'മാധ്യമത്തിന്' എതിരെ വിദേശ രാജ്യത്തിന് കത്തെഴുതാൻ സംസ്ഥാന മന്ത്രിക്ക് എന്ത് അവകാശം? പത്രം പൂട്ടിക്കാൻ ഉള്ള രഹസ്യശ്രമമാണ് പുറത്തായത്; പൂർണമായ പ്രോട്ടോക്കോൾ ലംഘനം; ജലീലിന് എതിരെ സ്വപ്ന ഉന്നയിച്ചത് ഗുരുതര ആരോപണം എന്നും വി ഡി സതീശൻ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കെ.ടി ജലീലിനെതിരെ ഗുരുതരമായ ആരോപണമാണ് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിലൂടെ ഉണ്ടായിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സ്വപ്ന സുരേഷിന് വിശ്വാസ്യതയില്ലെന്നാണ് ഇവർ പറയുന്നത്. എന്നാൽ സ്വപ്നയുടെ വെളിപ്പെടുത്തലിന് തെളിവുകളുണ്ടല്ലോ. വന്ദേ ഭാരത് മിഷന്റെ ഭാഗമായി വിദേശത്ത് നിന്നുള്ള മലയാളികൾ അടക്കമുള്ള പ്രവാസികളെ ഇന്ത്യയിലേക്ക് കൊണ്ടു വരേണ്ട സമയത്ത് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നിസംഗമായി നിന്നപ്പോൾ ഇനിയും ആളുകൾ മരിക്കണമോയെന്ന ചോദ്യമുയർത്തി, അതുവരെ വിദേശത്ത് മരിച്ചവരുടെ ചിത്രം ഉൾപ്പെടുത്തിയാണ് മാധ്യമം ദിനപത്രം ഒന്നാം പേജ് പ്രസിദ്ധീകരിച്ചത്. ഇതൊരു കുത്തിത്തിരുപ്പാണെന്ന് അന്നു തന്നെ മുഖ്യമന്ത്രി പറഞ്ഞു. അന്ന് മന്ത്രിയായിരുന്ന ജലീൽ ഈ പത്രത്തിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദേശ രാജ്യത്തിന് കത്തെഴുതിയത്. യു.എ.ഇ സർക്കാരിന്റെ കുഴപ്പം കൊണ്ടാണ് ആളുകൾ മരിച്ചതെന്നാണ് പത്രം പറയുന്നതെന്നാണ് കത്തിൽ ആരോപിച്ചത്. ഇത്തരത്തിൽ തെറ്റായ വിവരമൊന്നും പത്രത്തിൽ ഉണ്ടായിരുന്നില്ല. എന്നിട്ടും ഇല്ലാത്ത കാര്യം ചൂണ്ടിക്കാട്ടി പത്രത്തിനെതിരെ നടപടി എടുക്കണമെന്നാണ് ആവശ്യപ്പെട്ടത്. വിദേശ രാജ്യത്തിന് കത്തെഴുതാനുള്ള എന്ത് അവകാശമാണ് സംസ്ഥാന മന്ത്രിക്കുള്ളത്?
പൂർണമായ പ്രോട്ടോകോൾ ലംഘനമാണുണ്ടായത്. മാധ്യമ സ്വാതന്ത്ര്യത്തിന് എതിരായ കടന്നു കയറ്റം കൂടിയാണിത്. തങ്ങൾക്ക് എതിരെ വാർത്ത എഴുതിയ ഒരു മാധ്യമത്തെ ഇല്ലാതാക്കാൻ, മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി പുരപ്പുറത്ത് കയറി ഇരുന്ന് സംസാരിക്കുന്ന ആളുകൾ രഹസ്യമായി ചെയ്തതാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. വ്യക്തിപരമായ സൗഹൃദം കൊണ്ടാണ് കത്തെഴുതിയതെന്നാണ് പറയുന്നത്. സ്വർണക്കള്ളക്കടത്ത് കേസിൽ ആരോപണ വിധേയനായി നിൽക്കുന്ന കോൺസൽ ജനറൽ ഉൾപ്പെടെയുള്ളവരുമായി വ്യക്തിപരമായ സൗഹൃദം ഉണ്ടായിരുന്നെന്ന് ജലീൽ തന്നെ ഇപ്പോൾ സമ്മതിച്ചിരിക്കുകയാണ്.
പത്രത്തെ പൂട്ടിക്കാൻ വേണ്ടി രഹസ്യമായി നടത്തിയ ശ്രമമാണ് ഇപ്പോൾ പുറത്തായത്. മന്ത്രി സ്ഥാനം ഏതെല്ലാം തരത്തിൽ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണിത്. രേഖകളെല്ലാം പുറത്ത് വന്നതോടെ ആരോപണങ്ങൾ ജലീൽ സമ്മതിച്ചിരിക്കുകയാണ്. ഇനിയെങ്കിലും സ്വപ്ന സുരേഷിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നവർ അതിൽ നിന്നും പിന്മാറണം. അവർ പറയുന്ന കാര്യങ്ങൾ ശരിയാണോയെന്ന് അന്വഷിക്കണം. ബിജെപിയും സിപിഎമ്മും തമ്മിലുണ്ടാക്കിയ ഒത്തുതീർപ്പിന്റെ ഭാഗമായാണ് കേസന്വേഷണം അവസാനിപ്പിക്കപ്പെട്ടത്. മൂടി വച്ച സത്യങ്ങൾ ഓരോന്നായി പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് ദുരൂഹതകളുണ്ട്. വിദേശരാജ്യത്തോട് ഇത്തരം ഒരു ആവശ്യം ഉന്നയിച്ച് മന്ത്രി കത്തെഴുതിയത് സർക്കാരിന്റെ അറിവോടെയാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
കോഴിക്കോട് നടക്കുന്ന ചിന്തൻ ശിവിർ വരാനിരിക്കുന്ന കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ വഴിത്തിരിവായി മാറുമെന്നും സതീശൻ പറഞ്ഞു. കോൺഗ്രസിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് രൂപവും ഭാവവും നൽകുന്ന, നിലപാടുകളിലെ വ്യക്തത ഉയർത്തിപ്പിടിക്കുന്ന നേതൃസംഗമത്തിന് കെ. കരുണാകരൻ നഗറിൽ നടക്കുന്ന ചിന്തൻ ശിവിർ വേദിയാകും. ഫലപ്രദമായ ചർച്ചകളും ആശയവിനിമയവും സംവാദങ്ങളും ഇവിടെ നടക്കും. ഭാവി പ്രവർത്തനത്തിലേക്കുള്ള രൂപരേഖക്കും ജനങ്ങളുമായി കൂടുതൽ ബന്ധമുണ്ടാക്കുന്നത് സംബന്ധിച്ചുള്ള ചർച്ചകളും നടക്കും. കോൺഗ്രസിനെ കേരളത്തിലെ ഒന്നാമത്തെ രാഷ്ട്രീയ ശക്തിയാക്കി ഉയർത്തിക്കൊണ്ട് വരുന്നതിനുള്ള തുടക്കം കോഴിക്കോട് ചിന്തൻ ശിവിറിൽ നിന്നായിരിക്കും.
സ്വർക്കള്ളക്കടത്ത് വെളിപ്പെടുത്തലിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള വ്യാപക ശ്രമങ്ങളാണ് സിപിഎമ്മിന്റെ ഭാഗത്ത് നിന്നുണ്ടായത്. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചു, എ.കെ.ജി സെന്ററിലേക്ക് സ്വയം പടക്കം എറിഞ്ഞു. ഭരണഘടനാവിരുദ്ധ പരാമർശവും സ്ത്രീവിരുദ്ധ പരാമർശവും ഉണ്ടായി. മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്റെയും ശ്രദ്ധ തിരിക്കുന്നതിനുള്ള വ്യാപക ശ്രമങ്ങളാണുണ്ടായത്. വിമാനത്തിൽ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന തെറ്റായ പ്രചാരണം നടത്തിയും കേരളത്തിൽ വ്യാപകമായി അക്രമങ്ങളുണ്ടാക്കി. അക്രമങ്ങൾ കൊണ്ടൊന്നും കോൺഗ്രസിനെ തകർക്കാനാകില്ലെന്ന തിരിച്ചറിവ് സിപിഎമ്മിനുണ്ടാകണം. പ്രവർത്തകരെ സംരക്ഷിക്കാനും ചേർത്ത് നിർത്താനും പ്രതിരോധിക്കാനുമുള്ള മാർഗങ്ങളെ കുറിച്ചും ഗൗരവതരമായി കോൺഗ്രസ് നേതൃത്വം ആലോചിക്കും.
സ്വർണക്കള്ളക്കടത്ത് കേസ് അന്വേഷിക്കുന്നതിൽ ഇ.ഡിക്ക് പരിമിതികളുണ്ട്. കള്ളപ്പണവുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കാനുള്ള അധികാരം മാത്രമെ ഇ.ഡിക്കുള്ളൂ. എൻ.ഐ.എക്കും കസ്റ്റംസിനും ഇത്തരം പരിമിതികളുണ്ട്. ഇവരുടെയൊക്കെ അധികാര പരിധിക്കും അപ്പുറത്തേക്കുള്ള ഇടപെടലുകളാണ് സ്വർണക്കടത്ത് കേസിൽ നടന്നത്. അതുകൊണ്ടാണ് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ വന്ന അന്ന് മുതൽക്കെ ഹൈക്കോടതി നിരീക്ഷണത്തിലുള്ള സിബിഐ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. കേന്ദ്ര ഏജൻസിയെന്ന നിലയിൽ സിബിഐയെയും പൂർണമായും വിശ്വസിക്കാനാകാത്തതിനാലാണ് ഹൈക്കോടതിയുടെ മേൽനോട്ടം വേണമെന്ന് ആവശ്യപ്പെടുന്നത്. ആ നിലപാട് യു.ഡി.എഫ് മാറ്റിയിട്ടില്ല. അതിൽ ഉറച്ച് നിൽക്കുന്നു.
മന്ത്രി ആന്റണി രാജു രാജി വക്കണമെന്ന് പ്രതിപക്ഷം നിയമസഭയിൽ ആവശ്യപ്പെട്ടിരുന്നു. പ്രക്ഷോഭത്തേക്കാൾ പ്രധാനം നിയമ നടപടികളാണ്. നീതിന്യായ വ്യവസ്ഥയെ കബളിപ്പിച്ചു കൊണ്ട് അടിവസ്ത്രത്തിൽ ഹാഷിഷ് കലർത്താൻ ശ്രമിച്ച വിദേശിയെ രക്ഷപ്പെടുത്താൻ വേണ്ടി നാണം കെട്ടതും അശ്ലീലവുമായ നടപടിയാണ് ചെയ്തത്. അങ്ങനെയുള്ള ആളാണ് മന്ത്രിയായി ഇരിക്കുന്നത്. രാജിവച്ച് പുറത്ത് പോകാൻ ആന്റണി രാജു തയാറാകണം. രാജിവച്ചില്ലെങ്കിൽ മന്ത്രിയെ മുഖ്യമന്ത്രി പുറത്താക്കണം. കേസിൽ ഹൈക്കോടതി ഇടപെട്ടിട്ടുണ്ട്. വിചാരണ നടപടികൾ ഉടൻ ആരംഭിക്കുമെന്നാണ് കരുതുന്നത്.
കെ.കെ രമയെ നിശബ്ദയാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. അതിന്റെ ഭാഗമായുള്ളതാണ് ഇപ്പോൾ വന്നിരിക്കുന്ന ഭീഷണി കത്ത്. ചന്ദ്രശേഖരനെ 51 വെട്ട് വെട്ടി കൊന്നിട്ടും മുഖം വികൃതമാക്കിയിട്ടും തീരാത്ത പകയാണ് അദ്ദേഹത്തിന്റെ ഭാര്യയോടും കാണിക്കുന്നത്. രമ സംസാരിക്കുമ്പോൾ ചന്ദ്രശേഖരന്റെ ശബ്ദമാണ് നിയമസഭയിൽ മുഴങ്ങുന്നത്. അത് സർക്കാരിനും സിപിഎമ്മിനും നടുക്കമുണ്ടാക്കുന്നുണ്ട്. അതുകൊണ്ടാണ് രമയെ വേട്ടയാടുന്നതും ഭീഷണിപ്പെടുത്തുന്നതും. രമയെ ഇല്ലാതാക്കുമെന്നാണ് പറയുന്നത്. ഇത്തരം ഭീഷണികൾക്ക് മുന്നിലൊന്നും രമയോ കേരളത്തിലെ യു.ഡി.എഫോ തലകുനിക്കില്ല. നാല് ചുറ്റും നിന്ന് യു.ഡി.എഫ് രമക്ക് സംരക്ഷണമൊരുക്കും.
കത്തിൽ പ്രതിപക്ഷ നേതാവിനും കെപിസിസി അധ്യക്ഷനും എതിരായ ഭീഷണി കാര്യമായി എടുക്കുന്നില്ല. അമ്പലപ്പുഴ എംഎൽഎ പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും റോഡിലൂടെ നടന്നാൽ കൈക്കരുത്ത് അറിയുമെന്ന് ഭീഷണിപ്പെടുത്തി ഫേസ്ബുക്കിൽ പോസ്റ്റിട്ടു. തിരുവനന്തപുരത്ത് കാല് കുത്തിക്കില്ലെന്നും നിയമസഭയിൽ കയറ്റില്ലെന്നും ഡിവൈഎഫ്ഐ നേതാവ് പറഞ്ഞു. ഞാൻ ഇപ്പോഴും കേരളത്തിലൂടെ തന്നെയാണ് നടക്കുന്നത്. അത്തരം ഭീഷണികളിലൊക്കെ ഭയപ്പെടുകയും ആയിരം പൊലീസുകാർക്കിടയിൽ ഒളിക്കുകയുമൊക്കെ ചെയ്യുന്നത് കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. ഞങ്ങളൊന്നും ഭീരുക്കളല്ല.
രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എന്താണ് സംഭവിച്ചതെന്ന് ആർക്കും അറിയില്ല. ഒന്നും അറിയാതെ ആരെയെങ്കിലും ആക്ഷേപിക്കുന്നത് ശരിയല്ല. നിരന്തരമായി നടക്കുന്ന കസ്റ്റഡി മരണങ്ങളെ കുറിച്ച് അന്വേഷിക്കണം. മാനദണ്ഡങ്ങൾ ലംഘിച്ച് കൊണ്ടാണ് ശബരിനാഥനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന്റെ മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നില്ല. ലോക്കപ്പിനുള്ളിൽ പലരും പൊലീസ് മർദ്ദനത്തിന് ഇരയാകുന്നുണ്ട്. ഇക്കാര്യങ്ങളെ കുറിച്ച് ഗൗരവമായി അന്വേഷിക്കണം എന്നും സതീശൻ ആവശ്യപ്പെട്ടു.
Stories you may Like
- സതീശൻ താൻപ്രമാണിത്തത്തിന്റെ ആൾരൂപം: മുഹമ്മദ് റിയാസ്
- ആഞ്ഞടിച്ച് വിഡി സതീശൻ; ഉപരോധത്തിൽ സെക്രട്ടറിയേറ്റ് പരിസരം നിശ്ചലം
- 'തോക്കിനേയും ഗുണ്ടകളെയും നേരിട്ടിട്ടുണ്ട്; പേടിപ്പിക്കാൻ നോക്കേണ്ട: പിണറായി
- ഞാൻ ചിരിക്കണോ.. അതോ നിങ്ങളുടെ ഗതികേട് ഓർത്ത് കരയണോ?
- ‘ഫുൾ ക്രെഡിറ്റ് എനിക്ക് തരുമെന്ന് സുധാകരൻ പറഞ്ഞു; അത് തടയാനാണ് ശ്രമിച്ചത്’
- TODAY
- LAST WEEK
- LAST MONTH
- ദിവസവും നറുക്കെടുപ്പ് നടത്തുകയും സമ്മാനങ്ങൾ വിതരണം ചെയ്യുന്നതുകൊണ്ടും സംസ്ഥാന സർക്കാരിന്റെ ലോട്ടറി വിൽപ്പന കുറയുന്നു; ബോചെ ടീക്കൊപ്പം ലക്കി ഡ്രോ നടത്തുന്നതിൽ എഫ് ഐ ആർ; ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തത് ലോട്ടറി വകുപ്പിന്റെ പരാതിയിൽ
- ആളുകളെ ഭയപ്പെടുത്തുന്നത് ഇഷ്ടപ്പെടുന്ന വ്യക്തി; എക്സിക്യൂട്ടീവ്, ജുഡീഷ്യറി, മീഡിയ തുടങ്ങി സമസ്ത മേഖലകളെയും നിയന്ത്രിക്കുന്നയാൾ; ഹിന്ദുത്വ പ്രത്യയ ശാസ്ത്രത്തിന് അനുസരിച്ച് രാജ്യത്തെ പുനർനിർമ്മിക്കുന്നു; അമിത് ഷായുടെ രാഷ്ട്രീയ ജീവിതം സമഗ്ര ചർച്ചയാക്കി 'ദ ഗാർഡിയൻ'
- പോസ്റ്ററൊട്ടിപ്പുകാരനിൽ നിന്ന് ബിജെപി ദേശീയ പ്രസിഡന്റിലേക്ക്; സഹകരണ പ്രസ്ഥാനങ്ങളിലൂടെ ഗുജറാത്ത് പിടിക്കുന്നു; രാമലക്ഷ്മണന്മാരെപ്പോലെ മോദിയുമായി കോമ്പോ; സൃഷ്ടിയെക്കാൾ പ്രിയം സംഹാരം; പാർട്ടിയുടെ ചാണക്യൻ, എതിരാളികളുടെ കാലൻ; അമിത് ഷായുടെ രാഷ്ട്രീയ ജീവിതം
- ആദ്യ വിവാഹം രജിസ്റ്റർ ആക്കിയതിന്റെ നിയമ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞത് ഗുരുവായൂർ നടയിൽ രണ്ടാം വിവാഹം; പന്തീരാങ്കാവിലെ രാഹുലും കുടുംബവും നടത്തിയ ആദ്യ തട്ടിപ്പിൽ ഇനിയും എഫ് ഐ ആർ ഇട്ടില്ലെന്ന് റിപ്പോർട്ട്; രണ്ടു കേസുകളുണ്ടെങ്കിൽ ജർമനിയിൽ നിന്നും രാഹുലിനെ എത്തിക്കൽ എളുപ്പമാകും; ഈരാറ്റുപേട്ടയിലെ പരാതിയും ഗൗരവതരം
- മോഹൻലാലിനെ എല്ലാവർക്കും ഇഷ്ടമാണ്, എനിക്കിഷ്ടമല്ല; നന്ദി ഇല്ലാത്ത മനുഷ്യൻ; എന്റെ ഭർത്താവ് ജെ വില്ല്യംസ് മരിച്ചപ്പോൾ ലാൽ വന്നില്ല; ഒരിക്കലും മര്യാദ കാണിച്ചിട്ടില്ല: നടി ശാന്തി വില്ല്യംസിന്റെ വീഡിയോ വൈറൽ
- കൊച്ചിയിൽ വിമാനം ഇറങ്ങുമെന്ന് ഏവരും കരുതി; എന്നാൽ മുഖ്യമന്ത്രിയും കുടുംബവും പുലർച്ചെ എത്തിയത് തിരുവനന്തപുരത്ത്; ചോദ്യങ്ങളോട് പ്രതികരിക്കാതെ വിമാനത്താവളത്തിൽ നിന്നും മടക്കം; മന്ത്രി റിയാസും കുടുംബവും നാളയേ മടങ്ങിയെത്തൂ; വിദേശ സന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി തിരിച്ചെത്തി
- രാഹുൽ പക്കാ ഫ്രോഡെങ്കിലും പന്തീരാങ്കാവ് സ്റ്റേഷനിലെ സിഐ സരിൻ കുറ്റക്കാരനോ? സിഐക്ക് മുമ്പാകെ സ്ത്രീധന പീഡനപരാതി യുവതിയും കുടുംബവും ഉന്നയിച്ചിരുന്നോ? കേസിൽ ഉന്നത ഉദ്യോഗസ്ഥർ സരിനെ ബലിയാടാക്കിയോ? സ്റ്റേഷനിലെ നിർണായക ദൃശ്യം പുറത്തുവരുമ്പോൾ
- കിരീടവും, റാംജിറാവും അവർക്ക് വർഗീയ സിനിമകൾ! കിട്ടാവുന്നിടത്ത് ഇരവാദവും സ്വത്വവാദവും കുത്തിക്കയറ്റും; വാരിയൻകുന്നനാവാതെ പൃഥിരാജ് രക്ഷപ്പെട്ടത് കഷ്ടിക്ക്; മോഹൻലാൽ ചാണകമല്ല, മമ്മൂട്ടി ജിഹാദിയുമല്ല; മലയാള സിനിമയിലെ യഥാർത്ഥ ചൊറിയൻ പുഴുക്കളെ അറിയാം
- രാഹുലിന് രാജ്യം വിടാനുള്ള ബുദ്ധി ഉപദേശിച്ചത് സിവിൽ പൊലീസ് ഓഫീസർ; രാഹുലിനും സുഹൃത്തിനും വേണ്ടത്ര സഹായവും നൽകി; പ്രതിയുടെ സുഹൃത്ത് രാജേഷുമായി സാമ്പത്തിക ഇടപാടും; പന്തീരാങ്കാവിൽ പൊലീസുകാരനെതിരേയും അന്വേഷണമെന്ന് റിപ്പോർട്ട്; തെളിവ് കിട്ടിയാൽ പൊലീസുകാരന് പണി പോകും
- പറവൂർ സ്ത്രീപീഡന കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി വ്യവസായിയോട് രണ്ടുകോടി ആവശ്യപ്പെട്ടു; പൊതു പ്രവർത്തകനായ ബോസ്കോ കളമശ്ശേരി അറസ്റ്റിൽ; ഫോൺ സംഭാഷണം അടക്കം തെളിവുണ്ടെന്ന് പൊലീസ് മറുനാടനോട്
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- താലികെട്ടി വധുവുമായി വീട്ടിലെത്തിയ വരൻ; ഓടിയെത്തിയ 35-കാരി പറഞ്ഞത് കേട്ട് വധു നടുങ്ങി; അന്വേഷണത്തിൽ തെളിഞ്ഞത് വരന്റെ അവിഹിതം; ലക്ഷ്യമിട്ടത് സ്ത്രീധന സ്വർണ്ണവുമായി വിദേശത്തേക്ക് പറക്കൽ; മിഥുനെ കുടുക്കി വധുവിന്റെ പരാതി കരമന പൊലീസിൽ; ഇത് വിവാഹ തട്ടിപ്പിന്റെ മറ്റൊരു വെർഷൻ
- എക്സ്ട്രീം ഇസ്ലാമിസ്റ്റിനെവെച്ച് തട്ടിക്കൂട്ടിയ 'പുഴു'വിനെ എതിർത്തത് ഭിന്നത കൂട്ടി; പ്രൊഡ്യൂസർ പെണ്ണുകേസിൽ പെട്ടതോടെ രാജേഷ് കൃഷ്ണ പ്രൊജക്റ്റിലെത്തി; ഗാർഹിക പീഡനകേസ് കൊടുത്ത് ഭാര്യ; എല്ലാമറിയാവുന്ന മമ്മൂട്ടിയും കൈവിട്ടു; ഷർഷാദിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്
- കിരീടവും, റാംജിറാവും അവർക്ക് വർഗീയ സിനിമകൾ! കിട്ടാവുന്നിടത്ത് ഇരവാദവും സ്വത്വവാദവും കുത്തിക്കയറ്റും; വാരിയൻകുന്നനാവാതെ പൃഥിരാജ് രക്ഷപ്പെട്ടത് കഷ്ടിക്ക്; മോഹൻലാൽ ചാണകമല്ല, മമ്മൂട്ടി ജിഹാദിയുമല്ല; മലയാള സിനിമയിലെ യഥാർത്ഥ ചൊറിയൻ പുഴുക്കളെ അറിയാം
- പോളിങ് ശതമാനം കുറഞ്ഞതുകൊണ്ട് ബിജെപി താഴെയിറങ്ങുന്ന അദ്ഭുതം സംഭവിക്കില്ല; മോദിയുടെ പാർട്ടിക്ക് 300 ലധികം സീറ്റ് കിട്ടും; ദക്ഷിണേന്ത്യയിൽ വോട്ടുശതമാനവും സീറ്റും കൂടും; ബിജെപി പയറ്റുന്നത് മന: ശാസ്ത്രപരമായ തന്ത്രം: പ്രശാന്ത് കിഷോർ
- ടെക്നോപാർക്കിലെ ജീവനക്കാരിയായ ഭാര്യയെ മർദ്ദിച്ചത് ജർമനിയിൽ എയറോനോട്ടിക്കൽ എൻജിനീയറായ ഭർത്താവ്; കഴുത്തിൽ മൊബൈൽ ചാർജ്ജ് കേബിൾ ഇട്ട് മുറുക്കി കൊല്ലാനും ശ്രമിച്ചു; മാട്രിമോണിയൽ സൈറ്റിലൂടെ ഒത്ത വിവാഹം; പൊലീസ് ഒത്തുകളിയിലും ആരോപണം; പന്തീരാങ്കാവിലേത് സംശയ രോഗം
- 'എം വി ഗോവിന്ദന്റ മകൻ വ്യവസായിയിൽ നിന്ന് വാങ്ങിയ വൻതുക തിരിച്ചുകൊടുത്തില്ല; മധ്യസ്ഥനായത് രാജേഷ് കൃഷ്ണ; യുകെയിലെ വിവാദ നായകന് തോമസ് ഐസക്ക് അടക്കമുള്ള സിപിഎം നേതാക്കളുമായി അടുത്ത ബന്ധം; സിനിമയിലും ഇടപെടൽ;' ഭാര്യയെ സംവിധായിക ആക്കാൻ പരിശ്രമിച്ച് ഒടുവിൽ കുടുംബം നഷ്ടമായ ഷർഷാദ് ജീവിതം പറയുന്നു
- ഭർതൃമാതാവും സുഹൃത്തും ഭർത്താവും ഒരുമിച്ചിരുന്ന് മദ്യപിച്ചു; എന്നെ നിർബന്ധിച്ച് ബിയർ കുടിപ്പിച്ചു; മദ്യം കഴിച്ച് ശീലമില്ലാത്തതിനാൽ ഞാൻ ഛർദിച്ചു; മർദനവും എല്ലാവരും അറിഞ്ഞു തന്നെ; നവവധുവിന്റെ മൊഴിയിൽ കുടുംബവും കുടുങ്ങും; ഇടപെട്ട് ഗവർണ്ണറും; പന്തീരാങ്കാവിലെ പ്രതി രക്ഷപ്പെട്ടു
- വിവാഹ സൽകാരത്തിന്റെ രാത്രി ഒരു മണിക്ക് തുടങ്ങിയ മർദ്ദനം; സംശയത്തിന്റെ പേരിൽ കേബിൾ കൊണ്ട് കഴുത്തിൽ മുറക്കി നവവധുവിനെ കൊല്ലാനും രാഹുൽ ശ്രമിച്ചു; താലിമാല ഊരിക്കൊടുത്ത ശേഷം ഭർത്താവിനെതിരെ പരാതി കൊടുത്തതും ഭാര്യ; പന്തീരാക്കാവിൽ ജാമ്യമില്ലാ വകുപ്പുകൾ; ഏഴാം ദിനത്തിലെ വേർപിരിയലിൽ കേസും
- താൻ രാജ്യം വിട്ടെന്ന് സമ്മതിച്ച് രാഹുൽ; ബംഗ്ലൂരുവിലൂടെ സിംഗപ്പൂരിലെത്തിയത് ജർമ്മനിയിലേക്ക് പറക്കാൻ; ജർമൻ പൗരത്വമുള്ള രാഹുലിനെ ഇനി കേരളാ പൊലീസിന് കിട്ടാൻ കടമ്പകൾ ഏറെ; ഭാര്യ ബന്ധുക്കൾക്കെതിരെ അനാവശ്യ ആരോപണങ്ങളുയർത്തി പിടിച്ചു നിൽക്കാൻ ശ്രമം; രണ്ടാം കെട്ടുകാരൻ ന്യായം പറയുമ്പോൾ
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്