ലോട്ടറി അടിച്ചെന്ന് പറഞ്ഞ് ടിക്കറ്റ് വാങ്ങി; പണം അനുവദിച്ചെന്ന് അറിയിപ്പും വന്നു; തുക ലഭിക്കാതെ വന്നപ്പോൾ അന്വേഷിച്ചു ചെന്ന സമ്മാന ജേതാവിനോട് അക്കം പിശകിയെന്ന് ലോട്ടറി വകുപ്പ്: കൊടുംചതിയിൽ വഴിയാധാരമായത് രോഗിയായ വയോധികൻ
പത്തനംതിട്ട: കിലുക്കത്തിലെ കിട്ടുണ്ണിയുടെ അവസ്ഥയാണ് പത്തനംതിട്ടയിലെ ഹോട്ടൽ തൊഴിലാളിയായ കാസിം മുസ്തഫ എന്ന വയോധികന്. ലോട്ടറി അടിച്ചെന്ന് പത്രത്തിലും ഗസറ്റിലും എന്തിന് ലോട്ടറി വകുപ്പിലും അറിയിപ്പു വന്നു. സമ്മാനം വാങ്ങാൻ കൈ നീട്ടി കാത്തിരുന്ന കാസിമിന് നികുതി ഒഴിവാക്കി ബാക്കി തുക എത്തുമെന്ന് ലോട്ടറി വകുപ്പിൽ, നിന്ന് പിന്നെയും കത്തു വന്നു. കാത്തിരുന്ന്, കാത്തിരുന്ന് പുഴ മെലിഞ്ഞ ഒരു നാളിൽ കാസിം സമ്മാനത്തുക തേടി ലോട്ടറി വകുപ്പിനെ സമീപിച്ചു. നിങ്ങൾക്ക് ലോട്ടറി അടിച്ചിട്ടില്ല. നറുക്കെടുപ്പ് ഫലം എഴുതിയെടുത്ത ക്ലാർക്കിന് വന്ന തെറ്റാണ്. നമ്പർ മാറിയാണ് ഫലം പ്രസിദ്ധീകരിച്ചത് എന്നായിരുന്നു മറുപടി. ഇടിവെട്ടേറ്റ പോലെ നിൽക്കാൻ മാത്രമേ ഈ വയോധികനായുള്ളൂ. ജീവിതകാലം മുഴുവൻ ഹോട്ടൽ തൊഴിലാളിയായി ജോലി ചെയ്ത കാസിം മുസ്തഫയ്ക്ക് മൂന്നു സെന്റ് ഭൂമിയിലെ കൂരയിലേക്ക് 72-ാം വയസിൽ രോഗവും കൂട്ടുവന്നു. അതിനു പിന്നാലെ ലക്ഷാധിപതിയെന്നു മോഹിപ്പിച്ച് ലോട്ടറി വകുപ്പ് ചതിച്ചു.
ആ കഥ ഇങ്ങനെയാണ്: 2015 ജൂൺ 30. തലേന്നത്തെ വിൻവിൻ ലോട്ടറി 314-ാം നറുക്കെടുപ്പിന്റെ ഫലം പത്രങ്ങളിൽ അച്ചടിച്ചുവന്നു. രണ്ടാം സമ്മാനമായ അഞ്ചു ലക്ഷം രൂപ ലഭിച്ച ടിക്കറ്റിന്റെ നമ്പർ ഡബ്ല്യു.എസ് 821067. ആ ടിക്കറ്റ് കാസിം മുസ്തഫയുടെ കൈയിൽ! രോഗബാധിതനായ വയോധികനു ലഭിച്ച ദൈവാനുഗ്രഹം എന്നു പറഞ്ഞ് നാട്ടുകാരും സന്തോഷിച്ചു. പിറ്റേന്നു തന്നെ ടിക്കറ്റ് ഐ.ഒ.ബി. അധികൃതർക്ക് കൈമാറി. പിന്നെ സമ്മാനത്തുകയ്ക്കായുള്ള കാത്തിരിപ്പ്.
വൈകാതെ ലോട്ടറി ഡയറക്ടറേറ്റിൽ നിന്നുള്ള കത്തുകിട്ടി. തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ്, പാൻ കാർഡ്, റേഷൻ കാർഡ് എന്നിവയുടെ കോപ്പി ഗസറ്റഡ് ഓഫീസറെക്കൊണ്ട് സാക്ഷ്യപ്പെടുത്തി നൽകാനായിരുന്നു അറിയിപ്പ്. നടക്കാൻ പോലും ബുദ്ധിമുട്ടുള്ള കാസിം ഒടുവിൽ പാൻകാർഡ് സംഘടിപ്പിച്ചു. രേഖകളെല്ലാം ബാങ്കിൽ നൽകി. നികുതി കഴിച്ചുള്ള 3.14 ലക്ഷം രൂപ വൈകാതെ ലഭിക്കുമെന്ന് ലോട്ടറി ഡയറക്ടറേറ്റിൽ നിന്നുള്ള അറിയിപ്പും കിട്ടി. മക്കളുടെ കഷ്ടതയ്ക്ക് താൽക്കാലിക പരിഹാരമെങ്കിലും ഉണ്ടാകുമെന്നാശ്വസിച്ച് കാത്തിരുന്നു.
ആഴ്ചകൾ കഴിഞ്ഞിട്ടും പണമെത്തിയില്ല. പകരം അധികൃതർ കാസിമിനെ തിരുവനന്തപുരത്തുള്ള ലോട്ടറി ഡയറക്ടറേറ്റിലേക്ക് വിളിച്ചു. യാത്രയുടെ ബുദ്ധിമുട്ടോർത്ത് ഇല്ലാത്ത പണം ഉണ്ടാക്കി കാസിം കാറിൽ ലോട്ടറി ഡയറക്ടറേറ്റിൽ എത്തി. സമ്മാനമടിച്ചത് ഡബ്ല്യൂ. ഇസഡ് 821067 എന്ന ടിക്കറ്റിനാണെന്ന ശബ്ദം ഇടിമുഴക്കം പോലെയാണു കാതിൽ വീണത്. പത്രത്തിൽ നമ്പർ കൊടുത്തപ്പോൾ തെറ്റിയതാണത്രേ!
വിങ്ങുന്ന ഹൃദയവുമായി കാസിം പത്തനംതിട്ടയ്ക്ക് മടങ്ങി. വീട്ടിലെത്തിയ കാസിം ഒരിക്കൽ കൂടി ടിക്കറ്റ് പരിശോധിച്ചു. ഗസറ്റ് വിജ്ഞാപനവും നോക്കി. സമ്മാനാർഹമായ ടിക്കറ്റ് ഡബ്ല്യൂ. എസ് 821067 (പത്തനംതിട്ട) എന്ന് അതിലും വ്യക്തമായി രേഖപ്പെടുത്തിയിരുന്നു. ലോട്ടറി വകുപ്പിന്റെ വെബ്സൈറ്റിലും അങ്ങനെതന്നെ. പത്രത്തിൽ കൊടുത്ത പരസ്യം തെറ്റാൻ സാധ്യത ഉണ്ടാകും. എന്നാൽ ഗസറ്റിലും സൈറ്റിലും തെറ്റുമോ? കാസിമിന്റെ ന്യായമായ ചോദ്യത്തിന് മറുപടി പറയാൻ അധികൃതർ തയാറായില്ല.
നറുക്കെടുപ്പിൽ സമ്മാനാർഹമായത് ഡബ്ല്യൂ. ഇസഡ് 821067 എന്ന നമ്പരിനായിരുന്നുവെന്നും എഴുതിയെടുത്ത ആൾക്കു തെറ്റിയതാണു പ്രശ്നമായതെന്നും ലോട്ടറി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജയകുമാർ പറയുന്നു. മുമ്പും ഇത്തരത്തിൽ തെറ്റു പറ്റിയിട്ടുണ്ട്. ഓണം ബമ്പറിന്റെ രണ്ടാം സമ്മാനമായി രണ്ടു കോടി അടിച്ച നമ്പർ എഴുതിയെടുത്തപ്പോൾ തെറ്റി. പത്രത്തിൽ നമ്പർ കണ്ട് ടിക്കറ്റുമായി ഒരാൾ സമീപിച്ചപ്പോഴാണ് പിശക് മനസിലായത്. ഒടുവിൽ സർക്കാർ സമാശ്വാസ സമ്മാനം നൽകി ആശ്വസിപ്പിക്കുകയായിരുന്നു.
കാസിം മുസ്തഫയുടെ ജീവിതമാകെ ദുരിതപൂർണമായിരുന്നു. ഇല്ലായ്മയുടെ നൊമ്പരം അറിഞ്ഞ് അഞ്ചു മക്കളെ വളർത്തി വലുതാക്കിയതോടെ അഞ്ചുവർഷം മുമ്പ് രോഗബാധിതനായി. ശരീരം തളർന്നു. വൈകാതെ ഹൃദ്രോഗ ബാധിതനായി. കഷ്ടിച്ച് എഴുന്നേറ്റു നടക്കാറായതോടെ സംസ്ഥാന സർക്കാരിന്റെ ഭാഗ്യക്കുറിയും മോഹിപ്പിച്ചു പിന്മാറി. ലോട്ടറി ഡയറക്ടറേറ്റിൽ തട്ടിപ്പു നടന്നുവെന്നു തന്നെയാണ് നാട്ടുകാർ വിശ്വസിക്കുന്നത്. ഫോർമാലിറ്റികൾ എല്ലാം പൂർത്തിയാക്കിയ സമ്മാനടിക്കറ്റ് പിന്നീട് മാറിയത് കാസിമിന്റെ അജ്ഞത മുതലെടുത്ത് തന്നെയാകണം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം; കണ്ടെത്തിയത് ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിൽ
- നാടിളക്കിയുള്ള പ്രചാരണം നടത്തിയിട്ടും രണ്ടാം ഘട്ടത്തിലും ആവേശം പോരാ; 2019 ലെ അപേക്ഷിച്ച് പോളിങ്ങിൽ എട്ട് ശതമാനത്തോളം കുറവ്; പ്രാഥമിക കണക്കുകൾ പ്രകാരം കേരളത്തിൽ 7.32 ശതമാനത്തോളം കുറവ്; വോട്ടർമാർ ഏറ്റവും ആവേശത്തോടെ എത്തിയത് കണ്ണൂരിൽ; വോട്ടിങ് ശതമാനം കുറഞ്ഞത് ചർച്ചയാക്കി രാഷ്ട്രീയ കക്ഷികൾ
- കഥകളി കലാകാരിക്ക് ദുബായിൽ പരിപാടി വാഗ്ദാനം ചെയ്ത ശേഷം ആവശ്യപ്പെട്ടത് ലഹരി കടത്തണമെന്ന്; വിസമ്മതിച്ചപ്പോൾ കാറിൽ പൂട്ടിയിട്ട് ദേഹോപദ്രവവും ലൈംഗിക ചൂഷണവും; കൊച്ചിയിലെ ഗൂണ്ടാത്തലവൻ മരട് അനീഷിന്റെ മുൻ കൂട്ടാളി പി എച്ച് ഹാരിസ് അറസ്റ്റിൽ
- തകർപ്പൻ സെഞ്ചുറിയുമായി ബെയർസ്റ്റോ നിറഞ്ഞാടിയപ്പോൾ പഞ്ചാബിന് ടി-20 ചരിത്രത്തിലെ റെക്കോഡ് റൺ ചേസ് വിജയം; കൊൽക്കത്തയുടെ റൺമല കീഴടക്കാൻ അതേ നാണയത്തിൽ മറുപടി; 8 വിക്കറ്റ് വിജയം എട്ടുപന്തുകൾ ബാക്കി നിൽക്കെ
- മൂന്നാറിൽ ഭർത്താവിന്റെ സുഹൃത്തിന്റെ വീട്ടിൽ യുവതി മരിച്ച സംഭവം; കാരണം ഹൃദയാഘാതാം
- 2021ൽ സീറ്റ് നിഷേധിച്ചത് ആഘാതമായി; നേതാക്കളുമായി മിണ്ടാതെ കഴിച്ചു കൂട്ടിയത് ആറുമാസം; എം വി ഗോവിന്ദനോടുള്ള വിയോജിപ്പും പ്രശ്നം; ബിജെപിയിൽ ചേരാനൊരുങ്ങിയത് തുടർച്ചയായ അവഗണന മൂലമോ? വെടിയേറ്റ് തലചിതറിയിട്ടും തിരിച്ചുവന്ന വിപ്ലവവീര്യമായ ഇ പിക്ക് സംഭവിച്ചത്?
- സിഐടിയു ബ്യൂട്ടീഷൻ സംഘടനയുടെ ജില്ലാ സെക്രട്ടറി വോട്ട് കുത്തിയത് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്ക്; വിവിപാറ്റിൽ തെളിഞ്ഞ പേര് അനിൽ ആന്റണി; കുമ്പഴ വടക്ക് പോളിങ് ബൂത്തിൽ നാലു മണിക്കൂർ നീണ്ട പ്രതിഷേധം: അവസാനം പരാതി പിൻവലിച്ച് മടങ്ങി
- അമേരിക്കയിലെ കലിഫോർണിയയിൽ കാർ മരത്തിലിടിച്ച് അപകടം; രണ്ട് കുട്ടികളടക്കം മലയാളി കുടുംബത്തിലെ നാലു പേർ മരിച്ചു
- ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തിയത് മലയാളി നഴ്സിനെ; മൃതദേഹം ഏറ്റുവാങ്ങി ബന്ധുക്കൾ: ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
- ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീയിട്ടു കൊന്ന കേസ്: പ്രതി മഹേഷിന് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ; കൊലപാതകം വിവാഹം നടന്ന് 3 മാസത്തിനകം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- അന്ന് മാളികപ്പുറം സിനിമയെക്കുറിച്ച് നല്ല റിവ്യൂ ഇട്ടതിന് സിപിഐക്കാരന്റെ സ്ഥാപനം അടിച്ചുതകർത്തു; ഇന്ന് ജയ് ഗണേശിനെതിരെ സൈബർ ഹേറ്റ് കാമ്പയിൻ; ഗോഡ്ഫാദർമാരില്ലാതെ വളർന്ന നടനെ ഭയക്കുന്നതാര്? മലയാള സിനിമയിലെ കോക്കസിന്റെ ഇര? ഉണ്ണി മുകുന്ദൻ വീണ്ടും വാർത്തകളിൽ
- അത്യാഡംബര കാറിൽ കറങ്ങി മോഷണം; ആ പണം ഉപയോഗിച്ച് ചെയ്യുക സാമൂഹിക സേവനം; റോഡുകൾ നിർമ്മിച്ചും പാവപ്പെട്ട പെൺകുട്ടികളുടെ മാംഗല്യം നടത്തിയും കൈയടി നേടിയ ബീഹാറിലെ 'റോബിൻഹുഡ്'; ഭാര്യ ജനപ്രതിനിധി; ഇത് റോബിൻഹുഡ് സംവിധായകന്റെ വീട്ടിൽ നിന്നും ഒരു കോടിയുടെ മുതൽ കവർന്ന കള്ളന്റെ കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍