പട്ടിക ജാതി വിദ്യാർത്ഥികളോട് ജാതിവിവേചനം; ഉത്തരക്കടലാസുകൾ ആക്രിക്കടയിൽ; ഒന്നിന് പുറമേ ഒന്നായി പിടികൂടിയ വിവാദങ്ങൾക്ക് പിന്നാലെ അയോഗ്യർക്ക് പ്രവേശനവും ബിരുദവും ൽകി; സർവകലാശാലയ്ക്ക് കീഴിലെ ലോ കോളേജിലെ ബിരുദദാനം ബാർകൗൺസിൽ നിയമാവലി കാറ്റിൽ പറത്തി; പ്രവേശനം നേടിയവരുടെ ഭാവി തുലാസിലാക്കി കാലിക്കറ്റ് സർവകലാശാല
ജംഷാദ് മലപ്പുറം
മലപ്പുറം: അദ്ധ്യാപകരുടെ ജാതിവിവേചന വിവാദം പിടിച്ചുകുലുക്കുന്നതിനിടെ കാലിക്കറ്റ് സർവകലാശാലയിൽ അയോഗ്യർക്ക് നിയമബിരുദം നൽകിയെന്ന് ആരോപണവും ചൂടുപിടിച്ചു. ഉത്തരക്കടലാസുകൾ ആക്രി കടയിൽ കണ്ടെത്തിയതിന് പിന്നാലെ കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ ലോ കോളജിൽ ബാർ കൗൺസിൽ നിയമാവലി അനുസരിച്ചുള്ള യോഗ്യത ഇല്ലാത്തവർക്ക് പ്രവേശനവും ബിരുദവും നൽകി. സർവകലാശാലക്ക് കീഴിൽ രണ്ട് സർക്കാർ ലോ കോളജുകളും അഞ്ച് സ്വാശ്രയ ലോ കോളജുകളുമാണുള്ളത്. ത്രിവത്സര എൽഎൽബിക്ക് 100 സീറ്റുകൾ വീതമാണ് കോഴിക്കോട്, തൃശൂർ ലോ കോളജുകളിലുള്ളത്. ബാർ കൗൺസിൽ നിയമാവലി (റൂൾ5) അനുസരിച്ച് 10 2 3 എന്ന പാറ്റേണിൽ ബിരുദമെടുത്തവർക്കെ എൽ എൽ ബി കോഴ്സിന് ചേരാൻ അർഹതയുള്ളൂ.
അടിസ്ഥാന യോഗ്യതയില്ലാതെ ഓപ്പൺ സ്ട്രീമിൽ ബിരുദമെടുത്തവർക്ക് എൽ.എൽ.ബി കോഴ്സിൽ ചേരാൻ അർഹതയില്ല. ഈ നിയമം ലംഘിച്ചാണ് കോഴിക്കോട് ലോ കോളജുകളിൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകിയത്. 2011 മുതൽ 2017 വരെ 81 പേർക്കാണ് ഇത്തരത്തിൽ പ്രവേശനം നേടിയതായി വിവരാവകാശ പ്രകാരം നൽകിയ രേഖയിലുള്ളത്. എന്നാൽ 2014ലും 2015 ലും പ്രവേശനം നേടിയ 51 പേർ കോഴ്സ് പൂർത്തിയാക്കി പരീക്ഷ പാസായി എന്റോൾ ചെയ്തിരിക്കുന്നു. ബാക്കിയുള്ളവർ പഠനം തുടരുന്നു. സർവകലാശാലയും കോളജുകളും വീഴ്ച വരുത്തിയതിനാലാണ് ഇവർക്ക് പ്രവേശനം നേടാനും പരീക്ഷ എഴുതാനും സാധിച്ചത്. ഒന്നാം സെമസ്റ്റർ പരീക്ഷക്ക് രജിസ്റ്റർ ചെയ്യുന്നതിന്റെ മുമ്പ് തന്നെ സർവകലാശാല യോഗ്യത പരിശോധിക്കേണ്ടതായിരുന്നു.
ബാർ കൗൺസിൽ നിയമാവലി (റൂൾ 10) അനുസരിച്ച് ഒരു സെമസ്റ്ററിന് 90 പ്രവൃത്തി ദിനങ്ങൾ നിർബന്ധമാണ്. ഇതും നടന്നിട്ടില്ല. 90 പ്രവൃത്തി ദിവസം പൂർത്തിയാക്കാൻ രണ്ടാഴ്ച്ച സെമസ്റ്റർ നീട്ടുവാൻ കോഴിക്കോട് ലോ കോളജ് പ്രിൻസിപ്പൽ 10.10.2018 ന് രജിസ്ട്രാർക്ക് കത്ത് നൽകിയെങ്കിലും അംഗീകരിച്ചില്ലെന്ന് മാത്രമല്ല പരീക്ഷ നേരെത്തെ ആക്കണമെന്നാവശ്യപ്പെട്ട കോളജ് യൂണിയന്റെ ആവശ്യം അംഗീകരിച്ചത് അയോഗ്യരെ സഹായിക്കാനായിരുന്നുവെന്നും ആരോപണമുണ്ട്. ഗൗരവമേറിയ ഈ വിഷയം കഴിഞ്ഞ സിൻഡിക്കറ്റ് യോഗത്തിൽ സ്വതന്ത്ര അംഗം ഇ.അബ്ദുറഹിം ഉന്നയിച്ചെങ്കിലും വ്യക്തമായ മറുപടി പറയാൻ വൈസ് ചാൻസലർ തയ്യാറായില്ല.
അതേ സമയം കാലിക്കറ്റ് സർവകലാശാലയുടെ മൂല്യനിർണ്ണയം കഴിഞ്ഞ ഉത്തരക്കടലാസുകൾ ആക്രി കടയിൽ കണ്ടെത്തിയ സാഹചര്യത്തിൽ കാലിക്കറ്റ് സർവകലാശാല നാലംഗ അന്വേഷണകമ്മീഷനെ നിയമിച്ചു.ഡോ.ജി.റിജിലാൽ കൺവീനർ, റഷീദ് അഹമ്മദ്, എം.മനോഹരൻ, കെ.കെ ഹനീഫ എന്നിവർ അംഗങ്ങളാണ്. പരീക്ഷാ കൺട്രോളറോടും വി സി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ വിവിധ കോളേജുകളിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി സൂക്ഷിച്ചിട്ടുള്ള ഉത്തരക്കടലാസുകൾ ഒരു മാസം കൊണ്ട് യൂണിവേഴ്സിറ്റി തിരിച്ചെടുക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
അതെ സമയം മൂല്യനിർണയം കഴിഞ്ഞ ഉത്തരക്കടലാസുകൾ മാസങ്ങളും വർഷങ്ങളും ആയി വിവിധ കോളജുകളിൽ തീർത്തും സുരക്ഷിതമല്ലാത്ത രീതിയിൽ സൂക്ഷിച്ചു വെച്ചിരിക്കുകയാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ നിയമാവലി അനുസരിച്ച് ചോദ്യക്കടലാസുകളൂം ഉത്തരക്കടലാസുകളൂം സൂക്ഷിക്കേണ്ട ഉത്തരവാദിത്വം യൂണിവേഴ്സിറ്റിയിൽ നിക്ഷിപ്തമാണ്. എന്നാൽ കോളജുകളെ ശ്വാസംമുട്ടിച്ചു കൊണ്ട് കെട്ടുകണക്കിനു പേപ്പറുകളാണ് കോളജുകളിൽ സൂക്ഷിച്ചിട്ടുള്ളത്. ഈ ഉത്തരക്കടലാസുകളുടെ ഉത്തരവാദിത്വം നിയമപരമായി പ്രിൻസിപ്പലിലോ പരീക്ഷ ചെയർമാനിലോ അടിച്ചേൽപ്പിച്ച് യൂണിവേഴ്സിറ്റി ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടുകയാണെന്ന് പരാതി വ്യാപകമാണ്.സർവകലാശാലയിൽ വിശ്വാസമർപ്പിച്ച ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി പന്താടുന്ന നീക്കങ്ങളിൽ നിന്ന് സർവ്വകലാശാല പിൻവാങ്ങണം. ഇക്കഴിഞ്ഞ മാർച്ച് മാസം നടത്തിയ പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ ബണ്ടുകൾ ആക്രി കടയിൽ നിന്ന് ലഭിക്കാൻ ഉണ്ടായ സാഹചര്യമാണ് ഒച്ചപ്പാടിനിടയാക്കിയത്.
കാലിക്കറ്റ് സർവ്വകലാശാലയിൽ അഞ്ച് മാസം മുമ്പ് നടന്ന അഫ്ളലുൽ ഉലമ പ്രിലിമിനറി പരീക്ഷയുടെ ഉത്തരക്കടലാസുകൾ ആക്രിക്കടയിൽ തൂക്കി വിറ്റ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് കാലിക്കറ്റ് യൂണിവേഴ്സിറ്റി സമിതി ആവശ്യപ്പെട്ടു. പരീക്ഷ മൂല്യനിർണയം നടക്കുന്ന കോളേജുകളിൽ നിന്ന് ഉത്തരക്കടലാസുകൾ സർവ്വകലാശാല തിരിച്ച് കൊണ്ടു പോകണമെന്നാണ് നിയമം. പരീക്ഷ കഴിഞ്ഞ് ഒരു വർഷം പോലും പൂർത്തിയാകുന്നതിന് മുമ്പ് മൂല്യനിർണയം നടത്തിയ ഉത്തരക്കടലാസുകൾ യൂണിവേഴ്സിറ്റിയിൽ എത്തിക്കാതെ തൂക്കി വിറ്റത് ഗുരുതര ക്രമക്കേടാണ്. വിദ്യാർത്ഥികൾക്ക് പുനർമൂല്യനിർണയത്തിനുള്ള അവസരം നഷ്ടപ്പെടാൻ ഇത് കാരണമാകും. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരവുമായി ഫ്രറ്റേണിറ്റി മൂവ്മെന്റ് മുന്നിട്ടിറങ്ങും. കാലിക്കറ്റ് യൂണിവേഴ്സ്റ്റി കൺവീനർ അഷറഫ് കെ.കെ അധ്യക്ഷത വഹിച്ചു. കമ്മറ്റി അംഗങ്ങളായ റഹീം ചേന്ദമംഗലൂർ, അഖിൽ പി.ബി, നവാഫ് പത്തിരിപ്പാല, ലത്തീഫ് വയനാട് എന്നിവർ സംസാരിച്ചു
വിദ്യാർത്ഥികളാടെ ഭാവി പന്താടുന്ന നീക്കങ്ങളിൽ നിന്ന് സർവ്വകലാശാല പിൻവാങ്ങണം.
ഇക്കഴിഞ്ഞ മാർച്ച് മാസം നടത്തിയ പരീക്ഷയുടെ ഉത്തരക്കടലാസ് കെട്ടുകൾ ആക്രി കടയിൽ നിന്ന് ലഭിക്കാൻ ഉണ്ടായ സാഹചര്യം ഇക്കാര്യത്തിൽ യൂണിവേഴ്സിറ്റി ഭരണസമിതി എത്ര ലാഘവത്തോടെയാണ് സമീപിക്കുന്നത് എന്നതിന്റെ സൂചനയാണ്. ആയതിനാൽ കോളജുകളിൽ സൂക്ഷിച്ചിട്ടുള്ള മുഴുവൻ ഉത്തരക്കടലാസുകളും യുദ്ധകാലടിസ്ഥാനത്തിൽ യൂണിവേഴ്സിറ്റി തിരിച്ചെടുക്കണമെന്നും ഉത്തരക്കടലാസുകൾ സൂക്ഷിക്കാൻ യന്ത്രവത്കൃത ശേഖരണവും വീണ്ടെടുപ്പും സംവിധാനം ആരംഭിക്കണമെന്നും സി.കെ.സി.ടി സംസ്ഥാന കമ്മിറ്റി ആവശ്യപെട്ടു. ഇതിന് പുറമെ കാലിക്കറ്റ് സർവകലാശാലയിലെ പട്ടികജാതി വിദ്യാർത്ഥികളോട് ജാതിവിവേചനം കാണിച്ചെന്ന പരാതിയിൽ ആരോപണവിധേയരായ അദ്ധ്യാപകരോട് 23 തിയതി മുതൽ നിർബന്ധിത അവധിയിൽ പോവാൻ വൈസ് ചാൻസലർ ഡോ.കെ.മുഹമ്മദ് ബഷീറിന്റെ ഉത്തരവുണ്ടായിരുന്നു. കാലിക്കറ്റ് യൂനിവേഴ്സിറ്റി കാമ്പസിലെ ബോട്ടണി വിഭാഗം ഗവേഷകവിദ്യാർത്ഥികളാണ് അദ്ധ്യാപകരിൽനിന്ന് ജാതിവിവേചനം നേരിട്ടതായി പരാതി നൽകിയത്. ഗവേഷണ മേൽനോട്ടച്ചുമതലയുള്ള അദ്ധ്യാപികയായ ഡോ.ഷമീനയോടും സമാന ആരോപണം നേരിട്ട മലയാളം വിഭാഗം തലവനായ ഡോ.തോമസ്കുട്ടിയോടുമാണ് അടിഅവധിയിൽ പോവാൻ വിസി നിർദേശിച്ചത്.
അദ്ധ്യാപകർക്കെതിരേ ബോട്ടണി വിഭാഗത്തിലെ ഗവേഷണ വിദ്യാർത്ഥികൾ വിസിക്കും മറ്റും പരാതി നൽകിയിട്ടുണ്. ഈ അദ്ധ്യാപികയുടെ പീഡനം മൂലം നേരെത്തെ വിദ്യാർത്ഥി പഠനം നിർത്തിയതായും ആരോപണമുണ്ട്. രണ്ട് എം എസ് സി വിദ്യാർത്ഥികളെ തോൽപ്പിച്ചിരുന്നെങ്കിലും പിന്നീട് റീവാല്യൂഷൻ നടത്തി വിജയിക്കുകയായിരുന്നു. തുടങ്ങി നേരെത്തെ നിരവധി പരാതികൾ ഈ അദ്ധ്യാപികക്കെതിരെ ഉയർന്നിട്ടുണ്ട്. അതേസമയം, ജാതിവിവേചനത്തെക്കുറിച്ച് അന്വേഷിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന സർവകലാശാല സിൻഡിക്കറ്റ് ഉപസമിതിയെ നിയോഗിച്ചിട്ടുണ്. ഡോ. ഷംസാദ് ഹുസൈന്റെ നേതൃത്വത്തിലുള്ള ഉപസമിതി ജാതിവിവേചനവുമായി ബന്ധപ്പെട്ട് ഉയർന്ന എല്ലാ പരാതികളും അന്വേഷിക്കും. അതിനിടെ, ആരോപണവിധേയയായ അദ്ധ്യാപികയെ മാറ്റിനിർത്തി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കാംപസിലെ എസ്എഫ്ഐ പ്രവർത്തകർ രാവിലെ വാഴ്സിറ്റി മാർച്ചുംവൈസ് ചാൻസലറുടെ ചേംബറിന് മുന്നിൽ സമരവും നടത്തിയതിനെ തുടർന്നാണ് നടപടി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 2021ൽ സീറ്റ് നിഷേധിച്ചത് ആഘാതമായി; നേതാക്കളുമായി മിണ്ടാതെ കഴിച്ചു കൂട്ടിയത് ആറുമാസം; എം വി ഗോവിന്ദനോടുള്ള വിയോജിപ്പും പ്രശ്നം; ബിജെപിയിൽ ചേരാനൊരുങ്ങിയത് തുടർച്ചയായ അവഗണന മൂലമോ? വെടിയേറ്റ് തലചിതറിയിട്ടും തിരിച്ചുവന്ന വിപ്ലവവീര്യമായ ഇ പിക്ക് സംഭവിച്ചത്?
- കേരളത്തിലെ സിപിഎമ്മിന് തിരിച്ചടിയുണ്ടായാൽ അതിന്റെ ഉത്തരവാദിയായി ജയരാജൻ മാറും; ദല്ലാളുമൊത്ത് ജാവ്ദേക്കറിനെ ഇപി കണ്ടത് രാഷ്ട്രീയ മണ്ടത്തരമെന്ന് വിലയിരുത്തി സിപിഎം; മുഖ്യമന്ത്രിയുടെ വാക്കുകളിലുള്ളത് ഇപിയെ ഒറ്റപ്പെടുത്തുമെന്ന സൂചന; പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകുമ്പോൾ
- കൊലപാതകമെന്ന സൂചനകൾ സിബിഐയ്ക്ക്; അഴിക്കുള്ളിലുള്ള പ്രതികൾ സാങ്കേതികത്വത്തിൽ ജാമ്യം നേടുന്നത് ഒഴിവാക്കാൻ പ്രാഥമിക കുറ്റപത്രം; കൊലക്കുറ്റം ചുമത്താത്തിനാൽ 60 ദിവസത്തിന് ശേഷം ജാമ്യം കിട്ടാനുള്ള സാധ്യതയും അടച്ച് കേന്ദ്ര ഏജൻസി; സിദ്ധാർത്ഥൻ കേസ് അടുത്ത ഘട്ടത്തിലേക്ക്
- ആലത്തൂരിലെ പാർട്ടി അനുഭാവികളുടെ വോട്ടുകൾ ബിജെപി. തൃശൂർ മണ്ഡലത്തിലേക്ക് ഇറക്കുമതി ചെയ്തെന്ന് ആരോപണം; തൃശൂർ നിയമസഭാ മണ്ഡലത്തിൽ മാത്രം പതിനായിരം വോട്ട് കൂടിയതിന് കാരണം കണ്ടെത്തി സിപിഐ! പൂങ്കുന്നത്തുണ്ടായത് വൻ സംഘർഷം; തൃശൂരിലെ പോരാട്ട ചൂടിന് തെളിവായി വിവാദം
- പാപിയുടെ കൂടെ ശിവൻ കൂടിയാലും പാപിയാകും! കൂട്ടുകെട്ടുകൾ ശ്രദ്ധിക്കണം; ജാവ്ദേക്കറിനെ ഞാനും കണ്ടിട്ടുണ്ട്; എന്നാൽ സംശയ വ്യക്തിത്വം അതിന് സാക്ഷിയായത് ജയരാജന് പറ്റിയ വീഴ്ച; കൂട്ടുകെട്ടിൽ ഇപി കൂടുതൽ ജാഗ്രത കാട്ടണമെന്ന് മുഖ്യമന്ത്രി; ഇപിയോട് മുഖ്യമന്ത്രിയും സിപിഎം നീരസത്തിൽ; ഇടതു കൺവീനർ പദവി നഷ്ടമാകും
- സിഐടിയു ബ്യൂട്ടീഷൻ സംഘടനയുടെ ജില്ലാ സെക്രട്ടറി വോട്ട് കുത്തിയത് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്ക്; വിവിപാറ്റിൽ തെളിഞ്ഞ പേര് അനിൽ ആന്റണി; കുമ്പഴ വടക്ക് പോളിങ് ബൂത്തിൽ നാലു മണിക്കൂർ നീണ്ട പ്രതിഷേധം: അവസാനം പരാതി പിൻവലിച്ച് മടങ്ങി
- ആക്കുളത്തെ മകന്റെ ഫ്ളാറ്റിൽ ജാവ്ദേക്കർ വന്നിരുന്നു; കൂടെ ദല്ലാൾ നന്ദകുമാറും ഉണ്ടായിരുന്നു; എത്തിയത് വെറുതെ ഒന്ന് പരിചയപ്പെടാൻ; രാഷ്ട്രീയം ചർച്ച ചെയ്തതുമില്ല; ശോഭയും സുധാകരനും പറയുന്നതെല്ലാം പച്ചക്കള്ളം; അവർക്കെതിരെ നിയമ നടപടി; ദല്ലാളിനെതിരെ കേസ് കൊടുക്കേണ്ടതുമില്ല; ആ കൂടിക്കാഴ്ച സ്ഥിരീകരിച്ച് ഇപിയും; ചർച്ച തുടരും
- യഥാർത്ഥ ശിവനാണെങ്കിൽ പാപി കത്തിയെരിഞ്ഞ് പോകും; ഇത് ഡ്യൂപ്ലിക്കേറ്റ് ശിവൻ; ജയരാജൻ ജാവദേദ്ക്കറെ കണ്ടത് മുഖ്യമന്ത്രിയുടെ അറിവോടെ; പിടിക്കപ്പെട്ടപ്പോൾ കൂട്ടുപ്രതിയെ മുഖ്യമന്ത്രി തള്ളിപ്പറയുന്നു; 20 സീറ്റുകളും തോൽക്കുമ്പോൾ പിണറായി ജയരാജനെ ബലിയാടാക്കും; ജയരാജനെ ആളിക്കത്തിച്ച് സതീശനും
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- 'ജാവദേക്കർക്കു ചായ കുടിക്കാൻ ഇ.പിയുടെ മകന്റെ ഫ്ളാറ്റ് ചായപ്പീടികയോ? രാമകഥയാണോ സംസാരിച്ചത്? കൂടിക്കാഴ്ചയ്ക്കു ശേഷം കച്ചവടമൊക്കെ നടന്നില്ലേ? സ്ഥാപനം ഷെയർ ചെയ്തു കൊടുത്തില്ലേ? ഇപിയുടെ കൂടിക്കാഴ്ചയിൽ പുതിയ തലം തേടി കോൺഗ്രസ്; ആഞ്ഞടിച്ച് കെ സുധാകരൻ വീണ്ടും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍