പാവങ്ങളുടെ പെൻഷനും കുട്ടികളുടെ ഉച്ചക്കഞ്ഞിയുമല്ല, അഴിമതിയും ധൂർത്തുമാണ് പിണറായി സർക്കാരിന്റെ മുൻഗണന; ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് 18 മാസത്തെ പെൻഷൻ മുടങ്ങിയെന്നത് പച്ചക്കള്ളം; നിയമസഭയിൽ ചീട്ടുകൊട്ടാരം പോലെ പൊളിഞ്ഞത് സിപിഎം കള്ളക്കഥ: സഭയിൽ ആഞ്ഞടിച്ചു വി ഡി സതീശൻ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സംസ്ഥാനത്ത് അമ്പത് ലക്ഷത്തോളം പേർക്ക് സാമൂഹിക ക്ഷേമപെൻഷൻ ലഭിക്കാത്ത പശ്ചാത്തലത്തിൽ നിയമസഭയിൽ ഈ വിഷയമാണ് ഇന്ന് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. എന്നാൽ, സർക്കാർ അനുമതി നിഷേധിക്കുകയും ചെയ്തു. അഞ്ച് മാസമായി സമൂഹിക സുരക്ഷാ പെൻഷൻ ലഭിക്കുന്നില്ലെന്ന വിഷയത്തിലാണ് പി.സി വിഷ്ണുനാഥ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയത്. പെൻഷൻ ലഭിക്കാതെ ചക്കിട്ടപ്പാറയിൽ ഭിന്നശേഷിക്കാരനായ ജോസഫ് ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലാണ് വിഷയം നിയമസഭയിൽ ഉന്നയിച്ചത്. പെൻഷൻ കിട്ടിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് അറിയിച്ചശേഷമാണ് ജോസഫ് ആത്മഹത്യ ചെയ്തത എന്നത് അടക്കമുള്ള വിഷയങ്ങൾ പരാമർശിച്ചു കൊണ്ടാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സഭയിൽ സംസാരിച്ചത്.
പെൻഷൻ കിട്ടിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് അറിയിച്ചശേഷമാണ് ജോസഫ് ആത്മഹത്യ ചെയ്തത്. ആത്മഹത്യയ്ക്കുള്ള കാരണം മരുന്നിന്റെ കുറിപ്പടിയിൽ എഴുതിവച്ചിട്ടിട്ടും ആത്മഹത്യയ്ക്ക് കാരണം സർക്കാർ അല്ലെന്ന് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ധനകാര്യമന്ത്രി പറയുന്നതെന്ന് സതീശൻ ചോദിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്ത് ഒരു വർഷം 28000 രൂപ കിട്ടിയതിനാൽ ആത്മഹത്യ ചെയ്യേണ്ട കാര്യമില്ലായിരുന്നെന്ന് പറയുന്നതിൽ എന്ത് വസ്തുതയാണുള്ളത്. ആത്മഹത്യാ കുറിപ്പിന്റെ ആധികാരികതയെ കുറിച്ചാണ് പൊലീസ് ഇപ്പോഴും അന്വേഷിക്കുന്നത്. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആത്മഹത്യയെ കുറിച്ച് ധനകാര്യമന്ത്രി നിയമസഭയിൽ പറഞ്ഞത്.
അഞ്ച് മാസം പെൻഷൻ നൽകാത്തതിൽ ഒരു കുഴപ്പവും ഇല്ലെന്ന തരത്തിലാണ് മന്ത്രി സംസാരിക്കുന്നത്. പെൻഷൻ ലഭിക്കാത്തതിനാൽ മരുന്ന് പോലും വാങ്ങാൻ സാധിക്കാത്ത അവസ്ഥയിലാണ് പാവങ്ങൾ. പെൻഷൻ കിട്ടാത്തതിനെ തുടർന്ന് ഭിക്ഷാപാത്രവുമായി ഇറങ്ങിയ മറിയ ചേട്ടത്തിക്കെതിരെ തെറ്റായ വാർത്ത നൽകിയ ദേശാഭിമാനിക്ക് ഒടുവിൽ മാപ്പ് പറയേണ്ടി വന്നു. എന്നിട്ടും അവരെ സൈബർ ഇടങ്ങളിൽ ഇപ്പോഴും ആക്രമിക്കുകയാണ്. ഇതുതന്നെയാണ് ജോസഫിന്റെ കാര്യത്തിലും ആന്തൂരിലെ സാജന്റെ കാര്യത്തിലും ചെയ്തത്. മരിച്ചാലും നിങ്ങൾ വെറുതെ വിടില്ല. - സതീശൻ പറഞ്ഞു.
അഞ്ച് മാസമായി പെൻഷൻ നൽകാത്തവരാണ് പഴയ കണക്ക് പറയുന്നത്. 2016-ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് മുടങ്ങിയ സാമൂഹിക സുരക്ഷാ പെൻഷൻ ബാധ്യത തീർക്കാൻ 806 കോടി രൂപ വേണ്ടി വന്നെന്നാണ് ധനകാര്യമന്ത്രിയായിരുന്ന തോമസ് ഐസക്ക് ധവളപത്രത്തിൽ പറഞ്ഞത്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് പെൻഷൻ 400 രൂപയായിരുന്നെന്ന് ധനമന്ത്രി കെ.എം ബാലഗോപാൽ പറഞ്ഞതും തെറ്റാണ്. 1-4-2010- ൽ 300 രൂപയായിരുന്നു പെൻഷനെന്ന് ബാലഗോപാൽ തന്നെ നിയമസഭയിൽ ചോദ്യത്തിന് മറുപടി നൽകിയിട്ടുണ്ട്. 2011- ൽ വി എസ് സർക്കാരിന്റെ അവസാന ബജറ്റിൽ പെൻഷൻ 400 രൂപയായി ഉയർത്തി.
പക്ഷെ തൊട്ടുപിന്നാലെ അധികാരത്തിലെത്തിയ ഉമ്മൻ ചാണ്ടി സർക്കാരാണ് ആ പണം നൽകിയത്. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് പെൻഷൻ തുക 2013 ൽ 500 രൂപയും 2014-ൽ 600 രൂപയായും വർധിപ്പിച്ചു. 80 വയസിന് മുകളിലുള്ളവർക്ക് 1100 രൂപയും 1200 രൂപയുമാക്കി. അച്യുതാനന്ദൻ സർക്കാർ 16 ലക്ഷം പേർക്ക് പെൻഷൻ നൽകിയപ്പോൾ ഉമ്മൻ ചാണ്ടി സർക്കാർ 35 ലക്ഷം പേർക്കാൻ പെൻഷൻ നൽകിയത്. ക്ഷേമനിധി പെൻഷനുകൾ കൂടി കൂട്ടിയാൽ അത് 44 ലക്ഷമാകും.
ഉമ്മൻ ചാണ്ടി സർക്കാർ 18 മാസം പെൻഷൻ മുടങ്ങിയെന്നാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ മാതൃഭൂമി പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ 2014 നവംബർ മുതൽ 2015 ജനുവരി വരെയുള്ള മൂന്ന് മാസത്തെ പെൻഷൻ കുടിശികയുണ്ടായിരുന്നെന്നാണ് ധനമന്ത്രിയായിരുന്ന തോമസ് ഐസക് നിയമസഭയിൽ നൽകിയ ഉത്തരത്തിൽ പറയുന്നത്. പെൻഷൻ മുടങ്ങാനുള്ള കാരണവും അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. ഡി.ബി.റ്റി സംവിധാനത്തിൽ ഗുണഭോക്താക്കളുടെ വിവരങ്ങൾ രേഖപ്പെടുത്താത്തതും തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തിയതും ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട സാങ്കേതിക തടസങ്ങളും കാരണമാണ് പെൻഷൻ മുടങ്ങിയത്.
സർക്കാർ പണം നൽകിയെങ്കിലും സാങ്കേതിക കാരണങ്ങളാലാണ് പെൻഷൻ ലഭിക്കാതിരുന്നതെന്നാണ് തോമസ് ഐസക് വിശദീകരിച്ചത്. 806 കോടിയായിരുന്നു ആ കുടിശിക. 18 മാസത്തെ പെൻഷൻ മുടങ്ങിയെന്നത് ഗീബൽസിയൻ മോഡലിൽ സിപിഎം ഉണ്ടാക്കിയ നരേറ്റീവാണ്. ഇത് ഭരണപക്ഷത്തെ എംഎൽഎമാർ പോലും വിശ്വസിച്ചിരിക്കുകയാണ്. ഒരു നുണ ആയിരം വട്ടം ആവർത്തിച്ച് പറഞ്ഞാൽ സത്യമായി മാറുമെന്നു കരുതി നിങ്ങൾ കെട്ടിപ്പൊക്കിയ ചീട്ടുകൊട്ടാരമാണ് ഇന്ന് നിയമസഭയിൽ ഇടിഞ്ഞുവീണത്- പ്രതിപക്, നേതാവ് ചൂണ്ടിക്കാട്ടി.
ക്ഷേമനിധി പെൻഷൻ വാങ്ങുന്നവർ സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങാൻ പാടില്ലെന്ന് നിങ്ങൾ ഉത്തരവിറക്കി. അംശാദായം അടച്ചാണ് ക്ഷേമനിധി പെൻഷൻ വാങ്ങുന്നത്. സമൂഹിക സുരക്ഷാ പെൻഷൻ വേറെയല്ലെ? ഇളവുകൾ വരുത്തി ഞങ്ങൾ പരമാവധി പേരെ ഉൾപ്പെടുത്തിയപ്പോൾ നിങ്ങൾ ഒഴിവാക്കി. അന്ന് 600 രൂപയാണ് നൽകിയതെങ്കിൽ ഇപ്പോൾ 1600 രൂപയല്ലേ നൽകുന്നതെന്നാണ് മന്ത്രി ചോദിക്കുന്നത്. അത് ശരിയാണ്. അന്ന് അരി വില 28 രൂപയായിരുന്നത് ഇന്ന് 60 രൂപയായി. ഏഴര വർഷത്തിന് മുൻപുള്ള വിലയാണോ ഇന്ന് മരുന്നിനുള്ളത്. 200 മുതൽ 300 ശതമാനം വരെയാണ് വില വർധനവുണ്ടായത്. അങ്ങനെയെങ്കിൽ ഇ.എം.എസിന്റെ കാലം മുതൽക്കുള്ള കണക്ക് നോക്കാം. അന്നത്തെ കണക്കും ഇന്നത്തെ കണക്കും തമ്മിൽ താരതമ്യം ചെയ്യാനാകില്ല. അങ്ങനെയെങ്കിൽ എന്തിനാണ് ശമ്പള പരിഷ്ക്കരണ കമ്മീഷൻ വയ്ക്കുന്നത്. ഇ.എം.എസിന്റെ കാലത്ത് നൽകിയ ശമ്പളം നൽകിയാൽ പോരെ? ജീവിതച്ചെലവ് വർധിക്കുമ്പോൾ കാലാകാലങ്ങളിൽ പെൻഷനും ശമ്പളവും വർധിപ്പിക്കും. നിങ്ങളുടെ കാലത്ത് ഇത്രയെ നൽകിയുള്ളൂ, ഞങ്ങൾ കൂടുതൽ നൽകി എന്ന് പറയുന്നത് ശരിയല്ല.
കഴിഞ്ഞ തെരഞ്ഞെടുപ്പ് ജയിക്കാൻ തോമസ് ഐസക്ക് പുറത്ത് നിന്ന് പണമുണ്ടാക്കി പെൻഷൻ നൽകി. അതിന്റെ പരിണിത ഫലമാണ് കെ.എൻ ബാലഗോപാൽ ഇപ്പോൾ അനുഭവിക്കുന്നത്. വരാനിരിക്കുന്ന സർക്കാരുകൾ ഇതിന്റെ ഫലം അനുഭവിക്കുമെന്ന് പ്രതിപക്ഷം അന്നേ മുന്നറിയിപ്പ് നൽകിയതാണ്. കിഫ്ബിയും പെൻഷൻ ഫണ്ടും ബജറ്റിന് പുറത്താണെങ്കിലും അന്തിമ ബാധ്യത ബജറ്റിലേക്ക് വരും. അന്ന് ഞങ്ങൾ നൽകിയ മുന്നറിയിപ്പ് ഇപ്പോൾ യാതാർത്ഥ്യമായിരിക്കുകയാണ്. സഞ്ചിത നിധിയിൽ നിന്നും പണമെടുത്ത് കടം വീട്ടേണ്ട അവസ്ഥയിലേക്ക് നിങ്ങൾ എത്തിയിരിക്കുകയാണ്.
കേരളീയം നടത്തിയത് ലോകം മുഴുവൻ ശ്രദ്ധിച്ചെന്നാണ് മുഖ്യമന്ത്രി അഭിമാനത്തോടെ പറയുന്നത്. ഓണാഘോഷം കഴിഞ്ഞ് രണ്ട് മാസം തികയുന്നതിന് മുൻപാണ് തുലാമാസത്തിൽ പണം ഇല്ലാത്ത കാലത്ത് കേരളീയം നടത്തിയത്. പെൻഷനും കുഞ്ഞുങ്ങളുടെ ഉച്ചഭക്ഷണത്തിനുമുള്ള പണവും നൽകണമെന്നതാണോ മഴക്കാലത്ത് കോടികൾ മുടക്കി കേരളീയം നടത്തണമെന്നതാണോ ഈ സർക്കാരിന്റെ മുൻഗണന? നിങ്ങൾ തന്നെയാണ് മുൻഗണന തീരുമാനിക്കേണ്ടത്. പെൻഷനോ കുഞ്ഞൾക്ക് ഭക്ഷണം നൽകുന്നതോ അല്ല നവകേരളവും കേരളീയവും നടത്തുകയെന്നതാണ് ഈ സർക്കാരിന്റെ മുൻഗണന. ധൂർത്തും അഴിമതിയുമാകരുത് സർക്കാരിന്റെ മുൻഗണന. ഭക്ഷണം കഴിക്കാനും മരുന്ന് വാങ്ങാനും പണമില്ലാത്ത 50 ലക്ഷത്തോളം പേർക്ക് നിങ്ങൾ പണം കൊടുക്കേ മതിയാകൂ. ഫെബ്രുവരി ആദ്യ ആഴ്ച പെൻഷൻ നൽകുമെന്ന് ഉറപ്പ് നൽകാൻ സർക്കാർ തയാറുണ്ടോ?- സതീശൻ ചോദിച്ചു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ലോക്സഭയിലെ ബിജെപി അക്കൗണ്ട് തുറക്കൽ തിരുവനന്തപുരത്തു നിന്നോ? തലസ്ഥാനത്ത് രാജീവ് ചന്ദ്രശേഖർ വിജയിക്കുമെന്ന് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട് ഉദ്ധരിച്ചു പത്രവാർത്ത; ശശി തരൂർ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും അടിയൊഴുക്കിൽ ആശങ്ക; തൃശൂരിൽ എൽ.ഡി.എഫ് വിജയമെന്നും കേന്ദ്ര ഇന്റലിജൻസ്
- വിമർശനത്തിയീൽ നിൽക്കവേ കെ സുധാകരനെ കണ്ട് ഇ പി ജയരാജൻ; കല്യാണ വീട്ടിൽ കണ്ടുമുട്ടിയ നേതാക്കൾ ചിരിച്ച് കൈകൊടുത്ത് കുശലം പറഞ്ഞ് പിരിഞ്ഞു; ഇ പിയെ വെട്ടിലാക്കിയ വിവാദം കത്തിയത് ബിജെപിയിലേക്ക് പോകാൻ ഇ പി ചർച്ച നടത്തിയെന്ന സുധാകരന്റെ വെളിപ്പെടുത്തലോടെ
- കേന്ദ്രമന്ത്രി സ്ഥാനം രണ്ട് വർഷത്തേക്ക് ഒഴിവ് അഭ്യർത്ഥിച്ചു; പാർട്ടി പറഞ്ഞാൽ ഉത്തരവാദിത്തം ഏറ്റെടുക്കും; അഞ്ച് വകുപ്പുകളുടെ മന്ത്രിമാർ കേരളത്തിന്റെ ചൊൽപ്പടിക്ക് നിൽക്കുന്നവരാകണം എന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്; തൃശ്ശൂരിലെ വിജയപ്രതീക്ഷയിൽ ഭാവികാര്യങ്ങളെ കുറിച്ച് പറഞ്ഞ് സുരേഷ് ഗോപി
- 13 വർഷത്തോളം 8 പെൺകുട്ടികളെ തുടർച്ചയായി ലൈംഗികമായി പീഡിപ്പിച്ചതിന് പാക്കിസ്ഥാൻ വംശജരായ 20 ഓളം കുറ്റവാളികൾക്ക് മൊത്തം 346 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി; വെസ്റ്റ് യോർക്ക്ഷയറിൽ നടത്തിയ കുറ്റങ്ങൾക്ക് ശിക്ഷ വിധിച്ച് ലീഡ്സ് ക്രൗൺ കോടതി
- അമേരിക്കയിലെ കാർ അപകടം; നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി മൃതദേഹങ്ങൾ ഉടൻ നാട്ടിലെത്തിക്കാൻ ശ്രമം: മരിച്ചവരുടെ ബന്ധുക്കൾ യുഎസിലേക്കു പോകും
- സദാസമയവും സുഹൃത്തുക്കളുമായി വീഡിയോകോളിൽ; ഭർത്താവ് ഭാര്യയുടെ കൈവെട്ടി
- തിരഞ്ഞെടുപ്പു ദിനത്തിലെ മുഖ്യമന്ത്രിയുടെ പരസ്യശാസനയോടെ പാർട്ടിയിൽ ഇ. പി ഒറ്റപ്പെട്ട നിലയിൽ; ബിജെപിയുമായി ചർച്ചയ്ക്കു തയാറായ നേതാവിനെ എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിലനിർത്തില്ല; മുതിർന്ന നേതാവിനെ പാർട്ടി പൂർണമായും തള്ളുമോ? നിർണായക സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നാളെ
- കനൗജിൽ അഖിലേഷ് മത്സരിക്കാൻ തീരുമാനിച്ചതോടെ യുപിയിൽ മത്സരം കടുപ്പിക്കാൻ കോൺഗ്രസും; അമേഠിയിലും റായ്ബറേലിയിലും രാഹുലും പ്രിയങ്കയും മത്സരിച്ചേക്കും; മത്സരത്തിന് തയ്യാറായി നിൽക്കാൻ പ്രവർത്തകർക്ക് കോൺഗ്രസ് നേതൃത്വത്തിന്റെ നിർദ്ദേശം; തിങ്കളോ ചൊവ്വയോ പത്രിക നൽകിയേക്കും
- എം ഡി എച്ച്, എവറസ്റ്റ് മസാലപ്പൊടികളിൽ ക്യാൻസറിന് കാരണമായ കീടനാശിനി: ഇന്ത്യൻ കറിപൗഡർ കമ്പനികൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് അമേരിക്കൻ ഭക്ഷ്യ മരുന്ന് സുരക്ഷാ ഏജൻസിയും; ഹോങ്കോങ്ങിലെ നിരോധനത്തിന് പിന്നാലെ അമേരിക്കൻ മാർക്കറ്റിലും വൻ തിരിച്ചടി
- മൂന്നാം ലോക മഹായുദ്ധത്തിനൊപ്പം 2024 ൽ മൂന്ന് ദിവസമുള്ള ഇലക്ട്രോണിക് ബ്ലാക്ക് ഔട്ടും പ്രവചിച്ച് ബ്രസീലിലെ, ജീവിച്ചിരിക്കുന്ന നോസ്ട്രഡാമസ് എന്നറിയപ്പെടുന്ന പ്രവാചകൻ; ഇലക്ട്രോ മാഗ്നറ്റിക് പൾസ് സാങ്കേതിക വിദ്യയാൽ സംഭവിക്കുന്ന അവസ്ഥ ലോകത്തെ നിശ്ചലമാക്കുമെന്നും പ്രവചനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അന്ന് മാളികപ്പുറം സിനിമയെക്കുറിച്ച് നല്ല റിവ്യൂ ഇട്ടതിന് സിപിഐക്കാരന്റെ സ്ഥാപനം അടിച്ചുതകർത്തു; ഇന്ന് ജയ് ഗണേശിനെതിരെ സൈബർ ഹേറ്റ് കാമ്പയിൻ; ഗോഡ്ഫാദർമാരില്ലാതെ വളർന്ന നടനെ ഭയക്കുന്നതാര്? മലയാള സിനിമയിലെ കോക്കസിന്റെ ഇര? ഉണ്ണി മുകുന്ദൻ വീണ്ടും വാർത്തകളിൽ
- അത്യാഡംബര കാറിൽ കറങ്ങി മോഷണം; ആ പണം ഉപയോഗിച്ച് ചെയ്യുക സാമൂഹിക സേവനം; റോഡുകൾ നിർമ്മിച്ചും പാവപ്പെട്ട പെൺകുട്ടികളുടെ മാംഗല്യം നടത്തിയും കൈയടി നേടിയ ബീഹാറിലെ 'റോബിൻഹുഡ്'; ഭാര്യ ജനപ്രതിനിധി; ഇത് റോബിൻഹുഡ് സംവിധായകന്റെ വീട്ടിൽ നിന്നും ഒരു കോടിയുടെ മുതൽ കവർന്ന കള്ളന്റെ കഥ
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്