രാഖിയെ കൊന്ന് കുഴിച്ചു മൂടാൻ കുഴി എടുത്തത് കഞ്ചാവ് മണിയനും മക്കളും ചേർന്ന്; കൊലയ്ക്ക് മക്കൾക്ക് അച്ഛന്റെ പിന്തുണ കിട്ടിയെന്ന് ആരോപിച്ച് നാട്ടുകാർ; രണ്ടാം പ്രതി രാഹുൽ കുറ്റസമ്മതം നടത്തിയെന്ന് പൊലീസ്; കാറിൽ വച്ച് യുവതിയെ കഴുത്തു ഞെരിച്ച് കൊന്ന് കുഴിച്ചു മൂടിയെന്ന് സമ്മതിച്ച് രാഹുലും; പട്ടാളക്കാരൻ അഖിലും ഉടൻ കുടുങ്ങിയേക്കും; അമ്പൂരിയിലെ ക്രൂരതയിൽ അഖിലിന്റെ അച്ഛനും അമ്മയ്ക്കും പങ്കെന്ന് ആരോപിച്ച് രാഖിയുടെ അച്ഛൻ; ഇനി അറിയേണ്ടത് രാജപ്പൻ നായർ പ്രതിയാകുമോ എന്ന് മാത്രം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: രാഖിയെ കൊന്ന് കുഴിച്ചു മൂടുമ്പോൾ കുഴിയെടുക്കാൻ അച്ഛൻ കഞ്ചാവ് മണിയനും മക്കൾക്കൊപ്പം ഉണ്ടായിരുന്നുവെന്ന് സംശയിച്ച് നാട്ടുകാർ. അതിനിടെ കേസിലെ രണ്ടാം പ്രതി രാഹുലിന് പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് എത്തിയ രാഹുൽ പിടിയിലായി എന്നാണ് പൊലീസ് പറയുന്നത്. അഖിലന്റെ മൂത്ത സഹോദരനാണ് രാഹുൽ. അച്ഛനും മക്കളും ചേർന്നാണ് പൂവാറുകാരിയായ പെൺകുട്ടിയെ വകവരുത്തിയതെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു. അച്ഛനും രാഖിയുടെ മരണത്തിന്റെ ഭാഗമായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.
രാഖിയെ കാറിൽ വച്ച് കൊന്ന് കഴുത്തു ഞെരിച്ച് കൊന്ന് കുഴിച്ചു മൂടിയെന്നാണ് പൂവാർ പൊലീസിന് രാഹുൽ നൽകിയ മൊഴി. നാടിനെ ഞെട്ടിച്ച അമ്പൂരി കൊലപാതകത്തിൽ അന്വേഷണം ഫലപ്രദമല്ലെന്ന് ആരോപിച്ച് കൊല്ലപ്പെട്ട രാഖിയുടെ കുടുംബം ആരോപിച്ചിരുന്നു. പ്രതികളെ സംരക്ഷിക്കുന്ന വിധത്തിലാണ് പൊലീസ് ഇടപെടൽ. പ്രതികളെ കുറിച്ച് വിവരങ്ങളെല്ലാം പൊലീസിന് അറിയാം. എന്നിട്ടും വിവാദമായ കൊലപാതക കേസിലെ പ്രതികളെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും പ്രതികൾ സുരക്ഷാ വലയത്തിലാണെന്നും രാഖിയുടെ അച്ഛൻ ആരോപിച്ചിരുന്നു. വിവാഹക്കാര്യം അടക്കം എല്ലാ വിവരങ്ങളും കുടുംബത്തിന് അറിയാമായിരുന്നു എന്നാണ് അന്വേഷണത്തിൽ വെളിവാകുന്നത്. ഇനിയും ഏറെ ദുരൂഹതകൾ സംഭവത്തിന് പിന്നിലുണ്ടെന്നും കൊലപാതകത്തിൽ അഖിലിന്റെ അച്ഛനും അമ്മയ്ക്കും പങ്കുണ്ടെന്നാണ് വിശ്വാസമെന്നും രാഖിയുടെ അച്ഛൻ ആരോപിച്ചു. ഈ ആരോപണത്തിന് പിന്നാലെയാണ് രാഹുലിന്റെ അറസ്റ്റ്. കേസിൽ കഞ്ചാവ് മണിയൻ എന്ന് വിളിക്കുന്ന രാജപ്പൻ നായരും കുടുങ്ങുമെന്ന് ഉറപ്പായിട്ടുണ്ട്.
മുഖ്യ പ്രതി അഖിലിനെ കണ്ടെത്താൻ ഡൽഹി കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ മകൻ പട്ടാള ഉദ്യോഗസ്ഥരുമൊത്ത് ഉടൻ നാട്ടിലേക്കെത്തുമെന്ന വെളിപ്പെടുത്തലുമായി അഖിലിന്റെ അച്ഛൻ രംഗത്ത് എത്തിയിരുന്നു. മകൻ നിരപരാധിയാണെന്നും അഖിലിന്റെ അച്ഛൻ മണിയൻ പറഞ്ഞു. കഴിഞ്ഞ ദിവസം നിരവധി തവണ മകൻ ഫോൺ ചെയ്തതായും അച്ഛൻ വെളിപ്പെടുത്തി. രാഹുൽ പൊലീസിന് മുമ്പിൽ കീഴടങ്ങിയെന്നും മണിയൻ പറഞ്ഞിരുന്നു. എന്നാൽ കീഴടങ്ങിയതല്ലെന്നും ഇന്ന് അറസ്റ്റ് ചെയ്തതാണെന്നും പൊലീസും വിശദീകരിക്കുന്നു. കേസിൽ അഖിലിന്റെ അറസ്റ്റ് ഏറെ നിർണ്ണായകമാണ്. രാഖിയെ കൊന്ന് കുഴിച്ചു മൂടിയ ശേഷം സ്ഥലത്ത് കിളച്ച് കമുകിൻ തൈ വച്ചിരുന്നു. ഇതിന് പിന്നിലെ ബുദ്ധി അച്ഛൻ മണിയന്റേതാണെന്നാണ് ലഭിക്കുന്ന സൂചന.
തൃശൂരിൽ ഉണ്ടായിരുന്ന പ്രതി തിരുവനന്തപുരത്ത് എത്തി. മലയിൻകീഴിലാണ് ഒളിവിൽ താമസിച്ചത്. ഇവിടെ നിന്നാണ് രാഹുലിനെ പിടികൂടിയതെന്ന് പൊലീസ് പറയുന്നു. അച്ഛൻ മണിയനെതിരെ ആദ്യമായാണ് പ്രതിയുടെ മൊഴി പൊലീസിന് കിട്ടുന്നത്. കഞ്ചാവ് കച്ചവടക്കാരനായിരുന്നു മണിയൻ. മണിയന്റെ അറിവോടെയാണ് കുഴി എടുത്തതെന്നും അച്ഛനെ അറസ്റ്റ് ചെയ്യണമെന്നും നാട്ടുകാർ പറയുന്നു. ഇതിനിടെയാണ് അച്ഛനും അമ്മയ്ക്കും എതിരെ ആരോപണവുമായി രാഖിയുടെ അച്ഛൻ രംഗത്ത് വന്നത്.
അമ്പൂരിയിൽ കൊന്നുകുഴിച്ചുമൂടിയ രാഖിമോളെ ഒന്നാം പ്രതി അഖിൽ ഫെബ്രുവരി 15-നു വിവാഹം കഴിച്ചതാണെന്ന് പൊലീസ് പറയുന്നു. മൃതദേഹത്തിൽനിന്നു താലി കണ്ടെത്തിയിരുന്നെന്നും അന്തിയൂർകോണത്തുള്ള മറ്റാരു പെൺകുട്ടിയുമായി അഖിലിന്റെ വിവാഹം നിശ്ചയിതിനെ രാഖി എതിർത്തതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നും നെയ്യാറ്റിൻകര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കുന്നു. പട്ടാളത്തിലെ ഡ്രൈവർ കം മെക്കാനിക്കായ അഖിൽ വീട്ടുകാരറിയാതെ എറണാകുളത്തുള്ള ക്ഷേത്രത്തിൽവച്ചാണ് രാഖിമോളുടെ കഴുത്തിൽ താലിചാർത്തിയത്. തുടർന്ന് ഭാര്യാഭർത്താക്കന്മാരെപോലെ ജീവിച്ചു. അണ്ടൂർകോണത്തുള്ള പെൺകുട്ടിയുമായി വിവാഹം നിശ്ചയിച്ചെന്നറിഞ്ഞതോടെ രാഖിമോൾ പലതരത്തിൽ അഖിലിനെ ഭീഷണിപ്പെടുത്തി. ഇതോടെ അഖിലിനും സഹോദരനും പകയായി. മെയ് അവസാനം അഖിൽ പട്ടാളത്തിൽനിന്ന് അവധിക്കുവന്നു. ബന്ധം ഉപേക്ഷിക്കാൻ തയാറാകാത്ത രാഖിമോളെ കൊലപ്പെടുത്താൻ തീരുമാനിച്ചു. ഇതിനായി അഖിലും സഹോദരൻ രാഹുലും ഇവരുടെ സുഹൃത്ത് ആദർശും ഗൂഢാലോചന നടത്തി.
തുടർന്ന് വീടിന്റെ വടക്കുകിഴക്ക് ഭാഗത്ത് കുഴിയെടുത്തു. മൃതദേഹം കുഴിച്ചിട്ടാൽ ദുർഗന്ധം ഉണ്ടാകാതിരിക്കാൻ ഉപ്പും ശേഖരിച്ചു. പുതുതായി വയ്ക്കുന്ന വീട് കാണിക്കാം എന്നു പറഞ്ഞ് രാഖിമോളെ 21-ന് നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിൽനിന്നു സുഹൃത്തിന്റെ കാറിൽ അമ്പൂരിയിലെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നത് അഖിലാണ്. വീടിനു മുന്നിൽ കാർ നിർത്തിയപ്പോൾ സഹോദരൻ രാഹുലും സുഹൃത്ത് ആദർശും അടുത്തേക്കു വന്നു. രാഹുൽ പിന്നിലെ സീറ്റിലേക്കു കയറി എന്റെ അനിയന്റെ വിവാഹം നീ മുടക്കും അല്ലേടി, നീ ജീവിച്ചിരിക്കണ്ടെടി എന്ന് ആക്രോശിച്ചു കൊണ്ട് അഖിലിന്റെ സഹോദരൻ രാഹുലാണ് ആദ്യം രാഖിമോളെ കാറിനുള്ളിൽ വച്ച് ശ്വാസം മുട്ടിച്ചത്. കഴുത്തു ഞെരിച്ച് ബോധരഹിതയാക്കി. ശബ്ദം പുറത്തുകേൾക്കാതിരിക്കാൻ ഈ സമയം അഖിൽ കാർ സ്റ്റാർട്ട് ചെയ്ത് ഇരപ്പിച്ചു. പിന്നീട് അഖിൽ ഡ്രൈവിങ് സീറ്റിൽനിന്ന് ഇറങ്ങി കയർകൊണ്ട് രാഖിയുടെ കഴുത്തിൽ കുരുക്കുണ്ടാക്കി. രാഹുലും അഖിലും ചേർന്ന് കയർ വലിച്ചുമുറുക്കി രാഖിമോളെ കൊലപ്പെടുത്തുകയായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.
കൊലയ്ക്കുശേഷം മൂവരും ചേർന്ന് വസ്ത്രങ്ങൾ മാറ്റി രാഖിയെ നേരത്തെ തയാറാക്കിയ കുഴിയിലിട്ടശേഷം ഉപ്പിട്ടു മൂടി. ഇതിനു മുകളിൽ കമുകിന്റെ തൈ നട്ടു. പിന്നീട് രാഖിയുടെ വസ്ത്രങ്ങൾ തീവച്ചുനശിപ്പിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. അഖിലിനെ തേടി പൊഴിയൂർ എസ്ഐ. പ്രസാദിന്റെ നേതൃത്വത്തിൽ അന്വേഷണസംഘം ഡൽഹിക്കു തിരിച്ചതായി നെയ്യാറ്റിൻകര ഡിവൈ.എസ്പി പറഞ്ഞു. അഖിലും രാഖിമോളും ആറുവർഷമായി പ്രണയത്തിലായിരുന്നെന്നും രാഖിയെ വിവാഹം കഴിക്കാൻ താൽപര്യമില്ലെന്നു തന്നോടും സഹോദരനോടും അഖിൽ പറഞ്ഞിരുന്നെന്നുമാണ് പൊലീസ് പിടിയിലായ മൂന്നാം പ്രതി ആദർശിന്റെ മൊഴി. ആദർശ് ഇപ്പോൾ റിമാൻഡിലാണ്.
കാണാതായ ദിവസം വൈകിട്ട് രാഖി നെയ്യാറ്റിൻകരയിലെത്തിയതിന്റെ സിസി ടിവി ദൃശ്യങ്ങൾ പൊലീസിനു കിട്ടിയിട്ടുണ്ട്. രാഖിയുടെ സിംകാർഡ് അഖിൽ വാങ്ങിനൽകിയ മറ്റൊരു മെബൈൽ ഫോണിൽ ഇട്ടാണു വിളിച്ചിരുന്നത്. ഈ മൊബൈലും അമ്പൂരിയിലെ വീട്ടുവളപ്പിൽനിന്ന് ഉപേക്ഷിച്ച നിലയിൽ കിട്ടി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- 'കച്ചവട താൽപര്യം തലയ്ക്കുപിടിച്ച് നിരന്തരം പാർട്ടിയെ പ്രതിസന്ധിയിൽ ആക്കുന്നവർക്ക് ഇടയിലും ഒന്നും നേടാത്ത ചിലരുണ്ടിവിടെ': ഇ പി യെ പരോക്ഷമായി കുത്തിയും 'കണ്ണൂരിൻ ചെന്താരകം' പിജെയെ ഓർമ്മിപ്പിച്ചും റെഡ് ആർമിയും പോരാളി ഷാജിയും; പൊന്നുകായ്ക്കുന്ന മരമാണെങ്കിലും പുരക്ക് മേലെ വന്നാൽ വെട്ടിക്കളയണം എന്നും മുന്നറിയിപ്പ്; സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ ചേരാനിരിക്കെ പോസ്റ്റുകൾ
- പതിറ്റാണ്ടുകളുടെ പോരാട്ടത്തിന് പരിസമാപ്തി; ഹൈദരാബാദിലെ പഞ്ചനക്ഷത്ര ഹോട്ടൽ മാരിയറ്റിന്റെ ഭൂമിയിൽ അവകാശവാദം ഉന്നയിച്ച വഖഫ് ബോർഡിന് തിരിച്ചടി; സ്വന്തം ഭൂമിയല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടും കേസ് തുടർന്ന ബോർഡിന്റെ ഹർജി തള്ളി
- സഞ്ജുവിന്റെ വിജയാഘോഷം സെലക്ടർമാർക്കെതിരായ വെല്ലുവിളിയോ? ട്വന്റി20 ലോകകപ്പിൽ നിന്നും സഞ്ജുവിനെ ഒഴിവാക്കും? വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് ഋഷഭ് പന്തും കെ.എൽ. രാഹുലും; ഓൾറൗണ്ടറായി ശിവം ദുബെ; നിർണായക തീരുമാനത്തിലേക്ക് അഗാർക്കറും രോഹിതും
- 'ശശികല ടീച്ചറേതാ, ശൈലജ ടീച്ചറേതായെന്ന് മനസ്സിലാകുന്നില്ലല്ലോ; വർഗ്ഗീയ ടീച്ചറമ്മ': വോട്ടെടുപ്പ് കഴിഞ്ഞിട്ടും വടകരയിലെ പോരിന് മൂർച്ച കൂട്ടി രാഹുൽ മാങ്കൂട്ടത്തിലിന്റെ കുറിപ്പ്
- തൃശൂരിൽ സുരേഷ് ഗോപി ജയിക്കില്ല; സംസ്ഥാനത്ത് യുഡിഎഫിന് മുൻതൂക്കമുണ്ട്; ആലപ്പുഴയിൽ ബിജെപിക്ക് വോട്ട് കൂടും; അതിന്റെ ഗുണം എ എം ആരിഫിന്; പാർട്ടിയിൽ പറഞ്ഞിട്ടാണ് ജയരാജൻ ജാവ്ദേക്കറെ കണ്ടതെങ്കിൽ തെറ്റില്ലെന്നും വെള്ളാപ്പള്ളി നടേശൻ
- വടകരയിൽ ലീഗ് കളിച്ചത് തീക്കളി; ആരംഭം തൊട്ടേ സ്ഥാനാർത്ഥിക്ക് മതനിറം കൊടുക്കാൻ അമിതാവേശം കാട്ടി; സംഘ്പരിവാർ കാവിവൽക്കരിച്ച പോലെ ലീഗ് പ്രവർത്തകർ സമ്പൂർണ്ണമായും പച്ചവൽക്കരിച്ചു; വിമർശനവുമായി കെ ടി ജലീൽ
- ആദ്യ 22 പന്തിൽ 29 റൺസ്; 31 പന്തിൽ അർധസെഞ്ചുറി; മോഹിത് ശർമ പന്തെറിഞ്ഞതോടെ ടോപ് ഗിയറിൽ; 50 ൽ നിന്ന് 100ലെത്താൻ വേണ്ടിവന്നത് 10 പന്തുകൾ മാത്രം; ആറ് മിനിറ്റിനിടെ അർധസെഞ്ചുറിയും സെഞ്ചുറിയും ആഘോഷിച്ച് വിൽ ജാക്സ്; വെടിക്കെട്ടിന് കയ്യടിച്ച് കോലി
- 'ഞങ്ങളെ നോക്കി ഡ്രൈവർ കണ്ണിറുക്കി കാണിച്ചു; കൈയും നാവും ഉപയോഗിച്ചുള്ള ഒരു ലൈംഗിക ചേഷ്ട കാണിച്ചു; വലിയ അപമാനം നേരിട്ടു'; കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഞങ്ങൾ ഇതിനെയാണ് ചോദ്യം ചെയ്തതെന്ന് മേയർ ആര്യ രാജേന്ദ്രൻ; പണി തരുമെന്ന് മേയർ ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ
- ഒരു വശത്ത് പാർട്ടിക്കുള്ളിൽ പി.ജയരാജന്റെ വിമർശനം; മറുവശത്ത് റെയ്ഡുകൊണ്ടു പൊറുതി മുട്ടിക്കുന്ന ആദായ നികുതി വകുപ്പ്; ഇ പി, ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത് കുടുംബത്തിന് ഉയർന്ന ഓഹരിയുള്ള 'വൈദേകമെന്ന കെണിയിൽ' നിന്നും രക്ഷപ്പെടാനോ?
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ലോക്സഭയിലെ ബിജെപി അക്കൗണ്ട് തുറക്കൽ തിരുവനന്തപുരത്തു നിന്നോ? തലസ്ഥാനത്ത് രാജീവ് ചന്ദ്രശേഖർ വിജയിക്കുമെന്ന് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട് ഉദ്ധരിച്ചു പത്രവാർത്ത; ശശി തരൂർ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും അടിയൊഴുക്കിൽ ആശങ്ക; തൃശൂരിൽ എൽ.ഡി.എഫ് വിജയമെന്നും കേന്ദ്ര ഇന്റലിജൻസ്
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അന്ന് മാളികപ്പുറം സിനിമയെക്കുറിച്ച് നല്ല റിവ്യൂ ഇട്ടതിന് സിപിഐക്കാരന്റെ സ്ഥാപനം അടിച്ചുതകർത്തു; ഇന്ന് ജയ് ഗണേശിനെതിരെ സൈബർ ഹേറ്റ് കാമ്പയിൻ; ഗോഡ്ഫാദർമാരില്ലാതെ വളർന്ന നടനെ ഭയക്കുന്നതാര്? മലയാള സിനിമയിലെ കോക്കസിന്റെ ഇര? ഉണ്ണി മുകുന്ദൻ വീണ്ടും വാർത്തകളിൽ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍