റോൾസ് റോയ്‌സ് കാറും വിഖ്യാത ചിത്രകാരന്മാരുടെ പെയിന്റിങ്ങുകളും: നീരവ് മോദിയുടെ സ്വത്തുക്കളുടെ ലേലം പൂർത്തിയായി; 51 കോടി രൂപ നേടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
മറുനാടൻ മലയാളി ബ്യൂറോ
മുംബൈ: രാജ്യം വിട്ട വിവാദ വജ്ര വ്യാപാരി നീരവ് മോദിയുടെ സ്വത്തുക്കളുടെ രണ്ടാമത്തെ ലേലത്തിൽ പോയത് 51 കോടി രൂപയ്ക്ക്. റോൾ റോയ്സ് കാർ, പ്രമുഖ കലാകാരായ എംഎഫ് ഹുസൈൻ, അമൃത ഷേർഗിൽ എന്നിവരുടെ പെയിന്റിങുകൾ, ഡിസൈനർ ഹാൻഡ്ബാഗുകൾ തുടങ്ങിയ ആഡംബര വസ്തുക്കൾ ഉൾപ്പെട്ട ലേലത്തിലൂടെ 51 കോടി രൂപയാണ് നേടിയത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പിടിച്ചെടുത്ത നീരവ് മോദിയുടെ സ്വത്തുക്കളിൽ 40 എണ്ണമാണ് വ്യാഴാഴ്ച നടന്ന ലേലത്തിലൂടെ വിറ്റഴിച്ചത്. ഇതോടെ ലേലം പൂർത്തിയായെന്നും ഇഡി അറിയിച്ചു. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സാഫ്രൺആർട് എന്ന ലേല സ്ഥാപനം മുഖേനയാണ് ലേലം ഇഡി ലേലം നടത്തിയിരുന്നത്. പിടിച്ചെടുത്ത സ്വത്തുക്കളുടെ ലേലത്തിലൂടെ ചുരുങ്ങിയത് 40 കോടി രൂപയെങ്കിലും സമാഹരിക്കാമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
മാർച്ച് 3 മുതൽ 5 വരെ നടന്നിരുന്ന തത്സമയ, ഓൺലൈൻ ലേലങ്ങളിലൂടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്ത 112 സ്വത്തുവകകളാണ് വിറ്റഴിച്ചത്. ഇതിൽ ഇന്ത്യൻ കലാകാരന്മാരുടെ പെയിന്റിങുകൾ, ഡിസൈനർ ഹാൻഡ്ബാഗുകൾ, ആഡംബര വാച്ചുകൾ, കാറുകൾ ഉൾപ്പടെയുള്ള അമൂല്യ വസ്തുക്കളാണുണ്ടായിരുന്നത്. മാർച്ച് 3-4 തീയതികളിൽ നടന്ന ഓൺലൈൻ ലേലത്തിൽ അധികാരികൾ പ്രതീക്ഷിച്ച തുകയായ 52 ലക്ഷം രൂപയ്ക്ക് പകരം 2.04 കോടി രൂപയാണ് ലഭിച്ചത്. തത്സമയ ലേലത്തിലൂടെ 51.41 കോടിയിലധികം രൂപയും ലഭിച്ചു. പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് കോടികൾ വായ്പയെടുത്ത് കബളിപ്പിച്ച കേസിൽ കോടതി നീരവ് മോദിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ലണ്ടനിൽ ജയിലിൽ കഴിയുകയാണ് നീരവ് മോദി. കഴിഞ്ഞവർഷമാണ് മോദി ബ്രിട്ടനിൽ അറസ്റ്റിലായത്.
- TODAY
- LAST WEEK
- LAST MONTH
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍