മക്കൾക്ക് കളിപ്പാട്ടം വാങ്ങി നൽകാൻ ആവതില്ലാതായപ്പോൾ മനസിലുദിച്ച ആശയം; ഇന്ന് ആശ്വാസമാകുന്നത് പ്രിയപ്പെട്ട കളിപ്പാട്ടത്തെ ഉപേക്ഷിക്കാൻ മടിക്കുന്നവർക്കും മക്കളുടെ ആഗ്രഹത്തിനനുസരിച്ച് കളിപ്പാട്ടം വാങ്ങി നൽകാൻ കഴിയാത്തവർക്കും; കേരളത്തിലെ ആദ്യത്തെ 'കളിപ്പാട്ട ഡോക്ടർ' ആനയറയിലെ അനിലിന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഏതൊരു കുട്ടിയുടെയും സ്വപ്നമാണ് കളിപ്പാട്ടം.അതിനാൽ തന്നെ സ്വന്തം മക്കൾക്ക് ഇഷ്ടപ്പെട്ടത് വാങ്ങി നൽകാൻ കഴിഞ്ഞില്ലെങ്കിലും ഒരു കളിപ്പാട്ടം പോലുമില്ലാത്ത കുട്ടികൾ ഉണ്ടാവില്ല.അതിനി വില കൊടുത്ത് വാങ്ങുന്നതയാലും ശരി വീട്ടിൽ തന്നെ ഉണ്ടാക്കുന്നതായാലും ശരി, ഒരു കളിപ്പാട്ടം എല്ലാ കുഞ്ഞുങ്ങളുടെയും പക്കൽ കാണും.
കുഞ്ഞിന്റെ ചിന്ത, ഭാഷ, സാമൂഹിക-വൈകാരിക കഴിവുകൾ എന്നിവ പരിപോഷിപ്പിക്കുന്നതിൽ കളിപ്പാട്ടങ്ങൾ ഒരു പ്രധാന പങ്കുണ്ട്.ഇതൊക്കെയാണെങ്കിലും കളിപ്പാട്ടം കൊണ്ട് ഉണ്ടാകുന്ന ഏറ്റവും വലിയ പ്രശ്നം ഇത് തകരാറായാൽ ശരിയാക്കാൻ മാർഗ്ഗങ്ങൾ കുറവാണ് എന്നതാണ്.അതിനാൽ തന്നെ തകരാറിലായ കളിപ്പാട്ടങ്ങൾ ഉണ്ടാക്കുന്ന മാലിന്യപ്രശ്നം ഒരു ഭാഗത്ത്..അതിനൊപ്പം പ്രിയപ്പെട്ട ചില കളിപ്പാട്ടങ്ങൾ നഷ്ടപ്പെടുമ്പോൾ ഉള്ള സങ്കടം വേറെ..
മനുഷ്യനെ ചികിത്സിച്ച് നേരെയാക്കുന്നത് പോലെ കളിപ്പാട്ടങ്ങളെ നേരെയാക്കാൻ ഒരാൾ ഉണ്ടായിരുന്നെങ്കിലെന്ന് നാം പലവട്ടം ചിന്തിച്ചിട്ടില്ലെ.അത്തരം പ്രശ്നങ്ങൾക്കെല്ലാം പരിഹാരവുമായെത്തുകയാണ് തിരുവനന്തപുരം ആനയറയിലെ കളിപ്പാട്ട ഡോക്ടർ അനിൽ ജെ ബാബു.ഏത് കളിപ്പാട്ടവും നന്നാക്കി നൽകാം എന്നാണ് ആനയറയിലെ ലോർഡ്സ് ആശുപത്രിക്ക്, സമീപമുള്ള ടോയ് വർക്ക് ഷോപ്പ് ഉടമയായ അനിൽ ജെ ബാബു നൽകുന്ന ഉറപ്പ്.ഇത് സത്യമാണെന്ന് ഒരു ഒറിജിനൽ വർക്ക്ഷോപ്പിനെ വെല്ലുംവിധം അദ്ദേഹത്തിന്റെ വർക്ഷോപ്പിൽ നിർത്തിയിട്ടിരിക്കുന്ന കാറും ജീപ്പും ടിപ്പർ ലോറിയും എന്തിന് യുദ്ധത്തിന് ഉപയോഗിക്കുന്ന വാഹനങ്ങൾ വരെ നമ്മോട് പറയുന്നുണ്ട്.
മനുഷ്യർക്കും മൃഗങ്ങൾക്കും വാഹനങ്ങൾക്കും വരെ ആശുപത്രികളും സർവ്വീസ് സ്റ്റേഷനും ഉള്ളപ്പോ കളിപ്പാട്ടത്തിന് എന്ത് എന്ന് ചോദിച്ചവർക്കുള്ള ഉത്തരമാണ് ഈ കട.ഈ കട അനിൽ തുടങ്ങിയതിന് പിന്നിലും ഹൃദയസ്പർശിയായ ഒരു കഥയുണ്ട്.പതിനൊന്നു വർഷങ്ങൾക്ക് മുമ്പ് തന്റെ മക്കൾക്ക് പുതിയ കളിക്കോപ്പുകൾ വാങ്ങി നൽകാൻ അനിലിന് കഴിവുണ്ടായില്ല.പക്ഷെ സങ്കടപ്പെട്ട് നിൽക്കുന്ന മക്കളോട് എന്തുപറയുമെന്നറിയാതെ പകച്ച നിന്ന അനിൽ അന്നവർക്ക് തകരാറായ ഒരു കളിപ്പാട്ടം ശരിയാക്കി നൽകി.ഇതിൽ നിന്നാണ് ഇങ്ങനെ ഒരാശയം അനിലിന്റെ മനസ്സിൽ ഉദിച്ചത്.മക്കളുടെ സങ്കടത്തിന് മുന്നിൽ പകച്ച് നിൽക്കുന്ന അനിലിനെപ്പോലെ നിരവധി രക്ഷിതാക്കൾക്ക് ആശ്വാസമാണ് ഈ വർക്ഷോപ്പ്.
ഇന്ന് രാത്രി ഉറക്കമൊഴിഞ്ഞ് പോലും കളിപ്പാട്ടങ്ങൾ നന്നാക്കി നൽകേണ്ടി വരുന്ന തരത്തിലുള്ള ടോയ് വർക്ക്ഷോപ്പ് ആയി അനിൽ മാറ്റിയെടുത്തിരിക്കുകയാണ്.മുപ്പതിനായിരം- നാൽപ്പതിനായിരം വരെ വിലയുള്ള ചില നാൽചക്ര കളിപ്പാട്ടങ്ങൾ കേടായാൽ അവ ഉപേക്ഷിക്കുക എന്ന മനോവിഷമത്തിൽ നിന്നും, അത് പോലൊന്ന് വീണ്ടും വാങ്ങുക എന്നുള്ള ധനനഷ്ടത്തിൽ നിന്നും പലരെയും ഈ ടോയ് വർക്ക്ഷോപ്പ് രക്ഷിച്ചു പോകുന്നു. കൂടാതെ അത്രയും വിലയുള്ള കളിപ്പാട്ടങ്ങൾ വാങ്ങാൻ സാധിക്കാത്തവർക്കായി സെക്കന്റ് ഹാൻഡ് കളിപ്പാട്ടങ്ങളും ഇവിടെയുണ്ട്.
കേരളത്തിൽ തന്നെ കേടായ കളിപ്പാട്ടങ്ങൾ നന്നാക്കി നൽകുന്നതും, സെക്കന്റ് ഹാൻഡ് കളിപ്പാട്ടങ്ങൾ വിൽക്കുന്നതുമായ ടോയ് സർവീസ് സെന്റർ തന്റേതുമാത്രമാണെന്നും അനിലിന് സാക്ഷ്യപ്പെടുത്തുന്നു.അതുകൊണ്ട് തന്നെ സമൂഹ മാധ്യമങ്ങൾ വഴി കണ്ടറിഞ്ഞും, ഒരുതവണ കളിപ്പാട്ടം നന്നാക്കി വാങ്ങിയവരിൽ നിന്നും കേട്ടറിഞ്ഞും കേരളത്തിന്റെ അങ്ങോളമിങ്ങോളം നിന്നുള്ള കേടായ കളിപ്പാട്ടങ്ങൾ അനിലിന്റെ ടോയ് കിങ് ഷോപ്പിൽ എത്തിയിട്ടുണ്ട്.
ഇന്ന് കളിപ്പാട്ട നിർമ്മാതാക്കൾ കളിപ്പാട്ട സ്റ്റോറിൽ നിരവധി കളിപ്പാട്ട ഓപ്ഷനുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്.നിങ്ങൾക്ക് തന്നെ ഏതെടുക്കണമെന്ന് ആശയക്കുഴപ്പം ഉണ്ടാക്കുന്ന രീതിയിലുള്ളവ.വാശി പിടിച്ചു കരയുന്ന കുട്ടിക്ക് ഒരു പുതിയ കളിപ്പാട്ടം കൊടുത്തു നോക്കൂ.തീർച്ചയായും ആ കരച്ചിൽ നിന്നിട്ടുണ്ടാകും.ഇത്തരത്തിൽ കളിപ്പാട്ട വിപണിയും സജീവമാകുമ്പോൾ അനിലും അപ്ഡേറ്റാവുകയാണ്.എത് പുതിയ കളിപ്പാട്ടം തകരാറായാലും താൻ നന്നാക്കിത്തരുമെന്ന ഉറപ്പോടെ
- TODAY
- LAST WEEK
- LAST MONTH
- കോടിയേരിയുടെ അന്ത്യാഭിലാഷത്തിൽ വിനോദിനി നടത്തിയ വെളിപ്പെടുത്തലിൽ വെട്ടിലായത് സിപിഎമ്മും മുഖ്യമന്ത്രിയും; തൊട്ടടുത്ത ദിവസം ട്രിവാൻഡ്രം ക്ലബ്ബിൽ 'കോടിയേരിയുടെ ഭാര്യാ സഹോദരന്റെ പേരിലെടുത്ത കോട്ടേജിലെ' പണം വച്ചുള്ള ചീട്ടുകളി കണ്ടെത്തിയ പൊലീസും; നൽകുന്നത് ഇനി മിണ്ടരുതെന്ന സന്ദേശമോ?
- ഇടുക്കി രൂപതയിലെ വൈദികൻ ബിജെപി അംഗത്വം സ്വീകരിച്ചു; ക്രൈസ്തവർക്ക് ചേരാൻ കൊള്ളാത്ത പാർട്ടിയാണ് ബിജെപി എന്ന് കരുതുന്നില്ലെന്ന് ഫാ.കുര്യാക്കോസ് മറ്റം; ചുമതലയിൽ നിന്ന് നീക്കിയെന്ന് രൂപത
- ട്രിവാൻഡ്രം ഹോട്ടലിൽ നിന്നും പൊലീസ് ജീപ്പിൽ കൊണ്ടു പോയവരിൽ കോടിയേരിയുടെ അളിയനും; പണം വച്ചുള്ള ചീട്ടുകളിയിൽ ജാമ്യം ഉള്ള വകുപ്പുകൾ; വിനയ് കുമാറിന് സർക്കാർ സ്ഥാപനത്തിലെ എംഡി സ്ഥാനം നഷ്ടമാകുമോ?
- ഗോവിന്ദൻ മാഷ് ഇനിയെങ്കിലും തെറ്റ് ഏറ്റുപറയണം; മുഖ്യമന്ത്രിയുടെ മക്കൾക്കും കുടുംബാംഗങ്ങൾക്കും വിദേശയാത്ര വൈകും എന്നതിന്റെ പേരിലല്ലേ ഈ അനാദരവ് കാട്ടിയത്? വിനോദിനി ബാലകൃഷ്ണന്റെ വെളിപ്പെടുത്തലിൽ ജി ശക്തിധരൻ
- ചികിത്സിച്ച് കുളമാക്കിയപ്പോൾ ആശുപത്രിയിൽ നിന്ന് പുറന്തള്ളിയ പെൺകുട്ടി മരിച്ചു; ആശുപത്രിക്ക് പുറത്ത് അവശയായ പെൺകുട്ടി ബൈക്കിൽ ഇരിക്കുന്ന വീഡിയോ പുറത്ത്; ജീവനക്കാർ രോഗിയെ പുറത്തുകൊണ്ടുവന്ന ശേഷം മുങ്ങി; സംഭവം യുപിയിൽ
- തട്ടം വേണ്ടെന്ന് പറയുന്ന പെൺകുട്ടികൾ മലപ്പുറത്ത് ഉണ്ടായത് കമ്യൂണിസ്റ്റുപാർട്ടി വന്നതുകൊണ്ടാണെന്ന് അഡ്വ എം അനിൽകുമാർ; കമ്യൂണിസ്റ്റ് പാർട്ടി ഒരു മുസ്ലിം പെൺകുട്ടിയെയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ലെന്ന് കെ ടി ജലീൽ
- ചെന്നൈയിൽ വച്ച് ഗോവിന്ദനോട് ബിനോയിയും ബിനീഷും തിരുവനന്തപുരത്തേക്ക് കൊണ്ടു വരണമെന്ന് പറഞ്ഞിരുന്നു; അച്ഛന്റെ ആഗ്രഹവും അതായിരുന്നെന്ന് അവർ പറഞ്ഞു; സിപിഎം നിരാകരിച്ചത് കോടിയേരിയുടെ അന്ത്യാഭിലാഷം; വിവാദത്തിൽ ഇനി നേതാക്കൾ പ്രതികരിക്കില്ല
- 34 ട്രെയിനുകളുടെ വേഗം കൂട്ടി; മെമുവിന്റെ സമയക്രമത്തിലും മാറ്റം: ദക്ഷിണ റെയിൽവേയുടെ പുതുക്കിയ ട്രെയിൻ സമയക്രമം ഇന്നു മുതൽ
- കണ്ണൂരിൽ കവർച്ചാപരമ്പര നടത്തുന്നത് തിരുട്ടുഗ്രാമക്കാരോ? മലയോരത്തെ ഞെട്ടിച്ചു വീണ്ടും കവർച്ച; പെരിങ്ങോത്ത് പൂട്ടിയിട്ട വീട് കുത്തിതുറന്ന് പന്ത്രണ്ടു പവൻ സ്വർണാഭരണങ്ങൾ കവർന്നു
- 'അന്ന് ഈ പ്രശ്നം ഒത്തുതീർക്കാൻ അരുൺ ജെയ്റ്റ് ലിയുടെ അടുത്ത് പിണറായിയും സംഘവും എത്തിയതാണ്; അന്ന് ദൃഢമായി പറഞ്ഞ കാര്യങ്ങളുടെ തുടർച്ചയാണ് ഇവിടെ നടക്കുന്നത് ': കരുവന്നൂർ ബാങ്ക് തട്ടിപ്പിന് എതിരായ പദയാത്രയ്ക്ക് തുടക്കം കുറിച്ച് സുരേഷ് ഗോപി
- തലസ്ഥാനത്തെ പൊതുദർശനം കോടിയേരി ആഗ്രഹിച്ചു; മക്കൾ മൂന്നോ നാലോ തവണ പറഞ്ഞു, അച്ഛന്റെ ആഗ്രഹമാണ്, അവിടെ കൊണ്ടുപോകണം എന്ന്; എന്തായാലും കൊണ്ടുപോയില്ല; വിനോദിനി ബാലകൃഷ്ണൻ തുറന്നു പറയുന്നു
- ഡയറക്ടറുടെ ഫോൺ വിളി തെറ്റിധരിച്ച് മറുപടി നൽകി; വിരമിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് സസ്പെൻഷനും; ആനുകൂല്യം പോലും കിട്ടാതെയുള്ള രോഗ കിടക്കയിലെ ദുരിതം മലയാളിയെ കരയിച്ചു; ഇനി ഒന്നും സുനിൽ കുമാറിന് വേണ്ട; ട്രഷറിയിലെ പഴയ അക്കൗണ്ടന്റ് യാത്രയാകുമ്പോൾ
- 34 ട്രെയിനുകളുടെ വേഗം കൂട്ടി; മെമുവിന്റെ സമയക്രമത്തിലും മാറ്റം: ദക്ഷിണ റെയിൽവേയുടെ പുതുക്കിയ ട്രെയിൻ സമയക്രമം ഇന്നു മുതൽ
- പുറത്ത് ഡിഎഫ്ഐ എന്ന് എഴുതാൻ പറഞ്ഞതായാണ് എനിക്കു തിരിഞ്ഞത്; അങ്ങനെയല്ല ആദ്യത്തെ അക്ഷരം പി എന്ന് എഴുതാൻ പറഞ്ഞു; കടയ്ക്കലിൽ സൈനികൻ ഷൈൻ കുമാറിനെ കുടുക്കിയത് സുഹൃത്തിന്റെ ഈ മൊഴി
- 'കെ ജി ജോർജിന്റെ മൃതദേഹം ദഹിപ്പിച്ചത് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം; പള്ളിയിൽ അടക്കരുത് എന്ന് പ്രത്യേകം പറഞ്ഞിരുന്നു; സിനിമയിൽ നിന്നും കാശൊന്നും സമ്പാദിച്ചിരുന്നില്ല; സുഖവാസത്തിനല്ല ഗോവയിൽ പോയത്'- വിമർശനങ്ങൾക്ക് മറുപടിയുമായി സൽമാ ജോർജ്
- കുമ്പളത്ത് ഇഡിയെ തടയാനെത്തി പോപ്പുലർ ഫ്രണ്ട് മുൻ പ്രവർത്തകർ; സിആർപിഎഫ് തോക്കെടുത്തപ്പോൾ പിന്മാറ്റം; റെയ്ഡിൽ ലക്ഷ്യമിട്ടത് വിദേശത്ത നിന്നുള്ള ഫണ്ട് വരവിന്റെ വഴി കണ്ടെത്തൽ; നിരോധിത സംഘടനയുടെ സ്ലീപ്പർസെല്ലുകൾ സജീവം; റെയ്ഡ് തുടരും
- ക്രിസ്തുമതത്തിൽ നിന്ന് ഹിന്ദുമതത്തിലേക്ക് മാറിയ കുടുംബത്തിൽ ജനനം; ഹോട്ടൽ വെയിറ്ററിൽ നിന്ന് വെള്ളിത്തിരയിലേക്ക്; പടങ്ങൾ പൊളിഞ്ഞതോടെ മദ്യപാനവും വിഷാദ രോഗവും; സീറോയിൽ നിന്ന് തിരിച്ചുവന്നു; സിനിമാക്കഥ പോലെ എസ് ജെ സൂര്യയുടെ ജീവിതവും!
- മകളെ ശല്യം ചെയ്തത് വിലക്കിയതിന് ജനലിലൂടെ മുറിയിലേക്ക് വിഷപാമ്പിനെ എറിഞ്ഞ് ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമം; പുറത്തിറങ്ങിയിട്ടും കലയടങ്ങിയില്ല; ഗുണ്ട് റാവു വീണ്ടും പരാക്രമം നടത്തി; എടുത്തിട്ടു കുടഞ്ഞ് കാട്ടാക്കടയിലെ നാട്ടുകാർ
- അമ്മുവിനെ ഒരുതവണ മാത്രമേ നോക്കിയുള്ളൂ, പിന്നെയതിന് കഴിഞ്ഞില്ല; വിഷ്ണുപ്രിയ വധക്കേസിന്റെ വിചാരണവേളയിൽ ശബ്ദമിടറി കണ്ണുനിറഞ്ഞ് സഹോദരി വിജിനയുടെ സാക്ഷിമൊഴി; ശോകമൂകമായി കോടതി മുറി
- ഹോട്ടലിൽ ബിൽ എഴുതി തുടങ്ങി; എൽ ഐ സി ഏജന്റായി സൈക്കിൾ ചവിട്ടി; ഇന്ന് ഇന്നോവ ക്രിസ്റ്റയിലും ബെൻസിലും യാത്ര; മകൻ നടത്തുന്നത് വമ്പൻ ഹോട്ടൽ സമുച്ചയം; ഭാസുരാംഗൻ നടത്തിയത് 200 കോടിയുടെ തട്ടിപ്പ്; ഇത് കണ്ടലയെ കട്ടുമുടിച്ച സഹകരണക്കൊള്ള
- ഇളയാരാജയുടെ അഹങ്കാരം തകർത്തത് റഹ്മാൻ എന്ന ചിന്നപ്പയ്യൻ; ഓസ്ക്കാറിന്റെ നെറുകയിൽ എത്തിയ ആ അത്ഭുതത്തെ പിന്തള്ളിയതു കൊലവെറിപ്പാട്ടിലൂടെയെത്തിയ അവതാരം; 10 കോടി പ്രതിഫലം വാങ്ങി ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച മ്യൂസീഷ്യനാവുന്നത് രജനീകാന്തിന്റെ ബന്ധു; ഇന്ത്യൻ സംഗീതലോകത്ത് റഹ്മാനിയക്ക് പകരം ഇനി അനിരുദ്ധ് മാനിയ!
- ശുശ്രൂഷ ചെയ്യാനുള്ള ലൈസൻസും തിരിച്ചറിയൽ കാർഡും സഭ തിരിച്ചെടുത്തു; എന്തൊക്കെ സംഭവിച്ചാലും ശബരിമല ദർശനത്തിൽ നിന്നും പിന്നോട്ടില്ല; ഇരുമുടിക്കെട്ടേന്തി പതിനെട്ടാംപടി കടന്ന് അയ്യനെ കാണാൻ ഫാദർ മനോജ്
- പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലേക്ക് വോട്ട് ചെയ്യാനെത്തിച്ചത് ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നുള്ളവരെ: എന്നിട്ടും പെട്ടി പൊട്ടിച്ചപ്പോൾ സിപിഎം പൊട്ടി: തോൽവി ഉറപ്പിച്ച് വീട്ടിലേക്ക് മടങ്ങിയ യുഡിഎഫ് നേതാക്കൾ ഞെട്ടി: ക്ലൈമാക്സിൽ ട്വിസ്റ്റ്
- ഗണേശ് കുമാറിന്റെ വസതിയിൽ അവർ കണ്ടുമുട്ടി; പരാതിക്കാരി ഗർഭിണിയായി; ഗണേശിന്റെ അമ്മയിൽ നിന്ന് ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിൽ അവർ ഗർഭം അലസിപ്പിക്കേണ്ടന്ന് തീരുമാനിച്ചു! സിബിഐ റിപ്പോർട്ടിലെ രഹസ്യം പുറത്തു വിട്ട് ജ്യോതികുമാർ ചാമക്കാല
- അമ്പതിനായിരം ആർട്ടിസ്റ്റ് ഫീസും പതിനായിരം രൂപ ഡീസൽ ചാർജ്ജും; സ്വന്തം നാട്ടിലെ എൻ എസ് എസ് പരിപാടിക്ക് ലക്ഷമി പ്രിയയെ വിളിച്ച് പുലിവാല് പിടിച്ച് ബിജെപി നേതാവ്; ഉടായിപ്പ് കാണിച്ചുവെന്ന് വരുത്താൻ ശ്രമിക്കുന്ന 'ആങ്ങളമാർക്കായി' സത്യം വിശദീകരിച്ച് സന്ദീപ് വാചസ്പതി
- നാൽപതിനായിരം അടി ഉയരത്തിൽ വിമാനം ആടിയുലഞ്ഞു; യാത്രക്കാർ നിരനിരയായി ഛർദ്ദിച്ചു; എയർഹോസ്റ്റസുമാർ നിലതെറ്റി വീണു; ഉയർന്ന് പൊങ്ങി താഴെ വീണ ട്രോളിയിൽ നിന്നും ഭക്ഷണ പാനീയങ്ങൾ പുറത്തെക്ക് തെറിച്ചു; ഒരു വിമാനം ആകാശ ഗർത്തത്തിൽ വീണപ്പോൾ സംഭവിച്ചത്
- ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് പ്രതികാരമായ കനിഷ്ക്ക വിമാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് 329 പേർ; എന്നിട്ടും ആസുത്രകർ പിടിക്കപ്പെട്ടില്ല; ഇപ്പോൾ ലാദൻ വേട്ടപോലെ ഖലിസ്ഥാൻ ഭീകരരെ 'റോ' കൊന്നൊടുക്കുന്നു; സിഖ് തീവ്രവാദത്തിന്റെ സാമ്പത്തിക നാഡി ഈ രാജ്യത്ത്; ഇന്ത്യാ-കാനഡ ബന്ധം വഷളായതിന്റെ യാഥാർത്ഥ്യം
- നിജ്ജാറിന്റെ കൊലപാതകം ഷോക്കായി; പ്രാണഭയത്തിൽ ഖലിസ്ഥാനി നേതാക്കൾ! ഖലിസ്ഥാനി നേതാക്കൾക്ക് മുന്നറിയിപ്പു നൽകി എഫ്.ബി.ഐയും; ഫോണിൽ വിളിക്കുകയും നേരിട്ട് വന്ന് കാണുകയും ചെയ്തുവെന്ന് വെളിപ്പെടുത്തൽ
- ഉമ്മൻ ചാണ്ടി മണ്ഡലത്തിന്റെ പൊതു വികാരം, പക്ഷേ സഹതാപ തരംഗമില്ല; വോട്ടുവീഴുന്നത് കൃത്യമായ രാഷ്ട്രീയ വിഷയത്തിൽ; സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമല്ലാഞ്ഞിട്ടും ജനപ്രിയ നേതാക്കളുടെ നിരയിലേക്ക് കുതിച്ച് ശശി തരൂരും; കേരള രാഷ്ട്രീയത്തിന്റെ ഗെയിം ചേഞ്ചർ തരൂരോ? മറുനാടൻ സർവേയിലെ രാഷ്ട്രീയ കൗതുകങ്ങൾ ഇങ്ങനെ
- 'അന്ന് വഴിയിൽ വെച്ച് കണ്ടപ്പോൾ ഒരു പാട്ട് തരാമോ എന്ന് ചോദിച്ചു; ജീവിതത്തിലേക്ക് കൈപിടിച്ചു'; സൽമ കെ.ജി ജോർജിന്റെ ജീവിതസഖിയായി; അവസാന കൂടിക്കാഴ്ചയുടെ ഓർമ്മയിൽ സൽമ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍