി; ചോദ്യം ചെയ്തപ്പോൾ ആക്രമണം: ഹോട്ടലുടമകളുടെ പരാതിയിൽ ഗ്രേഡ് എസ്ഐക്ക് എതിരെ കേസ്
- സംസ്ഥാനത്ത് ദേശീയ പാത ആറുവരി പാതയിൽ വേഗപരിധി വീണ്ടും പുതുക്കി; എം 1 വിഭാഗത്തിലെ വാഹനങ്ങളുടെ വേഗപരിധി 110 കിലോമീറ്ററിൽ നിന്ന് 100 കിലോമീറ്ററായി കുറച്ചു; എം 2, എം 3 കാറ്റഗറി വാഹനങ്ങളുടെ വേഗപരിധി 90 കിലോമീറ്ററാക്കി
- തകർന്ന ഹെലികോപ്ടറിന്റെ ദൃശ്യങ്ങൾ പുറത്ത്; കത്തിയമർന്ന ഹെലികോപ്ടറിൽ ആരും രക്ഷപെട്ടില്ലെന്ന് രക്ഷാപ്രവർത്തകർ സ്ഥിരീകരിച്ചു; അപകട സ്ഥലം കണ്ടെത്തിയത് തുർക്കിയ അയച്ച അകിൻസി നിരീക്ഷണ ഡ്രോൺ; അപകടത്തിന് പിന്നിൽ പലവിധം തിയറികൾ സജീവം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍