ക്രൈസ്തവർ കടലിൽ പോകാത്ത ഞായറാഴ്ച അറസ്റ്റുകൾ നടത്തിയതും പ്രതികളെ വിഴിഞ്ഞം സ്റ്റേഷനിൽ സൂക്ഷിച്ചതും അക്രമത്തിന്റെ ശക്തികൂടി; തുറമുഖ സമരത്തിൽ അറസ്റ്റിലായവരെ സ്റ്റേഷൻ ജാമ്യം നൽകി വിട്ടയയ്ക്കുമ്പോൾ ഉയരന്നത് ഗൂഢാലോചനാ ചർച്ച; ജീവൻ കൊടുത്ത് പൊലീസ് പിടികൂടിയവർ വീട്ടിലേക്ക്; വിഴിഞ്ഞത്ത് നടന്നതെല്ലാം നാടകമോ?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തുറമുഖ ഉപരോധ കേസിൽ അറസ്റ്റിലായ നാലു പേരെ പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഇവരെ ഇന്നലെ തന്നെ വിട്ടിരുന്നുവെങ്കിൽ ഒഴിവാക്കാമായിരുന്നു പൊലീസ് സ്റ്റേഷൻ ആക്രമണം. തീരമേഖലയിൽ ക്രൈസ്തവർ കടലിൽ പോകാത്ത ഞായറാഴ്ച പൊലീസ് അറസ്റ്റുകൾ നടത്തിയതും പ്രതികളെ വിഴിഞ്ഞം സ്റ്റേഷനിൽ തന്നെ സൂക്ഷിച്ചതും പൊലീസിന്റെ വീഴ്ചയായിരുന്നു. ഇതിന് പിന്നിൽ ചില കളികളുണ്ടെന്ന സംശയം സാധാരണക്കാരായ പൊലീസുകാർക്കുണ്ടായിരുന്നു. ഇത് ശരിവയ്ക്കും വിധമാണ് നാലു പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ച്. ജീവൻ പോകുമെന്ന് വന്നിട്ടും പ്രതിഷേധക്കാർക്ക് ഇവരെ പൊലീസ് വിട്ടു കൊടുത്തിരുന്നില്ല. അങ്ങനെയാണ് 36 പൊലീസുകാർക്ക് പരിക്കേറ്റത്. ഇതിൽ 16 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇങ്ങനെ പൊലീസ് തടഞ്ഞു വച്ച നാലു പേരെയാണ് സ്റ്റേഷൻ ജാമ്യത്തിൽ പൊലീസ് വിട്ടയച്ചത്.
വിഴിഞ്ഞത്ത് സർക്കാർ ചെയ്തതെല്ലാം വമ്പൻ മണ്ടത്തരമായിരുന്നു. ഞായറാഴ്ച പൊലീസ് നടപടിക്ക് തെരഞ്ഞെടുത്തതാണ് വിഴിഞ്ഞത്ത് സ്ഥിതി ഗതികൾ വഷളാക്കിയത്. ക്രൈസ്തവരായ മത്സ്യത്തൊഴിലാളികൾ കടലിൽ പോകാത്ത ദിവസമാണ് ഞായറാഴ്ച. അതുകൊണ്ട് തന്നെ ഈ ദിവസം പൊലീസ് നടപടികളിലേക്ക് കടന്നത് വലിയ മണ്ടത്തരമായെന്നാണ് നിഗമനം. സർക്കാരിന്റെ നിർദ്ദേശ പ്രകാരമാണ് ഈ നടപടികളിലേക്ക് കടന്നത്. ഞായറാഴ്ച പൊലീസ് സമരക്കാരെ അറസ്റ്റ് ചെയ്യാൻ തുടങ്ങിയതോടെ നാട്ടുകാർ ഒത്തുചേർന്നു. കടലിൽ പോകാത്തവർ ഏറെയുള്ളതിനാൽ സമരക്കാർക്ക് പൊലീസ് സ്റ്റേഷനിലേക്ക് അക്രമം നടത്താൻ ആൾക്ഷാമവും ഉണ്ടായിരുന്നില്ല. ഇതിനൊപ്പം അറസ്റ്റു ചെയ്തവരെ വിഴിഞ്ഞത്ത് സൂക്ഷിച്ചതും വലിയ വീഴ്ചയായി.
സാമുദായികമായി പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടാകുന്ന സ്ഥലമാണ് വിഴിഞ്ഞം. ഇവിടെയുള്ളവർ എത്തരത്തിലാണ് പ്രതികരിക്കുന്നതെന്ന് പൊലീസിനും അറിയാം. അതുകൊണ്ട് തന്നെ തീരമേഖലയിൽ വിവാദങ്ങളുണ്ടായാൽ അറസ്റ്റുകൾ നടക്കുമ്പോൾ പ്രതികളെ ദൂരെയുള്ള പൊലീസ് സ്റ്റേഷനിലേക്ക് മാറ്റും. അതിലൂടെ വിഴിഞ്ഞത്തെ സംഘർഷം നിയന്ത്രിക്കാൻ കഴിയും. പക്ഷേ എല്ലാം അറിയാവുന്ന പൊലീസ് ഇതൊന്നും ഇത്തവണ ചെയ്തില്ല. പകരം അറസ്റ്റു ചെയ്തവരെ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ തന്നെ സൂക്ഷിച്ചു. ഇതോടെ ഇവരുടെ മോചനത്തനായി വലിയൊരു ആൾക്കൂട്ടം പൊലീസ് സ്റ്റേഷനിലേക്ക് തടിച്ചു കൂടി. ഇവരെ നിയന്ത്രിക്കാൻ പൊലീസിനായില്ല. വലിയൊരു പ്രതിരോധം സൃഷ്ടിക്കാൻ പൊലീസിനും മുകളിൽ നിന്ന് ഉത്തരവുകൾ കിട്ടിയില്ല. ഇതോടെ ആൾക്കൂട്ടം വിഴിഞ്ഞം സ്റ്റേഷനിലേക്ക് ഇരച്ചു കയറി. തോക്കുമായി പൊലീസ് കാഴ്ചക്കാരായി. എല്ലാ പൊലീസുകാരേയും അവർ ആമ്രിച്ചു. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത അക്രമങ്ങൾ വിഴിഞ്ഞത്ത് അരങ്ങേറി.
വിഴിഞ്ഞത്ത് സമുദായികമായി ഒത്തു ചേരാൻ സാധ്യതയുള്ള കേസുകളുണ്ടാകുമ്പോൾ അറസ്റ്റിലാകുന്ന പ്രതികളെ ഉടൻ തന്നെ വിഴിഞ്ഞത്ത് നിന്നും മാറ്റും. ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ പരിധിയിലെ മറ്റ് സ്റ്റേഷനുകളിലേക്ക് അവരെ എത്തിക്കും. എന്നാൽ ഇതൊന്നും ഇത്തവണ സംഭവിച്ചില്ല. ഇതാണ് അക്രമമായി മാറിയത്. എന്നിട്ടും സ്റ്റേഷനിലുള്ള പ്രതികളെ പ്രതിഷേധക്കാർക്ക് വിട്ടു കൊടുത്തില്ല. ഒരു പൊലീസുകാരന്റെ കാൽ പോലും ഒടിഞ്ഞു. കണ്ടാലറിയാവുന്ന 3000 പേർക്കെതിരെ സ്റ്റേഷൻ ആക്രമണത്തിൽ കേസുമെടുത്തു. ഇതിന് പിന്നാലെയാണ് നാലു പേരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത്. ഇവരെ ഇന്നലെ രാത്രി തന്നെ വിട്ടിരുന്നുവെങ്കിൽ ഈ പ്രശ്നമൊന്നും ഉണ്ടാകുമായിരുന്നില്ല.
വിഴിഞ്ഞം തുറമുഖ നിർമ്മാണ സാമഗ്രികളുമായെത്തുന്ന വലിയ വാഹനങ്ങൾ തടയില്ലെന്ന് തുറമുഖ വിരുദ്ധ സമര സമിതി ഹൈക്കോടതിക്ക് നൽകിയ ഉറപ്പ് ലംഘിച്ചാണ് ശനിയാഴ്ച ലോറികൾ തടഞ്ഞത്. ലോറികൾക്കോ,അക്രമത്തിനിരകളായ തുറമുഖ അനുകൂല സമരക്കാർക്കോ സംരക്ഷണം നൽകാതെ പൊലീസ് കാഴ്ചക്കാരായി നിന്നു. നിർമ്മാണത്തിന് പൊലീസ് സംരക്ഷണം തേടി അദാനി പോർട്ട് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെ, സർക്കാരിന്റെ മുഖം രക്ഷിക്കാനാണ് പൊലീസ് കേസുംഅറസ്റ്റും നടത്തിയത്. വൈകുന്നേരത്തെ ആക്രമണത്തോടെ കോടതിക്കു മുന്നിൽ നിരത്താൻ വാദങ്ങളില്ലാതായി. ആക്രമണ ദൃശ്യങ്ങൾ കോടതിയിൽ അദാനി ഗ്രൂപ്പ് ഹാജരാക്കും. കടുത്ത നടപടികളിലേക്ക് കോടതി കടക്കാനാണ് സാദ്ധ്യത.
അതിനിടെ വിഴിഞ്ഞത്ത് ഇടപെടൽ അസാധ്യമാണെന്ന് ഹൈക്കോടതിയെ സർക്കാർ അറിയിച്ചേക്കും. അങ്ങനെ വന്നാൽ കേന്ദ്ര സേന വിഴിഞ്ഞത്ത് എത്താൻ സാധ്യത ഏറെയാണ്. വിഴിഞ്ഞം തുറമുഖത്തിന്റെ എൺപത് ശതമാനത്തോളം പണി പൂർത്തിയായ ശേഷമാണ് ഈ പ്രതിസന്ധിയെന്നതാണ് വസ്തുത. രാത്രി ഏഴുമണിക്കാണ് സ്റ്റേഷൻ അക്രമവും മറ്റും ഉണ്ടായത്. കേരളത്തിലെ ഏറ്റവും വലിയ വികസന പദ്ധതിക്ക് തന്നെ ഇതോടെ പ്രതിസന്ധി ഉയരുകയാണ്. സമരക്കാരെ പൊലീസ് ഒരിക്കൽ പോലും കായികമായി നേരിട്ടിരുന്നില്ല. എന്നാൽ ഹൈക്കോടതി ഇടപെടലോടെ പൊലീസിനും സർക്കാരിനും ഇടപെടൽ നടത്തേണ്ടി വന്നു. തുറമുഖ നിർമ്മാണം തടയില്ലെന്ന് ഹൈക്കോടതിയിൽ ഉറപ്പു നൽകിയ ലത്തീൻ സഭാ നേതൃത്വം അതിന് അനുവദിച്ചിരുന്നില്ല. ലോറിയുമായി എത്തിയ അദാനി ഗ്രൂപ്പിന് തിരിച്ചു പോകേണ്ടി വന്നു. ഈ സമയത്ത് പൊലീസിന് നടപടികൾ എടുക്കേണ്ടത് അനിവാര്യതയായി. കേസുകളും എടുത്തു.
ബിഷപ്പ് അടക്കം പ്രതികളായി. കടപ്പുറത്തെ ആളുകളുടെ രീതികൾ അറിയാവുന്ന പൊലീസ് വലിയ വീഴ്ചകളുണ്ടായപ്പോൾ അത് കേരളം കണ്ട ഏറ്റവും വലിയ പൊലീസ് സ്റ്റേഷൻ അക്രമമായി. മുതിർന്ന ഉദ്യോഗസ്ഥർ നിശബ്ദരായി. ഫലത്തിൽ വിഴിഞ്ഞത്ത് ഇനി തുറമുഖ നിർമ്മാണം നടക്കുമോ എന്ന സംശയമാണ് സജീവമാകുന്നത്. ഹൈക്കോടതി ഈ അക്രമങ്ങളെ എങ്ങനെ കാണുമെന്നതാണ് നിർണ്ണായകം. കേന്ദ്ര സേനയെ വിഴിഞ്ഞത്തേക്ക് നിയോഗിക്കുമോ എന്നതാണ് അറിയേണ്ടത്. ഇതിനൊപ്പം ക്രമസമാധാന പ്രശ്നമുള്ള വിഴിഞ്ഞത്ത് പണി തുടരാൻ അദാനി ഗ്രൂപ്പ് ഇനി തയ്യാറാകുമോ എന്നതും നിർണ്ണായകമാണ്. അക്രമങ്ങൾ ഉയർത്തി അവർ പണി നിർത്തി പോയാൽ വിഴിഞ്ഞം തുറമുഖമെന്ന സ്വപ്നവും തീരും. അതിലേക്ക് കൂടിയാണ് ഈ അക്രമ സംഭവങ്ങൾ കാര്യങ്ങൾ എത്തിക്കുന്നത്. പൊലീസ് സ്റ്റേഷൻ പോലും അക്രമിക്കുന്നവരുള്ള വിഴിഞ്ഞത്ത് തുറമുഖ പണി അസാധ്യമാണെന്ന വിലയിരുത്തലിലേക്ക് അദാനി ഗ്രൂപ്പ് എത്താനും സാധ്യതയുമുണ്ട്.
വിഴിഞ്ഞം സംഘർഷത്തിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോയെയും. സഹായമെത്രാൻ ഡോ. ആർ.ക്രിസ്തുദാസിനെയും ഉൾപ്പെടെ അമ്പതോളം വൈദികരെയാണ് പ്രതിപ്പട്ടികയിൽ ചേർത്തിട്ടുള്ളത്. ആർച്ച് ബിഷപും വൈദികരും ചേർന്ന് ഗൂഢാലോചന നടത്തിയെന്ന് എഫ്.ഐ.ആർ. ലഭിച്ച പരാതിക്ക് പുറമെ പൊലീസ് സ്വമേധയാ കേസെടുത്തു. വൈദികരെയടക്കം പ്രതിയാക്കിയതിനെതിരെ രൂക്ഷ വിമർശനവുമായി ലത്തീൻ അതിരൂപത രംഗത്തെത്തിയിരുന്നു. വിഴിഞ്ഞത്തെ സംഘർഷം സർക്കാർ ഒത്താശയോടെയാണ് നടക്കുന്നത്. സർക്കാരിന്റേത് വികൃതമായ നടപടികളെന്നും സമരസമിതി കൺവീനർ കൂടിയായ ഫാ.തിയോഡിഷ്യസ് ഡിക്രൂസ് പ്രതികരിച്ചിരുന്നു. അതിന് ശേഷമാണ് അക്രമങ്ങളിലേക്ക് പോകുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്