ഞങ്ങളെ പോലുള്ളവരുടെ ജീവിതം വച്ചാണ് നിങ്ങൾ ഭരിച്ചു സുഖിക്കുന്നത്; പി ജയരാജനെ ഇല്ലതാക്കാൻ ആരു ശ്രമിച്ചാലും പ്രതിരോധിക്കും; കതിരൂർ മനോജ് വധക്കേസിലെ പ്രതി വിക്രമൻ ജയിലിൽ നിന്ന് ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയത് സാക്ഷാൽ പിണറായി വിജയനെ; കണ്ണൂർ ഗുണ്ടകളുടെ വിളയാട്ടം മുഖ്യമന്ത്രിക്ക് നേരേയും തിരിഞ്ഞതോടെ സിങ്കം ജയിൽ ഡിജിപിയായി; സിപിഎം ഗുണ്ടകളെ ഭയന്ന് പിണറായിക്കു പോലും പുറത്തറിങ്ങാൻ പേടിയെന്ന് ജന്മഭൂമി റിപ്പോർട്ട്; ചർച്ചയാകുന്നത് കണ്ണൂർ സിപിഎമ്മിലെ വിഭാഗീയത
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: രണ്ട് ദിവസം മുമ്പ് ജന്മഭൂമി നൽകിയ വാർത്തയാണ് സിപിഎമ്മിലെ ഇപ്പോഴത്തെ പുതു ചർച്ച. ഈ വാർത്തയിൽ ഇനിയും സ്ഥിരീകരണമില്ല. എങ്കിലും കണ്ണൂരിലെ ജയിലിനെ സിപിഎം ഗുണ്ടകൾ പിടിമുറുക്കിയത് തടയാൻ സർക്കാർ കാട്ടിയ അമിതാവേശം അണികളെ ഞെട്ടിച്ചിരുന്നു. അതുകൊണ്ട് തന്നെ വാർത്തയിൽ ചർച്ച തുടരുകയാണ്. ഏതായാലും സിപിഎം ഗുണ്ടകളെ ഭയന്ന് പിണറായിക്കു പോലും പുറത്തറിങ്ങാൻ പേടിയെന്ന് ചർച്ചയാണ് സോഷ്യൽ മീഡിയയിൽ ജന്മഭൂമി വാർത്ത സൃഷ്ടിച്ചത്. കരുതലോടെയാണ് ഈ വാർത്തയിൽ സിപിഎം അണികൾ പോലും പ്രതികരിക്കുന്നത്. കണ്ണൂരിലെ സിപിഎമ്മിലെ ചേരിതിരിവാണ് ഈ വാർത്തയും ചർച്ചയാക്കുന്നത്.
കണ്ണൂർ സെൻട്രൽ ജയിൽ നടന്ന റെയിഡിനു കാരണം കതിരൂർ മനോജ് വധത്തിലെ ഒന്നാം പ്രതി വിക്രമന്റെ ഫോൺ വിളിയെന്നായിരുന്നു ജന്മഭൂമി വാർത്ത. ജയിലിൽ കിടക്കുന്ന വിക്രമൻ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടു വിളിക്കുകയായിരുന്നു. കണ്ണൂരിലെ പാർട്ടിക്കുള്ളിലെ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലുള്ള വിളിയിൽ ഒരു തരം ഭിഷണിയുടെ സ്വരവും ഉണ്ടായി. ഞങ്ങളെ പോലുള്ളവരുടെ ജീവിതം വച്ചാണ് നിങ്ങൾ ഭരിച്ചു സുഖിക്കുന്നത് എന്ന കാര്യം മറക്കരുതെന്ന് പറഞ്ഞ വിക്രമൻ, പി ജയരാജനെ ഇല്ലതാക്കാൻ ആരു ശ്രമിച്ചാലും പ്രതിരോധിക്കുമെന്നും വ്യക്തമാക്കി. ഇതോടെയാണ് ജയിലിനെ നിയന്ത്രിക്കാൻ പിണറായി വിജയൻ തീരുമാനിച്ചതെന്നും ജന്മഭൂമി പറയുന്നു. അതീവ ഗൗരവമുള്ള ആരോപണമാണ് ജന്മഭൂമി ഉയർത്തിയത്. എങ്കിലും വിവാദത്തോട് മുഖ്യമന്ത്രിയോ സിപിഎമ്മോ പ്രതികരിച്ചുമില്ല. വാർത്ത നിഷേധിക്കുകയും ചെയ്തില്ല. ജന്മഭൂമിയിൽ വന്ന വാർത്തയെ നിശബ്ദമായി തള്ളാനായിരുന്നു തീരുമാനം.
കണ്ണൂരിലെ കൊലപാതകങ്ങൾക്ക് പി.ജയരാജന്റെ വലംകൈ ആയിരുന്ന വിക്രമന്റെ നേതൃത്വത്തിലുള്ള സംഘമാണ് കെ.ടി ജയകൃഷ്ണൻ മാസ്റ്ററെ കൊന്നതെന്ന കൂട്ടു പ്രതിയും ടി.പി.ചന്ദ്രശേഖരൻ വധത്തിലെ ഒന്നാം പ്രതിയുമായിരുന്ന ടി.കെ.രജീഷിന്റെ മൊഴി വിവാദമായിരുന്നു. വിക്രമനെക്കുറിച്ച് നന്നായി അറിയാവുന്ന പിണറായിക്ക് സംസാരത്തിലെ ഭീഷണി സ്വരം മനസ്സിലായി. ഉടൻ തന്നെ ജയിൽ ഡിജിപി ഋഷിരാജ് സിംഗിനെ വിളിച്ച റെയിഡന് നിർദ്ദേശിക്കുകയായിരുന്നുവെന്നാണ് ജന്മഭൂമി പറയുന്നത്. എക്സൈസ് കമ്മീഷണറായിരുന്ന ഋഷിരാജ് സിംഗിനെ ഈയിടെയാണ് ജയിൽ ഡിജിപിയാക്കിയത്. തൊട്ടു പിന്നാലെ ടിപി കേസ് പ്രതികൾ താമസിക്കുന്ന ജയിലുകളിൽ റെയ്ഡ് എത്തി. കണ്ണൂരിൽ ഋഷിരാജ് സിങ് നേരിട്ടെത്തിയാണ് പരിശോധന നടത്തിയത്. വിയ്യൂരിൽ നിന്ന് കൊടി സുനിയെ തിരുവനന്തപുരത്തേക്ക് മാറ്റുകയും ചെയ്തു. ഇനി ആർക്കും പരോളില്ലെന്നും ഋഷിരാജ് സിങ് വ്യക്തമാക്കി.
ഇതെല്ലാം പിണറായി വിജയന്റെ നിർദ്ദേശ പ്രകാരം ഋഷിരാജ് സിങ് ചെയ്തെന്നാണ് ജന്മഭൂമി വിശദീകരിച്ചിരുന്നത്. തുടർന്ന് ഋഷിരാജ് സിങ് നടത്തിയ പരിശോധനയിലും പിന്നാലെ ജയിൽ സൂപ്രണ്ട് സുധാകരൻ നടത്തിയ പരിശോധനയിലും ആയുധങ്ങളും മൊബൈൽ ഫോണുകളും കഞ്ചാവും പിടിച്ചെടുത്തു. ഒരു ജയിലിലും നടക്കാൻ പാടില്ലാത്ത കാര്യങ്ങൾ കണ്ണൂർ ജയിലിൽ നടക്കുന്നുവെന്ന ആക്ഷേപങ്ങൾ ശരിവെയക്കുന്ന തെളിവുകളാണ് കിട്ടിയത്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ഗൂഢാലോചന ജയിലിലാണ് നടക്കുന്നതെന്ന ആരോപണം ഉയർന്നിരുന്നു. ജയിലിൽ കഴിയുന്ന രാഷ്ട്രീയ കുറ്റവാളികൾ ക്വട്ടേഷൻ പ്രവൃത്തികളിൽ പങ്കാളികളായ കേസുകളും റിപ്പോർട്ടു ചെയ്യപ്പെട്ടുവെന്നായിരുന്നു വാർത്ത. ഋഷിരാജ് സിങ് ജയിലിലെ റെയ്ഡിൽ പല നിർണ്ണായക വിവരങ്ങളും കണ്ടെത്തിയെന്നും വിശദീകരിക്കുന്നു.
ഒരുവിഭാഗം ജയിൽ ഉദ്യോഗസ്ഥർ രാഷ്ട്രീയതടവുകാരെ സഹായിക്കുന്നതായി ഡിജിപി കണ്ടെത്തി. ഇങ്ങനെ പോയാൽ കാര്യങ്ങൾ കൈവിടുമെന്ന വിക്രമന്റെ ഭീഷണി സ്വരത്തിലുള്ള ഫോൺ വിളിയോടെ പിണറായിക്ക് കാര്യങ്ങൾ ബോധ്യപ്പെട്ടുവെന്നും ജന്മഭൂമി വിശദീകരിക്കുന്നു. ഈ വാർത്ത കണ്ണൂരിലെ സിപിഎം കേന്ദ്രങ്ങളിൽ വലിയ ചർച്ചയാണ്. വാർത്തയുടെ ഉറവിടം വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ട് തന്നെ ഇതിനെ വ്യാജ പ്രചരണമെന്നാണ് കണ്ണൂരിലെ സിപിഎമ്മിലെ ഔദ്യോഗിക വിഭാഗം വിശദീകരിക്കുന്നത്. വാർത്ത എത്തി രണ്ട് ദിവസമായിട്ടും മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന നേതൃത്വവും പ്രതികരിക്കാത്തത് എന്തെന്ന ചോദ്യവും സജീവമാണ്. ടിപി കേസ് പ്രതികൾക്ക് ജയരാജനുമായി ബന്ധം കുറവാണ്. എന്നാൽ കതിരൂർ മനോജ് വധക്കേസിലെ വിക്രമൻ ജയരാജനുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ്.
ആന്തൂരിലെ പ്രശ്നങ്ങളിൽ ജയരാജൻ എടുത്ത നിലപാട് സിപിഎമ്മിന് തലവേദനയായിരുന്നു. വടകരയിലെ തോൽവിയോടെ സിപിഎം ജില്ലാ നേതൃത്വവുമായി ജയരാജൻ തെറ്റുകയും ചെയ്തു. ജയരാജനെ തന്ത്രപരമായി സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റുകയാണ് പിണറായിയുടെ പിന്തുണയോടെ ഒരു വിഭാഗം ചെയ്തത്. ജയരാജനെ ബിംബമാക്കി സിപിഎമ്മിനെതിരെ പ്രചരണത്തിന് ഇറങ്ങരുതെന്ന് പിണറായി പറയുകയും ചെയ്തു. ഇതിനിടെയാണ് ജയിലിൽ നിന്നുള്ള ഫോൺ വിളി വിവാദത്തിലെ വാർത്തയുമെത്തുന്നത്. പരസ്യ പ്രതികരണത്തിന് നേതാക്കൾ തയ്യാറായില്ലെങ്കിലും നേതൃയോഗങ്ങളിലും ഇതും ചർച്ചാ വിഷയമാണ്.
സിപിഐ.എം കിഴക്കേ കതിരൂർ വെസ്റ്റ് ബ്രാഞ്ച് അംഗമാണ് വിക്രമൻ. കതിരൂർ മനോജിനെ വെട്ടിക്കൊലപ്പെടുത്തിയത് വിക്രമനാണെന്ന് സംഭവത്തിന് ദൃക്സാക്ഷിയായ പ്രമോദ് മൊഴി നൽകിയിരുന്നു. മനോജ് കൊല്ലപ്പെടുന്ന സമയത്ത് ഒപ്പമുണ്ടായിരുന്നയാളാണ് സുഹൃത്ത് പ്രമോദ്. 2014 സെപ്റ്റംബർ 1നാണ് ആർഎസ്എസ് ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ്് കിഴക്കെ കതിരൂർ ഇളംന്തോടത്ത് മനു എന്ന മനോജിനെ വെട്ടിക്കൊലപ്പെടുത്തിയത്. കതിരൂർ ഉക്കാസ്മെട്ടകിഴക്കേ കതിരൂർ റോഡിലെ തിട്ടയിൽമുക്കിൽവച്ചാണ് വാനിൽ സഞ്ചരിക്കുകയായിരുന്ന മനോജിനും പ്രമോദിനും നേരെ ആക്രമണമുണ്ടായത്. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മനോജ് മരിച്ചിരുന്നു.
കൊലപാതകം, വധശ്രമം, ഗൂഢാലോചന എന്നിവയ്ക്കുപുറമെ യു.എ.പി.എ. അനുസരിച്ചുള്ള ദേശവിരുദ്ധക്കുറ്റംചുമത്തിയുള്ള വകുപ്പും ചേർത്താണ് കേസെടുത്തിട്ടുള്ളത്. രാഷ്ട്രീയകൊലപാതകക്കേസിൽ ദേശവിരുദ്ധക്കുറ്റം ചുമത്തുന്നത് ആദ്യമായിരുന്നു. പിന്നീട് ഈ കേസ് സിബിഐ ഏറ്റെടുത്തു. ുഎപിഎ ചുമത്തപ്പെട്ടതോടെ കേസ് സിബിഐ ഏറ്റെടുക്കുകയായിരുന്നു. സിപിഎം കിഴക്കേ കതിരൂർ വെസ്റ്റ് ബ്രാഞ്ച് അംഗവും പാട്യം സഹകരണ ബാങ്ക് വാച്ചുമാനുമായ ഒന്നാം പ്രതി വിക്രമൻ സപ്തംബർ 11ന് കോടതിയിൽ കീഴടങ്ങിയതോടെ കേസിൽ സിപിഎം ഉന്നത നേതൃത്വത്തിന്റെ പങ്ക് ഒന്നൊന്നായി പുറത്തുവരികയായിരുന്നു. തുടർന്ന് വിക്രമനെ കസ്റ്റഡിയിൽ വാങ്ങിയ പൊലീസിന് മറ്റുള്ള പ്രതികളെക്കുറിച്ച് വിവരം ലഭിക്കുകയും തുടർന്ന് സിപിഎമ്മുകാരായ 19 പ്രതികൾ ആദ്യഘട്ടത്തിൽ പിടിയിലാവുകയുണ്ടായി. തുടർന്ന് സിബിഐ കേസ് ഏറ്റെടുത്തതോടെ പ്രതികളെ സഹായിച്ച ജില്ലാ സെക്രട്ടറി പി.ജയരാജനും പയ്യന്നൂർ ഏരിയാ സെക്രട്ടറി മധുസൂദനനും ഉൾപ്പെടെയുള്ളവർ ഗൂഢാലോചനാക്കുറ്റത്തിൽ പ്രതികളാവുകയായിരുന്നു.
കൊലപാതകത്തിൽ പാർട്ടി നേതൃത്വത്തിനുള്ള പങ്ക് അന്വേഷണം മുന്നോട്ടുപോയപ്പോൾ കൂടുതൽ വ്യക്തമായി. ഇതോടെ സിപിഎം തങ്ങൾക്ക് മനോജ് വധത്തിലുള്ള പങ്ക് മറച്ചുവെക്കാൻ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളുമായി രംഗത്തെത്തിയിരുന്നു. എന്നാൽ, കേസ് സിബിഐ ഏറ്റെടുക്കുകയും ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് കണ്ടെത്തിയ ജില്ലാ സെക്രട്ടറിയെ അറസ്റ്റു ചെയ്യുകയും ചെയ്തതോടെ കേസിന് പുതിയ മാനം ലഭിച്ചു. ഈ കേസിൽ ജയരാജന്റെ കൂട്ടുപ്രതിയാണ് പിണറായിയെ ഫോണിൽ ഭീഷണിപ്പെടുത്തിയെന്ന ചർച്ച എത്തുന്നത്. കണ്ണൂർ രാഷ്ട്രീയത്തിൽ പിണറായിക്ക് പിടി അയയുന്നതിന് തെളിവായും ഇതിനെ വിലയിരുത്തപ്പെടുന്നു.
Stories you may Like
- നടൻ വിനായകന്റെ ചേട്ടൻ വിക്രമന്റെ ഓട്ടോറിക്ഷ പൊലീസ് കസ്റ്റഡിയിൽ
- രാഷ്ട്രീയ വാക്പോരിൽ കണ്ണൂർ വീണ്ടും പുകയുന്നു
- ദല്ലാളിനെതിരെ കേസ് കൊടുക്കേണ്ടതുമില്ല; ആ കൂടിക്കാഴ്ച സ്ഥിരീകരിച്ച് ഇപിയും; ചർച്ച തുടരും
- കതിരൂരിൽ നവവധു ജീവനൊടുക്കിയ കേസിൽ ഭർത്താവ് കീഴടങ്ങി
- വൈദേകം റിസോർട്ടിലെ ഓഹരികൾ ഒഴിവാകാൻ ഭാര്യ തീരുമാനിച്ചു: ഇ പി ജയരാജൻ
- TODAY
- LAST WEEK
- LAST MONTH
- എട്ടിൽ ജയമുറപ്പിച്ച് ഇടതുപക്ഷം; പോളിങ് കുറഞ്ഞത് സിപിഎമ്മിന് ആഹ്ലാദം; ഇരുപതും നേടുമെന്ന വിലയിരുത്തലിൽ യുഡിഎഫ്; തിരുവനന്തപുരവും തൃശൂരും പ്രതീക്ഷിച്ച് ബിജെപി; കൂട്ടിക്കിഴക്കലുകളിലെ മുന്നണി പ്രതീക്ഷകൾ ഇങ്ങനെ; ഇത് തരംഗം മാറി നിന്ന കേരളാ വോട്ടെടുപ്പ്
- ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം; കണ്ടെത്തിയത് ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിൽ
- പോളിങ് കുറയുന്നതിന്റെ ഗുണം കിട്ടുക ഇടതുപക്ഷത്തിനോ? ശക്തമായ ത്രികോണ പോര് നടന്നിടത്ത് പോലും വോട്ടർമാരിൽ ആവേശമില്ല; ശതമാനക്കണക്കിൽ വോട്ടിങ് കുറഞ്ഞത് ഏഴ് ശതമാനത്തിൽ അധികം; ചൂടും പ്രതിസന്ധിയായി; ക്രമീകരണങ്ങളിലെ പാളിച്ച ചർച്ചയാക്കാൻ യുഡിഎഫ്; സംസ്ഥാനത്ത് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടന്നില്ലെന്ന് ആരോപണം
- മൂന്നാറിൽ ഭർത്താവിന്റെ സുഹൃത്തിന്റെ വീട്ടിൽ യുവതി മരിച്ച സംഭവം; കാരണം ഹൃദയാഘാതാം
- പാപിയുടെ കൂടെ കൂടി പാപിയായ ശിവനെ സിപിഎമ്മും മുഖ്യമന്ത്രിയും കൈവിട്ടു; പിണറായിയുടെ വാക്ക് വലിയൊരു മുന്നറിയിപ്പ് എന്ന ഗോവിന്ദന്റെ വാക്കുകളിലും നിറയുന്നത് ശാസനാ സ്വഭാവം; ഇപി ജയരാജൻ വീണ്ടും അവധിയെടുത്തേക്കും? ഇടതു കൺവീനർ സ്ഥാനവും ഒഴിയാൻ സന്നദ്ധൻ; സിപിഎം സെക്രട്ടറിയേറ്റ് നിർണ്ണായകമാകും
- അമേരിക്കയിലെ കലിഫോർണിയയിൽ കാർ മരത്തിലിടിച്ച് അപകടം; രണ്ട് കുട്ടികളടക്കം മലയാളി കുടുംബത്തിലെ നാലു പേർ മരിച്ചു
- പാപിയുടെ കൂടെ ശിവശങ്കരൻ കൂടിയാൽ ശിവശങ്കരനും പാപിയാകും! അഡ്വ ജയശങ്കറിന്റെ ഈ വാക്കുകളിൽ നിറയുന്നതും പിണറായി കൂട്ടുകെട്ടിന്റെ കാണാപ്പുറങ്ങൾ; നടപടി എടുത്താൽ ഇപി പൊട്ടിത്തെറിക്കുമോ? വിനു വി ജോണിന്റെ 'കുതിരപ്പവൻ' ചർച്ചകളിൽ എത്തുമ്പോൾ
- നാടിളക്കിയുള്ള പ്രചാരണം നടത്തിയിട്ടും രണ്ടാം ഘട്ടത്തിലും ആവേശം പോരാ; 2019 ലെ അപേക്ഷിച്ച് പോളിങ്ങിൽ എട്ട് ശതമാനത്തോളം കുറവ്; പ്രാഥമിക കണക്കുകൾ പ്രകാരം കേരളത്തിൽ 7.32 ശതമാനത്തോളം കുറവ്; വോട്ടർമാർ ഏറ്റവും ആവേശത്തോടെ എത്തിയത് കണ്ണൂരിൽ; വോട്ടിങ് ശതമാനം കുറഞ്ഞത് ചർച്ചയാക്കി രാഷ്ട്രീയ കക്ഷികൾ
- കഥകളി കലാകാരിക്ക് ദുബായിൽ പരിപാടി വാഗ്ദാനം ചെയ്ത ശേഷം ആവശ്യപ്പെട്ടത് ലഹരി കടത്തണമെന്ന്; വിസമ്മതിച്ചപ്പോൾ കാറിൽ പൂട്ടിയിട്ട് ദേഹോപദ്രവവും ലൈംഗിക ചൂഷണവും; കൊച്ചിയിലെ ഗൂണ്ടാത്തലവൻ മരട് അനീഷിന്റെ മുൻ കൂട്ടാളി പി എച്ച് ഹാരിസ് അറസ്റ്റിൽ
- തകർപ്പൻ സെഞ്ചുറിയുമായി ബെയർസ്റ്റോ നിറഞ്ഞാടിയപ്പോൾ പഞ്ചാബിന് ടി-20 ചരിത്രത്തിലെ റെക്കോഡ് റൺ ചേസ് വിജയം; കൊൽക്കത്തയുടെ റൺമല കീഴടക്കാൻ അതേ നാണയത്തിൽ മറുപടി; 8 വിക്കറ്റ് വിജയം എട്ടുപന്തുകൾ ബാക്കി നിൽക്കെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- അന്ന് മാളികപ്പുറം സിനിമയെക്കുറിച്ച് നല്ല റിവ്യൂ ഇട്ടതിന് സിപിഐക്കാരന്റെ സ്ഥാപനം അടിച്ചുതകർത്തു; ഇന്ന് ജയ് ഗണേശിനെതിരെ സൈബർ ഹേറ്റ് കാമ്പയിൻ; ഗോഡ്ഫാദർമാരില്ലാതെ വളർന്ന നടനെ ഭയക്കുന്നതാര്? മലയാള സിനിമയിലെ കോക്കസിന്റെ ഇര? ഉണ്ണി മുകുന്ദൻ വീണ്ടും വാർത്തകളിൽ
- അത്യാഡംബര കാറിൽ കറങ്ങി മോഷണം; ആ പണം ഉപയോഗിച്ച് ചെയ്യുക സാമൂഹിക സേവനം; റോഡുകൾ നിർമ്മിച്ചും പാവപ്പെട്ട പെൺകുട്ടികളുടെ മാംഗല്യം നടത്തിയും കൈയടി നേടിയ ബീഹാറിലെ 'റോബിൻഹുഡ്'; ഭാര്യ ജനപ്രതിനിധി; ഇത് റോബിൻഹുഡ് സംവിധായകന്റെ വീട്ടിൽ നിന്നും ഒരു കോടിയുടെ മുതൽ കവർന്ന കള്ളന്റെ കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്