ഞങ്ങളെ പോലുള്ളവരുടെ ജീവിതം വച്ചാണ് നിങ്ങൾ ഭരിച്ചു സുഖിക്കുന്നത്; പി ജയരാജനെ ഇല്ലതാക്കാൻ ആരു ശ്രമിച്ചാലും പ്രതിരോധിക്കും; കതിരൂർ മനോജ് വധക്കേസിലെ പ്രതി വിക്രമൻ ജയിലിൽ നിന്ന് ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയത് സാക്ഷാൽ പിണറായി വിജയനെ; കണ്ണൂർ ഗുണ്ടകളുടെ വിളയാട്ടം മുഖ്യമന്ത്രിക്ക് നേരേയും തിരിഞ്ഞതോടെ സിങ്കം ജയിൽ ഡിജിപിയായി; സിപിഎം ഗുണ്ടകളെ ഭയന്ന് പിണറായിക്കു പോലും പുറത്തറിങ്ങാൻ പേടിയെന്ന് ജന്മഭൂമി റിപ്പോർട്ട്; ചർച്ചയാകുന്നത് കണ്ണൂർ സിപിഎമ്മിലെ വിഭാഗീയത
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: രണ്ട് ദിവസം മുമ്പ് ജന്മഭൂമി നൽകിയ വാർത്തയാണ് സിപിഎമ്മിലെ ഇപ്പോഴത്തെ പുതു ചർച്ച. ഈ വാർത്തയിൽ ഇനിയും സ്ഥിരീകരണമില്ല. എങ്കിലും കണ്ണൂരിലെ ജയിലിനെ സിപിഎം ഗുണ്ടകൾ പിടിമുറുക്കിയത് തടയാൻ സർക്കാർ കാട്ടിയ അമിതാവേശം അണികളെ ഞെട്ടിച്ചിരുന്നു. അതുകൊണ്ട് തന്നെ വാർത്തയിൽ ചർച്ച തുടരുകയാണ്. ഏതായാലും സിപിഎം ഗുണ്ടകളെ ഭയന്ന് പിണറായിക്കു പോലും പുറത്തറിങ്ങാൻ പേടിയെന്ന് ചർച്ചയാണ് സോഷ്യൽ മീഡിയയിൽ ജന്മഭൂമി വാർത്ത സൃഷ്ടിച്ചത്. കരുതലോടെയാണ് ഈ വാർത്തയിൽ സിപിഎം അണികൾ പോലും പ്രതികരിക്കുന്നത്. കണ്ണൂരിലെ സിപിഎമ്മിലെ ചേരിതിരിവാണ് ഈ വാർത്തയും ചർച്ചയാക്കുന്നത്.
കണ്ണൂർ സെൻട്രൽ ജയിൽ നടന്ന റെയിഡിനു കാരണം കതിരൂർ മനോജ് വധത്തിലെ ഒന്നാം പ്രതി വിക്രമന്റെ ഫോൺ വിളിയെന്നായിരുന്നു ജന്മഭൂമി വാർത്ത. ജയിലിൽ കിടക്കുന്ന വിക്രമൻ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടു വിളിക്കുകയായിരുന്നു. കണ്ണൂരിലെ പാർട്ടിക്കുള്ളിലെ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലുള്ള വിളിയിൽ ഒരു തരം ഭിഷണിയുടെ സ്വരവും ഉണ്ടായി. ഞങ്ങളെ പോലുള്ളവരുടെ ജീവിതം വച്ചാണ് നിങ്ങൾ ഭരിച്ചു സുഖിക്കുന്നത് എന്ന കാര്യം മറക്കരുതെന്ന് പറഞ്ഞ വിക്രമൻ, പി ജയരാജനെ ഇല്ലതാക്കാൻ ആരു ശ്രമിച്ചാലും പ്രതിരോധിക്കുമെന്നും വ്യക്തമാക്കി. ഇതോടെയാണ് ജയിലിനെ നിയന്ത്രിക്കാൻ പിണറായി വിജയൻ തീരുമാനിച്ചതെന്നും ജന്മഭൂമി പറയുന്നു. അതീവ ഗൗരവമുള്ള ആരോപണമാണ് ജന്മഭൂമി ഉയർത്തിയത്. എങ്കിലും വിവാദത്തോട് മുഖ്യമന്ത്രിയോ സിപിഎമ്മോ പ്രതികരിച്ചുമില്ല. വാർത്ത നിഷേധിക്കുകയും ചെയ്തില്ല. ജന്മഭൂമിയിൽ വന്ന വാർത്തയെ നിശബ്ദമായി തള്ളാനായിരുന്നു തീരുമാനം.
കണ്ണൂരിലെ കൊലപാതകങ്ങൾക്ക് പി.ജയരാജന്റെ വലംകൈ ആയിരുന്ന വിക്രമന്റെ നേതൃത്വത്തിലുള്ള സംഘമാണ് കെ.ടി ജയകൃഷ്ണൻ മാസ്റ്ററെ കൊന്നതെന്ന കൂട്ടു പ്രതിയും ടി.പി.ചന്ദ്രശേഖരൻ വധത്തിലെ ഒന്നാം പ്രതിയുമായിരുന്ന ടി.കെ.രജീഷിന്റെ മൊഴി വിവാദമായിരുന്നു. വിക്രമനെക്കുറിച്ച് നന്നായി അറിയാവുന്ന പിണറായിക്ക് സംസാരത്തിലെ ഭീഷണി സ്വരം മനസ്സിലായി. ഉടൻ തന്നെ ജയിൽ ഡിജിപി ഋഷിരാജ് സിംഗിനെ വിളിച്ച റെയിഡന് നിർദ്ദേശിക്കുകയായിരുന്നുവെന്നാണ് ജന്മഭൂമി പറയുന്നത്. എക്സൈസ് കമ്മീഷണറായിരുന്ന ഋഷിരാജ് സിംഗിനെ ഈയിടെയാണ് ജയിൽ ഡിജിപിയാക്കിയത്. തൊട്ടു പിന്നാലെ ടിപി കേസ് പ്രതികൾ താമസിക്കുന്ന ജയിലുകളിൽ റെയ്ഡ് എത്തി. കണ്ണൂരിൽ ഋഷിരാജ് സിങ് നേരിട്ടെത്തിയാണ് പരിശോധന നടത്തിയത്. വിയ്യൂരിൽ നിന്ന് കൊടി സുനിയെ തിരുവനന്തപുരത്തേക്ക് മാറ്റുകയും ചെയ്തു. ഇനി ആർക്കും പരോളില്ലെന്നും ഋഷിരാജ് സിങ് വ്യക്തമാക്കി.
ഇതെല്ലാം പിണറായി വിജയന്റെ നിർദ്ദേശ പ്രകാരം ഋഷിരാജ് സിങ് ചെയ്തെന്നാണ് ജന്മഭൂമി വിശദീകരിച്ചിരുന്നത്. തുടർന്ന് ഋഷിരാജ് സിങ് നടത്തിയ പരിശോധനയിലും പിന്നാലെ ജയിൽ സൂപ്രണ്ട് സുധാകരൻ നടത്തിയ പരിശോധനയിലും ആയുധങ്ങളും മൊബൈൽ ഫോണുകളും കഞ്ചാവും പിടിച്ചെടുത്തു. ഒരു ജയിലിലും നടക്കാൻ പാടില്ലാത്ത കാര്യങ്ങൾ കണ്ണൂർ ജയിലിൽ നടക്കുന്നുവെന്ന ആക്ഷേപങ്ങൾ ശരിവെയക്കുന്ന തെളിവുകളാണ് കിട്ടിയത്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ഗൂഢാലോചന ജയിലിലാണ് നടക്കുന്നതെന്ന ആരോപണം ഉയർന്നിരുന്നു. ജയിലിൽ കഴിയുന്ന രാഷ്ട്രീയ കുറ്റവാളികൾ ക്വട്ടേഷൻ പ്രവൃത്തികളിൽ പങ്കാളികളായ കേസുകളും റിപ്പോർട്ടു ചെയ്യപ്പെട്ടുവെന്നായിരുന്നു വാർത്ത. ഋഷിരാജ് സിങ് ജയിലിലെ റെയ്ഡിൽ പല നിർണ്ണായക വിവരങ്ങളും കണ്ടെത്തിയെന്നും വിശദീകരിക്കുന്നു.
ഒരുവിഭാഗം ജയിൽ ഉദ്യോഗസ്ഥർ രാഷ്ട്രീയതടവുകാരെ സഹായിക്കുന്നതായി ഡിജിപി കണ്ടെത്തി. ഇങ്ങനെ പോയാൽ കാര്യങ്ങൾ കൈവിടുമെന്ന വിക്രമന്റെ ഭീഷണി സ്വരത്തിലുള്ള ഫോൺ വിളിയോടെ പിണറായിക്ക് കാര്യങ്ങൾ ബോധ്യപ്പെട്ടുവെന്നും ജന്മഭൂമി വിശദീകരിക്കുന്നു. ഈ വാർത്ത കണ്ണൂരിലെ സിപിഎം കേന്ദ്രങ്ങളിൽ വലിയ ചർച്ചയാണ്. വാർത്തയുടെ ഉറവിടം വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ട് തന്നെ ഇതിനെ വ്യാജ പ്രചരണമെന്നാണ് കണ്ണൂരിലെ സിപിഎമ്മിലെ ഔദ്യോഗിക വിഭാഗം വിശദീകരിക്കുന്നത്. വാർത്ത എത്തി രണ്ട് ദിവസമായിട്ടും മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന നേതൃത്വവും പ്രതികരിക്കാത്തത് എന്തെന്ന ചോദ്യവും സജീവമാണ്. ടിപി കേസ് പ്രതികൾക്ക് ജയരാജനുമായി ബന്ധം കുറവാണ്. എന്നാൽ കതിരൂർ മനോജ് വധക്കേസിലെ വിക്രമൻ ജയരാജനുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ്.
ആന്തൂരിലെ പ്രശ്നങ്ങളിൽ ജയരാജൻ എടുത്ത നിലപാട് സിപിഎമ്മിന് തലവേദനയായിരുന്നു. വടകരയിലെ തോൽവിയോടെ സിപിഎം ജില്ലാ നേതൃത്വവുമായി ജയരാജൻ തെറ്റുകയും ചെയ്തു. ജയരാജനെ തന്ത്രപരമായി സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റുകയാണ് പിണറായിയുടെ പിന്തുണയോടെ ഒരു വിഭാഗം ചെയ്തത്. ജയരാജനെ ബിംബമാക്കി സിപിഎമ്മിനെതിരെ പ്രചരണത്തിന് ഇറങ്ങരുതെന്ന് പിണറായി പറയുകയും ചെയ്തു. ഇതിനിടെയാണ് ജയിലിൽ നിന്നുള്ള ഫോൺ വിളി വിവാദത്തിലെ വാർത്തയുമെത്തുന്നത്. പരസ്യ പ്രതികരണത്തിന് നേതാക്കൾ തയ്യാറായില്ലെങ്കിലും നേതൃയോഗങ്ങളിലും ഇതും ചർച്ചാ വിഷയമാണ്.
സിപിഐ.എം കിഴക്കേ കതിരൂർ വെസ്റ്റ് ബ്രാഞ്ച് അംഗമാണ് വിക്രമൻ. കതിരൂർ മനോജിനെ വെട്ടിക്കൊലപ്പെടുത്തിയത് വിക്രമനാണെന്ന് സംഭവത്തിന് ദൃക്സാക്ഷിയായ പ്രമോദ് മൊഴി നൽകിയിരുന്നു. മനോജ് കൊല്ലപ്പെടുന്ന സമയത്ത് ഒപ്പമുണ്ടായിരുന്നയാളാണ് സുഹൃത്ത് പ്രമോദ്. 2014 സെപ്റ്റംബർ 1നാണ് ആർഎസ്എസ് ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ്് കിഴക്കെ കതിരൂർ ഇളംന്തോടത്ത് മനു എന്ന മനോജിനെ വെട്ടിക്കൊലപ്പെടുത്തിയത്. കതിരൂർ ഉക്കാസ്മെട്ടകിഴക്കേ കതിരൂർ റോഡിലെ തിട്ടയിൽമുക്കിൽവച്ചാണ് വാനിൽ സഞ്ചരിക്കുകയായിരുന്ന മനോജിനും പ്രമോദിനും നേരെ ആക്രമണമുണ്ടായത്. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മനോജ് മരിച്ചിരുന്നു.
കൊലപാതകം, വധശ്രമം, ഗൂഢാലോചന എന്നിവയ്ക്കുപുറമെ യു.എ.പി.എ. അനുസരിച്ചുള്ള ദേശവിരുദ്ധക്കുറ്റംചുമത്തിയുള്ള വകുപ്പും ചേർത്താണ് കേസെടുത്തിട്ടുള്ളത്. രാഷ്ട്രീയകൊലപാതകക്കേസിൽ ദേശവിരുദ്ധക്കുറ്റം ചുമത്തുന്നത് ആദ്യമായിരുന്നു. പിന്നീട് ഈ കേസ് സിബിഐ ഏറ്റെടുത്തു. ുഎപിഎ ചുമത്തപ്പെട്ടതോടെ കേസ് സിബിഐ ഏറ്റെടുക്കുകയായിരുന്നു. സിപിഎം കിഴക്കേ കതിരൂർ വെസ്റ്റ് ബ്രാഞ്ച് അംഗവും പാട്യം സഹകരണ ബാങ്ക് വാച്ചുമാനുമായ ഒന്നാം പ്രതി വിക്രമൻ സപ്തംബർ 11ന് കോടതിയിൽ കീഴടങ്ങിയതോടെ കേസിൽ സിപിഎം ഉന്നത നേതൃത്വത്തിന്റെ പങ്ക് ഒന്നൊന്നായി പുറത്തുവരികയായിരുന്നു. തുടർന്ന് വിക്രമനെ കസ്റ്റഡിയിൽ വാങ്ങിയ പൊലീസിന് മറ്റുള്ള പ്രതികളെക്കുറിച്ച് വിവരം ലഭിക്കുകയും തുടർന്ന് സിപിഎമ്മുകാരായ 19 പ്രതികൾ ആദ്യഘട്ടത്തിൽ പിടിയിലാവുകയുണ്ടായി. തുടർന്ന് സിബിഐ കേസ് ഏറ്റെടുത്തതോടെ പ്രതികളെ സഹായിച്ച ജില്ലാ സെക്രട്ടറി പി.ജയരാജനും പയ്യന്നൂർ ഏരിയാ സെക്രട്ടറി മധുസൂദനനും ഉൾപ്പെടെയുള്ളവർ ഗൂഢാലോചനാക്കുറ്റത്തിൽ പ്രതികളാവുകയായിരുന്നു.
കൊലപാതകത്തിൽ പാർട്ടി നേതൃത്വത്തിനുള്ള പങ്ക് അന്വേഷണം മുന്നോട്ടുപോയപ്പോൾ കൂടുതൽ വ്യക്തമായി. ഇതോടെ സിപിഎം തങ്ങൾക്ക് മനോജ് വധത്തിലുള്ള പങ്ക് മറച്ചുവെക്കാൻ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളുമായി രംഗത്തെത്തിയിരുന്നു. എന്നാൽ, കേസ് സിബിഐ ഏറ്റെടുക്കുകയും ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് കണ്ടെത്തിയ ജില്ലാ സെക്രട്ടറിയെ അറസ്റ്റു ചെയ്യുകയും ചെയ്തതോടെ കേസിന് പുതിയ മാനം ലഭിച്ചു. ഈ കേസിൽ ജയരാജന്റെ കൂട്ടുപ്രതിയാണ് പിണറായിയെ ഫോണിൽ ഭീഷണിപ്പെടുത്തിയെന്ന ചർച്ച എത്തുന്നത്. കണ്ണൂർ രാഷ്ട്രീയത്തിൽ പിണറായിക്ക് പിടി അയയുന്നതിന് തെളിവായും ഇതിനെ വിലയിരുത്തപ്പെടുന്നു.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍