ആദ്യമായെത്തിയ യാത്രക്കാരെ നിരാശപ്പെടുത്തി ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ തുറന്നില്ല; കൂട്ടുകാർക്കുള്ള സ്കോച്ചും വീട്ടുകാർക്കുള്ള മിഠായിയും വാങ്ങാതെ വിഷമിച്ച് യാത്രക്കാർ; സിപിഎം ഉന്നതർക്ക് ജോലി നൽകാനുള്ള സമ്മർദ്ദം മൂലം അന്താരാഷ്ട്ര ബ്രാൻഡുകൾക്ക് പോലും കടകൾ ആരംഭിക്കാൻ സാധിക്കുന്നില്ലെന്ന് ആരോപണം; ആദ്യ ദിവസം തന്നെ എസ്കലേറ്റർ പണിമുടക്കിയതും തലവേദനയായി; കണ്ണൂർ എയർപോർട്ടിൽ വിമാനം പറന്നു തുടങ്ങിയതും രാഷ്ട്രീയ വിവാദം കൊടികുത്തി വാഴുന്നു
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: അന്താരാഷ്ട്ര നിലവാരം അവകാശപ്പെടുമ്പോഴും അടിസ്ഥാന സൗകര്യത്തിന്റെ അപര്യാപ്തത കണ്ണൂർ വിമാനത്താവളത്തിന്റെ തിളക്കം കുറയ്ക്കുന്നു. ഔദ്യോഗിക ഉദ്ഘാടന ദിവസം തന്നെ കണ്ണൂരിൽ നിന്ന് പരാതികളാണ് ഉയരുന്നത്. രാഷ്ട്രീയ ഇടപടെലിന്റെ ആധിക്യത്തിനെയാണ് എല്ലാവരും കുറ്റം പറയുന്നത്. വിമാനത്താവളത്തിൽ ഡൂട്ടി ഫ്രീ ഷോപ്പും ചോക്കളലേറ്റ്സ് ,കോഫി ഷോപ്പുകളും പെർഫ്യൂംസ് സ്റ്റാളുകളുമില്ലാത്തതാണ് ആദ്യമായി ഉയരുന്ന വിവാദത്തിന് കാരണം. രാഷ്ട്രീയക്കാരുടെ പ്രതിനിധികളെ തന്നെ കടകളിൽ ജോലിക്കെടുക്കണമെന്ന പിടിവാശി ചില കേന്ദ്രങ്ങൾ ഉയർത്തുന്നതാണ് ഇതിന് കാരണം.
പ്രതീക്ഷയോടെ ആദ്യദിനം വന്നിറങ്ങിയവർക്കു കടുത്ത നിരാശയായിരുന്നു ഫലം. ലോക പ്രശസ്ത കമ്പനികൾ ആണ് കിയാലിലെ കോമേർസ്യൽ സ്ഥലവും ഡ്യൂട്ടിഫ്രീ സ്ഥലവും ലേലത്തിൽ കൈകലാക്കിയതങ്കിലും ഒരു സ്ഥാപനവും തുടങ്ങിയട്ടില്ല എന്ന് മാത്രമല്ല എപ്പോൾ തുടങ്ങുമെന്ന് ഒരു സൂചന പോലുമില്ല. ഇത് പ്രതിസന്ധിയിലേക്ക് കാര്യങ്ങളെത്തിക്കും. വിമാനത്താവളത്തിൽ വരുന്നവർ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നത് പതിവാണ്. കൂട്ടുകാർക്ക് കൊടുക്കാനുള്ള സ്കോച്ച് വിസ്കിയും മറ്റും വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീഷോപ്പിൽ നിന്നാണ് പലരും വാങ്ങാറുള്ളത്. ഇത്തരം സംവിധാനങ്ങളുടെ അപര്യാപ്തത മൂലം യാത്രക്കാർ മറ്റ് വിമാനത്താവളങ്ങളെ ആശ്രയിക്കാൻ ഇടയാക്കും. ഇത് കണ്ണൂരിന് തിരിച്ചടിയുമാകും.
സ്റ്റാളുകളിൽ ജോലി ലഭിക്കുന്നതിന് വൻ രാഷ്ട്രീയ ഇടപെടലിനെ തുടർന്നാണ് വൻകിട സ്ഥാപനങ്ങൾ സ്റ്റാളുകൾ ആരംഭിക്കാൻ വൈകുന്നത് എന്നും ആരോപണമുണ്ട്. കണ്ണൂരിൽ വിമാനമിറങ്ങയ യാത്രക്കാർ പലരും നിരാശരായി. വിമാനമിറങ്ങിയ തങ്ങളെ പുറത്ത് സ്വീകരിക്കാൻ വന്ന 'ചങ്ക് ബ്രോ' കൾക്ക് ഒരു സ്കോച്ച് വാങ്ങാൻ പറ്റാത്ത വിഷമത്തിലാണ് ചിലർ, മറ്റു ചിലർ വിദേശ വിമാനത്താവളത്തിൽ നിന്നും കുട്ടികൾക്കും മറ്റും ചോക്കളലേറ്റ്സ് പോലും വാങ്ങാതെ എല്ലാം കണ്ണൂരിൽ എയർപ്പോർട്ടിൽ നിന്ന് എന്ന് കണക്കുകൂട്ടിയവർക്കും സങ്കടമായി. വേണ്ടപ്പെട്ടവർക്ക് സ്വകാര്യമായി നൽകാൻ ഫോറിൽ പെർഫ്യൂംസ് കണ്ണൂർ ഡ്യൂട്ടിഫ്രീയിൽ നിന്ന് വാങ്ങാം എന്ന് പ്രതീച്ചവർക്ക് വൻ നിരാശ.
വെയിറ്റിങ്ങ് ഏരിയിൽ ഒരു കോഫി ഷോപ്പുപോലും ഇല്ലാത്തത് അറിയാത്തത് പല യാത്രകർക്കും തിരിച്ചടിയായി. ഇവരെക്കെ തരിശുകിടക്കുന്ന എയർപ്പോർട്ടിന്റെ കോമേഴ്സ്യൽ സ്ഥലം നോക്കി പ്രത്യാശയോടെ വന്ന യാത്രക്കാർ ദീർഘനിശ്വാസം ഇടുന്നു.അന്താരാഷ്ട്ര ബ്രാൻഡുകൾ അവരുടെ സ്ഥാപനങ്ങളിൽ കൂടിയ രാഷ്ട്രീയ സ്വാധീനം ഉള്ളവരെ നിയമിക്കാൻ താത്പര്യപ്പെടുന്നില്ല എന്നതാണ് വസ്തുത.നേതാക്കൾ ശുപാർശ ചെയ്ത ചില ഉദ്യോഗാർത്ഥികൾ പല ക്രിമിനൽ കേസിലെ പ്രതികൾ ഉണ്ടന്നാണ് സൂചന. കോമേഴ്സ്യൽ സ്ഥലങ്ങളുടെ നിർമ്മാണം പൂർത്തീകരിച്ചിട്ട് കഴിഞ്ഞിട്ട് ഏകദേശം ആറ് മാസം കഴിഞ്ഞു.
ദുബായ് അസ്ഥാനമായ ഫ്ളമിഗോ ഇന്റർനാഷണൽ കമ്പനി രാഷ്ട്രീയ ഇടപെടൽ മൂലം കരാറിൽ നിന്നും പിന്മാറിയാലും അതിശയിക്കേണ്ടതില്ല എന്നാണ് പേര് വെളിപ്പെടുത്താതെ ഒരു ഉദ്യോഗസ്ഥൻ പ്രതികരിച്ചത്.ഇരുപതോളം രാജ്യങ്ങളിൽആയി 250 ൽ അധികം എയർപ്പോർട്ട് ഡ്യൂട്ടിഫ്രീ കൈകാര്യം ചെയ്യുന്ന കമ്പനിയാണ് ഫ്ളമിഗോ ഇന്റർനാഷണൽ. അതിനിടെ കണ്ണൂർ വിമാനത്താവളം ഉദ്ഘാടന പരിപാടികൾ ഏറെ ആഘോഷപരമായി പുരോഗമിക്കുമ്പോഴും എയർപ്പോർട്ടിലെ എസ് കലേറ്ററും ലിഫ്റ്റും പ്രവർത്തനം നിർത്തിയതും വിവാദമായി.
ബന്ധുമിത്രങ്ങളെ യാത്രയക്കാൻ വന്ന വരും ആദ്യ യാത്രയ്ക്കായി വിമാനത്താവളത്തിൽ എത്തിയവരും ലിഫ്റ്റും എസ് കലേറ്ററും പണിമുടക്കിയത് കാരണം ദുരിതത്തിൽ ആയി. ശരിയായ രീതിയിൽ കാര്യക്ഷമമായി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിലുണ്ടായ വീഴ് യാണ് ഇതിന് കാരണം. രാവിലെ പ്രവർത്തിച്ചിരുന്ന എസ് കലേറ്റർ 12 മണിയോടെ പ്രവർത്തനം നിർത്തിയത് ഏറെ യാത്രാക്ലേശം സൃഷ്ടിച്ചു.ഇന്നലെയാണ് കണ്ണൂർ രാജ്യാന്തര വിമാനത്താവളം മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേർന്ന് ആദ്യവിമാനം ഫ്ളാഗ് ഓഫ് ചെയ്തു നാടിന് സമർപ്പിച്ചത്. . കണ്ണൂരിൽ നിന്ന് പറന്നുയർന്ന അബുദബിയിലേക്കുള്ള എയർ ഇന്ത്യ എക്പ്രസിന്റെ ആദ്യ യാത്രയിൽ 180 പേരാണ് യാത്ര തിരിച്ചത്. അവിടെ നിന്നും വിമാനവുമെത്തി. ഇതോടെയാണ് പരാതികളുടെ പ്രവാഹവും തുടങ്ങിയത്.
കണ്ണൂർ വിമാനത്താവളത്തിന്റെ ക്രെഡിറ്റ് ഇടതു പക്ഷത്തിന് മാത്രമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗമാണ് എല്ലാത്തിനും കാരണം. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പരിഹസിക്കുകയും ചെയ്തു. അതിനിടെ വിമർശനവുമായി ഉമ്മൻ ചാണ്ടിയും എത്തി. കണ്ണൂർ വിമാനത്താവളം 2017-ൽ ഉദ്ഘാടനം ചെയ്യാനായി സമയബന്ധിതമായി പ്രവർത്തിച്ചെങ്കിലും സിപിഎം. ഭരിച്ചിരുന്ന പഞ്ചായത്തിൽനിന്നുണ്ടായ നിസ്സഹകരണം പ്രവർത്തനങ്ങൾ വൈകിപ്പിച്ചെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. വിമാനത്താവളനിർമ്മാണം വൈകിയതിനുപിന്നിൽ യു.ഡി.എഫ്. സർക്കാരാണെന്നതരത്തിൽ ഉദ്ഘാടനവേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിച്ചതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഈ വിഷയത്തിലും രാഷ്ട്രീപോര് മുറുകുകയാണ്.
പാറ പൊട്ടിക്കുന്നതും സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് കാര്യങ്ങൾ വൈകിപ്പിക്കാൻ ശ്രമിച്ചത്. എങ്കിലും റൺവേയുടെ പണി നൂറുശതമാനം പൂർത്തിയാക്കി വിമാനമിറക്കി. അവശേഷിച്ചത് ടെർമിനലിന്റെ പണി മാത്രമായിരുന്നു. യു.ഡി.എഫ്. സർക്കാർ അധികാരത്തിൽനിന്നിറങ്ങുമ്പോൾ അതും 80 ശതമാനം പൂർത്തിയാക്കിയിരുന്നു. ഇപ്പോഴെങ്കിലും കണ്ണൂർ വിമാനത്താവളം യാഥാർഥ്യമായതിൽ സന്തോഷമെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ കാര്യങ്ങൾ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കഴിയില്ല. എല്ലാം അവർക്കു നന്നായി അറിയാം. താനേതായാലും ഒരു വിവാദത്തിനില്ല. കാരണം, ഇതു സന്തോഷിക്കേണ്ട നിമിഷമാണ്. കണ്ണൂർ വിമാനത്താവളം കേരളത്തിന്റെ വികസനത്തിന്റെ പുതിയ തലമാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- തൃശൂർ പൂരത്തിനിടെ ഒരാൾ കടന്നു പിടിച്ചു; മോശം അനുഭവം വീഡിയോ സഹിതം പങ്കുവെച്ച് വിദേശ വനിത: വെളിപ്പെടുത്തൽ ഇൻസ്റ്റാ വീഡിയോയിലൂടെ
- ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന തൃശൂരും തിരുവനന്തപുരവും എങ്ങോട്ട് ചായും? കേരളത്തിലെ 20 മണ്ഡലങ്ങളിൽ അടക്കം രാജ്യത്തെ 88 സീറ്റിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പിൽ ജനം വെള്ളിയാഴ്ച വിധിയെഴുതും; ആദ്യഘട്ട പോളിങ്ങിന്റെ തണുപ്പ് മാറ്റാൻ പ്രയോഗിച്ച പ്രചാരണായുധങ്ങൾ ഫലം കാണുമോയെന്ന ആകാംക്ഷയിൽ രാഷ്ട്രീയ കക്ഷികൾ; സംസ്ഥാനത്ത് ഇക്കുറി പോളിങ് 80 ശതമാനത്തിൽ എത്തുമോ?
- വിവാഹസമയം സ്ത്രീ കൊണ്ടുവരുന്ന സ്വത്തിനു മേൽ ഭർത്താവിന് നിയന്ത്രണമില്ല; എടുത്ത് ഉപയോഗിച്ചാലും മടക്കി നൽകാൻ ധാർമിക ബാധ്യത: സുപ്രീംകോടതി
- റായ്ബറേലിയിൽ പ്രിയങ്കയോട് മത്സരിക്കാനില്ല; ബിജെപിയോട് അകലം പാലിച്ച് വരുൺ ഗാന്ധി
- ആരോഗ്യ പ്രശ്നങ്ങളോട് മല്ലിടുന്നു; കരിയറിന്റെ ഭാഗമെന്ന് വിശ്വസിക്കുന്നതായി എച്ച്.എസ് പ്രണോയ്
- ഒമാനിലെ നിസ്വയിൽ വാഹനാപകടം; രണ്ടുമലയാളികൾ അടക്കം മൂന്നു നഴ്സുമാർ മരിച്ചു; മരണമടഞ്ഞത് തൃശൂർ സ്വദേശിനി മാജിദയും കൊല്ലം സ്വദേശിനി ഷർജയും; പരിക്കേറ്റ രണ്ടുമലയാളി നഴ്സുമാരിൽ ഒരാളുടെ നില ഗുരുതരം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനമിടിച്ചതോടെ
- 'ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളം; ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; മകൻ ഫോണിൽ സംസാരിച്ചിട്ടില്ല; മകന്റെ ഫോണിലേക്ക് മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു'; ബിജെപിയിലേക്ക് ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍