ലോക്സഭാ തെരഞ്ഞെടുപ്പിലെ സമ്പൂർണ്ണ തോൽവിയുടെ ആശങ്കയ്ക്ക് വിരാമമിട്ട് സിപിഎം; കോൺഗ്രസുകാർ മാണിയുടെ മകനു പണി കൊടുത്തപ്പോൾ മുഖം മിനുങ്ങിയത് പിണറായിയുടേത്; അജ്മാനിൽ കുടുങ്ങിയ തുഷാർ വെള്ളാപ്പള്ളിയെ രക്ഷിച്ചതിന്റെ ഗുണം ബിഡിജെഎസ് വോട്ടിന്റെ ഒഴുക്കലിലൂടെയും തുണയായി; സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാവുമെന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞ മുഖ്യമന്ത്രിക്ക് ഇനി ചിരിക്കാം; സിപിഎം തകർന്നടിയുമെന്ന് കരുതിയവർക്ക് ഞെട്ടൽ കൊടുത്ത പാലാ ഫലത്തിൽ ആഹ്ലാദം ഇടതിന് തന്നെ
മറുനാടൻ ഡെസ്ക്
കോട്ടയം: ഇത് ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പാലായിലെ ഉപതെരഞ്ഞെടുപ്പ് കാലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ പാലായിൽ എങ്ങനേയും ഭൂരിപക്ഷം 25,000 കടത്താനായിരുന്നു പ്രതിപക്ഷത്തിന്റെ ശ്രമം എന്നായിരുന്നു വിലയിരുത്തൽ. കേരളാ കോൺഗ്രസിന്റെ പടലപിണക്കങ്ങൾ ജോസ് ടോമിന്റെ വിജയത്തെ സ്വാധീനിക്കില്ലെന്നും ഏവരും കരുതി. ലോക്സഭാ തെരഞ്ഞെടുപ്പിൽ 20ൽ 19ഉം ജയിച്ച ആത്മവിശ്വാസമായിരുന്നു കോൺഗ്രസിന്റേയും യുഡിഎഫിന്റേയും കൈമുതൽ. എന്തുവന്നാലും പാലായിൽ ഇടതുപക്ഷം തകരുമെന്ന് ഏവരും വിലയിരുത്തി. മറുനാടൻ നടത്തിയ സർവ്വേയിൽ മാത്രമാണ് പാലായിൽ ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിച്ചത്. അതിനും അപ്പുറത്തേക്കായിരുന്നു ഉപതെരഞ്ഞെടുപ്പിൽ ഇടത് സ്വാധീനം. മാണിയുടെ മരണത്തിൽ ഉപതെരഞ്ഞെടുപ്പ് എത്തിയപ്പോൾ മറ്റൊരു മാണിയെ പാലാക്കാർ നെഞ്ചിലേറ്റി. ഇതോടെ തിളങ്ങുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ശബരിമലയിൽ വിശ്വാസികളെ പിണക്കിയെന്ന പേരുദോഷം സർക്കാരിനെ വിട്ടൊഴിയുകയാണ്. പാലായിലെ ഈ വിജയം പിണറായി സർക്കാരിന് നൽകുന്നത് പുതിയ ഇന്നിങ്സിനുള്ള കരുത്താണ്.
ലോക്സഭാ തെരഞ്ഞെടുപ്പിലെ സമ്പൂർണ്ണ തോൽവി നൽകിയ ആശങ്കയ്ക്ക് വിരാമമിട്ട് സിപിഎം ഇനി ആത്മവിശ്വാസത്തോടെ അഞ്ചിടങ്ങളിൽ ഉപതെരഞ്ഞെടുപ്പിന് ഇറങ്ങും. കോട്ടയത്ത് കോൺഗ്രസുകാരുടെ പ്രധാന ശത്രു എന്നും മാണിയും കേരളാ കോൺഗ്രസുമായിരുന്നു. അതുകൊണ്ട് തന്നെ മാണിയുടെ മരണത്തിന് ശേഷം മകൻ ജോസ് കെ മാണിയെ തകർക്കാൻ കോൺഗ്രസുകാർ വോട്ട് മറിച്ചുവെന്നും ആരോപണമുണ്ട്. കേരളാ കോൺഗ്രസിനെ തകർത്ത് കോട്ടയത്തെ ഒന്നാം നമ്പർ പാർട്ടിയാകാൻ കോൺഗ്രസുകാർ മാണിയുടെ മകനു പണി കൊടുത്തപ്പോൾ മുഖം മിനുങ്ങിയത് പിണറായിയുടേതെന്നതാണ് വസ്തുത. അജ്മാനിലെ ജയിലിൽ കുടുങ്ങിയ തുഷാർ വെള്ളാപ്പള്ളിയെ രക്ഷിച്ചതിന്റെ ഗുണം ബിഡിജെഎസ് വോട്ടിന്റെ ഒഴുകലിലൂടേയും ഇടതുപക്ഷത്തിന് തുണയായി. സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാവുമെന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞ മുഖ്യമന്ത്രിക്ക് ഇനി ചിരിക്കാം. കോൺഗ്രസിന് ഇനി വരാനിരിക്കുന്നത് വമ്പൻ പ്രതിസന്ധിയുടെ നാളുകളാണ്.
എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനമനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധിക്ക് ശനിയാഴ്ച ഒരു വർഷം തികയുകയാണ്. പന്ത്രണ്ടുവർഷം നീണ്ട സംഭവബഹുലമായ നിയമപോരാട്ടത്തിനു ശേഷമായിരുന്നു ശബരിമലക്കേസിൽ സുപ്രീംകോടതി വിധിപറഞ്ഞത്. ഇതിനിടെ ഓരോദിവസവും ശബരിമല വാർത്തകളിൽ നിറഞ്ഞുനിന്നു. ഇവിടെല്ലാം പിണറായി സർക്കാരായിരുന്നു പ്രതിക്കൂട്ടിൽ. ശബരിമലയിൽ യുവതികളെത്തിയതോടെ ആളിപടർന്ന വിശ്വാസ വികാരത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ പിണറായി സർക്കാരിന് വമ്പൻ തിരിച്ചടി നേരിട്ടു. സിപിഎം കാര്യ ഗൗരവത്തോടെ വിലയിരുത്തൽ നടത്തി. തങ്ങൾ വിശ്വാസികൾക്ക് എതിരല്ലെന്ന് പ്രഖ്യാപിച്ചു. സഭാ തർക്കത്തിൽ കരുതലോടെ എടുത്ത നിലപാടും കത്തോലിക്കരെ ഇടതുപക്ഷത്തെ എതിരാളികളായി കാണാൻ പ്രേരിപ്പിക്കുന്നതായിരുന്നില്ല. പാലായിലെ ഹൈന്ദവ വോട്ടുകളുടെ ഏകീകരണത്തിനൊപ്പം മാണി സി കാപ്പനിലൂടെ പരമ്പരാഗത ക്രൈസ്തവ വോട്ടുകളും പിണറായി സ്വന്തമാക്കി. ഇതാണ് പാലായിലെ വിജയത്തിലെ യഥാർത്ഥ മാജിക്ക്.
ശബരിമലയിൽ വിശ്വാസികളെ പിണക്കിയ സിപിഎമ്മിന് ഇനി തിരിച്ചുവരവില്ലെന്ന് പലരും കരുതി. ഇവിടെയാണ് സമർത്ഥമായ കരുനീക്കത്തോടെ സിപിഎം തിരിച്ചു വരുന്നത്. ശബരിമലയിൽ കേന്ദ്രസർക്കാരിനെ പ്രതിസന്ധിയിലാക്കാനും മറ്റും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തിയ നീക്കങ്ങളും വിജയിച്ചു. ബിനോയ് കോടിയേരി വിവാദങ്ങൾ സിപിഎമ്മിനേയോ ഇടതുപക്ഷത്തേയോ ബാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നത് കൂടിയാണ് മാണി സി കാപ്പന്റെ വിജയം. ഈഴവ വോട്ടുകൾ വീണ്ടും ഇടതു മുന്നണിയിൽ എത്തുകയാണ്. ഇതിന് കാരണം എസ് എൻ ഡി പി നേതാവ് വെള്ളാപ്പള്ളി നടേശന്റെ ഇടപെടലാണ്. ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി അജ്മാനിലെ ജയിലിലായതും പിണറായി രക്ഷപ്പെടുത്താൻ നടത്തിയ പരസ്യ നീക്കവും എസ് എൻ ഡി പിയെ ഇടതുപക്ഷത്തേക്ക് അടുപ്പിച്ചു. ഇതും മാണി സി കാപ്പന് വോട്ടായി മാറി. ബിജെപിക്ക് വോട്ട് കുറയാനുള്ള കാരണങ്ങളിൽ ഒന്നും ബിഡിജെഎസിന്റെ മലക്കം മറിച്ചലാണ്. അങ്ങനെ സിപിഎമ്മിന് പുതിയൊരു രാഷ്ട്രീയ സുഹൃത്തിനെ കിട്ടാനുള്ള സാധ്യതയാണ് പാലായിലെ ഉപതെരഞ്ഞെടുപ്പ് കൊണ്ടു വരുന്നത്.
എന്തുവന്നാലും പാലായിൽ മാണി തരംഗം വോട്ടാകുമെന്ന് കോൺഗ്രസ് കരുതി. അതുകൊണ്ടാണ് സർക്കാരിനെതിരെ നിരന്തര അഴിമതി ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആഞ്ഞടിച്ചത്. പ്രളയത്തിലും സർക്കാർ പരാജയമാണെന്ന് ആഞ്ഞടിച്ചു. കിഫ്ബിയിലും കിയാലിലും നിരന്തര ആരോപങ്ങളെത്തി. ബിനോയ് കോടിയേരിയുടെ വിഷയം ഇതിന് പുതിയ തലം നൽകി. അങ്ങനെ സർക്കാരിനെതിരെ പതിവിലും കൂടുതൽ ആരോപണങ്ങൾ ചെന്നിത്തല ചർച്ചയാക്കി. ഇതിലൊക്കെ പലപ്പോഴും ധനമന്ത്രി തോമസ് ഐസക് പ്രതിരോധത്തിലുമായി. ധൂർത്ത് വിവാദങ്ങളും ആളിക്കത്തിച്ചു. എന്നാൽ ഇതൊന്നും പാലായിൽ ഏശിയില്ല. സമുദായിക സമവാക്യങ്ങളും കേരളാ കോൺഗ്രസിന് കൈവിട്ടു. ഇതോടെ വിജയം ഇടതു പക്ഷത്തിനായി. അഞ്ച് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ പ്രചരണത്തിന് കൊഴുപ്പ് പകർന്ന് സർക്കാർ അനുകൂല തരംഗം ആളിക്കത്തിക്കാൻ പിണറായിയെ സഹായിക്കുന്നതാണ് പാലായിലെ വിജയം.
കേരളത്തിലെ ഏറ്റവും അംഗീകാരമുള്ള നേതാവായിരുന്നു കെ എം മാണി. പാലായുടെ 50 കൊല്ലത്തെ ജനപ്രതിനിധി. വികസനമെല്ലാം പാലായിൽ എത്തിച്ച ജനനായകൻ. അതുകൊണ്ട് തന്നെ മാണിയുടെ മരണം പാലായുടെ വേദനയായിരുന്നു. അതുകൊണ്ട് തന്നെ കേരളാ കോൺഗ്രസ് നേതാവിന്റെ മരണത്തിന് ശേഷമുള്ള തെരഞ്ഞെടുപ്പിൽ സഹതാപം ആഞ്ഞടിക്കേണ്ടതായിരുന്നു. ഇതാണ് പാലായിൽ കാണാതെ പോയതും ഇടതു പക്ഷത്തിന് വിജയമൊരുക്കിയതും. എന്തുകൊണ്ട് ഇത് സംഭവിച്ചുവെന്നതിന് ആർക്കും കൃത്യമായ ഉത്തരമില്ല. വോട്ട് മറിക്കലിന്റെ സാധ്യത ഏറെ കൂടുതലുമാണ്. അങ്ങനെ പാലായിലെ യുഡിഎഫ് തോൽവി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിലും മാറ്റമുണ്ടാക്കും. ബിഡിജെഎസിനേയും പിസി ജോർജിന്റെ ജനപക്ഷത്തേയും ഈ ഫലം സ്വാധീനിക്കും. ഇതിനൊപ്പം പിജെ ജോസഫിനും ജോസ് കെ മാണിക്കും ഇനി സഹകരണവും അസാധ്യമാകും. ഇതെല്ലാം ബാധിക്കുക യുഡിഎഫിനേയും ബിജെപിയേയുമാകും. അതുകൊണ്ട് തന്നെ മുന്നണി രാഷ്ട്രീയത്തിൽ ചെറിയ പൊളിച്ചെഴുതലുകളും ഇനി സംഭവിച്ചേക്കാം.
പാലാ ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി മാണി സി.കാപ്പൻ ഞെട്ടിക്കുന്ന കുതിപ്പാണ് നടത്തിയത്. രാമപുരം, കടനാട്, മേലുകാവ് എന്നീ പഞ്ചായത്തിലെ വോട്ടുകൾ എണ്ണിയപ്പോൾ 2956 വോട്ടിന്റെ ലീഡാണ് മാണി സി.കാപ്പൻ ഉയർത്തുന്നത്. യു.ഡി.എഫ് ഏറെ പ്രതീക്ഷയർപ്പിച്ച മണ്ഡലങ്ങളിലാണ് ഇപ്പോൾ എൽ.ഡി.എഫ് കുതിപ്പ് തുടരുന്നത്. യു.ഡി.എഫ്-8174, എൽ.ഡി.എഫ്-8931, ബിജെപി-3240, നോട്ട-114 എന്നിങ്ങനെയാണ് വോട്ടു നില. 2016ൽ കെ.എം മാണിയും 2019ൽ തോമസ് ചാഴിക്കാടനും മുന്നിട്ടുനിന്ന പഞ്ചായത്തിലാണ് മാണി സി.കാപ്പന്റെ കുതിപ്പ്. ഇതിന് സമാനമാണ് ബാക്കിയെല്ലായിടത്തും സംഭവിച്ചതും. യുഡിഎഫ് കോട്ടകൾ ഒന്നൊന്നായി തകർന്നു. ഇത് സിപിഎം പോലും പ്രതീക്ഷിച്ചതിന് അപ്പുറത്തേക്കായിരുന്നു. മാണി സി കാപ്പൻ പോലും ആയിരം വോട്ടിന്റെ ഭൂരിപക്ഷത്തിലെ വിജയമാണ് പ്രതീക്ഷിച്ചത്. വോട്ട് ചോർച്ച വലതിലും ബിജെപിയിലും ഉണ്ടായതാണ് ഇതിന് കാരണം.
പാലാ ഉപതിരഞ്ഞെടുപ്പിൽ വോട്ട് കച്ചവടം നടന്നെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോം ആരോപിച്ചു കഴിഞ്ഞു. ബിജെപി വോട്ടുകൾ എൽ.ഡി.എഫിന് മറിച്ചെന്ന് ജോസ് ടോം ആരോപിച്ചു. മാണി സി.കാപ്പന് രാമപുരത്ത് ലഭിച്ച് ലീഡ് ഇതിന്റെ സൂചനയാണെന്നും രാമപുരത്ത് പ്രതീക്ഷിച്ച വോട്ട് ലഭിച്ചില്ലെന്നും ജോസ് ടോം കൂട്ടിച്ചേർത്തു. ശബരിമല പ്രശ്നത്തിൽ സിപിഎം വോട്ടുകൾ വൻ തോതിൽ ബിജെപിയിലേക്ക് ഒഴുകി. ഇതായിരുന്നു ലോക്സഭാ തെരഞ്ഞെടുപ്പിൽ തോൽവിക്ക് കാരണമെന്ന് സിപിഎം തിരിച്ചറിഞ്ഞു. ഇതിന് ശേഷം ചില നടപടികൾ എടുത്തു. ഇതോടെ വിശ്വാസ സമൂഹം സിപിഎമ്മിന് വോട്ട് ചെയ്തുവെന്ന വിലയിരുത്തലിലേക്ക് പാലാ ഉപതെരഞ്ഞെടുപ്പ് എത്തിക്കുകയാണ്. ഇത് വട്ടിയൂർക്കാവിലും കോന്നിയിലും അരൂരിലും സിപിഎമ്മിന് വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ഗുണം ചെയ്യും.
പാലാ വോട്ടെണ്ണലിൽ തുടക്കംമുതൽ ഉണ്ടായ മുന്നേറ്റം തന്റെ വ്യക്തിപരമായ ജയമല്ലെന്നും എൽഡിഎഫിന്റെ കൂട്ടായ വിജയമാണെന്ന് മാണി സി കാപ്പൻ പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ മുഴുവൻ അംഗങ്ങളും മറ്റ് ഇടത് നേതാക്കളും നടത്തിയ പ്രചാരണം തന്റെ വിജയത്തിൽ ഏറെ നിർണായകമായെന്ന് മാണി സി കാപ്പൻ പറയുന്നു. എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തനം ഏകോപിപ്പിച്ചതാണ് മാണി സി കാപ്പന് തുണയായത്. ഒരു ഘട്ടത്തിൽ പോലും യു ഡി എഫിന്റെ ജോസ് ടോമിനു ലീഡുയർത്താനോ കാപ്പനു പോന്ന എതിരാളിയെന്ന നിലയിൽ ശക്തി തെളിയിക്കാനോ സാധിച്ചില്ല. ബി ഡി ജെ എസ്, ജോസഫ് വിഭാഗങ്ങളുടെ വോട്ട് കിട്ടിയെന്ന് കാപ്പൻ പ്രതികരിച്ചു. വോട്ട് മറിച്ച് ജോസ് പക്ഷമെന്ന് പി ജെ ജോസഫ് ആരോപിച്ചു. വോട്ടെണ്ണൽ അവസാനിക്കുന്നതിനു മുന്നേ അടിതുടങ്ങി കേരള കോൺഗ്രസ് (എം) പുതിയ വാർത്തകളും ഉണ്ടാക്കുന്നു. ഇതും മാണി സി കാപ്പന്റെ ഇഫക്ടാണ്. ഇടതുപക്ഷത്തിന് യുഡിഎഫിൽ വിള്ളലുണ്ടാക്കാൻ ഇതിലൂടെ കഴിയുകയും ചെയ്യുന്നു.
ജോസ് കെ. മാണി വിഭാഗത്തിന്റെ വോട്ടാണ് എൽഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പന് ലഭിച്ചതെന്ന് കേരള കോൺഗ്രസ് നേതാവ് പി. ജെ ജോസഫ് ആരോപിച്ചു. തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരള കോൺഗ്രസിൽ ഉടലെടുത്ത സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് പി.ജെ ജോസഫിന്റെ പ്രതികരണം. യുഡിഎഫിന്റെ ശക്തികേന്ദ്രമായ രാമപുരം പഞ്ചായത്തിലടക്കം മാണി സി കാപ്പന് ലഭിച്ചിരിക്കുന്ന വലിയ ലീഡ് കേരള കോൺഗ്രസിനെ അക്ഷരാർഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. രാമപുരത്ത് ബിജെപി വോട്ടുകൾ എൽഡിഎഫിന് ലഭിച്ചതായി യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം ആരോപിച്ചു. കള്ളൻ കപ്പലിൽത്തന്നെയാണെന്നും ജോസ് ടോം പ്രതികരിച്ചു. തനിക്ക് കിട്ടിയ ലീഡ് യുഡിഎഫിന്റെ വോട്ടുകളാണെന്ന് മാണി സി കാപ്പനും പ്രതികരിച്ചിട്ടുണ്ട്. യുഡിഎഫിലെ ഭിന്നത ഗുണംചെയ്തെന്ന് മാണി സി കാപ്പൻ പറഞ്ഞു. ബിഡിജെഎസിന്റെയും ജോസഫ് വിഭാഗത്തിന്റെയും വോട്ട് തനിക്ക് കിട്ടി. വെള്ളാപ്പള്ളിയുടെ പിന്തുണ എസ്എൻഡിപി വോട്ട് ലഭിക്കാൻ ഇടയാക്കി. ബിജെപി വോട്ട് തനിക്ക് ലഭിച്ചില്ല-ഇങ്ങനെയാണ് മാണി സി കാപ്പന്റെ പ്രതികരണം.
ഫലസൂചനകൾ പ്രതീക്ഷയ്ക്ക് അപ്പുറത്തുള്ളതാണെന്നും എന്താണ് സംഭവിച്ചതെന്ന് പറയാറായിട്ടില്ലെന്നും കേരള കോൺഗ്രസ് നേതാവ് ജോസഫ് എം. പുതുശ്ശേരി പറഞ്ഞു. യുഡിഎഫ് ഒറ്റക്കെട്ടായാണ് മത്സരിച്ചതെന്നും ആ നിലയ്ക്കുള്ള പ്രതീക്ഷകളാണ് ഉണ്ടായിരുന്നതെന്നും എന്നാൽ ഫലം പ്രതീക്ഷിച്ചതുപോലെ ആയിരുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. പാലായിലെ തിരിച്ചടി സംബന്ധിച്ച് പാർട്ടി അന്വേഷിക്കുമെന്ന് തോമസ് ചാഴിക്കാടൻ എംപി പറഞ്ഞു. പാലായിലെ മാണി സി കാപ്പന്റെ മുന്നേറ്റം ജനങ്ങൾ ഇടത് പക്ഷ അനുകൂലമായി ചിന്തിച്ച് തുടങ്ങിയതിന്റെ ലക്ഷണമാണെന്ന് ഇടത് മുന്നണി കൺവീനർ എ വിജയരാഘവൻ പ്രതികരിച്ചു കഴിഞ്ഞു. പരമ്പരാഗത യുഡിഎഫ് സ്വാധീന മേഖലകളിൽ പോലും മാണി സി കാപ്പൻ മുന്നേറുന്നത് ട്രെൻഡ് വ്യക്തമാക്കുന്നുവെന്നും ഇടത് മുന്നണി കൺവീനർ പറഞ്ഞു. വോട്ടെണ്ണലിന്റെ ആദ്യറൗണ്ടിൽ യുഡിഎഫ് ശക്തികേന്ദ്രമായ രാമപുരത്ത് ലീഡ് പിടിച്ചു കൊണ്ട് മുന്നേറ്റം ആരംഭിച്ച മാണി സി കാപ്പൻ വ്യക്തമായ ലീഡ് മറ്റു പഞ്ചായത്തുകളിലും നിലനിർത്തി. ഇത് സിപിഎമ്മിന് വലിയ ആശ്വാസമാണ്. പാലായിലെ വിജയം സമ്പൂർണ്ണമായും ഇടതു പക്ഷത്തിന് സ്വന്തമാകുന്നത് അതുകൊണ്ടാണ്.
- TODAY
- LAST WEEK
- LAST MONTH
- എട്ടിൽ ജയമുറപ്പിച്ച് ഇടതുപക്ഷം; പോളിങ് കുറഞ്ഞത് സിപിഎമ്മിന് ആഹ്ലാദം; ഇരുപതും നേടുമെന്ന വിലയിരുത്തലിൽ യുഡിഎഫ്; തിരുവനന്തപുരവും തൃശൂരും പ്രതീക്ഷിച്ച് ബിജെപി; കൂട്ടിക്കിഴക്കലുകളിലെ മുന്നണി പ്രതീക്ഷകൾ ഇങ്ങനെ; ഇത് തരംഗം മാറി നിന്ന കേരളാ വോട്ടെടുപ്പ്
- ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം; കണ്ടെത്തിയത് ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിൽ
- പാപിയുടെ കൂടെ ശിവശങ്കരൻ കൂടിയാൽ ശിവശങ്കരനും പാപിയാകും! അഡ്വ ജയശങ്കറിന്റെ ഈ വാക്കുകളിൽ നിറയുന്നതും പിണറായി കൂട്ടുകെട്ടിന്റെ കാണാപ്പുറങ്ങൾ; നടപടി എടുത്താൽ ഇപി പൊട്ടിത്തെറിക്കുമോ? വിനു വി ജോണിന്റെ 'കുതിരപ്പവൻ' ചർച്ചകളിൽ എത്തുമ്പോൾ
- പോളിങ് കുറയുന്നതിന്റെ ഗുണം കിട്ടുക ഇടതുപക്ഷത്തിനോ? ശക്തമായ ത്രികോണ പോര് നടന്നിടത്ത് പോലും വോട്ടർമാരിൽ ആവേശമില്ല; ശതമാനക്കണക്കിൽ വോട്ടിങ് കുറഞ്ഞത് ഏഴ് ശതമാനത്തിൽ അധികം; ചൂടും പ്രതിസന്ധിയായി; ക്രമീകരണങ്ങളിലെ പാളിച്ച ചർച്ചയാക്കാൻ യുഡിഎഫ്; സംസ്ഥാനത്ത് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടന്നില്ലെന്ന് ആരോപണം
- പാപിയുടെ കൂടെ കൂടി പാപിയായ ശിവനെ സിപിഎമ്മും മുഖ്യമന്ത്രിയും കൈവിട്ടു; പിണറായിയുടെ വാക്ക് വലിയൊരു മുന്നറിയിപ്പ് എന്ന ഗോവിന്ദന്റെ വാക്കുകളിലും നിറയുന്നത് ശാസനാ സ്വഭാവം; ഇപി ജയരാജൻ വീണ്ടും അവധിയെടുത്തേക്കും? ഇടതു കൺവീനർ സ്ഥാനവും ഒഴിയാൻ സന്നദ്ധൻ; സിപിഎം സെക്രട്ടറിയേറ്റ് നിർണ്ണായകമാകും
- മൂന്നാറിൽ ഭർത്താവിന്റെ സുഹൃത്തിന്റെ വീട്ടിൽ യുവതി മരിച്ച സംഭവം; കാരണം ഹൃദയാഘാതാം
- അമേരിക്കയിലെ കലിഫോർണിയയിൽ കാർ മരത്തിലിടിച്ച് അപകടം; രണ്ട് കുട്ടികളടക്കം മലയാളി കുടുംബത്തിലെ നാലു പേർ മരിച്ചു
- നാടിളക്കിയുള്ള പ്രചാരണം നടത്തിയിട്ടും രണ്ടാം ഘട്ടത്തിലും ആവേശം പോരാ; 2019 ലെ അപേക്ഷിച്ച് പോളിങ്ങിൽ എട്ട് ശതമാനത്തോളം കുറവ്; പ്രാഥമിക കണക്കുകൾ പ്രകാരം കേരളത്തിൽ 7.32 ശതമാനത്തോളം കുറവ്; വോട്ടർമാർ ഏറ്റവും ആവേശത്തോടെ എത്തിയത് കണ്ണൂരിൽ; വോട്ടിങ് ശതമാനം കുറഞ്ഞത് ചർച്ചയാക്കി രാഷ്ട്രീയ കക്ഷികൾ
- കണ്ണൂരിൽ നടന്ന പാർട്ടി കോൺഗ്രസിന്റെ വേദി അലങ്കരിച്ചത് ബിജെപി നേതാവിന്റെ ഇവന്റ് മാനേജ്മെന്റ് കമ്പനി! ഇപിയുടെ ജാവദേക്കറുമായുള്ള കൂടിക്കാഴ്ച്ചാ വിവാദങ്ങൾ പുകയുമ്പോൾ കൂടുതൽ വിവരങ്ങൾ ചർച്ചകളിലേക്ക്; കണ്ണൂരിലെ സിപിഎമ്മിൽ പുകച്ചിലുകൾ തുടങ്ങുമ്പോൾ
- കഥകളി കലാകാരിക്ക് ദുബായിൽ പരിപാടി വാഗ്ദാനം ചെയ്ത ശേഷം ആവശ്യപ്പെട്ടത് ലഹരി കടത്തണമെന്ന്; വിസമ്മതിച്ചപ്പോൾ കാറിൽ പൂട്ടിയിട്ട് ദേഹോപദ്രവവും ലൈംഗിക ചൂഷണവും; കൊച്ചിയിലെ ഗൂണ്ടാത്തലവൻ മരട് അനീഷിന്റെ മുൻ കൂട്ടാളി പി എച്ച് ഹാരിസ് അറസ്റ്റിൽ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- അന്ന് മാളികപ്പുറം സിനിമയെക്കുറിച്ച് നല്ല റിവ്യൂ ഇട്ടതിന് സിപിഐക്കാരന്റെ സ്ഥാപനം അടിച്ചുതകർത്തു; ഇന്ന് ജയ് ഗണേശിനെതിരെ സൈബർ ഹേറ്റ് കാമ്പയിൻ; ഗോഡ്ഫാദർമാരില്ലാതെ വളർന്ന നടനെ ഭയക്കുന്നതാര്? മലയാള സിനിമയിലെ കോക്കസിന്റെ ഇര? ഉണ്ണി മുകുന്ദൻ വീണ്ടും വാർത്തകളിൽ
- അത്യാഡംബര കാറിൽ കറങ്ങി മോഷണം; ആ പണം ഉപയോഗിച്ച് ചെയ്യുക സാമൂഹിക സേവനം; റോഡുകൾ നിർമ്മിച്ചും പാവപ്പെട്ട പെൺകുട്ടികളുടെ മാംഗല്യം നടത്തിയും കൈയടി നേടിയ ബീഹാറിലെ 'റോബിൻഹുഡ്'; ഭാര്യ ജനപ്രതിനിധി; ഇത് റോബിൻഹുഡ് സംവിധായകന്റെ വീട്ടിൽ നിന്നും ഒരു കോടിയുടെ മുതൽ കവർന്ന കള്ളന്റെ കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്