കുവൈറ്റിൽ നിന്നും കടമെടുത്തു യുകെയിലേക്ക് മുങ്ങിയ മലയാളികളെ തേടി ഗൾഫിലെ ബാങ്കുകൾ എത്തിത്തുടങ്ങി; ഒരു കോടി രൂപവരെ വായ്പയെടുത്ത മലയാളികൾ പിടിക്കപ്പെടില്ല എന്ന ധാരണയിൽ ലോൺ അടയ്ക്കാതെ മുങ്ങി നടക്കുന്നു; മാഞ്ചസ്റ്ററിലെ നിയമ സ്ഥാപനത്തിന് റിക്കവറി ചുമതല നൽകിയതോടെ പണിപാളി
പ്രത്യേക ലേഖകൻ
ലണ്ടൻ: യുകെയിൽ എത്തിയാൽ നേരെ ഓസ്ട്രേലിയിലേക്ക് പോകാൻ പെട്ടി കെട്ടുന്നവരാണ് അടുത്തിടെ ആയി എത്തികൊണ്ടിരിക്കുന്ന മലയാളികളിൽ പലരും എന്ന ചൊല്ല് അത്ര അതിശയോക്തി നിറഞ്ഞതല്ല, കാരണം യുകെയിൽ നിന്നും കുടിയിറങ്ങുന്ന മലയാളികളുടെ എണ്ണം ഊഹിക്കാവുന്നതിലും അധികമാണ്. ഓരോരുത്തർക്കും കാരണം ഓരോന്നാണെങ്കിലും നല്ല പങ്കിനും പറയാനുള്ളത് മെച്ചമായ കാലാവസ്ഥ ആണെന്നത് തന്നെയാണ്. പത്തു വർഷം മുൻപ് സമാനമായ തരത്തിൽ ഇത്തരം കുടിയിറക്കിന് സാക്ഷികളായവരാണ് ഇപ്പോൾ യുകെയിൽ ഉള്ള പഴയ തലമുറ മലയാളികൾ. എന്നാൽ അന്നും ഇന്നും വിരലിൽ എണ്ണാവുന്ന മലയാളികളെ കുറിച്ച് ഒരപശ്രുതി ഈ കുടിയിറക്കിനിടയിൽ പ്രചരിപ്പിക്കപ്പെട്ടിരുന്നു.
പോകുന്നവരിൽ പലരും വൻതുകയുടെ ബാങ്ക് ലോൺ തിരിച്ചടയ്ക്കുന്നില്ലെന്നും ഓൺലൈൻ ആയി തവണ വ്യവസ്ഥയിൽ വാങ്ങിയ വിലകൂടിയ ഫോണുകൾ അടക്കമുള്ളവയുമായാണ് തിരിച്ചടവ് പൂർത്തിയാക്കാതെ പോകുന്നത് എന്നുമായിരുന്നു അപഖ്യാതി. ഇത്തരം അപവാദങ്ങൾ ശരിയാണെന്നു തെളിയിച്ച് ഒറ്റപ്പെട്ട ഒന്നുരണ്ടു സംഭവങ്ങളിൽ തിരിച്ചടവ് മുടങ്ങി എന്ന കാരണം ചൂണ്ടിക്കാട്ടി അന്നു റോയൽ ബാങ്ക് ഓഫ് സ്കോട്ലൻഡ് അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങൾ ഏതാനും മലയാളികൾക്ക് പിന്നാലെ കൂടിയതും വാർത്ത ആയിരുന്നു. തുടർന്നാണ് ഈ പ്രവണത പൊതുവെ ഇല്ലാതായത്.
കുവൈറ്റിലെ ഗൾഫ് ബാങ്കിനെ പറ്റിച്ചു യുകെയിലേക്ക്
എന്നാൽ ഇപ്പോൾ വീണ്ടും സമാനമായ തരത്തിൽ ഉള്ള പരാതിയാണ് യുകെ മലയാളികളെ കുറിച്ച് കേട്ട് തുടങ്ങിയിരിക്കുന്നത്. പ്രത്യേകിച്ചും കഴിഞ്ഞ മൂന്നോ നാലോ വർഷമായി കുവൈറ്റിൽ നിന്നും എത്തിയിരിക്കുന്ന യുകെ മലയാളികളാണ് അവിടെയുള്ള ബാങ്കിൽ നിന്നും ദശലക്ഷങ്ങൾ വായ്പയെടുത്തു യുകെയിലേക്ക് മുങ്ങിയിരിക്കുന്നു എന്ന പരാതി ഉയർന്നിരിക്കുന്നത്. കുവൈറ്റ് ഗൾഫ് ബാങ്കാണ് പ്രധാന പരാതിക്കാർ. ഇവരുടെ കണക്കിൽ നൂറിലേറെ മലയാളികൾ വായ്പയെടുത്തു യുകെയിലേക്ക് മുങ്ങിയിട്ടുണ്ട്. പലരും ദശലക്ഷങ്ങൾ ആണ് വായ്പ എടുത്തിരിക്കുന്നത്. ചിലരാകട്ടെ കോടികൾ കടന്നുള്ള തുകയും കൈക്കലാക്കിയിട്ടുണ്ട്.
കാര്യമായ പണം ദുർവിനിയോഗം ഇല്ലാത്ത അക്കൗണ്ടുകൾ ആണെങ്കിൽ യുകെയിലേതു പോലെ വാരിക്കോരി പണം ലോൺ കിട്ടാനുള്ള സാഹചര്യമാണ് കുവൈറ്റിലും ഉള്ളത്. ഈ സാധ്യതയാണ് അനേകം മലയാളികൾ ദുരുപയോഗം ചെയ്തിരിക്കുന്നത്. യുകെയിലേക്ക് പോന്നതിനാൽ പിടിക്കപ്പെടില്ലെന്നും ലോണുകൾ തിരിച്ചടയ്ക്കണ്ട എന്ന ധാരണയുമാണ് അനേകം മലയാളികളെ ഇപ്പോൾ കുടുക്കിൽ ചാടിച്ചിരിക്കുന്നത്. ഭാര്യയും ഭർത്താവും മത്സരിച്ചു വായ്പയെടുത്തവരാണ് ഭൂരിഭാഗവും. ഇത്തരത്തിൽ ബാങ്കുകളെ ചതിച്ചു മുങ്ങിയ യുവ മലയാളികളെ തേടി മാഞ്ചസ്റ്ററിൽ ഉള്ള സോളിസിറ്റർ സ്ഥാപനമാണ് വക്കീൽ നോട്ടീസ് അയച്ചു തുടങ്ങിയിരിക്കുന്നത്.
മാഞ്ചസ്റ്റർ, ലിവർപൂൾ, ന്യുകാസിൽ തുടങ്ങിയ പ്രധാന പട്ടണങ്ങളിൽ ഉള്ള അനേകം പഴയ ഗൾഫ് മലയാളികളെ തേടിയാണ് ബാങ്കിന്റെ കത്ത് വന്നു തുടങ്ങിയിരിക്കുന്നത്. നിയമ സഹായം ചോദിച്ചു കത്തുകൾ കൈമാറിയവരിൽ നിന്നും ചോർന്നു ബ്രിട്ടീഷ് മലയാളിക്ക് ലഭിച്ചതോടെയാണ് ഈ തട്ടിപ്പിന്റെ വിശദാംശങ്ങൾ ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
വീണ്ടും മുങ്ങാനുള്ള ശ്രമം, പിടിവിടാതെ ബാങ്കുകളും
അതിനിടെ കത്തുകൾ വന്നു തുടങ്ങിയതിനാൽ കൈയിൽ ഉള്ള പണത്തിനു സമാധാനം പറയേണ്ടി വരും എന്നതിനാൽ വീണ്ടും ഓസ്ട്രേലിയയിലേക്കോ മറ്റോ മുങ്ങാനുള്ള സാധ്യത തേടുന്നവരും കുറവല്ല. ലോൺ എടുത്ത വമ്പൻ തുകയിൽ പലർക്കും പല വഴി ചെലവായി പോയ അനുഭവവും പറയാൻ ഉള്ളതിനാൽ തിരിച്ചടവും ഈസി അല്ല. അതിനാൽ സാധിച്ചാൽ ഒരിക്കൽ കൂടി മുങ്ങുക എന്ന തന്ത്രമാണ് പലരും ശ്രമിക്കുന്നത്.
എന്നാൽ വമ്പൻ തുകയാണ് ഇത്തരത്തിൽ നഷ്ടമായിരിക്കുന്നത് എന്നതിനാൽ ലോൺ എടുത്ത ഓരോരുത്തരുടെയും പിന്നാലെ കൂടുവാനാണ് ഗൾഫിലെ ബാങ്കുകളുടെ ശ്രമം. അതിനായി എത്ര പണം നിയമ സ്ഥാപനങ്ങൾക്ക് കൈമാറാനും ബാങ്കുകൾ തയ്യാറാണ്. റിക്കവറി മാത്രമല്ല യുകെയിൽ കോടതി നടപടികളും ആരംഭിക്കണം എന്നാണ് ബാങ്ക് നിയമ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യം യാഥാർഥ്യമായാൽ അനേകം പേർക്ക് യുകെ എന്നന്നേക്കുമായി ഉപേക്ഷിക്കേണ്ടി വരും എന്നുറപ്പാണ്.
പാരയായതു വീട് വാങ്ങാൻ ബാങ്കിനെ സമീപിച്ചത്, ഡിജിറ്റൽ ലോകത്തിൽ പണം ഒളിപ്പിക്കുക എളുപ്പമല്ല
അതിനിടെ കുവൈറ്റിൽ നിന്നും മുങ്ങിയവർ നേരെ പൊങ്ങിയത് യുകെയിൽ ആണെന്ന് അവിടെയുള്ള ബാങ്കുകൾക്ക് വിവരം ലഭിച്ചത് പണം കൈക്കലാക്കിയ മലയാളികൾ പലരും വീട് വാങ്ങാൻ യുകെ ബാങ്കുകളെ സമീപിച്ചപ്പോൾ ആണെന്നും സൂചനയുണ്ട്. യുകെയിലെ ബാങ്കുകൾ ക്രെഡിറ്റ് സ്കോർ ചെയ്യുന്നതിന്റെ ഭാഗമായി അക്കൗണ്ടിൽ ഉള്ള പണത്തിന്റെ സ്രോതസ് ചോദിച്ചതോടെ പലരും യുക്തിരഹിതമായ മറുപടിയാണ് നൽകിയത്. ഇതേതുടർന്ന് ഒന്നിലേറെ പേർ വൻതുക യുകെയിൽ എത്തി ഒന്നോ രണ്ടോ വർഷം കൊണ്ട് വീട് വാങ്ങാൻ ഡെപ്പോസിറ്റ് നൽകാം എന്ന ഓഫർ ബാങ്കിന് നൽകിയതോടെ ഇവർ എവിടെ നിന്നാണ് യുകെയിൽ എത്തിയത് എന്ന ബാങ്കിന്റെ അന്വേഷണമാണ് പലരെക്കുറിച്ചുള്ള വിവരവും കുവൈറ്റിലെ ബാങ്കുകൾക്ക് ലഭിക്കാൻ സഹായകമായത്.
രാജ്യങ്ങൾ തമ്മിൽ സാമ്പത്തിക കുറ്റകൃത്യം തടയുന്നതിന്റെ ഭാഗമായി ഇത്തരം വിവരങ്ങൾ കൈമാറുന്നത് സ്വാഭാവിക നടപടി ആയതിനാൽ വമ്പൻ തുക ഡെപ്പോസിറ്റ് നൽകാൻ തയ്യാറായ ഗൾഫിൽ നിന്നും എത്തിയ മലയാളികളെ കുറിച്ച് അതാതു രാജ്യങ്ങളിലെ ബാങ്കുകൾക്ക് വിവരം കൈമാറിയതാണ് ലഭ്യമാകുന്ന സൂചന. ഇതേത്തുടർന്നാണ് തങ്ങളെ കബളിപ്പിച്ചു മുങ്ങിയവർ യുകെയിലാണ് പൊങ്ങിയത് എന്ന വിവരം ഗൾഫിലെ ബാങ്കുകൾക്ക് ലഭിക്കുന്നത്. ആധുനിക ലോകത്തു സാമ്പത്തിക തട്ടിപ്പുകൾ എപ്പോൾ വേണമെങ്കിലും പിടിക്കപ്പെടാം എന്ന സൂചന കൂടിയാണ് ഈ സംഭവം പുറത്തു വിടുന്നത്. സൈബർ ഫോറൻസിക് വിഭാഗം കൂടുതൽ കാര്യക്ഷമം ആയി പ്രവർത്തിക്കുന്ന സാഹചര്യത്തിൽ പഴയതു പോലെയുള്ള കുതന്ത്രങ്ങൾ നിലനിൽക്കില്ല എന്ന് ചുരുക്കം.
പണ്ടും മുങ്ങി, യുകെയിൽ നിന്നും വിദ്യാർത്ഥി വിസക്കാർ
ഈ മുങ്ങൽ പ്രവാസി ലോകത്തു പുത്തരിയല്ല എന്നതാണ് രസകരം. പത്തു വർഷം മുൻപ് ബ്രിട്ടീഷ് സർക്കാർ വിദേശ വിദ്യാർത്ഥികൾക്ക് പോസ്റ്റ് സ്റ്റഡി വിസ നിർത്തലാക്കാൻ തീരുമാനിച്ചപ്പോൾ ആയിരക്കണക്കിന് മലയാളി വിദ്യാർത്ഥി വിസക്കാർക്കാണ് യുകെ ഉപേക്ഷിക്കേണ്ടി വന്നത്. അന്നാകട്ടെ ഐ ഫോൺ അടക്കം വിലകൂടിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ തിളങ്ങുന്ന കാലവും. ആർഗോസിനെയും കാർ ഫോൺ വെയർ ഹൗസിനേയും വഞ്ചിച്ചു ആയിരക്കണക്കിനു വിദ്യാർത്ഥി വിസക്കാരാണ് അന്ന് വിലകൂടിയ സ്മാർട്ട് ഫോണുകളുമായി മുങ്ങിയത്.
ഈ സംഭവത്തിനു ശേഷമാണ് ഇപ്പോൾ പ്രധാന റീറ്റെയ്ൽ വിൽപനക്കാർ ഫോൺ അടക്കമുള്ള വിലകൂടിയ സാധനങ്ങൾ ക്രെഡിറ്റ് വിൽപന നടത്താൻ യുകെയിൽ മിനിമം മൂന്നു വർഷം താമസിച്ചിരിക്കണം എന്ന നിബന്ധന നടപ്പിലാക്കാൻ കാരണം. കാക്കനാട് പൈനാപ്പിൾ കൊലപാതകം എന്ന കുപ്രസിദ്ധ കൊലക്കേസിൽ പ്രതിയായ മലയാളിയുടെ ഭാര്യ അന്ന് റെഡിങ്ങിൽ വാടകക്ക് താമസിച്ച വീടിന്റെ അഡ്രസ് നൽകി ആയിരക്കണക്കിന് പൗണ്ടിന്റെ സാധനവുമായാണ് കേരളത്തിലേക്ക് മുങ്ങിയത്. പിന്നീട് അഡ്രസ് ദുരുപയോഗം ചെയ്യപ്പെട്ട പേരിൽ വീട്ടുടമയാണ് പല സാധനങ്ങളുടെയും ബിൽ അടച്ചു തീർക്കേണ്ടി വന്നത്.
ഈ വീട്ടുടമ പിന്നീട് കേരളത്തിൽ എത്തി മുങ്ങിയ യുവതിയെ തപ്പിയെങ്കിലും പൊടിപോലും കണ്ടെത്താനായില്ല എന്നതാണ് കഥയുടെ ബാക്കിപത്രം. ഇത്തരത്തിൽ പലവിധത്തിൽ മലയാളികൾ തട്ടിപ്പിൽ ഗവേഷണം നടത്തിയതുകൊണ്ടാണ് ഇപ്പോൾ പുതുതായി എത്തിയവരുടെ ജീവിതം കൂടുതൽ ദുഷ്കരം ആയി മാറിയിരിക്കുന്നതും. പലനാൾ കള്ളൻ ഒരുനാൾ കുടുങ്ങും എന്ന ചൊല്ല് അന്ന്വർത്ഥം ആക്കും വിധമാണ് തന്ത്രശാലികളായ മലയാളികൾ മറ്റുള്ളവരുടെ ജീവിതം കൂടി പ്രയാസത്തിലാക്കുന്നത് എന്ന് ചുരുക്കം.
കുവൈറ്റിലെ ബാങ്കുകളും പാഠം പഠിച്ചു; മലയാളികൾക്ക് ലോണില്ല
മുൻപ് കുവൈറ്റിലെ ബാങ്കുകളിൽ നിന്നും ലോൺ കിട്ടുവാൻ വളരെ എളുപ്പമായിരുന്നു. മിനിസ്ട്രി സ്റ്റാഫാണെങ്കിൽ സാലറി സ്ലിപ് കൊടുത്ത് ബാങ്ക് ഏജന്റ് വഴി ബന്ധപ്പെടുകയോ നേരിട്ട് ബാങ്കിൽ പോവുകയോ ചെയ്താൽ നാലു ദിവസത്തിനുള്ളിൽ തന്നെ ലോൺ ലഭിക്കും. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കും ലഭിക്കും. പക്ഷെ, 400 കുവൈറ്റ് ദിനാറിലധികം ശമ്പളവും ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ അംഗീകാരവും പരിഗണിച്ചായിരിക്കും ലോൺ നൽകുക. ഇത്തരത്തിൽ ഒരു കുടുംബത്തിൽ തന്നെ ഭാര്യയ്ക്കും ഭർത്താവിനും ലോൺ ലഭിക്കുന്ന സാഹചര്യമായിരുന്നു കുവൈത്തിൽ ഉണ്ടായിരുന്നത്.
ഒരിക്കൽ ലോണെടുത്ത് 30 തവണകൾ വരെ കൃത്യമായി തിരിച്ചടച്ചാൽ ബാങ്ക് തന്നെ ലോൺ ക്ലോസ് ചെയ്ത് വീണ്ടും ലോണും നൽകും. 5, 10, 15 വർഷ കാലാവധികളിലാണ് ലോൺ നൽകുക. ഓരോ ബാങ്കുകൾക്കും ഓരോ രീതികളായിരിക്കും. എങ്കിലും സാലറിയുടെ നാൽപ്പത് ഇരട്ടി വരെയാണ് ബാങ്കുകൾ ലോണായി നൽകിയിരുന്നത്. അതായത് 700 കുവൈറ്റ് ദിനാർ സാലറിയുള്ള ഒരു വ്യക്തിക്ക് 30,000 കുവൈറ്റ് ദിനാർ വരെയാണ് ലോൺ കിട്ടുക.
എന്നാൽ 2016 മുതൽ കുവൈറ്റിലേക്കെത്തിയ, ഭാര്യയും ഭർത്താവും നഴ്സുമാരായിട്ടുള്ള നിരവധി പേരാണ് ഇത്തരത്തിൽ ബാങ്കിൽ നിന്നും ലോണെടുത്ത് യുകെയിലേക്കടക്കം പല യൂറോപ്യൻ രാജ്യങ്ങളിലേക്കും മുങ്ങിയത്. അതിനു മുൻപൊന്നും വിദേശ ജോലിക്കാർക്ക് ലോൺ ലഭിക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല. എന്നാൽ കുവൈറ്റിലെത്തി ജോലിയിൽ ജോയിൻ ചെയ്ത് മൂന്നുമാസത്തിനുള്ളിൽ കൊണ്ട് പേപ്പറുകൾ ശരിയായി ആദ്യ സാലറി വന്ന് അടുത്ത മാസം തൊട്ട് ലോൺ എടുക്കാം എന്ന തരത്തിലേക്കാണ് ബാങ്കിന്റെ നിയമങ്ങൾ മാറിയത്.
ഈ സൗകര്യം പ്രയോജനപ്പെടുത്തിയാണ് നിരവധി പേർ ലക്ഷങ്ങളും കോടികളും ലോണെടുക്കുകയും ആ പണവുമായി മുങ്ങുകയും ചെയ്തത്. ഇതിനെ തുടർന്ന് നാലു മാസം മുമ്പ് ബാങ്കുകൾ നിയമം മുഴുവൻ പൊളിച്ചെഴുതി. ഇപ്പോൾ വിദേശീയർക്ക് ലോൺ എടുക്കണമെങ്കിൽ കുവൈറ്റിൽ പത്തുവർഷത്തെ പ്രവർത്തന പരിചയവും 1000 മുതൽ 2000 കെഡി വരെ ശമ്പളവും വേണമെന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ലോക്സഭയിലെ ബിജെപി അക്കൗണ്ട് തുറക്കൽ തിരുവനന്തപുരത്തു നിന്നോ? തലസ്ഥാനത്ത് രാജീവ് ചന്ദ്രശേഖർ വിജയിക്കുമെന്ന് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട് ഉദ്ധരിച്ചു പത്രവാർത്ത; ശശി തരൂർ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും അടിയൊഴുക്കിൽ ആശങ്ക; തൃശൂരിൽ എൽ.ഡി.എഫ് വിജയമെന്നും കേന്ദ്ര ഇന്റലിജൻസ്
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- സഞ്ജുവിന്റെ വിജയാഘോഷം സെലക്ടർമാർക്കെതിരായ വെല്ലുവിളിയോ? ട്വന്റി20 ലോകകപ്പിൽ നിന്നും സഞ്ജുവിനെ ഒഴിവാക്കും? വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് ഋഷഭ് പന്തും കെ.എൽ. രാഹുലും; ഓൾറൗണ്ടറായി ശിവം ദുബെ; നിർണായക തീരുമാനത്തിലേക്ക് അഗാർക്കറും രോഹിതും
- മൂന്നാം ലോക മഹായുദ്ധത്തിനൊപ്പം 2024 ൽ മൂന്ന് ദിവസമുള്ള ഇലക്ട്രോണിക് ബ്ലാക്ക് ഔട്ടും പ്രവചിച്ച് ബ്രസീലിലെ, ജീവിച്ചിരിക്കുന്ന നോസ്ട്രഡാമസ് എന്നറിയപ്പെടുന്ന പ്രവാചകൻ; ഇലക്ട്രോ മാഗ്നറ്റിക് പൾസ് സാങ്കേതിക വിദ്യയാൽ സംഭവിക്കുന്ന അവസ്ഥ ലോകത്തെ നിശ്ചലമാക്കുമെന്നും പ്രവചനം
- വിമർശനത്തിയീൽ നിൽക്കവേ കെ സുധാകരനെ കണ്ട് ഇ പി ജയരാജൻ; കല്യാണ വീട്ടിൽ കണ്ടുമുട്ടിയ നേതാക്കൾ ചിരിച്ച് കൈകൊടുത്ത് കുശലം പറഞ്ഞ് പിരിഞ്ഞു; ഇ പിയെ വെട്ടിലാക്കിയ വിവാദം കത്തിയത് ബിജെപിയിലേക്ക് പോകാൻ ഇ പി ചർച്ച നടത്തിയെന്ന സുധാകരന്റെ വെളിപ്പെടുത്തലോടെ
- കേന്ദ്രമന്ത്രി സ്ഥാനം രണ്ട് വർഷത്തേക്ക് ഒഴിവ് അഭ്യർത്ഥിച്ചു; പാർട്ടി പറഞ്ഞാൽ ഉത്തരവാദിത്തം ഏറ്റെടുക്കും; അഞ്ച് വകുപ്പുകളുടെ മന്ത്രിമാർ കേരളത്തിന്റെ ചൊൽപ്പടിക്ക് നിൽക്കുന്നവരാകണം എന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്; തൃശ്ശൂരിലെ വിജയപ്രതീക്ഷയിൽ ഭാവികാര്യങ്ങളെ കുറിച്ച് പറഞ്ഞ് സുരേഷ് ഗോപി
- 13 വർഷത്തോളം 8 പെൺകുട്ടികളെ തുടർച്ചയായി ലൈംഗികമായി പീഡിപ്പിച്ചതിന് പാക്കിസ്ഥാൻ വംശജരായ 20 ഓളം കുറ്റവാളികൾക്ക് മൊത്തം 346 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി; വെസ്റ്റ് യോർക്ക്ഷയറിൽ നടത്തിയ കുറ്റങ്ങൾക്ക് ശിക്ഷ വിധിച്ച് ലീഡ്സ് ക്രൗൺ കോടതി
- മക്കൾ രണ്ടും ലണ്ടനിൽ കൂലിപ്പണി ചെയ്തു കഷ്ടപ്പെടുകയാണെന്നു രാജ്മോഹൻ ഉണ്ണിത്താൻ; കൂലിപ്പണി രാജനെന്ന് സൈബർ ട്രോളുകൾ; യുകെയിൽ വിദ്യാർത്ഥി വിസയിൽ മക്കൾ കൂലിപ്പണി ചെയ്യുന്നതിൽ കേരളത്തിലെ എംപിക്കും സങ്കടം; എതിരാളി എംവി ബാലകൃഷ്ണന്റെ മകളും യുകെ മലയാളി
- എൽഡിഎഫിന് ചെയ്യാതെ പോയത് 17,000 വോട്ടെന്ന് വിലയിരുത്തൽ; എന്നാലും തോമസ് ഐസക്ക് അരലക്ഷം വോട്ടിന് ജയിക്കുമെന്ന് സിപിഎമ്മിന് പ്രതീക്ഷ; അടിയൊഴുക്കുകൾ നിർണായകം: പത്തനംതിട്ടയിൽ ആര് ജയിച്ചാലും ഭൂരിപക്ഷം വളരെക്കുറവാകും
- മേയർ ആര്യ രാജേന്ദ്രൻ സഞ്ചരിച്ച സ്വകാര്യവാഹനത്തിന് സൈഡ് നൽകാത്തതിൽ തർക്കം; വാഹനം കുറുകെ നിർത്തി എന്താണ് സൈഡ് തരാത്തതെന്ന് കെഎസ്ആർടിസി ഡ്രൈവറോട് മേയറുടെ ചോദ്യം; മോശമായി പെരുമാറിയെന്ന് കാണിച്ച് പരാതിയും; ഡ്രൈവർക്കെതിരെ കേസെടുത്തു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അന്ന് മാളികപ്പുറം സിനിമയെക്കുറിച്ച് നല്ല റിവ്യൂ ഇട്ടതിന് സിപിഐക്കാരന്റെ സ്ഥാപനം അടിച്ചുതകർത്തു; ഇന്ന് ജയ് ഗണേശിനെതിരെ സൈബർ ഹേറ്റ് കാമ്പയിൻ; ഗോഡ്ഫാദർമാരില്ലാതെ വളർന്ന നടനെ ഭയക്കുന്നതാര്? മലയാള സിനിമയിലെ കോക്കസിന്റെ ഇര? ഉണ്ണി മുകുന്ദൻ വീണ്ടും വാർത്തകളിൽ
- അത്യാഡംബര കാറിൽ കറങ്ങി മോഷണം; ആ പണം ഉപയോഗിച്ച് ചെയ്യുക സാമൂഹിക സേവനം; റോഡുകൾ നിർമ്മിച്ചും പാവപ്പെട്ട പെൺകുട്ടികളുടെ മാംഗല്യം നടത്തിയും കൈയടി നേടിയ ബീഹാറിലെ 'റോബിൻഹുഡ്'; ഭാര്യ ജനപ്രതിനിധി; ഇത് റോബിൻഹുഡ് സംവിധായകന്റെ വീട്ടിൽ നിന്നും ഒരു കോടിയുടെ മുതൽ കവർന്ന കള്ളന്റെ കഥ
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്