ക്രൈസ്തവർ കടലിൽ പോകാത്ത ഞായറാഴ്ച അറസ്റ്റുകൾ നടത്തിയതും പ്രതികളെ വിഴിഞ്ഞം സ്റ്റേഷനിൽ സൂക്ഷിച്ചതും അക്രമത്തിന്റെ ശക്തികൂടി; തുറമുഖ സമരത്തിൽ അറസ്റ്റിലായവരെ സ്റ്റേഷൻ ജാമ്യം നൽകി വിട്ടയയ്ക്കുമ്പോൾ ഉയരന്നത് ഗൂഢാലോചനാ ചർച്ച; ജീവൻ കൊടുത്ത് പൊലീസ് പിടികൂടിയവർ വീട്ടിലേക്ക്; വിഴിഞ്ഞത്ത് നടന്നതെല്ലാം നാടകമോ?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തുറമുഖ ഉപരോധ കേസിൽ അറസ്റ്റിലായ നാലു പേരെ പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഇവരെ ഇന്നലെ തന്നെ വിട്ടിരുന്നുവെങ്കിൽ ഒഴിവാക്കാമായിരുന്നു പൊലീസ് സ്റ്റേഷൻ ആക്രമണം. തീരമേഖലയിൽ ക്രൈസ്തവർ കടലിൽ പോകാത്ത ഞായറാഴ്ച പൊലീസ് അറസ്റ്റുകൾ നടത്തിയതും പ്രതികളെ വിഴിഞ്ഞം സ്റ്റേഷനിൽ തന്നെ സൂക്ഷിച്ചതും പൊലീസിന്റെ വീഴ്ചയായിരുന്നു. ഇതിന് പിന്നിൽ ചില കളികളുണ്ടെന്ന സംശയം സാധാരണക്കാരായ പൊലീസുകാർക്കുണ്ടായിരുന്നു. ഇത് ശരിവയ്ക്കും വിധമാണ് നാലു പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ച്. ജീവൻ പോകുമെന്ന് വന്നിട്ടും പ്രതിഷേധക്കാർക്ക് ഇവരെ പൊലീസ് വിട്ടു കൊടുത്തിരുന്നില്ല. അങ്ങനെയാണ് 36 പൊലീസുകാർക്ക് പരിക്കേറ്റത്. ഇതിൽ 16 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇങ്ങനെ പൊലീസ് തടഞ്ഞു വച്ച നാലു പേരെയാണ് സ്റ്റേഷൻ ജാമ്യത്തിൽ പൊലീസ് വിട്ടയച്ചത്.
വിഴിഞ്ഞത്ത് സർക്കാർ ചെയ്തതെല്ലാം വമ്പൻ മണ്ടത്തരമായിരുന്നു. ഞായറാഴ്ച പൊലീസ് നടപടിക്ക് തെരഞ്ഞെടുത്തതാണ് വിഴിഞ്ഞത്ത് സ്ഥിതി ഗതികൾ വഷളാക്കിയത്. ക്രൈസ്തവരായ മത്സ്യത്തൊഴിലാളികൾ കടലിൽ പോകാത്ത ദിവസമാണ് ഞായറാഴ്ച. അതുകൊണ്ട് തന്നെ ഈ ദിവസം പൊലീസ് നടപടികളിലേക്ക് കടന്നത് വലിയ മണ്ടത്തരമായെന്നാണ് നിഗമനം. സർക്കാരിന്റെ നിർദ്ദേശ പ്രകാരമാണ് ഈ നടപടികളിലേക്ക് കടന്നത്. ഞായറാഴ്ച പൊലീസ് സമരക്കാരെ അറസ്റ്റ് ചെയ്യാൻ തുടങ്ങിയതോടെ നാട്ടുകാർ ഒത്തുചേർന്നു. കടലിൽ പോകാത്തവർ ഏറെയുള്ളതിനാൽ സമരക്കാർക്ക് പൊലീസ് സ്റ്റേഷനിലേക്ക് അക്രമം നടത്താൻ ആൾക്ഷാമവും ഉണ്ടായിരുന്നില്ല. ഇതിനൊപ്പം അറസ്റ്റു ചെയ്തവരെ വിഴിഞ്ഞത്ത് സൂക്ഷിച്ചതും വലിയ വീഴ്ചയായി.
സാമുദായികമായി പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടാകുന്ന സ്ഥലമാണ് വിഴിഞ്ഞം. ഇവിടെയുള്ളവർ എത്തരത്തിലാണ് പ്രതികരിക്കുന്നതെന്ന് പൊലീസിനും അറിയാം. അതുകൊണ്ട് തന്നെ തീരമേഖലയിൽ വിവാദങ്ങളുണ്ടായാൽ അറസ്റ്റുകൾ നടക്കുമ്പോൾ പ്രതികളെ ദൂരെയുള്ള പൊലീസ് സ്റ്റേഷനിലേക്ക് മാറ്റും. അതിലൂടെ വിഴിഞ്ഞത്തെ സംഘർഷം നിയന്ത്രിക്കാൻ കഴിയും. പക്ഷേ എല്ലാം അറിയാവുന്ന പൊലീസ് ഇതൊന്നും ഇത്തവണ ചെയ്തില്ല. പകരം അറസ്റ്റു ചെയ്തവരെ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ തന്നെ സൂക്ഷിച്ചു. ഇതോടെ ഇവരുടെ മോചനത്തനായി വലിയൊരു ആൾക്കൂട്ടം പൊലീസ് സ്റ്റേഷനിലേക്ക് തടിച്ചു കൂടി. ഇവരെ നിയന്ത്രിക്കാൻ പൊലീസിനായില്ല. വലിയൊരു പ്രതിരോധം സൃഷ്ടിക്കാൻ പൊലീസിനും മുകളിൽ നിന്ന് ഉത്തരവുകൾ കിട്ടിയില്ല. ഇതോടെ ആൾക്കൂട്ടം വിഴിഞ്ഞം സ്റ്റേഷനിലേക്ക് ഇരച്ചു കയറി. തോക്കുമായി പൊലീസ് കാഴ്ചക്കാരായി. എല്ലാ പൊലീസുകാരേയും അവർ ആമ്രിച്ചു. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത അക്രമങ്ങൾ വിഴിഞ്ഞത്ത് അരങ്ങേറി.
വിഴിഞ്ഞത്ത് സമുദായികമായി ഒത്തു ചേരാൻ സാധ്യതയുള്ള കേസുകളുണ്ടാകുമ്പോൾ അറസ്റ്റിലാകുന്ന പ്രതികളെ ഉടൻ തന്നെ വിഴിഞ്ഞത്ത് നിന്നും മാറ്റും. ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ പരിധിയിലെ മറ്റ് സ്റ്റേഷനുകളിലേക്ക് അവരെ എത്തിക്കും. എന്നാൽ ഇതൊന്നും ഇത്തവണ സംഭവിച്ചില്ല. ഇതാണ് അക്രമമായി മാറിയത്. എന്നിട്ടും സ്റ്റേഷനിലുള്ള പ്രതികളെ പ്രതിഷേധക്കാർക്ക് വിട്ടു കൊടുത്തില്ല. ഒരു പൊലീസുകാരന്റെ കാൽ പോലും ഒടിഞ്ഞു. കണ്ടാലറിയാവുന്ന 3000 പേർക്കെതിരെ സ്റ്റേഷൻ ആക്രമണത്തിൽ കേസുമെടുത്തു. ഇതിന് പിന്നാലെയാണ് നാലു പേരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത്. ഇവരെ ഇന്നലെ രാത്രി തന്നെ വിട്ടിരുന്നുവെങ്കിൽ ഈ പ്രശ്നമൊന്നും ഉണ്ടാകുമായിരുന്നില്ല.
വിഴിഞ്ഞം തുറമുഖ നിർമ്മാണ സാമഗ്രികളുമായെത്തുന്ന വലിയ വാഹനങ്ങൾ തടയില്ലെന്ന് തുറമുഖ വിരുദ്ധ സമര സമിതി ഹൈക്കോടതിക്ക് നൽകിയ ഉറപ്പ് ലംഘിച്ചാണ് ശനിയാഴ്ച ലോറികൾ തടഞ്ഞത്. ലോറികൾക്കോ,അക്രമത്തിനിരകളായ തുറമുഖ അനുകൂല സമരക്കാർക്കോ സംരക്ഷണം നൽകാതെ പൊലീസ് കാഴ്ചക്കാരായി നിന്നു. നിർമ്മാണത്തിന് പൊലീസ് സംരക്ഷണം തേടി അദാനി പോർട്ട് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെ, സർക്കാരിന്റെ മുഖം രക്ഷിക്കാനാണ് പൊലീസ് കേസുംഅറസ്റ്റും നടത്തിയത്. വൈകുന്നേരത്തെ ആക്രമണത്തോടെ കോടതിക്കു മുന്നിൽ നിരത്താൻ വാദങ്ങളില്ലാതായി. ആക്രമണ ദൃശ്യങ്ങൾ കോടതിയിൽ അദാനി ഗ്രൂപ്പ് ഹാജരാക്കും. കടുത്ത നടപടികളിലേക്ക് കോടതി കടക്കാനാണ് സാദ്ധ്യത.
അതിനിടെ വിഴിഞ്ഞത്ത് ഇടപെടൽ അസാധ്യമാണെന്ന് ഹൈക്കോടതിയെ സർക്കാർ അറിയിച്ചേക്കും. അങ്ങനെ വന്നാൽ കേന്ദ്ര സേന വിഴിഞ്ഞത്ത് എത്താൻ സാധ്യത ഏറെയാണ്. വിഴിഞ്ഞം തുറമുഖത്തിന്റെ എൺപത് ശതമാനത്തോളം പണി പൂർത്തിയായ ശേഷമാണ് ഈ പ്രതിസന്ധിയെന്നതാണ് വസ്തുത. രാത്രി ഏഴുമണിക്കാണ് സ്റ്റേഷൻ അക്രമവും മറ്റും ഉണ്ടായത്. കേരളത്തിലെ ഏറ്റവും വലിയ വികസന പദ്ധതിക്ക് തന്നെ ഇതോടെ പ്രതിസന്ധി ഉയരുകയാണ്. സമരക്കാരെ പൊലീസ് ഒരിക്കൽ പോലും കായികമായി നേരിട്ടിരുന്നില്ല. എന്നാൽ ഹൈക്കോടതി ഇടപെടലോടെ പൊലീസിനും സർക്കാരിനും ഇടപെടൽ നടത്തേണ്ടി വന്നു. തുറമുഖ നിർമ്മാണം തടയില്ലെന്ന് ഹൈക്കോടതിയിൽ ഉറപ്പു നൽകിയ ലത്തീൻ സഭാ നേതൃത്വം അതിന് അനുവദിച്ചിരുന്നില്ല. ലോറിയുമായി എത്തിയ അദാനി ഗ്രൂപ്പിന് തിരിച്ചു പോകേണ്ടി വന്നു. ഈ സമയത്ത് പൊലീസിന് നടപടികൾ എടുക്കേണ്ടത് അനിവാര്യതയായി. കേസുകളും എടുത്തു.
ബിഷപ്പ് അടക്കം പ്രതികളായി. കടപ്പുറത്തെ ആളുകളുടെ രീതികൾ അറിയാവുന്ന പൊലീസ് വലിയ വീഴ്ചകളുണ്ടായപ്പോൾ അത് കേരളം കണ്ട ഏറ്റവും വലിയ പൊലീസ് സ്റ്റേഷൻ അക്രമമായി. മുതിർന്ന ഉദ്യോഗസ്ഥർ നിശബ്ദരായി. ഫലത്തിൽ വിഴിഞ്ഞത്ത് ഇനി തുറമുഖ നിർമ്മാണം നടക്കുമോ എന്ന സംശയമാണ് സജീവമാകുന്നത്. ഹൈക്കോടതി ഈ അക്രമങ്ങളെ എങ്ങനെ കാണുമെന്നതാണ് നിർണ്ണായകം. കേന്ദ്ര സേനയെ വിഴിഞ്ഞത്തേക്ക് നിയോഗിക്കുമോ എന്നതാണ് അറിയേണ്ടത്. ഇതിനൊപ്പം ക്രമസമാധാന പ്രശ്നമുള്ള വിഴിഞ്ഞത്ത് പണി തുടരാൻ അദാനി ഗ്രൂപ്പ് ഇനി തയ്യാറാകുമോ എന്നതും നിർണ്ണായകമാണ്. അക്രമങ്ങൾ ഉയർത്തി അവർ പണി നിർത്തി പോയാൽ വിഴിഞ്ഞം തുറമുഖമെന്ന സ്വപ്നവും തീരും. അതിലേക്ക് കൂടിയാണ് ഈ അക്രമ സംഭവങ്ങൾ കാര്യങ്ങൾ എത്തിക്കുന്നത്. പൊലീസ് സ്റ്റേഷൻ പോലും അക്രമിക്കുന്നവരുള്ള വിഴിഞ്ഞത്ത് തുറമുഖ പണി അസാധ്യമാണെന്ന വിലയിരുത്തലിലേക്ക് അദാനി ഗ്രൂപ്പ് എത്താനും സാധ്യതയുമുണ്ട്.
വിഴിഞ്ഞം സംഘർഷത്തിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോയെയും. സഹായമെത്രാൻ ഡോ. ആർ.ക്രിസ്തുദാസിനെയും ഉൾപ്പെടെ അമ്പതോളം വൈദികരെയാണ് പ്രതിപ്പട്ടികയിൽ ചേർത്തിട്ടുള്ളത്. ആർച്ച് ബിഷപും വൈദികരും ചേർന്ന് ഗൂഢാലോചന നടത്തിയെന്ന് എഫ്.ഐ.ആർ. ലഭിച്ച പരാതിക്ക് പുറമെ പൊലീസ് സ്വമേധയാ കേസെടുത്തു. വൈദികരെയടക്കം പ്രതിയാക്കിയതിനെതിരെ രൂക്ഷ വിമർശനവുമായി ലത്തീൻ അതിരൂപത രംഗത്തെത്തിയിരുന്നു. വിഴിഞ്ഞത്തെ സംഘർഷം സർക്കാർ ഒത്താശയോടെയാണ് നടക്കുന്നത്. സർക്കാരിന്റേത് വികൃതമായ നടപടികളെന്നും സമരസമിതി കൺവീനർ കൂടിയായ ഫാ.തിയോഡിഷ്യസ് ഡിക്രൂസ് പ്രതികരിച്ചിരുന്നു. അതിന് ശേഷമാണ് അക്രമങ്ങളിലേക്ക് പോകുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം; കണ്ടെത്തിയത് ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിൽ
- നാടിളക്കിയുള്ള പ്രചാരണം നടത്തിയിട്ടും രണ്ടാം ഘട്ടത്തിലും ആവേശം പോരാ; 2019 ലെ അപേക്ഷിച്ച് പോളിങ്ങിൽ എട്ട് ശതമാനത്തോളം കുറവ്; പ്രാഥമിക കണക്കുകൾ പ്രകാരം കേരളത്തിൽ 7.32 ശതമാനത്തോളം കുറവ്; വോട്ടർമാർ ഏറ്റവും ആവേശത്തോടെ എത്തിയത് കണ്ണൂരിൽ; വോട്ടിങ് ശതമാനം കുറഞ്ഞത് ചർച്ചയാക്കി രാഷ്ട്രീയ കക്ഷികൾ
- 2021ൽ സീറ്റ് നിഷേധിച്ചത് ആഘാതമായി; നേതാക്കളുമായി മിണ്ടാതെ കഴിച്ചു കൂട്ടിയത് ആറുമാസം; എം വി ഗോവിന്ദനോടുള്ള വിയോജിപ്പും പ്രശ്നം; ബിജെപിയിൽ ചേരാനൊരുങ്ങിയത് തുടർച്ചയായ അവഗണന മൂലമോ? വെടിയേറ്റ് തലചിതറിയിട്ടും തിരിച്ചുവന്ന വിപ്ലവവീര്യമായ ഇ പിക്ക് സംഭവിച്ചത്?
- കഥകളി കലാകാരിക്ക് ദുബായിൽ പരിപാടി വാഗ്ദാനം ചെയ്ത ശേഷം ആവശ്യപ്പെട്ടത് ലഹരി കടത്തണമെന്ന്; വിസമ്മതിച്ചപ്പോൾ കാറിൽ പൂട്ടിയിട്ട് ദേഹോപദ്രവവും ലൈംഗിക ചൂഷണവും; കൊച്ചിയിലെ ഗൂണ്ടാത്തലവൻ മരട് അനീഷിന്റെ മുൻ കൂട്ടാളി പി എച്ച് ഹാരിസ് അറസ്റ്റിൽ
- തകർപ്പൻ സെഞ്ചുറിയുമായി ബെയർസ്റ്റോ നിറഞ്ഞാടിയപ്പോൾ പഞ്ചാബിന് ടി-20 ചരിത്രത്തിലെ റെക്കോഡ് റൺ ചേസ് വിജയം; കൊൽക്കത്തയുടെ റൺമല കീഴടക്കാൻ അതേ നാണയത്തിൽ മറുപടി; 8 വിക്കറ്റ് വിജയം എട്ടുപന്തുകൾ ബാക്കി നിൽക്കെ
- സിഐടിയു ബ്യൂട്ടീഷൻ സംഘടനയുടെ ജില്ലാ സെക്രട്ടറി വോട്ട് കുത്തിയത് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്ക്; വിവിപാറ്റിൽ തെളിഞ്ഞ പേര് അനിൽ ആന്റണി; കുമ്പഴ വടക്ക് പോളിങ് ബൂത്തിൽ നാലു മണിക്കൂർ നീണ്ട പ്രതിഷേധം: അവസാനം പരാതി പിൻവലിച്ച് മടങ്ങി
- കള്ളനാണയങ്ങളെ ദൈവത്തിന് തിരിച്ചറിയാം; പത്മജയുടെ പ്രാർത്ഥന ആവശ്യമില്ലെന്നും കെ. മുരളീധരൻ; പാർട്ടി ഏൽപിച്ച കാര്യങ്ങൾ ചെയ്യാൻ കഴിയുന്നുവെന്നതാണ് സംതൃപ്തിയെന്നും പ്രതികരണം
- തൃത്താലയിൽ പത്ത് വയസുകാരൻ വീട്ടിൽ മരിച്ച നിലയിൽ
- ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീയിട്ടു കൊന്ന കേസ്: പ്രതി മഹേഷിന് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ; കൊലപാതകം വിവാഹം നടന്ന് 3 മാസത്തിനകം
- ആശാൻ പടിയിറങ്ങി! കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് ഇവാൻ വുക്കോമനോവിച്ച്; പരസ്പര ധാരണയോടെ തീരുമാനമെന്ന് ക്ലബ് അധികൃതർ; പോയിന്റുകളുടെ കണക്കിലും ഗോൾ സ്കോറുകളുടെ കണക്കിലും ബ്ലാസ്റ്റേഴ്സ് ബഹുദൂരം മുന്നേറിയത് ഇവാന്റെ കാലത്ത്
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- അന്ന് മാളികപ്പുറം സിനിമയെക്കുറിച്ച് നല്ല റിവ്യൂ ഇട്ടതിന് സിപിഐക്കാരന്റെ സ്ഥാപനം അടിച്ചുതകർത്തു; ഇന്ന് ജയ് ഗണേശിനെതിരെ സൈബർ ഹേറ്റ് കാമ്പയിൻ; ഗോഡ്ഫാദർമാരില്ലാതെ വളർന്ന നടനെ ഭയക്കുന്നതാര്? മലയാള സിനിമയിലെ കോക്കസിന്റെ ഇര? ഉണ്ണി മുകുന്ദൻ വീണ്ടും വാർത്തകളിൽ
- അത്യാഡംബര കാറിൽ കറങ്ങി മോഷണം; ആ പണം ഉപയോഗിച്ച് ചെയ്യുക സാമൂഹിക സേവനം; റോഡുകൾ നിർമ്മിച്ചും പാവപ്പെട്ട പെൺകുട്ടികളുടെ മാംഗല്യം നടത്തിയും കൈയടി നേടിയ ബീഹാറിലെ 'റോബിൻഹുഡ്'; ഭാര്യ ജനപ്രതിനിധി; ഇത് റോബിൻഹുഡ് സംവിധായകന്റെ വീട്ടിൽ നിന്നും ഒരു കോടിയുടെ മുതൽ കവർന്ന കള്ളന്റെ കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍