വിവിഐപികൾ മടങ്ങി..വമ്പൻ റാലികൾ പിരിഞ്ഞു; കൊട്ടിക്കലാശം കഴിഞ്ഞതോടെ അവസാനവട്ടം വോട്ടർമാരെ പാട്ടിലാക്കാൻ വെള്ളിയാഴ്ച നിശ്ശബ്ദ പ്രചാരണം; ഒരുമാസത്തെ കാടിളക്കിയുള്ള ഉൽസവത്തിന് ശേഷം കർണാടക ശനിയാഴ്ച പോളിങ് ബൂത്തിലേക്ക്; 130 സീറ്റ് നേടി ബിജെപി അധികാരത്തിൽ വരുമെന്ന് അമിത് ഷായും മോദിയുടേത് തോൽവിയുടെ ശരീരഭാഷയെന്ന് രാഹുൽ ഗാന്ധിയും
മറുനാടൻ മലയാളി ബ്യൂറോ
ബെംഗളൂരു: റാലികളുടെ വലിയൊരു ഉൽസവത്തിന് ശേഷം കന്നഡിഗർ നാളെ അത് വല്ലാതെ മിസ് ചെയ്യും. നാളെ നിശ്ശബ്ദ പ്രചാരണമാണ്. കൊട്ടിക്കലാശത്തിന് ചില്ലറക്കൊരൊന്നുമല്ല വന്നത്. അവസാനനിമിഷങ്ങളിൽ വോട്ടർമാരെ പാട്ടിലാക്കാനുള്ള തന്ത്രങ്ങളിലാണ് രാഷ്ട്രീയ പാർട്ടികൾ.ശനിയാഴ്ചയാണ് വോട്ടെടുപ്പ്.
കലാശക്കൊട്ടിലും മുഖ്യമന്ത്രി സിദ്ധരാാമയ്യയെ ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ വെറുതെ വിട്ടില്ല. ബെംഗളൂരുവിലെ ട്രാഫിക് പോലെ കർണാടകത്തിൽ വികസനം നിലച്ചുപോയി എന്നാണ് ഷാ പറഞ്ഞത്. സിദ്ധരാമയ്യ മൽസരിക്കുന്ന രണ്ടുമണ്ഡലങ്ങളിലും അദ്ദേഹം പരാജയപ്പെടുമെന്നും പറയാൻ മടിച്ചില്ല.അതേസമയം സിദ്ധരാമയ്യയ്ക്കൊപ്പം വാർത്താസമ്മേളനം നടത്തിയ രാഹുൽ ഗാന്ധി പതിവുപോലെ വിവിധ വിഷയങ്ങളിൽ മോദി സർക്കാരിനെതിരെ ആഞ്ഞടിച്ചു.ദളിതർക്ക് നേരേയുള്ള അതിക്രമങ്ങൾ, സ്ത്രീകൾക്ക് നേരേയുള്ള ഉയരുന്ന കുറ്റകൃത്യങ്ങൾ എന്നിങ്ങനെ വിവിധ പ്രശ്നങ്ങൾ ഉന്നയിച്ച രാഹുൽ പ്രധാനമന്ത്രിയെയും ലാക്കാക്കി.കഴിഞ്ഞ നാലുവർഷത്തിനിടെ മോദി ഒരൊറ്റ വാർത്താസമ്മളേനം പോലും നടത്തിയിട്ടില്ല എന്നാണ് രാഹുൽ പരിഹസിച്ചത്.
കർണാടകത്തിലെ പട്ടിക ജാതി-പട്ടിക വർഗ-പിന്നോക്ക വിഭാഗങ്ങളെ നരേന്ദ്ര മോദി ആപ് വഴി അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞതിങ്ങനെ:' കോൺഗ്രസ് ഒരിക്കലും അംബേദ്കറെ ബഹുമാനിച്ചിട്ടില്ല.ദളിതർക്കും പിന്നോക്കക്കാർക്കും കോൺഗ്രസിൽ സ്ഥാനമില്ല.'അതേസമയം, രാഹുൽ ഗാന്ധിയും കോൺഗ്രസും മാറി എന്നതിന്റെ സൂചനകൾ കൂടി തിരഞ്ഞെടുപ്പ് പ്രചാരണം നൽകി.തന്റെ കക്ഷി ലോക്സഭാതിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായാൽ പ്രധാനമന്ത്രിയാകാൻ തയ്യാറാണെന്ന് രാഹുൽ തുറന്നടിച്ചത് ബിജെപിയെ അമ്പരിപ്പിച്ചു.
മുതിർന്നവർ വളരെയേറെയുള്ള പാർട്ടിയിൽ താൻ പ്രധാനമന്ത്രിയാകുമെന്ന പറഞ്ഞ രാഹുലിന് അഹങ്കാരമെന്നായിരുന്നു മോദിയുടെ വിമർശനം.തീവ്രമായ പ്രചാരണം അത് സോഷ്യൽ മീഡിയയിലായാലും, റാലികളിലായാലും പിന്തുടരുന്ന മോദി-അമിത്ഷാ ദ്വയത്തിന്റെ ശൈലിയിൽ നിന്ന് രാഹുലും കോൺഗ്രസും ഏറെ പഠിച്ചുവെന്ന് വേണം കരുതാൻ.രാഹുൽ പഠിച്ച പാഠങ്ങൾ ഫലം കണ്ടുവോയെന്ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ അറിയാം.സംസ്ഥാന തിരഞ്ഞെടുപ്പുകളിലെ ജയ-പരാജയങ്ങളായിരിക്കും രാഹുലിന്റെ പ്രധാനമന്ത്രി കസേരയിലേക്കുള്ള മോഹം സഫലമാക്കാൻ വഴിയൊരുക്കുക.
മോദിയുടെ ശരീര ഭാഷയിൽ നിന്നും വാക്കുകളിൽ നിന്നും കർണാടകയിൽ ബിജെപി പരാജയം ഉറപ്പിച്ചുവെന്ന് വ്യക്തമാണെന്ന് രാഹുൽ ഗാന്ധി വ്യാഴാഴ്ച പറഞ്ഞു. കേന്ദ്രമന്ത്രിമാരുൾപ്പടെയുള്ള വലിയ സംഘമാണ് ബിജെപിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങിയത് അതിൽ നിന്ന് തന്നെ അവർ പരിഭ്രാന്തിയിലാണെന്ന് വ്യക്തമാണെന്നും രാഹുൽ പറഞ്ഞു.തന്റെ അമ്മ സോണിയാ ഗാന്ധി രാജ്യത്തിന് വേണ്ടി ഏറെ ത്യാഗം സഹിച്ചയാളാണെന്നും രാഹുൽ പറഞ്ഞു. സോണിയ ഗാന്ധിയുടെ ഇറ്റാലിയൻ ജന്മത്തിന്റെ പേരിൽ മോദി അവരെ നിരന്തരം കടന്നാക്രമിക്കുന്നതിനെക്കുറിച്ച് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോഴാണ് രാഹുൽ ഗാന്ധി ഇങ്ങനെ പ്രതികരിച്ചത്.
എന്റെ അമ്മ ഇറ്റലിക്കാരിയാണ്. എന്നാൽ ജീവിതത്തിന്റെ കൂടുതൽ കാലവും അവർ ഇന്ത്യയിലാണ് ജീവിക്കുന്നത്. മറ്റ് പല ഇന്ത്യാക്കാരേക്കാളും നല്ല ഇന്ത്യക്കാരിയാണ് എന്റെ അമ്മ. ഈ രാജ്യത്തിന് വേണ്ടി അവർ വളരയേറെ ത്യാഗം സഹിച്ചു. പലതും ത്യജിച്ചു. വൈകാരികമായി രാഹുൽ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി അവരെ വേദനിപ്പിക്കുന്നതിൽ സന്തോഷിക്കുന്നു. സന്തോഷം ലഭിക്കുന്നുവെങ്കിൽ അദ്ദേഹം അത് തുടർന്നോട്ടെയെന്നും രാഹുൽ പറഞ്ഞു.
ദേശീയ നേതാക്കൾ ദിവസങ്ങളോളം കർണാടകയിൽ തങ്ങിയാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം നൽകിയത്. 130 സീറ്റ് നേടി ബിജെപി അധികാരത്തിൽ വരുമെന്ന് അമിത് ഷാ അവകാശപ്പെട്ടു. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ കൂടിയും എസ് ഡി പി ഐയുമായോ പോപുലർ ഫ്രണ്ടുമായോ യോജിച്ചു പ്രവർത്തിക്കാൻ ബിജെപിക്ക് സാധിക്കില്ല'.
'എസ് ഡി പി ഐയുടെയും പോപുലർ ഫ്രണ്ടിന്റെയും പിന്തുണ തിരഞ്ഞെടുപ്പു വിജയത്തിന് കോൺഗ്രസ് സ്വീകരിക്കാറുണ്ട്. അതാണ് അവരും(കോൺഗ്രസ്) ബിജെപിയും തമ്മിലുള്ള വ്യത്യാസം'. രാജ്യദ്രോഹികളുടെ പിന്തുണ സ്വീകരിക്കുന്നതിൽനിന്ന് കോൺഗ്രസ് വിട്ടുനിൽക്കാറില്ലെന്നും ഷാ ആരോപിച്ചു.
ഇന്ധന വില വർദ്ധനയും കാർഷിക പ്രശ്നങ്ങളും ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ചാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രചരണം നയിച്ചത്. കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയും സജീവമായി തെരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം നൽകി. രണ്ട് വർഷത്തിന് ശേഷമാണ് സോണിയ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചരണ യോഗങ്ങളിൽ പങ്കെടുത്തത്. മുഖ്യമന്ത്രി സിദ്ധരാമയ്യയെ മുൻ നിർത്തിയാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പ്രീപോൾ സർവേ ഫലങ്ങൾ കോൺഗ്രസിന് അനുകൂലമാണ്.
മുൻ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി. യെദിയൂരപ്പയുടെ മന്ത്രിസഭയിൽ അംഗമായിരുന്നു ഖനി അഴിമതിക്കേസ് പ്രതി ജനാർദ്ധന റെഡ്ഡിയുടെ സഹോദരൻ ബിജെപി ടിക്കറ്റിൽ മത്സരിക്കുന്നുണ്ട്. ഇത് ബിജെപി ക്യാംപിൽ തന്നെ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. റെഡ്ഡി സഹോദരന്മാർ പ്രചരണം നയിക്കുന്നതും ലിംഗായത്തുകൾക്ക് സംസ്ഥാന സർക്കാർ പ്രത്യേക മതപദവി നൽകിയതും ബിജെപിക്ക് തിരിച്ചടിയാണ്.സിദ്ധരാമയ്യ രൂപീകരിച്ച അഹിന്ത സഖ്യം തിരഞ്ഞെടുപ്പിൽ നിർണായകമാകുമെന്നാണ് കരുതുന്നത്.( പിന്നോക്കകാർ, ദളിതർ,ന്യൂനപക്ഷങ്ങളെ എന്നിവരെ പൊതുവിൽ വിശേഷിപ്പിക്കുന്ന പദമാണ് അഹിന്ത)
223 അംഗ നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ 2654 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്.
Stories you may Like
- പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ അതിവേഗം നിയമിക്കാൻ കേന്ദ്രസർക്കാർ
- കൊച്ചിയിലെ കൈക്കൂലിയിൽ ബംഗ്ലൂരു പൊലീസിന് പിരിച്ചു വിടൽ ഉറപ്പാകുമ്പോൾ
- കർണാടക സർക്കാറിന്റെ 15 ലക്ഷം രൂപ നിരസിച്ച് അജീഷിന്റെ കുടുംബം
- കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത് രാജ്യത്തിന് ഒറ്റ തിരഞ്ഞെടുപ്പ് തന്നെ
- ലോക്സഭാ തിരഞ്ഞെടുപ്പ് തുടങ്ങുന്നത് ഏപ്രിൽ 16 നോ?
- TODAY
- LAST WEEK
- LAST MONTH
- മാർത്തോമ്മാ വിശ്വാസികളായ മാതാപിതാക്കളുടെ മകൻ; കവലകളിൽ സുവിശേഷ പ്രാസംഗികനായി തുടക്കം; ബൈബിൾ പ്രചാരകർക്കൊപ്പം കൂടിയപ്പോൾ എത്തിയത് അമേരിക്കയിൽ; സാധുക്കൾക്ക് ജീവകാരുണ്യ ചൊരിഞ്ഞു ജനകീയൻ; സ്വന്തമായി സ്ഥാപിച്ച സഭയുടെ ബിഷപ്പായി; വിവാദങ്ങളും നിരവധി; വിട പറഞ്ഞ യോഹാൻ മെത്രാപ്പൊലീത്തയുടെ ജീവിതകഥ
- നാണംകുണുങ്ങിയും അരക്ഷിതനുമായ കുഞ്ഞുയോഹന്നാച്ചൻ; ഒരിക്കലും സുവിശേഷകൻ ആകില്ലെന്ന് അമ്മ കരുതിയ നാളുകൾ; തെരുവിൽ സുവിശേഷം പ്രചരിപ്പിച്ചാൽ ആളുകൾ തല്ലുകയോ കല്ലെറിയുകയോ ചെയ്യുമോ എന്ന 16 കാരന്റെ ആശങ്കകൾ; ഗിസല്ലയെ കണ്ടപ്പോൾ ഇതാണെന്റെ ജീവിത പങ്കാളി എന്ന് തിരിച്ചറിഞ്ഞ നിമിഷം; ബിഷപ്പ് കെ പി യോഹന്നാൻ വരവറിയിച്ചത് ഇങ്ങനെ
- പ്രഭാത സവാരിക്കിടെ ബിലീവേഴ്സ് ചർച്ച് മെത്രാപ്പൊലീത്തയെ ഇടിച്ചത് അജ്ഞാത വാഹനമെന്ന് റിപ്പോർട്ട്; തലയ്ക്കും നെഞ്ചിനും ഗുരുതര പരിക്ക്; അടിയന്തര ശസ്ത്രക്രിയ വിജയകരം; കെപി യോഹന്നാൻ എന്ന അത്തനാസിയസ് യോഹാന്‍ അമേരിക്കയിൽ സംഭവിച്ചത് എന്ത്? അപകടമുണ്ടായത് പള്ളിയുടെ പുറത്തെ റോഡിലേക്ക് ഇറങ്ങിയപ്പോൾ
- വിവാദങ്ങൾക്കിടെ അതിജീവനം ശീലമാക്കിയ മെത്രാപ്പൊലീത്ത; അമേരിക്കയിൽ എത്തിയപ്പോൾ നിനച്ചിരിക്കാതെ ദുരന്തം; പാഞ്ഞെത്തിയ കാർ തലയും നെഞ്ചും പരിക്കേൽപ്പിച്ചു; തിരികെ വരുമെന്ന് പ്രതീക്ഷ തെറ്റിച്ചു യോഹാൻ മെത്രാപ്പൊലീത്തയുടെ വിയോഗം; കണ്ണീരിൽ ബിലിവേഴ്സ് സഭാ വിശ്വാസികൾ
- റിലീസിന് മുമ്പേ നേട്ടവുമായി മമ്മൂട്ടിയുടെ ടർബോ; പിന്നിലാക്കിയത് കമൽഹാസൻ ചിത്രം 'ഇന്ത്യൻ 2'നെ; തീയറ്ററുകളെ ഇളക്കി മറിക്കാൻ ടർബോ ജോസ് എത്തും
- ഇന്റേണൽഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമിൽ കാണാതായി; തിരച്ചിൽ തുടരുന്നു
- 300 കോടി മതിക്കുന്ന ചെറുവണ്ണൂരിലെ സ്റ്റീൽ കോംപ്ലക്സ് വിറ്റത് വെറും 30 കോടിക്ക്; സ്വകാര്യവൽക്കരണത്തിനെതിരെ അലറുന്ന സഖാക്കൾക്ക് ഇപ്പോൾ മിണ്ടാട്ടമില്ല; വ്യവസായമന്ത്രി മുഹമ്മദ് റിയാസിന്റെ മണ്ഡലത്തിൽ തിരഞ്ഞെടുപ്പിന്റെ മറവിൽ നടന്ന ഡീൽ പകൽക്കൊള്ളയോ?
- കർമ്മം കൊണ്ട് തിരുവല്ലാക്കാരൻ ആയതോടെ പി ജെ കുര്യനുമായി ആത്മബന്ധം; ആരെയും പിണക്കാത്ത രാഷ്ട്രീയ സൗഹൃദക്കരുത്ത് എത്തിച്ചത് പ്രധാനമന്ത്രി മോദിക്ക് മുമ്പിലും; ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി അനിൽ ആന്റണിയെ പിന്തുണച്ചു; വിട പറഞ്ഞത് രാഷ്ട്രീയക്കാരുടെയും പ്രിയങ്കരനായ മെത്രാപ്പൊലീത്ത
- മേതിൽ ദേവികക്കെതിരെ അപകീർത്തി പ്രചരണം; നിഷ് അദ്ധ്യാപികക്കെതിരെ കേസെടുത്തു കോടതി; മേതിൽ ദേവികയുടെ ദി ക്രോസ്ഓവർ എന്ന ഡാൻസ് ഡോക്യുമെന്റെ തന്റെ നൃത്തരൂപത്തിന്റെ മോഷണമെന്ന് നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് സിൽവി മാക്സി; സിൽവിക്ക് കോടതിയുടെ സമൻസ്
- കർക്കറെ കൊല്ലപ്പെട്ടത് ആർഎസ്എസുമായി ബന്ധമുള്ള പൊലീസുകാരന്റെ വെടിയേറ്റോ? ബുള്ളറ്റ് പ്രൂഫ് കാണാതായത് എങ്ങനെ? മൃതദേഹത്തിൽനിന്ന് കണ്ടെടുത്ത വെടിയുണ്ടകൾ എവിടെ? ഭീകരർ മറാത്തയിൽ സംസാരിച്ചിരുന്നോ? മുംബൈ രാഷ്ട്രീയത്തിൽ നീറിപ്പുക്കഞ്ഞ് ഹേമന്ദ് കർക്കറെ വീണ്ടും!
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ സഞ്ജുവിന്റെ വിവാദ പുറത്താകൽ; 86 റൺസെടുത്ത് തിളങ്ങിയ നായകൻ മടങ്ങിയതോടെ താളം നഷ്ടപ്പെട്ട് രാജസ്ഥാൻ; 20 റൺസിന് ഡൽഹിയോട് തോൽവി; 350 ടി 20 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി യുസ്വേന്ദ്ര ചാഹൽ
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- വനിതാപൊലീസുകാരും, മാധ്യമ പ്രവർത്തകരും അടങ്ങുന്ന നാനൂറോളം സ്ത്രീകളെ ഒരു പരാതിയുമില്ലാതെ ഇത്രയും കാലം പീഡിപ്പിക്കാൻ കഴിഞ്ഞതെങ്ങനെ? ഇത് ഇന്ത്യ കണ്ട എറ്റവും വലിയ ലൈംഗിക പീഡനക്കേസ്; പ്രജ്വൽ രേവണ്ണയുടെ സൈക്കോ സ്ത്രീ പീഡനത്തിന്റെ മോഡസ് ഓപ്പറൻഡി ഇങ്ങനെ
- തൃശ്ശൂരിൽ നിന്നും യാത്ര തുടങ്ങി പാളയം എത്തുന്നതുവരെ പല തവണയായി യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചു; പൊലീസ് അന്വേഷണം അസാധാരണ വഴികളിലൂടെ; യദുവിനെ കെ എസ് ആർ ടി സി പിരിച്ചു വിട്ടേക്കും; ഡ്രൈവിങ് ലൈസൻസും റദ്ദാക്കിയേക്കും; യദുവിനെ എല്ലാ അർത്ഥത്തിലും പൂട്ടാൻ നീക്കം
- 10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ്
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍