കെജ്രിവാളിന് എതിരെ ഒന്നരവർഷമായി അന്വേഷണം നടക്കുന്നു; നേരത്തെയോ, പിന്നീടോ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാമായിരുന്നു; 21 ദിവസം ഇടക്കാല ജാമ്യം അനുവദിച്ചാൽ ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്നും സുപ്രീം കോടതി വിധിയിൽ പരാമർശം; ഏകാധിപത്യത്തിന് എതിരായ പോരാട്ടം തുടരുമെന്ന് 50 ദിവസത്തെ ജയിൽ വാസത്തിന് ശേഷം പുറത്തിറങ്ങിയ ഡൽഹി മുഖ്യമന്ത്രി
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: മദ്യ നയ അഴിമതിക്കേസിൽ, 50 ദിവസം തിഹാർ ജയിലിൽ കഴിഞ്ഞ ശേഷം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പുറത്തിറങ്ങി. തനിക്ക് ജാമ്യം നൽകിയ സുപ്രീം കോടതി ജഡ്ജിമാർക്കും, ഹനുമാൻ സ്വാമിക്കും കെജ്രിവാൾ നന്ദി പറഞ്ഞു. നാളെ 11 മണിക്ക് കോണോട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രം സന്ദർശിക്കും ഒരുമണിക്ക് എഎപി ഓഫീസിൽ വാർത്താസമ്മേളനം ഉണ്ടാകും. തന്റെ എല്ലാ കരുത്തും ഉപയോഗിച്ച് സ്വേച്ഛാധിപത്യത്തിന് എതിരെ പോരാടുകയാണെന്നും, എല്ലാ ഇന്ത്യാക്കാരും ഈ പോരാട്ടത്തിൽ ചേർന്നില്ലെങ്കിൽ, വിജയകരമാവില്ലെന്നും അദ്ദേഹം പറഞ്ഞു.
' ഞാൻ വൈകാതെ മടങ്ങി വരുമെന്ന് പറഞ്ഞിരുന്നില്ലേ. ഈ രാജ്യത്തെ 140 കോടി ജനങ്ങൾ അതിനെതിരെ പോരാടാൻ എനിക്കൊപ്പമെത്തി. നിങ്ങൾക്ക് എല്ലാവർക്കും നന്ദി. ഈ രാജ്യത്തെ കോടിക്കണക്കിനുപേർ എന്നെ അനുഗ്രഹിച്ചു. സുപ്രീം കോടതിക്കും നന്ദി. ദൈവാനുഗ്രഹം എനിക്കൊപ്പമുണ്ട്. ഉടൻ പുറത്തിറങ്ങുമെന്നു ഞാൻ പറഞ്ഞിരുന്നു. പിന്തുണയ്ക്കുന്നവരെ കാണുന്നതിൽ സന്തോഷമുണ്ട്. അവരോടു നന്ദിയുണ്ട്. ഹനുമാൻ സ്വാമിയുടെ അനുഗ്രഹം എനിക്കുണ്ട്. ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരും', കെജ്രിവാൾ പറഞ്ഞു.
ജൂൺ 1 വരെയാണ് അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. ജൂൺ 2 ന് തിരികെ കീഴടങ്ങണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു. തിരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ ജാമ്യം നൽകണമെന്നായിരുന്നു അരവിന്ദ് കെജ്രിവാളിന്റെ അഭിഭാഷകൻ മനു അഭിഷേക് സിങ്വി കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ, ജാമ്യം വോട്ടെടുപ്പ് വരെ മതിയാകുമെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു.
അരവിന്ദ് കേജ്രിവാളിന് ജൂൺ ഒന്നു വരെയാണ് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. മുഖ്യമന്ത്രിയെന്ന നിലയിലുള്ള ചുമതലകൾ നിർവ്വഹിക്കരുതെന്ന ഉപാധിയോടെയാണ് ജാമ്യം. തന്റെ അറസ്റ്റ് നടപടി തന്നെ തെറ്റാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. എന്നാൽ, തിരഞ്ഞെടുപ്പു പ്രചാരണം നടക്കുന്നതിനിടെ പാർട്ടി നേതാവെന്ന പരിഗണനയിൽ കോടതി ജാമ്യം നൽകുകയായിരുന്നു. അറസ്റ്റിനെതിരെ നൽകിയ ഹർജിയിലെ വാദം നീണ്ടു പോകുമെന്ന വിലയിരുത്തലിലാണ് ജാമ്യം.
സുപ്രീംകോടതി ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചത്. മദ്യനയ കേസിൽ ഇ ഡിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടികാട്ടിയാണ് ഡൽഹി മുഖ്യമന്ത്രി സുപ്രീംകോടതിയിൽ ഹർജി നൽകിയത്. ഇ ഡിയുടെ അറസ്റ്റ് ചോദ്യം ചെയ്ത കെജ്രിവാൾ തനിക്ക് ജാമ്യം വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
കെജ്രിവാൾ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി ആണെന്നും അദ്ദേഹം സമൂഹത്തിന് ഭീഷണിയല്ലെന്നും ജാമ്യം നൽകി കൊണ്ടുള്ള വിധിയിൽ കോടതി പറഞ്ഞു. 'അദ്ദേഹത്തിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നതെന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ അദ്ദേഹത്തെ കുറ്റക്കാരനെന്ന് കണ്ടെത്തിയിട്ടില്ല. അദ്ദേഹത്തിന് ക്രിമിനൽ ചരിത്രമില്ല. അദ്ദേഹം സമൂഹത്തിന് ഭീഷണിയല്ല'.
കെജ്രിവാളിന് 21 ദിവസം ഇടക്കാല ജാമ്യം അനുവദിച്ചാൽ, വലിയ വ്യത്യാസം ഉണ്ടാകാൻ പോകുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. കഴിഞ്ഞ ഒന്നര വർഷമായി കെജ്രിവാളിന് എതിരെ അന്വേഷണം തുടരുകയാണ്. എന്നാൽ, ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടെടുപ്പിന് തൊട്ടുമുമ്പ് മാർച്ചിലാണ് അറസ്റ്റുണ്ടായത്. ഇഡിയുടെ എൻഫോഴ്സ്മെന്റ് കേസ് ഇൻഫൊർമേഷൻ റിപ്പോർട്ട് 2022 ഓഗസ്റ്റിലാണ് രജിസ്റ്റർ ചെയ്തത്. എന്നാൽ, അറസ്റ്റുണ്ടായത് ഈ വർഷം മാർച്ച് 21 നും. കെജ്രിവാളിനെ അതിനുമുമ്പോ, ശേഷമോ അറസ്റ്റ് ചെയ്യാമായിരുന്നു, അതുണ്ടായില്ല, കോടതി നിരീക്ഷിച്ചു.
കേസിൽ കഴിഞ്ഞ മാർച്ചിൽ 21നാണ് കേജ്രിവാളിനെ അറസ്റ്റ് ചെയ്തത്. ജഡ്ജിമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിനെതിരെ നൽകിയ ഹർജിയിൽ വാദം കേൾക്കുന്നതിനിടെ ജാമ്യം അനുവദിക്കുമെന്ന സൂചന നേരത്തെ തന്നെ കോടതി നൽകിയിരുന്നു. ഇന്ന് കേസ് പരിഗണിച്ച ഉടൻ തന്നെ ഇടക്കാല ജാമ്യം അനുവദിക്കുന്നത് പരിഗണിക്കുന്നത് തന്നെ എതിർക്കാൻ ഇ.ഡിക്കു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത തുനിഞ്ഞെങ്കിലും കോടതി അനുവദിച്ചില്ല. തിരഞ്ഞെടുപ്പു പ്രചാരണത്തിന് വേണ്ടി ജാമ്യം അനുവദിക്കുന്നത് അംഗീകരിക്കാനാകില്ലെന്നായിരുന്നു വാദം. എന്നാൽ, ഇതു തള്ളിയ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
ഡൽഹി മുഖ്യമന്ത്രിയെ സ്ഥിരം കുറ്റവാളിയെന്ന നിലയിൽ പരിഗണിക്കാനാകില്ലെന്നാണ് വാദം കേൾക്കുന്നതിനിടെ കോടതി നിരീക്ഷിച്ചത്. മുഖ്യമന്ത്രിയെന്ന നിലയിലുള്ള ചുമതല നിർവഹിക്കരുതെന്ന ഉപാധിയോടെ ഡൽഹി മദ്യനയക്കേസിൽ അരവിന്ദ് കേജ്രിവാളിന് ഇടക്കാല ജാമ്യം നൽകുമെന്നു സൂചിപ്പിച്ചു. ഇക്കാര്യത്തിൽ കഴിഞ്ഞ ദിവസം വിധിയുണ്ടാകുമെന്നു കരുതിയെങ്കിലും വാദം ഇന്നത്തേക്കു മാറ്റുകയായിരുന്നു. തിരഞ്ഞെടുപ്പു കാലമാണെന്നതു കൊണ്ടു മാത്രമാണ് ഇടക്കാല ജാമ്യം അനുവദിക്കുന്ന കാര്യം കോടതി പരിഗണിച്ചത്. മറ്റു കേസുകളിൽ നിന്നു വ്യത്യസ്തമായ അസാധാരണ കേസാണ് ഇതെന്നും വാദത്തിനിടെ ബെഞ്ച് നിരീക്ഷിച്ചു. മെയ് 25നാണ് ഡൽഹിയിൽ വോട്ടെടുപ്പ്. അതിനിടെ, അരവിന്ദ് കേജ്രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി മെയ് 20 വരെ ഡൽഹി റൗസ് അവന്യു കോടതി നീട്ടിയിരുന്നു.
മുഖ്യമന്ത്രിയുടെ ചുമതല നിർവഹിക്കരുതെന്ന ജാമ്യ ഉപാധി വയ്ക്കുമെന്ന് വാദത്തിനിടെ സുപ്രീം കോടതി സൂചിപ്പിച്ചതിനെ കേജ്രിവാളിന്റെ അഭിഭാഷകൻ അഭിഷേക് മനു സിങ്വി അതിശക്തമായി എതിർത്തിരുന്നു. ഇടക്കാല ജാമ്യം നൽകണോ വേണ്ടയോ എന്ന കാര്യം നേക്കട്ടെയെന്നായിരുന്നു അതിനോടു ബെഞ്ചിന്റെ പ്രതികരണം.'ഇടക്കാല ജാമ്യം അനുവദിക്കുകയും നിങ്ങൾ മുഖ്യമന്ത്രിയുടെ ഓഫിസിൽ ചുമതല നിർവഹിക്കുകയും ചെയ്താൽ കേസിൽ അത് വിപരീത ഫലമുണ്ടാക്കും. സർക്കാരിന്റെ കാര്യങ്ങളിൽ ഇടപെടാൻ ഞങ്ങളാഗ്രഹിക്കുന്നുമില്ലെന്നും കോടതി വ്യക്തമാക്കി.
രാഷ്ട്രീയക്കാരനാണെന്ന പരിഗണന പാടില്ലെന്നും തിരഞ്ഞെടുപ്പിന്റെ പേരിൽ ജാമ്യം അനുവദിച്ചാൽ കൂടുതൽ പേർ അതേ ആവശ്യവുമായി വരുമെന്നും ഇ.ഡി. വാദിച്ചു. ഇതിനിടെ ജയിലിൽ കഴിയുന്ന കുറ്റവാളികളുടെ അവസ്ഥ സൂചിപ്പിച്ചുള്ള താരതമ്യവും സോളിസിറ്റർ ജനറൽ തുഷാർ മേത്ത താരതമ്യവും നടത്തിയിരുന്നു. തുടർന്നാണ് കേജ്രിവാൾ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണെന്നും തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥിതി അസാധാരണമാണെന്നും പറഞ്ഞത്. 'കേജ്രിവാൾ ഒരുപാടു കേസുകളിൽ പെട്ടയാളോ സ്ഥിരം കുറ്റവാളിയോ അല്ല. 5 വർഷത്തിൽ ഒരിക്കലാണ് തിരഞ്ഞെടുപ്പു നടക്കുന്നത്. വിളവെടുപ്പു കാലം പോലെ ഓരോ 6 മാസം കൂടുമ്പോഴുമുള്ള സാഹചര്യമല്ല ഇതെന്നും കഴിഞ്ഞ ദിവസം കോടതി പറഞ്ഞിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- കോഴിക്കോട് നിന്ന് വിമാനം പറന്നുയർന്നപ്പോൾ അക്രമം തുടങ്ങി; ജീവനക്കാരെ ആക്രമിച്ചു; വിമാന വാതിൽ തുറക്കാനും ശ്രമം; അടിയന്തരമായി മുംബൈയിൽ ലാൻഡിങ്; മലയാളിയെ കസ്റ്റഡിയിൽ എടുത്ത് പൊലീസ്; എയർ ഇന്ത്യാ എക്സ്പ്രസിൽ സംഭവിച്ചത്
- ബാങ്കിലാവും ബിജെപി അക്കൗണ്ട് തുറക്കുക എന്ന് മുരളീധരൻ; നിന്റെ അഹങ്കാരം നാളെ അവസാനിക്കും മിസ്റ്റർ കിങ്ങിണിക്കുട്ടാ.. നിന്നെക്കാൾ എത്രയോ മാന്യത കാണിക്കുന്നു ശ്രീ സുനിൽ കുമാർ..; കരുണാകര പുത്രന് മറുപടിയുമായി ബി ഗോപാലകൃഷ്ണൻ; ബിജെപി നേതാവിന്റെ ആ കമന്റ് വൈറൽ
- ഇന്നലെവരെ നോട്ട പാർട്ടിയെന്ന പരിഹാസം; എക്സിറ്റ്പോളുകളിൽ 20 ശതമാനംവരെ വോട്ടുവിഹിതം; 'എൻ മണ്ണ്, എൻ മക്കൾ' കാമ്പയിൻ വിജയം കാണുന്നുവോ? കോയമ്പത്തൂരിൽ അണ്ണാമലൈ വിജയിക്കുമെന്നും പ്രവചനം; തമിഴ് നാട്ടിൽ മുഖ്യപ്രതിപക്ഷ പാർട്ടിയായി ബിജെപി ഉയരുമോ?
- ബീഹാർ നിയമസഭ ഉടൻ പിരിച്ചു വിടാൻ നിതീഷ് തയ്യാർ; തിരഞ്ഞെടുപ്പിൽ എൻഡിഎയെ നയിച്ച ശേഷം മുഖ്യമന്ത്രി പദം ബിജെപിക്ക് നൽകി കേന്ദ്രമന്ത്രിയാകാനും റെഡി; പ്രധാനമന്ത്രി മോദിയെ ബീഹാർ മുഖ്യമന്ത്രി കണ്ടെത് എന്തിന്? അഭ്യൂഹങ്ങൾ സജീവമാക്കി വീണ്ടും ജെഡിഎസ് നേതാവ്
- മകൾ വേദനകൊണ്ട് പുളയുന്നത് കണ്ട് അമ്മ നേഴ്സുമാരോട് പറഞ്ഞു; മരുന്നല്ല ഭക്ഷണം കൊടുക്കാൻ പറഞ്ഞ് പരിഹസിച്ച നേഴ്സുമാർ; കേരളത്തിന് നാണക്കേടായി വയനാട് മെഡിക്കൽ കോളേജ്; സിന്ധുവിന്റെ മരണവും ചികിൽസാ വീഴ്ച
- കറുത്തവരും വെളുത്തവരും തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതുപോലും കുറ്റകരമായ രാജ്യത്തെ മോചിപ്പിച്ച പാർട്ടി; സ്വർണ്ണഖനികളുടെ നാട് ഇന്ന് പട്ടിണിയിൽ; മണ്ടേലയുടെ മക്കൾ വരെ അഴിമതിക്കേസുകളിൽ; ഗാന്ധിക്കും കോൺഗ്രസിനും ഉണ്ടായതിന്റെ തനിയാവർത്തനമോ? ആഫ്രിക്കൻ നാഷണൽ കോൺഗ്രസിനെ കൈവിട്ട് ദക്ഷിണാഫ്രിക്ക
- കത്തിലൊളിപ്പിച്ച് കൊണ്ടുനടന്ന പ്രണയം; ലാൽ എന്നുപറഞ്ഞാൽ സുചിക്ക് പണ്ടേ ഭ്രാന്ത്; ഫാൻ ഗേളിനെ വിവാഹം ചെയ്ത ആദ്യ ഹീറോ: തിയേറ്ററിൽ രണ്ടു വട്ടം കണ്ടത് ഭർത്താവിന്റെ മൂന്നേ മൂന്ന് സിനിമകൾ; മോഹൻലാലും സുചിത്രയും ഇപ്പോൾ പ്രേമിക്കുന്ന രണ്ട് പേരെ പോലെ
- പെട്ടി തുറക്കുക രാവിലെ എട്ടിന്; ഇവി എം എണ്ണാൻ തുടങ്ങുക എട്ടരയ്ക്ക്; ഒൻപത് മണിക്ക് ആദ്യ ഫല സൂചന; രാജ്യ വ്യാപക അടിയൊഴുക്ക് എങ്ങോട്ടെന്ന് അറിയാൻ പിന്നേയും ഒരു മണിക്കൂർ; പതിനൊന്ന് മണിക്ക് കൂടുതൽ വ്യക്തത; പന്ത്രണ്ട് മണിയോടെ ഇന്ത്യ ആരു ഭരിക്കുമെന്നും തെളിയും; മോദി തരംഗം ഹാട്രിക്കിലേക്കോ? ഇന്ത്യാ മുന്നണിയും അട്ടിമറി പ്രതീക്ഷയിൽ; ചൊവ്വാഴ്ച വോട്ടെണ്ണൽ ആഘോഷം
- നിർണായകമായ മിസൈൽ സാങ്കേതിക വിവരങ്ങൾ പാക് ചാര സംഘടനയായ ഐഎസ്ഐക്ക് ചോർത്തി കൊടുത്തു; ബ്രഹ്മോസ് ഏയ്റോ സ്പേസിലെ മുൻ എഞ്ചിനീയർക്ക് ജീവപര്യന്തം തടവ് വിധിച്ച് നാഗ്പൂർ കോടതി; നിഷാന്ത് അഗർവാൾ ബ്രഹ്മോസിൽ പണിയെടുത്ത നാലുവർഷം ഐഎസ്ഐയുടെ പേറോളിൽ
- ആക്ഷനും സസ്പെൻസും ഇമോഷൻസുമെല്ലാം ചേർന്ന കിടിലൻ ആദ്യ പകുതി; ഇതേ നില തുടർന്നാൽ രണ്ടാം പകുതിയിലും പ്രേക്ഷകർക്ക് പ്രതീക്ഷകൾ ഏറെ; 2024 മലയാള സിനിമയ്ക്ക് ബ്ലോക്ക് ബസ്റ്റർ പദവി ലോഡിങ്; പിക്ചർ അഭി ഭി ബാക്കി ഹേ ഭായ്
- ഗർഭനിരോധന ഉറയ്ക്കുള്ളിൽ പൊതിഞ്ഞ് സ്വർണം മലദ്വാരത്തിൽ കടത്തും; ശരീരം ഈ അന്യവസ്തുവിനെ പുറംതള്ളാതിരിക്കാൻ പിടിച്ചു നിൽക്കേണ്ടത് മണിക്കൂറുകൾ; അതിന് പ്രത്യേക പരിശീലനവും; സുരഭി ഖത്തൂണിനെ അഴിക്കുള്ളിലാക്കിയത് രഹസ്യ വിവരം; ഇനി എയർഹോസ്റ്റസുമാരും നിരീക്ഷണ റഡാറിൽ
- 60 ലക്ഷത്തിന്റെ സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്തി; കണ്ണൂർ വിമാനത്താവളത്തിൽ എയർ ഹോസ്റ്റസ് പിടിയിൽ; സുരഭി എത്തിയത് മസ്കത്തിൽ നിന്ന് വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ; കാബിൻ ക്രൂ അംഗം പിടിയിലാകുന്ന ആദ്യ കേസെന്ന് ഡിആർഐ
- 'ബിഗ് ബോസിൽ ശോഭയുടെ പ്രിയപ്പെട്ട ഇക്ക ആയ ഒമർ.. ദിയ സനയുടെ ഗുരു കൂടിയായ ഒമർ ആരെയാണ് പീഡിപ്പിച്ചതെന്നു ഇവർ പറയും': പ്രതികരണവുമായി ബിഗ് ബോസ് സീസൺ ഫൈവ് ജേതാവായ അഖിൽ മാരാർ; ആരെയും സംശയത്തിന്റെ നിഴലിൽ നിർത്തരുതെന്നും അഖിൽ
- കഴിഞ്ഞ എട്ടുവർഷത്തിനുള്ളിൽ 10 ലക്ഷം മുസ്ലീങ്ങൾക്ക് അഭയം നൽകിയ രാജ്യം; ജനസംഖ്യ വർധിച്ചതോടെ പ്രശ്നങ്ങൾ വർധിക്കുന്നു; ഇപ്പോൾ ആന്റി പൊളിറ്റിക്കൽ ഇസ്ലാം റാലിക്കതിരെയും ആക്രമണം; പാക്സ് യൂറോപ്പക്കു നേരെ നടന്ന ആക്രമണത്തിൽ നടുങ്ങി ജർമ്മനി
- സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ പീഡിപ്പിച്ചു; സൗഹൃദം നടിച്ച് വിവിിധ സ്ഥലങ്ങളിൽ വച്ച് ബലാൽസംഗം ചെയ്തെന്ന് യുവനടി; സംവിധായകൻ ഒമർ ലുലുവിന് എതിരെ കേസ്; വ്യക്തിവിരോധമാണ് പരാതിക്ക് പിന്നിലെന്ന് ഒമർ ലുലു
- എൻഡിഎക്ക് 78 സീറ്റ് വരെ കുറയും, ഇന്ത്യ സഖ്യത്തിന് 43 സീറ്റ് വരെ കൂടും; മഹാരാഷ്ട്ര. ബിഹാർ, യുപി, രാജസ്ഥാൻ, ഹരിയാന, ഡൽഹി സംസ്ഥാനങ്ങളിൽ ഇന്ത്യ സഖ്യത്തിന് നേട്ടം; ദക്ഷിണേന്ത്യയിൽ ബിജെപിക്കും; കേരളത്തിൽ എൻഡിഎക്ക് ആറ് സീറ്റ്; സീ ന്യൂസിന്റെ വ്യത്യസ്ത എഐ എക്സിറ്റ് പോൾ ഫലം
- ഒരാൾ എനിക്ക് ഇന്ന വാഗ്ദാനം നൽകിയതിനാൽ ലൈംഗിക ബന്ധത്തിന് തയാറായി എന്ന് ആരെങ്കിലും പറഞ്ഞാൽ ബലാൽസംഗ കുറ്റം നിലനിൽക്കില്ല; സിനിമയിൽ അവസരത്തിന് പരാതിക്കാരി ഉഭയ സമ്മത ബന്ധത്തിന് തയാറായി എന്ന് വാദിച്ച സംവിധായകൻ; ഒമർലുലു കേസിൽ നിറയുന്നത്
- സിനിമക്കായി നിർമ്മാതാക്കൾ ഒരു രൂപ പോലും മുടക്കിയിട്ടില്ല; വാങ്ങിയ പണത്തിന്റെ ഒരു ഭാഗം പോലും പരാതിക്കാരന് പറവ ഫിലിം കമ്പനി തിരികെ നൽകിയിട്ടില്ല; ചതിക്കാൻ മുൻകൂട്ടി പദ്ധതി ഉണ്ടായിരുന്നു എന്നാണ് ഇതിനർത്ഥം; മഞ്ഞുമ്മൽ ബോയ്സിൽ ചതിയെന്ന് പൊലീസ് റിപ്പോർട്ട്
- തൃശ്ശൂരിലെ അടിയൊഴുക്ക് സുരേഷ്ഗോപിക്ക് അനുകൂലം? 'സുനിൽകുമാറിനെ സിപിഎം വഞ്ചിച്ചു; മുരളീധരനെ പ്രതാപനും ഡിസിസിയും ബലിയാടാക്കി'; വോട്ടെണ്ണാൻ ആറ് ദിവസം ബാക്കി നിൽക്കേ പരസ്പ്പരം പഴിചാരി ഇടതു -വലതു മുന്നണികൾ; സുരേഷ് ഗോപി തരംഗം പ്രതീക്ഷിച്ച് ബിജപി
- ലോകത്തിലെ ഏറ്റവും കത്തി സിനിമകളിൽ അഭിനയിക്കുന്ന നടൻ! എന്നിട്ടും ഈ 63ാം വയസ്സിലും പ്രതിഫലം 25 കോടി; നിർമ്മാതാവിനു നേരെ വെടിയുതിർത്തും, ആരാധകരെ തല്ലിയും വിവാദം; സ്ത്രീലമ്പടനെന്നും ആക്ഷേപം; ഒറ്റവലിക്ക് അകത്താക്കുക ഒരുകുപ്പി മദ്യം; നന്ദമൂരി ബാലകൃഷ്ണ എന്ന 'സൈക്കോ സൂപ്പർസ്റ്റാറിന്റെ' കഥ
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- ഗർഭനിരോധന ഉറയ്ക്കുള്ളിൽ പൊതിഞ്ഞ് സ്വർണം മലദ്വാരത്തിൽ കടത്തും; ശരീരം ഈ അന്യവസ്തുവിനെ പുറംതള്ളാതിരിക്കാൻ പിടിച്ചു നിൽക്കേണ്ടത് മണിക്കൂറുകൾ; അതിന് പ്രത്യേക പരിശീലനവും; സുരഭി ഖത്തൂണിനെ അഴിക്കുള്ളിലാക്കിയത് രഹസ്യ വിവരം; ഇനി എയർഹോസ്റ്റസുമാരും നിരീക്ഷണ റഡാറിൽ
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- കാമകേളികൾക്കായി വിദ്യാർത്ഥിനികളുടെ പ്ലഷർ സ്ക്വാഡ്; മുതലാളിത്തത്തിന്റെ പ്രതീകമാണെന്ന് ചൂണ്ടിക്കാട്ടി ചുവന്ന ലിപ്സ്റ്റിക്കിന് നിരോധനം; കൊന്നൊടുക്കിയത് പതിനായിരങ്ങളെ; ഇത്രയൊക്കെ ദ്രോഹിച്ചിട്ടും ഹീറോ; പ്രചാരണഗാനമായ 'ഫ്രണ്ട്ലി ഫാദർ' തരംഗം; കിം ജോങ് ഉൻ വീണ്ടും ഞെട്ടിക്കുമ്പോൾ
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- സംസ്ഥാനത്ത് ദേശീയ പാത ആറുവരി പാതയിൽ വേഗപരിധി വീണ്ടും പുതുക്കി; എം 1 വിഭാഗത്തിലെ വാഹനങ്ങളുടെ വേഗപരിധി 110 കിലോമീറ്ററിൽ നിന്ന് 100 കിലോമീറ്ററായി കുറച്ചു; എം 2, എം 3 കാറ്റഗറി വാഹനങ്ങളുടെ വേഗപരിധി 90 കിലോമീറ്ററാക്കി
- തകർന്ന ഹെലികോപ്ടറിന്റെ ദൃശ്യങ്ങൾ പുറത്ത്; കത്തിയമർന്ന ഹെലികോപ്ടറിൽ ആരും രക്ഷപെട്ടില്ലെന്ന് രക്ഷാപ്രവർത്തകർ സ്ഥിരീകരിച്ചു; അപകട സ്ഥലം കണ്ടെത്തിയത് തുർക്കിയ അയച്ച അകിൻസി നിരീക്ഷണ ഡ്രോൺ; അപകടത്തിന് പിന്നിൽ പലവിധം തിയറികൾ സജീവം
- 250 വില്ലന്മാരെ ഒറ്റയടിക്ക് അടിച്ച് പറപ്പിക്കുന്ന മമ്മൂട്ടി; 90കളിലെ അടിപ്പടം ശൈലി 2024ലും; മിഥുൻ മാനുവൽ തോമസ് ഉദയകൃഷ്ണക്ക് പഠിക്കുന്നു; പുതുമയുള്ള ഒന്നുമില്ലാത്ത പക്കാ ടെപ്ളേറ്റ് സ്ക്രിപ്റ്റ്; കത്തിയെന്നുവച്ചാൽ കൊടും കത്തി; ആശ്വാസം രാജ് ബി ഷെട്ടി; ടർബോ: 'വാട്ട് എ ബ്ലെഡി ക്ളീഷേ'!
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍