ചൈനീസ് ഉപഗ്രഹത്തിൽ പ്രവർത്തിച്ച സാറ്റലൈറ്റ് ഫോണിൽ നിന്ന് ഇറാനിലേക്കും പാക്കിസ്ഥാനിലേക്കും ബംഗ്ലാദേശിലേക്കും പോയത് അമ്പതിലേറെ വിളികൾ; രണ്ട് പാക്കിസ്ഥാനികളും വിദഗ്ധമായി രക്ഷപ്പെട്ടു; പാക്കിസ്ഥാൻ-ഇറാൻ അതിർത്തിയായ കലാട്ട് തുറമുഖത്തു നിന്ന് 2014ൽ ആലപ്പുഴയിൽ എത്തിയത് ഐസിസ് കപ്പൽ തന്നെ; പാലക്കാട്ടെ ചാവേറിനെ പിടിച്ചതിനാൽ കടൽമാർഗ്ഗം തീവ്രവാദികളെത്താൻ സാധ്യത; ദക്ഷിണേന്ത്യൻ തീരത്ത് അതീവ ജാഗ്രത; ശ്രീലങ്കൻ ഭീതിയിൽ കരുതലുകളെടുത്ത് ഇന്ത്യ
പി വിനയചന്ദ്രൻ
തിരുവനന്തപുരം: പാക്കിസ്ഥാൻ, ഇറാൻ പൗരന്മാരുമായി കേരളതീരത്തേക്ക് കടന്നുകയറിയ ഇറാൻ ബോട്ടിനെക്കുറിച്ച് സംശയം വീണ്ടും. മുംബൈ മോഡൽ ആക്രമണം ലക്ഷ്യമിട്ടാണ് ഇറാൻ ബോട്ട് കേരളത്തിലെത്തിയതെന്ന് സംശയമുണ്ടായിരുന്നെങ്കിലും തെളിവുകൾ കണ്ടെത്താനാവാത്തതിനാൽ പിടിയിലായവരെ എൻ.ഐ.എ കുറ്റവിമുക്തരാക്കുകയായിരുന്നു. ശ്രീലങ്കൻ ചാവേർ സ്ഫോടന പരമ്പരകളുടെ പശ്ചാത്തലത്തിൽ ഇറാൻ ബോട്ടിനെച്ചൊല്ലി ആശങ്കകൾ പുകയുകയാണ്. ശ്രീലങ്കൻ സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ കടലിലും ഇന്ത്യ നിരീക്ഷണം കർശനമാക്കുകയാണ്.
ശ്രീലങ്കയിലെ പള്ളികളിൽ ആക്രമണം നടത്തിയ ഐസിസിന്റെ അടുത്ത ലക്ഷ്യം തെക്കേ ഇന്ത്യയാണെന്നാണ് സൂചന. പാലക്കാട് നിന്ന് പിടിയിലായ മലയാളിയെ ചാവേറായി ഉപയോഗിക്കാനും അവർ തീരുമാനിച്ചിരുന്നു. ഇത് എൻഐഎ പൊളിച്ചു. ഇതോടെ കടലിലൂടെ വിദേശ തീവ്രവാദികളെ എത്തിച്ച് ചാവേർ ആക്രമണത്തിന് ഐസിഎസ് ശ്രമിക്കുമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് കടലിലും നിരീക്ഷണം കർശനമാക്കുന്നത്. നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുമ്പോഴാണ് ഇറാൻ ബോട്ടിലേക്കും സംശയങ്ങൾ എത്തുന്നത്. അതുകൊണ്ട് തന്നെ ചെറു സംശയം തോന്നിയാൽ പോലും കരുതലോടെ ഇനി നടപടി എടുക്കാനാണ് കേരളാ പൊലീസിനും എൻഐഎ നൽകുന്ന നിർദ്ദേശം.
പശ്ചിമേഷ്യൻ തീവ്രവാദസംഘടനായ ഐസിസിന് സ്വാധീനമുള്ള പാക്കിസ്ഥാൻ-ഇറാൻ അതിർത്തി മേഖലയായ കലാട്ട് തുറമുഖത്തുനിന്ന് പുറപ്പെട്ട ബോട്ടിൽ ഏഴ് ഇറാൻകാരും പാക്ക് പ്രവിശ്യയായ ബലൂചിസ്ഥാനിൽ താമസിക്കുന്ന അഞ്ചുപേരുമാണ് ഉണ്ടായിരുന്നത്. ആലപ്പുഴ തീരത്ത് കോസ്റ്റ്ഗാർഡ് ബോട്ട് പിടികൂടിയപ്പോൾ രണ്ട് പാക്കിസ്ഥാൻ തിരിച്ചറിയൽ കാർഡുകൾ കൂടി കണ്ടെടുത്തു. പകുതി വഴിയായപ്പോൾ രണ്ടുപേർ നീന്തി കരപറ്റിയെന്നാണ് ബോട്ടിലുണ്ടായിരുന്നവർ വെളിപ്പെടുത്തിയത്. രക്ഷപെട്ട പാക്കിസ്ഥാനികളെ ഇതുവരെ കണ്ടെത്താനായിട്ടുമില്ല. ഇവർ രക്ഷപ്പെട്ടതാണോ അപകടത്തിൽ പെട്ടതാണോയെന്ന് കണ്ടെത്താനായിട്ടില്ല.
കേരള തീരത്ത് ശക്തിയേറിയ ആക്രമണം നടത്താൻ ബോട്ടിൽ ആയുധങ്ങൾ ശേഖരിച്ചിരുന്നുവെന്നും കോസ്റ്റ്ഗാർഡിന്റെ പിടിയിലാവുമെന്നുറപ്പായപ്പോൾ ആയുധങ്ങൾ കടലിലെറിഞ്ഞെന്നുമാണ് അന്ന് എൻ.ഐ.എ സംശയിച്ചത്. ആലപ്പുഴ തീരത്തുനിന്ന് 50 നോട്ടിക്കൽമൈൽ അകലെ കടലിൽ ഉപേക്ഷിക്കപ്പെട്ട ആയുധങ്ങൾ കണ്ടെത്താൻ സമുദ്രപര്യവേഷണം നടത്തുന്ന ദക്ഷിണകൊറിയൻ നിർമ്മിത 'സമുദ്ര രത്നാകർ' എന്ന കപ്പൽ വിട്ടുനൽകണമെന്ന് കേന്ദ്രസർക്കാരിനോട് എൻ.ഐ.എ ആവശ്യപ്പെട്ടിരുന്നു. മുംബൈയിലേതിന് സമാനമായ ആക്രമണം ലക്ഷ്യമിട്ട കഴിഞ്ഞ ഡിസംബർ 31ന് ഗുജറാത്തിലെ പോർബന്തർ തീരത്തിനടുത്ത് പാക്കിസ്ഥാനിൽ നിന്നെത്തിയ ബോട്ട് തീരസംരക്ഷണസേനയുടെ പിടിയിലാകുമെന്നുറപ്പായപ്പോൾ സ്ഫോടനത്തിൽ പൊട്ടിത്തെറിച്ചിരുന്നു.
അവിടെ മറൈൻ കമാൻഡോകളെ വിന്യസിച്ചതിന് പിന്നാലെയാണ് ഇറാൻബോട്ട് കേരള തീരത്തേക്കെത്തിയത്. ആയുധധാരികളുള്ള ബോട്ട് തീരത്തേക്കടുക്കുന്നുവെന്ന് റിസർച്ച് ആൻഡ് അനാലിസിസ് വിംഗാണ് (റോ) കണ്ടെത്തിയത്. ഗൾഫിലെ തുറായാ സാറ്റലെറ്റ് കമ്മ്യൂണിക്കേഷൻ കമ്പനി നിർമ്മിച്ച, ചൈനീസ് ഉപഗ്രഹത്തിന്റെ സഹായത്തോടെ പ്രവർത്തിച്ചിരുന്ന സാറ്റലെറ്റ്ഫോൺ ബോട്ടിൽ നിന്ന് പിടിച്ചെടുത്തിരുന്നു. ഇറാനിലേക്കും പാക്കിസ്ഥാനിലേക്കും ബംഗ്ലാദേശിലേക്കും അമ്പതിലേറെ വിളികളാണ് സാറ്റലെറ്റ് ഫോണിൽ നിന്ന് പോയിരുന്നത്. പാക്കിസ്ഥാൻ-അഫ്ഗാനിസ്ഥാൻ അതിർത്തിമേഖലയിലേക്കായിരുന്നു കൂടുതൽ വിളികളും. എന്നാൽ ഫോൺവിളികളുടെ വിശദാംശങ്ങൾ നൽകാൻ തുറായാ കമ്പനി തയ്യാറായില്ല.
സി-ഡാക്കിലെ പരിശോധനയിൽ വിളികൾക്ക് തീവ്രവാദബന്ധമുണ്ടോയെന്ന് കണ്ടെത്താനുമായില്ല. പാക്കിസ്ഥാനിലേക്ക് വിളിക്കാൻ ജമ്മുകാശ്മീരിലും മറ്റും തീവ്രവാദികൾ ഉപയോഗിക്കുന്നത് തുറായാ കമ്പനിയുടെ ഉപഗ്രഹഫോണാണ്. മുംബൈ ആക്രമണത്തിലും ഈ ഫോൺ ഉപയോഗിച്ചിരുന്നു. ഇവയിൽ നിന്നുള്ള വിളികൾ കണ്ടെത്തുക ദുഷ്കരമാണ്. ചുഴലിക്കാറ്റിലും ഒഴുക്കിലും പെട്ട് എൻജിൻ തകരാറിലായി ദിശമാറി ഒഴുകിയെന്നാണ് ബോട്ടിലുള്ളവരുടെ മൊഴി. ഇത് സ്ഥിരീകരിക്കാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റേയും ദേശീയ സമുദ്രപഠന-ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിന്റേയും സഹായം എൻ.ഐ.എ തേടിയിരുന്നു. പിടിയായവരുടെ ചിത്രങ്ങളും പാസ്പോർട്ടിലെ വിലാസവും സ്ഥിരീകരിക്കാൻ ഇന്റർപോൾ വഴി ഇറാൻ, പാക്കിസ്ഥാൻ സർക്കാരുകളെ എൻ.ഐ.എ ബന്ധപ്പെട്ടെങ്കിലും നിരാശയായിരുന്നു ഫലം.
ക്യാപ്റ്റൻ മുഹമ്മദ് ബലോച്ചിനു പുറമേ കാസിം ബലൂച്, അബ്ദുൾ ഖാദർ ബലൂച്, പർവേഷ് ബലൂച്, വാഹിദ് ബലൂച്, ഷാഹിദ് ബലൂച്, ഇബ്രാഹിം ബക്ഷ്, അബ്ദുൾ മജീദ് ബലൂച്, ഷഹസാദ് ബലൂച്, ഹുസൈൻ ബലൂച്, ജംഷാദ് ബലൂച്, അഹമ്മദ് ബലൂച് എന്നിവരാണ് ബോട്ടിലുണ്ടായിരുന്നത്. രാജ്യാന്തര മയക്കുമരുന്ന് കടത്ത് സംഘമാണെന്ന് സംശയിച്ചെങ്കിലും തെളിവുകൾ കിട്ടിയില്ല. ബോട്ടിലുണ്ടായിരുന്ന വലയിൽ കൂറ്റൻ കല്ലാണ് ഉണ്ടായിരുന്നതെന്നാണ് ബോട്ടിലുള്ളവരുടെ മൊഴി. എന്നാൽ കടലിൽ എവിടെനിന്നാണ് കല്ലുകിട്ടയതെന്ന ചോദ്യത്തിന് മറുപടിയില്ല.
ലഹരിമരുന്നുകളോ ആയുധങ്ങളോ വലയിലാക്കി കടലിലെറിയുകയായിരുന്നുവെന്ന സംശയത്തെതുടർന്ന് കടലിൽ ആയുധങ്ങളും ലോഹഭാഗങ്ങളും തിരിച്ചറിയാനാവുന്ന കേന്ദ്രഖനിമന്ത്രാലയത്തിന്റെ 'സമുദ്ര രത്നാകർ' എന്ന അത്യാധുനികകപ്പലുപയോഗിച്ച് കടൽ അരിച്ചുപെറുക്കി പരിശോധിച്ചെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താനായില്ല. തെളിവുകളില്ലാതെ പിടിയിലായവരെ വിട്ടയച്ചെങ്കിലും ഇറാൻ ബോട്ട് ഇപ്പോഴും ദുരൂഹതയായി തുടരുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- 2021ൽ സീറ്റ് നിഷേധിച്ചത് ആഘാതമായി; നേതാക്കളുമായി മിണ്ടാതെ കഴിച്ചു കൂട്ടിയത് ആറുമാസം; എം വി ഗോവിന്ദനോടുള്ള വിയോജിപ്പും പ്രശ്നം; ബിജെപിയിൽ ചേരാനൊരുങ്ങിയത് തുടർച്ചയായ അവഗണന മൂലമോ? വെടിയേറ്റ് തലചിതറിയിട്ടും തിരിച്ചുവന്ന വിപ്ലവവീര്യമായ ഇ പിക്ക് സംഭവിച്ചത്?
- സിഐടിയു ബ്യൂട്ടീഷൻ സംഘടനയുടെ ജില്ലാ സെക്രട്ടറി വോട്ട് കുത്തിയത് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്ക്; വിവിപാറ്റിൽ തെളിഞ്ഞ പേര് അനിൽ ആന്റണി; കുമ്പഴ വടക്ക് പോളിങ് ബൂത്തിൽ നാലു മണിക്കൂർ നീണ്ട പ്രതിഷേധം: അവസാനം പരാതി പിൻവലിച്ച് മടങ്ങി
- കേരളത്തിലെ സിപിഎമ്മിന് തിരിച്ചടിയുണ്ടായാൽ അതിന്റെ ഉത്തരവാദിയായി ജയരാജൻ മാറും; ദല്ലാളുമൊത്ത് ജാവ്ദേക്കറിനെ ഇപി കണ്ടത് രാഷ്ട്രീയ മണ്ടത്തരമെന്ന് വിലയിരുത്തി സിപിഎം; മുഖ്യമന്ത്രിയുടെ വാക്കുകളിലുള്ളത് ഇപിയെ ഒറ്റപ്പെടുത്തുമെന്ന സൂചന; പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകുമ്പോൾ
- ആലത്തൂരിലെ പാർട്ടി അനുഭാവികളുടെ വോട്ടുകൾ ബിജെപി. തൃശൂർ മണ്ഡലത്തിലേക്ക് ഇറക്കുമതി ചെയ്തെന്ന് ആരോപണം; തൃശൂർ നിയമസഭാ മണ്ഡലത്തിൽ മാത്രം പതിനായിരം വോട്ട് കൂടിയതിന് കാരണം കണ്ടെത്തി സിപിഐ! പൂങ്കുന്നത്തുണ്ടായത് വൻ സംഘർഷം; തൃശൂരിലെ പോരാട്ട ചൂടിന് തെളിവായി വിവാദം
- കൊലപാതകമെന്ന സൂചനകൾ സിബിഐയ്ക്ക്; അഴിക്കുള്ളിലുള്ള പ്രതികൾ സാങ്കേതികത്വത്തിൽ ജാമ്യം നേടുന്നത് ഒഴിവാക്കാൻ പ്രാഥമിക കുറ്റപത്രം; കൊലക്കുറ്റം ചുമത്താത്തിനാൽ 60 ദിവസത്തിന് ശേഷം ജാമ്യം കിട്ടാനുള്ള സാധ്യതയും അടച്ച് കേന്ദ്ര ഏജൻസി; സിദ്ധാർത്ഥൻ കേസ് അടുത്ത ഘട്ടത്തിലേക്ക്
- പാപിയുടെ കൂടെ ശിവൻ കൂടിയാലും പാപിയാകും! കൂട്ടുകെട്ടുകൾ ശ്രദ്ധിക്കണം; ജാവ്ദേക്കറിനെ ഞാനും കണ്ടിട്ടുണ്ട്; എന്നാൽ സംശയ വ്യക്തിത്വം അതിന് സാക്ഷിയായത് ജയരാജന് പറ്റിയ വീഴ്ച; കൂട്ടുകെട്ടിൽ ഇപി കൂടുതൽ ജാഗ്രത കാട്ടണമെന്ന് മുഖ്യമന്ത്രി; ഇപിയോട് മുഖ്യമന്ത്രിയും സിപിഎം നീരസത്തിൽ; ഇടതു കൺവീനർ പദവി നഷ്ടമാകും
- ആക്കുളത്തെ മകന്റെ ഫ്ളാറ്റിൽ ജാവ്ദേക്കർ വന്നിരുന്നു; കൂടെ ദല്ലാൾ നന്ദകുമാറും ഉണ്ടായിരുന്നു; എത്തിയത് വെറുതെ ഒന്ന് പരിചയപ്പെടാൻ; രാഷ്ട്രീയം ചർച്ച ചെയ്തതുമില്ല; ശോഭയും സുധാകരനും പറയുന്നതെല്ലാം പച്ചക്കള്ളം; അവർക്കെതിരെ നിയമ നടപടി; ദല്ലാളിനെതിരെ കേസ് കൊടുക്കേണ്ടതുമില്ല; ആ കൂടിക്കാഴ്ച സ്ഥിരീകരിച്ച് ഇപിയും; ചർച്ച തുടരും
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- യഥാർത്ഥ ശിവനാണെങ്കിൽ പാപി കത്തിയെരിഞ്ഞ് പോകും; ഇത് ഡ്യൂപ്ലിക്കേറ്റ് ശിവൻ; ജയരാജൻ ജാവദേദ്ക്കറെ കണ്ടത് മുഖ്യമന്ത്രിയുടെ അറിവോടെ; പിടിക്കപ്പെട്ടപ്പോൾ കൂട്ടുപ്രതിയെ മുഖ്യമന്ത്രി തള്ളിപ്പറയുന്നു; 20 സീറ്റുകളും തോൽക്കുമ്പോൾ പിണറായി ജയരാജനെ ബലിയാടാക്കും; ജയരാജനെ ആളിക്കത്തിച്ച് സതീശനും
- 'ജാവദേക്കർക്കു ചായ കുടിക്കാൻ ഇ.പിയുടെ മകന്റെ ഫ്ളാറ്റ് ചായപ്പീടികയോ? രാമകഥയാണോ സംസാരിച്ചത്? കൂടിക്കാഴ്ചയ്ക്കു ശേഷം കച്ചവടമൊക്കെ നടന്നില്ലേ? സ്ഥാപനം ഷെയർ ചെയ്തു കൊടുത്തില്ലേ? ഇപിയുടെ കൂടിക്കാഴ്ചയിൽ പുതിയ തലം തേടി കോൺഗ്രസ്; ആഞ്ഞടിച്ച് കെ സുധാകരൻ വീണ്ടും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍