'പത്രപ്രവർത്തക യൂണിയനോട് ചോദിച്ചല്ല തിരിച്ചെടുത്തത്'; നിയമ പരമായി ശ്രീറാം വെങ്കിട്ടരാമൻ ശിക്ഷിക്കപ്പെടുന്നതുവരെ പ്രതിഷേധിക്കും; മുഖ്യമന്ത്രി, ഞങ്ങൾക്ക് അങ്ങയിലുള്ള വിശ്വാസം വീണുടഞ്ഞു പോവുകയാണ്; നീതിപീഠത്തിനു മുന്നിൽ വിചാരണ നേരിടുന്ന ഒരു ക്രിമിനൽ കേസ് പ്രതിക്ക് എങ്ങനെ ജനങ്ങൾക്ക് നീതി ലഭ്യമാക്കാനാവും? ആ പ്രതിയുടെ ചെയ്തികളിൽ നീതിയുണ്ടെന്ന് ജനങ്ങൾക്ക് എങ്ങനെ വിശ്വസിക്കാനാവും? ശ്രീരാമിനെ തിരിച്ചെടുത്ത നടപടിക്കെതിരെ കെ.യു.ഡബ്ല്യു.ജെ പ്രസിഡന്റ് കെ. പി റെജി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടറാമിനെ തിരിച്ചെടുത്ത സംഭവത്തിൽ പ്രതിഷേധമറിയിച്ച് സർക്കാറിനെതിരെ കടുത്ത പ്രതിഷേധം അറിയിച്ച് കേരളാ പത്രപ്രവർത്തക യൂണിയൻ. ആരൊക്കെ ചരടു വലിച്ചാലും ശ്രീറാം വെങ്കിട്ടറാമിനെ തിരിച്ചെടുത്താൽ ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്നും കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റ് കെ. പി റെജി അറിയിച്ചു. ചെയ്ത കുറ്റത്തിന് ശ്രീറാം നിയമപരമായി ശിക്ഷിക്കപ്പെടുന്നതുവരെ പ്രതിഷേധവുമായി രംഗത്തുണ്ടാവുമെന്നം അദ്ദേഹം വ്യക്തമാക്കി.
ലോകമാകെ മരണവും ഭീതിയും വിതച്ചു മഹാമാരിയായി കോവിഡ് 19 പടർന്നുപിടിക്കുേമ്പാൾ അതിനെ മറയാക്കി സസ്പെൻഷനിൽ കഴിയുന്ന ഒരു ക്രിമിനൽ കേസ് പ്രതിയെ തിരികെ കൊണ്ടുവരാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ ലോബി നടത്തിയ ശ്രമമാണ് ഇവിടെ നടന്നിരിക്കുന്നതെന്നും അതിന് സർക്കാർ തത്വത്തിൽ അനുമതി നൽകിയെന്നും റെജി ഫേസ്ബുക്കിൽ കുറിച്ചു. സംസ്ഥാനത്തെ ഏറ്റവും മുതിർന്ന എ.പി.എസ് ഉദ്യോഗസ്ഥന്റെ സസ്പെൻഷൻ കാലം ഒന്നിനു പുറകെ ഒന്നായി നീട്ടിക്കൊണ്ടിരിക്കുന്ന സർക്കാർ ആണ് ഒരു ക്രിമിനൽ കേസ് പ്രതിക്കായി ഇപ്പോൾ അമിതാവേശം കാണിച്ചിരിക്കുന്നതെന്നും കെ. പി റെജി പറഞ്ഞു.
മുഖ്യമന്ത്രിയോടുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും യൂണിയൻ അറിയിച്ചു. പത്രപ്രവർത്തക യൂണിയനോട് ചോദിച്ചാണ് സസ്പെൻഷൻ അവസാനിപ്പിച്ച് ജോലിയിൽ പ്രവേശിപ്പിക്കാൻ അനുമതി കൊടുത്തതെന്ന സർക്കാർ വാദം തെറ്റാണെന്നും യൂണിയൻ അറിയിച്ചു. തിരിച്ചെടുത്ത ഉത്തരവ് പുറത്തുവരുന്നതിനു മുമ്പേ തന്നെ ഇത്തരത്തിലൊരു പ്രചാരണം അഴിച്ചുവിട്ടതിനു പിന്നിലും ഗുഢലക്ഷ്യങ്ങളുണ്ടെന്നു തീർച്ച,' റെജി ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
കേരളത്തിലെ ഓരോ മാധ്യമപ്രവർത്തകന്റെയും തീരാത്ത വേദനയാണ് കെ എം ബഷീർ. മദ്യപിച്ചു ലക്കുകെട്ട ശ്രീറാം വെങ്കിട്ടരാമൻ ഐ.എ.എസ് ആ മാധ്യമപ്രവർത്തകനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ വിവരം പുറത്തുവന്നത് മുതൽ തുടങ്ങിയതാണ് മാധ്യമപ്രവർത്തക സമൂഹം ഒന്നടങ്കം നീതിക്കായുള്ള പോരാട്ടം. ബഷീറിന്റെ കൊലയാളിയെ രക്ഷിച്ചെടുക്കാനുള്ള ഉദ്യോഗസ്ഥ ലോബിയുടെ ശ്രമങ്ങൾക്ക് എതിരെ എത്രയെത്ര നീക്കങ്ങൾ വേണ്ടിവന്നു..! പത്രപ്രവർത്തക സംഘടനയ്ക്ക് പല തവണ മുഖ്യമന്ത്രിയെ കാണേണ്ടിവന്നു, സമയബന്ധിതമായി കുറ്റപത്രം കോടതിയിലെത്താൻപോലും.
ഭരണവർഗം തുനിഞ്ഞിറങ്ങിയാൽ എന്തും നടക്കും എന്ന് ഒരിക്കൽക്കൂടി വ്യക്തമാക്കി ഇപ്പോഴിതാ വെങ്കിട്ടരാമൻ സർക്കാർ സർവീസിൽ തിരിച്ചെത്തിയിരിക്കുന്നു. അർധരാത്രി മദ്യപിച്ച് കൂത്താടി അമിതവേഗത്തിൽ ലക്കില്ലാതെ വാഹനം ഓടിച്ച് ചെറുപ്പക്കാരനായ ഒരു പാവം മാധ്യമ പ്രവർത്തകനെ ഇടിച്ചുവീഴ്ത്തിയിട്ടും തെളിവുകൾ തേച്ചുമാച്ചു കളയാനും കുറ്റം കൂടെയുണ്ടായിരുന്ന യുവതിയുടെ മേൽ കെട്ടിവെക്കാനും ശ്രമിച്ചിട്ടും അതിനെയെല്ലാം വെള്ളപൂശാനായിരുന്നു പൊലീസ് അടക്കം ഭരണസംവിധാനം ആദ്യം മുതൽ ശ്രമിച്ചുവന്നത്.
ലോകമാകെ മരണവും ഭീതിയും വിതച്ചു മഹാമാരിയായി കോവിഡ് 19 പടർന്നുപിടിക്കുേമ്പാൾ അതിനെ മറയാക്കി സസ്പെൻഷനിൽ കഴിയുന്ന ഒരു ക്രിമിനൽ കേസ് പ്രതിയെ തിരികെ കൊണ്ടുവരാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ ലോബി നടത്തിയ ശ്രമമാണ് ഇപ്പോൾ സർക്കാർ അംഗീകരിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും മുതിർന്ന െഎ.പി.എസ് ഉദ്യോഗസ്ഥന്റെ സസ്പെൻഷൻ കാലം ഒന്നിനു പുറകെ ഒന്നായി നീട്ടിക്കൊണ്ടിരിക്കുന്ന സർക്കാർ ആണ് ഒരു ക്രിമിനൽ കേസ് പ്രതിക്കായി ഇപ്പോൾ അമിതാവേശം കാണിച്ചിരിക്കുന്നത്. യുവ െഎ.എ.എസ് ഉദ്യോഗസ്ഥനെ രക്ഷിക്കാനുള്ള ഈ ആവേശത്തിനു പിന്നിലെ കുബുദ്ധി കേരളത്തിന്റെ പൊതുസമൂഹം തിരിച്ചറിയുന്നുണ്ട്. മലയാളത്തിന്റെ പൊതു മനസ്സിനു ദിശാബോധം നൽകുന്ന മാധ്യമസമൂഹത്തിന് അതു മനസ്സിലാക്കാൻ കഴിയില്ലെന്നും അവരെ തെറ്റിദ്ധരിപ്പിക്കാൻ കഴിയുമെന്നും അധികാരികൾ ഇനിയും വിശ്വസിക്കുന്നുണ്ടെങ്കിൽ അവർ മൂഢസ്വർഗത്തിലാണെന്നു മാത്രമേ പറയാൻ കഴിയൂ.
പത്രപ്രവർത്തക യൂണിയനുമായി ചർച്ച നടത്തി ധാരണയിലെത്തിയാണ് ശ്രീറാമിനെ തിരിച്ചെടുക്കുന്നതെന്ന ധാരണ പരത്താൻ കഴിഞ്ഞു എന്നതാണ് ഉദ്യോഗസ്ഥ ലോബിയുടെ മറ്റൊരു വിജയം. സർക്കാർ തീരുമാനത്തിന്റെ സൂചന വന്നപ്പോൾ തന്നെ യൂണിയൻ പ്രതിഷേധം അറിയിച്ചതാണ്. ഏതെങ്കിലും ചർച്ചയിൽ അത്തരമൊരു നിർദ്ദേശം ഉണ്ടായാൽ അതു കേട്ട് കയ്യടിച്ച് അംഗീകരിച്ചു പോരുന്ന വർഗവഞ്ചന പത്രപ്രവർത്തക സംഘടന കാട്ടുകയുമില്ല. തിരിച്ചെടുത്ത ഉത്തരവ് പുറത്തുവരുന്നതിനു മുമ്പേ തന്നെ ഇത്തരത്തിലൊരു പ്രചാരണം അഴിച്ചുവിട്ടതിനു പിന്നിലും ഗുഢലക്ഷ്യങ്ങളുണ്ടെന്നു തീർച്ച.
ദിവസങ്ങൾക്കു മുമ്പ് മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് കെ.യു.ഡബ്ല്യു.ജെ സംസ്ഥാന, ജില്ലാ നേതാക്കളെ േഫാണിൽ ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് കാണാൻ താൽപര്യം ഉണ്ടെന്ന് അറിയിച്ചിരുന്നു. അന്ന് തന്നെ ഉച്ചയോടെ കാണണം എന്നായിരുന്നു നിർദ്ദേശം. പ്രസിഡന്റും ജനറൽ സെക്രട്ടറിയും തിരുവനന്തപുരത്ത് ഇല്ലായിരുന്നു. ഉച്ചയോടെ തലസ്ഥാനത്ത് എത്താൻ പറ്റുന്ന സാഹചര്യവും അല്ലായിരുന്നു. അസൗകര്യം അറിയിച്ചപ്പോഴാണ് ശ്രീറാമിനെ തിരിച്ചെടുക്കാൻ ആലോചനയുണ്ടെന്ന് അറിയിച്ചത്. കേസിൽ സർക്കാറിന് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ട് എന്നും സസ്പെൻഷൻ ഇനിയും നീട്ടിക്കൊണ്ടുപോകുന്നതിന് നിയമപരമായ തടസ്സങ്ങളുണ്ട് എന്നുമായിരുന്നു സർക്കാർ നിലപാട്. കോടതിയോ ട്രിബ്യൂണലോ ഇടപെട്ട് സസ്പെൻഷൻ റദ്ദാക്കാനുള്ള സാഹചര്യവും സംശയിക്കുന്നതായി അവർ അറിയിച്ചു. ആ നിലപാടിനോടുള്ള വിയോജിപ്പ് അപ്പോൾത്തന്നെ അറിയിച്ചു.
മുഴുവൻ മാധ്യമപ്രവർത്തകർക്കും വൈകാരിക വ്യഥയുണ്ടാക്കുന്നതാണ് ബഷീറിന്റെ മരണമെന്നും സസ്പെൻഷൻ പിൻവലിക്കുന്നതിനോടു ശക്തമായ വിയോജിപ്പും പ്രതിഷേധവും ഉണ്ടെന്നും യൂണിയൻ വ്യക്തമാക്കി. ഉച്ചക്ക് മുഖ്യമന്ത്രിയെ കണ്ട കെ.യു.ഡബ്ല്യു.യു ജെ തിരുവനന്തപുരം ജില്ലാ നേതാക്കളും ഇതേ വികാരം അദ്ദേഹത്തെ ധരിപ്പിച്ചു. യാഥാർഥ്യം ഇതായിരിക്കെ ആണ് പത്രപ്രവർത്തക സംഘടനയുമായി ചർച്ച നടത്തി വിശ്വാസത്തിലെടുത്താണു തീരുമാനമെന്ന പച്ചക്കള്ളം പ്രചരിപ്പിക്കുന്നത്.
പാതിരാത്രി ജോലി കഴിഞ്ഞ് വീടണയാൻ യാത്ര തിരിച്ച യുവ പത്രപ്രവർത്തകനെ മദ്യലഹരിയിൽ വണ്ടിയിടിപ്പിച്ചു ചോരയിൽ മുക്കിക്കൊന്ന സംഭവം കേരളത്തിലെ ഓരോ മാധ്യമ പ്രവർത്തകെന്റയും നെഞ്ചിൽ ഇന്നും നീറ്റലുണ്ടാക്കുന്ന വേദനയാണ്. ആ വേദനയിൽ ഒപ്പം നിൽക്കുകയും വലിയ ആശ്വാസം പകരുകയും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനോട് ഓരോ മാധ്യമ പ്രവർത്തകനും കടപ്പാടുമുണ്ട്. പക്ഷേ, അദ്ദേഹവും ഒടുവിൽ ഉദ്യോഗസ്ഥ ചരടുവലിയിൽ കുടുങ്ങിപ്പോയോ എന്നു ഞങ്ങൾ സംശയിക്കുന്നു.
പ്രിയപ്പെട്ട മുഖ്യമന്ത്രീ, ഞങ്ങൾക്ക് അങ്ങയിലുള്ള വിശ്വാസം വീണുടഞ്ഞു പോവുകയാണ്. അതു കേരളത്തിന്റെ പൊതു മനഃസാക്ഷിയുടെ വിശ്വാസമാണ്. ആ വിശ്വാസം വീണ്ടെടുക്കണമെങ്കിൽ സർക്കാർ തീരുമാനം അടിയന്തരമായി പുനഃപരിശോധിക്കേണ്ടിയിരിക്കുന്നു. കോടതിയിൽ വിചാരണ തുടങ്ങിയ േകസിൽ വിധി വരുന്നതു വരെയെങ്കിലും കുറ്റവാളിയായ ഉദ്യോഗസ്ഥൻ പുറത്തുതന്നെ നിൽക്ക?െട്ട. സംസ്ഥാനം കടുത്ത ആരോഗ്യ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ ആരോഗ്യവകുപ്പിലേക്കു തന്നെ ആ കളങ്കിതൻ എത്തുന്നുവെന്ന വാർത്ത ഞെട്ടിക്കുന്നു.
നീതിപീഠത്തിനു മുന്നിൽ വിചാരണ നേരിടുന്ന ഒരു ക്രിമിനൽ കേസ് പ്രതിക്ക് എങ്ങനെ ജനങ്ങൾക്ക് നീതി ലഭ്യമാക്കാനാവും? ആ പ്രതിയുടെ ചെയ്തികളിൽ നീതിയുണ്ടെന്ന് ജനങ്ങൾക്ക് എങ്ങനെ വിശ്വസിക്കാനാവും? അതിവേഗത്തിലും ന്യായയുക്തമായും വിചാരണ പൂർത്തിയാവുന്നതിന് സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കുന്നതടക്കം നടപടികളുമായി സർക്കാർ ഈ ഘട്ടത്തിൽ നീതിക്കൊപ്പം നിൽക്കുകയാണു വേണ്ടത്. ചെയ്ത കുറ്റത്തിന് ശ്രീറാം നിയമപരമായി ശിക്ഷിക്കപ്പെടുന്നതുവരെ ഇക്കാര്യത്തിൽ പത്രപ്രവർത്തക യൂണിയൻ വിശ്രമിക്കാൻ ഉദ്ദേശിക്കുന്നില്ല. ആരൊക്കെ ചരട് വലിച്ചാലും ശ്രീറാം സർവീസിൽ തിരികെ വന്നാൽ ശക്തമായ പ്രതിഷേധം ഉയർത്തുക തന്നെ ചെയ്യും.
- TODAY
- LAST WEEK
- LAST MONTH
- ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം; കണ്ടെത്തിയത് ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിൽ
- നാടിളക്കിയുള്ള പ്രചാരണം നടത്തിയിട്ടും രണ്ടാം ഘട്ടത്തിലും ആവേശം പോരാ; 2019 ലെ അപേക്ഷിച്ച് പോളിങ്ങിൽ എട്ട് ശതമാനത്തോളം കുറവ്; പ്രാഥമിക കണക്കുകൾ പ്രകാരം കേരളത്തിൽ 7.32 ശതമാനത്തോളം കുറവ്; വോട്ടർമാർ ഏറ്റവും ആവേശത്തോടെ എത്തിയത് കണ്ണൂരിൽ; വോട്ടിങ് ശതമാനം കുറഞ്ഞത് ചർച്ചയാക്കി രാഷ്ട്രീയ കക്ഷികൾ
- 2021ൽ സീറ്റ് നിഷേധിച്ചത് ആഘാതമായി; നേതാക്കളുമായി മിണ്ടാതെ കഴിച്ചു കൂട്ടിയത് ആറുമാസം; എം വി ഗോവിന്ദനോടുള്ള വിയോജിപ്പും പ്രശ്നം; ബിജെപിയിൽ ചേരാനൊരുങ്ങിയത് തുടർച്ചയായ അവഗണന മൂലമോ? വെടിയേറ്റ് തലചിതറിയിട്ടും തിരിച്ചുവന്ന വിപ്ലവവീര്യമായ ഇ പിക്ക് സംഭവിച്ചത്?
- കഥകളി കലാകാരിക്ക് ദുബായിൽ പരിപാടി വാഗ്ദാനം ചെയ്ത ശേഷം ആവശ്യപ്പെട്ടത് ലഹരി കടത്തണമെന്ന്; വിസമ്മതിച്ചപ്പോൾ കാറിൽ പൂട്ടിയിട്ട് ദേഹോപദ്രവവും ലൈംഗിക ചൂഷണവും; കൊച്ചിയിലെ ഗൂണ്ടാത്തലവൻ മരട് അനീഷിന്റെ മുൻ കൂട്ടാളി പി എച്ച് ഹാരിസ് അറസ്റ്റിൽ
- തകർപ്പൻ സെഞ്ചുറിയുമായി ബെയർസ്റ്റോ നിറഞ്ഞാടിയപ്പോൾ പഞ്ചാബിന് ടി-20 ചരിത്രത്തിലെ റെക്കോഡ് റൺ ചേസ് വിജയം; കൊൽക്കത്തയുടെ റൺമല കീഴടക്കാൻ അതേ നാണയത്തിൽ മറുപടി; 8 വിക്കറ്റ് വിജയം എട്ടുപന്തുകൾ ബാക്കി നിൽക്കെ
- സിഐടിയു ബ്യൂട്ടീഷൻ സംഘടനയുടെ ജില്ലാ സെക്രട്ടറി വോട്ട് കുത്തിയത് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്ക്; വിവിപാറ്റിൽ തെളിഞ്ഞ പേര് അനിൽ ആന്റണി; കുമ്പഴ വടക്ക് പോളിങ് ബൂത്തിൽ നാലു മണിക്കൂർ നീണ്ട പ്രതിഷേധം: അവസാനം പരാതി പിൻവലിച്ച് മടങ്ങി
- ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീയിട്ടു കൊന്ന കേസ്: പ്രതി മഹേഷിന് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ; കൊലപാതകം വിവാഹം നടന്ന് 3 മാസത്തിനകം
- തൃത്താലയിൽ പത്ത് വയസുകാരൻ വീട്ടിൽ മരിച്ച നിലയിൽ
- കള്ളനാണയങ്ങളെ ദൈവത്തിന് തിരിച്ചറിയാം; പത്മജയുടെ പ്രാർത്ഥന ആവശ്യമില്ലെന്നും കെ. മുരളീധരൻ; പാർട്ടി ഏൽപിച്ച കാര്യങ്ങൾ ചെയ്യാൻ കഴിയുന്നുവെന്നതാണ് സംതൃപ്തിയെന്നും പ്രതികരണം
- നാലുമണിക്കൂറോളം വോട്ടുചെയ്യാൻ കാത്തുനിന്നവർ; മനസുമടുത്ത് വോട്ടുചെയ്യാതെ പോയവർ; ബട്ടനിൽ വോട്ടുകുത്തിയിട്ടും രേഖപ്പെടുത്താൻ സാധാരണയിൽ കവിഞ്ഞ സമയം; ഉദ്യോഗസ്ഥരുടെ ക്ഷാമം; കമ്മീഷന് പരാതി നൽകി കോൺഗ്രസ്
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- അന്ന് മാളികപ്പുറം സിനിമയെക്കുറിച്ച് നല്ല റിവ്യൂ ഇട്ടതിന് സിപിഐക്കാരന്റെ സ്ഥാപനം അടിച്ചുതകർത്തു; ഇന്ന് ജയ് ഗണേശിനെതിരെ സൈബർ ഹേറ്റ് കാമ്പയിൻ; ഗോഡ്ഫാദർമാരില്ലാതെ വളർന്ന നടനെ ഭയക്കുന്നതാര്? മലയാള സിനിമയിലെ കോക്കസിന്റെ ഇര? ഉണ്ണി മുകുന്ദൻ വീണ്ടും വാർത്തകളിൽ
- അത്യാഡംബര കാറിൽ കറങ്ങി മോഷണം; ആ പണം ഉപയോഗിച്ച് ചെയ്യുക സാമൂഹിക സേവനം; റോഡുകൾ നിർമ്മിച്ചും പാവപ്പെട്ട പെൺകുട്ടികളുടെ മാംഗല്യം നടത്തിയും കൈയടി നേടിയ ബീഹാറിലെ 'റോബിൻഹുഡ്'; ഭാര്യ ജനപ്രതിനിധി; ഇത് റോബിൻഹുഡ് സംവിധായകന്റെ വീട്ടിൽ നിന്നും ഒരു കോടിയുടെ മുതൽ കവർന്ന കള്ളന്റെ കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്