'അൻപതിനായിരം ഹിന്ദുക്കളെ കൊന്നൊടുക്കും' എന്ന് പ്രഖ്യാപിച്ച തൽവീന്ദർ സിങ് പർമാറിനെ വിട്ടുതരാതെ മുഖം തിരിച്ചത് ജസ്റ്റിൻ ട്രൂഡോയുടെ പിതാവ് പിയറി ട്രൂഡോ; കനിഷ്‌ക കൂട്ടക്കുരുതിയിലും നിഷേധാത്മകഭാവം; ട്രൂഡോ ഖലിസ്ഥാൻ വിഷയത്തിൽ പിന്തുടരുന്നത് പിതാവിന്റെ പാത
മറുനാടൻ ഡെസ്‌ക്
ഒട്ടാവ: ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജറിനെ വെളുപ്പിക്കാനിറങ്ങിയ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ കളി ബൂമറാങ് ആയിരിക്കുകയാണ്. വിചാരിച്ചത് പോലെ ആരും ഇന്ത്യയെ പഴിക്കുന്നില്ല. ട്രൂഡോ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മറവിൽ ഭീകരർക്ക് ഒത്താശ ചെയ്യുന്നുവെന്ന ആരോപണത്തിന് കൃത്യമായ മറുപടിയില്ലാത്തതാണ് കാരണം. ഖലിസ്ഥാനികളോടുള്ള മൃദുസമീപനം, ജസ്റ്റിൻ ട്രൂഡോയുടെ കാലത്ത് ഒതുങ്ങി നിൽക്കുന്നില്ല. ട്രൂഡോയുടെ പിതാവും കാനഡയുടെ 15 ാ മത് പ്രധാനമന്ത്രിയുമായിരുന്ന പിയറി ഏലിയട്ട് ട്രൂഡോയുടെ കാലത്തും, ഖലിസ്ഥാൻവാദികളോടുള്ള സോഫ്റ്റ്‌കോണർ പലപ്പോഴും ബന്ധം വഷളാക്കിയിരുന്നു.
ജസ്റ്റിൻ ട്രൂഡോ ആദ്യം ഇന്ത്യയിൽ എത്തിയത് 2018 ലാണ്. പിന്നീട് 2023 ൽ ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാനും. രണ്ടുസമയത്തും അത്ര ഊഷ്മളമായ സ്വീകരണമല്ല ട്രൂഡോയ്ക്ക് കിട്ടിയത്. ട്രൂഡോയുടെ പിതാവിന്റെ കാലത്തും കഥ വ്യത്യസ്തമായിരുന്നില്ല. 1971 ജനുവരിയിൽ പിയറി ട്രൂഡോ അഞ്ചുദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയിരുന്നു. ഒട്ടകപുറത്ത് സവാരി, കാളയെ ലാളിക്കൽ, ഗംഗാനദി കാണൽ, ലോക്കോമോട്ടീവ് ഫാക്ടറി സന്ദർശനം, താജ്മഹൽ സന്ദർശനം അങ്ങനെ അച്ഛൻ ട്രൂഡോയുടെ സന്ദർശനം രസകരമായി പോകുമ്പോഴും കല്ലുകടികൾ ഉണ്ടായിരുന്നു.
ഖലിസ്ഥാൻ മാത്രമല്ല ആണവ പരീക്ഷണവും കല്ലുകടിയായി
ഖലിസ്ഥാൻ പ്രശ്‌നം മാത്രമല്ല, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ പാലം തകർത്തത്. ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണത്തെ തുടർന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായത്. ഇന്ത്യ ആണവപരീക്ഷണം നടത്തിയതോടെ, കാനഡ ആണവ സഹകരണം നിർത്തി വച്ചു. ആണവോർജ്ജം ഉത്പാദിപ്പിക്കാനായി, സമ്പുഷ്ട യുറേനിയം ഉപയോഗിക്കാൻ കാനഡയിലെ കാൻഡു റിയാക്ടർ അനുവദിച്ചിരുന്നു. അത് ഇന്ത്യയെ പോലെ വികസ്വര രാജ്യങ്ങൾക്ക് ഗുണകരവുമായിരുന്നു. വില കുറഞ്ഞ ആണവോർജ്ജ ഉത്പാദനത്തിനായുള്ള ഇന്ത്യയുടെ സിവിൽ ആണവ പരിപാടിയുമായി അമേരിക്കയും കാനഡയും സഹകരിച്ചിരുന്നു. പരിപാടി സമാധാനപരമായ ആവശ്യങ്ങൾക്കാണെന്നും, ഇന്ത്യ ആണവ പരീക്ഷണം നടത്തിയാൽ ആണവ സഹകരണം റദ്ദാക്കുമെന്നും പിയറി ട്രൂഡോ മുന്നറിയിപ്പ് നൽകിയിരുന്നു.
1974-ൽ, പിയറി ട്രൂഡോയുടെ സന്ദർശനത്തിന് മൂന്ന് വർഷത്തിന് ശേഷം, കനേഡിയൻ സഹകരണത്തോടെയുളാള സിറസ് റിയാക്ടറിൽ നിന്നുള്ള പ്ലൂട്ടോണിയം ഉപയോഗിച്ച് ഇന്ത്യ പൊഖ്റാനിൽ ആണവ പരീക്ഷണം നടത്തിയെന്ന് സ്റ്റാൻഫോർഡ് സർവകലാശാലയുടെ ഗവേഷണ പ്രബന്ധത്തിൽ പറയുന്നു. ഹോമി ജെ ബാബയുടെ നേതൃത്വത്തിൽ കാനഡയുടെ സഹകരണത്തോടെ, നിർമ്മിച്ച സിറസ് റിയാക്ടർ 1960 ജൂലൈയിലാണ് കമ്മീഷൻ ചെയ്തത്.
തങ്ങൾ സമാധാന ആവശ്യങ്ങൾക്കാണ് ആണവ പരീക്ഷണം നടത്തിയതെന്നും കാനഡയുമായുള്ള കരാർ വ്യവസ്ഥകൾ ലംഘിച്ചിട്ടില്ലെന്നും ഇന്ത്യ വാദിച്ചെങ്കിലും വിലപ്പോയില്ല. പിയറി ട്രൂഡോ ഇന്ത്യയുടെ ആണവ പരിപാടിക്കുള്ള സഹകരണം നിർത്തി വച്ചുവെന്ന് മാത്രമല്ല, ഇന്ത്യയിലെ ആണവ റിയാക്ടറിൽ പ്രവർത്തിച്ചിരുന്ന കനേഡിയൻ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുകയും ചെയ്തു. സമാധാനപരമായ ആവശ്യങ്ങൾ മുൻനിർത്തി ആണവപരീക്ഷണം നടത്തുന്നതിനെ കാനഡയുടെയും അമേരിക്കയുടെയും കരാറുകൾ വിലക്കിയിരുന്നില്ല എന്നാണ് പിന്നീട് പുറത്തുവന്ന വിവരം.
എന്തായാലും, മഞ്ഞുരുകാൻ സമയമെടുത്തു. 2010ൽ ജി 20 ഉച്ചകോടിക്കായി കാനഡയിൽ എത്തിയ അന്നത്തെ പ്രധാനമന്ത്രി മന്മോഹൻ സിങ് ആണവ സഹകരണ കരാർ ഒപ്പുവെച്ചതോടെയാണ് ഇക്കാര്യത്തിൽ മാറ്റം വന്നത്.
പിയറി ട്രൂഡോയുടെ ഖലിസ്ഥാനി പ്രേമവും വിള്ളൽ വീഴ്‌ത്തി
പൊഖ്‌റാൻ ആണവപരീക്ഷണം മാത്രമല്ല, ഖലിസ്ഥാൻ ഭീകരർക്കെതിരെ നടപടി എടുക്കാൻ പിയറി ട്രൂഡോ തയ്യാറാകാത്തതും, ഇന്ത്യ-കാനഡ ബന്ധത്തിൽ വലിയ വിള്ളൽ വീഴ്‌ത്തി. കാനഡയുടെ മൊത്തം ജനസംഖ്യയുടെ രണ്ടുശതമാനം മാത്രമാണ് സിഖ്കാരുള്ളത്. എന്നാൽ രാഷ്ട്രീയമായി വലിയ സ്വാധീനമാണ് കാനഡയിൽ സിഖ്‌വംശജർക്കുള്ളത്. സിഖ് ഭീകരരും കാനഡയിൽ അഭയം പ്രാപിച്ചരിൽ ഉണ്ടായിരുന്നു.
അത്തരത്തിലൊരാളായിരുന്നു തൽവീന്ദർ സിങ് പർമർ. പഞ്ചാബിൽ രണ്ട് പൊലീസുകാരെ വധിച്ച ശേഷമാണ് പർമർ കാനഡയിൽ അഭയം തേടിയത്. ഖലിസ്ഥാൻ സംഘടനയായ ബബ്ബർ ഖൽസയിൽ അംഗമായിരുന്നു പാർമർ. വിദേശത്തുള്ള ഇന്ത്യൻ മിഷനുകൾക്ക് നേരെ ആക്രമണത്തിനും വർഗീയ കൊലപാതകങ്ങൾക്കും ആഹ്വാനം ചെയ്തു. പാർമറെ കൈമാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും പിയറി ട്രൂഡോയുടെ നേതൃത്വത്തിലുള്ള സർക്കാർ അഭ്യർത്ഥന നിരസിച്ചു. മാത്രമല്ല ഇന്ത്യയിൽ നിന്ന് അയച്ച ഇന്റലിജൻസ് മുന്നറിയിപ്പുകൾ പോലും കാനഡ മൈൻഡ് ചെയ്തില്ല.
കനിഷ്‌ക വിമാന ബോംബാക്രമണം
19 ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ, സിഖ് സമൂഹം കനേഡിയൻ സമൂഹത്തിന്റെ ഭാഗമായിരുന്നു. ഇപ്പോൾ എട്ടു ലക്ഷത്തോളം സിഖുകാർ കാനഡയിലുണ്ട്. ജനസംഖ്യയുടെ 2.1 ശതമാനത്തോളം വരുന്ന സിഖ് സമൂഹത്തിന്റെ ആന്തരികപ്രശ്‌നമായി മാത്രം വീക്ഷിച്ചുകൊണ്ട് ഭീകരവാദത്തോട് മൃദുസമീപനം സ്വീകരിക്കുന്നത് വോട്ട് ബാങ്ക് രാഷ്ട്രീയം കൊണ്ടാണെന്നാണ് ആരോപണം. ബബ്ബർഖൽസാ ഇന്റർനാഷണലിന്റെ സ്ഥാപകനും, 'കനിഷ്‌ക'യിലെ ബോംബാക്രമണം അടക്കം ഒട്ടേറെ കേസുകളിലെ പ്രതിയുമായ തൽവീന്ദർ പർമാറിനെ ഇന്ത്യക്കു വിട്ടുതരാൻ ഒരിക്കലും കാനഡ തയ്യാറായിരുന്നില്ല. 'അൻപതിനായിരം ഹിന്ദുക്കളെ കൊന്നൊടുക്കും' എന്ന് പരസ്യമായി പ്രഖ്യാപിച്ച പർമാറിനെ വിട്ടുതരാത്തതിൽ, 1982-ൽ ഇന്ദിരാഗാന്ധി, കനേഡിയൻ പ്രധാനമന്ത്രിയായിരുന്ന പിയറി ട്രൂഡോയെ പ്രതിഷേധം അറിയിച്ചിരുന്നു. ഇന്ത്യയുടെ കോമൺവെൽത്ത് അംഗത്വം കേവലം സാങ്കേതികം മാത്രമായതുകൊണ്ട് കുറ്റവാളികളെ കൈമാറാനുള്ള കോമൺവെൽത്ത് പ്രോട്ടോകോൾ ഇന്ത്യയുടെ കാര്യത്തിൽ ബാധകമല്ല എന്ന നിഷേധാത്മക നിലപാടാണ് അന്ന് പിയറി ട്രൂഡോ സ്വീകരിച്ചത്.
1985 ജൂണിൽ, ഖലിസ്ഥാൻ ഭീകരർ വിമാന ആക്രമണം നടത്താൻ സാധ്യത ഉണ്ടെന്നും, മുൻകരുതൽ കൈക്കൊള്ളണമെന്നും ഇന്ത്യയുടെ ഇന്റലിജൻസ് ഏജൻസികൾ അടിയന്തര സന്ദേശം അയച്ചിരുന്നു. എന്നാൽ, ഒരുഫലവുമുണ്ടായില്ല.1985 ജൂൺ 23 ന് അത് സംഭവിച്ചു. ടൊറന്റോയിൽ നിന്ന് ലണ്ടനിലേക്ക് പറന്ന കനിഷ്‌ക( എയർ ഇന്ത്യ ഫ്‌ളൈറ്റ് 182) യിൽ രണ്ടു സ്യൂട്ട് കേസുകളിൽ സ്ഥാപിച്ച ബോംബ് ജീവനെടുത്തത് 329 യാത്രക്കാരുടെയാണ്.
കൊല്ലപ്പെട്ടവരിൽ ഏറിയപങ്കും കനേഡിയൻ പൗരന്മാരായിരുന്നു. കാനഡ സംരക്ഷിച്ച പാർമറിനെ 1992 ൽ പഞ്ചാവ് പൊലീസ് വകവരുത്തി. ഈ വർഷം ജൂണിൽ, കാനഡയിലെ വിവിധ സ്ഥലങ്ങളിൽ പാർമറിന്റെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.
പാർമർ അടക്കം കനിഷ്‌ക ബോംബിങ് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടവരിൽ, ഒരാൾ ഒഴിച്ച് എല്ലാവരെയും വെറുതെ വിട്ടിരുന്നു. ഇന്ദർജിത്ത് സിങ് റെയാത്തിനെ മാത്രം 15 വർഷത്തേക്ക് ജയിലിലിട്ടു. ഇന്ത്യക്ക് തൃപ്തികരമായ രീതിയിൽ നടപടി സ്വീകരിക്കാൻ പിയറി ട്രൂഡോ തയ്യാറായിരുന്നില്ല.
പിതാവിന്റെ പാത പിന്തുടർന്ന് ജസ്റ്റിൻ ട്രൂഡോ
ട്രൂഡോയുടെ പാർട്ടി കാനഡയിൽ അധികാരത്തിൽ എത്തിയത് സിഖ് സംഘടനയായ എൻഡിപിയുടെ പിന്തുണയോടെയാണ്. 2021ലെ കാനഡ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വെറും 152 സീറ്റുകൾ മാത്രമാണ് ജസ്റ്റിൻ ട്രൂഡോയുടെ ലിബറൽ പാർട്ടിക്ക് നേടാനായത്. 338 അംഗങ്ങളുള്ള കാനഡ പാർലമെന്റിൽ കേവല ഭൂരിപക്ഷം കിട്ടാൻ 170 എംപിമാർ വേണം. വീണ്ടും പ്രധാനമന്ത്രിയാകാൻ ജസ്റ്റിൻ ട്രൂഡോയെ സഹായിച്ചത് ജഗ് മീത് സിങ്ങ് എന്ന സിഖ് നേതാവിന്റെ എൻഡിപി എന്ന പാർട്ടിയാണ്. ജഗ് മീത് സിങ്ങാകട്ടെ കടുത്ത ഖലിസ്ഥാൻ വാദിയാണ്. കാനഡയിലെ 7.7 ലക്ഷം സിഖുകാരുടെ പിന്തുണയും ജഗ് മീത് സിങ്ങിന്റെ എൻഡിപി പാർട്ടിക്കുണ്ടെന്ന് പറയപ്പെടുന്നു.
.ഖലിസ്ഥാന് വാദികൾക്ക് ഇന്ത്യയിൽ വിഘടനവാദപ്രവർത്തനങ്ങൾ നടത്താൻ പണം കാനഡയിൽ നിന്നും വരുന്നതായി പറയുന്നു. ഇതിനെ എതിർക്കാൻ ഈയിടെ ജി20 സമ്മേളനത്തിന് ഇന്ത്യയിൽ എത്തിയ ട്രൂഡോയോട് ഇന്ത്യൻ പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം ഇതുവരെയും അതിന് തയ്യാറായിട്ടില്ല. അതിന് മുതിർന്നാൽ ജഗ് മീത് സിങ്ങിന്റെ എൻഡിപി പാർട്ടി പിന്തുണ പിൻവലിക്കും. അതോടെ ജസ്റ്റിൻ ട്രൂഡോ സർക്കാർ നിലംപൊത്തും. മാത്രമല്ല അടുത്തവന്ന അഭിപ്രായസർവേകളിലും വെറും 30 ശതമാനം വോട്ട് മാത്രം കിട്ടി ട്രൂഡോ കർക്കാർ പിന്നിലാണ്.
ട്രൂഡോ വന്നതോടെ വീര്യം കൂടുന്നു
90 കളുടെ അവവാനം ഇന്ത്യയിൽ ഖലിസ്ഥാൻവാദം അവസാനിച്ചെങ്കിലും കാനഡയിൽ അത് ശക്തമായി തന്നെ നിലനിന്നു. 2010ൽ ടോറൻടോയിൽ ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ അന്നത്തെ പ്രധാനമന്ത്രി മന്മോഹൻ സിങ്, കനേഡിയൻ പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപറുമായി കൂടിക്കാഴ്ച നടത്തുകയും തങ്ങളുടെ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.
2015 ൽ ജസ്റ്റിൻ ട്രുഡോ അധികാരത്തിലെത്തിയതിനു ശേഷമാണ് ഖലിസ്ഥാൻ വാദങ്ങൾ ശക്തമായി തിരിച്ചുവന്നത്. ഖലിസ്ഥാൻ അനുകൂലികളായിട്ടുള്ളവർ ആ തിരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടിയെ ശക്തമായി പിന്തുണച്ചു. എയർ ഇന്ത്യ വിമാനം ആക്രമിച്ച സംഭവത്തിൽ റിപുദമാൻ സിങ് മാലിക് എന്ന ഖാലിസ്ഥാൻ അനുകൂലിക്കെതിരെ ഇന്ത്യ കേസെടുത്തെങ്കിലും ഒടുവിൽ വിട്ടയയ്ക്കേണ്ടി വന്നു. ആ സമയത്ത് ഇന്ത്യൻ സർക്കാരിനെ അഭിനന്ദിച്ചുകൊണ്ട് 2022 ൽ കനേഡിയൻ സർക്കാർ കത്തെഴുതിയിരുന്നു.
ഖലിസ്ഥാൻ വാദികൾക്കെതിരെ നടപടിയില്ല
കാനഡയിൽ അക്രമാസക്ത പ്രക്ഷോഭങ്ങളും പ്രചാരണവും നടത്തുന്ന ഖാലിസ്ഥാൻ ഭീകരർക്കെതിരെ നടപടിയെടുക്കണമെന്ന് ഭാരതം നിരന്തരം ആവശ്യപ്പെട്ടിട്ടും കാനഡയുടെ ഭാഗത്തുനിന്ന് അനുകൂല പ്രതികരണമല്ല ഉണ്ടായിട്ടുള്ളത്. ഖാലിസ്ഥാൻ ഭീകരവാദികൾ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ വധിക്കുന്നതിന്റെ നിശ്ചലദൃശ്യം ഒരു പ്രകടനത്തിൽ പ്രദർശിപ്പിക്കുകയുണ്ടായി. കനേഡിയൻ സർക്കാരിൽനിന്നു ലഭിക്കുന്ന തന്ത്രപരമായ പിന്തുണയാണ് ഇത്തരം ചെയ്തികൾക്ക് ഭീകരരെ പ്രേരിപ്പിക്കുന്നത്. ഇത്തരം പ്രവൃത്തികൾക്കെതിരായുള്ള ഭാരതത്തിന്റെ പ്രതിഷേധം നിലനിൽക്കുമ്പോഴാണ് ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാർ കൊല്ലപ്പെടുന്നത്. ഇപ്പോഴിതാ കൊടുംകുറ്റവാളിയായ സുഖ്ദൂൾ സിങ്ങും കാനഡയിൽ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരിക്കുന്നു. 2017 ൽ വ്യാജരേഖ നിർമ്മിച്ച് ഇന്ത്യയിൽനിന്ന് കടന്നുകളഞ്ഞയാളാണ് സുഖ്ദൂൾ. എൻഐഎ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കൊലചെയ്യപ്പെട്ടിരിക്കുന്നത്.
കാനഡയിലെ ഹിന്ദുക്കൾ ഇന്ത്യയിലേക്ക് തിരിച്ചുപോകണമെന്നും അതല്ലെങ്കിൽ അവർക്ക് നേരെ പ്രത്യാഘാതമുണ്ടാകുമെന്നും ഖലിസ്ഥാൻ നേതാവ് ഗുർപത് വന്ത് സിങ്ങ് പന്നു ആഹ്വാനം ചെത്തിരിക്കയാണ്. പക്ഷേ ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു. ഇത്തരം വംശീയ വെറുപ്പിന് കാനഡയിൽ സ്ഥാനമില്ലെന്ന് കാനഡയിലെ ഗുർപത് വന്ത് സിങ്ങ് പന്നു വെട്ടിലായത്. ഇന്ത്യൻ സർക്കാർ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച നേതാവാണ് പിന്നു. ഡൽഹിയിൽ ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ കാനഡയിലെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്ത്യയിൽ വന്നപ്പോൾ കാനഡയുടെ മണ്ണിൽ നിന്നുകൊണ്ട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായേയും വധിക്കുമെന്ന് പരസ്യമായി ഭീഷണി മുഴക്കിയ നേതാവാണ് ഗുർ പത് വന്ത് സിങ്ങ് പന്നു.
ഖലിസ്ഥാൻ തീവ്രവാദി നിജ്ജറിന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യൻ സർക്കാരിന് ബന്ധമുണ്ടെന്ന് പ്രഖ്യാപിച്ച കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അന്താരാഷ്ട്ര തലത്തിൽ നിന്നും യാതൊരു പിന്തുണയും കിട്ടാതെ കൂടുതൽ ഒറ്റപ്പെടുകയാണ്. കഴിഞ്ഞ ദിവസം കാനഡയുടെ പാർലമെന്റിൽ പ്രഖ്യാപനം നടത്തിയത് അന്താരാഷ്ട്ര മാധ്യമങ്ങൾ വലിയ വാർത്തയാക്കിയിരുന്നു. എന്നാൽ ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികളിൽ നിന്നു പോലും ജസ്റ്റിൻ ട്രൂഡോയ്ക്ക് പിന്തുണ ലഭിച്ചില്ല.
ഇന്ത്യയ്‌ക്കെതിരെ പിന്തുണ തേടി ട്രൂഡോ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, യുകെ പ്രധാനമന്ത്രി ഋഷി സുനക്, ഫ്രാൻസ് പ്രസിഡന്റ് മാക്രോൺ എന്നീ നേതാക്കളുടെ പിന്തുണ അഭ്യർത്ഥിച്ചെങ്കിലും ആരും പരസ്യമായി ഇന്ത്യാ സർക്കാരിനെ തള്ളിപ്പറയാൻ തയ്യാറായില്ല. ഇന്ത്യയുമായുള്ള വ്യാപാരബന്ധം തുടരുമെന്ന് പ്രഖ്യാപിക്കുകയും കൂടി ചെയ്തൂ യുകെ പ്രധാനമന്ത്രി ഋഷി സുനക്. ഇതോടെ ഫലത്തിൽ ട്രൂഡോ ഒറ്റപ്പെട്ട അവസ്ഥയാണ്.
- TODAY
- LAST WEEK
- LAST MONTH
- എട്ടിൽ ജയമുറപ്പിച്ച് ഇടതുപക്ഷം; പോളിങ് കുറഞ്ഞത് സിപിഎമ്മിന് ആഹ്ലാദം; ഇരുപതും നേടുമെന്ന വിലയിരുത്തലിൽ യുഡിഎഫ്; തിരുവനന്തപുരവും തൃശൂരും പ്രതീക്ഷിച്ച് ബിജെപി; കൂട്ടിക്കിഴക്കലുകളിലെ മുന്നണി പ്രതീക്ഷകൾ ഇങ്ങനെ; ഇത് തരംഗം മാറി നിന്ന കേരളാ വോട്ടെടുപ്പ്
- പാപിയുടെ കൂടെ ശിവശങ്കരൻ കൂടിയാൽ ശിവശങ്കരനും പാപിയാകും! അഡ്വ ജയശങ്കറിന്റെ ഈ വാക്കുകളിൽ നിറയുന്നതും പിണറായി കൂട്ടുകെട്ടിന്റെ കാണാപ്പുറങ്ങൾ; നടപടി എടുത്താൽ ഇപി പൊട്ടിത്തെറിക്കുമോ? വിനു വി ജോണിന്റെ 'കുതിരപ്പവൻ' ചർച്ചകളിൽ എത്തുമ്പോൾ
- ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം; കണ്ടെത്തിയത് ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിൽ
- മദ്യലഹരിയിൽ മുൻ സുഹൃത്തുമായി സംഘർഷം; യുവതിയെ പിന്തിരിപ്പിക്കാനുള്ള ശ്രമം സംഘർഷമായി; കൂട്ടൂകാരുമായി തിരിച്ചെത്തി ചങ്ങനാശ്ശേരിക്കാരിയുടെ പൂണ്ടുവിളയാട്ടം; പനമ്പിള്ളിനഗറിൽ നൈറ്റ് കഫേ അടിച്ചു തകർത്ത് 'പെൺ പ്രതികാരം'!
- പാപിയുടെ കൂടെ കൂടി പാപിയായ ശിവനെ സിപിഎമ്മും മുഖ്യമന്ത്രിയും കൈവിട്ടു; പിണറായിയുടെ വാക്ക് വലിയൊരു മുന്നറിയിപ്പ് എന്ന ഗോവിന്ദന്റെ വാക്കുകളിലും നിറയുന്നത് ശാസനാ സ്വഭാവം; ഇപി ജയരാജൻ വീണ്ടും അവധിയെടുത്തേക്കും? ഇടതു കൺവീനർ സ്ഥാനവും ഒഴിയാൻ സന്നദ്ധൻ; സിപിഎം സെക്രട്ടറിയേറ്റ് നിർണ്ണായകമാകും
- പോളിങ് കുറയുന്നതിന്റെ ഗുണം കിട്ടുക ഇടതുപക്ഷത്തിനോ? ശക്തമായ ത്രികോണ പോര് നടന്നിടത്ത് പോലും വോട്ടർമാരിൽ ആവേശമില്ല; ശതമാനക്കണക്കിൽ വോട്ടിങ് കുറഞ്ഞത് ഏഴ് ശതമാനത്തിൽ അധികം; ചൂടും പ്രതിസന്ധിയായി; ക്രമീകരണങ്ങളിലെ പാളിച്ച ചർച്ചയാക്കാൻ യുഡിഎഫ്; സംസ്ഥാനത്ത് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടന്നില്ലെന്ന് ആരോപണം
- യുവതിയെക്കാൾ ഉയരം കുറവുള്ള റെയ്ക്കിൽ തൂങ്ങി മരിക്കുന്നത് എങ്ങനെ? നിലത്തിരിക്കുന്ന മൃതദേഹത്തിന് ചുറ്റും പണം വലിച്ചെറിഞ്ഞിരിക്കുന്നത് എന്തുകൊണ്ട്? അതിവ സുരക്ഷാ മേഖലയിൽ എത്തിയതും അവ്യക്തത; ചെന്നൈ റെയിൽവേ സ്റ്റേഷനിലെ മലയാളി നഴ്സിന്റെ മരണം ദുരൂഹം
- മൂന്നാറിൽ ഭർത്താവിന്റെ സുഹൃത്തിന്റെ വീട്ടിൽ യുവതി മരിച്ച സംഭവം; കാരണം ഹൃദയാഘാതാം
- അമേരിക്കയിലെ കലിഫോർണിയയിൽ കാർ മരത്തിലിടിച്ച് അപകടം; രണ്ട് കുട്ടികളടക്കം മലയാളി കുടുംബത്തിലെ നാലു പേർ മരിച്ചു
- കണ്ണൂരിൽ നടന്ന പാർട്ടി കോൺഗ്രസിന്റെ വേദി അലങ്കരിച്ചത് ബിജെപി നേതാവിന്റെ ഇവന്റ് മാനേജ്മെന്റ് കമ്പനി! ഇപിയുടെ ജാവദേക്കറുമായുള്ള കൂടിക്കാഴ്ച്ചാ വിവാദങ്ങൾ പുകയുമ്പോൾ കൂടുതൽ വിവരങ്ങൾ ചർച്ചകളിലേക്ക്; കണ്ണൂരിലെ സിപിഎമ്മിൽ പുകച്ചിലുകൾ തുടങ്ങുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- അന്ന് മാളികപ്പുറം സിനിമയെക്കുറിച്ച് നല്ല റിവ്യൂ ഇട്ടതിന് സിപിഐക്കാരന്റെ സ്ഥാപനം അടിച്ചുതകർത്തു; ഇന്ന് ജയ് ഗണേശിനെതിരെ സൈബർ ഹേറ്റ് കാമ്പയിൻ; ഗോഡ്ഫാദർമാരില്ലാതെ വളർന്ന നടനെ ഭയക്കുന്നതാര്? മലയാള സിനിമയിലെ കോക്കസിന്റെ ഇര? ഉണ്ണി മുകുന്ദൻ വീണ്ടും വാർത്തകളിൽ
- അത്യാഡംബര കാറിൽ കറങ്ങി മോഷണം; ആ പണം ഉപയോഗിച്ച് ചെയ്യുക സാമൂഹിക സേവനം; റോഡുകൾ നിർമ്മിച്ചും പാവപ്പെട്ട പെൺകുട്ടികളുടെ മാംഗല്യം നടത്തിയും കൈയടി നേടിയ ബീഹാറിലെ 'റോബിൻഹുഡ്'; ഭാര്യ ജനപ്രതിനിധി; ഇത് റോബിൻഹുഡ് സംവിധായകന്റെ വീട്ടിൽ നിന്നും ഒരു കോടിയുടെ മുതൽ കവർന്ന കള്ളന്റെ കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍