അന്ന് ജോലിക്കിടെ ഒരു കാപ്പി കുടിക്കാൻ പെടാപ്പാട് പെട്ടു; ഇന്ന് കോടികൾ കൊയ്യുന്ന ഭക്ഷ്യ ശൃംഘലയുടെ അമരക്കാരൻ; സൊമാറ്റോ ഉടമ ദീപീന്ദർ ഗോയലിന്റെ വളർച്ച ശരവേഗത്തിൽ; 22 രാജ്യങ്ങളിലായി വ്യാപിച്ച് കിടക്കുന്ന സൊമാറ്റോയുടെ 'അത്ഭുത വളർച്ച' അറിയാം
മറുനാടൻ ഡെസ്ക്
തുടർച്ചയായി ജോലി ചെയ്യുന്നതിനിടെ ഒരു കാപ്പി കുടിക്കണമെന്ന് ആഗ്രഹിക്കാത്തവരില്ല. എന്നാൽ അതിനു വേണ്ടി ക്യൂ നിന്ന് മടുത്തുവെന്ന് പറയുന്നവരുടെ എണ്ണവും കുറവല്ല. എന്നാൽ ഇന്ന് ഭക്ഷണത്തിനായി കാത്തു നിൽക്കുന്നവരിലേക്ക് ഞൊടിയിടയിൽ ഭക്ഷണമെത്തുന്ന വിപ്ലവത്തിന് നാം സാക്ഷികളാണ്. അതിൽ ഏറ്റവും പ്രധാന കമ്പനിയായ സൊമാറ്റോയുടെ വളർച്ചയാണ് ഇപ്പോൾ ഏവരേയും ഞെട്ടിച്ചിരിക്കുന്നത്. മുൻപ് പറഞ്ഞത് പോലെ കാപ്പിക്കായി ക്യൂവിൽ നിന്നും ബുദ്ധിമുട്ടിയ വ്യക്തിയാണ് സൊമാറ്റോയുടെ സ്ഥാപക ഉടമ ദീപീന്ദർ ഗോയൽ.
ഈ അനുഭവമാണ് അദ്ദേഹത്തെ സംരംഭകനായി വളർത്തിയത്. ഇന്ന് രാജ്യത്തെ മുൻനിര ഭക്ഷണ വിതരണ കമ്പനിയാണ് സൊമാറ്റോ. ലാഭത്തിന്റെ കാര്യത്തിലും മുമ്പൻ ഇവർ തന്നെ. 2005ൽ ഡൽഹി ഐ.ഐ.ടിയിൽ നിന്നും ബിരുദം പൂർത്തിയാക്കിയ ദീപീന്ദർ 2006 ജനുവരിയിൽ ബെയ്ൻ ആൻഡ് കമ്പനിയിൽ സീനിയർ അസോസിയേറ്റ് കൺസൽട്ടന്റ് ആയി ചുമതലയേറ്റു. അവിടെ ജോലി ചെയ്യുന്നതിനിടെ, ഭക്ഷണം കഴിക്കാൻ സുഹൃത്തുക്കളും സഹപ്രവർത്തകരും റസ്റ്റോറന്റുകൾ തിരഞ്ഞും മെനു പരിശോധിച്ചും വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുന്നത് കണ്ടാണ് ദീപീന്ദർ അതിനെന്തെങ്കിലും എളുപ്പവഴിയുണ്ടോയെന്ന് ആലോചിച്ചത്.
കൂട്ടിന് സഹപ്രവർത്തകനും ബാല്യകാലം മുതലുള്ള സുഹൃത്തുമായ പങ്കജ് ചദ്ദായുമുണ്ടായിരുന്നു. റസ്റ്റോറന്റിലെ മെനു ഓൺലൈനായി ലഭിക്കുകയാണങ്കിൽ ആളുകൾക്ക് ഭക്ഷണം തെരഞ്ഞെടുക്കാൻ എളുപ്പാമാകുമല്ലോയെന്ന് അവർ ചിന്തിച്ചു. ഒരു വെബ്സൈറ്റ് രൂപീകരിച്ചുകൊണ്ട്, ചുറ്റുമുള്ള എല്ലാ റസ്റ്റോറന്റുകളിലെയും മെനു ബെയ്നിലെ തൊഴിലാളികൾക്കായി ഇൻട്രാനെറ്റ് വെബ്സൈറ്റിൽ അപ് ലോഡ് ചെയ്തു. അത് 2008ൽ Foodiebay.com എന്ന സ്ഥാപനം തുടങ്ങുന്നതിലേക്കെത്തി. അതാണ് പിന്നീട് സൊമാറ്റോ.കോം ആയി മാറിയത്.
അവരെ അതിശയിപ്പിച്ചുകൊണ്ട് ആ വെബ്സൈറ്റിന് പ്രതീക്ഷിച്ചതിനേക്കാളേറെ ട്രാഫിക് ലഭിച്ചു. അങ്ങനെയാണ് അതിനുള്ളിലെ ബിസിനസ് സാധ്യത തിരിച്ചറിഞ്ഞത്. വളരെ പെട്ടെന്നായിരുന്നു എീീറശലയമ്യ.രീാ വളർന്നത്. അതോടെ കൂടുതൽ റസ്റ്റോറന്റുകൾ ലിസ്റ്റ് ചെയ്യാനും കൊൽക്കത്ത, മുംബൈ, ബെംഗളുരു, പൂണെ നഗരങ്ങളിലേക്കു കൂടി കച്ചവടം വ്യാപിപ്പിക്കാനും ഇവർ നിർബന്ധിതരായി.പൊതുവേ ഭക്ഷണ പ്രിയരാണ് പഞ്ചാബികൾ. ദീപീന്ദറും അതിന് അപവാദമായിരുന്നില്ല. എന്നാൽ 'ഭക്ഷണത്തോടുള്ള ഇഷ്ടത്തേക്കാൾ സാങ്കേതിക വിദ്യയോടുള്ള പ്രിയവും പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുമുള്ള ത്വരയുമാണ്' സൊമാറ്റോയുടെ രൂപീകരണത്തിലേക്ക് നയിച്ചതന്നാണ് ദീപീന്ദർ പറഞ്ഞത്.
2010 നവംബറിലാണ് ഫുഡീബെയന്ന പേരുമാറ്റി സൊമാറ്റോ ആക്കിയത്. ടുമാറ്റോയന്ന പേരിനോട് സാമ്യം തോന്നുന്ന പേരായതുകൊണ്ടും എളുപ്പം ഓർക്കാവുന്ന ഒന്നായതുകൊണ്ടുമാണ് ഈ പേരിലേക്ക് മാറിയത്. ഇവരുടെ ആശയത്തിൽ താൽപ്പര്യം തോന്നിയ നൗകരി ഡോട്ട് കോം സ്ഥാപകൻ സഞ്ജീവ് ഒരു മില്യൺ ഡോളർ നിക്ഷേപം നടത്തിയതോടെ കമ്പനിയുടെ വളർച്ച വേഗത്തിലായി. 2008ൽ 1200 റെസ്റ്റോറന്റുകളുടെ ലിസ്റ്റിംഗുമായി തുടങ്ങിയ ദീപീന്ദറിന് ഇന്ന് 22 രാജ്യങ്ങളിലായുള്ള പതിനായിരത്തിലേറെ നഗരങ്ങളിലേക്ക് സൊമാറ്റോയെ വ്യാപിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇത്തരത്തിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്ഥാപനങ്ങളിലൊന്നാണ് സൊമാറ്റോ.
ഡെലിവറി ബോയ് ഹിന്ദുവല്ലെന്ന് പറഞ്ഞ് ഓർഡർ റദ്ദാക്കിയ ഉപയോക്താവിനോട് 'ഭക്ഷണത്തിന് മതമില്ല, അതുതന്നെ ഒരു മതമാണ്' എന്നു പറഞ്ഞ് ദീപീന്ദർ ഗോയൽ കയ്യടി നേടിയിരുന്നു. സ്വന്തം സ്ഥാപനത്തിലൂടെ അദ്ദേഹം നടപ്പിലാക്കിയ പല തൊഴിൽ നയങ്ങളും ഇത്തരത്തിൽ കയ്യടി നേടിയിരുന്നു. ലോകത്ത് സ്ത്രീ- പുരുഷ തൊഴിലാളികൾക്കിടയിലെ കൂലി വ്യത്യാസം കുറയ്ക്കാനുള്ള സുപ്രധാന നീക്കം ഇക്കഴിഞ്ഞമാസം സുമാറ്റോയുടെ ഭാഗത്തുനിന്നുമുണ്ടായിരുന്നു.സ്ത്രീകൾക്ക് മെറ്റേണിറ്റി ലീവായി നൽകുന്ന ആറുമാസം പുരുഷന്മാർക്കും പാരന്റൽ ലീവായി സുമാറ്റോ അനുവദിക്കുന്നുണ്ട്. സ്ത്രീകൾ നേതൃ സ്ഥാനത്തേക്ക് ഉയർന്ന വരാത്തതിന് ഒരു കാരണം പാരന്റൽ ലീവ് അനുവദിക്കുന്നതിലെ വിവേചനമാണെന്നാണ് ഗോയലിന്റെ അഭിപ്രായം.
ഇന്ത്യയിൽ പാർശ്വവത്കരിക്കപ്പെട്ട 100 മില്യൺ ആളുകൾക്ക് മാസം തോറും ഭക്ഷണം നൽകുന്ന എൻ.ജി.ഒ ആയ ഫീഡിങ് ഇന്ത്യയെ അടുത്തിടെ സുമാറ്റോ ഏറ്റെടുത്തിരുന്നു. എല്ലാ മേഖലകളിലെന്നപോലെ സൊമാറ്റോയ്ക്കും വലിയ വെല്ലുവിളി നേരിടേണ്ടി വന്നിരുന്നു. സൊമാറ്റോ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി സഹസ്ഥാപകനായ പങ്കിന്റെ പുറത്തുപോക്കായിരുന്നു. ഇത് സൊമാറ്റോക്ക് വലിയ ബാധ്യത ഉണ്ടാക്കിയിരുന്നു. എന്നാൽ ലക്ഷ്യത്തിലെത്താൻ തനിക്കു കഴിയുമെന്ന ദീപീന്ദറിന്റെ ആത്മവിശ്വാസമാണ് സുമാറ്റോയ്ക്ക് തണലായത്.
ഭക്ഷണം തന്നെ മതം
ഓർഡർ ചെയ്ത ഭക്ഷണം കൊണ്ടുവന്നത് അഹിന്ദുവായ ആളായതിനാൽ ഭക്ഷണം ക്യാൻസൽ ചെയ്തയാളുടെ ട്വീറ്റ് ഏറെ ചർച്ചകൾക്കാണ് ഇന്ന് വേദിയൊരുക്കിയത്. സോഷ്യൽ മീഡിയയിലാകെ ഇത് ചേരിതിരിഞ്ഞുള്ള വാക്പോരുകൾക്ക് വഴിവച്ചു. തുടർന്ന് വിശദീകരണവുമായി 'സൊമാറ്റോ' തന്നെ രംഗത്തെത്തി. ഉപഭോക്താവിന്റെ ഈ ആവശ്യം അംഗീകരിക്കാവുന്നതല്ലെന്നും, അത്തരത്തിൽ നഷ്ടപ്പെടുന്ന കച്ചവടത്തെക്കുറിച്ച് തങ്ങൾക്ക് ആശങ്കയില്ലെന്നുമായിരുന്നു 'സൊമാറ്റോ' സ്ഥാപകൻ ദീപീന്ദർ ഗോയൽ പ്രതികരിച്ചത്.
അതോടൊപ്പം തന്നെ ഭക്ഷണത്തിന് മതമില്ലെന്നും, ഭക്ഷണം തന്നെ ഒരു മതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടെ ചർച്ചകൾ കൂടുതൽ കൊഴുത്തു. മതത്തിന്റെ പേരിൽ ഭക്ഷണം വേണ്ടെന്ന് വച്ച അമിത് ശുക്ലയെ സോഷ്യൽ മീഡിയ വലിയരീതിയിലാണ് ഇപ്പോൾ വിമർശിക്കുന്നത്. കൂടാതെ, ഇദ്ദേഹം മുമ്പ് ഇടപെട്ടിരുന്ന രാഷ്ട്രീയ- സാമൂഹിക വിഷയങ്ങളും ചർച്ചകളിൽ നിറയുകയാണ്. ഇതിനിടെയാണ് ഒരു വിഭാഗം പേർ ചേർന്ന് അമിത് ശുക്ലയുടെ ഒരു സ്ത്രീവിരുദ്ധ കമന്റ് ഉയർത്തിക്കൊണ്ടുവന്നിരിക്കുന്നത്.
പ്രമുഖ എഴുത്തുകാരിയായ തസ്ലീമ നസ്രീൻ, ട്വിറ്ററിൽ മുമ്പ് പങ്കുവച്ച ചിത്രത്തിന് താഴെയാണ് അമിത് മോശം കമന്റ് ഇട്ടിരിക്കുന്നത്. താൻ, ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ റിസർച്ച് സ്കോളറായിരുന്നപ്പോൾ എടുത്ത ചിത്രമാണ് തസ്ലീമ ട്വീറ്റ് ചെയ്തിരുന്നത്. ഗൃഹാതുരത തോന്നുന്ന ചിത്രമെന്ന അടിക്കുറിപ്പോടെയിട്ട ഫോട്ടോയ്ക്ക് താഴെ എഴുത്തുകാരിയുടെ ശരീരത്തെക്കുറിച്ച് അമിത് മോശം രീതിയിൽ ഇട്ട കമന്റ് ആണ് വിവാദമാകുന്നത്.
- TODAY
- LAST WEEK
- LAST MONTH
- താലികെട്ടി വധുവുമായി വീട്ടിലെത്തിയ വരൻ; ഓടിയെത്തിയ 35-കാരി പറഞ്ഞത് കേട്ട് വധു നടുങ്ങി; അന്വേഷണത്തിൽ തെളിഞ്ഞത് വരന്റെ അവിഹിതം; ലക്ഷ്യമിട്ടത് സ്ത്രീധന സ്വർണ്ണവുമായി വിദേശത്തേക്ക് പറക്കൽ; മിഥുനെ കുടുക്കി വധുവിന്റെ പരാതി കരമന പൊലീസിൽ; ഇത് വിവാഹ തട്ടിപ്പിന്റെ മറ്റൊരു വെർഷൻ
- വിവാഹ സൽകാരത്തിന്റെ രാത്രി ഒരു മണിക്ക് തുടങ്ങിയ മർദ്ദനം; സംശയത്തിന്റെ പേരിൽ കേബിൾ കൊണ്ട് കഴുത്തിൽ മുറക്കി നവവധുവിനെ കൊല്ലാനും രാഹുൽ ശ്രമിച്ചു; താലിമാല ഊരിക്കൊടുത്ത ശേഷം ഭർത്താവിനെതിരെ പരാതി കൊടുത്തതും ഭാര്യ; പന്തീരാക്കാവിൽ ജാമ്യമില്ലാ വകുപ്പുകൾ; ഏഴാം ദിനത്തിലെ വേർപിരിയലിൽ കേസും
- ടെക്നോപാർക്കിലെ ജീവനക്കാരിയായ ഭാര്യയെ മർദ്ദിച്ചത് ജർമനിയിൽ എയറോനോട്ടിക്കൽ എൻജിനീയറായ ഭർത്താവ്; കഴുത്തിൽ മൊബൈൽ ചാർജ്ജ് കേബിൾ ഇട്ട് മുറുക്കി കൊല്ലാനും ശ്രമിച്ചു; മാട്രിമോണിയൽ സൈറ്റിലൂടെ ഒത്ത വിവാഹം; പൊലീസ് ഒത്തുകളിയിലും ആരോപണം; പന്തീരാങ്കാവിലേത് സംശയ രോഗം
- വിരുന്നെത്തിയ വീട്ടുകാർ കണ്ടത് നവ വധുവിന്റെ ശരീരത്തിലെ മർദനമേറ്റ പാടുകൾ; പൊലീസിൽ പരാതി നൽകി വധുവിന്റെ കുടുംബം: ഏഴാം നാൾ പൊലീസ് സ്റ്റേഷനിൽവെച്ച് താലിമാല മടക്കി നൽകി വേർപിരിഞ്ഞ് യുവദമ്പതികൾ
- ആറു കൊല്ലം മുമ്പ് കേരളാ കോൺഗ്രസ് ജയിച്ചത് യുഡിഎഫ് ബാനറിൽ; ജോസ് കെ മാണിയും കൂട്ടരും മുന്നണി മാറിയപ്പോൾ ഇനി ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ എംപിമാരും ഇടതുപക്ഷത്തിന്റേതായി; സീറ്റ് കൂടിയേ തീരുവെന്ന് കേരളാ കോൺഗ്രസ് എമ്മും സിപിഐയും; സിപിഎമ്മും വിട്ടുവീഴ്ചയ്ക്കില്ല; ഇടതിൽ കലാപക്കാലം
- 'ഇതുപോലെ വൃത്തികെട്ട കോമാളി വേഷം ഇഷ്ടമല്ല, സത്യത്തിൽ പെട്ടന്നു കണ്ടാൽ ആരും പേടിച്ചു പോകും, അറപ്പാകുന്നു'; ആൺകുട്ടികളെ ആണായിട്ടും പെൺകുട്ടികളെ പെൺകുട്ടിയായിട്ടും തന്നെ വളർത്തണം'; ഗായകൻ സന്നിധാനന്ദനെതിരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപ പരാമർശം; വേദനിപ്പിച്ചെന്ന് സന്നിധാനന്ദൻ
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- പെരിയ ഇരട്ടക്കൊല കേസിലെ പ്രതിയുടെ മകന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്തതിനെച്ചൊല്ലിയുള്ള കോൺഗ്രസിലെ വിവാദം കാസർകോട് പൊട്ടിത്തെറിയാകുന്നു; പോസ്റ്റ് പിൻലവിച്ച ബാലകൃഷ്ണ പെരിയ നൽകുന്നത് വഴങ്ങാമെന്ന സന്ദേശമോ? ഇതെല്ലാം ശരത്ലാലിന്റെയും കൃപേഷിന്റെയും ആത്മാക്കൾ ഇത് പൊറുക്കുമോ? പെരിയയിൽ സമവായ നീക്കം സജീവം
- 27 ലക്ഷത്തോളം ഞാൻ മുടക്കി, ഒരു രൂപ പോലും ശമ്പളമായി കിട്ടാത്ത സിനിമയും; ഒരാൾ ലോകം മുഴുവൻ തന്നെ തകർക്കാൻ ശ്രമിക്കുന്നു എന്ന് കരുതുന്നത് അയാളുടെ കുഴപ്പമാണ്; എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് സങ്കടകരം; 'വഴക്ക്' സംവിധായകനെതിരെ ടൊവിനോ തോമസ്
- വിരുന്നിനെത്തിയ വീട്ടിലെ സ്ത്രീയെ പീഡിപ്പിച്ച ശേഷം സ്വദേശത്തേക്ക് മടങ്ങി; പശ്ചിമബംഗാൾ സ്വദേശിയെ അയാളുടെ ഗ്രാമത്തിൽ ചെന്ന് പിടികൂടി പൊലീസ്
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
- സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ സഞ്ജുവിന്റെ വിവാദ പുറത്താകൽ; 86 റൺസെടുത്ത് തിളങ്ങിയ നായകൻ മടങ്ങിയതോടെ താളം നഷ്ടപ്പെട്ട് രാജസ്ഥാൻ; 20 റൺസിന് ഡൽഹിയോട് തോൽവി; 350 ടി 20 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി യുസ്വേന്ദ്ര ചാഹൽ
- വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ഗ്രിഡ് ആക്കല്ലേ, കെ എസ് ഇ ബി കട്ടോണ്ട് പോകും; ബാറ്ററി വാങ്ങി ഓഫ് ഗ്രിഡ് വച്ചാൽ നമ്മുടെ കറന്റ് നമുക്ക് തന്നെ കിട്ടുമല്ലോ! കെ എസ് ഇ ബി കാട്ടുകള്ളന്മാരെന്ന് മുൻ ഡിജിപി ആർ ശ്രീലേഖയുടെ പോസ്റ്റ്
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- പെൺകുട്ടിയുടെ പിറന്നാളിന് കേക്കുമായി എത്തിയ യുവാവ്; തേങ്ങ തുണിയിൽ കെട്ടി മർദ്ദിച്ച ബന്ധുക്കൾ; പോക്സോ കേസെടുത്ത പൊലീസും; നഹാസിനെതിരെ നടന്നത് ക്രൂര മർദ്ദനം
- ഒരു ഡോക്ടറെ അടിയന്തരമായി വീട്ടിൽ അയക്കാൻ സൂപ്രണ്ടിന് നിർദ്ദേശം; പറ്റില്ലെന്ന് പറഞ്ഞെങ്കിലും അധികാര സ്വരത്തിൽ ആവശ്യപ്പെട്ടു; വീട്ടിലെത്തിയ ഡോക്ടർ കണ്ടത് കാലിലെ കുഴിനഖം; ഒപി നിർത്തിയത് വിവാദത്തിൽ; തിരുവനന്തപുരം കളക്ടർക്കെതിരെ പരാതി
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍