മട്ടയരി വാങ്ങുന്നവർ ഒന്നു ശ്രദ്ധിക്കുക! വിപണിയിൽ മട്ടയരി എന്ന പേരിൽ എത്തുന്നവയിൽ കളറടിച്ച അരിയും വ്യാപകം; അഞ്ച് മിനിറ്റ് വെള്ളത്തിൽ ഇട്ടാൽ നിറം ഇളകി വെളുക്കും; തമിഴ്നാട്ടിൽ നിന്നും കുറഞ്ഞ വിലയിൽ ശേഖരിക്കുന്ന റേഷനരി 'ചമ്പാവ് അരി'യാക്കുന്നത് അതിർത്തിയിലെ സ്വകാര്യ ഗോഡൗണുകളിൽ; 25 ടൺ റേഷനരിയിൽ വരെ കളറടിച്ചിട്ടും പരിശോധനക്ക് നിൽക്കാതെ അധികൃതർ
മറുനാടൻ മലയാളി ബ്യൂറോ
പാറശാല: കാസർകോട് ജില്ലയിൽ വിദ്യാർത്ഥിനി ഷമർമ കഴിച്ചു മരിച്ച സംഭവത്തിന് പിന്നാലെ ഭക്ഷ്യ സുരക്ഷാ വകുപ്പ് വ്യാപക പരിശോധനയുമായി രംഗത്തുവന്നിരുന്നു. ഇങ്ങനെ നടത്തിയ പരിശോധകൾ എത്രത്തോളം പ്രഹസനം ആയിരുന്നു എന്ന് എല്ലാവർക്കും അറിവുള്ള കാര്യമാണ്. ഒരു സംഭവം ഉണ്ടായിരുന്നപ്പോൾ ഉണ്ടായ ജനരോഷം ശമിപ്പിക്കാൻ വേണ്ടിയുള്ള പരിശോധനാ നടപടികൾക്ക് അപ്പുറത്തേക്ക് ഒന്നും നടക്കുന്നില്ല കേരളത്തിൽ.
സംസ്ഥാനത്തെ ഭക്ഷ്യവകുപ്പ് തിരിഞ്ഞു നോക്കാത്ത മേഖലയായി കണക്കാക്കുന്നത് അരികളിൽ വ്യാപകമായി മായം ചേർക്കുന്നതാണ്. ടൺകണക്കിന് അരിയാണ് കളറടിച്ചു മട്ട അരിയായും ചെമ്പാവ് അരിയെന്നുമുള്ള വ്യാജേന വിറ്റഴിക്കുന്നത്. 25 ടൺ റേഷനരി വരെ ദിവസവും അതിർത്തി കടന്ന് തമിഴ്നാട്ടിൽ നിന്നെത്തി സ്വകാര്യ മില്ലുകളിൽ നിറം ചേർത്ത് മട്ട, കുത്തരി, ചമ്പാവ് ആയി രൂപം മാറി വിപണിയിൽ എത്തുന്ന എന്നതാണ് ഞെട്ടിക്കുന്ന വിവരം. ഇത് അറിഞ്ഞിട്ടും മിണ്ടാതെ മൗനം പാലിച്ചരിക്കയാണ് ഭക്ഷ്യ സുരക്ഷാ വിഭാഗവും സിവിൽ സപ്ലൈസ് അധികൃതരും.
സംസ്ഥാന അതിർത്തിക്ക് സമീപം ഇഞ്ചിവിള, കളിയിക്കാവിള മേഖലകളിലെ സ്വകാര്യ ഗോഡൗണുകളിൽ സംഭരിക്കുന്ന റേഷൻ അരിയാണ് ഊരമ്പ്, പൂവാർ, ഉച്ചക്കട, പൂവച്ചൽ മേഖലകളിലെ മില്ലുകളിൽ എത്തുന്നത്. തമിഴ്നാട്ടിലും സംസ്ഥാനത്തും കിലോയ്ക്കു 12 രൂപ വരെ നിരക്കിൽ സംഭരിക്കുന്ന അരി 19 രൂപയ്ക്കാണു ഏജന്റുമാർ ഗോഡൗണുകൾക്കു നൽകുന്നത്.
തമിഴ്നാട്ടിൽ നിന്ന് ഒാട്ടോറിക്ഷയിൽ ചാക്കുകളിലാക്കി എത്തിച്ച റേഷനരി ഇഞ്ചിവിളയിൽ ദേശീയപാതയുടെ വശത്തെ കേന്ദ്രത്തിൽ ഇറക്കുന്നു.
ഇവിടെ നിന്നു നിർബാധം മില്ലുകളിലേക്കു കടത്തുന്നു, കളറും എണ്ണയും രാസവസ്തുക്കളും ചേർത്ത് ചൂടാക്കിയാണ് മട്ട, കുത്തരി, ചമ്പാവ് അരി എന്നീ രൂപത്തിലേക്കു മാറ്റുന്നത്. കളർ ചേർത്ത അരി 5 മിനിറ്റ് വെള്ളത്തിൽ ഇട്ടാൽ നിറം ഇളകി വെളുക്കും. ഭക്ഷ്യവസ്തുവിന്റെ ഗണത്തിൽപ്പെടാത്തതും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുന്നതുമായ കളർ ആണ് ചേർക്കുന്നത്.
ഫുഡ് കോർപറേഷൻ ഒാഫ് ഇന്ത്യയുടെ സീൽ ഉള്ള ചാക്കുകളിൽ നിന്ന് റേഷനരി മാറ്റിക്കഴിഞ്ഞാൽ അത് റേഷനെന്നു തിരിച്ചറിയാൻ കഴിയില്ലെന്നാണ് അധികൃതരുടെ വാദം. ഭൂരിഭാഗം കടത്ത് കേസിലും പ്രതികൾ രക്ഷപ്പെടുന്നത് ഇതു മൂലമാണ്. ആഴ്ചകൾക്ക് മുൻപ് പാറശാല പൊലീസ് രാത്രി പരിശോധനയിൽ തമിഴ്നാട്ടിൽ നിന്ന് എത്തിയ വാനിൽ സൂക്ഷിച്ചിരുന്ന 1200 കിലോ റേഷനരി പിടികൂടിയിരുന്നു. ഡ്രൈവറെ ചോദ്യം ചെയ്തപ്പോൾ ഇഞ്ചിവിളയിലെ ഗോഡൗണിലേക്ക് എത്തിച്ചാതാണെന്നും മൊഴി നൽകി.
പിടികൂടിയ അരിയിൽ റേഷനരിയുടെ സാന്നിധ്യം തെളിയിക്കാൻ കഴിയുന്നില്ലെന്ന് ആയിരുന്നു അരി പരിശോധിക്കാൻ എത്തിയ സിവിൽ സപ്ലൈസ് അധികൃതരുടെ മഹസർ റിപ്പോർട്ട്. ഇതോടെ പിടിയിലായ വാഹനം കടത്തുകാരിൽ നിന്ന് നിസ്സാര തുക പെറ്റി ഈടാക്കി പൊലീസ് വിട്ടയച്ചു. ടൺ കണക്കിനു റേഷനരി സംഭരിക്കുന്ന അഞ്ച് ഗോഡൗണുകൾ ഇഞ്ചിവിളയിൽ രാപകൽ ഭേദമില്ലാതെ പ്രവർത്തിക്കുമ്പോഴും ഇത്തരം കേന്ദ്രങ്ങളുടെ പ്രവർത്തനം അറിയില്ലെന്നാണ് സിവിൽ സപ്ലൈസ് അധികൃതരുടെ വിശദീകരണം.
റേഷൻ കടത്ത്, ഉപഭോക്താക്കളുടെ പരാതി എന്നിവ അറിയിക്കാൻ റേഷൻ കടകളിൽ തന്നെ പ്രദർശിപ്പിച്ചിട്ടുള്ള സപ്ലൈ ഒാഫിസർമാരുടെ ഒൗദ്യോഗിക ഫോണുകൾ മിക്കസമയത്തും സ്വിച്ച്ഡ് ഓഫ് ആണെന്നും പരാതിയുണ്ട്. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് ഇത്തരത്തിൽ അറിയൽ മായം ചേർക്കുന്നു എന്ന പരാതി ഉയർന്നപ്പോൾ ഭക്ഷ്യമന്ത്രി അന്വേഷണം നടത്തിയിരുന്നു.
അന്ന് വെള്ളനെല്ല് റെഡ്ഓക്സൈഡ് ചേർത്താണ് മട്ടയാക്കുന്നുവെന്നാണ് ആരോപണം. നേരത്തെ പരാതി ഉയർന്നപ്പോൾ സർക്കാർ അന്വേഷണം നടത്തിയിരുന്നു. ഭക്ഷ്യമന്ത്രി നേരിട്ടെത്തി വ്യാജ അരി കണ്ടെത്തിയിരുന്നു. മായം കലർത്തിയ പ്രമുഖ മില്ലിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.
രണ്ട് തവണയായിട്ടാണ് സംസ്ഥാനത്ത് നെല്ല് സംഭരണം നടക്കുന്നത്. കന്നി, മകരം മാസങ്ങളിലാണ് കൊയത്ത് നടക്കുന്നത്. 26 രൂപ 95 പൈസയാണ് ഒരു കിലോ നെല്ല് സംഭരിക്കുമ്പോൾ ഇപ്പോൾ കർഷകർക്ക് ലഭിക്കുന്നത്. സംഭരണത്തുക നിശ്ചയിക്കുന്നത് സർക്കാരാണ്. സ്വകാര്യ മില്ലുകാർ നേരിട്ട് സംഭരിക്കും. ബാങ്ക് അകൗണ്ട് വഴിയാണ് തുക കൈമാറുന്നത്. സംഭരിക്കുന്ന സമയത്ത് നെല്ലിൽ ഈർപ്പമുണ്ടെന്ന കാരണം പറഞ്ഞ് കർഷകരുമായി മില്ലുകാർ വിലപേശുന്നുണ്ട്. മില്ലുകാർ നിശ്ചയിക്കുന്ന തുകയ്ക്ക് നൽകാൻ തയ്യാറായില്ലെങ്കിൽ സംഭരണം നിർത്തിവെക്കും. സമ്മർദ്ദത്തിലാകുന്ന കർഷകർ മില്ലുകാർ നിശ്ചയിക്കുന്ന തുകയ്ക്ക് നെല്ല് കൈമാറും.
കർഷകരിൽ നിന്നും സംഭരിക്കുന്ന നെല്ല് ബ്രാന്റഡ് അരിയാക്കി മാറ്റുകയാണ് മിക്ക മില്ലുകാരും ചെയ്യുന്നത്. തമിഴ്നാട്, കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നും എത്തിക്കുന്ന വില കുറഞ്ഞ അരിയിൽ തവിടും റെഡ്ഓക്സൈഡും ചേർത്ത് മട്ടയരിയാക്കി മാറ്റുകയും ചെയ്യുന്നു. അതിനുള്ള മെഷിനറികളും മില്ലുകളിലുണ്ട്. ഇങ്ങനെ കളർ ചേർത്ത അരിയാണ് റേഷൻ കടകളിലേക്ക് അയക്കുന്നത്. എല്ലാ ചിലവുകളും കഴിഞ്ഞ് ഒരു കിലോയ്ക്ക് 20 രൂപ മില്ലുകാർക്ക് ലാഭം കിട്ടുന്നു.
മില്ലുകാരുടെ സമ്മർദ്ദത്തിന് വഴങ്ങി സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ അന്വേഷിക്കുന്നില്ലെന്ന് ആരോപണവും ശക്തമാണ്. സർക്കാരിന് കൊടുക്കാനുള്ള ബാക്കി അരി വ്യാജമായി മില്ലുകാർ നിർമ്മിക്കുന്നുണ്ട്. ഓണത്തിനോടനുബന്ധിച്ച് ഈ അരി റേഷൻ കടകളിൽ എത്തുന്ന അവസരവും ഉണ്ടാകാറുണ്ട്.
മായം കലർത്തിയ അരി വെള്ളത്തിലിട്ട് കഴുകുമ്പോൾ വെള്ളയരിയായി മാറും. റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന പുഴുക്കലരിക്ക് ഉണക്ക് കൂടുതലാണ്. മൂന്ന് വർഷം വരെ സ്റ്റോക്ക് ചെയ്ത അരിയായിരിക്കാം ഇത്.മട്ടയരിക്ക് ജലാംശം കൂടുതലായിരിക്കും. മായമില്ലാത്ത മട്ടയരി കഴുകുമ്പോൾ ഒരു തവണ മാത്രമാണ് നിറം മാറുക. വ്യാജനാണെങ്കിൽ ഓരോ തവണ കഴുകുമ്പോഴും അരിയുടെ നിറം മാറി പുഴുക്കലരിയായി മാറുകയും ചെയ്യും.
- TODAY
- LAST WEEK
- LAST MONTH
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന തൃശൂരും തിരുവനന്തപുരവും എങ്ങോട്ട് ചായും? കേരളത്തിലെ 20 മണ്ഡലങ്ങളിൽ അടക്കം രാജ്യത്തെ 88 സീറ്റിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പിൽ ജനം വെള്ളിയാഴ്ച വിധിയെഴുതും; ആദ്യഘട്ട പോളിങ്ങിന്റെ തണുപ്പ് മാറ്റാൻ പ്രയോഗിച്ച പ്രചാരണായുധങ്ങൾ ഫലം കാണുമോയെന്ന ആകാംക്ഷയിൽ രാഷ്ട്രീയ കക്ഷികൾ; സംസ്ഥാനത്ത് ഇക്കുറി പോളിങ് 80 ശതമാനത്തിൽ എത്തുമോ?
- 'ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളം; ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; മകൻ ഫോണിൽ സംസാരിച്ചിട്ടില്ല; മകന്റെ ഫോണിലേക്ക് മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു'; ബിജെപിയിലേക്ക് ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
- ഒമാനിലെ നിസ്വയിൽ വാഹനാപകടം; രണ്ടുമലയാളികൾ അടക്കം മൂന്നു നഴ്സുമാർ മരിച്ചു; മരണമടഞ്ഞത് തൃശൂർ സ്വദേശിനി മാജിദയും കൊല്ലം സ്വദേശിനി ഷർജയും; പരിക്കേറ്റ രണ്ടുമലയാളി നഴ്സുമാരിൽ ഒരാളുടെ നില ഗുരുതരം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനമിടിച്ചതോടെ
- ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ആരോഗ്യ പ്രശ്നങ്ങളോട് മല്ലിടുന്നു; കരിയറിന്റെ ഭാഗമെന്ന് വിശ്വസിക്കുന്നതായി എച്ച്.എസ് പ്രണോയ്
- തൃശൂർ പൂരത്തിനിടെ ഒരാൾ കടന്നു പിടിച്ചു; മോശം അനുഭവം വീഡിയോ സഹിതം പങ്കുവെച്ച് വിദേശ വനിത: വെളിപ്പെടുത്തൽ ഇൻസ്റ്റാ വീഡിയോയിലൂടെ
- സുരേഷ് ഗോപിക്കും വി എസ് സുനിൽ കുമാറിനും വോട്ട് തൃശൂരിൽ; കെ മുരളീധരൻ വട്ടിയൂർക്കാവിൽ വോട്ടുചെയ്യും; പത്മജയുടെ വോട്ടും തൃശൂരിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍